16.11.13

-:മൂന്നു പിടി മണ്ണ് ഇടും മുൻപേ:-

 ചെറു പ്രായത്തിൽ അച്ഛനെ നഷ്ടപ്പെട്ടയെനിയ്ക്ക് അധികം വൈകാതെ തന്നെ കുടുംബ ഭാരം ചുമലിലേറ്റേണ്ടിവന്നു. കഷ്ടതകൾക്ക് നടുവിലായിരുന്ന എന്റെ ബാല്യത്തിൽ സൗഹൃദങ്ങൾ വളരെ കുറവായിരുന്നു. പഠനത്തിന്‍റെ ഒഴിവു ദിനങ്ങളിൽ ജോലിയ്ക്ക് പോവും. കിട്ടുന്ന കാശിൽ പഠനവും വീട്ടു ചെലവും...ജോലി ഒരിക്കലും എനിക്കൊരു നേരം പോക്കായിരുന്നില്ല. കുടുംബം പോറ്റാനുള്ള ഒരുപാധിയായിരുന്നു . അതുകൊണ്ട് തന്നെ ജോലി സ്ഥലത്തുമെ നിക്ക് സൗഹൃദങ്ങൾ കുറവായിരുന്നു.ജോലിയിലെ ആത്മാർത്ഥത കൊണ്ടായിരിക്കാം അവിടെയെനിയ്ക്കൊരുപാട് ശത്രുക്കളുണ്ടായിരുന്നു . അതിലധികവും തെറ്റിദ്ധാരണയുടെ പേരിലുടലെടുത്ത ശത്രുതയും.... ഒരു ഭാഗത്ത് ജോലിയുടെ ടെൻഷൻ, മറുഭാഗത്ത് ശത്രുതയുടെ ടെൻഷൻ .അങ്ങനെ ആകെ ഭ്രാന്തെടുത്തു നടക്കുന്ന സമയത്താണ് ഒരു ദൈവ ദൂതനെ പോലെ അവന്റെ കടന്നു വരവ് . എല്ലാ വിഷമതകളിൽ നിന്നുള്ള വിടുതലായിരുന്നു അപ്രതീക്ഷിതമായി എനിക്ക് കിട്ടിയ ആ കൂട്ടുകാരൻ. എന്തും തുറന്നു പറയാവുന്നൊരു സൗഹൃദം...പരസ്പരം ലാഭേച്ഛയില്ലാത്ത സൗഹൃദം....

ദിനങ്ങൾ രാത്രങ്ങൾക്കും, രാത്രങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ മാസങ്ങൾക്കും, മാസങ്ങൾ വർഷങ്ങൾക്കും വഴിമാറി. അപ്പോഴൊക്കെയും ഞങ്ങളുടെ സൗഹൃദങ്ങൾക്ക് ബലമേറി... നല്ല സൗഹൃദങ്ങളിൽ നഷ്ടതയേറ്റ ഞങ്ങൾക്കിടയിലുള്ളവർ ഞങ്ങളെ തമ്മിലകറ്റാൻ ചതുരംഗ പലകയിലെ പലകരുക്കളും നീക്കി . അതിനെയെല്ലാം അതി ജീവിച്ച് ഞങ്ങൾ മുന്നേറി... ഒരുമ്പെട്ട് ഇറങ്ങിയ ഒരു പെണ്ണിന്‍റെ മുൻപിൽ ഞങ്ങളടി പതറി. പെണ്ണൊരുമ്പെട്ടാല്‍ എന്തും നടക്കുമെന്നവൾ ഞങ്ങളിലൂടെ സ്ഥാപിച്ചെടുക്കാനൊരു പാഴ് ശ്രമം നടത്തി. കപടസ്നേഹം നടിച്ചവളെന്‍റെ അരികിൽ കൂടി ഞങ്ങളെ തമ്മിലകറ്റാൻ പഴുതുകൾ തേടി...

സൗഹൃദങ്ങൾക്കിടയിലെ ഒളിപ്പോരില്‍ കൂട്ടം തെറ്റിയ അവളെ തിരികെ സൗഹൃദ കൂട്ടിലെത്തിക്കാൻ ഞാൻ നടത്തിയ ശ്രമഫലമായ ഫോണ്‍കോളിൽ പോലും എന്നെ തകർക്കാനുള്ള പഴുതവൾ തേടി . പതിയുടെ സംശയ രോഗത്തിൽ ഒരിക്കലവളുടെ ജീവിതമെന്ന പട്ടത്തിന്‍റെ ചരട് അറ്റുപോവേണ്ട ഘട്ടത്തിൽ അഹോരാത്രം പരിശ്രമിച്ച് ആത്മഹത്യയുടെ വക്കിലെത്തിയ അവളെ ജീവിതമെന്ന പവിത്രതയിലേയ്ക്ക് കൈപിടിച്ചു കൊടുത്ത എന്നെയവൾ അതിക്രൂരമായി ചതിച്ചു. അതിനവൾ വിചിത്രമായ കാരണമാണ് എന്നോടു പറഞ്ഞത്. ഞാനും സുഹൃത്തും കൂടി സംസാരിക്കുന്നത് അവൾ കേൾക്കാൻ ഇടയായെന്നും എന്‍റെ സംസാരത്തിൽ അവൾ ഒരു വൃത്തികെട്ട സ്ത്രീയാണെന്ന് ഞാൻ പറഞ്ഞു എന്ന്. അതിനുള്ള പണിയുടെ പരിണിത ഫലം എന്റേയും കൂട്ടുകാരന്റേയും ഇടയിലവൾ തെറ്റിദ്ധരിക്കപ്പെട്ടേയ്ക്കാവുന്ന വാക്കുകൾ കൊണ്ടവൾ വിഷം തുപ്പി. അതിനവൾ വിശ്വസനീയമായ പല കഥകൾ മെനഞ്ഞു....

 നവംമ്പർ പന്ത്രണ്ട് രണ്ടായിരത്തിപതിമൂന്ന് എന്‍റെ ജീവിതത്തിലെ വേദനാജനകമായ ദിനമവൾ തന്ന ദിനം. എന്തിന് ഞാനെന്റെ സുഹൃത്തിനോട് അവൾ ഒരു വൃത്തികെട്ട സ്ത്രീ ആണെന്ന് പറയണം.ഹൃദയത്തിൽ വൃത്തി കേട് സൂക്ഷിക്കുന്നത് കൊണ്ടല്ലേ അവളങ്ങനെ പറഞ്ഞത് അതല്ലങ്കിൽ അവൾ കാട്ടിക്കൂ ട്ടിയ വൃത്തികേടുകൾ അവൾക്കു തന്നെ തോന്നി തുടങ്ങിയോ അവളൊരു വൃത്തികെട്ട സ്ത്രീ ആണെന്ന്...

എന്‍റെ മനസ്സറിയാത്തൊരു കാരണത്തിന്‍റെ നിചസ്ഥിതി അറിയാൻ പോലും ശ്രമിക്കാതെ കുടില ഹൃദയവുമായവൾ എന്നെ വേട്ടയാടി.... നിമിഷ നേരത്തെ തെറ്റിദ്ധാരണയുടെ പരിണിത ഫലമെന്റെ ഹൃദയത്തെ വല്ലാതെ തകർത്തു... ഒന്ന് പതറിയ ഞാൻ തിന്മയെ വെട്ടി നന്മയുടെ വിജയത്തെ ഹൃദയത്തിലേക്ക് തിരികെയെത്തിച്ചു അതിന്‍റെ മുന്നോടിയെന്നോണം എന്‍റെ ഹൃദയത്തിൽ വച്ച് ഞാനവളെ കുഴിച്ചു മൂടി മൂന്ന് പിടി മണ്ണിട്ടു.

 ഇന്നവൾ എനിക്ക് വെറും ശവമാണ്‌ ആത്മാവ് നഷ്ടപ്പെട്ട ശവം.... ആത്മാവിന്‍റെ വേദന അകറ്റാൻ ഞാൻ നിങ്ങളെ സ്വയം ഒരു കരുവാക്കുകയല്ല . നിങ്ങൾ കരുവാക്കപ്പെടുകയാണ് . പവിത്ര സ്നേഹത്തിൻ വിലയറിയാത്തവളാടിയ വൃത്തികെട്ട നടന വൈഭവം തിരിച്ചറിഞ്ഞ ഞങ്ങളിലെ സൗഹൃദം പവിത്രതയുടെ പ്രതിരൂപമായി ഇന്നും ജ്വലിച്ചു നില്‍ക്കുന്നു.

ഷംസുദ്ദീൻ തോപ്പിൽ


9.11.13

-:അറുംകൊല:-


ണ്ണുകളിൽ ഉറക്കം വന്നു തുടങ്ങിയപ്പോഴാണ് അടുത്ത വീട്ടിലെ പറമ്പിൽ നിന്നും മണ്ണ് കിളയ്ക്കുന്ന മണ്‍വെട്ടിയുടെ ശബ്ദം കാതിൽ വന്നലച്ചത് രാത്രിയുടെ നിശബ്ദദ കൊണ്ടായിരിക്കണം ശബ്ദത്തിൻ വേഗത എnte ഉറക്കിന് ഭംഗം വരുത്തി. മുറിയിലെ ലൈറ്റ് കണ്ടിttennaവണ്ണം
അമ്മ പറഞ്ഞു മോൻ കണ്ടിട്ടില്ലേ ഒരു പട്ടിയെയും പറക്കമുറ്റാത്ത നാലുകുഞ്ഞുങ്ങളെയും അവയെ കൊല്ലാൻ അടുത്ത വീട്ടുകാര് വിഷം വെച്ചിരുന്നു രാത്രി കാലങ്ങളിൽ അവ അവരുടെ കൊലായിയിൽ കയറി കിടന്ന് വൃത്തി കേടാക്കുന്നെന്ന് .നാലു പേരിൽ ഒരാൾ ആവിഷം കഴിച്ചു മരിച്ചു അതിനെ മറവു ചെയ്യുകയാ...

എന്നും കാലത്ത് ഓഫീസിലേക്ക് വരുമ്പോൾ ആ നാലു കുഞ്ഞുങ്ങളും സ്നേഹത്തോടെ എnte പിറകെ ഓടി വരും ഞാൻ ഒന്നു പേടിപ്പിച്ചാൽ അൽപ്പം മാറി കിടക്കുന്ന അവരുടെ അമ്മയുടെ അകിടിൽ ചെന്നൊളിക്കും ഇതൊരു നിത്യ സംഭവമായതിനാൽ ആ പട്ടികുട്ടികളും ഞാനും തമ്മിൽ നല്ലൊരു ആത്മബന്ധം ഉണ്ടായിരുന്നു.അന്ന് രാത്രി എനിക്കുറങ്ങാനെ കഴിഞ്ഞില്ല ആ പിഞ്ഞുകുഞ്ഞിnte മരണം എന്നെ അത്ര മാത്രം അസ്വസ്ഥനാക്കി മറവുചെയ്യുന്ന കുറച്ചകലെ നിന്നും ആ അമ്മപട്ടിയുടെയും കുഞ്ഞുങ്ങളുടെയും കരച്ചിൽ എnte കാതിൽ വന്നലച്ചുകൊണ്ടിരുന്നു ഹൃദയ വേദനക്കിടയിൽ എപ്പൊഴൊ ഞാൻ ഉറങ്ങി പോയി.

എnte കാതിൽ വന്നലച്ച കൂട്ടകരച്ചിൽ ഞാൻ ഉറക്കിൽ നിന്നും ഞെട്ടി റൂമിൽ അപ്പോഴും ഇരുട്ട് തന്നെയാണ് തപ്പി തടഞ്ഞു ഞാൻ ഒരുവിധം ലൈറ്റിട്ടു റൂമിലെ ക്ലോക്കിൽ നോക്കി സമയം പുലർ ച്ചേ നാലുമണി അപ്പോഴോക്കെയും പട്ടിയുടെയും പട്ടികുട്ടികളുടെയും ദയനീയ കരച്ചിൽ...
വേഗം കതകുതുറന്നു  പുറത്തേക്കിറങ്ങി ശബ്ദം കേട്ട് അമ്മയും ഉണർന്ന് എnte അരികിലെത്തി അടുത്ത വീട്ടിൽ തലേന്ന് രാത്രി മറവു ചെയ്ത അതെ സ്ഥലത്തു നിന്നാണ് ആ പട്ടിയുടെയും പട്ടികുട്ടികളുടെയും കരച്ചിൽ ഇടക്ക് ടോർച്ച് വെട്ടത്തിnte വെളിച്ചവും.അടിക്കടാ അടിച്ചു കൊല്ലടാ എന്ന ശബ്ദവും ഞങ്ങളുടെ കാതിൽ വന്നലച്ചു എnte ഉള്ളൊന്നു പിടഞ്ഞു ഞാൻ അമ്മയെ ദയനീയമായി വിളിച്ചു അമ്മേ ആ മിണ്ടാപ്രാണികലോടെന്തിനിത്ര ക്രൂരതകാട്ടുന്നു. അവർക്കും ഇല്ലേ പിഞ്ചു കുഞ്ഞുങ്ങൾ ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.അങ്ങിനെ ചെയ്യരുത് അവയെ കൊല്ലരുത് അവർ എവിടെയെങ്കിലും പോയി ജീവിച്ചോളും ദൈവത്തിnte സൃഷ്ടികളല്ലേ അവർ അവർക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമില്ലേ ജീവൻ കൊടുക്കാനും അതെടുക്കാനുമുള്ള അവകാശം ദൈവത്തിനു മാത്രമല്ലേ ഉള്ളൂ എnte വേദ വാക്യം ആരു കേൾക്കാൻ അവർ ആ മിണ്ടാപ്രാണികളെ അടിച്ചു കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുകയായിരുന്നു അപ്പോഴൊക്കെയും....

കഴിഞ്ഞരാത്രിയിൽ കൂടപ്പിറപ്പിnte ധാരുണ മരണത്തിൽ വേദനിച്ച് കരഞ്ഞു കരഞ്ഞു ആ അമ്മയും മക്കളും ശവം അടക്കം ചെയ്തതിനരികെ തളർന്നു ഉറങ്ങിപോയിരുന്നു. ഉറക്കിൽ  നിന്നും ഉണരാൻ പോലും അനുവദിക്കാതെ ആ പിഞ്ചു കുഞ്ഞുങ്ങളെ അതി ക്രൂരമായി അവർ അടിച്ചു കൊന്നു അമ്മ പട്ടി കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആവതു ശ്രമിച്ചു വിഫലമായ ശ്രമത്തിnte വേദനയും പേറി ആ അമ്മപട്ടി ഒരു വിധം അവരിൽ നിന്നും ഓടി മറഞ്ഞു ....

 ദൈവമേ മനുജൻമ്മാർ മിണ്ടാ പ്രാണികളോട് എന്തിനിത്ര ക്രൂരത കാണിക്കുന്നു
പിഞ്ചു കുഞ്ഞുങ്ങളോട് പോലും ക്രൂരത കാണിക്കുന്ന അച്ചനമ്മമാർ ജീവിക്കുന്ന ഈ കാലത്ത് ഇതിൽ പരം മnteന്തു പ്രതീക്ഷിക്കാൻ....

ആ അമ്മ പട്ടിയുടെ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട വേദനയുടെ ആഴം അളക്കാൻ നമുക്കു കഴിയുമോ പ്രിയ മിത്രങ്ങളേ....ആ കുഞ്ഞുങ്ങൾക്കു വേണ്ടി കിനിയുന്ന മുലപ്പാൽ മാതൃത്വം നിമിഷ നേരം കൊണ്ട് മരവി പ്പിച്ച ജൻമ്മങ്ങളേ എവിടെ കൊണ്ട് തീർക്കും നിങ്ങളീ പാപ ഭാരം....
ഷംസുദ്ദീൻ തോപ്പിൽ



2.11.13

-:ഇര:-

റ്റുള്ളവരുടെ ആസ്വാദനത്തിലൂടെ എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട ജൻമ്മമേ നിന്റെ വേർപാട് മറ്റൊന്നിന്നിന്റെ തുടക്കമാവുന്നു. കപട സ്നേഹത്തിൻ വെറുമൊരു ഇരയല്ലയോ നീ.......