24.4.21

നിഴൽവീണവഴികൾ ഭാഗം 123

 

അവനൊന്നും മിണ്ടിയില്ല.. ശരിയാണ്. അവള് തന്നതാണ് ഏതവളെന്ന് ഉമ്മയ്ക്ക് അറിയില്ലല്ലോ... വിശുദ്ധ മാസമാണ്.. വെറുതെ കള്ളം പറയേണ്ട.. നിശ്ശബ്ധനായിരുന്നു.
“അവൻ നേരേ മുകളിലേയ്ക്ക് കയറി... ഫ്രഷായി... തന്റെ ശേഖരത്തിൽ നിന്നും ഒരു പുസ്തകമെടുത്ത് വായിക്കാനായിരുന്നു. സമയം ഉച്ചയ്ക്ക് 2 മണി കഴിഞ്ഞിരിക്കുന്നു. വായനയ്ക്കിടയിൽ അറിയാതെ ഉറങ്ങിപ്പോയി...“

താഴെ ഉമ്മയുടെ വിളികേട്ടാണ് ഉണർന്നത്. അവൻ താഴേയ്ക്കിറങ്ങിവന്നു.

“എന്താ ഉമ്മാ...“

“ഉപ്പയ്ക്ക് നല്ല സുഖമില്ല... വലിയ ശ്വാസംമുട്ടാണ്. നീയൊന്ന് വിഷ്ണുവിനെ വിളിച്ചേ..“

“സ്പ്രേ അടിച്ചില്ലേ...“

“അതിൽ നിൽക്കുന്നില്ല.. എനി എന്തായാലും ഹോസ്പിറ്റലിൽ കൊണ്ടുപോകാം...“

“അന്ന് വിഷ്ണു വണ്ടിയെടുത്തിരുന്നില്ല. ഓടി വിഷ്ണുവിന്റെ വീട്ടിലേയ്ക്ക്. വിഷ്ണു നിന്ന വേഷത്തിൽ ഫസലിന്റെ കൂടെ വീട്ടിലേയ്ക്ക്..

എല്ലാവരും കൂടി അദ്ദേഹത്തെ എടുത്ത് വണ്ടിയിൽകിടത്തി.. ഫസലും സഫിയയും ഉമ്മയും വണ്ടിയിൽകയറി. വളരെവേഗത്തിൽ വിഷ്ണു വണ്ടി ഹോസ്പിറ്റലിലിലേയ്ക്ക് പായിച്ചു.

ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. ആരും പരസ്പരം സംസാരിക്കുന്നില്ല. ഹമീദിന് സംസാരിക്കാൻപോലും കഴിയുന്നില്ല.. ശ്വാസമെടുക്കാൻ വളരെ ബുദ്ധിമുട്ടുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണുകൾ തുറിച്ചു വരും.. വീണ്ടും കണ്ണുകളടയ്ക്കും. വല്ലാത്തൊരു പേടിപ്പെടുത്തുന്ന അവസ്ഥ...

വാഹനം വളരെ വേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു. ലക്ഷ്യം ഹോസ്പിറ്റൽ... വിചാരിച്ചതിലും നേരത്തേ ഹോസ്പിറ്റലിലെത്തി.. അവിടെ അത്യാഹിത വിഭാഗത്തിൽ വാഹനം നിർത്തി... വിഷ്ണു ഇറങ്ങി.. അപ്പോഴേയ്ക്കും സ്ട്രേക്ചർ തള്ളി ഒരാളവരിടെയെത്തി. അതിൽ കിടത്തി നേരേ അകത്തേയ്ക്ക്.. ഡ്യൂട്ടി ഡോക്ടറുണ്ടായിരുന്നു കാര്യങ്ങൾ പറഞ്ഞു... നില പന്തികേടാണെന്നു തോന്നിയതിനാൽ നേരേ ഐസിയുവിലേയ്ക്ക് കൊണ്ടുപോയി...

ശരീരത്തിൽ ഓക്സിജന്റെ അളവ് വളരെ കുറഞ്ഞിരിക്കുന്നു. വളരെ ക്രിട്ടിക്കൽ സിറ്റ്യൂവേഷൻ.. അവരുടെ ഡോക്ടർ പരിശോധന തുടങ്ങിയരുന്നു. ഐസിയുവിൽ നിന്നും ഒരാൾ പുറത്തേയ്ക്കിറങ്ങി.. എല്ലാവരും പ്രാർത്ഥനയോടെ കാത്തിരുന്നു. ആർക്കും ഒന്നും സംസാരിക്കാൻ വയ്യ..

“ഹമീദിന്റെ ആരേലുമിവിടുണ്ടോ..“

“ഉണ്ട്...“

സഫിയ അടുത്തേയ്ക്കു ചെന്നു... “എന്താ സിസ്റ്ററേ.“

“ഹമീദിന് വെന്റിലേറ്റർ ഉപയോഗിക്കേണ്ടിവരും.. അതിന് ബന്ധുക്കളുടെ സമ്മതപത്രം വേണം.“ മനസ്സിലാവാതെ സഫിയ ഫസലിനെ നോക്കി..

“പേടിക്കേണ്ട ഉമ്മാ. ഒപ്പിട്ടോ.. ഉപ്പയ്ക്ക് ഓക്സിജൻ കൊടുക്കുന്നതിനുവേണ്ടിയാ..“

അവൻ പൂർണ്ണമായും കാര്യങ്ങൾ ഉമ്മയോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചില്ല.. ഫസലിന് ധൈര്യമൊക്കെ ചോർന്നുപോകുന്നതുപോലെ തോന്നി.. ഉപ്പയ്ക്ക് സ്വയം ശ്വസിക്കാനാവാത്ത അവസ്ഥ.. പൂർണമായും മിഷ്യനെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു. അതിനാലാവും വെന്റിലേറ്ററിലേയ്ക്ക് മാറ്റുന്നത്... അവന്റെ ഉള്ളം പിടയ്ക്കുകയായിരുന്നു. ആരോടാ ഒന്നു സമാധാനത്തിവേണ്ടി സംസാരിക്കുക. തളർന്നിരിക്കുന്ന ഉമ്മയോട് പറയാനാവില്ല.. അവിരിപ്പോൾ പൊട്ടുമെന്നുള്ള പരുവത്തിലാണ്. അവൻ അവിടെ നിന്നും പുറത്തേയ്ക്കിറങ്ങി... എന്തു വന്നാലും നേരിടുക.. സാവധാനം ഡോക്ടറുടെ റൂമിലേയ്ക്ക എത്തിനോക്കി.. ഡോക്ടറവിടില്ല.. അവിടെ ചുറ്റിപ്പറ്റി നിന്നു. എന്തു ചെയ്യണമെന്നറിയില്ല. അവൻ നേരേ ടെലിഫോൺ ബൂത്തിലേയ്ക്ക് പോയി. പെട്ടെന്ന് ഓർമ്മവന്നത് ഗോപി ഡോക്ടറെയാണ് അവൻ ഡയൽചെയ്തു. അദ്ദേഹം ക്ലീനിക്കിലില്ല എന്നു പറഞ്ഞു. പിന്നീട് അവൻ വിളിച്ചത് ഐഷുവിനെയാണ്...

“ഐഷു.. ഞാനിവിടെ ഉപ്പാനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു... കുറച്ചു സീരിയസാണ്..“

“ഏതു ഹോസ്പിറ്റലിലാണ്.“

അവൻ വിശദമായി പറഞ്ഞുകൊടുത്തു.

“ഓ.. ഡോക്ടർ സാമുവൽ... നമുക്കറിയാം.. വാപ്പാന്റെ ഉറ്റ ചങ്ങാതിയാ... എന്തായാലും ഞങ്ങളതുവഴി  വരാം.. വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങുകയായിരുന്നു. അവിടെ കയറിയിട്ട് പോകാം. .. നീ ധൈര്യമായിരിക്ക്. ഉപ്പയ്ക്ക് ഒന്നും സംഭവിക്കില്ല.. ഇതൊരു ട്രീറ്റ്മെന്റിന്റെ ഭാഗമാണ്.“

അവന്റെ സംഭാഷണത്തിൽ നിന്നും അവൾക്ക് കാര്യം പിടികിട്ടിയിരുന്നു. ഫസലിന് ഉള്ളിൽ ഭയം ഉടലെടുത്തു തുടങ്ങിയിരുന്നു. ഈ അടുത്ത കാലത്തായി ഉപ്പ വളരെയൊന്നും സംസാരിക്കാറില്ല..  പണ്ട് എന്തിനും ഏതിനും അഭിപ്രായം പറയാറുള്ള ആളായിരുന്നു ഇപ്പോൾ അതൊക്കെ നിർത്തി... എന്തിനെങ്കിലും അഭിപ്രായം പറഞ്ഞാലായി പറഞ്ഞില്ലെങ്കിലായി. ഉപ്പയെന്ന ഒരു മനുഷ്യന്റെ ചങ്കുറപ്പിലാ ഞാനും ഉമ്മയും ഇന്നിവിടെവരെ എത്തിയത്. ആ മനുഷ്യന് എന്തെങ്കിലും സംഭവിച്ചാൽ.

അവൻ ബൂത്തിൽ പണം കൊടുത്തു വീണ്ടും ഐസിയുവിനടുത്തെത്തി..

“നീയെവിടെ പോയിരുന്നു.. ഡോക്ടർ നിന്നെ തിരക്കി..“

“അങ്ങോട്ടു ചെല്ലാൻ പറഞ്ഞു..“

“റൂമിൽ കാണുമെന്നു പറഞ്ഞു..“

അവൻ വേഗത്തിൽ അങ്ങോട്ടേയ്ക്കു പോയി.. ഡോറിൽ തട്ടി...

“ഫസൽ വരൂ...“

“എന്താ ഡോക്ടർ ഉപ്പയ്ക്ക് എന്തുപറ്റി..“

“നിനക്കറിയാലോ.. മെഡിക്കൽ മേഖലയ്ക്ക് ചില പരിമിതികളുണ്ട്... വളരെ ക്രിറ്റിക്കൽ സിറ്റ്യൂവേഷനാണ്. വെന്റിലേറ്ററിന്റെ സഹായത്താലാണ് ഇപ്പോൾ അദ്ദേഹം ജീവിച്ചിരിക്കുന്നത്.“ അവന്റെ ധൈര്യമെല്ലാം വീണ്ടും ചോർന്നൊലിച്ചു... അതു മനസ്സിലാക്കി ഡോക്ടർ അവനോടു പറഞ്ഞു.

“ഭയപ്പെടേണ്ട... മുകളിലുള്ളവനാണല്ലോ... എല്ലാം തീരുമാനിക്കുന്നത്. നല്ലതേ സംഭവിക്കു എന്നു നമുക്ക് പ്രതീക്ഷിക്കാം...പ്രാർത്ഥിക്കാം“

“എന്താ യഥാർത്ഥത്തിൽ സംഭവിച്ചത്.“

“ഞാൻ അന്നേ പറഞ്ഞിരുന്നതല്ലേ... ശ്വാസകോശം അതിന്റെ വായു അറകൾ ചുരുങ്ങുന്ന ഒരസുഖമാണ് അദ്ദേഹത്തിന്.. അതിനെത്തുടർന്നുള്ള പ്രശ്നങ്ങളാണ്... മരുന്നും മറ്റുമായി കുറേനാൾ പിടിച്ചുനിൽക്കാം. സർജ്ജറി നടത്തിയാൽ ഈ പ്രായത്തിൽ ബുദ്ധിമുട്ടുമാണ്. അതുകൊണ്ടാണ് നമ്മൾ വളരെ സൂക്ഷിച്ച് വന്നത്... ഇപ്പോൾ കുറച്ചു കോംപ്ലിക്കേറ്റഡ് ആയിട്ടുണ്ട്. സാരമില്ല.. എല്ലാം നേരേയാകും...“

“ഫസൽ പേടിക്കേണ്ട. ഞാനിതൊക്കെ തുറന്നു പറഞ്ഞത് ഫസൽ ഒരു മെഡിക്കൽ സ്റ്റുഡന്റ് ആകാൻ പോകയാണ്. അവിടെ യഥാർ‌ത്ഥ്യം നമ്മൾ ഉൾക്കൊള്ളാൻ ശ്രമിക്കണം. ബന്ധത്തെക്കാളുപരി നാം കാണേണ്ടത് രോഗത്തെയാണ്... അതായിരിക്കണം ഒരു ഡോക്ടർ പ്രാധാന്യം കൽപിക്കേണ്ടത്...“

അപ്പോഴേയ്ക്കും ഐഷുവും ഉമ്മയും അവിടെ എത്തിയിരുന്നു. അവർ വന്ന പാടേ ഡോക്ടറുടെ റൂമിലേക്കെത്തി.

“ങ്ഹാ ഇതാര് ഐഷുവോ. എന്താ ഇതുവഴി..“

“ഡോക്ടർ ഫസൽ വിളിച്ച് കാര്യം പറഞ്ഞിരുന്നു.“

“ഫസലിനെ അറിയാമോ..“

“അറിയാം ഡോക്ടർ. ഞങ്ങൾ ഒരുമിച്ചാ സ്കൂളിൽ പഠിച്ചത്. അതുകൂടാതെ എൻഡ്രൻസും ഒരുമിച്ചായിരുന്നു. ഞാൻ അഡ്മിഷൻ ബാംഗ്ലൂരിൽ റഡിയാക്കി..“

“ഒക്കെ...“

“എങ്ങനുണ്ട് ഇപ്പോൾ ഉപ്പയ്ക്ക്..“

“ഒന്നും പറയാറായിട്ടില്ല.. ഞങ്ങൾ അതാണ് പറ‍ഞ്ഞുകൊണ്ടിരുന്നത്... വെന്റിലേറ്ററിലാണ്.. പൾസ് വീക്കാണ്... എച്ച്. ബി. കുറഞ്ഞിരിക്കുന്നു. ബ്ലഡ് കൊടുക്കാനുള്ള സംവിധാനം നോക്കുന്നു. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു..“

ഫസൽ എഴുന്നേറ്റു...

“ഡോക്ടർ ഞാനൊന്നു ഫസലിന്റെ ഉമ്മയെ കണ്ടിട്ട് വരാം..“

“ശരി... വാപ്പയ്ക്ക് സുഖമാണോ..“

“സുഖമാണ്. ഡോക്ടർ...“

അവൾ ഫസലിനേയും കൂട്ടി ഐസിയുവിനടുത്തെത്തി... സഫിയയ്ക്ക് ഐഷുവിനെ കണ്ടപ്പോൾ നിയന്ത്രണംവിട്ടപോലെ തോന്നി. അവളുടെ തോളിയേക്ക് ചാരി... സൈനബ ഇതൊന്നുമറിയാതെ കുറച്ചകലെ മാറി ഇരുന്നു തേങ്ങുകയായിരുന്നു. ഐഷു അവളെ ആശ്വസിപ്പിച്ചു... കൂടെ ഫസലും...

“പേടിക്കേണ്ട ഉമ്മാ.. ഞങ്ങളിപ്പോൾ ഡോക്ടറുമായി സംസാരിച്ചു.. കുഴപ്പമില്ലെന്നു പറഞ്ഞു... എല്ലാം നേരേയാകും...“

“ഐഷു ഇന്നല്ലേ പോകുന്നത്..“

“അതേ ഞങ്ങൾ പോകാനുള്ള വഴിയിലാ... നീ വിളിച്ചതുകൊണ്ടാ ഇങ്ങോട്ടു കയറിയത്...“

“എത്രമണിക്കാ ഫ്ലൈറ്റ്..“

“7 മണിക്കാണ്..“

“അപ്പോൾ തിരിക്കാനുള്ള സമയമായി ഐഷു..“

“ഫസൽ ഞാൻ വേണമെങ്കിൽ ഇവിടെ നിൽക്കാം... നിങ്ങൾക്കൊരു ധൈര്യമാവുമെങ്കിൽ..“

“വേണ്ട ഐഷു... ഇവിടെ ഞാൻ മാനേജ് ചെയ്തുകൊള്ളാം.. നീ ഉമ്മയുമായി ആ ഫ്ലൈറ്റിൽ തന്നെ പോകാൻ നോക്ക്..“

സഫിയയും അവളെ നിർബന്ധിച്ചു. അവിടെ അവൾക്കും നിൽക്കണമെന്നുണ്ട്. പക്ഷേ അന്നു തന്നെ ബാംഗ്ലൂരിൽ എത്തുകയും വേണം. അവിടെ ഇവിടെ നിന്നും കൊണ്ടുപോകുന്ന ചില പേപ്പറുകൾ നാളെത്തന്നെ അവിടെ സബ്മിറ്റ് ചെയ്യണം. അങ്ങനെ മനസ്സില്ലാ മനസ്സോടെ ഐഷു യാത്ര പറഞ്ഞിറങ്ങി. പോകുന്ന വഴിയ്ക്ക് ഡോക്ടറെ കണ്ടു.“

“ഡോക്ടർ എങ്ങനുണ്ടിപ്പോൾ..“

“ഇപ്പോൾ കുറച്ച് ബെറ്ററായിട്ടുണ്ട്. പ്രഷർ നോർമ്മലായി.. ഷുഗർ കുറച്ചു കൂടിനിൽക്കുന്നു. ചെറിയൊരു അറ്റാക്കുണ്ടായോ എന്നൊരു സംശയമുണ്ട്. എന്തായാലും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.“ ഫസൽ അവരുടെ കൂടെ ഇല്ലാത്തതിനാൽ ഡോക്ടർ പറഞ്ഞത് അവനറിഞ്ഞുമില്ല...

അവർ ഡോക്ടറോട് യാത്ര പറഞ്ഞിറങ്ങി..

“ഡോക്ടർ ഞങ്ങളെ വളരെ വേണ്ടപ്പെട്ട ആളാണ്..“

“ഒന്നുകൊണ്ടും പേടിക്കണ്ട.. ഞാൻ നോക്കിക്കൊള്ളാം...“

അവർ യാത്രപറഞ്ഞിറങ്ങി...

ഐസിയുവിന്റെ മുന്നിൽ ഓരോ നിമിഷവും ദൈർഘ്യമേറിയതാണെന്നവർക്കു തോന്നി.. ആർക്കും  പരസ്പരം ആശ്വസിപ്പിക്കാനാവുന്നില്ല.. ഒരിടത്ത് വിഷ്ണു നിൽക്കുന്നു. ഉമ്മ കസേരയിൽ ചാരി കുനിഞ്ഞിരിക്കുന്നു. ഉമ്മുമ്മ.. തൊട്ടപ്പുറത്ത് ഐസുവിന്റെ വാതിലിലേയ്ക്ക് നോക്കിയിരിക്കുന്നു. ആകാംക്ഷയുടെ നിമിഷങ്ങൾ.. എല്ലാവരുടെയും മനസ്സി്ൽ പ്രാർത്ഥനമാത്രം..എന്തും സംഭവിക്കാം...

ഫസൽ വിഷ്ണുവിനെ അവിടെ നിർത്തി പുറത്തേയ്ക്കിറങ്ങി.. ബൂത്തിലെത്തി ഐ.എസ്.ഡി കാൾ ചെയ്തു. റഷീദിനോട് വിവരം പറഞ്ഞു.. അൻവറ്‍ മാമയോട് കാര്യം പറയാൻ പറഞ്ഞു.. റഷീദ് വളരെ ടെൻഷനിലായി..

“ഫസലേ.. ഞാൻ അടുത്ത ഫ്ലൈറ്റിലേയ്ക്ക് നാട്ടിലേയ്ക്ക വരാം..“

“അതു വേണ്ട മാമാ..“

“അതു കുഴപ്പമില്ല.. ഇവിടെ വലിയ തിരക്കൊന്നുമില്ല..“

“മാമാ അതിനുംവേണ്ടിയുള്ള പ്രശ്നങ്ങളില്ല.. എനിക്ക് മാനേജ് ചെയ്യാവുന്നതേയുള്ളൂ..“

“ശരി... ഞാൻ ഡോക്ടറുമായി സംസാരിക്കട്ടെ..“ റഷീദ് ഫോൺ വച്ചു..

അവൻ തിരിച്ച് ഐസിയുവിന് മുന്നിലെത്തി... സഫിയയുടെ കണ്ണുകളിൽ നിന്നും കണ്ണുനിർ വീഴുന്നു.. അവൻ അടുത്തെത്തി...




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 02 04 2021

സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 25 04 2021

17.4.21

നിഴൽവീണവഴികൾ ഭാഗം 122 Shadow paths

 

താൻ ക്ഷീണത്തിൽ ഉറങ്ങിപ്പോയതാണ്... ഉമ്മ അവളെ ഇരുത്തിയൊന്നു നോക്കി. ആട്ടോ ഡ്രൈവർ സാധനങ്ങളൊക്കെ ഇറക്കി വീട്ടിനകത്തുവച്ചു.  അവൾ ഓരോന്നായി എടുത്തു സ്റ്റോർറൂമിലേയ്ക്കു മാറ്റി... അവളുടെ ഭാവമാറ്റം അവർ ശ്രദ്ധിച്ചു.. ഭർത്താവ് വരാൻ പോവുകയല്ലേ.. അതുകൊണ്ടായിരിക്കാമെന്ന് അവരും കരുതി.

പുണ്ണ്യ മാസം വന്നെത്തി. ഭക്തിയുടെയും സഹനത്തിന്റെയും ഓർമ്മപുതുക്കൽ. ഓരോ മുസൽമാനും വളരെ പ്രധാനപ്പെട്ട മാസമാണിത്. പിറകണ്ടുകഴിഞ്ഞാൽ നോമ്പ് ആരംഭിക്കുകയായി. വെളുപ്പാൻകാലത്ത് ആരംഭിക്കുന്നത് വൈകുന്നേരം ബാങ്കുവിളിയോടുകൂടി അവസാനിക്കുന്നു.നോമ്പ് തുറന്ന് നേരേ പള്ളിയിലേയ്ക്ക് അവിടെ പ്രാർത്ഥനകൾ കഴിഞ്ഞ് വീട്ടിലെത്തും. അപ്പോഴേയ്ക്കും സ്ത്രീകളും പ്രാർത്ഥനകൾകഴിഞ്ഞ് ഭക്ഷണം തയ്യാറാക്കിയിട്ടുണ്ടാവും. വളരെ പുണ്ണ്യങ്ങളുടെ മാസമാണിത്.

ഹമീദിന് നോമ്പ് പിടിക്കണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കാര്യങ്ങൾ ചെയ്താൽ മതിയെന്നു റഷീദും അൻവറും പറഞ്ഞതിനാൽ ഡോക്ടറുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായം നോമ്പ് നോൽക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നതാണ്. ഖുർആനിൽ തന്നെ പറയുന്നുണ്ട്. രോഗികൾ അത്ര മോശപ്പെട്ട അവസ്ഥയിലാണെങ്കിൽ നോമ്പ് നോൽക്കേണ്ടതില്ലെന്ന്. ഹമീദിന് വളരെ വിഷമം തോന്നി. ഇന്നുവരെ നോമ്പ് നോൽക്കാതിരുന്നിട്ടില്ല. ന്നാലും... ങ്ഹാ.. ഇതൊക്കെ പടച്ചോന്റെ ഓരോ പരീക്ഷണങ്ങളായിരിക്കാം...ഈ ഈയിടെയായിട്ടു മനസ്സെത്തുന്നിടത്ത് ശരീരമെത്തുന്നില്ല.. പലതരം അസ്വസ്ഥസ്തകളുമുണ്ട് അതിനൊരു പരിഹാരങ്ങളുമായിട്ടുമില്ല. മരുന്നുകൾ ഭക്ഷണമാക്കിയിരിക്കുന്നു. ധാരാളം ഗുളികകളുണ്ട്. ഓരോന്നും വിവിധ വർണ്ണങ്ങളിലുള്ളത്. അവയുടെ സമയം കൃത്യമായി സൈനബ മനസ്സിലാക്കി തരുന്നുണ്ട്. പഴയതുപോലെ നടക്കാനോ മറ്റോ വലിയ പാടാണ്.. പ്രായം കൂടി വരികയല്ലെ.. ന്നാലും ഇപ്പോൾ ഒരു സന്തോഷമുണ്ട്. ഇരുന്ന ഇരുപ്പിൽ മരിച്ചുപോയാലും തന്റെ മക്കളെല്ലാം പരസ്പരം സ്നേഹിക്കുന്നവരായതിനാൽ വിഷമമില്ല.. എല്ലാം അല്ലാഹുവിന്റെ അനുഗ്രഹം എന്നുമാത്രമേ പറയാനാകൂ.

ആദ്യ നോമ്പ് ദിവസത്തിനടുത്ത ദിവസം തന്നെ ഫസലിന് മൗലവിയുടെ വിളിയെത്തിയിരുന്നു. അന്നുവൈകുന്നേരം പ്രഭാഷണമുണ്ട്. അദ്ദേഹം അവനെ അവിടെ വന്നു പിക് ചെയ്തു. ഹമീദിനോട് കുശലാന്വേഷണം പറഞ്ഞാണ് അവർ രണ്ടാളുമിറങ്ങിയത്. വാഹനത്തിൽ വച്ച് ഫസലിനോട് വിഷയത്തെ ക്കുറിച്ച് സംസാരിച്ചു. വായന ഇപ്പോൾ ഒരു ശീലമാക്കിയതിനാൽ തനിക്ക് വിഷയം ഒരു പ്രശ്നമല്ലെന്നറിയാം.. എന്തു വിഷയം നൽകിയാലും അതു കൈകാര്യം ചെയ്യാനുള്ള കോൺഫിഡൻസ് ഇപ്പോൾ ഫസലിനുണ്ട്.

വിശാലമായ മൈതാനത്ത് നിരത്തിയിട്ട കസേരകളിൽ ഭക്ത്യാദരപൂർവ്വം ഇരിക്കുന്ന ജനങ്ങൾ.. അവർ കമ്മറ്റിക്കാരോടൊപ്പം നേരേ സ്റ്റേജിലേയ്ക്ക്. മൗലവി ആദ്യം ചെറിയൊരു പ്രഭാഷണം നടത്തി. ആരോഗ്യ സംരക്ഷണത്തിൽ ഇസ്ലാമിന്റെ പങ്കിനെക്കുറിച്ചാണ് പ്രതിപാദിച്ചത്. ഖുർആൻ പറയുന്ന വിഷയത്തിലൂന്നിയുള്ള പ്രഭാഷണം. എങ്ങനെയാകണം ഒരു മുസൽമാൻ അവന്റെ ഭക്ഷണമാകാൻപോകുന്ന വസ്തുവിനെ സമീപിക്കേണ്ടതെന്നും, തന്റെ ഭക്ഷണത്തിനു പാത്രമാകുന്ന ജീവിയോട് അവസാനമായി ചെയ്യേണ്ടതെന്താണെന്നും വിശദമായി പറഞ്ഞുകൊടുത്തു. ഈ ലോകം സൃഷ്ടിച്ചിരിക്കുന്നത് പരസ്പരം സഹവർത്തിത്തത്തോടെ ജീവിക്കാനാണ്. ഇതിൽ മനുഷ്യൻ അവനുവേണ്ടത് ഭൂമിയിൽ നിന്നു കണ്ടെത്തുന്നു. ചിലതിനെ അവൻ വളർത്തുന്നു. കൃഷി ചെയ്യുന്നു. എല്ലാം തന്റെ വംശം നിലനിർത്തുന്നതിനുവേണ്ടി. വിശപ്പടക്കുന്നതിനുവേണ്ടി... അങ്ങനെ ആ പ്രഭാഷണം നീണ്ടുനീണ്ടു പോയി.

അടുത്തതായി പ്രസംഗിക്കാൻ ക്ഷണിച്ചത് ഫസിലനെയായിരുന്നു. വെള്ളവസ്ത്രവും വെള്ള തൊപ്പിയും ധരിച്ച ഫസൽ നേരേ മൈക്കിനടുത്തെത്തി. തന്റെ പൊക്കത്തിനനുസരിച്ച് മൈക്ക് അഡ്ജസ്റ്റുചെയ്തു വച്ചു.

“പ്രിയ സോദരരേ... നാം ഇന്നിവിടെ കൂടിയിരിക്കുന്നത് ഈ വിശുദ്ധ മാസത്തിന്റ പ്രസക്തിയെക്കുറിച്ച് മനസ്സിലാക്കാനാണ്. നിങ്ങളെല്ലാം നോമ്പ് തുറന്നു വന്നവരാണ്. റംസാൻ മാസത്തിന്റെ ആദ്യ ദിവസമാണിന്ന്.. ആരുടേയും മുഖത്ത് വലിയക്ഷീണമൊന്നും കാണാനില്ല... ഈകാലവസ്ഥയിൽ കഠിനമായ വൃതാനുഷ്ഠാനം ഏതൊരു മുസൽമാന്റെയും കടമയാണ്... കർത്തവ്യമാണ്. ജനിച്ചു വീഴുന്ന കുഞ്ഞിന്റെ കാതിൽ മുഴക്കുന്ന അല്ലാഹു അക്ബർ വിളിയോടെ അവന്റെ ഇഹലോകവാസജീവിതം ആരംഭിക്കുന്നു. പിന്നീടങ്ങോട്ട് സുഖത്തിന്റെയും ദുഃഖത്തിന്റെയും ദിവങ്ങളാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് അവന് ചെയ്തുതീർക്കാൻ ധാരാളം ചുമതലകളുണ്ട്. ഒരു മകന്റെ അല്ലെങ്കിൽ മകളുടെ ചുമതല... അതിൽ നിന്നും സ്വന്തം പിതാവിനേയും മാതാവിനെയും സംരക്ഷിക്കേണ്ട ചുമതല, സമൂഹത്തോടുള്ള അവന്റെ ചുമതല, ഉറ്റവരോടും ഉടയവരോടുമുള്ള അവന്റെ കർത്തവ്യങ്ങൾ. ഇതെല്ലാം കൃത്യമായി പാലിക്കപ്പെടേണ്ടവനാണ് ഒരു മുസൽമാൻ.. ലോകത്തിലെ ഏറ്റവും വലിയ മതഗ്രന്ഥമാണ് ഇസ്ലാം മതഗ്രന്ഥം.. ഖുർആൻ.. അതിൽ ഒരു കുഞ്ഞ് ജനിച്ച് അതിന്റെ മരണംവരെയുള്ള കാര്യങ്ങൾ വിശദമായി വിവരിച്ചിരിക്കുന്നു. അതിനനുസരിച്ച് എല്ലാ മനുഷ്യരും ജീവിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ എന്നാഗ്രഹിച്ചുപോകുന്നു.“

നിങ്ങളുടെ മനസ്സിലെ ദുഷ്ട ചിന്തകൾ. ഈ ഒരു വർഷത്തിൽ നിങ്ങൾ ചെയ്ത തെറ്റുകൾ... എല്ലാറ്റിനുമുള്ള പരിഹാരം കൂടിയാണ് ഈ സ്വയം സമർപ്പിത ജീവിതം കൊണ്ടു ഉദ്ദേശിക്കുന്നത്. ഫസൽ ഇരുത്തം വന്ന ഒരുപ്രാസംഗികനായിരിക്കുന്നു മൗലവി പോലും അവന്റെ വാക്ചാതുര്യത്തിൽ വിസ്മയിച്ചുപോയി. തനിക്കറിയാത്ത ഒരുപാട് കാര്യങ്ങൾ അവനറിയാം... അദ്ദേഹം മാത്രമല്ല അവിടെ കൂടിയിരിക്കുന്ന ഓരോരുത്തരും അവന്റെ സംഭാഷണത്തിൽ മുഴുകി ഇരിക്കുകയായിരുന്നു.

വളരെ ഭംഗിയായി അവരുടെ പ്രഭാഷണം അവസാനിച്ചു. എല്ലാവരും ഫസലിനെ പുകഴ്തി സംസാരിച്ചു. മതപ്രഭാഷണ മേഖലയിലെ പുതിയ ഒരു സൂര്യോദയമായി അവനെ കണ്ടു. അവർ ലഘു ഭക്ഷണം കഴിച്ചശേഷം തിരികെ വന്നു വാഹനത്തിൽ കയറി.

“ഫസൽ നിന്റെ വാക്കുകൾ ജനഹൃദയങ്ങളിലേയ്ക്കാണ് പോകുന്നത്. നിനക്ക് ഇതിലെല്ലാം ഒരുപ്രത്യേകം കഴിവുണ്ട്.“

“അതെല്ലാം മൗലവിയുടെ മിടുക്കുതന്നെയാണ്. ഒന്നുമല്ലാതിരുന്ന എന്നെ ഈ രിതിയിൽ എത്തിച്ചത് മൗലവിയാണ്“

“അത് ശരിതന്നെ.. അറിവില്ലാത്ത ഒരാളെ എനിക്ക് ഇതുവരെ എത്തിക്കാനാവില്ലല്ലോ.“

ശരിയാണ്. അവന്റെ ഉള്ളു മനസ്സിലാക്കി അവനിതൊക്കെ സാധിക്കുമെന്നു മനസ്സിലാക്കി ധൈര്യപൂർവ്വം ഏറ്റെടുത്തത് മൗലവി തന്നെയാണ്. അദ്ദേഹത്തിന്റെ സെലക്ഷൻ തെറ്റിയിട്ടില്ല... തന്നെ പല രീതിയിലിും ഉപയോഗിച്ചെങ്കിലും മെച്ചം തനിക്കുന്നെയാണെന്ന് ഫസലിനറിയാം.

റഷീദ് പതിവുപോലെ വീട്ടിൽ വിളിച്ചിരുന്നു. കാര്യങ്ങൾ അറിഞ്ഞപ്പോൾ അവനും സന്തോഷം.. വാപ്പയുടെ വിഷമം മനസ്സിലാക്കുന്നു. പക്ഷേ ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യം സുപ്രധാനംതന്നെയാണല്ലോ. അൻവറിനും മറിച്ചൊരഭിപ്രായമില്ല. ഹമീദ് മനസ്സില്ലാ മനസ്സോടെ വൃതാനുഷ്ഠാനം വേണ്ടെന്നുവച്ചു.

ഫസലും മൗലവിയും എത്തിയയുടൻ ഹമീദ് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. മൗലവി ഫസൽലിനെ നന്നായി പുകഴ്ത്തിയാണ് സംസാരിച്ചത്. തന്റെ പേരക്കുട്ടിയുടെ കാര്യത്തിൽ ഹമീദിന് വളരെയധികം സന്തോഷം തോന്നി. അവന് തങ്ങളിലാർക്കും ഇല്ലാത്തൊരു കഴിവുണ്ടെന്ന ബോധം. എന്തായാലും അവന് നല്ലൊരു ഭാവിയുണ്ടെന്നുള്ള വിചാരം അവർക്കെല്ലാവർക്കുമുണ്ട്.

അവിടെനിന്നും അത്താഴം കഴിച്ചാണ് മൗലവി പിരിഞ്ഞത്... രാത്രിയിൽ ഐഷു വിളിച്ചിരുന്നു. അവൻ നേരത്തേ അവളോടിക്കാര്യം സൂചിപ്പിച്ചിരുന്നു. വിവരങ്ങൾ അറിയുന്നതിനായാണ് അവൾ വിളിച്ചത്. അവൻ തന്റെ വീര സാഹിക കഥകളൊക്കെ അവളോട് പറഞ്ഞു. അവൾ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. പിറ്റേ ദിവസം രാവിലെ ഫ്രീയാണെങ്കിൽ കാണണമെന്ന് അവൾ പറഞ്ഞിരുന്നു. അവൻസമ്മതിച്ചു.

അവൻ രാവിലെ പത്തു മണിയോടെ വീട്ടിൽ നിന്നും പുറപ്പെട്ടു. പോകുന്ന വഴിയ്ക്ക് തന്റെ പുതിയ കൂട്ടുകാരിയുടെ വീടിനടുത്തെത്തിയപ്പോൾ ബൈക്ക് സ്ലോയാക്കി.. മതിലിൽ ഓരംചേർന്ന് ഒരു പുരുഷൻ നിൽക്കുന്നു. കൈലി മാത്രം ഉടുത്തിരിക്കുന്നു. ഏകദേശം നാൽപ്പത്തിയഞ്ചു വയസ്സു പ്രായം കാണും... ഫസലിന് മനസ്സിലായി അവളുടെ ഭർത്താവ് എത്തിയിരിക്കുന്നു. പിന്നെ ആ സൈഡിലേക്കേ നോക്കിയില്ല.. അൽപം സ്പീഡ് കൂട്ടി ബൈക്ക് പായിച്ചു. ജംഗ്ഷനും കടന്ന് ഐഷുവിന്റെ വീട്ടിലേയ്ക്ക്. അവിടെ ഐഷുവും ഉമ്മയും കൂടാതെ അവരുടെ ഒരു ബന്ധുവും ഉണ്ടായിരുന്നു. നോമ്പുകാലമായതിനാൽ വളരെ ട്രഡിഷണൽ ഡ്രസ്സ് ധരിച്ചാണ് അവർ നിന്നിരുന്നത്. അവർ ബന്ധുവിന് ഫസലിനെ പരിചയപ്പെടുത്തി. അവർ പല കാര്യങ്ങളും സംസാരിച്ചിരുന്നു. ഇതിനിടയിൽ ഐഷുവിന്റെ ഉമ്മ ചില പേപ്പറുകൾ ഫസലിനെ കാണിച്ചു.

“ഫസൽ.. ഇത് നമ്മുടെ നാട്ടിലെ പുതിയ പ്രോജക്ടിന്റെ പേപ്പറുകളാണ്. ഞങ്ങൾ നാളെ തിരികെ പോകുന്നു. നീ ഒരുപകാരം ചെയ്യണം. ഈ വരുന്ന പതിനഞ്ചാം തീയതി അതായത്. നാലു ദിവസം കഴിഞ്ഞ് വില്ലേജാഫീസിൽ എത്തിക്കണം. നമ്മളുടെ ഒരു ബന്ധുവാണ് ഓഫീസർ... അദ്ദേഹം ലീവിലാണ്.. നീയിത് അവിടെ കൊടുത്ത് ഇതിൽ അപ്രൂവൽ സിഗിനച്ചർ വാങ്ങണം. അതു കൂടാതെ ഇത് ഞങ്ങൾക്ക് കൊറിയർ അയച്ചുതരികയും വേണം.“

“അതിനെന്താ ഞാൻ ചെയ്യാമല്ലോ.“

അവർ അവനെ ഏൽപിക്കുന്ന ആദ്യത്തെ ഉദ്യമമല്ലേ.. അവൻ സന്തോഷപൂർവ്വം ഏറ്റെടുത്തു.

അവർ അൽപനേരം അവിടെ സംസാരിച്ചിരുന്നു. തങ്ങൾ നാളെ പോവുകയാണെന്നും താമസിയാതെ വീണ്ടും വരുമെന്നും പറഞ്ഞു... നാളെ രാവിലെയാണ് ഫ്ലൈറ്റ്... ഫസലിന് എത്താനാവില്ല.. കാരണം ഉപ്പയേയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകണം...

“അതു സാരമില്ല... നമുക്കിനിയും കാണാം.. പെരുന്നാളിന് മിക്കവാറും ഞങ്ങൾ ഇവിടെ കാണും.. ഉമ്മയും പ്രായം ആയി വരുന്നു . അവർക്കും ആഗ്രഹം ഇവിടെ പെരുന്നാൾ കൂടണമെന്നാണ്. അൽഹംദുലില്ല... എല്ലാം ശരിയാകും..“

ഫസൽ ഉച്ചയോടെ അവിടെനിന്നും യാത്രപറഞ്ഞു പിരിഞ്ഞു.. വിശുദ്ധ മാസായതിനാൽ പ്രണയം മനസ്സിലൊതുക്കി.. അവൻ തിരികെ വീട്ടിലേയ്ക്ക് നല്ല വെയിലുണ്ട്. അൽപംസ്പീഡിലാണ് വണ്ടി പായിച്ചത്. എന്നാലും തന്റെ പുതിയ കൂട്ടുകാരിയുടെ വീടിനടുത്തെത്തിയപ്പോൾ വാഹനം ചെറുതായി സ്ലോചെയ്തു... അതാ അവൾ മതിലിനരികിലുണ്ട്... അവൾ അവനെ നോക്കി ചിരിച്ചു. കൈകൊണ്ട് സിഗ്നൽ കാണിച്ചു.. അവന് മനസ്സിലായി അവൾ മാത്രമേ അവിടുള്ളൂവെന്ന്.

“പിന്നെ ഇക്കയെത്തി....“

“ഞാൻ കണ്ടു...“

“രാവിലെ വണ്ടി പോകുന്ന ശബ്ദം കേട്ടു.. ഇപ്പോൾ ഉമ്മായെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിരിക്കുകയാണ്.“

“അവൾ കൈയ്യിൽ കരുതിയ ചെറിയൊരു പൊതി അവനെ ഏൽപ്പിച്ചു.. ഇത് കുറച്ച് മിഠായിയാ.. ഇക്കാ കൊണ്ടുവന്നതാ..“

അവൻ അത് വാങ്ങി...

“ശരി.. പൊയ്ക്കോ... പിന്നെ കാണാം... ഒരാഴ്ച ഇവിടെ കാണും. അതു കഴിഞ്ഞിട്ട് കാണണം.“

“അവൻ തലയാട്ടി... പതിയെ ബൈക്കിൽ വീട്ടിലേയ്ക്ക്.“

“നീയെന്താ നേരത്തേ എത്തിയത്..“

“ഐഷുവിന്റെ വാപ്പാന്റെ ചിലപേപ്പേഴ്സ് തരാനാണ് വിളിച്ചത്. അത് വില്ലേജാപ്പിലീസിൽ കാണിച്ച് ഒപ്പിടീക്കണം.“

“നീയിപ്പോൾ അവരുടെ കുടുംബക്കാരനായോ ഫസലേ...“

“പോ ഉമ്മാ ഒന്നു കളിയാക്കാതെ...“

“അവൻ കൊണ്ടുവന്ന പൊതി മേശപ്പുറത്തു വച്ചു. സഫിയ അതു തുറന്നുനോക്കി. നിറയെ പല വർണ്ണങ്ങളിലുള്ള ചോക്ലേറ്റുകൾ..“

“ചെക്കാ നോമ്പാണെന്നറിയില്ലേ..“

“ഇല്ലുമ്മാ.. നോമ്പുതുറ കഴിഞ്ഞിട്ട് കഴിക്കാല്ലോ..“

“അവള് തന്നതായിരിക്കും..“

അവനൊന്നും മിണ്ടിയില്ല.. ശരിയാണ്. അവള് തന്നതാണ് ഏതവളെന്ന് ഉമ്മയ്ക്ക് അറിയില്ലല്ലോ... വിശുദ്ധ മാസമാണ്.. വെറുതെ കള്ളം പറയേണ്ട.. നിശ്ശബ്ധനായിരുന്നു.

“അവൻ നേരേ മുകളിലേയ്ക്ക് കയറി... ഫ്രഷായി... തന്റെ ശേഖരത്തിൽ നിന്നും ഒരു പുസ്തകമെടുത്ത് വായിക്കാനായിരുന്നു. സമയം ഉച്ചയ്ക്ക് 2 മണി കഴിഞ്ഞിരിക്കുന്നു. വായനയ്ക്കിടയിൽ അറിയാതെ ഉറങ്ങിപ്പോയി...“


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 25 04 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 18 04 2021


10.4.21

നിഴൽവീണവഴികൾ ഭാഗം 121 Shadow paths


അവൻ ചിത്രവും സ്ക്രിപ്റ്റുമായി റൂമിലേയ്ക്ക്. അവിടെ ഒഴിഞ്ഞ ഒരു സ്ഥലമുണ്ടായിരുന്നു. ഭംഗിയായി അവിടെ ആണിയടിച്ചു വച്ചു... നല്ല ഭംഗിയുണ്ട് അത് കാണാൻ... അവൻ കുറച്ചുനേരം അതും നോക്കിയിരുന്നു. സ്ക്രിപ്റ്റ് തന്റെ മേശയിൽ ഭദ്രമായിവച്ചു... എന്തായാലും നാളെ അവിടെ പോകണം..

“ഫസലേ.. താഴേയ്ക്കു വന്നേ... നിന്നെക്കാണാൻ ഒരാളെത്തിയിരിക്കുന്നു.“

അവൻ.. ഡ്രസ്സ് ചെയ്ത് താഴേയ്ക്കിറങ്ങി...

ഐഷുവും ഉമ്മയും... അപ്രതീക്ഷിതമായ വരവ്.. അവൻ അവരെ കണ്ട് ആദ്യമൊന്നു ചൂളിപ്പോയി...

“ന്താ ഫസലേ.. തീരെ പ്രതീക്ഷിച്ചില്ലല്ലേ..“

അവൻ തല കുലുക്കി... ഹമീദ് അവരോട് കുശലം പറയുകയായിരുന്നു. സഫിയ പലപ്പോഴും അവളോടു സംസാരിച്ചിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമായിട്ടായിരുന്നു. അവളുടെ സൗന്ദര്യത്തിൽ സഫിയയും മയങ്ങിയിരിക്കുകയായിരുന്നു. ചുമ്മാതല്ല ഫസൽ കറങ്ങിവീണത്.

കാര്യങ്ങൾ പറഞ്ഞുവന്നപ്പോൾ വലിയ അമ്മാവൻ ഹസ്സനാജിയുടെ ബന്ധത്തിലുള്ളവരായിരുന്നു അവർ... തങ്ങളുടെ ബന്ധുവാണ് ഹസ്സനാജിയെന്നു അറിഞ്ഞപ്പോൾ അവളുടെ ഉമ്മയ്ക്കും സ്നേഹം കൂടി... ഹസ്സനാജിയെന്നു പറഞ്ഞാൽ കോഴിക്കോട്ടങ്ങാടിയിൽ ഇന്നും സുപരിചിതനും  പ്രിയപ്പെട്ടവനുമാണ് . മരിച്ചുപോയെങ്കിലും ആ പേര് ഇന്നും നിലനിൽക്കുന്നു. അത് അതേപേലെ നിലനിർത്താൻ അദ്ദേഹത്തിന്റെ ബീവി നന്നേ കഷ്ടപ്പെടുന്നുമുണ്ട്. ഐഷുവിന്റെ ഉമ്മ കാഴ്ചയിൽ വലിയ സംസാരപ്രിയയല്ലെന്നു തോന്നും. പക്ഷേ അവർ വളരെ വാചാലയായാണ് സംസാരിച്ചത്. അടുത്ത ആഴ്ച അവർ തിരികെപ്പോകുന്നുവെന്നും കുറച്ചു കാര്യങ്ങൾകൂടി ചെയ്തു തീർക്കാനുണ്ടെന്നും പറഞ്ഞു. ഐഷു ഇടയ്ക്കിടയ്ക്ക് ഫസലിനെ നോക്കുന്നുണ്ടായിരുന്നു. ഫസലിന് എന്തു പറയണമെന്നറിയാതെ നിൽക്കുകയായിരുന്നു. സഫിയയുടെ വീടു നിർമ്മാണത്തിന്റെ പുരോഗതി അവൾ ചൂണ്ടിക്കാണിച്ചുകൊടുത്തു. ഇവിടെ നിന്നാൽ കാണാമല്ലോ... ഇതിനിടയിൽ ഫസൽ പതുക്കെ പുറത്തേയ്ക്കിറങ്ങി.. അവരോടൊപ്പം കൂടി.. ഐഷു അവന്റെ ഐഡിയ മനസ്സിലാക്കി പതുക്കെ അവനടുത്തെത്തി...

“നീയെന്താ ഒന്നു വിളിച്ചു പറയാതിരുന്നത്...“

“അത്.. ഉമ്മ പറഞ്ഞു.. നിനക്കൊരു സർപ്രൈസ് ആയിക്കൊള്ളട്ടെയെന്ന്.“

“ഉം..“

“എന്തായാലും ഞാനിവിടെ വരേണ്ട ആളല്ലേ... കുറച്ചു നേരത്തേ എത്തിയെന്നു കരുതിയാൽ മതി.“

“പിന്നേ...“

“എങ്ങനെയുണ്ട് എന്റെ വീട്ടുകാർ..“

“എനിക്കിഷ്ടമായി... ഇനി അവരുടെ കാര്യങ്ങളാ അറിയേണ്ടത്..“

“നിന്നെ ആർക്കാ ഇഷ്ടപ്പെടാത്തത്.“

അഞ്ചുമണിയോടുകൂടി അവർ ചായകുടിച്ചു പിരിഞ്ഞു.. ഡ്രൈവർ വണ്ടി അകത്തുകയറ്റിയിരുന്നു. അവരേയും കയറ്റി വാഹനം പുറത്തേയ്ക്കു പോയി.. ഫസൽ ഗേറ്റുവരെ അതിനെ അനുഗമിച്ചു.. അവർ ടാറ്റ പറഞ്ഞു പിരിഞ്ഞു... എല്ലാവർക്കുമൊപ്പം ഫസലും ടാറ്റ കാണിച്ചു... ഒരു ദീർഘനിശ്വാസത്തോടെ ഫസൽ അകത്തേയ്ക്കു കയറി...

“നില്ക്കടാ അവിടെ...“

സഫിയ പുറകെ വിളിച്ചു..

“ടാ... നിന്റെ എല്ലാ കള്ളങ്ങളും പുറത്തായി...“

“എന്തുമ്മ...“

“നീയായിരിക്കും ബുദ്ധി.. അവരെ രഹസ്യമായി ഇങ്ങോട്ടു വരുത്തിയത്..“

“ഇല്ലുമ്മ.. കഴിഞ്ഞദിവസം കണ്ടപ്പോൾപോലും ഇങ്ങോട്ടു വരുന്നകാര്യം പറഞ്ഞിട്ടില്ല..“

“ഉവ്വേ.... ഞാൻ വിശ്വസിച്ചു.. ന്നാലും ഉപ്പ വിശ്വസിക്കില്ല... ഞാൻ റഷീദിക്കയോടും അൻവറിക്കയോടും കാര്യങ്ങൾ പറയാം... ഇനി കല്യാണം കൂടി കഴിഞ്ഞാൽ മതിയല്ലോ..“

“ഉമ്മാ... ഇപ്പോ ഉടനേവേണ്ട.. പഠിത്തമൊക്കെ കഴിയട്ടെ..“

“കണ്ടാ വാപ്പാ... ഇപ്പ കെട്ടിച്ചാലും കുഴപ്പമില്ലെന്നല്ലേ ഏവന്റെ സംഭാഷണത്തിന്റെ അർത്ഥം..“

“ഫസലേ... അവർക്കെല്ലാം താല്പര്യമുണ്ടോ..“

“അവൻ നാണംകൊണ്ട് ഉമ്മാന്റെ കൈ നുള്ളി..“

“വാപ്പാ.. അവർക്കെല്ലാം താൽപര്യമായിരിക്കുകയാ.. ഇവൻ എല്ലാം എന്നോടു പറയുമായിരുന്നു... ഇപ്പോള‍് കുറെയൊക്കെ ഒളിക്കുന്നുണ്ട്.“

“ഇല്ലുമ്മാ.. ഞാനൊന്നും ഒളിച്ചിട്ടില്ല..“

“എനിക്കറിയാത്തോനല്ലേ.. നീ...“

“ശരിയ്ക്കും ഉപ്പാ.. ഞാൻ സത്യം മാത്രമേ പറയൂ..“

“സഫിയാ.. അവൻ സത്യമായിരിക്കും മോളേ പറഞ്ഞത്..“

അവിടെ എല്ലാവരും കൂടി ഫസലിനെ കളിയാക്കി രസിക്കുകയായിരുന്നു. ഇതിനിടയിൽ റഷീദ് വിളിച്ചിരുന്നു. റഷീദിനോടും സഫിയ കാര്യങ്ങൾ പറഞ്ഞു.. അവർക്കും അത്ഭുതമായിരുന്നു. മിണ്ടാപ്പൂച്ചയെപ്പോലിരുന്ന ഇവൻ കാര്യം സാധിച്ചല്ലോ എന്ന അത്ഭുതം...

“ന്തായാലും എനിക്കിഷ്ടമായി...“ ഹമീദ് പറഞ്ഞു...

“ഇവിടെ എല്ലാവർക്കും ഇഷ്ടായി വാപ്പാ... ഇവരുടെ പഠിത്തം കഴിയട്ടെ.. .ഇനി ഇവനുവേണ്ടി മൊഞ്ചത്തിമാരെ ആരേയും തിര‍ഞ്ഞു നടക്കണ്ടല്ലോ...“

വൈകിട്ട് ആറു മണികഴിഞ്ഞപ്പോൾ ഫസലിനെക്കാണാൻ ഒരു സന്ദർശകൻ കൂടിയെത്തി. മൗലവി... അദ്ദേഹം കുടുംബമായിട്ടാണ് എത്തിയത്. തികച്ചും അദ്ദേഹത്തിനു രണ്ടു ഭാര്യമാരുണ്ടായിരുന്നല്ലോ.. രണ്ടാളേയും കൂട്ടിയാണ് എത്തിയിരിക്കുന്നത്. കൂടെ ഒരാളിന്റെ കൈക്കുഞ്ഞു മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാവരും ആദരപൂർവ്വം അവർ സ്വീകരിച്ചു. ഫസലിന്റെ വിദ്യാഭ്യാസകാര്യങ്ങളും മറ്റും അന്വേഷിച്ചു. രണ്ടാം ഭാര്യയുടെ വീട്ടിൽ പോകുന്നവഴിക്കാണ് ഇവിടേയ്ക്ക് വന്നത്. മൗലവിയെ കണ്ടിട്ട് ഇപ്പോൾ കുറച്ചു നാളുകളായിരിക്കുന്നു. വിശുദ്ധ റംസാൻ  മാസം വരവായിരിക്കുന്നു. അതുകൊണ്ട് വരും ദിവസങ്ങളിൽ മൗലവി തിരക്കിലായിരിക്കും... പ്രഭാഷണങ്ങളും മറ്റും പരിപാടികളും മിക്ക ദിവസങ്ങളിലുമുണ്ടാവും... അതിനു മുമ്പു ബന്ധുവീടുകൾ സന്ദർശിക്കുന്ന ഏർപ്പാടുണ്ട്. അതിനായി ഇറങ്ങിയതാണ്.

“ഫസലേ... നോമ്പ് കാലം അടുത്തു വരുന്നു. എന്തായാലും കോളേജ് തുറക്കാൻ ഇനിയും സമയമുണ്ടല്ലോ.. ഈ നോമ്പ്കാലത്ത് കുറച്ചു പ്രോഗ്രാം ഉണ്ട്.. ഞാൻ നിന്നേയും പ്രതീക്ഷിക്കുന്നു.

“അതിനെന്താ മൗലവി.. ഞാൻ വരാം..“

“നിന്റെ അനുവാദത്തേക്കാളുപരി.. വീട്ടുകാരുടെ അനുവാദം ആവശ്യമാണ്..“

“മൗലവി... ങ്ങളെ വിശ്വാസമാ... അവനെ എവിടെ വേണേങ്കിലും കൊണ്ടുപൊയ്ക്കോ...“ ഹമീദാണത് പറഞ്ഞത്...“

ഈ വിശുദ്ധറംസാൻ  മാസം മുസൽമാനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. നോമ്പ് നോൽക്കുക... അത് ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ തന്നെവേണം... മൗലവി ചെറുപ്പകാലംമുതൽ തുടങ്ങിയ പ്രഭാഷണമാണ്. ഇതുവരേയും മുടക്കിയിട്ടില്ല... ഫസലിനെ കേൾക്കാൻ ആളുണ്ടെന്ന് മൗലവിക്കുമറിയാം. അതാണ് ഫസലിനെയും തന്റെയൊപ്പം കൂട്ടാൻ തീരുമാനിച്ചത്... കഴിഞ്ഞതവണ പോയപ്പോൾ അവന് ചെറിയൊരു പ്രതിഫലം നൽകിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞതാണ്... നീ ഇനി പ്രതിഫലത്തിന് അർഹനാണ് എന്ന്.. താൻ വേണ്ടെന്നു പറഞ്ഞിട്ടും തന്നെ നിർബന്ധിച്ച് ഏൽപ്പിക്കുകയായിരുന്നു.

അവർ ചായകുടിച്ച് കുറേനേരം സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരും നല്ല യോജിപ്പിലുമാണ്... രണ്ടാളും നല്ല സുന്ദരികൾ...  നോമ്പ് തുടങ്ങുന്ന ദിവസം നാട്ടിലുള്ള പള്ളിയിലെ പ്രഭാഷണത്തിന് പങ്കെടുക്കാനുള്ള കാര്യങ്ങൾ അവനോടു സംസാരിച്ചു. വൈകുന്നേരം നോമ്പ് തുറന്നതിനു ശേഷമാണ് പ്രഭാഷണം.. വൈകിട്ട് ഇവിടെത്തി ഫസലിനെയും കൂട്ടി പോകാനാണ് തീരുമാനം... ഫസൽ അതു സമ്മതിക്കുകയും ചെയ്തു..

അവർ കുറച്ചു നേരും കൂടി അവിടെ സംസാരിച്ചിരുന്നു. അതു കഴിഞ്ഞ് യാത്ര പറഞ്ഞു പിരിഞ്ഞു.. ഹമീദിന്റെ ആരോഗ്യത്തിൽ വളരെ ശ്രദ്ധിക്കണമെന്നും ഫസലിനോട് മൗലവി പറഞ്ഞു... എല്ലാവരും സ്നേഹത്തോടെ അവരെ യാത്രയാക്കി...

“ഫസലേ നീയിപ്പോൾ വളരെ ഫേമസായല്ലോടാ..“ ഹമീദാണ് പറഞ്ഞത്..

“അതേ വാപ്പാ.. ഇവൻ നമ്മൾവിചാരിക്കുന്നതുപോലുള്ള ആളല്ല.. കെട്ടാൻ പോണ പെണ്ണുപോലും തള്ളയേയും കൂട്ടി വീടുകാണാനെത്തിയില്ലേ...“

“ഉമ്മാ...“

“ഇല്ലടാ.. ഉമ്മ തമാശക്ക് പറഞ്ഞതല്ലേ...“

അവർ തമാശകളും പരിഭവങ്ങളുമായി അത്താഴം കഴിഞ്ഞ് കിടക്കാൻ പോയി...

അടുത്ത ദിവസം അപ്രതീക്ഷിതമായി ഫസലിന് ഒരു ടെലഫോണെത്തി... അങ്ങേത്തലയ്ക്കൽ സ്മിതയായിരുന്നു. അവൾ ആസ്ട്രേലിയയിൽ നിന്നും വിളിച്ചതാണ്. വെറുതേ ഫസലിന്റെ വിശേഷങ്ങൾ അറിയാൻ... നാട്ടിലേയ്ക്കു വന്ന ഒരാളുടെ കൈയ്യിൽ അവൾ ഫസലിനായി ഒരു ഗിഫ്റ്റ് കൊടുത്തയച്ചെന്നും തന്റെ വീട്ടിൽ നിന്നും മമ്മിയോ സിസ്റ്ററോ വിളിക്കുമെന്നും അപ്പോൾ അതു പോയി കളക്ട് ചെയ്യണമെന്നും പറഞ്ഞു... ഫസലിന് തികച്ചും അത്ഭുതമായിരുന്നു അവളുടെ കാൾ.. ഒരിക്കലും പ്രതീക്ഷിച്ചില്ല.. അവൾ അവനോട് വിശേഷങ്ങളൊക്കെ തിരക്കി.. അടുത്ത് ആരുമില്ലെന്ന് ഉറപ്പാക്കി അവനൊരു ഉമ്മയും നൽകിയാണ് കാൾ കട്ട് ചെയ്തത്... അവൻ 10 മണിയോടുകൂടി ബൈക്കുമെടുത്തു പുറത്തേയ്ക്കിറങ്ങി.. വെറുതെ ഒന്നു കറങ്ങിവരാമെന്ന് സഫിയയോടു പറഞ്ഞു...

ബൈക്ക് സാവധാനം മുന്നോട്ടു പായിച്ചു... അവന്റെ ബൈക്കിന്റെ ശബ്ദം കേട്ട് അടുത്ത വീട്ടിലെ കൂട്ടുകാരി  മതിലിനടുത്തേയ്ക്ക് വന്നു. അവൻ അവളോട് ആളുണ്ടോ എന്നു ചോദിച്ചു.. അവൾ ഇല്ലെന്നു മറുപടിയും പറഞ്ഞു... അവൻ ബൈക്ക് പൊന്തക്കാടിനടുത്ത് നിർത്തി സ്റ്റാന്റിട്ടു...

പതുക്കെ ഗേറ്റ് കടന്നു അകത്തേയ്ക്ക്.. അവൾക്ക് സൗന്ദര്യം കൂടിയതുപോലെ അവനുതോന്നി... അവനോട് അവൾ ഇരിയ്ക്കാൻ പറഞ്ഞു. നേരേ അകത്തേക്കു പോയി ജ്യൂസുമായി വന്നു...

“ഇത് ഇവിടുത്തെ മാങ്ങയാണ്... നല്ല രുചിയാ കുടിച്ചു നോക്കിയേ...“

അവൻ കുടിച്ചു നോക്കി.. നല്ല രുചി... അവൾ വന്ന് അടുത്തിരുന്നു. അവൻ കുടിച്ചു ഗ്ലാസ് ടേബിളിൽ വച്ചു... അവളുടെ തോളിൽ അവൻ കൈയ്യിട്ടു... അവളൊരു മാൻപേടയെപ്പോലെ അവനോട് ചേർന്നിരുന്നു... പിന്നെ അവിടെ നടന്നത് കാമത്തന്റെ പൂരമായിരുന്നു. അവസാനം രണ്ടാളും വിയർത്ത് അകന്നുമാറി... ഡ്രസ്സ് ചെയ്തു...

“പിന്നെ... ഇക്ക.. ഈഴാഴ്ച വരുന്നുണ്ട്... വിസ പുതുക്കാനാണ്... പുതിയ കമ്പനിയിലേയ്ക്ക് കയറാൻ.. വേറൊരു രാജ്യത്ത് പോയി തിരിച്ചുവരണമെന്നാണ് നിയമം... പുള്ളിക്കാരൻ ഇവിടെ വന്നിട്ട് പോകാൻ തീരുമാനിച്ചു.. ഇന്നു രാവിലെയാ വിളിച്ചത്... ഒരാഴ്ചയേ കാണൂ... ഞാൻ പുറത്തില്ലെങ്കിൽ ഇവിടെ വണ്ടി നിർത്താതെ പോയേക്കണേ.. ഇക്കയുള്ളപ്പോൾ ഞാൻ പുറത്തേക്കും വരില്ല... “

അതു ഞാനേറ്റു... അവൻ പുറത്താരുമില്ലെന്നുറപ്പുവരുത്തി പുറത്തേയ്ക്കിറങ്ങി... ഗേറ്റ് കുറ്റിയിട്ട് വണ്ടിയുമായി നേരേ സിറ്റിയിലേയ്ക്ക്... അവൾ വാതിലടച്ച് കുറ്റിയിട്ടു... ശാരീരിക ബന്ധത്തിന്റെ ആലസ്യത്തിൽ അവൾ കിടന്നു മയങ്ങിപ്പോയി... പുറത്തുനിന്നും വാതിലിൽ തട്ടുകേട്ടാണ് അവൾ ഉണർന്നത്. അവളുടെ ഭർത്താവിന്റെ ഉമ്മയായിരുന്നത്.. അവർ മാർക്കറ്റിൽ പോയ തക്കത്തിനാണ് ഫസൽ വന്നുപോയത്. ഓരോ മാസത്തേക്കുമുള്ള സാധനങ്ങൾ ഒരുമിച്ചെടുക്കും. വീട്ടിൽ ആടു വളർത്തുന്നുണ്ട്. അവയ്ക്കുള്ള തീറ്റയും മറ്റും വാങ്ങി വരും. സാധാരണ പന്ത്രണ്ടു മണിക്കാണ് വരാറുള്ളത്.. അവൾ വാച്ചിലേയ്ക്കു നോക്കി. മണി ഒന്നരയായിരിക്കുന്നു. താൻ ക്ഷീണത്തിൽ ഉറങ്ങിപ്പോയതാണ്... ഉമ്മ അവളെ ഇരുത്തിയൊന്നു നോക്കി. ആട്ടോ ഡ്രൈവർ സാധങ്ങളൊക്കെ ഇറക്കി വീട്ടിനകത്തുവച്ചു.  അവൾ ഓരോന്നായി എടുത്തു സ്റ്റോർറൂമിലേയ്ക്കു മാറ്റി... അവളുടെ ഭാവമാറ്റം അവർ ശ്രദ്ധിച്ചു.. ഭർത്താവ് വരാൻ പോവുകയല്ലേ.. അതുകൊണ്ടായിരിക്കാമെന്ന് അവരും കരുതി.



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച 18 04 2021


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 11 04 2021



3.4.21

നിഴൽവീണവഴികൾ ഭാഗം 120

 

“ഉമ്മ.. കളിയാക്കാതെ..“
“യ്യേ... ഈ ചെക്കന് നാണം വരുന്നു..“
അവൻ സഫിയയുടെ കൈ തട്ടിമാറ്റി മുകളിലത്തെ റൂമിലേയ്ക്കോടി....

അന്നത്തെ ദിവസം കടന്നുപോയി. അടുത്ത ദിവസം ഐഷു നാട്ടിലില്ല.. പഴയ പ്രൊഡ്യൂസറുടെ ഭാര്യ വിളിച്ചിട്ടുണ്ട്. പോയില്ലെങ്കിൽ അവരെന്തു വിചാരിക്കും. എന്തെങ്കിലും കള്ളം പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങണം. അവൻ കണക്കുകൂട്ടി.

രാത്രി അത്താഴസമയത്ത് സഫിയയാണ് ചോദിച്ചത്..

“ഫസലേ. നാളെ എന്താ പരിപാടി.“

“ഉമ്മാ.. നാളെ ഐഷൂന്റെ വീട്ടിൽ പോണം.. ചില സ്ഥലങ്ങളിൽ അവരോടൊപ്പം ചെല്ലാമെന്നേറ്റിരുന്നു.“

“എപ്പോഴെത്തും..“

“ഉച്ചയ്ക്കെത്തും.“

ഭക്ഷണം കഴിഞ്ഞ് അവൻ കിടക്കാൻ പോയി... തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം വരാത്തതിനാൽ അവൻ പുസ്തകം വായിക്കാമെന്നു കരുതി.. ഇഷ്ടപ്പെട്ട മുട്ടത്തുവർക്കിയുടെ പുസ്തകം കൈയ്യിലെടുത്തു. വായിച്ചു നിർത്തിയ ഭാഗത്തുനിന്നും വായിച്ചു തുടങ്ങി.. കിടന്നുകൊണ്ടായിരുന്നു. വായന. വായനയുടെ ഏതോ ഘട്ടത്തിൽ അവൻ അറിയാതെ ഉറങ്ങിപ്പോയി... രാവിലെ കുറച്ചു ലെറ്റായാണ് ഉണർന്നത്. എന്നാലും പെട്ടെന്ന് റഡിയായി. താഴെ എത്തി ബ്രേക്ഫാസ്റ്റ് കഴിച്ചു. ഉപ്പ ഉമ്മറത്തുണ്ട്. ഉമ്മ അടുക്കളയിലും. അവൻ ഉപ്പയോട് പോകുന്നെന്നു പറഞ്ഞു..

“ഉമ്മാ ഞാനിറങ്ങുന്നേ..“

“സൂക്ഷിച്ചുപോണേ... നേരത്തെ എത്തണം.“

“ശരി ഉമ്മ..“

അവൻ ബൈക്കിൽ കയറി യാത്രയായി. അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടതും തന്റെ പുതിയ ആരാധിക പുറത്തേയ്ക്കിറങ്ങി നിന്നു. അവളെ കണ്ടതും അവൻ ബൈക്ക് നിർത്തി...

“ഇന്നെവിടേയ്ക്കാ..“

“കോളേജിലൊന്നു പോകണം.“

“എന്താ വിശേഷം..“

“ചില പേപ്പറുകൾ വാങ്ങാനുണ്ട്.“

“ഉമ്മയില്ലേ..“

“ഇല്ല..“

“എവിടെപ്പോയി..“

“ബന്ധുവിന്റെ മരണത്തിന് പോയതാ...“

“ഒറ്റയ്ക്കാ..“

“അതേ...“

“അകത്തേയ്ക്ക് വിളിക്കുന്നില്ലേ..“

“വാ.. അകത്തിരുന്നിട്ട് പോകാം..“

അവൻ ബൈക്ക് റോഡിന്റെ ഇടതു സൈഡിലാക്കി വച്ചു. ആരും പെട്ടെന്ന് ശ്രദ്ധിക്കാത്തരീതിയിൽ ഇലക്ട്രിക് പോസ്റ്റിനു സൈഡിലായി കുറ്റിച്ചെടികൾ വളർന്നുനിൽക്കുന്നിടത്താണ് ബൈക്ക് വച്ചത്. അവൻ പെട്ടെന്ന് ഗേറ്റ് കടന്ന് വീടിനു മുന്നിലെത്തി. അവൾ അകത്തേയ്ക്ക് ക്ഷണിച്ചു. അവൾക്ക് ചെറിയ പരിഭ്രമം ഉണ്ടായിരുന്നു.

“എനിക്ക് പേടിയാകുന്നു.“

“എന്തിനാ പേടിക്കുന്നേ.. ഇവിടെ അടുത്തെങ്ങും ആരുമില്ലല്ലോ...“

“അല്ല ഉമ്മയെങ്ങാനും വന്നാലോ...“

“അത്... വരില്ലെന്നേ...“

അവൾ അകത്തുപോയി അവന് കുടിക്കാൻ ജ്യൂസുമായെത്തി. അവളത് അവന്റ നേരേ നീട്ടി.. അവൻ അതു വാങ്ങി കുടിച്ചു... ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഫോട്ടോയിൽ അവന്റെ കണ്ണുകൾ ഉടക്കി.

“അരാണിതൊക്കെ..“

“ന്റ കെട്ടിയോന്റെ സുഹൃത്തുക്കളാ... പുള്ളിക്കാരന് സുഹൃത്തുക്കളെന്നുവച്ചാ ജീവനാ..“

അവൾ ഓരോരുത്തരെയായി അവന് ചൂണ്ടിക്കാണിച്ചുകൊടുത്തു.. അവൻ അവളുടെ മുഖത്തെ ഭാവങ്ങളും സൗന്ദര്യവും ആസ്വദിച്ചു നിൽക്കുകയായിരുന്നു. അവന്റെ നോട്ടം തന്റെ ശരീരത്തിലേയ്ക്കാണെന്ന് മനസ്സിലാക്കി അവൾ സംഭാഷണം നിർത്തി.. വസ്ത്രം നേരേ പിടിച്ചു വച്ചു. പെട്ടെന്നാണ് അവൻ അവളെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്തത്. അവൾക്ക് തിരിച്ച് പ്രതികരിക്കാനായില്ല.. അത്ര ബലിഷ്ഠമായ കരങ്ങളായിരുന്നു അവന്റേത്.. അവളും അതാഗ്രഹിച്ചിരുന്നു. ഒരു മാൻപേടയെപ്പോലെ അവൾ അവനു വഴങ്ങിക്കൊടുക്കുകയായിരുന്നു. അവൾ അവനെ തന്റെ ബഡ്റൂമിലേയ്ക്ക് കൊണ്ടുപോയി... ഉള്ളിൽ ഭയമുണ്ടെങ്കിലും അവന്റെ സാമീപ്യം അവളിൽ വല്ലാത്തൊരു ധൈര്യം ഉണ്ടാക്കിയിരുന്നു. അവളുടെ വികാരകേന്ദ്രങ്ങളിൽ അവൻ ചിത്രംവരച്ചു.. അവൾ അവനിലേയ്ക്ക് അലിഞ്ഞു ചേരാനായി വെമ്പൽ കൊണ്ടു... പൂർണ്ണ നഗ്നരായ അവർ പാമ്പുകൾ ഇണചേരുന്നതുപോലെ ആ ബഡ്ഡിൽ കിടന്നു മറിഞ്ഞു...

സാവധാനം അവളിലേയ്ക്ക് അവൻ അമർ‌ന്നിറങ്ങി... പിന്നീട് അവിടെ നടന്നത് വർണ്ണനാതീതമായിരുന്നു. കൊടുത്തും വാങ്ങിയും അവർ ആസ്വദിക്കുകയായിരുന്നു. അതിനവസാനം രണ്ടാളും വിയർത്തു കുളിച്ച് പരസ്പരം ആലിംഗനം ചെയ്തു കിടന്നു...

“എഴുന്നേൽക്ക്.. ഉമ്മവരാറായി...“

അവൻ എഴുന്നേറ്റു.. ഡ്രസ്സുചെയ്തു. അവളും തന്റെ ‍ഡ്രസ്സുകൾ ഓരോന്നായി ധരിച്ചു.

“എനിക്കിത് ആദ്യായിട്ടാ... കെട്ടിയോൻ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു.“

അവനും അതു തോന്നിയിരുന്നു. അത്രയ്ക്ക് വികാരമായിരുന്നവൾക്ക്...

“അതെന്താ അങ്ങനെ...“

“അദ്ദേഹം എന്നെ വിവാഹം കഴിച്ച് മൂന്നു മാസം കൂടെയുണ്ടായിരുന്നു.. ബഡ്ഡിൽ വന്നു പൂർണ്ണ നഗ്നയാക്കി കൂടെക്കിടക്കും... ബാക്കിയൊന്നും ചെയ്യില്ല.. കുറച്ചു കഴിയുമ്പോൾ നല്ല ഉറക്കത്താലാവുകയും ചെയ്യും..“

“അതെന്താ അങ്ങനെ ചോദിച്ചിട്ടില്ലേ...“

“അദ്ദേഹം പറയുന്നത്... ഇപ്പോൾ ഇതൊന്നും വേണ്ട.. പാവമാണെന്നാ..“

“അപ്പോൾ ആദ്യ വിവാഹം മൊഴിചൊല്ലിയതും ഇതൊക്കെക്കൊണ്ടായിരിക്കുമല്ലേ..“

“ആയിരിക്കാം...“

“നീ പേടിക്കേണ്ട... വേണ്ട സുഖം ഞാൻ തരാം..“

“വേണ്ട ചെക്കാ.. നീ ഞാൻപോലുമറിയാതെ എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞതാ..“

“അവൻ വീടിനു സൈഡിലുള്ള വാതിലിലൂടെ പുറത്തിറങ്ങി.. അര മതിലൂടെ ചുറ്റും നോക്കി.. ആരും വരുന്നില്ലെന്നുറപ്പാക്കി റോഡിലേയ്ക്കിറങ്ങി...

“ഇനി എന്നാ വരിക..“

“ഞാനെന്നും ഇതുവഴി പോകും.. ഇവിടെ ആളില്ലാത്തപ്പോൾ കയറാം... എന്തായാലും എന്റെ ബൈക്കിന്റെ ശബ്ദം കേട്ടാൽ അറിയാമല്ലോ...“

അവളുടെ മുഖത്ത് സംതൃപ്തിയുടെ പൂക്കൾ പൂത്തതായി തോന്നി... അവനെ യാത്രയാക്കി അവൾ അകത്തേയ്ക്കു പോയി... ടോയിലറ്റിൽ പോയി... നന്നായി കഴുകി വൃത്തിയാക്കി. എവിടൊക്കെയോ നീറുന്നു... ലൈംഗിക ബന്ധം അവളുടെ ജീവിതത്തിൽ ആദ്യമായിരുന്നു... ആ സുഖത്തിന്റെ ആലസത്യത്തിൽ അവൾ അറിയാതെ ഉറങ്ങിപ്പോയി...

ഫസൽ നേരേ പ്രൊഡ്യൂസറുടെ വീട്ടിലേയ്ക്കാണ് പോയത്... അവൻ ബൈക്ക് പുറത്തു നിർത്തി ഗേറ്റ് തുറന്ന് അകത്തു കടന്നു. ഡോർ ബെല്ലിൽ വിരലമർത്തി... അൽപനേരത്തിനകം അവർ കതകു തുറന്നു പുറത്തുവന്നു.

“ങ്ഹാ. ഫസൽ നീയെത്തിയോ... വാ.. അകത്തുവാ... അവൻ അവർക്കൊപ്പം അകത്തുകയറി.. അവിടെ രണ്ടുമൂന്നു ഗസ്റ്റുകളുണ്ടായിരുന്നു.“

“ഹായ്.. മീറ്റ് മിസ്റ്റർ ഫസൽ.. ഹി. ഈസ്. എ മെഡിക്കൽ സ്റ്റുഡന്റ്..“

“ഹായ് ഫസൽ. ഹൗ ആർ യു..“

“ഐ. ആം ഫൈൻ..“

ഫസൽ ഇവരൊക്കെ എന്റെ റിലേറ്റീവ്സാണ്.. ഡൽഹിയിലാണ്. അപ്രതീക്ഷിതമായി ഇവിടെത്തിയതാ... ഇന്നുതന്നെ തിരികെപോകും...

മൂന്നുപേരുണ്ടായിരുന്നവിടെ.. ഒരു മുതിർന്ന ആളും.. അയാളുടെ ഭാര്യയെപ്പോലെ തോന്നിക്കുന്ന ഒരു സുന്ദരി സ്ത്രീയും.. മകനാണെന്നു തോന്നുന്നു ഒരു പയ്യനും...

“ന്റെ ഹസ്ബന്റിന്റെ ഒരു പ്രോജക്ടിൽ ഫസലുണ്ടായിരുന്നു... അത് ഏറെക്കുറെ ഷൂട്ടിംഗ് നടന്നു വരികയായിരുന്നു. അപ്രതീക്ഷിതമായി ചില പ്രശ്നങ്ങളുണ്ടായി... അതിനൊപ്പം അദ്ദേഹത്തിന്റെ മരണവും..“

അവർ അൽപനേരം നിശബ്ദരായിരുന്നു.

“എന്തായാലും ഞാൻ നാട്ടിലുണ്ടല്ലോ.. ആ പ്രോജക്ട് അദ്ദേഹത്തിന്റെ ഒരു സ്വപ്നമായിരുന്നു. സ്ക്രിപ്റ്റ് ഇപ്പോഴുമിവിടുണ്ട്. അന്നത്തെ നായകൻ തന്നെ മതിയെന്നുള്ളതാണ് മനസ്സിൽ അതാ ഞാൻ ഫസലിനെ  ഇന്നിങ്ങോട്ട് ക്ഷണിച്ചത്... ബട്ട് ഫസൽ... ടു ഡേ... ഐ ആം ലിറ്റിൽ ബിസി... വൈ. ഡോണ്ട് വി മീറ്റ് ടുമാറോ മോർണിംഗ്...“

“എസ്. ഷുവർ....“

സംഭാഷണത്തിനിടയിൽ അവർ ഫസലിന് ജ്യൂസുമായെത്തി... അവൻ അത് കുടിച്ചു. അൽപനേരം സന്ദർശകരുമായി കുശലംപറഞ്ഞു... അവരെല്ലാം വളരെ ഫ്രണ്ട് ലി ആയിരുന്നു...

അവർ അകത്തെ സേഫ് തുറന്ന് സ്ക്രിപ്റ്റുമായെത്തി.. അത് ഫസലിന്റെ നേരേ നീട്ടി... ഫസൽ നീയിത് നന്നായൊന്നു വായിക്ക്.. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തണം. നീ വായിച്ചിട്ട് നിന്റെ സജഷൻ പറഞ്ഞോ...

അവൻ സ്ക്രിപ്റ്റ് രണ്ടു കൈ കൊണ്ടും വാങ്ങി... അവന് മനസ്സിലായി. അപ്രതീക്ഷിതമായി താൻ അവിടെത്തിയത് അവർ ബുദ്ധിപൂർവ്വം മാനേജ് ചെയ്യുകയാണെന്ന്.

സ്ക്രിപ്റ്റ് കൈയ്യിൽ വാങ്ങി.. മറിച്ചും തിരിച്ചും നോക്കി.. അന്ന് പ്രിന്റ് ചെയ്ത സിനിമയുടെ പോസ്റ്ററിലെ പടം തന്നെയാണ് സ്ക്രിപ്റ്റിന്റെ കവറിൽ കൊടുത്തിരിക്കുന്നത്. തന്റെ മുഖം വലുതായും നായികയുടെയും മറ്റുള്ളവരുടെയും മുഖം ചെറുതായും പ്രിന്റെ ചെയ്തിരിക്കുന്നു...

“അപ്പോൾ ആന്റി.. ഞാൻ എന്നാൽ...“

“എസ്. ഷുവർ... കം. ടുമാറോ മോണിംഗ്... വി.വിൽ ഡിസ്കസ് ദി സ്ക്രിപ്റ്റ്..“

“എസ്.“

അവൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.. സമയം 11 മണികഴിഞ്ഞിരിക്കുന്നു. ഇനി മറ്റെങ്ങും പോകാനില്ല.. നേരേ വീട്ടിലേയ്ക്കു പോയാലോ.. വേണ്ട ഒന്നു ബീച്ചിൽ പോയിട്ടു പോകാം.. അവൻ സ്ക്രിപ്റ്റ് വണ്ടിയുടെ ബാഗിൽ ഭദ്രമായി വച്ചു. വാഹനം നേരേ ബിച്ചിലേയ്ക്കു വിട്ടു... ഒരുപാടു നാളുകളായിരുിക്കുന്നു ഇങ്ങോട്ടൊക്കെ വന്നിട്ട്... ബീച്ചിന്റെ മുഖഭാവം തന്നെ മാറിയിരിക്കുന്നു. വാഹനം ഒരു സൈഡിൽ പാർക്ക് ചെയ്തു... അവൻ ഗേറ്റിലൂടെ പാർക്കിലേയ്ക്കു പ്രവേശിച്ചു.. നല്ല വെയിലുണ്ട്.. ന്നാലും തണൽ വൃക്ഷങ്ങൾ ധാരാളമുണ്ട്. കോളേജ് കുട്ടികളാണ് ഏറെയും... അവർ കൂട്ടായും പെയറായും നടക്കുന്നു. ചിലർ മരച്ചുവട്ടിൽ ഭാര്യാഭർത്താക്കന്മാരെപ്പോലെ പെരുമാറുന്നു. അതിനിടയിലൂ‍ടെ ഐസ്ക്രീം വിൽപ്പനക്കാരൻ.. പ്രണയത്തിനു കുറച്ചു മധുരവും തണുപ്പും... അവൻ ചുറ്റും കണ്ണോടിച്ചു.. പരിചയക്കാരാരുമില്ല.. ഒഴിഞ്ഞ ഒരു കോൺക്രീറ്റ് സീറ്റിൽ അവൻ ഇരുന്നു.

തിരമാലകൾ ഓരോന്നായി കരയിലേയ്ക്കും വരും.. ശക്തി ക്ഷയിച്ച് വീണ്ടം കടലിലേയ്ക്കു പോകും... കരയോട് മല്ലിട്ട് എത്രനാളുകളാണ് ഈ കടൽ തിരമാലകൾ കഴിച്ചുകൂട്ടുന്നത്... ദൂരെമാറി മത്സ്യബന്ധനത്തിനു പോയ മരവഞ്ചികൾ തിരികെയെത്തുന്നു. അങ്ങകലെ വലവലിക്കുന്നവരെയും കാണാം... ഈ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി ദൂരെ ഒരാൾ ഇരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.. ഒരു വലിയ കാൻവാസിൽ ചിത്രം വരയ്ക്കുകയാണയാൾ.. അവൻ എഴുന്നേറ്റ് അങ്ങോട്ടെയ്ക്ക് നടന്നു... ഒരു അമ്പതിനടുത്തു പ്രായം വരും.. നരച്ച താടിയും മുടിയും വ‍ൃത്തിയായി വസ്ത്രം ധരിച്ചിരിക്കുന്നു. അവൻ അയാളുടെ അടുത്തുചെന്നു ചിത്രം വരയ്ക്കുന്നത് നോക്കി നിന്നു.. ദൂരെക്കാണുന്ന പാറക്കെട്ടുകളും അതിനു സമീപത്തായി വലവലിയ്ക്കുന്ന സീനും തൊട്ടിപ്പുറത്തായി പറന്നുനടക്കുന്ന കാക്കകളും.. കരയിൽ പ്രേമസല്ലാപം നടത്തുന്ന കമിതാക്കൾ.. കണ്ടിട്ട് പ്രശസ്തനായ ചിത്രകാരനായിരിക്കുമെന്നു തോന്നി...

അവൻ അൽപനേരം അവിടെ നിന്നപ്പോൾ അദ്ദേഹം അവന്റെ മുഖത്തേയ്ക്കു നോക്കി...

“എന്താ ഇഷ്ടപ്പെട്ടോ...“

“അതേ... നന്നായിരിക്കുന്നു.“

“വരയ്ക്കുമോ...“

“ചെറുതായി...“

“എനിക്ക് ഇതൊരു ലഹരിയാണ്... ഓരോ ദിവസവും വ്യത്യസ്തമായ ലൊക്കേഷനുകളിൽ ഞാനെത്തും... വൈകുന്നേരമാകുമ്പോൾ ചിത്രവര പൂർത്തിയാകും... അത് ആരേലും വാങ്ങും. .കിട്ടിയ പൈസയുമായി വീട്ടിലേക്ക്..“

“എവിടാ വീട്..“

“ഈ ഭൂമി മൊത്തം എന്റെ വീടല്ലേ...“

ഒരിടത്തായി ഒതുക്കിവച്ചിരിക്കുന്ന വലിയ ബാഗ് അവന്റെ ശ്രദ്ധയിൽപ്പെട്ടു.. ഒരു നാടോടി ചിത്രകാരനാണെന്നു തോന്നുന്നു...

“എന്താ അങ്ങയുടെ പേര്..“

“സ്വന്തംപേര്... ഗോപാലൻ... എന്നെ ആൾക്കാർ വിളിക്കുന്നത് ഗോപു.. എന്നാണ്. ആർട്ടിസ്റ്റ് ഗോപു എന്നു പറഞ്ഞാൽ... ഏയ്... അധികമാർക്കുമറിയില്ല...“

“ഒരു ചിത്രത്തിന് എത്ര രൂപാ കിട്ടും...“ കാൻവാസിന്റെയുംപെയിന്റിന്റെയും പൈസാപോയിട്ട് തനിക്ക് അന്നത്തേക്കുള്ള ചിലവ്.. അത് മാത്രമേ ആഗ്രഹിക്കാറുള്ളൂ... ന്നാലും പ്രതീക്ഷിക്കാത്ത വില ലഭിക്കാറുണ്ട്... “

അവൻ കുറേനേരം അദ്ദേഹവുമായി സംസാരിച്ചു...

സമയം ഉച്ചയ്ക്ക് ഒരുമണിയായിരിക്കുന്നു.

“ഭക്ഷണം കഴിച്ചോ...“

“ഇല്ല...“

“ഞാൻ വാങ്ങിവരട്ടോ..“

“നല്ല മനസ്സിന് നന്ദി... വിശപ്പുണ്ട്... ആരോടും ചോദിക്കാൻ മനസ്സനുവദിക്കുന്നില്ലായിരുന്നു...“

അവൻ ഹോട്ടലിൽ പോയി രണ്ടു ബിരിയാണിയുമായി എത്തി... ഒന്ന് അദ്ദേഹത്തിനു നൽകി.. ആ കോൺക്രീറ്റ് ബഞ്ചിൽ രണ്ടാളുമിരുന്നു... ഫസൽ വളരെപെട്ടെന്ന് അദ്ദേഹവുമായി അടുത്തു... മൂന്നു മണിയോടുകൂടി അദ്ദേഹം ചിത്രം പൂർത്തിയാക്കി.. അവൻ അദ്ദേഹത്തോടു ചോദിച്ചു...

“ഈ ചിത്രം  ഞാൻ വാങ്ങട്ടേ...“

“നിനക്കിത് ഫ്രീയായി എടുക്കാം...“

ഇല്ലില്ല... അവൻ തന്റെ പോക്കറ്റിൽ നിന്നും അഞ്ഞൂറു രൂപായെടുത്തു.. അദ്ദേഹത്തിന്റെ കൈകളിലേയ്ക്കു കൊടുത്തു.. അദ്ദേഹമത് സന്തോഷത്തോടെ വാങ്ങി... ആ ചിത്രം ഭംഗിയായി പായ്ക്ക് ചെയ്തു അവനു നൽകി... ഇനിയും എവിടെയെങ്കിലും വച്ചു കാണാമെന്നു പറഞ്ഞുകൊണ്ട് അവൻ യാത്രയായി... അവൻ പോകുന്നത് അയാൾ വളരെനേരം നോക്കിനിന്നു.. അഞ്ഞൂറു രൂപ അദ്ദേഹത്തെ സംബന്ധിച്ച്‌ വലിയ തുകയായിരുന്നു. പലപ്പോളും ഇരുന്നൂറും മുന്നൂറും നൂറും രൂപയ്ക്കായിരുന്നു ചിത്രങ്ങൾ വിറ്റുപോയിരുന്നത്.. ഏതോ വലിയ വീട്ടിലെ പയ്യനായിരിക്കും...

ഫസൽ ബൈക്കുമെടുത്ത് നേരേ വീട്ടിലേയ്ക്ക്. പോകുന്നവഴിയ്ക്കും അവളുണ്ടോ പുറത്തെന്നു നോക്കി.. ഇല്ല.. ഉമ്മ വന്നുകാണും. ഇല്ലെങ്കിൽ എന്റെ ബൈക്കിന്റെ ശബ്ദം കേട്ടാൽ പുറത്തിറങ്ങാറുള്ളതാ... മധുരമുള്ള ഓർമ്മകളാണ് അവൾ ഇന്നു തനിക്കു നൽകിയത്.. ഇനിയും അവസരങ്ങൾ തന്നെ കാത്തിരിക്കുന്നുവെന്ന് അവൻ മനസ്സിൽ പറ‍ഞ്ഞു... വീട്ടിലെ ഗേറ്റു തുറന്നു വാഹനം പോർച്ചിലേയ്ക്കു വച്ചു.

“ഉപ്പാ ഫസലെത്തി..“

“സഫിയ വാപ്പയോട് വിളിച്ചു പറഞ്ഞു..“

അവൻ വീട്ടിലേയ്ക്കു കയറി..

“പോയ കാര്യം നടന്നോ മോനേ...“ ഹമീദ് ചോദിച്ചു.

“കണ്ടു ഉപ്പാ... എല്ലാം ശരിയായി...“ താൻ ശരിയാക്കിയ കാര്യം എന്തെന്ന് ഉപ്പയോട് പറയാനാവില്ലല്ലോ...

അവൻ ചിത്രവും സ്ക്രിപ്റ്റുമായി റൂമിലേയ്ക്ക്. അവിടെ ഒഴിഞ്ഞ ഒരു സ്ഥലമുണ്ടായിരുന്നു. ഭംഗിയായി അവിടെ ആണിയടിച്ചു വച്ചു... നല്ല ഭംഗിയുണ്ട് അത് കാണാൻ... അവൻ കുറച്ചുനേരം അതും നോക്കിയിരുന്നു. സ്ക്രിപ്റ്റ് തന്റെ മേശയിൽ ഭദ്രമായിവച്ചു... എന്തായാലും നാളെ അവിടെ പോകണം..

“ഫസലേ.. താഴേയ്ക്കു വന്നേ... നിന്നെക്കാണാൻ ഒരാളെത്തിയിരിക്കുന്നു.“

അവൻ.. ഡ്രസ്സ് ചെയ്ത് താഴേയ്ക്കിറങ്ങി...



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 11 04 2021


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 04 04 2021