16.9.12

-:കേളികാമ:-

സ്ത്രീ പുരുഷ ബന്ധം പവിത്രമെന്ന് കരുതുന്ന നമ്മുടെ നാട്ടില്‍ യുറോപ്യന്‍സിനെ പോലും നാണിപ്പിക്കും വിധം നമ്മുടെ തലമുറയുടെ പരസ്യ വൈകൃതം രഹസ്യങ്ങള്‍ പരസ്യമാക്കി ആഘോഷമാക്കുന്ന നമ്മുടെ തലമുറയുടെ പോക്ക് എവിടെ ചെന്നവസാനിക്കും എന്‍റെ ദൈവമേ......


-:ഓപോള്‍:-

പ്രതീക്ഷകള്‍ക്ക് സുഖമുള്ളൊരു ഗന്ധമുണ്ടെങ്കില്‍ കാത്തിരിപ്പിന് വേദനയുടെ ഗന്ധമുണ്ടെന്നതാണ് എന്‍റെ പിന്നിട്ട വഴികളിലെ അനുഭവമെന്നെ പഠിപ്പിച്ചത്....

യാദ്യശ്ചികതയുടെ മേല്‍മുണ്ട് വാരി പുണര്‍ന്ന് ഒരിക്കെ എന്‍റെ അരികിലേക്ക് വന്ന സ്നേഹ കവചമണിഞ്ഞ എന്‍റെ കൂട്ടുകാരിയെ കാലം എന്നില്‍നിന്ന് അകറ്റിയിട്ട് വര്‍ഷം പലത് കഴിഞ്ഞിരിക്കുന്നു......

ദൈവമേ ഇന്നവര്‍ ജീവിച്ചിരിപ്പുണ്ടോ? അതോ മരിച്ചുവോ?....

വേദനയോടെ ഓര്‍ത്ത്‌എടുക്കാന്‍ ശ്രമിക്കുമ്പോഴും ഹൃദയത്തില്‍ അവര്‍ക്കുള്ള സ്ഥാനം പവിത്രമായി ഇന്നും തുടര്‍ന്നു പോവുന്നു എന്നുള്ളത് വിചിത്രമല്ല വസ്തുതയാണ്.

ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ നേടാനുള്ള എന്‍റെ ശ്രമത്തിന്‍റെ ഭാഗമായി പ്രതീക്ഷിക്കാതെ എത്തപെട്ടമരുഭൂമി വാസം മടുത്തെന്ന് തോന്നിയപ്പോ തിരിച്ച് ജന്മ നാട്ടില്‍ സ്ഥിരത നേടി........

പഴയ കാല ഓര്‍മകളില്‍ എത്ര മറക്കാന്‍ ശ്രമിച്ചിട്ടും മറക്കാന്‍ കഴിയാത്ത ഒരു മുഖം.....

മരുഭൂമി വാസ തുടക്കം എന്നെ വല്ലാതെ അലട്ടിയിരുന്ന മുഖം....

ഒടുവില്‍ കൂട്ടുകുടുംബത്തെ തന്നെ മറക്കേണ്ടി വരുന്ന ഘട്ട മെത്തിയപ്പോ ഹൃദയ ബന്‍ധങ്ങള്‍ ഹൃദയ ചെപ്പിലിട്ട് കൊട്ടി അടക്കേണ്ടി വന്ന ഹത ഭാഗ്യന്‍റെ റോള്‍.......

മോനു എന്നെ "ഒപോള്‍" എന്ന് വിളിചാമതിട്ടോ...

തുടക്ക പരിചിതം ഹൃദയത്തില്‍ ഏറ്റപ്പോ എന്നിലും വയസ്സുള്ള അവരുടെ ആദ്യ റിക്കൊസ്റ്റ്‌....

എനിക്കിഷ്ടായി ആ വിളിയില്‍ ഞങ്ങള്‍ അനുഭവിച്ച സ്നേഹത്തിന്‍റെ ഊഷ്മളത അതീതമായ വാക്കുകളായിരുന്നു....

സമയം പുലര്‍ച്ചേ ആറുമണിയോടടുക്കുന്നു കോഴിക്കോട്‌ റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോം ആള്‍തിരക്കിനിടയില്‍ ആദ്യ യാത്രയുടെ പരിഭവം മുഖത്ത് പ്രകട മായിരുന്നെന്ന് തോന്നും വിധം കയ്യിലൊരു ഫയലും പിടിചുള്ള എന്‍റെ നില്‍പ്പ് കണ്ടിട്ടെന്ന പോലെ അരികിലേക്ക് ഇളം തെന്നല്‍ പോലെ അവര്‍ വന്നു

ഏകദേശം മുപ്പതിനോടടുത്ത പ്രായം കുലീനതയുടെ പ്രൌഡി വിളിച്ചോദും വിധം സുന്ദരിയും സുമുഖിയും ആയിരുന്നു അവര്‍.......

ഒരുതവണ മുഖത്തെക്കൊന്നു നോക്കിയാല്‍ ഒന്ന് കൂടെ നോക്കിപോവുന്ന മുഖ ലാവണ്യം 
അവരില്‍ പ്രകടമായിരുന്നു.

മോന്‍ എങ്ങോട്ടാ സംശയത്തോടെ മുഖത്തേക്ക്നോക്കിയാ എന്നോട് അതെ മോനോട് തന്നെ.... കൊച്ചി വരെ.... ആദ്യ യാത്രയാ അല്ലെ ചമ്മലോടെ എന്‍റെ പ്രതികരണം അതെ......

ഒപോളുമായുള്ള സൗഹൃദ തുടക്കം അതായിരുന്നു. സ്നേഹ കരുതലെന്തെന്ന്‍ അറിഞ്ഞ നാളുകള്‍....
.
ചെറുപ്രായത്തില്‍ അച്ചനെ നഷ്ടപെട്ട എനിക്ക് അമ്മ മാത്രമായിരുന്നു എല്ലാം പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ അമ്മയുടെ സ്നേഹം നഷ്ടപ്പെട്ട നാളുകള്‍

അനാദനെന്ന വിളിപ്പേരില്‍ അനാദാലയത്തില്‍ താമസം സ്നേഹത്തിന് പകരം
പല പല മുഖങ്ങളിലെ നിസന്ഗത കണ്ടു വളര്‍ന്ന നാളുകള്‍ കൊതിച്ചിരുന്നു പലപ്പോഴും ഒരുനുള്ള് സ്നേഹം.....

ആദ്യ ഇന്‍റര്‍വിയു പരാജയം ഒപോളിന്‍റെ ആത്മ വിശോസത്തില്‍ പുതിയ ജോലിയുടെതുടക്കം സന്തോഷകരമായ ഞങ്ങളുടെ നാളുകള്‍ക്ക് അല്പായുസേ ഉണ്ടായുള്ളു എന്ന വേദന....

നഷ്ടപെട്ട മൊബൈല്‍ സിമ്മില്‍ മറഞ്ഞു പോയ നമ്പര്‍ നഷ്ടപ്പെടുത്തിയത്‌ സ്നേഹത്തിന്‍റെ ഒരുപിടി നല്ല സ്വപ്നങ്ങള്‍......

നഷ്ടങ്ങള്‍ക്ക് വില അറിയുമ്പോഴേക്കും അവയെ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം അകലത്തിലാണെന്ന സത്യം പലപ്പൊഴും നമ്മള്‍ വിസ്മരിക്കുന്നു.....

ഏകദേശം നാലു വര്‍ഷത്തോട് അടുക്കുന്നു സ്നേഹ നിധിയായ ഒപോളിനെ എന്നരികില്‍ നിന്ന് ദൈവം അകറ്റി നിര്‍ത്തിയിട്ട്
ഒരിക്കല്‍ കണ്ടെത്തും എന്ന പ്രതീക്ഷക്ക് അറുതി വരുത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു..

നല്ല നാളുകളില്‍ പലപ്പൊഴും വീട് വെച്ച സ്ഥലത്തെ കുറിച്ചു പറയുമായിരുന്നു  പല തവണ വിളിച്ചിരുന്നെങ്കിലും
ഒരിക്കല്‍ പോലും വീട്ടില്‍ എനിക്ക് പോകാന്‍ കഴിഞ്ഞില്ലന്നത് ഇന്നു ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു...

നിഷ്കളങ്ക സൌഹൃദം ദൈവം കൈവിടില്ലന്നുള്ള വിശ്വാസം മുറുകെ പിടിച്ച്
ഒപോളിന്‍റെ വീട് നില്‍ക്കുന്ന സ്ഥലത്തെ ഏകദേശ ധാരണ വെച്ച് കാലത്ത് യാത്ര തുടര്‍ന്നു...
ഹൃദയമിടിപ്പിന് വേഗത കൂടിക്കൂടി വരുന്നു ദൈവമേ കണ്ടെത്താന്‍ കഴിഞ്ഞില്ലങ്കില്‍....

ഒരുപാട് അലഞ്ഞു ഒടുവില്‍ലക്‌ഷ്യം കണ്ടെത്തിയത് നഷ്ടപ്പെട്ട മൊബൈല്‍ നമ്പര്‍ വീണ്ടെടുത്തായിരുന്നു
വിറയാര്‍ന്ന കൈവിരല്‍ ഫോണ്‍ പാഡില്‍ നമ്പറിനായി പരതി ഒടുവില്‍ മറുതലക്കല്‍
ഇനി ഒരിക്കലും കേള്‍ക്കില്ലന്നു കരുതിയ സ്ത്രീ ശബ്ദം...



9.9.12

-:ദിനചര്യ:-


ദിനങ്ങള്‍ ചര്യകള്‍ക്ക് വഴിമാറുന്നു.ചര്യകള്‍ ദിനങ്ങള്‍ക്ക് വഴി മാറുന്നതും കാത്ത് പ്രത്യാശയോടെ തെന്നി വീഴാതെ നടന്നു നീങ്ങുന്നു. ഈ പാവം വിനീതന്‍.....

1.9.12

-:ലക്ഷ്യം ഒന്ന് ചിന്തകള്‍ പലത്:-


ത്ര എത്ര മുഖങ്ങള്‍ ദിനം പ്രതി നമ്മുടെ കണ്‍ മുന്‍പിലൂടെ കടന്നു പോകുന്നു. സന്തോഷവും സങ്കടവും അവരുടെ മുഖങ്ങളില്‍ മിന്നി മറയുന്നത് നമ്മുടെ ശ്രദ്ധയില്‍ പെടാറില്ലേ....

ഒരു മെഗാ പരമ്പരകുള്ള കഥകള്‍ വായിച്ചെടുക്കാം നമുക്ക് ആ മുഖങ്ങളില്‍ നിന്ന്. യാത്രകളില്‍ അത്തരം മുഖങ്ങള്‍ തേടാറുണ്ട് ഞാന്‍ അത് കൊണ്ട് തന്നെ ചില മുഖങ്ങള്‍ എന്‍റെ ചിന്തകളെ ആയത്തില്‍ സ്പര്‍ശിക്കാരുണ്ട്

മുഖങ്ങളില്‍ മിന്നിമറയുന്ന ഭാവങ്ങള്‍ ചിലപ്പോ വേദനകളുടെ പര്യായമാവാം മറ്റു ചിലപ്പോ പ്രതീക്ഷയുടെ പുഞ്ചിരിയാവാം ചിലനേരങ്ങളില്‍ വിശപ്പിന്‍റെ വിളികളുമാവാം.....

ദിനങ്ങളില്‍ സ്ഥിരത സ്ഥിരം ജോലി ഉള്ളവര്‍ക്ക്.അവരുടെ മുഖങ്ങളില്‍ അന്നേദിവസം ചെയ്യേണ്ട നൂലാമാലകള്‍ അതുമാത്രമോ എത്ര കാലമായി ഒരേ കാര്യങ്ങള്‍ പിന്തുടരുന്നു എന്നെങ്കിലും ഇതില്‍ നിന്നും ഒരു മോചനം എന്ന ഭാവമാവാം

ദു:ഖകരം മറ്റൊന്നാണ് ജോലി തിരയല്‍ എന്നുമത് ആവര്‍ത്തിക്കുന്നു ചിലര്‍ക്ക് പ്രതീക്ഷ മറ്റുചിലര്‍ക്ക് നിരാശയുടെ മൂടുപട ഭാവം മുഖങ്ങളില്‍ മിന്നി മറയുന്നത് കാണാം

നമ്മുടെ മുഖഭാവങ്ങള്‍ എല്ലാം ഒന്നാവുന്നത് എപ്പോഴാണെന്ന് നമ്മള്‍ ചിന്തിചിട്ടുണ്ടോ വിശപ്പിന്‍റെ വിളി വരുമ്പോള്‍ ഒരു ചാണ്‍ വയര്‍ അതാണല്ലോ നമ്മുടെയൊക്കെ പെടാപാടിന്‍റെ ഏക ലക്ഷ്യം.....അതിനു വേണ്ടിയല്ലേ മനുഷ്യന്‍ രക്ത ബന്തങ്ങളുടെ വിലയെ പിഴുതെറിയുന്നത് ചോര ചോരയെ തന്നെ മറന്നുല്ലസിക്കുന്നത്......