26.6.21

നിഴൽവീണവഴികൾ ഭാഗം 132

കഴിക്കാനുള്ള മരുന്നുകൾ കൃത്യമായി നൽകി... അവൻ യാത്രപറഞ്ഞു പിരി‍ഞ്ഞു.. അടുത്ത ദിവസം മുതൽ 6 മണിക്കെത്തും... ഒരു ദിവസം കൊണ്ടുതന്നെ എല്ലാവർക്കും അവന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടിരുന്നു. അവൻ പോയതിനുശേഷം എല്ലാവരും അവനെക്കുറിച്ചായിരുന്നു സംസാരിച്ചത്. റഷീദ് വിളിച്ചു കാര്യങ്ങൾ തിരക്കി. അൻവറും വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. ഇപ്പോൾ രണ്ടാളും ദിവസം രണ്ടുമൂന്നു തവണ വിളിക്കാറുണ്ട്. തന്നോടുള്ള മക്കളുടെ സ്നേഹത്തിൽ ഹമീദിന് അഭിമാനംതോന്നി...

ആ ദിവസം അഭിമന്യുവിന് വിളരെ സന്തോഷം നൽകുന്നതായിരുന്നു. അവനൊരു അച്ഛനാകാൻ പോകുന്നു. ഭാര്യ ചെവിൽ മന്ത്രിച്ചു... ലോകം മുഴുവൻ അവന് വിളിച്ചു പറയണമെന്നുണ്ട്.... അവളെ  കൈയ്യിൽ കോരിയെടുത്തു വട്ടം ചുറ്റിച്ചു. ആദ്യം വിളിച്ചത് റഷീദിനെ... അവനെ അനുമോദിച്ചു... അഭിമന്യുവിന്റെ സന്തോഷത്തിൽ റഷീദും പങ്കുചേർുന്നു. റഷീദ് ഉടനെ വിളിച്ച് നാട്ടിലും അൻവറിനോടും പറഞ്ഞു. അവരും വളരെ സന്തോഷിച്ചു. അഭിമന്യുവിന് ബന്ധുവെന്നു പറയാനാരാണ്... ഈ ഭൂമുഖത്ത് റഷീദല്ലാതെ ആരുടെ പേരാണെടുത്തു പറയേണ്ടത്. റഷീദിന്റെ കുടുംബം തന്റെയും കുടുംബത്തെപ്പോലെയാണ്.

തികച്ചും ഒറ്റപ്പെട്ടെന്നു കരുതിയ ഒരു കാലഘട്ടത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ് ഇതുവരെയെത്തി... സ്വന്തമെന്നു പറയാൻ ആരുമില്ലാതിരുന്ന ഒരു കാലം.. ആ കാലത്തുനിന്നും മാറി.. തനിക്കും സ്വന്തമെന്നു പറയാൻ ഒരു കുഞ്ഞു പിറക്കാൻ പോകുന്നു.അഭിമന്യുവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അന്ന് ഡ്യൂട്ടിക്ക് അവൾക്ക് പോകണമായിരുന്നു. അഭിമന്യുതന്നെയാണ് ഡ്രോപ്പ് ചെയ്തത്. അവിടെ ഗൈനക്കോളജിസ്റ്റ് കോട്ടയംകാരി ഒരച്ചായത്തിയായിരുന്നു. ഡയാന.... ഒരു ഡോക്ടറാണെങ്കിലും വളരെ ഫ്രെഡ്‌ലി ആയിരുന്നു. അവരോട് അവൾ കാര്യം പറഞ്ഞു. അപ്പോൾതന്നെ വേണ്ട പരിശോധനകൾ നടത്തി.. എല്ലാം പെർഫക്ട്...

”കൺഗ്രാഡ്യുലേഷൻസ്... അശ്വതി ... ഞാൻ കുറച്ച് വൈറ്റമിൻ മരുന്നുകൾ കുറിക്കുന്നു...”

”ശരി മാം..”

”പിന്നെ. ചിലവ് വേണം.... ട്ടോ”

”തരാലോ...”

”നാളെ വരുമ്പോൾ കേക്കുമായി പോരേ... അഭിമന്യുവിനോട് പ്രത്യേകം ചിലവ് വേണമെന്നു പറഞ്ഞേക്കണം...”

”ഉവ്വ്...”

കൂടെയുള്ള കൂട്ടുകാരുടെ സന്തോഷപ്രകടനവും ഒട്ടും കുറവായിരുന്നില്ല. അഭിമന്യുവിനെ അൻവറും വിളിച്ച് അനുമോദിച്ചു.

”അഭിമന്യുനമ്മുടെ കുടുംബത്തിലേയ്ക്കൊരതിഥികൂടി വരുന്നു... സന്തോഷായില്ലേ..”

”വളരെ സന്തോഷം... എനിക്ക് ബന്ധുക്കളായിട്ട് നിങ്ങളൊക്കെയല്ലേയുള്ളൂ.”

അവളുടെ വീട്ടുകാർക്കും വളരെ സന്തോഷമായി... മൂന്നു മക്കളിൽ ഇളയവൾ... മറ്റെല്ലാരെയും വിവാഹം കഴിച്ചയച്ചിരുന്നു. അവരും വലിയ പ്രശ്നങ്ങളില്ലാതെ ജീവിച്ചുപോകുന്നു. ഇവളുട കാര്യത്തിലായിരുന്നു എല്ലാവർക്കും വിഷമം... എന്തായാലും അവളും രക്ഷപ്പെട്ടല്ലോ എന്ന ചിന്ത.

ഇപ്പോൾ അഭിമന്യുതന്നെയാണ് നേരത്തെ എഴുന്നേറ്റ് വീട്ടുജോലികൾ ചെയ്യുന്നത്.. അവൾ ഉണർന്നുവരുമ്പോഴേയ്ക്കും എല്ലാം റഡിയായിരിക്കും. മത്രമല്ല. സ്റ്റീഫന്റെ മോളും അവിടെ ഉണ്ടാക്കുന്നതിൽ ഒരു വിഹിതം ഇവിടെ എത്തിക്കുന്നുണ്ട്. അവർ ഒരുമിച്ചാണല്ലോ യാത്രയും.. വളരെ സന്തോഷകരമായ ഒരു ബന്ധമായിരുന്നു അവർക്കെല്ലാം.

അഭിമന്യുവിന് പ്രചോദനം റഷീദായിരുന്നു. തന്റെ ജീവിതത്തെ മാറ്റി മറിച്ച മനുഷ്യൻ... വിവാഹത്തെക്കുറിച്ച് റഷീദിന്റെ ചിന്താഗതികളും വ്യത്യസ്തമായിരുന്നു. വിവാഹം കഴിക്കുന്നെങ്കിൽ ഒരു യത്തീമായ കുട്ടിയെമാത്രം... അതു അവന്റെ ജീവിതാഭിലാഷംതന്നെയായിരുന്നു. വീട്ടുകാർക്കും അതിൽ എതിരില്ലായിരുന്നു. അടുപ്പക്കാരിൽ പലർക്കും തന്റെ തീരുമാനത്തിൽ ഇഷ്ടമുണ്ടായിട്ടില്ലെങ്കിലും കൂടെനിന്നു. അനാഥാലയത്തിലെ ചുവരുകൾക്കുള്ളിൽ എത്തപ്പെട്ട അവന്റെ ഭാര്യ... റഷീദിന്റെ തീരുമാനം വളരെ ശരിയായിരുന്നെന്ന് വിവാഹശേഷം എല്ലാവർക്കും ബോധ്യപ്പെട്ടു. ബന്ധുബലത്തിലോ പണത്തിലോ അല്ല കാര്യം.. ബന്ധബലത്തിലാണ്... അവിടെ സ്നേഹത്തിന്റെ ശക്തിയും നിശ്ചയദാർഢഝ്യവുമുണ്ടെങ്കിൽ സന്തോഷകരമായ ഒരു ജീവിതമാകുമെന്നതിൽ സംശയമില്ല.

പെണ്ണിന്റെ ഭാരത്തിനൊത്ത് സ്വർണ്ണവുംപണവും ആവശ്യപ്പെടുന്ന ഇക്കാലത്ത് റഷീദ് തികച്ചും വ്യത്യസ്ഥനായിരുന്നു. സ്വന്തം പെങ്ങളെ വിവാഹം കഴിപ്പിച്ചയച്ചതിലെ പരാജയം അവനൊരു പാഠമായിരുന്നു. ഇന്ന് റഷീദ് എത്രയോ കുടുംബങ്ങൾക്ക് തുണയായിരിക്കുന്നു. പടച്ചോൻ തനിക്ക് നൽകിയ ഭാഗ്യം എല്ലാവർക്കുമായി വീതിച്ചുനൽകുന്നു. ഒരു ജീവനക്കാരന് പ്രയാസമുണ്ടാകുമ്പോൾ അവിടെയും റഷീദ് സഹായിയായെത്തും... അത് തിരിച്ചും റഷീദിന് അവരിൽ നിന്ന് ലഭിക്കുന്നു.

വൈകുന്നേരം അഭിമന്യു ഒരു വലിയ കേക്കുമായാണെത്തിയത്. വീട്ടിൽ വേണ്ട ഡെക്കറേഷനുകൾ നടത്തി... റഷീദും എത്താമെന്നറിയിച്ചിരുന്നു. സ്റ്റീഫന്റെ മോളും മരുമോനും അപ്പുറത്തുതന്നെയുണ്ടല്ലോ. അവരെ പ്രത്യേകം ക്ഷണിക്കേണ്ടല്ലോ... ഹോസ്പിറ്റൽ വണ്ടിയിലാണ് അഭിമന്യുവിന്റെ ഭാര്യയും സ്റ്റീഫന്റെ മകളും വരുന്നത്... അവർ എന്നത്തേയും പോലെ കൃത്യസമയത്തുതന്നെയെത്തി. വാതിൽ തുറന്നതും അവിടത്തെ ഒരുക്കങ്ങൾ കണ്ട് രണ്ടാളും അമ്പരന്നുപോയി... അപ്പോഴേയ്ക്കും റഷീദും അവിടെത്തി.... പിന്നെ ആഘോഷത്തിന്റെ നിമിഷങ്ങളായിരുന്നു. കേക്കുമുറിയും ഭക്ഷണവും അന്നത്തെ അത്താഴം എല്ലാവരും ഒരുമിച്ചായിരുന്നു.

ഇതിനിടയിൽ സഫിയ നാട്ടിൽ നിന്നും വിളിച്ച് അഭിമന്യുവിനോടും അശ്വതിയോടും സംസാരിച്ചു. തനിക്ക് നാത്തൂന്റെ സ്ഥാനമാണെന്നും... അതിനാൽ ഇനിയുള്ള ഓരോ കാര്യങ്ങളും തന്റെ നിർദ്ദേശപ്രകാരമായിരിക്കണമെന്നും അവളോട് പറഞ്ഞു.. ശരി നാത്തൂനേയേന്ന് അവളും തിരികെപ്പറഞ്ഞു...

അൻവറിന് ഒരു നല്ല സഹായിയെക്കിട്ടിയപ്പോൾ ചെറിയൊരാശ്വാസം തോന്നി... തിരക്കുകളിൽ നിന്ന്  അൽപ മോചനം.. പുതുതായി എത്തിയ ജീവനക്കാരൻ നല്ല ആത്മാർത്ഥതയുള്ളവനാണ്. കുറച്ചു ദിവസം നാട്ടിൽ പോയിവരാൻ റഷീദ് പലപ്പോഴായി പറയുന്നുണ്ടായിരുന്നു. വാപ്പയ്ക്കും ഉമ്മയ്ക്കും കാണണമെന്നുള്ള ആഗ്രഹം. ഭാര്യയ്ക്കും കുട്ടിക്കും അതിനേക്കാൾ ആഗ്രഹം. വന്നിട്ട് ഒന്നര വർഷമാകുന്നു. തന്നെസംബന്ധിച്ച് എപ്പോൾ വേണമെങ്കിലും നാട്ടിലേയ്ക്ക് പോകാം.. പക്ഷേ തിരക്കുകാരണം എല്ലാം നീട്ടിവയ്ക്കുകയായിരുന്നു. എന്തായാലും ഈ മാസം നാട്ടിൽ പോകണം. ഫസലിന് ക്ലാസ്സ് തുടങ്ങുന്നതിനു മുന്നേ എത്തണമെന്നാണ് ആഗ്രഹം.. അവനെ കൊണ്ടാക്കാനും മറ്റും ഒരാൾ വേണമല്ലോ.. റഷീദ് ഇപ്പോൾ വന്നതല്ലേയുള്ളൂ... ബിസ്സിനസ്സ് നന്നായി പോകുന്നു. മത്സരത്തിന് അവിടെ അടുത്തെങ്ങും വേറേ ബേക്കറികളില്ല. ഹോംഡെലിവറി നന്നായി നടക്കുന്നു. റഷീദിന്റെ അഭിപ്രായം അടുത്തയാഴ്ച പോകണമെന്നാണ്. രണ്ടാഴ്ചകഴിഞ്ഞാൽ ഫസലിന് ക്ലാസ്സ് തുടങ്ങും... അതു കണക്കാക്കി പോകാമെന്നു പറഞ്ഞിരിക്കുന്നത്. പുതിയ ജോലിയിൽ പ്രവേശിച്ചിട്ട് ആദ്യമായി പോകുകയല്ലേ.. കുറച്ച്പർച്ചേസിംഗ് നടത്തണം.. മകൾ നന്നായി സംസാരിക്കുന്നു. അവളും ആവശ്യമുള്ള സാധനങ്ങൾ അറിയിച്ചിട്ടുണ്ട്. ഓരോ ദിവസം വിളിക്കുമ്പോൾ എന്നാ വരികയെന്നാണ് ചോദിക്കുന്നത്.

ഫസൽ തന്റെ തയ്യാറെടുപ്പുകളിയിരുന്നു. ഐഷുവുമായി ദിവസവും വിളിക്കാറുണ്ട്. രണ്ടാൾക്കും ഒരേ ദിവസമാണ് ക്ലാസ്സ് തുടങ്ങുന്നത്... വേണ്ടതെന്തന്ന് അവൾ അവനോട് പറയുന്നുമുണ്ട്. അപ്രതീക്ഷിതമായാണ് ആസ്ട്രേലിയയിൽ നിന്ന് സ്മിതയുടെ ഫോൺ വന്നത്... അവൾ പോയിട്ട് രണ്ടുമൂന്നു പ്രാവശ്യം വിളിച്ചിരുന്നു. ഫസൽതന്നെയാണ് ഫോണെടുത്തത്....

”ഫസലേ... മുത്തേ ഇത് ഞാനാടാ..”

”എന്തുണ്ട് സ്മിതേച്ചീ വിശേഷം..”

”നീയെന്താ.. അന്യരെപ്പോലെ എന്നെ ചേച്ചീന്നു വിളിക്കുന്നേ.. പല പ്രാവശ്യം പറഞ്ഞിട്ടില്ലേ പേരുവിളിക്കാൻ..”

”ഞാൻ ശ്രമിക്കാം.. അവിടെ എങ്ങനുണ്ട്..”

”ഇവിടെ സുഖമാ... നല്ല ജോലി.. നല്ല ശമ്പളം... പിന്നെ ഞാൻ വിളിച്ചത് അനിയത്തിക്കും കോഴിക്കോടുതന്നെയാണല്ലോ.”

”അതേ അതവൾ പറഞ്ഞായിരുന്നല്ലോ...”

”നീ അവളെക്കൂടിയൊന്നു നോക്കണേ...”

”അതു പിന്നെ പറയണോ..”

”എന്നെ നോക്കിയതുപോലെ നോക്കല്ലേ...”

”ഇല്ലന്നേ...”

”അടുത്താരേലുമുണ്ടോ..”

”ഇല്ല... എല്ലാവരും മുറ്റത്താ...”

”ഇവിടെ ഒരുത്തൻ എന്റെ പിറകേ കൂടിയിട്ടുണ്ട്. ആത്മാർത്ഥ പ്രണയമാ... നല്ല ജോലിയൊക്കെയാ...”

”പിന്നെന്താ കൈകൊടുത്തൂടെ...”

”സ്വതന്ത്രമായി ചോദിക്കാനും പറയാനും എനിക്ക് നീയല്ലേയുള്ളൂ.. വീട്ടുകാരോട് നിന്നോട് ചോദിച്ചിട്ട് പറയാമെന്നു കരുതി..”

”അവിടൊന്നാരിളെ കെട്ടുന്നതാ നല്ലത്.. കാരണം രണ്ടാൾക്കും അവിടെ സെറ്റിൽ ചെയ്യാല്ലോ..”

”അതൊക്കെ ശരിതന്നെ...”

”ആളെങ്ങനെ..”

”കാണാൻ കുഴപ്പമൊന്നുമില്ല...”

”പിന്നെ നോക്കരുതോ.. ഒരു കാരണവരുടെ സ്ഥാനത്തുനിന്നും ഞാൻ നടത്തിത്തരില്ലേ..”

”പിന്നേ.. ഒരു കാരണവര്... കാരണവരുടെ സ്വരൂപം മുഴുവൻ ഞാൻ കണ്ടതല്ലേ...”

”ഇന്ന് പോയില്ലേ...”

”ഇല്ലടാ... അവധിയാ...”

”വീട്ടിലാണോ...”

”അതേ... ഒറ്റയ്ക്ക് ഒരു കട്ടിലിൽ നല്ല തണുപ്പത്ത് പുതച്ചുമൂടിക്കിടക്കുന്നു... കൂടെ നീയുണ്ടായിരുന്നെങ്കിൽ ഒന്നു ചൂടാകാമായിരുന്നു.”

അവളുടെ സംസാരത്തിൽ വികാരത്തിന്റെ വേലിയേറ്റമുണ്ടായിരുന്നു.

”ഞാൻ വരട്ടേ...”

”വാ.... നമുക്ക് സുഖിക്കാം...”

”കണ്ണടച്ചേ...”

”ഉം... ”

”ഇപ്പോൾ ഞാൻ ആ പുതപ്പ് ഉയർത്തി അതിനകത്തു കടന്നു...”

”ഉംംം....”

”ഇതെന്താ... ഒന്നും ഇട്ടിട്ടില്ലേ..”

”ഇല്ലെടാ... നിന്നോട് സംസാരിച്ചപ്പോൾതന്നെ ഞാൻ ചൂടായി... ബാക്കി പറ..”

”ഞാൻ ചുണ്ടുകളിൽ ഉമ്മവയ്ക്കട്ടേ...”

”ഉം...” ഫസൽ ചുറ്റും നോക്കി ശബ്ദം താഴ്ത്തിയാണ് സംസാരിക്കുന്നത്... എല്ലാവരും കുട്ടികൾക്കൊപ്പം പുറത്താണ്. അവരുടെ കുസൃതികൾ കണ്ടു ചിരിക്കുന്നു. ആരും ഇപ്പോഴൊന്നും വരാനുള്ള സാധ്യതയില്ല.. അവൻ അടുത്തിരുന്ന കസേരവലിച്ചിട്ട് ഇരുന്നു. അവന്റെ ഉള്ളിലും വികാരത്തിന്റെ വേലിയേറ്റം..”

”എന്റെ ചുണ്ടുകൾ നേരേ താഴേയ്ക്ക്.. ആ തവിട്ടു നിറത്തിലുള്ള മുലഞെട്ടുകൾ കുടിക്കുകയാണ്... മാറി മാറി... ഒരു കൈ അരക്കെട്ടിലൂടെ താഴേയ്ക്ക്...”

”ഹു... ഉം... ടാ.... നീ അടുത്തുള്ളതുപോലെ..”

”കണ്ണു തുറക്കരുത്..”

”ഇല്ലടാ...”

”തുടയിടുക്കിലെ രോമാവൃതമായിടത്ത് വിരലുകൾ പതുക്കെ തലോടുകയാണ്.”

”ഹും.. ഹാ.... വേഗം... വേഗം..”

അവന്റെ സംസാരം അവളെ വികാരത്തിന്റെ കൊടുമുടിയിലെത്തിച്ചു.... അവനും അത് ആസ്വദിക്കുകയായിരുന്നു... ഇടയ്ക്ക് പുറത്തേയ്ക്ക് നോക്കുന്നുണ്ടായിരുന്നു. അവളുടെ ശബ്ദം കൂടിക്കൂടി വന്നു.. അവനും തന്റെ പുരുഷത്വത്തെ താലോലിക്കുന്നുണ്ടായിരുന്നു. വിജ്രംഭിച്ച് നിൽക്കും ഇപ്പോൾ പൊട്ടുമെന്നുള്ള അവസ്ഥ.. അവളുടെ ഉച്ചത്തിലുള്ള വികാരത്തിന്റെ ഭാഷയായ ശ്ബദം അവനിലെ പുരുഷത്വവും പുറത്തേക്കൊഴുക്കി...

അവളുടെ ശബ്ദം നേർത്തുവന്നു.... പെട്ടെന്നൊരു ദീർഘനിശ്വാസം...

”ടാ.. പോയടാ...”

”എനിക്കും...”

നിനക്ക് അവിടിരുന്നും ഇതൊക്കെ സാധിക്കുമോ...... ആദ്യായിട്ടാ... എനിക്കിങ്ങനെയൊരു അനുഭവം.. നിനക്ക് എന്നേക്കാൾ പ്രായമുണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ കെട്ടിയേനേ...”

”ഉം..”

”സ്മിതേച്ചീ... എന്റെ നിക്കറ് നനഞ്ഞു.. വീട്ടുകാർ അകത്തേയ്ക്കു വരുന്നതിനുമുന്നേ  ഞാൻ പോയി കഴുകട്ടേ...”

”ഞാൻ തുടച്ചുതരട്ടേ...”

”എന്നാൽ അവൻ വീണ്ടും പൊങ്ങും... ഇനി വേറൊരു ദിവസമാകട്ടെ..”

”ഞാൻ ഇനിയും വിളിക്കും... ഉമ്മ...”

”ഉമ്മ...” അവനും തിരിച്ച് ഉമ്മ നൽകി..

നേരേ റൂമിലേയ്ക്ക്... ഫോണിലൂടാണെങ്കിലും നേരിൽ ബന്ധപ്പെട്ട സുഖം അനുഭവപ്പെട്ടതുപോലെ... ഫോണിന് ഇത്രയും വലിയ ഉപയോഗമുണ്ടായിരുന്നോ.... അങ്ങനെയെങ്കിൽ ഒരു മൊബൈൽ ഫോൺ അത്യാവശ്യമാണ്...

റൂമിലെത്തി നിക്കർ വെള്ളത്തിൽ കുതിർത്തുവച്ചു. കൈലിയെടുത്തുടുത്തു.. കിടക്കയിൽ വന്നു കിടന്നു. നല്ല ക്ഷീണം അറിയാതെ ഉറങ്ങിപ്പോയി....





തുടർന്നു വായിക്കുക അടുത്ത ഞയറാഴ്ച്ച 04 07 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 27 06 2021




 

19.6.21

നിഴൽവീണവഴികൾ ഭാഗം 131

 


അവർ യാത്ര പറഞ്ഞ് വണ്ടിയിൽ കയറി.. റോസിയും മമ്മിയും അവരെ ടാറ്റപറഞ്ഞു സ്റ്റീഫൻ  പുറത്തിറങ്ങിയില്ല... കൂടുതൽ നടക്കരുതെന്നു പറഞ്ഞിട്ടുണ്ട്. അവരുടെ വാഹനം ചെറുറോഡിൽ നിന്നും ഹൈവേയിലേയ്ക്ക് കയറി... നേരേ വീട്ടിലേയ്ക്ക്... വണ്ടിയിൽ കയറി അൽപം കഴിഞ്ഞപ്പോഴേയ്ക്കും കുട്ടികളും ഉറക്കം തുടങ്ങിയിരുന്നു....


വാഹനം വീട്ടിലെത്തി. സമയം 9 മണികഴിഞ്ഞിരിക്കുന്നു. എല്ലാവർക്കും നല്ല ക്ഷീണമുണ്ട്. പോയകാര്യങ്ങൾ റഷീദ് ഉപ്പയോട് വിശദീകരിച്ചു.


“അൽഹംദുലില്ല... വേറേ പ്രശ്നങ്ങളൊന്നുമില്ലല്ലോ..“


എല്ലാവരും ഫ്രഷായി അത്താഴം കഴിഞ്ഞ് കിടപ്പായി.


റഷീദ് തന്റെ യാത്രയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. എല്ലാവരും അദ്ദേഹത്തിന് കൊണ്ടുപോകുന്നതിനുള്ള പലഹാരങ്ങളുടെ പണിപ്പുരയിലാണ്. അവിടെ നല്ല പലഹാരങ്ങൾ ലഭിക്കുമെങ്കിലും നാട്ടിൽനിന്ന് കൊണ്ടുപോകുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് .. അതു കാത്തിരിക്കുന്നവരുമുണ്ടവിടെ. പ്രത്യേകിച്ച് സ്പോൺസർ...


നാളെക്കഴിഞ്ഞ് യാത്ര.. ഇന്നുതന്നെ പുതുതായി വരാമെന്നുപറഞ്ഞ പയ്യനെത്തും വാപ്പയുടെ കാര്യത്തിൽ അതിനൊരു ശാശ്വത പരിഹാരമാവും.. അവൻ ആദ്യം കുറച്ചുദിവസം പോയിവരാമെന്നു പറ‍ഞ്ഞിരിക്കുകയാണ്. അടുത്തആഴ്ച ഫസലന് കോളേജിൽ ജോയിൻ ചെയ്യണം. അവനും കൂടി പോയിക്കഴിഞ്ഞാൽ പിന്നെ വീട്ടിൽ പെണ്ണുങ്ങൾ മാത്രമാവും. അത് അവർക്ക് മാനേജ് ചെയ്യാനുള്ള ബുദ്ധിമുട്ടുമാവും. അപ്രതീക്ഷിതമായി ഐഷു വിളിച്ചിരുന്നു. അവളുമായി ഫസൽഏറെനേരം സംസാരിച്ചു. തങ്ങളുടെ ആദ്യത്തെ കോളേജ് ദിവസത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ഇരുവരും പങ്കുവച്ചത്.


പഠനത്തിൽ അത്ര വലിയ മിടുക്കനൊന്നുമായിരുന്നില്ല ഫസൽ.. പക്ഷേ ഐഷുവുമായുള്ള കൂട്ട്  അതാണ് തന്നെ ലക്ഷ്യബോധമുണ്ടാക്കാനും ആ ലക്ഷ്യത്തിലെത്തിക്കാനും കാരണമായത്. അവളുടെ സ്നേഹപൂർവ്വമായ ഉപദേശം.. അവളുടെ കുടുംബത്തോടുള്ള സഹകരണം തനിക്ക് കുറച്ചുകൂടി ഊർജ്ജം പകർന്നു. തളർത്താൻ ശ്രമിച്ചിടത്തുനിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു. തകർന്നുപോയെന്നു കരുതിയ വാപ്പയുടെ മരണത്തിൽ നിന്നും മുക്തനാകാൻ സാധിച്ചതും തന്റെ വിജയംതന്നെയാണ്. ഉള്ളിൽ ഇന്നും ഒരു നെരിപ്പോടായി തുടരുന്നുവെങ്കിലും അതിനൊരു സുഖമുണ്ട്. വീട്ടിൽനിന്നു കിട്ടുന്ന സപ്പോർട്ട്.. എല്ലാവരും തന്നിലർപ്പിച്ച വിശ്വാസം. ഉപ്പയില്ലായിരുന്നുവെങ്കിലും തന്നെ അതൊന്നുമറിയിക്കാതെ വളർത്തി  ഉമ്മ...വലിയുപ്പ... മാമമാർ എല്ലാവർക്കും തന്നിൽ പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷകൾക്ക് ചിറകുമുളക്കുവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. കോഴിക്കോട് മെഡിക്കൽകോളജ് വളരെ ഫേമസാണ്. അവിടെപ്പോലും തനിക്ക് സഹായത്തിന് ആളുണ്ട്. ഗോപിസാർ... അഡ്മിഷനു രണ്ടു ദിവസം മുന്നേ ഏത്താൻ പറഞ്ഞിരിക്കുന്നു. ഹോസ്റ്റലിൽ താമസം തീരുമാനിച്ചല്ലോ... അദ്ദേഹം ഹോസ്റ്റൽ വാർഡനും കൂടിയാണ് അതിനാൽ അവനിഷ്ടപ്പെട്ട റൂം നൽകാനുംകൂടിയാണ്.


നഷ്ടപ്പെട്ടുപോയ വാപ്പയുടെ സ്നേഹം മറ്റുള്ളവർ വാരിക്കോരി തരുന്നുണ്ടായിരുന്നുവെങ്കിലും ഹൃദയത്തിൽ എവിടെയൊക്കെയോ ഒരു നീറ്റലും വിങ്ങലും ഉണ്ടായിരുന്നു... ഓർമ്മകളിൽ മാത്രം തെളിഞ്ഞു നിന്നിരുന്ന ആ രൂപം വീണ്ടും കാണാനായത് ആ ആശുപത്രിക്കിടക്കയിൽ വച്ചാണ്. തന്നെപ്പോലെ സ്നേഹം ലഭിക്കാതെ വളർന്ന എത്രയോ കുട്ടികളുണ്ടാവാം... നഷ്ടസ്വപ്നങ്ങളുടെ വലിയൊരു ഭാണ്ഡകെട്ട് തന്റെ ചുമലിൽ ചുമയ്ക്കപ്പെട്ടുവെങ്കിലും.. അവർക്ക് ലഭിക്കാത്ത പലതും തനിക്കു ലഭിച്ചില്ലേ...  നിറകണ്ണുകൾ പലപ്പൊഴും കാഴ്ചകളെ മറയ്ക്കുന്നതിടയ്ക്കുംഅതിൽ സന്തോഷിക്കുകഎന്ന് സ്വയം മനസ്സിനെ പഠിപ്പിച്ചു കൊണ്ടേ ഇരുന്നു... ...


ഐഷു ഇതുവരേയും തന്റെ വാപ്പയെക്കുറിച്ചു  ചോദിച്ചിട്ടില്ല... അതു ചോദിക്കേണ്ട ഒരു സാഹചര്യവും അവളായിട്ട് ഉണ്ടാക്കിയിട്ടില്ല.. അവൾക്കറിയാമായിരിക്കും... അവൾ മനസ്സിലാക്കിയിരിക്കും. എന്തുകൊണ്ടും തന്നെ മനസ്സിലാക്കി പെരുമാറാനറിയാവുന്നവളാണവൾ... ഏതു പ്രശ്നവും തുറന്നു പറയാമായിരുന്നവളോട്.. എന്തുകൊണ്ടോ ഇതൊന്നും പറയാൻ സാധച്ചിട്ടില്ല.  അന്നത്തെദിവസം വീട്ടിൽ എല്ലാവരും നല്ല തിരക്കിലായിരുന്നു. ഇടയ്ക്ക് റഷീദ് ഫസലിനേയും കൂട്ടി പുറത്തേയ്ക്ക് പോയിരുന്നു. അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങുന്നതിനായി... ഉച്ചയ്ക്കു മുമ്പ് അവർ വീട്ടിലെത്തി.


കുറച്ചു നാളുകൾക്കു ശേഷമാണ് മൗലവിയുടെ  വിളിയെത്തിയത്. വിവരങ്ങൾ ചോദിച്ചു. മാമ നാട്ടിലെത്തിയ കാര്യവും തനിക്ക് ക്ലാസ്സ് തുടങ്ങുന്ന കാര്യങ്ങളും അദ്ദേഹത്തോട് പറഞ്ഞു. ഉപ്പയ്ക്ക് സുഖമില്ലാത്ത കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിനും വിഷമമായി. ഉപ്പയോടും അദ്ദേഹം സംസാരിച്ചു. രണ്ടുദിവസം കഴിഞ്ഞ് അദ്ദേഹം വീട്ടിലേയ്ക്ക് വരുമെന്നും പറഞ്ഞിട്ടുണ്ട്. തന്റെ വീടുപണി പൂർത്തിയാവാറായി... വീടുകൾ സ്വന്തമായി രണ്ടെണ്ണമുണ്ടെങ്കിലും രണ്ടു ഭാര്യമാർക്കും ഒരുമിച്ചു താമസിക്കാനുള്ള സൗകര്യം കുറവായിരുന്നു. ഭാര്യമാർ രണ്ടുപേരുംനല്ല സൗഹ‍‍ൃദത്തിലാണ്. അവരുടെ മക്കളും അതുപോലെതന്നെ... ആദ്യമൊക്കെ കുറച്ചു പ്രശ്നങ്ങളുണ്ടായെങ്കിലും പിന്നീട് അതൊക്കെ പരിഹരിക്കാനായി. അവരുടെ തന്നെ നിർദ്ദേശപ്രകാരമാണ് പുതിയ വീടുവയ്ക്കാൻ തീരുമാനിച്ചത്. അതെന്തായാലും പൂർത്തിയാകുന്നു. അതിൽ കുടുംബത്തോടെ ക്ഷണിക്കാനാണ് വരുന്നത്. ഇവിടെനിന്നും പോകാൻ താൻ മാത്രമേ കാണൂവെന്ന് ഫസലിനറിയാം.. എന്നാലും വിളിക്കേണ്ട ചുമതല അദ്ദേഹത്തിനാണല്ലോ...


എല്ലാപ്രാവശ്യത്തെപ്പോലെതന്നെ വാപ്പയെ വിട്ടുപിരിയുന്നതിൽ റഷീദിന്റെ മകൾക്ക് വിഷമമായിരുന്നു. വെളുപ്പാൻ കാലത്ത് കണ്ണുതിരുമ്മി ഉണർന്നിരുന്നു. വാപ്പ ഉമ്മകൊടുത്തപ്പോൾ അവൾ കരയാനാരംഭിച്ചു.. വിഷ്ണുവും ഫസലും സാധനങ്ങളൊക്കെ വണ്ടിയിൽ കയറ്റിയിരുന്നു. സമയം രണ്ടുമണി. ആറുമണിക്ക് റിപ്പോർട്ട് ചെയ്യണം.. വാപ്പയോട് യാത്രപറയുമ്പോൾ വാപ്പയുടെ കൈകൾ വിറയ്ക്കുന്നതും തൊണ്ടയിടറുന്നതും കണ്ണുകളിൽ കണ്ണുനീർ നിറയുന്നതും റഷീദ് അറിഞ്ഞു.. യാത്രപറഞ്ഞ് വണ്ടിയിൽ കയറി... എല്ലാവരോടും ടാറ്റപറഞ്ഞ് വണ്ടി ഗേറ്റ് കടന്ന് മുന്നോട്ട്. കുറേനേരത്തേയ്ക്ക് ആർക്കുമൊന്നും മിണ്ടാനായില്ല..


റഷീദ് തന്നെയാണ് നിശബ്ധതയ്ക്ക് വിരാമമിട്ടത്. “വിഷ്ണു വീട്ടിലേയ്ക്കും ഒരു ശ്രദ്ധ വേണം കേട്ടോ... “


“ഇക്കാ അതിലൊന്നും പേടിക്കേണ്ട...“


“ഇന്നുതന്നെ പുതിയ ആളെത്തും... വാപ്പാന്റെ കാര്യങ്ങൾ നോക്കാൻ ഒരാൾ ആവശ്യമാ... ഇപ്പോഴും സ്വന്തം കാര്യങ്ങൾ ചെയ്യുമെങ്കിലും സഹായം ആവശ്യമാണ്. ഉമ്മയ്ക്കാണെങ്കിൽ വലിയ ആരോഗ്യവുമില്ല.. ഉപ്പാനെ താങ്ങി എഴുന്നേൽപ്പിക്കാനുള്ള ആരോഗ്യവുമില്ല.... ഇതാവുമ്പോൾ നമുക്ക് ആറിയാവുന്ന ആളുമാണ്...“


“അതെന്തായാലും നന്നായി റഷീദ്ക്കാ...“


അവർ ഓരോ കാര്യങ്ങളും പറഞ്ഞ് ഇടയ്ക്ക് മയങ്ങിപ്പോയി. വാഹനം എയർപോർട്ടിലെത്തി വിഷ്ണു രണ്ടാളെയും വിളിച്ചുണർത്തി. പത്തുമിനിട്ട്  നേരത്തെ എത്തിയിരിക്കുന്നു. ഫസൽ ഓടിപ്പോയി ഒരു ട്രോളിയുമായെത്തി. ലഗ്ഗേജ് ട്രോളിയിലേയ്ക്ക് കയറ്റി.


“ഫസലേ.. നിന്റെ പുതിയ കോളേജ് ജീവിതം ആരംഭിക്കുകയാണ്. എല്ലാവിധ ആശംസകളും.. അതുപോലെ പഠനത്തിൽ വളരെയധികം ശ്രദ്ധിക്കണം. നിന്നിലെ പ്രതീക്ഷ വാനോളമുണ്ട്. പണത്തെക്കുറിച്ച് നീ ആലോചിക്കുകയേ വേണ്ട...“


അവൻ തലകുലുക്കി... റഷീദ് രണ്ടാളോടും യാത്രപറഞ്ഞു പിരിഞ്ഞു... അവർ കുറേ നേരംകൂടി അവിടെത്തന്നെ നിന്നു. പണ്ടുമുതലേയുള്ള ശീലമാണ്. യാത്രയായിക്കഴിഞ്ഞാലും അരമണിക്കൂർ അവിടെത്തെന്ന നിൽക്കാറുണ്ട്. ഇന്നത്തെപോലെ കൈയ്യിൽ ഫോണില്ലല്ലോ... ആയതിനാൽ എമിഗ്രേഷനുവേണ്ടിയുള്ള ഏകദേശ സമയം കഴിയാനായി എയർപോർട്ട് പരിസരത്തു തന്നെ ചിലവഴിക്കാറുണ്ട്...


മടക്കയാത്രയിൽ സ്ഥിരമായി കയറാറുള്ള ഹോട്ടലിൽ കയറി അവർ കാപ്പികുടിച്ചു. വീണ്ടും വാഹനത്തിൽ കയറി. അവർ പരസ്പരം ഓരോ കാര്യങ്ങളും സംസാരിച്ചിരുന്നു. ഞായറാഴ്ചയായതിനാൽ റോഡിൽ തിരക്കു കുറവായിരുന്നു. ടൗണിൽ നിന്നും കുറച്ച് സാധനങ്ങൾ വാങ്ങേണ്ടതുണ്ട്. കടകൾ തുറന്നു വരുന്നതേയുള്ളു.. അവർ അടുത്തുള്ള ഒരു മരച്ചോലയിൽ കാർ പാർക്ക് ചെയ്തു. കുറച്ചു നേരം രണ്ടാളും വണ്ടിയിലിരുന്നു മയങ്ങി.. ഉണർന്നപ്പോൾ സമയം 9.30 അത്യാവശ്യം കടകൾ തുറന്നിരിക്കുന്നു. ഫസലിന് ഒരു ഷൂ വാങ്ങണം.. നേരേ കടയിൽ കയറി. അവനിഷ്ടപ്പെട്ട ഷൂതന്നെ അവിടുണ്ടായിരുന്നു. ഹോസ്റ്റലിൽ ഉപയോഗിക്കുന്നതിനാൽ ഒരു ചെരുപ്പും വാങ്ങി... അവർ അടുത്ത കടയിലേയ്ക്ക് പോയി. രണ്ടു ലുങ്കികളും കുറച്ച് ഇന്നർവെയറുകളും വാങ്ങി...  അതുകഴിഞ്ഞ് പലവ്യഞ്ജനങ്ങൾ വാങ്ങുന്ന കടയിലെത്തി ലിസ്റ്റ് കൊടുത്തു. ആ സമയംകൊണ്ട് അവർ അടുത്ത കടയിൽ പോയി.. കുഞ്ഞിന്റെ സാധനങ്ങൾ വാങ്ങാനായിരുന്നു. അതും കഴിഞ്ഞ് മെഡിക്കൽഷോപ്പിൽനിന്നും മരുന്നുകളും വാങ്ങി തിരികെ കാറിലെത്തി. സമയം 11 കഴിഞ്ഞിരിക്കുന്നു. അവർ വാഹനം റിവേഴ്സെടുത്തു തിരികെ യാത്ര തുടർന്നു. പന്ത്രണ്ടുമണിയോടെ വീട്ടിലെത്തി.


പോയ കാര്യങ്ങളൊക്കെ എല്ലാവരോടും വിവരിച്ചു. ഫസലിന് നല്ല ഉറക്കക്ഷീണമുണ്ടായിരുന്നു. താൻ പോയി ഫ്രഷായിവരാമെന്നു പറഞ്ഞു പോയി... ഡ്രസ്സ് മാറി കിടക്കയിൽ കിടന്നു. അറിയാതെ ഉറങ്ങിപ്പോയി.. രണ്ടുമണിയായിട്ടും കാണാത്തതുകൊണ്ട് സഫിയ അവനെ വിളിച്ചു..


“വേണ്ട മോളേ വിളിക്കേണ്ട.. അവൻ ഉറക്കമൊഴിഞ്ഞതല്ലേ.. ഉറങ്ങട്ടെ..


ഹമീദാണ് സഫിയയോട് പറഞ്ഞത്... ന്നാലും അൽപ്പം  കഴിഞ്ഞപ്പോൾ അവൻ ഫ്രഷായി താഴെയെത്തി... എല്ലാവരും ആഹാരം കഴിച്ചു കഴിഞ്ഞിരുന്നു. അവനുള്ള ഭക്ഷണം മേശമേൽ വിളമ്പി വച്ചിട്ടുണ്ടായിരുന്നു. അതും കഴിച്ച് ഉപ്പയുടെ അടുത്തുവന്നിരുന്നു. അപ്പോഴേയ്ക്കും വാപ്പയുടെ കാര്യങ്ങൾ നോക്കാനുള്ള ആളെത്തിയിരുന്നു. വളരെപ്പെട്ടെന്നുതന്നെ അവൻ എല്ലാവരുമായി നല്ല പരിചയത്തിലായി. വീട്ടിലെ ഒരംഗത്തെപ്പോലെ പെരുമാറിത്തുടങ്ങി.. തൽക്കാലം വൈകുന്നേരം വീട്ടിൽ പോയിവരാമെന്നും അത്യാവശ്യ ഘട്ടങ്ങളി‍ൾ ഇവിടെ തങ്ങിയാൽ മതിയെന്നും പറഞ്ഞിട്ടുണ്ട്. ഹമീദിന്റെ തൊട്ടടുത്ത ചെറിയ മുറിയാണ് അവനായി നൽകിയിരിക്കുന്നത്. സാധാരണ ഗസ്റ്റുകൾ വരുമ്പോൾ നൽകുന്ന റൂമാണ്. ഇവിടെ അങ്ങനെ ഗസ്റ്റുകളാരും വന്ന് തങ്ങാറില്ലല്ലോ...


ഹമീദ് മരുന്നു കഴിക്കുന്ന സമയവും അതിന്റെ ഡോസും അവൻ തന്റെ ഡയറിയിൽ കുറിച്ചുവച്ചു. അവന്റെ കൈയ്യിൽ സ്റ്റെതസ്കോപ്പും പ്രഷർ എടുക്കുന്ന സാധനങ്ങളും പിന്നെ എന്തെല്ലാമോ ഉണ്ട്... യൂറിനിലെ ഷുഗർ അളക്കുന്നതിനുള്ള സ്ട്രിപ്പുമുണ്ട്. തീരുമ്പോൾ വാങ്ങിയാൽ മതിയല്ലോ... ഒരു ഹോം നേഴ്സിന്റെ  കൈയ്യിൽ ഇങ്ങനെയുള്ള സാധനങ്ങൾ സാധാരണ കാണാറില്ല.. ഏതോ വീട്ടിൽനിന്നും അവന് ഗിഫ്റ്റായി നൽകിയതാണെന്ന് അവൻ പറഞ്ഞു... ആദ്യം തന്നെ പ്രഷറും മറ്റും പരിശോധിച്ച് തന്റെ ഡയറിയിൽ രേഖപ്പെടുത്തി. കഴിക്കാനുള്ള ആഹാരരീതികളും മനസ്സിലാക്കി. എല്ലാറ്റിനും അവന് ഒരു അടുക്കുംചിട്ടയുമുണ്ടെന്ന് മനസ്സിലായി..


ഹമീദ് ചെറുമയക്കത്തിനു പോയി... വൈകുന്നേരം ആറുമണിക്ക് അവൻ ഹമീദിന് വീൽച്ചെയറിൽ തന്നെ തള്ളി പുറത്തെത്തിച്ചു.. അവിടെ കുറച്ചു സമയം ശുദ്ധമായി കാറ്റ് ഏൽക്കാമെന്നു പറഞ്ഞു. അവൻ പറഞ്ഞത് ഹമീദിനും ശരിയാണെന്നു തോന്നി.. സാധാരണ നാലു ചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടാറാണ് പതിവ്... പുറത്തിറങ്ങിയപ്പോൾ മനസ്സിനും നല്ല കുളിർമ... അരമണിക്കൂർ കഴിഞ്ഞപ്പോൾ ഹമീദിന്റെ അനുവാദം ചോദിച്ച് അകത്തേയ്ക്ക്. ഭക്ഷണം ഏഴുമണിക്ക് തന്നെ കഴിപ്പിക്കണമെന്ന് അവൻ പറഞ്ഞതുപ്രകാരം ഏഴുമണിക്ക് ഭക്ഷണം റഡ‍ിയായെത്തിയിരുന്നു. അവനെ വിളിച്ചപ്പോൾ വീട്ടിൽ പോയി കഴിക്കുമെന്നു പറഞ്ഞു. നിർബന്ധിച്ചപ്പോഴും അവനതുതന്നെയാണ് പറ‍ഞ്ഞത്.. ഉമ്മ കാത്തിരിക്കുമെന്നും വീട്ടിൽ എത്താൻ കഴിയുന്ന ദിവസങ്ങളിൽ എത്ര ലേറ്റായാലും അവിടെനിന്നു മാത്രമേകഴിക്കൂവെന്നും പറഞ്ഞപ്പോൾ പിന്നീടാരും നിർബന്ധിച്ചില്ല..


കഴിക്കാനുള്ള മരുന്നുകൾ കൃത്യമായി നൽകി... അവൻ യാത്രപറഞ്ഞു പിരി‍ഞ്ഞു.. അടുത്ത ദിവസം മുതൽ 6 മണിക്കെത്തും... ഒരു ദിവസം കൊണ്ടുതന്നെ എല്ലാവർക്കും അവന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടിരുന്നു. അവൻ പോയതിനുശേഷം എല്ലാവരും അവനെക്കുറിച്ചായിരുന്നു സംസാരിച്ചത്. റഷീദ് വിളിച്ചു കാര്യങ്ങൾ തിരക്കി. അൻവറും വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. ഇപ്പോൾ രണ്ടാളും ദിവസം രണ്ടുമൂന്നു തവണ വിളിക്കാറുണ്ട്. തന്നോടുള്ള മക്കളുടെ സ്നേഹത്തിൽ ഹമീദിന് അഭിമാനംതോന്നി...




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 27 06 2021 



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ  20 06 2021 


12.6.21

നിഴൽവീണവഴികൾ ഭാഗം 130


 “ങ്ഹാ.. ഫസലേ.. ഒരു ഡോക്ടറായാൽ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാ.... ഏതു നിമിഷവും സേവന സന്നദ്ധനായിരിക്കണം.. ഇതൊക്കെ പഠനം തുടങ്ങുമ്പോൾ മനസ്സിലാകും.. മറ്റുള്ളവരുടെ ജീവൻ നമ്മുടെ പക്കലാ... ജീവൻ നൽകുന്നത് ദൈവമാണെങ്കിലും അതു സംരക്ഷിക്കാൻ നമ്മളും പ്രയത്നിക്കണം...“
അവൻ തലകുലുക്കി...
“അപ്പോൾ ശരി.. ബൈൈ...“
വാഹനം റിവേഴ്സെടുത്ത് ടാറ്റപറഞ്ഞു പോയി...
അവർ വീട്ടിലേയ്ക്കും. ഫസൽ ഗേറ്റ് കുറ്റിയിട്ട് പൂട്ടി അവർക്ക് പിറകിലായി നടന്നു....

രണ്ടുദിവസത്തെ വിശ്രമം വിഷ്ണുവിന്റെ അസുഖം പൂർണ്ണമായും ഭേദമാക്കി. ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു. റഷീദ് അടുത്ത ആഴ്ച പോകാമെന്നുള്ള തീരുമാനത്തിലാണ്. അതിനു മുന്നേ സ്റ്റീഫന്റെ വീട്ടിലേയ്ക്കൊന്നു പോകണം പുള്ളിക്കാരൻ വന്ന കാര്യം അറിഞ്ഞെങ്കിലും എത്താനായിട്ടില്ല. ഒരു ചെറിയ സർജ്ജറിയുണ്ടായിരുന്നു. മകളെ അറിയിച്ചിട്ടില്ല, നാട്ടിൽ വന്ന് വിളിച്ചപ്പോഴാണ് അക്കാര്യമറിഞ്ഞത് തന്നെ പ്രത്യേകിച്ച് പറഞ്ഞതാ മകളെ അറിയിക്കരുതെന്ന്. സാധാരണ അദ്ദേഹം ഇവിടേയ്ക്ക് വരാറുള്ളതുമാണ്. വിഷ്ണുവിനോട് യാത്രപോകാമോ എന്നു ചോദിച്ചപ്പോൾ സമ്മതം മൂളി...

സഫിയയും, നാദിറയും, അഫ്സയും ഫസലും റഷീദും പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. രാവിലെ 7മണിക്കുതന്നെ അവർ യാത്ര തിരിച്ചു. ചെല്ലുന്ന കാര്യം അറിയിച്ചിരുന്നില്ല. വാപ്പാന്റെ കാര്യങ്ങളെല്ലം ഉമ്മ നോക്കാമെന്നേറ്റിട്ടുണ്ട്. പുതുതായി വരാമെന്നേറ്റപയ്യൻ നാളെ രാവിലെ എത്തുമെന്നും അറിയിച്ചു. അവൻ ജോലി ചെയ്യുന്ന സ്ഥാപനത്തോട് കാര്യം പറഞ്ഞപ്പോൾ ഒരുമാസം റിലീവിംഗ് പിരീഡ് എന്നുള്ളത് കുറച്ചുകൊടുത്തു. അതു മാത്രമല്ല കുറേനാളായി എല്ലാവരും കൂടി ഒന്നു പുറത്തേയ്ക്ക് പോയിട്ട്. അല്ലേലും ഉമ്മയ്ക്കും വാപ്പയ്ക്കും പുറത്തു പോകണമെന്നുള്ള ആഗ്രഹം പണ്ടേയില്ല. നാദിറയുടെ കുഞ്ഞിന് പ്രായം ഒരു വയസ്സായി. റഷീദിന്റെ കുട്ടിക്ക് രണ്ട് വയസ്സും. രണ്ടാളും നല്ല കൂട്ടാണ്. ഇടയ്ക്കിടയ്ക്ക് തല്ല് കൂടുന്നത് കാണാം... അവർക്കും യാത്ര വലിയ ഇഷ്ടമാണ്. പോകാനുള്ള തയ്യാറെടുപ്പിൽ അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ എടുത്തിരുന്നു. രാവിലെ കാപ്പി കുടിച്ചു. കുട്ടികൾക്കുള്ളത് പാഴ്സലായി എടുത്തു. ഉച്ചഭക്ഷണം വഴിയിൽ നിന്നും കഴിക്കാമെന്നുള്ള ഐഡിയ...

“വിഷ്ണു എങ്ങനുണ്ട്...“

“ഇപ്പോൾ കുഴപ്പമൊന്നുമില്ല.. രണ്ടു ദിവസം അമ്മ പുറത്തേയ്ക്കു വിട്ടില്ല... അതുകൊണ്ട് പൂർണ്ണമായും മാറി. ഇന്നലെ കുളിച്ചു. പൂർണ്ണ ആരോഗ്യവാനാ...“

“വണ്ടി ഓടിക്കാൻ കുഴപ്പമില്ലല്ലോ..“

“അതിക്ക... എന്തു അസുഖമാണെങ്കിലും ഞാൻ വണ്ടി ഓടിക്കും. അതെന്റെ ശീലമാ... വളയം പിടിച്ചു കഴിഞ്ഞാൽ ഒരസുഖവും ബാധിക്കില്ല....“

“ശരിയാ...“

വാഹനം ഇടവഴി വിട്ട് മെയിൻ റോഡിലൂടെ മുന്നോട്ട് നീങ്ങി... എല്ലാവരും വലിയ ഉത്സാഹത്തിലായിരുന്നു. റഷീദ് ഫ്രണ്ടിലായിരുന്നു ഇരുന്നത്. ബാക്കിയെല്ലാവരും പിറകിലും... റഷീദിന്റെ കുട്ടി ഫസലിന്റെ മടിയിലേ ഇരിക്കൂ.. ഓരോരോ കാര്യങ്ങളും അവനോടു ചോദിച്ചുകൊണ്ടിരിക്കുന്നു. പൂർണ്ണമായും തിരിയുന്നില്ലെങ്കിലും അവർക്ക് മനസ്സിലാകും..

“ഗോപി രാവിലെ വിളിച്ചിരുന്നു.“ റഷീദാണ് പറഞ്ഞത്...

“അതെന്താ ഇന്നലെ വിളിക്കാതിരുന്നത്“

“അത് അവനെത്തിയപ്പോൾ രാത്രി ഒരു മണി കഴിഞ്ഞിരുന്നു. നമ്മൾ ഉറങ്ങിക്കാണുമെന്ന് കരുതി പിന്നെ വിളിച്ചില്ല. എന്തായാലും സുഖമായെത്തിയെന്നു പറ‍ഞ്ഞു. പിന്നെ അവന് ഈ യാത്രയൊക്കെ പതിവുള്ളതാണ്.“

“നാളെ തിരിച്ചുപോകുമെന്നല്ലേ പറഞ്ഞിരിക്കുന്നത്...“

“അതേ.. ചിലപ്പോൾ ലീവ് നീട്ടിക്കിട്ടിയാൽ രണ്ടുദിവസം നിൽക്കാനാകുമെന്നും പറഞ്ഞിട്ടുണ്ട്. ഡോക്ടേഴ്സല്ലേ... നല്ല തിരക്കാണവരുടെ ജീവിതം.“

സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു. ഇനി ഒരു മണിക്കൂറത്തെ ഓട്ടം... ഇടയ്ക്ക് നിർത്തി കരുതിയ ചായയും ലഘു ഭക്ഷണങ്ങളുംകഴിച്ചിരുന്നു. കുട്ടികൾ രാവിലെ ഒന്നും കഴിച്ചിരുന്നില്ല. പോകുന്ന വഴിയിൽ ബേക്കറിയിൽ നിന്നും കുറച്ചു സാധനങ്ങൾ വാങ്ങി.. സ്റ്റീഫന്റെ വീട്ടിൽ  കൊടുക്കാനാ...  

വാഹനം മെയിൻ റോഡിൽ നിന്നും അവരുടെ വീട്ടിലേയ്ക്കുള്ള വളവ് തിരിഞ്ഞ് അൽപം കുണ്ടും കുഴിയും നിറഞ്ഞ റോഡിലേയ്ക്ക് തിരിഞ്ഞു. നേരേ വീടിനു മുന്നിൽ നിർത്തി... ഗേറ്റ് പൂട്ടിയിട്ടില്ല... റഷീദ് ഗേറ്റ് തുറന്ന് അകത്തേയ്ക്ക്... മുന്നിലെത്തി ബല്ലടിച്ചു. പുറത്തേയ്ക്ക് വന്നത് അദ്ദേഹത്തിന്റെ ഇളയ മകളായിരുന്നു.

“അമ്മാ... ദാ... ആരാ വന്നതെന്നു നോക്കിയേ...“

അവളുടെ അമ്മ പുറത്തേയ്ക്കു വന്നു.. ങ്ഹാ.. ഇതാരൊക്കെയാ.... “ദേ.... റഷീദും കുടുംബവും എത്തിയിട്ടുണ്ട്...“

“ഇതെന്താ വരുന്ന കാര്യം പറയാതിരുന്നത്...“

“എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെന്നു കരുതി...“

ഫസൽ ഓർക്കുകയായിരുന്നു. തനിക്ക് വളരെ പരിചിതമായ വഴിയായിരുന്നിത്... താനൊരിക്കലും മറക്കില്ല.. സ്റ്റീഫൻ അങ്കിളിന്റെ കൂടെ തന്റെ പിതാവിന്റെ കബറിടം സന്ദർശിക്കാൻ പോയതും. തിരികെ ഇവിടെ വന്നതും ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു.

“സ്റ്റീഫൻ ചേട്ടാ ഇപ്പോൾ എങ്ങനുണ്ട്...“

“കുറവുണ്ട് ... റഷീദേ...“

“കുറച്ചു നാളായി ഈ ഹെർണിയയുടെ ശല്യം തുടങ്ങിയിട്ട്.. പലപ്പോഴും നീണ്ട അവധി വേണ്ടതല്ലേയെന്നു കരുതി സർജ്ജറി നീട്ടിനീട്ടി കൊണ്ടുപോവുകയായിരുന്നു. മോളുടെ കല്യാണം കഴിഞ്ഞിട്ട് നടത്താമെന്നു കരുതി.. പക്ഷേ വീണ്ടും നീട്ടിവച്ചു. അവസാനം വേദന സഹിക്കവയ്യാതായപ്പോൾ ഡ്യൂട്ടിയിൽ നിന്നും തന്നെ തീയറ്ററിലേയ്ക്ക് കൊണ്ടുപോയി.. സർജ്ജറികഴിഞ്ഞാണ് ഇവിടെ വീട്ടിൽ കാര്യങ്ങൾ അറിയുന്നതുതന്നെ...“

“ഗൾഫിൽ രണ്ടാളും സുഖമായി സന്തോഷമായി കഴിയുന്നു..“

“മോള് ഇന്നു രാവിലെയും വിളിച്ചിരുന്നു. ഇന്നലെ നൈറ്റ് കഴിഞ്ഞതേയുള്ളൂ.. ഇന്നവൾക്ക് ഓഫാണ്... ഉറങ്ങാൻ പോകുന്നതിനു മുന്നേ വിളിച്ചു വിവരങ്ങൾ തിരക്കി...“

“റോസിയ്ക്ക് ബി.എസ്.സി.നഴ്സിംഗിന് അഡ്മിഷൻ റഡിയായി... സഭയുടെ കോളേജിലാ... അവൾക്കും നഴ്സിംഗ് മേഖല തന്നെ വേണമെന്ന് വാശി.. പിന്നെ എതിർത്തില്ല..“

“നല്ല മേഖലയല്ലേ....“

“അതേ... നന്നായി പഠിക്കും...  ഞാൻ പറഞ്ഞത് എഞ്ചിനീയറിംഗ് നോക്കാനാ.. അവള് പറയുവാ... എന്തേലും നല്ല കാര്യങ്ങൾ ചെയ്യണമെങ്കിൽ നഴ്സിംഗ് മേഖലയാണ് നല്ലതെന്ന്... പിന്നെ ഞാനെതിർത്തില്ല..“

അപ്പോഴേയ്ക്കും റോസി ജ്യൂസുമായെത്തി..

“ഞങ്ങൾ റോസിയെക്കുറിച്ചാ പറഞ്ഞുകൊണ്ടിരുന്നത്..“

“അപ്പാ...“

“ഇല്ല മോളേ... നിന്റെ പഠിത്തത്തെക്കുറിച്ചാ..“

“അങ്കിൾ.. ഇവിടുന്ന് പോയി വരാവുന്ന ദൂരമേയുള്ളൂ... ഒരു മൂന്നു വർഷം... അതു കഴിഞ്ഞാൽ ചേച്ചി കൊണ്ടുപോകാമെന്നാണ് പറഞ്ഞിരിക്കുന്നത്.. അപ്പൻ പറയുവാ.. നാട്ടിൽ നിന്നാൽ മതി...യെന്ന്.... അതിൽ ഞാനും അപ്പനും തെറ്റും..“

“അല്ല റഷീദേ... രണ്ടു മക്കളുള്ളതിൽ രണ്ടാളും ഗൾഫിലായാൽ പിന്നെ ഞങ്ങൾക്കാരാ...“

“അതൊക്കെ അപ്പന്റെ പേടിയല്ലേ അങ്കിളേ.. വലിയ ആർമീക്കാരനൊക്കെയാ.. പക്ഷേ... ഞങ്ങളെയോർത്ത് ഭയമാ..“

“ങ്ഹാ.. അതൊക്കെ പഠിത്തം കഴിഞ്ഞിട്ട് ആലോചിക്കാലോ... ചിലപ്പോൾ നാട്ടിൽ സർക്കാരിൽ നല്ല ജോലി കിട്ടിയാലോ..“

“എന്നാൽ ഇവിടെനിൽക്കും...“

എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. സ്റ്റീഫന്റെ ഭാര്യയും പെണ്ണുങ്ങളുമെല്ലാം ഉച്ചയൂണിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി... നല്ല മട്ടൻ കിട്ടി... മട്ടൻ ബിരിയാണിയും ബീഫ് ഫ്രൈയും... ഇടയ്ക്കിടയ്ക്ക്  കുട്ടികളുടെ ബഹളവുമുണ്ട്. ഫസലും അടുക്കളയിൽ സഹായത്തിനു കൂടി...

എല്ലാവരും അവനെ കളിയാക്കുന്നുണ്ടായിരുന്നു.

“ചേച്ചീ... വീട്ടിൽ അടുക്കളയുടെ പരിസരത്തുപോലും വരാത്തോനാ.. ദാ നോക്കിയേ... ഉള്ളി തൊലിക്കുന്നു...“

“കളിയാക്കാതെ ഉമ്മാ...“

“അവനതൊക്കെ പഠിക്കണ്ടേ... ഇനി കോളേജിൽ പോയിത്തുടങ്ങിയാൽ.. ഇതൊക്കെ ഉപകാരപ്പെടും. ഒറ്റയ്ക്കു താമസിച്ചാൽ ഉണ്ടാക്കി കഴിക്കുന്നതല്ലേ നല്ലത്..“

സമയം പോയതറിഞ്ഞില്ല... ഉച്ചഭക്ഷണം തയ്യാറായി... സ്റ്റീഫനെ പതുക്കെ എഴുന്നേൽപ്പിച്ച് ഡൈനിംഗ് ടേബിളിലെത്തിച്ചത് റഷീദാണ്... എല്ലാവരും ഇരുന്നു. വിശാലമായ ഹാളായിരുന്നത്. പഴക്കമുള്ള വീടാണെങ്കിലും റൂമുകളും മറ്റും വളരെ വലുതായിരുന്നു. സ്റ്റീഫന്റെ ഭാര്യയും റോസിയും സഫിയയും എല്ലാവർക്കും വിളമ്പിവച്ചു...

“സഫിയ ഇരിയ്ക്ക്...“

“എല്ലാവരും തിന്നു തുടങ്ങിയിട്ട് ഇരിക്കാം ചേച്ചീ..“

“അവൾ വീട്ടിലും അങ്ങനെയാ... എല്ലാവരും തുടങ്ങിയിട്ടേ ഇരിക്കൂ..“

“അതുമ്മ മറ്റുള്ളവർ കഴിച്ച് കുഴപ്പമില്ലെന്ന് ഉറപ്പായേ കഴിക്കൂ..“

“പോടാ കളിയാക്കാതെ...“ എല്ലാവരും ചിരിച്ചു.

“വിഷ്ണുവെന്താ മിണ്ടാതിരുന്ന് കഴിക്കുന്നത്..“

“ഇക്കാ... ഭക്ഷണത്തിലെ ശ്രദ്ധ പോകും..“

“ഉവ്വുവ്വേ...“

കുട്ടികൾ അവരുടെ ലോകത്തായിരുന്നു. ഓടിയും ചാടിയും കളിക്കുന്നു. റോസിയും അവർക്കൊപ്പം കൂടി... ചെറു സന്ദർശനം നടത്തി തിരിക്കാമെന്നു കരുതിയതാ... സമയം നാലുമണിയായിരിക്കുന്നു. എല്ലാവർക്കും ചായയും ഉണ്ടാക്കി നൽകി... ഇനി തിരിച്ചില്ലെങ്കിൽ അങ്ങെത്തുമ്പോൾ ഒരുപാട് ലേറ്റാവും.. അവിടുന്ന് ചക്കയും മാങ്ങയും പലഹാരങ്ങളും പൊതിഞ്ഞ് സ്റ്റീഫന്റെ ഭാര്യ കാറിൽ കൊണ്ടുവച്ചു. വേണ്ടെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. വീട്ടിൽ വരുമ്പോഴും ഇതുപോലെയാ...എല്ലാവരും യാത്ര പറഞ്ഞ് പുറത്തേയ്ക്കിറങ്ങി..

“ഹമീദ്ക്കാനോടും ഉമ്മയോടും അന്വേഷണം പറയണേ...“

“വാപ്പയ്ക്ക് നിർബന്ധമായിരുന്നു. ഇവിടെ വന്ന് നേരിട്ട് കണ്ട് സുഖവിവരം അറിയണമെന്ന്... പിന്നെ വാപ്പയൊന്നു ആരോഗ്യം വീണ്ടെടുക്കട്ടെയെന്നു കരുതി...“

അവർ യാത്ര പറഞ്ഞ് വണ്ടിയിൽ കയറി.. റോസിയും മമ്മിയും അവരെ ടാറ്റപറഞ്ഞു സ്റ്റീഫൻ  പുറത്തിറങ്ങിയില്ല... കൂടുതൽ നടക്കരുതെന്നു പറഞ്ഞിട്ടുണ്ട്. അവരുടെ വാഹനം ചെറുറോഡിൽ നിന്നും ഹൈവേയിലേയ്ക്ക് കയറി... നേരേ വീട്ടിലേയ്ക്ക്... വണ്ടിയിൽ കയറി അൽപം കഴിഞ്ഞപ്പോഴേയ്ക്കും കുട്ടികളും ഉറക്കം തുടങ്ങിയിരുന്നു....




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 20 06 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 13 06 2021



5.6.21

നിഴൽവീണവഴികൾ ഭാഗം 129

 

കാഴ്ചയിൽ വിശ്വസ്തനാണെന്നു തോന്നി... അദ്ദേഹത്തെ ജോലിയേൽപ്പിച്ച് അവർ യാത്ര തിരിച്ചു.. റഷീദ് തന്റെ ഫോൺ നമ്പറും നൽകി... മറ്റന്നാൾ വന്നിട്ട് ഒരാളെ വിളിച്ച് വീടിനകവും വൃത്തിയാക്കണം..

അവർ വരുന്നവഴിക്ക് ജംങ്ഷനിൽ നിന്നും കുറച്ച് ബേക്കറി സാധനങ്ങളും നാടൻ പലഹാരങ്ങും വാങ്ങി... നേരേ വീട്ടിലേയ്ക്ക്....

വീട്ടിലെത്തിയപ്പോഴേയ്ക്കും വൈകുന്നേരമായിരുന്നു. വാഹനം ഗേറ്റ് കടന്ന് വീട്ടുമുറ്റത്തെത്തി.

“ഫസലേ നമുക്ക് വിഷ്ണുവിനെ ഒന്നു കണ്ടിട്ടു വരാം. രണ്ടുദിവസമായി സുഖമില്ലാതിരിക്കുകയല്ലേ..“

“ശരി മാമാ...“  അവർ വാങ്ങിയ സാധനങ്ങൽ ഫസലും റഷീദുംകൂടി പെറുക്കി അകത്തു വച്ചു.

“എന്തായി റഷീദേ..“ ഹമീദ് ചോദിച്ചു.

“പോയകാര്യങ്ങലെല്ലാം നടന്നു വാപ്പാ..“

“ഇനി പ്രശ്നമൊന്നുമില്ലല്ലോ..“

“ഇല്ല വാപ്പാ.. വില്ലേജാഫീസർ പരിചയമുള്ള ആളായിരുന്നു. വാപ്പയ്ക്കറിയാം സുമേഷ്.. എന്റെകൂടെ പഠിച്ചതാ...“

“ഓർക്കുന്നില്ല... എന്തായാലും കാര്യം ഭംഗിയായി നടന്നല്ലോ...“

“വാപ്പാ. ഞാനും ഫസലും കൂടി വിഷ്ണുവിന്റെ വീട്ടിലേയ്ക്കൊന്നു പോയിട്ടു വരാം.. രണ്ടുദിവസമായി അവനെ കണ്ടിട്ട്... സുഖമില്ലെന്നു പറഞ്ഞതാ..“

“അതു ശരിയാ... ഞാൻ വയ്യാണ്ടായപ്പോ വളരെ കഷ്ടപ്പെട്ടതാ... നിങ്ങളൊന്നു പോയിട്ടു വാ...“

റഷീദും ഫസലും പുറത്തേയ്ക്കിറങ്ങി.. തൊട്ടയൽപക്കമാണ്. പക്ഷേ അവിടേയ്ക്കുള്ള വഴി കുറച്ചു ചുറ്റിയിട്ടാണ്. ഗേറ്റ് കടന്ന് അവർ നടന്നു...

“നീ ഇവിടെ വന്നിട്ടുണ്ടോ..“

“ഒന്നുരണ്ടുപ്രാവശ്യം..“

“ഞാൻ ആദ്യമാ..... സാധാരണ അവൻ അങ്ങോട്ടു വരുന്നതുകൊണ്ട് ഇങ്ങോട്ടു വരേണ്ടആവശ്യവുമില്ലായിരുന്നു.“

അവർ ഗേറ്റ് കടന്നപ്പോഴേ.. വാതിലിൽ ആളെത്തി.. വിഷ്ണുവിന്റെ അമ്മ... ഒരു കൊച്ചു വീട്... സാധാരണക്കാരായിരുന്നു അവർ. വിഷ്ണുവിന്റെ അച്ഛൻ നേരത്തേ മരിച്ചതാ.. അമ്മയായിരുന്നു വിഷ്ണുവിനേയും സഹോദരിയേയും നോക്കിയത്... അവരുടെ അധ്വാനത്തിന്റെ ഫലം ഇപ്പോൾ അവർ രക്ഷപ്പെട്ടു വരുന്നു. മകളെ നല്ലനിലയിൽ വിവാഹം കഴിപ്പിച്ചയച്ചു. സ്വന്തമായി വാങ്ങിയ വീടും പുരയിടവുമാണിത്... കൊച്ചു വീടെങ്കിലും നല്ല ഭംഗിയുള്ള വീടായിരുന്നു. മുറ്റത്ത് നല്ല ചെടികൾ വളർന്നുനിൽക്കുന്നു. വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞിട്ടില്ല..

“ങ്ഹാ.. സാറേ.. വാ സാറേ..“

“വിഷ്ണുവില്ലേ..“

“ഉണ്ട്... നല്ല ശരീരസുഖമില്ല.. അതാ അവൻ അങ്ങോട്ടൊന്നും വരാതിരുന്നത്..“

രണ്ടാളും വീടിനകത്തു കടന്നു. അപ്പോഴേയ്ക്കും ക്ഷീണിതനായി വിഷ്ണു അവന്റെ റൂമിനു പുറത്തേയ്ക്കിറങ്ങി..

“ങ്ഹാ.. ഇക്കാ... വിളിച്ചിരുന്നെങ്കിൽ ഞാനങ്ങോട്ടു വരില്ലായിരുന്നോ..“

“പിന്നെ. സുഖമില്ലാത്ത ആളല്ലേ അങ്ങോട്ടു വരാൻ..“

“എന്താ പ്രശ്നം..“

“രണ്ടുദിവസമായി നല്ല ശരീരംവേദനയും പനിയുമുണ്ട്..“

“ഡോക്ടറെ കാണിച്ചില്ലേ..“

“ഇല്ല. ഗുളികയുണ്ടായിരുന്നു. അതു കഴിച്ചു..“

“എന്നിട്ടു കുറവുണ്ടോ..“

“ഇല്ല.. എന്തായാലും രണ്ടുമൂന്നു ദിവസം എടുക്കും..“

“എന്നാൽ ഒരുങ്ങിക്കോ... ഞാൻ പോയി വണ്ടിയെടുത്തുകൊണ്ടു വരാം.. നമുക്ക് ജംഗ്ഷനിലെ ക്ലീനിക്കിലോട്ടു പോകാം..“

“വേണ്ടിക്കാ..“

“വേണോ വേണ്ടയോ എന്നു ഞാൻ തീരുമാനിക്കാം..“

“വിഷ്ണുവിന് മറുത്തൊന്നും പറയാനുള്ള അവസരം നൽകിയില്ല..“

“ഞാനും പറഞ്ഞതാ സാറേ. ഡോക്ടറെ കാണാൻ.. അവൻ പറഞ്ഞ് അതങ്ങ് മാറുമെന്ന്.. ഇപ്പോ പലതരത്തിലുള്ള പനിയല്ലേ സാറേ..“

“അമ്മ പേടിക്കേണ്ട.. ഇവനെ ഡോക്ടറെ കാണിച്ചിട്ടു പോരാം..“

റഷീദിനെ കുറിച്ച് അവർ കരുതിയത് വലിയ പണക്കാരൊക്കെയല്ലേ.. അതിന്റേതായ ഗമയൊക്കെ കാണുമെന്നാ.. എന്നാൽ സ്വന്തം മോനെപ്പോലെയാണ് അവന്റെ പെരുമാറ്റം ആ അമ്മയ്ക്ക് റഷീദിന്റെ പെരുമാറ്റത്തിൽ സന്തോഷം തോന്നി കൂടെ അത്ഭുതവും...

വിഷ്ണു റഡിയായി വന്നു...

“വിഷ്ണു ഇവിടെ നിൽക്ക്.. ഞാൻ പോയി വണ്ടിയെടുത്തുകൊണ്ടു വരാം... ഫസലേ നീയും ഇവിടെ നിന്നോ.. വണ്ടി വരുമ്പോൾ ഗേറ്റിനടുത്തേയ്ക്ക് വന്നാൽ മതി..“

“റഷീദ് വീട്ടിലേയ്ക്കു പോയി.. വീട്ടുകാരോട് കാര്യം പറഞ്ഞു..

“നല്ല കാര്യം റഷീദ്.. അവൻ നല്ല ആത്മാർത്ഥതയുള്ള ചെക്കനാ...“

“ശരിയാ വാപ്പാ..“

റഷീദ് വണ്ടിയുമായി ഗേറ്റിനടുത്തെത്തി.. അവർ രണ്ടാളും വണ്ടിയിൽ കയറി.. വിഷ്ണുവിന് നല്ല ക്ഷീണമുണ്ട്.

അൽപനേരത്തിനകം വാഹനം ക്ലീനിക്കിനടുത്തെത്തി.. ആ ഗ്രാമത്തിലെ ഒട്ടുമിക്ക ആൾക്കാരും എത്തുന്നൊരു ക്ലിനിക്കായിരുന്നത്. കുറച്ച് പ്രായംചെന്ന ഡോക്ടറാ... വലിയ തിരക്കില്ലായിരുന്നു. അവർ ഡോക്ടറുടെ അടുത്തെത്തി.

വിഷ്ണു കാര്യങ്ങൾ ഡോക്ടറോടു പറഞ്ഞു..

ഡോക്ടർ പരിശോധനയ്ക്കു ശേഷം അവരോടു പറഞ്ഞു.

“ഇത് വൈറൽ ഫിവറാ.. നാലഞ്ചു ദിവസം പനി കാണും. ചെറിയ കഫം ഉണ്ട്... ആന്റിബയോട്ടിക് അഞ്ചു ദിവസത്തേയ്ക്ക് എഴുതാം... പനിക്ക് ഒരു ഇഞ്ചക്ഷൻ എടുക്കാം...“

അവർ നഴ്സിംഗ് റൂമിലെത്തി.. ഒരു ഇഞ്ചക്ഷൻ എടുത്തു. അവിടെവച്ചുതന്നെ രണ്ടു ഗുളിയകളും നൽകി... ലൈറ്റ് ആഹാരം കഴിച്ചാൽ മതിയെന്നു പറഞ്ഞു.

അവർ അവിടെ നിന്നും തിരിച്ചു. വീട്ടിലെത്തിയപ്പോഴേയ്ക്കും വിഷ്ണുവിന് തെല്ലൊരാശ്വാസം തോന്നി... അവർ അവനെ വീട്ടിലെത്തിച്ചു. അമ്മയോട് കാര്യങ്ങൾ പറഞ്ഞു..

“എന്തേലും പ്രശ്നമുണ്ടെങ്കിൽ വിളിക്കണേ.. ഞങ്ങൾ തൊട്ടയൽപക്കത്തു കിടക്കുകയല്ലേ...“

“വിളിക്കാം സാർ..“

“ഈ സാർ വിളിയൊന്നു നിർത്താമോ.. വിഷ്ണുവിനെ പേരല്ലേ വിളിക്കുന്നത്...എന്നെയും പേര് വിളിച്ചാൽ മതി..“

“അത് സാർ..“

“ഒരു അതുമില്ല...“

“സാർ ശ്രമിക്കാം... ചായയിടട്ടോ സാർ..“

“വേണ്ട... ഇനിയൊരിക്കലാവാം..“

അവർ അവിടെനിന്നും യത്ര പറഞ്ഞിറങ്ങി..

വീട്ടിലെത്തിയപ്പോഴേയ്ക്കും അവിടെ ഒരു വാഹനം റോഡിൽ പാർക്ക് ചെയ്തിരിക്കുന്നു. ആരോ വീട്ടിൽ എത്തിയെന്നു തോന്നുന്നു... അവർ വാഹനം ഗേറ്റിനുള്ളിലൂടെ പാർക്കിംഗ് ഏരിയയിലെത്തിച്ചു. അപ്പോഴേയ്ക്കും സഫിയ പുറത്തേയ്ക്കിറങ്ങി വന്നു.

“ആരാ സഫിയാ...“

“ഗോപി ഡോക്ടറാ... അവർ നാട്ടിലേയ്ക്ക് പോകുന്നവഴിയാ.. പോകുന്ന വഴി ഇതുവഴി വന്നു.. അടുത്ത മാസം ഇവന് ക്ലാസ് തുടങ്ങുകയല്ലേ.. അതിനായി കുറച്ചു പുസ്തകങ്ങളും കൊണ്ടുവന്നു...“

അവർ തിടുക്കപ്പെട്ട് അകത്തേയ്ക്ക് കയറി..

“നമസ്കാരം ഡോക്ടർ.“

“റഷീദേ.. നമ്മൾതമ്മിൽ പ്രായവ്യത്യാസമൊന്നുമില്ല.. ഒരുമിച്ച് പഠിച്ചവർ.. ഞാൻ പണ്ടേ പറഞ്ഞതാ.. എന്നെ ഡോക്ടറെന്നു വിളിക്കരുതെന്ന്. പേര് വിളിച്ചാൽ മതി..“

“പിന്നേ.. ഡോക്ടറെ ഞാൻ ഡോക്ടറെന്നല്ലാതെ പിന്നെന്തു വിളിക്കാനാ..“

“അവിടെ ചെറിയൊരു കൂട്ടച്ചിരിയുയർന്നു.“

കുറേ നാളുകൾക്കു ശേഷമാണ് റഷീദും ഗോപിയും ഒരുമിച്ചു കാണുന്നത്. അവർ പലതും സംസാരിച്ചിരുന്നു. നാട്ടിലെ കാര്യങ്ങളും കോളേജിലെ കാര്യങ്ങളും. ഇതിനിടയിൽ ഫസലും ഹമീദ്ക്കയും മറ്റുള്ളവരും കേൾവിക്കാരായിരുന്നു. ഹമീദ് കഴിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. എക്സ്റേയും സ്കാനിംഗ് റിപ്പോർട്ടും കണ്ടു...

“ഇത് പേടിക്കാനൊന്നുമില്ലെന്നേ.. ചെറിയ പ്രശ്നങ്ങൾ അതിപ്പോൾ എന്നെ പരിശോധിച്ചാലും കാണും..“

“അതെന്നെ സമാധാനിപ്പിക്കാൻ പറയുകയല്ലേ ഡോക്ടറെ.. ഈ ഡോക്ടർമാരെല്ലാം ഇങ്ങനെയാ..“

“ങ്ഹാ.. ഇതാ കുഴപ്പം. ഇത്രയും നാൾ പേരു വിളിച്ച ആളിപ്പോൾ ഡോക്ടറേയെന്നു വിളിക്കുന്നു.“

“അത് ബഹുമാനവും സ്നേഹവും കൊണ്ടല്ലേ മോനേ..“

“ങ്ഹാ.. അങ്ങനെ വിളിക്ക്.. അതില് സ്നേഹവുമുണ്ട്.“

“ഫസലേ.. ഇനി ദിവസങ്ങളില്ല.. ഒരുമാസം തികച്ചില്ല... ചില പ്രത്യേക കാരണങ്ങളാലാണ് പുതിയ ക്ലാസ് തുടങ്ങാൻ താമസിച്ചത്... കോളേജ് വികസനവും ഹോസ്റ്റലിന്റെ പണിയും ഇടയ്ക്ക് മുടങ്ങിപ്പോയിരുന്നു. ആയതിനാലാണ് ഇത്രയും താമസിച്ചത്. ക്ലാസ് താമസിക്കുന്നതുകാണിച്ച് പത്രങ്ങളിലും വാർത്തവന്നിരുന്നു. എന്തായാലും പണികൾ വരും ദിവസങ്ങളിൽ തീർക്കാനുള്ള തത്രപ്പാടിലാണ്... ഫസലൊക്കെ പുതിയ ബ്ലോക്കിലായിരിക്കും.. താമസം...“

ഫസലും വളരെ സന്തോഷത്തിലായിരുന്നു. ക്ലാസ്സ് തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങളല്ലേയുള്ളൂ... പുതിയ കൂട്ടുകാർ.. പുതിയ വിഷയം... ഒരു ഡോക്ടറെന്ന ലേബൽ....

“പിന്നെ.. പഠിക്കാനുള്ളതെല്ലാം ഒന്നു റഫർ ചയ്തു വെക്കണേ ... ഞാൻ തന്നിരിക്കുന്ന പുസ്തകങ്ങൾ ഒന്ന് ഓടിച്ചു നോക്കിയാൽ ഏകദേശം ഒരു ഐഡിയ കിട്ടും.. ബാക്കി നീ അങ്ങോട്ടല്ലേ വരുന്നത്...“

“അതേ ഇവനെ ഒന്നു പിഴിഞ്ഞ് റഡിയാക്കണം...“..

“അതൊക്കെ ഞാനേറ്റു..“

അവർ ഇരുട്ടുന്നതുവരെ സംസാരിച്ചും പറഞ്ഞുമിരുന്നു. എല്ലാവരും കുറേ നാളുകൾക്കുശേഷമാണ് ഇങ്ങനെയൊരു ഒത്തുകൂടലുണ്ടായത്. ഇതിനിടയിൽ സഫിയയ്ക്കു വീടുവയ്ക്കുന്ന കാര്യങ്ങളും... ഗൾഫിലെ ബിസിനസ്സിനെക്കുറിച്ചും... അൻവറിന്റെ സ്ഥലമെഴുത്തിനെക്കുറുച്ചുമൊക്കെ അവർ സംസാരിച്ചു. പോകാൻ നേരം ഹമീദിന്റെ കരം ഗ്രഹിച്ചു അദ്ദേഹം പുറത്തേയ്ക്കിറങ്ങി.. എല്ലാവരോടും യാത്ര പറ‍ഞ്ഞു.. അവർ ഗേറ്റ് വരെ അദ്ദേഹത്തെ അനുഗമിച്ചു. സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു. ഇനി അവിടെ എത്തുമ്പോൾ എന്തായാലും പത്തു പന്ത്രണ്ടു മണിയാകുമല്ലേ...

“വലിയ ട്രാഫിക് കാണില്ല.. അതുകൊണ്ടു ഓടിച്ചു പോകാം.. പിന്നെ എന്റെ യാത്രയെല്ലാം രാത്രികളിൽ തന്നെയാണ്. ഇതിനിടയിൽ വല്ല എമർജൻസിയും വരാതിരുന്നാൽ ഭാഗ്യം.. കഴിഞ്ഞ ആഴ്ച വീട്ടിലേയ്ക്ക് പോകാനായി തിരിച്ചതാ.. പത്തറുപതു കിലോമീറ്റർ യാത്രചെയ്തു. അപ്പോഴാണ് ഹോസ്പിറ്റലിൽ നിന്നും വിളിവന്നത്.. മിനിസ്റ്ററെ എമർജൻസിയായിഅഡ്മിറ്റ് ചെയിതിരികുന്നു.. ചെറിയൊരു സ്ട്രോക്ക്... നമ്മൾ ന്യൂറോ ഡിപ്പാർട്ടുമെന്റായതിനാൽ തിരികെവന്നേപറ്റൂവെന്ന് സൂപ്രണ്ട്... പിന്നെ തിരികെവരേണ്ടിവന്നു. അന്നു ഞാൻ ചെല്ലുമെന്നുകരുതി വീട്ടുകാർ ഉണ്ടാക്കിവച്ച ഭക്ഷണം അടുത്തദിവസം എടുത്തു കളയേണ്ടിവന്നെന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞു...“

“ങ്ഹാ.. ഫസലേ.. ഒരു ഡോക്ടറായാൽ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാ.... ഏതു നിമിഷവും സേവന സന്നദ്ധനായിരിക്കണം.. ഇതൊക്കെ പഠനം തുടങ്ങുമ്പോൾ മനസ്സിലാകും.. മറ്റുള്ളവുടെ ജീവൻ നമ്മുടെ പക്കലാ... ജീനൻ നൽകുന്നത് ദൈവമാമണെങ്കിലും അതു സംരക്ഷിക്കാൻ നമ്മളും പ്രയത്നിക്കണം...“

അവൻ തലകുലുക്കി...

“അപ്പോൾ ശരി.. ബൈൈ...“

വാഹനം റിവേഴ്സെടുത്ത് ടാറ്റപറഞ്ഞു പോയി...

അവർ വീട്ടിലേയ്ക്കും. ഫസൽ ഗേറ്റ് കുറ്റിയിട്ട് പൂട്ടി അവർക്ക് പിറകിലായി നടന്നു....




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 13 06 2021



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 06 06 2021