20.8.12

-: നിഴല്‍കൂട്ട് :-


ഴി വക്കില്‍ വെച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌
നഷ്ടപെട്ട എന്‍റെ കൂട്ടുകാരനെ കണ്ടു മുട്ടി.അത് തികച്ചും യാദൃശ്ചിക മായിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. തിരക്കിട്ട ജീവിതത്തിനിടയില്‍ സൗഹൃദങ്ങള്‍ കൊഴിഞ്ഞ്‌ പോവുന്നത് അറിയാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം നഷ്ടങ്ങള്‍ മാത്രമായിരുന്നു എന്‍റെ കൂട്ട്.....

ബിസ്സ്നസ്സില്‍ കോടികള്‍കൊയ്യുമ്പോഴും ഹൃദയം കൊണ്ട് ഞാന്‍ പാപ്പരായിരുന്നു എന്ന് വേണം പറയാന്‍ പണം അത് മാത്രമായിരുന്നു അതുണ്ടെങ്കില്‍ എന്തും കൈപിടിയില്‍ അതായിരുന്നു എന്‍റെ ചിന്ത
പിന്നീട് ഞാന്‍ അറിഞ്ഞു പണം കൊടുത്താലും കിട്ടാത്തത് ഭൂമിയില്‍ പലതുമുണ്ടെന്ന് അതറിയാന്‍ ഞാന്‍ ഒരുപാട് വൈകി എന്ന് മാത്രം.....

ദൃതിയുള്ള യാത്രക്കിടയില്‍ വണ്ടി ബ്രേക്ക്‌ ഡോണ്‍ ആയി വഴിയില്‍ കിടന്നു എത്ര ശ്രമിച്ചിട്ടും വണ്ടി പിണങ്ങിക്കിടക്കുക തന്നെ.കാറില്‍ നിന്ന് ഇറങ്ങി തൊട്ടടുത്ത് വര്‍ക്ക് ഷോപ്പ് ഉണ്ടെന്നറിഞ്ഞ് അത് തേടി നടന്നു ഇളം വെയില്‍ എന്നെ തഴുകി പതിയെ കടന്നുപോയി ശരീരത്തിന് ഒരു സുഖമുള്ള അനുഭൂതി......

ഓര്‍മ്മകള്‍ എന്നെ ബാല്യത്തിലേക്ക് കൊണ്ടുപോയി അമ്മ എന്നും എന്നെ  ഇളം വെയില്‍ കൊള്ളിക്കുമായിരുന്നു ഒരിക്കെ ജിജ്ഞാസ കൂടി അമ്മയോട് എന്തിനാ അമ്മെ ഇങ്ങിനെ വെയില്‍ കൊള്ളിക്കുന്നത്.മോനുട്ടാ അത് നല്ലതാ പിന്നെ അമ്മ എന്തൊക്കെയോ പറഞ്ഞു അന്ന് അതോന്നും മനസ്സിലായില്ല. പിന്നീട് കാലങ്ങള്‍ എത്ര കഴിഞ്ഞു അതിന്‍റെ പൊരുള്‍ അറിയാന്‍........

ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍-ഡി- ഉല്‍പാദിപ്പിക്കുന്നത്
ഇളംവെയില്‍ ആണെന്ന്

ബാല്യത്തിലെ വെയില്‍ സമ്മാനിച്ചതാണ് എനിക്കാ കൂട്ടുകാരനെ ഞാന്‍ എവിടെ പോയാലും എനിക്കൊപ്പം വരുന്ന എന്‍റെ കൂട്ടുകാരന്‍.അവനെ കാണണമെങ്കില്‍ ഇളം വെയില്‍ വേണമെന്ന് മാത്രം ഒരിക്കല്‍ പോലും കാര്‍മേഘങ്ങള്‍ ഉള്ളപ്പോ അവനെ കണ്ടില്ല അത് കൊണ്ട് തന്നെ ഇളം വെയിലിനെ എന്‍റെ കൂട്ടിന്‍റെ ഗണത്തില്‍ കൂട്ടിയെന്ന് പറയാം....

ബാല്യം വിട്ട് കൌമാരവും. കൌമാരം വിട്ട് യൌവ്വനവും എന്‍റെ സൗഹൃദത്തിന് വേണ്ടി കാത്തു നിന്നില്ല.നഷ്ടങ്ങള്‍ക്ക് വേഗത കൂടി ലാഭങ്ങള്‍ക്ക് വേഗത കുറഞ്ഞു അതെന്നില്‍ മാറ്റങ്ങള്‍ കൊണ്ടെത്തിച്ചു
ജീവിതത്തിന്‍റെ വേഗത അവസാനം എന്നെ കൊണ്ടെത്തിച്ചത് എന്‍റെ സുഹൃത്തിന്‍റെ നേര്‍ക്ക് നേരെയുള്ള നിര്‍ത്തമായിരുന്നു അവന്‍റെ മുഖത്തെ പരിഹാസം നിന്‍റെ സമയം അടുത്തെന്ന മുന്നറീപ്പ്......

ഒടുവില്‍ തളര്‍ന്നു വീഴുമ്പൊ പിന്നിട്ട വഴികളില്‍ നഷ്ടപെട്ടത് പെറുക്കി എടുക്കാന്‍ ഒരു ശ്രമം നടത്താം എന്നു വെച്ചാല്‍ അതു വെറും വ്യഥാ സ്വപ്നമാണെന്ന് അറിയുമ്പോ ഹൃദയത്തിന്‍റെ നീറ്റല്‍ വാക്കുകള്‍ക്ക് അതീതമെത്രേ......


8.8.12

-:നഷ്‌ട സൗഹൃദം:-


തിരക്കുകള്‍ സൗഹൃദങ്ങളെ മുറിവേല്‍പ്പിക്കുന്നു. അത് നീറ്റു കക്കയെ പോലെ മറ്റുള്ളവരെ നീറ്റി കൊണ്ടേ ഇരിക്കുന്നു ഉണങ്ങാത്ത മുറിവിന്‍റെ ഭാരവും പേറി ഒരു പാവം സുഹൃത്ത്........





7.8.12

-:ഹാപ്പി അല്ല BIRTHDAY:-


പ്രിയ മിത്രങ്ങളെ ഓഗസ്റ്റ്‌ എട്ട് സ്നേഹമതിയായ എന്‍റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നും ഞാന്‍ ഭൂമിയിലേക്ക്‌ ജന്മമെടുത്ത ദിവസം.

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു പിന്നിട്ട വഴികളില്‍ ഞാന്‍ എന്ത് നേടി എന്ന് ഒരു പുനര്‍ വിചിന്തനം നടത്തേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നായ്കയല്ല.ലക്ഷിയത്തിനു വേണ്ടിയുള്ള എന്‍റെ കുതിപ്പില്‍ പല തവണ കാലിടറി എന്നിട്ടും ഞാന്‍ സധൈര്യം പിടിച്ചു കയറി.ഏറ്റവും വിചിത്രം മറ്റൊന്നായിരുന്നു സ്വന്തമെന്ന് കരുതി കൂടെ കൂട്ടിയവര്‍ ആപല്‍ ഘട്ടത്തില്‍ തള്ളി പറയാന്‍ വെമ്പല്‍ കൊണ്ടു അതില്‍ അവര്‍ ആനന്തം കണ്ടെത്തി......

നിഷ്കളങ്കത മറ്റുള്ളവര്‍ക്ക് ഞാനൊരു കളിപ്പാട്ടമായി.മിത്രങ്ങളെന്ന് കരുതിയവര്‍ ഞാന്‍ പോലും അറിയാതെ ശത്രുക്കളായി. ചെറുപ്രായത്തില്‍ കുടുംബ ഭാരം തലയിലേറ്റപെട്ട ഹത ഭാഗ്യന്‍റെ റോള്‍ ആയിരുന്നു ജീവിതത്തില്‍ ഉട നീളം എന്നെ വേട്ടയാടിയത്. ജോലി എനിക്ക് നേരം പോക്കായിരുന്നില്ല കുടുംബം പോറ്റാനുള്ള ഒരു ഉപാധിയായിരുന്നു.അത് കൊണ്ട് തന്നെ കഷ്ടതകള്‍ എന്‍റെ കൂടപ്പിറപ്പായി എന്നതാണ് സത്യം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ തുടങ്ങിയ എന്‍റെ യാത്ര അറ്റ മില്ലാത്ത കടല്‍ പോലെ യാണോ എന്ന് എനിക്ക് പലപ്പോഴും തോന്നാഴ്‌കയല്ല. അപ്പോഴൊക്കെയും പ്രതീക്ഷകള്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചു നഷ്ട ഘട്ടത്തില്‍ പലപ്പൊഴും മരണം മുന്നില്‍ കണ്ടു.മരണഭയം വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിച്ചു....

ജീവിത യാത്രയില്‍ പലപ്പൊഴും എന്‍റെ കൂട്ട് എന്‍റെ വേദനകള്‍ മാത്രമായിരുന്നു പങ്കു വെക്കുന്നതിനു പകരം പരിഹാസങ്ങള്‍ കൊണ്ട് എന്നെ മൂടാന്‍ എനിക്ക് ചുറ്റും കഴുകന്‍ കണ്ണുകളോടെ സൗഹൃദയങ്ങള്‍ മത്സരിച്ചു അവര്‍ക്കിടയില്‍ കഴുകന്‍ കണ്ണുകളില്‍ നിന്ന് രക്ഷ നേടാന്‍ അമ്മ കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിക്കും പോലെ ഞാന്‍ ഒരു ഒളി ശ്രമം നടത്തി നല്ലതിനായിരുന്നു എന്നതാണ് എന്‍റെ ന്യായം.....

എന്‍റെ ഭയം ജന്മദിനത്തെയായിരുന്നു ഭൂമിയിലെ എന്‍റെ ജീവന്‍റെ തുടിപ്പ് നിലയ്ക്കുന്ന ദിനം എണ്ണപെട്ടതിന്‍റെ ഒരു ദിവസം കൂടി സമാഗതമായിരിക്കുന്നു. എനി എത്ര നാള്‍ എനി എത്ര നാള്‍ എനി എത്ര നാള്‍....... അറിയായ്കയല്ല നിമിഷ നേരം കൊണ്ട് തീര്‍ന്നു പോകാവുന്ന ഒന്നാണ് എന്‍റെ ജീവന്‍ എന്ന്

നമ്മള്‍ ഓരോരുത്തരും ആഘോഷിക്കുന്ന BIRTHDAY എല്ലാവരും സന്തോഷങ്ങള്‍ പങ്ക് വെക്കുന്ന ഈ ദിവസത്തെ നമ്മള്‍ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് നമ്മള്‍കാണുന്ന ആഘോഷങ്ങളില്‍ നിന്നും വെക്തമാകുന്നത്.......

ജീവന്‍റെ അകലം ഭൂമി വിടുന്ന സമയത്തിന് വിദൂരമല്ല എന്ന് ഓരോ ജന്മദിനവും നമ്മെ ഓര്‍ക്കാന്‍ പ്രേരിപ്പിച്ചാല്‍ അതിനപ്പുറം മറ്റെന്തുണ്ട് നമുക്ക് നല്‍കാന്‍......