30.12.14

-:എഴുത്തിൻ മാന്ത്രികത:-



സൗഹൃദ വലയം വിപുലവും ദൃഡവുമായത് എഴുത്തിൻ മാന്ത്രികത ഒന്നു കൊണ്ട് മാത്രമാണ്. ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവർ ആദ്യകാഴ്ച്ചയിൽ ചിരകാല പരിചിതരെപോലെ ഇടപഴകിയ അപൂർവ്വ നിമിഷത്തിൻ ഓർമ്മകൾ ഹൃദയത്തിൻ അടിത്തട്ടിൽ മായാതെ മറയാതെ നില നിൽക്കുന്നത് എന്നെ പലപ്പൊഴും അത്ഭുത പെടുത്തിട്ടുണ്ട്.

ഒന്ന് വ്യക്തമാണ് എഴുത്ത് സംവദിക്കുന്നത് ഹൃദയം ഹൃദയവുമായിട്ടാണ് അതുകൊണ്ട് തന്നെയും സൗഹൃദത്തിനു ദൃഡത ഏറുന്നു. അത്തരം ഒരു ഹൃദയ ബന്ധ ത്തിൻ കഥയാണ്‌ "പുനർജ്ജനിയിലൂടൊരു നക്ഷത്ര കുഞ്ഞ്" എഴുതിയ  യുവ കവിയത്രിയും ഓണ്‍ലൈൻ മാധ്യമങ്ങളിലെ സജീവസാന്നിധ്യം 2008 മുതൽ ബ്ലോഗ്‌ രംഗത്ത് സജീവം അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളീ മാസിക എഡിറ്റോറിയൽ അംഗം കോളമിസ്റ്റ് ഈ-മഷി ഓണ്‍ലൈൻ മാസിക എഡിറ്റോറിയൽ അംഗം അമേരിക്കയിൽ നിന്നുള്ള ആദ്യ മലയാളം റേഡിയോ സംരംഭമായ മലയാളി FMറേഡിയോ ജോക്കി വിശേഷണങ്ങൾ നിരവധി അതിലുപരി നല്ല സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന ആർഷ അഭിലാഷ് ഞാൻ സ്നേഹത്തോടെ വിളിക്കുന്ന ശ്യാമേച്ചീ എനിക്കെപ്പോഴും ഒരനിയൻ സ്നേഹം നിറഞ്ഞ മനസ്സോടെ തന്നിരുന്നു.ഒരമ്മയുടെ ഗർഭ പാത്രത്തിൽ ജനിക്കതെയും ഞാൻ അനുഭവിക്കുന്നു ഒരു ചേച്ചിയുടെ സ്നേഹവാത്സല്യം.

ജോലി തിരക്കിനിടയിൽ വൈകിട്ട് മൂന്നു മണിയോടടുത്ത് എനിക്കൊരു കാൾ വന്നു പരിചിത മല്ലാത്ത നമ്പറിൽ ഫോണ്‍ എടുത്തു മറുതലയ്ക്കൽ സ്നേഹ വാത്സല്യം എനിക്ക് വ്യക്തമായി ശ്യാമേച്ചി ആണെന്ന് ഞാൻ വരുന്നുണ്ട് കാണാനൊക്കുമൊ എന്ന് കൂടെ ഏട്ടനും മോനും ജോലിയുടെ ക്ഷീണം എങ്ങോ മറഞ്ഞു സ്നേഹവാൽസല്യങ്ങളുടെ പുതു കിരണം എന്നിൽ സന്തോഷ നിമിഷങ്ങൾ സമ്മാനിച്ചു നിങ്ങൾ എത്തിയിട്ട് തിരക്കൊഴിഞ്ഞു വിളിച്ചോളൂ എവിടെയാണെങ്കിലും ഞാൻ വന്നു കണ്ടോളാം അതുപറഞ്ഞു ഞങ്ങൾ ഫോണ്‍ വെച്ചു.

കാത്തിരുപ്പ് വിരസതയ്ക്ക് വഴിമാറിതുടങ്ങിയപ്പൊ സമയം ആറു മണിയോടടുക്കുന്നു ഞാൻ ഫോണ്‍ വിളിച്ചു മറുതലയ്ക്കൽ എടാ ഞാൻ വിളിക്കാൻ തുടങ്ങു വായിരുന്നു തിരക്കൊഴിഞ്ഞപ്പോഴെക്ക് ഒത്തിരി ലെറ്റായി ഞങ്ങൾ തിരികെ നാട്ടിലേക്ക് പോകുവാ എങ്ങനെയാ ഒന്ന്കാണുക പോകുന്ന വഴിയിൽ വെച്ച് ഞങ്ങൾ കണ്ടു മുട്ടി ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ പക്ഷേ ഞങ്ങൾ നിമിഷ നേരം ഒരുപാടു സ്നേഹ നിമിഷങ്ങൾ ഒടുവിൽ
"ഷംസനിയന് സ്നേഹപൂർവ്വം ശ്യമേച്ചി" എന്ന എഴുത്തോടെ ആദ്യ കവിതാ സമാഹാരം സ്നേഹസമ്മാനം ഞാനും മോനും ശ്യമേച്ചിയും ഹൃദയ ഭാജനത്തിൻ മൊബൈൽ ഫ്രൈമിൽ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു ഹൃദയത്തിൽ ഒരുപിടി നല്ല നിമിഷങ്ങളുടെ  ഓർമകളുമായി....

പുനർജ്ജനിയിലൂടൊരു നക്ഷത്ര കുഞ്ഞ് എന്ന കവിതാ സമാഹാരം ഒരിരുപ്പിനു വായിച്ചു തീർക്കയയിരുന്നു ഞാൻ ഭാഷയുടെ അതികടിനത ഇല്ലാതെ അതിശയോക്തി ഇല്ലാതെ ഹൃദയ വരികളുടെ ഒരുകൂട്ടിവെക്കൽ 

ആർഷയുടെ ഹൃദയസ്പർശമായ സമർപ്പണതുടക്കം ഹൃദയത്തെ  ആർദ്രമാക്കുന്നു 

"കുത്തിക്കുറിച്ചതൊക്കെയും കവിതയാണെന്ന് പറഞ്ഞ അച്ചന്,നീ എഴുതുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ലന്നു പറഞ്ഞ അമ്മയ്ക്ക് 
കുഞ്ഞി പെങ്ങളുടെ കവിത എന്നൂറ്റം കൊള്ളുന്ന ചേട്ടമ്മാർക്ക് 
എഴുതുന്നതെന്തും ആദ്യം വായിക്കുന്ന നല്ല പാതിക്ക് അമ്മയുടെ കവിതപോലെന്തോ മൂളിനടക്കുന്ന കുഞ്ഞു മനസ്സിന് നീ എഴുതൂ എന്ന് പ്രോത്സായിപ്പിക്കുന്ന എന്റെ ചെർപ്ലശ്ശേരി അച്ചനുമമ്മയ്ക്കും എന്നെ ഓർത്ത് അഹങ്കരിക്കുന്ന ചില സഹമനസ്സുകൾക്ക്.

നമ്മുടെ കുട്ടിയാണിവൾ എന്ന് നിഷ്കളങ്കമായിസന്തോഷിക്കുന്ന സ്നേഹിക്കുന്ന ഗുരുസ്ഥാനിയർക്ക്.ബന്ധു മിത്രാതികൾക്ക് നിങ്ങളെയൊക്കെ ഓർക്കാതെ നന്ദി പറയാതെ നിങ്ങൾക്ക് സമർപ്പിക്കതെ ഈ പുസ്തകത്തിന് എന്നെ അടയാളപ്പെടുത്താനാകില്ല എനിയുമോർക്കുന്ന ചില ശബ്ദങ്ങളും മണങ്ങളും ചിരികളും കാറ്റൂയലാട്ടങ്ങളും പറയാൻ വിട്ടുപോയ പേരുകളും വരികളിൽ ഓർക്കുന്നു"
                                                                                                         സ്നേഹപൂർവ്വം ആർഷ

ജീവിത ത്തിൽ ഒരഴുത്തു കാരന് ഏറ്റവും വലിയ സ്വപ്നമാണ് താൻ കുത്തി കുറിച്ച വരികൾ ഒരു പുസ്തകമാക്കി ഇറക്കുക എന്നത് ആ ഒരു അസുലഭ നിമിഷം കൈവന്നപ്പോഴും തന്നെ കൈപിടിച്ചു നടത്തിയ ഗുരു സ്ഥാനിയരെ സ്മരിക്കാൻ വന്ന വഴികളെ ഓർക്കാൻ ഒരു ശ്രമകരമായിരുന്നു കവിതാ സമാഹാരത്തിലെ സമർപ്പണം അതിൽ ആർഷ വിജയിച്ചിരിക്കുന്നു

പിന്നണി ഗായകൻ ജി വേണുഗോപാൽ സാറിന്റെ ആമുഖം കവിതാ സമാഹാരത്തിന് മാറ്റ് കൂട്ടുന്നു കവിതകളുടെ രത്ന ചുരുക്കം വളരെ രസകരമായി നമുക്ക് പറഞ്ഞു തരുന്നു അദ്ധേ ഹത്തിൻ വരികളിലൂടെ 

ഈ കവിതകളിൽ ഒട്ടുമിക്കവാറും പാടി ഫലിപ്പിക്കുവാൻ പറ്റാത്തവ ആയിരിക്കും പക്ഷെ അവ പ്രതിനിധാനം ചെയ്യുന്ന ഒരു ചിന്താധാരയുണ്ട്.
അവയ്ക്ക് പുറകിൽ ബഹിർമുഖ ചിന്തകളും വികാരങ്ങളും ആർ ജ്ജവവുമുണ്ട് അതിനെ ഞാൻ അഭിനന്ദിക്കുന്നുഅവയിലെ ശക്തിയും ദൗ ർബല്യവും പ്രണയവും പരാജയവും ഭയവും ഭക്തിയും വിരക്തിയും -ഇവയൊക്കെ എനിക്ക് ആകർഷണീയമായി തോന്നി 

ആർഷയുടെ വരികൾ പ്രണയത്തിലൂടെയും വിരഹത്തിലൂടെയും ചിരിയിലൂടെയും ആശങ്കയിലൂടെയും നമ്മോടൊപ്പം സഞ്ചരിക്കുന്നു 
ഈ കവിതകൾ ആശയം കൊണ്ടും അവതരണ രീതി കൊണ്ടും ഒരു നല്ല കൂട്ടിവെക്കലാണ്. 

സ്നേഹപൂർവ്വം ശ്യാമേച്ചിയുടെ [ആർഷ അഭിലാഷ്] മുൻപിൽ സവിനയം 

ഷംസുദ്ദീൻ തോപ്പിൽ







 

20.12.14

-:പ്രകൃതിയുടെ പച്ചപ്പിലേക്ക്:-

പാഴ്പുല്ല് പിടിച്ചുകിടക്കുന്ന നമ്മുടെ പുരയിടം വൃത്തിയാക്കി അവിടങ്ങളിൽ വീട്ടാവശ്യത്തിനുള്ള കൃഷി ഇറക്കയാണെങ്കിൽ 
ഇറക്കുമതി ചെയ്യുന്ന വിഷം കഴിക്കുന്നത്‌ നമുക്ക് ഒഴിവാക്കാം...

ഒരു അവധി ദിവസം.നിങ്ങളുടെ അവധി ദിവസമോ ?...


ഷംസുദ്ദീൻ തോപ്പിൽ

16.12.14

-:അതിഥി:-

അദ്ധ്യാപനം ഇഷ്ടമുള്ളതുകൊണ്ടാണ് കോളജ് കഴിഞ്ഞ ഉടനെ ഇഗ്ലീഷു് മീഡിയം സ്കൂളിൽ  അദ്ധ്യാപികയായി ജോലിക്ക് കയറിയത് വർഷങ്ങളായി പഠിപ്പിച്ചു കൊണ്ടിരുന്ന എൽ കെ ജി ക്ളാസ്സിലെ കുട്ടികളുടെ കൂടെ തന്നെ ഞാൻ ചോദിച്ചു വാങ്ങിയതാണ് അവരുമായുള്ള യൂ കെ ജ് ക്ലാസ്സ്.എൽ കെ ജി കുട്ടികളെ പിരിയാൻ മനസ്സ് അനുവദിച്ചില്ല അത് ഇങ്ങനെയൊരു വേദനയിൽ ചെന്നവസാനിക്കുമെന്ന് അറിഞ്ഞേ ഇല്ല

ചിലപ്പോഴൊക്കെ തോന്നിപ്പോവാരുണ്ട് നമ്മുടെ ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും നമ്മിൽ നിന്നകറ്റൽ ദൈവവികൃതി ആണെന്ന്

പിന്നിട്ട രാത്രികളിൽ ഉറക്കം അരികിലെത്താൻ മടി കാണിക്കുന്ന പോലെ എന്തെ ഉറക്കിനുപോലും തന്നെ വേണ്ടാതായോ ഒന്ന് കണ്ണടച്ചാൽ കാണുന്നത് ആ പിജ്ജോമനയുടെ നിഷ്കളങ്കമുഖമാണ് ദൈവമേ എന്തിനായിരുന്നു ഈ ക്രൂരത
അഞ്ചു വയസ്സ് വരെ വളർത്തി വലുതാക്കിയ ആ പിജ്ജൊമനയെ എങ്ങനെ മറക്കാൻ കഴിയും അവന്റെ അച്ചനുമമ്മയ്‌ ക്കും. അവന്റെ ടീച്ചറായ എനിക്കുപോലും അതിനു കഴിയുന്നില്ല പിന്നെയാണോ അവർക്ക്

യൂ കെ ജ് ക്ലാസ്സിലെ  ഏറ്റവും ചെറുപ്പം തോന്നുന്നകുട്ടി എന്നു വേണമെങ്കിൽ പറയാം നിഷ്കളങ്കതയുടെ നിറകുടമായ അരവിന്ദ് പഠിക്കാൻ അത്ര മിടുക്കനായിരുന്നില്ല വികൃതി കൊണ്ടവൻ ക്ലാസ്സിൽ അറിയപ്പെട്ടവനും

ആളികത്തുന്ന വിളക്കുകൾ പെട്ടന്ന് അണഞ്ഞു പോകുമെന്നത് യാഥാർത്യ മാകും വിദമായിരുന്നു പിന്നിട്ട ദിനങ്ങൾ. കുട്ടികളുടെ ഉച്ച ഭക്ഷണം കഴിഞ്ഞ് ക്ലാസ് തുടങ്ങിയപ്പൊ ബോർഡിൽ എഴുതിയ വാക്കുകൾ നോട്ടു ബുക്കിൽ പകർത്തി എഴുതാൻ പറഞ്ഞു കുട്ടികൾ എഴുതുന്നത്‌ ഓരോന്നും ശ്രദ്ധിച്ച് അക്ഷര തെറ്റുകൾ തിരുത്തി കൊടുത്തു കൊണ്ടിരിക്കയാണ് അരവിന്ദിന്റെ
ഉച്ചത്തിലുള്ള കരച്ചിൽ കേട്ടത് മിസ്സ്‌ എനിക്കു വയ്യ വല്ലാതെ തല വേദനിക്കുന്നു
സഹിക്കാൻ കഴിയുന്നില്ല മിസ്സ്‌ അതുപറഞവൻ ഓടി വന്ന് എന്നിലേക്ക്‌ വീണു
 തോട്ടപ്പുറത്തുള്ള ക്ലാസ്സിലെ ടീച്ചേർസും ഓടി എന്റെ ക്ലാസ്സിൽ വന്നു എന്ത എന്തു പറ്റി അപ്പോഴേക്ക് ഞാൻ എന്റെ ചെയറിൽ ഇരുന്നിരുന്നു അരവിന്ദ് എന്റെ മടിയിൽ കിടന്നു പിടഞ്ഞു അപ്പൊഴൊക്കെയും അവന്റെ വേദനയാർന്ന ശബ്ദം നേർത്തു നേർത്തു വന്നു ഒടുവിൽ നിശബ്ദ നായി അവൻ എന്റെ മടിയിൽ കുഴഞ്ഞു കിടന്നു കരച്ചിൽ കേട്ട് ഓടിവന്നവരും ഞാനടക്കം ഒരു മിഷം എന്തു ചെയ്യണമെന്നറിയാതെ തരിച്ചു പോയി ക്ലാസ്സിലെ കുട്ടികളിൽ പലരും ഈ രംഗം കണ്ട് പേടിച്ചു കരയാനും തുടങ്ങി....

ഒരുവിധം ഞങ്ങൾ അരവിന്ദിനെ ഹോസ്പിറ്റലിൽ എത്തിച്ചു ഐ സീ യു മുൻപിൽ ഭയപ്പാടോടെ നിന്നു നല്ലത് മാത്രം കേൾക്കണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് അൽപ്പം കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു എന്ത് കേൾക്കരുതെന്നു ദൈവത്തോട് പ്രാർഥി ച്ചോ അതുതന്നെ സംഭവിച്ചിരിക്കുന്നു ആ പിഞ്ചു കുഞ്ഞ് ഇനി ഒരിക്കലും തിരികെ വരാത്ത ലോകത്തേക്ക് പോയിരിക്കുന്നു ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കു എല്ലാം കഴിഞ്ഞുരുന്നെന്ന് ഡോക്ടർ പറഞ്ഞപ്പൊ ഞെട്ടിയത് ഞാനായിരുന്നു തന്റെ മടിയിൽ  വെച്ചാണ് അരവിന്ദ് മരിച്ചതെന്ന അറിവ് എന്നിൽ വല്ലാത്തൊരു ഉൾകിടില മുണ്ടാക്കി

മരണം എപ്പൊഴും അങ്ങനെയാണ്  ആദിത്യമര്യാദയുടെ പുതുമ നുകരാതെ വേദനയുടെ കൈപ്പുനീർ നമ്മിൽ അവശേഷിപ്പിച്ച് ഇഷ്ടപ്പെട്ടവരുമായി കടന്നുകളയുന്ന ക്ഷണിക്കാതെ വരുന്നൊരു അതിഥി

ഷംസുദ്ദീൻ തോപ്പിൽ




13.12.14

-:ചുംബനം:-

പവിത്ര പ്രണയത്തിൻ സിംബലായ ചുംബനത്തെ തെരുവിലിറക്കുന്നത് എത്ര ആഭാസകരമെന്നത് പലപ്പൊഴും ഒരു ചോദ്യചിന്നമാകുന്നു.ഞാനടക്കമുള്ള എന്റെ തലമുറ കിടപ്പറകൾക്ക് തെരുവിൽ പാ വിരിക്കുന്നത് അതി വിതൂരമാല്ലാതെ കാണേണ്ടി വരുമോ ?അത് മറ്റൊരു സമരമുറയായി ആവിർഭവിക്കുമൊ?

ഷംസുദ്ദീൻ തോപ്പിൽ