ചെറു പ്രായത്തിൽ അച്ഛനെ നഷ്ടപ്പെട്ടയെനിയ്ക്ക് അധികം വൈകാതെ തന്നെ കുടുംബ ഭാരം
ചുമലിലേറ്റേണ്ടിവന്നു. കഷ്ടതകൾക്ക് നടുവിലായിരുന്ന എന്റെ ബാല്യത്തിൽ
സൗഹൃദങ്ങൾ വളരെ കുറവായിരുന്നു. പഠനത്തിന്റെ ഒഴിവു ദിനങ്ങളിൽ ജോലിയ്ക്ക്
പോവും. കിട്ടുന്ന കാശിൽ പഠനവും വീട്ടു ചെലവും...ജോലി ഒരിക്കലും എനിക്കൊരു
നേരം പോക്കായിരുന്നില്ല. കുടുംബം പോറ്റാനുള്ള ഒരുപാധിയായിരുന്നു .
അതുകൊണ്ട് തന്നെ ജോലി സ്ഥലത്തുമെ നിക്ക് സൗഹൃദങ്ങൾ കുറവായിരുന്നു.ജോലിയിലെ
ആത്മാർത്ഥത കൊണ്ടായിരിക്കാം അവിടെയെനിയ്ക്കൊരുപാട് ശത്രുക്കളുണ്ടായിരുന്നു .
അതിലധികവും തെറ്റിദ്ധാരണയുടെ പേരിലുടലെടുത്ത ശത്രുതയും.... ഒരു
ഭാഗത്ത് ജോലിയുടെ ടെൻഷൻ, മറുഭാഗത്ത് ശത്രുതയുടെ ടെൻഷൻ .അങ്ങനെ ആകെ
ഭ്രാന്തെടുത്തു നടക്കുന്ന സമയത്താണ് ഒരു ദൈവ ദൂതനെ പോലെ അവന്റെ കടന്നു വരവ്
. എല്ലാ വിഷമതകളിൽ നിന്നുള്ള വിടുതലായിരുന്നു അപ്രതീക്ഷിതമായി എനിക്ക്
കിട്ടിയ ആ കൂട്ടുകാരൻ. എന്തും തുറന്നു പറയാവുന്നൊരു സൗഹൃദം...പരസ്പരം
ലാഭേച്ഛയില്ലാത്ത സൗഹൃദം....
ദിനങ്ങൾ രാത്രങ്ങൾക്കും, രാത്രങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ മാസങ്ങൾക്കും, മാസങ്ങൾ വർഷങ്ങൾക്കും വഴിമാറി. അപ്പോഴൊക്കെയും ഞങ്ങളുടെ സൗഹൃദങ്ങൾക്ക് ബലമേറി... നല്ല സൗഹൃദങ്ങളിൽ നഷ്ടതയേറ്റ ഞങ്ങൾക്കിടയിലുള്ളവർ ഞങ്ങളെ തമ്മിലകറ്റാൻ ചതുരംഗ പലകയിലെ പലകരുക്കളും നീക്കി . അതിനെയെല്ലാം അതി ജീവിച്ച് ഞങ്ങൾ മുന്നേറി... ഒരുമ്പെട്ട് ഇറങ്ങിയ ഒരു പെണ്ണിന്റെ മുൻപിൽ ഞങ്ങളടി പതറി. പെണ്ണൊരുമ്പെട്ടാല്‍ എന്തും നടക്കുമെന്നവൾ ഞങ്ങളിലൂടെ സ്ഥാപിച്ചെടുക്കാനൊരു പാഴ് ശ്രമം നടത്തി. കപടസ്നേഹം നടിച്ചവളെന്റെ അരികിൽ കൂടി ഞങ്ങളെ തമ്മിലകറ്റാൻ പഴുതുകൾ തേടി...
സൗഹൃദങ്ങൾക്കിടയിലെ ഒളിപ്പോരില്‍ കൂട്ടം തെറ്റിയ അവളെ തിരികെ സൗഹൃദ കൂട്ടിലെത്തിക്കാൻ ഞാൻ നടത്തിയ ശ്രമഫലമായ ഫോണ്‍കോളിൽ പോലും എന്നെ തകർക്കാനുള്ള പഴുതവൾ തേടി . പതിയുടെ സംശയ രോഗത്തിൽ ഒരിക്കലവളുടെ ജീവിതമെന്ന പട്ടത്തിന്റെ ചരട് അറ്റുപോവേണ്ട ഘട്ടത്തിൽ അഹോരാത്രം പരിശ്രമിച്ച് ആത്മഹത്യയുടെ വക്കിലെത്തിയ അവളെ ജീവിതമെന്ന പവിത്രതയിലേയ്ക്ക് കൈപിടിച്ചു കൊടുത്ത എന്നെയവൾ അതിക്രൂരമായി ചതിച്ചു. അതിനവൾ വിചിത്രമായ കാരണമാണ് എന്നോടു പറഞ്ഞത്. ഞാനും സുഹൃത്തും കൂടി സംസാരിക്കുന്നത് അവൾ കേൾക്കാൻ ഇടയായെന്നും എന്റെ സംസാരത്തിൽ അവൾ ഒരു വൃത്തികെട്ട സ്ത്രീയാണെന്ന് ഞാൻ പറഞ്ഞു എന്ന്. അതിനുള്ള പണിയുടെ പരിണിത ഫലം എന്റേയും കൂട്ടുകാരന്റേയും ഇടയിലവൾ തെറ്റിദ്ധരിക്കപ്പെട്ടേയ്ക്കാവുന്ന വാക്കുകൾ കൊണ്ടവൾ വിഷം തുപ്പി. അതിനവൾ വിശ്വസനീയമായ പല കഥകൾ മെനഞ്ഞു....
നവംമ്പർ പന്ത്രണ്ട് രണ്ടായിരത്തിപതിമൂന്ന് എന്റെ ജീവിതത്തിലെ വേദനാജനകമായ ദിനമവൾ തന്ന ദിനം. എന്തിന് ഞാനെന്റെ സുഹൃത്തിനോട് അവൾ ഒരു വൃത്തികെട്ട സ്ത്രീ ആണെന്ന് പറയണം.ഹൃദയത്തിൽ വൃത്തി കേട് സൂക്ഷിക്കുന്നത് കൊണ്ടല്ലേ അവളങ്ങനെ പറഞ്ഞത് അതല്ലങ്കിൽ അവൾ കാട്ടിക്കൂ ട്ടിയ വൃത്തികേടുകൾ അവൾക്കു തന്നെ തോന്നി തുടങ്ങിയോ അവളൊരു വൃത്തികെട്ട സ്ത്രീ ആണെന്ന്...
എന്റെ മനസ്സറിയാത്തൊരു കാരണത്തിന്റെ നിചസ്ഥിതി അറിയാൻ പോലും ശ്രമിക്കാതെ കുടില ഹൃദയവുമായവൾ എന്നെ വേട്ടയാടി.... നിമിഷ നേരത്തെ തെറ്റിദ്ധാരണയുടെ പരിണിത ഫലമെന്റെ ഹൃദയത്തെ വല്ലാതെ തകർത്തു... ഒന്ന് പതറിയ ഞാൻ തിന്മയെ വെട്ടി നന്മയുടെ വിജയത്തെ ഹൃദയത്തിലേക്ക് തിരികെയെത്തിച്ചു അതിന്റെ മുന്നോടിയെന്നോണം എന്റെ ഹൃദയത്തിൽ വച്ച് ഞാനവളെ കുഴിച്ചു മൂടി മൂന്ന് പിടി മണ്ണിട്ടു.
ഇന്നവൾ എനിക്ക് വെറും ശവമാണ് ആത്മാവ് നഷ്ടപ്പെട്ട ശവം.... ആത്മാവിന്റെ വേദന അകറ്റാൻ ഞാൻ നിങ്ങളെ സ്വയം ഒരു കരുവാക്കുകയല്ല . നിങ്ങൾ കരുവാക്കപ്പെടുകയാണ് . പവിത്ര സ്നേഹത്തിൻ വിലയറിയാത്തവളാടിയ വൃത്തികെട്ട നടന വൈഭവം തിരിച്ചറിഞ്ഞ ഞങ്ങളിലെ സൗഹൃദം പവിത്രതയുടെ പ്രതിരൂപമായി ഇന്നും ജ്വലിച്ചു നില്ക്കുന്നു.
ഷംസുദ്ദീൻ തോപ്പിൽ
ദിനങ്ങൾ രാത്രങ്ങൾക്കും, രാത്രങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ മാസങ്ങൾക്കും, മാസങ്ങൾ വർഷങ്ങൾക്കും വഴിമാറി. അപ്പോഴൊക്കെയും ഞങ്ങളുടെ സൗഹൃദങ്ങൾക്ക് ബലമേറി... നല്ല സൗഹൃദങ്ങളിൽ നഷ്ടതയേറ്റ ഞങ്ങൾക്കിടയിലുള്ളവർ ഞങ്ങളെ തമ്മിലകറ്റാൻ ചതുരംഗ പലകയിലെ പലകരുക്കളും നീക്കി . അതിനെയെല്ലാം അതി ജീവിച്ച് ഞങ്ങൾ മുന്നേറി... ഒരുമ്പെട്ട് ഇറങ്ങിയ ഒരു പെണ്ണിന്റെ മുൻപിൽ ഞങ്ങളടി പതറി. പെണ്ണൊരുമ്പെട്ടാല്‍ എന്തും നടക്കുമെന്നവൾ ഞങ്ങളിലൂടെ സ്ഥാപിച്ചെടുക്കാനൊരു പാഴ് ശ്രമം നടത്തി. കപടസ്നേഹം നടിച്ചവളെന്റെ അരികിൽ കൂടി ഞങ്ങളെ തമ്മിലകറ്റാൻ പഴുതുകൾ തേടി...
സൗഹൃദങ്ങൾക്കിടയിലെ ഒളിപ്പോരില്‍ കൂട്ടം തെറ്റിയ അവളെ തിരികെ സൗഹൃദ കൂട്ടിലെത്തിക്കാൻ ഞാൻ നടത്തിയ ശ്രമഫലമായ ഫോണ്‍കോളിൽ പോലും എന്നെ തകർക്കാനുള്ള പഴുതവൾ തേടി . പതിയുടെ സംശയ രോഗത്തിൽ ഒരിക്കലവളുടെ ജീവിതമെന്ന പട്ടത്തിന്റെ ചരട് അറ്റുപോവേണ്ട ഘട്ടത്തിൽ അഹോരാത്രം പരിശ്രമിച്ച് ആത്മഹത്യയുടെ വക്കിലെത്തിയ അവളെ ജീവിതമെന്ന പവിത്രതയിലേയ്ക്ക് കൈപിടിച്ചു കൊടുത്ത എന്നെയവൾ അതിക്രൂരമായി ചതിച്ചു. അതിനവൾ വിചിത്രമായ കാരണമാണ് എന്നോടു പറഞ്ഞത്. ഞാനും സുഹൃത്തും കൂടി സംസാരിക്കുന്നത് അവൾ കേൾക്കാൻ ഇടയായെന്നും എന്റെ സംസാരത്തിൽ അവൾ ഒരു വൃത്തികെട്ട സ്ത്രീയാണെന്ന് ഞാൻ പറഞ്ഞു എന്ന്. അതിനുള്ള പണിയുടെ പരിണിത ഫലം എന്റേയും കൂട്ടുകാരന്റേയും ഇടയിലവൾ തെറ്റിദ്ധരിക്കപ്പെട്ടേയ്ക്കാവുന്ന വാക്കുകൾ കൊണ്ടവൾ വിഷം തുപ്പി. അതിനവൾ വിശ്വസനീയമായ പല കഥകൾ മെനഞ്ഞു....
നവംമ്പർ പന്ത്രണ്ട് രണ്ടായിരത്തിപതിമൂന്ന് എന്റെ ജീവിതത്തിലെ വേദനാജനകമായ ദിനമവൾ തന്ന ദിനം. എന്തിന് ഞാനെന്റെ സുഹൃത്തിനോട് അവൾ ഒരു വൃത്തികെട്ട സ്ത്രീ ആണെന്ന് പറയണം.ഹൃദയത്തിൽ വൃത്തി കേട് സൂക്ഷിക്കുന്നത് കൊണ്ടല്ലേ അവളങ്ങനെ പറഞ്ഞത് അതല്ലങ്കിൽ അവൾ കാട്ടിക്കൂ ട്ടിയ വൃത്തികേടുകൾ അവൾക്കു തന്നെ തോന്നി തുടങ്ങിയോ അവളൊരു വൃത്തികെട്ട സ്ത്രീ ആണെന്ന്...
എന്റെ മനസ്സറിയാത്തൊരു കാരണത്തിന്റെ നിചസ്ഥിതി അറിയാൻ പോലും ശ്രമിക്കാതെ കുടില ഹൃദയവുമായവൾ എന്നെ വേട്ടയാടി.... നിമിഷ നേരത്തെ തെറ്റിദ്ധാരണയുടെ പരിണിത ഫലമെന്റെ ഹൃദയത്തെ വല്ലാതെ തകർത്തു... ഒന്ന് പതറിയ ഞാൻ തിന്മയെ വെട്ടി നന്മയുടെ വിജയത്തെ ഹൃദയത്തിലേക്ക് തിരികെയെത്തിച്ചു അതിന്റെ മുന്നോടിയെന്നോണം എന്റെ ഹൃദയത്തിൽ വച്ച് ഞാനവളെ കുഴിച്ചു മൂടി മൂന്ന് പിടി മണ്ണിട്ടു.
ഇന്നവൾ എനിക്ക് വെറും ശവമാണ് ആത്മാവ് നഷ്ടപ്പെട്ട ശവം.... ആത്മാവിന്റെ വേദന അകറ്റാൻ ഞാൻ നിങ്ങളെ സ്വയം ഒരു കരുവാക്കുകയല്ല . നിങ്ങൾ കരുവാക്കപ്പെടുകയാണ് . പവിത്ര സ്നേഹത്തിൻ വിലയറിയാത്തവളാടിയ വൃത്തികെട്ട നടന വൈഭവം തിരിച്ചറിഞ്ഞ ഞങ്ങളിലെ സൗഹൃദം പവിത്രതയുടെ പ്രതിരൂപമായി ഇന്നും ജ്വലിച്ചു നില്ക്കുന്നു.
ഷംസുദ്ദീൻ തോപ്പിൽ