27.3.12

-:പൊട്ട കിണര്‍:-


സംഭവം കഴിഞ്ഞിട്ട് ഇന്നേക്ക് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഒരിക്കലും ഓര്‍ക്കരുതെന്നു കരുതിയിട്ടും ഓര്‍മ്മകള്‍ തന്നെ വേട്ടയാടുകയാണ്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ആ ദിവസം. ദൈവാ ദീനം കൊണ്ട് രണ്ട് ആഴ്ച്ചയെ ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നിട്ടുള്ളു ഇടുപ്പെല്ല് പൊട്ടി വീഴ്ചയില്‍ സൈഡില്‍ വെച്ച് അടിച്ചതാനെന്നു തോന്നുന്നു. കാലിന്റെ  അടി ഭാഗം കീറിപോയിരുന്നു. രക്തം നന്നായി ഒഴുകി പോയെന്നു ഹോസ്പിറ്റലില്‍ നിന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത് .വല്ലാതെ പേടിച്ചത് കൊണ്ട് ശരീരത്തിന് മരവിപ്പനുബവപ്പെട്ടിരുന്നു ആ സമയത്ത് വേദന അറിഞ്ഞിരുന്നില്ല എന്നാ താണ് സത്യം

എത്ര വര്‍ഷമായി ചന്തയില്‍  കച്ചവടം തുടങ്ങിയിട്ട് .നാട്ടിലെ ചന്ത ചൊവ്വാഴ്ച ആയതിനാല്‍ പുലര്‍ച്ചെ നാല് മണിക്ക് കോഴിക്കോട് മാര്‍കറ്റില്‍ വന്നു ഉണക്ക മീന്‍ വാങ്ങാരാണ് പതിവ്.അച്ഛന് മുമ്പ് ഉണക്ക മീന്‍ കച്ചവടമായിരുന്നു.അച്ഛന്റെ കാല ശേഷം അത് താന്‍ ഏറ്റെടുത്തു നടത്തി വന്നു

ഒരു കാലത്ത് ചന്തകള്‍ നാട്ടിന്‍ പുറത്തെ ഉത്സവമായിരുന്നു.കൃഷി ഇടങ്ങള്‍ നികത്തി ഫ്ലാറ്റുകള്‍ പൊക്കാന്‍ ആളുകള്‍ ഉത്സാഹം കാണിച്ചപ്പോ കൃഷികള്‍ നശിച്ചു തുടങ്ങി. അതോടു കൂടി ചന്തകള്‍ ഇന്ന് ഓര്‍മ്മകള്‍ മാത്രമായി......നമുക്ക് വേണ്ട സാദാനഗള്‍ക്ക് അയല്‍ നാടുകളെ ആശ്രയിക്കേണ്ട ഗെതികെടിലുമായി നമ്മള്‍ ..... നമുക്ക് ചെയ്യാവുന്നതു നമ്മള്‍ കൊല്ലുന്ന വില കൊടുത്തു വാങ്ങുന്നു

അന്നും പതിവ് പോലെ പുലര്‍ച്ചെ നാല് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങി ബസ്സ്‌ പിടിക്കണമെങ്കില്‍ പത്തു മിനിറ്റ് നടക്കണം കയ്യിലുള്ള ടോര്‍ച്ചടിച്ചു പതിയെ നടന്നു നീങ്ങി വഴിയില്‍ ആരെയും കണ്ടില്ല ഇരുട്ടിനു ഭയാനാഗത തോന്നിയെങ്കിലും സ്ഥിരമായി പോവുന്ന വഴിയായതിനാല്‍ അതത്ര കാര്യമാക്കിയില്ല ഏകദേശം റോഡിനോടു അടുക്കരായിരിക്കുന്നു.ടോര്‍ച്ചു ഒന്ന് ഓഫ്‌ ചെയ്തു വീണ്ടും ഓണ്‍ ചെയ്തതും തൊട്ടു മുന്‍പില്‍ രണ്ടു കണ്ണുകള്‍ തിളങ്ങി അതോടപ്പം ഒരു മുരള്‍ച്ചയും ഒരു നായ അത് തന്നെ ആക്രമിച്ചതു തന്നെ . തലയുടെ ബാക്ക് ഭാഗത്ത്‌ നിന്നും വന്ന വിറയല്‍ ശരീരം ഒന്നാകെ പടര്‍ന്നു പെട്ടന്ന് സ്ടക്കായ പോലെ ഒരടി മുന്‍പോട്ടു വെക്കാന്‍ കഴിയുന്നില്ല അദവാ വെച്ചാല്‍ തന്നെ മുന്‍പില്‍ കണ്ടവന്‍ തന്നെ ആക്രമിച്ചത് തന്നെ ദൈവത്തെ ഉറക്കനെ വിളിച്ചു പക്ഷെ വിളി പുറത്തേക്കു വന്നില്ല....


പെട്ടന്ന് തലച്ചോറില്‍ സിഗ്നല്‍ കത്തി ഇനി നിന്ന് കൂടാ തിരിഞ്ഞു ഓടുകതന്നെ നേരെ ഓടിയാല്‍ അവന്‍ പിറകെ വരും സൈഡില്‍ കണ്ട കുറ്റികാട്ടില്‍ ഓടി ഒളിക്കുക തന്നെ സര്‍വ്വശക്തിയുമെടുത്ത്‌ ഓടി കയറി തൊട്ടു പിറകില്‍ ഒരു ഇരയെ കിട്ടിയവനെ പോലെ അവനും
കാലന്നു തെന്നി കയ്യിലുള്ള ടോര്‍ച്ചു തെറിച്ചു .വീണത്‌ ആഴ മുല്ലൊരു പൊട്ട കിണറില്‍ വെള്ളത്തില്‍ വീണതിനാല്‍ കുടുതലോന്നും പറ്റിയില്ലെന്നു തോന്നുന്നു എവിടെയൊക്കെയോ നീറ്റല്‍ അനുഭവപ്പെട്ടു കഴുത്ത് അറ്റം വെള്ളം ചീഞ്ഞു നാറുന്നു.ഉപയോക ശൂന്യമായ ഈ ആഴമുള്ള കിണറില്‍ വീണിട്ടും ദൈവാദീനം തനിക്കു ജീവനുണ്ട് .ഉറക്കെ വിളിച്ചു രക്ഷിക്കണേ രക്ഷിക്കണേ വിളിയുടെ ശക്തി കൂടി എന്നല്ലാതെ മുകളില്‍ നിന്നും ഒരു മറുപടിയും വന്നില്ല മുകളില്‍ കാട് മൂടി കിടക്കുന്നതിനാല്‍ മുകളില്‍ ഒന്നും കാണാനും പറ്റുന്നില്ല....


സമയം ഒരു പാട് നീങ്ങി എന്ന് തോന്നുന്നു അകത്തേക്ക് പതിയെ വെളിച്ചം വീണു ഞാന്‍ നില്‍ക്കുന്ന വെള്ളത്തിലേക്ക്‌ ഒന്നേ നോക്കിയുള്ളൂ വയറിന്റെ ഉള്ളില്‍നിന്നും മുകളിക്ക്‌ ഇരച്ചു വന്നു ഒന്നും പുറത്തേക്കു വന്നില്ല വയരാകെ കാലിയായിരുക്കുന്നു.വെള്ളത്തില്‍ പുഴുക്കള്‍ തിളക്കുന്നു മാടുകളുടെ എല്ലുകള്‍ മറ്റു അവശിഷ്ടങ്ങളും വെള്ളത്തില്‍ കൂടിക്കിടക്കുന്നു എന്തൊക്കെ യോ ചത്ത്‌ നാറുന്ന മണവും...ഒത്തിരി സമയം ഒച്ചവെച്ചതിനാലെന്ന് തോന്നുന്നു വല്ലാത്ത ദാഹം...ഒന്ന് വിളിച്ചു കൂവാന്‍ പോലും നാവു പൊന്തുന്നില്ല  ദൈവമേ എന്ത് ചെയ്യും ഈ കിണറില്‍ തീരുമോ തന്റെ ജീവന്‍ വീട്ടു കാരാനെങ്കില്‍ രാത്രി എട്ടു മണിക്കെ തന്നെ തിരക്കുകയോല്ലു....


ചന്ത ദിവസം രാവിലെ ഇറങ്ങിയാല്‍ രാത്രിയിലെ വീട്ടില്‍ എത്താറുള്ളൂ അവര്‍ രാത്രിയില്‍ തിരച്ചില്‍ തുടങ്ങിയാലും താന്‍ വീണ കിണര്‍ ഒരിക്കലും അവരുടെ ശ്രദയില്‍ പെടുകയുമില്ല.ദൈവമേ  എന്റെ ശവം കാണാന്‍ പോലും വീട്ടു കാര്‍ക്ക് ഭാഗ്യ മുണ്ടാവില്ലേ ...ഇങ്ങനെയുല്ലൊരു മരണമാണോ ദൈവം തനിക്കു വിദിച്ചത്‌.... സമയം വീണ്ടും ഒരുപാട് കഴിഞ്ഞെന്നു തോന്നുന്നു കിണറില്‍ കുറച്ചൂടെ വെളിച്ചം വീണു അല്പമെങ്കിലും വെള്ളം അകത്തു ചെല്ലാതെ വിളിച്ചു കൂവാനും പറ്റില്ല ദൈവമേ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള ഈ നിമിഷം രക്ഷക്ക് വേണ്ട അവസാന ശ്രമം അതിനാണെങ്കില്‍...


പിന്നെ ഒന്നും നോക്കിയില്ല താന്‍ നില്‍ക്കുന്നത് പുഴു വരിക്കുന്ന വെള്ള മാനെന്നും അതില്‍ നിന്നും സഹിക്കാന്‍ പറ്റാത്ത മനം വരുന്നുണ്ടെന്നതും ഒരു നിമിഷം മറന്നു ജീവന്‍ നില നിര്‍ത്തണം അതിനു വേണ്ടത് അല്പം കുടി വെള്ളമാണ് കൈ കൊണ്ട് തിളച്ചു മറിയുന്ന പുഴുക്കളെ നീക്കി വെള്ളം ആര്‍ത്തി യോടെ കുടിച്ചു ദാഹം തീരും വരെ എന്തൊരു മതുര മുളള വെളളം.നാറ്റമോ ചര്‍ദിയോ അപ്പൊ തോന്നിയില്ല എന്നതാണ് സത്യം .വിളിച്ചു കൂവാന്‍ കരുത്തു കിട്ടയ പോലെ വീണ്ടും നീട്ടി വിളിച്ചു രക്ഷിക്കണേ....കിണറിനു മുകളില്‍ ആള്‍ പെരുമാറ്റം ഉണ്ടെന്നൊരു തോന്നല്‍.അല്ല തോന്നിയതല്ല ദൈവം തന്റെ വിളി കേട്ടന്നു തോന്നുന്നു കിണറിനു മുകളിലുള്ള കാടുകളൊക്കെ വകഞ്ഞു മാറ്റിയത് കൊണ്ടാവാം വെളിച്ചം കിനരിനുള്ളിലേക്ക് വരാന്‍ മടിച്ച വെളിച്ചം ഉള്ളിലേക്ക് ഒഴുകി എത്തി .പിന്നീട് കാര്യങ്ങള്‍ക്കു വേഗത ഏറി ഒരു വിദം തന്നെ കരക്ക്‌ കയറ്റി രക്ഷപെട്ട ആശോസത്തില്‍ ചുട്ടു പാടും കണ്ണുകള്‍ പായിച്ചു ഒരു പാട് ആളുകള്‍ കൂടിയിരിക്കുന്നു എല്ലാവരും കിണറ്റില്‍ വീണ ആളെ കാണാന്‍ ദൃതി കൂട്ടുകയാണ് .ശരീരത്തിന്റെ മരവിപ്പ് മാറിയെന്നു തോന്നുന്നു ഇതു വരെ മടിച്ചു നിന്ന വേദന പതിയെ തല പൊക്കി എന്ന് തോന്നുന്നു അത് മനസ്സിലാക്കി പോലെ ഹോസ്പിറ്റലില്‍ കൊണ്ട് പോവാന്‍ വണ്ടി വന്നു

തുടരും 

22.3.12

-:കുടിയന്‍ മാരെ ഒരു നിമിഷം:-




ഫീസില്‍ നിന്ന് ഇറങ്ങിയാല്‍ പിന്നെ ദൃതി പിടിച്ചുള്ള ഓട്ടമാണ് ബസ്സ്‌ സ്ടാന്റിലേക്ക് രാത്രി യാ യാല്‍ പെട്ടന്ന് ബസ്സ്‌ പിടിചില്ലങ്കില്‍ വീട്ടിലെത്താന്‍ ഒത്തിരി വൈകിയത് തന്നെ.ഈ ഓട്ടത്തിനിടയില്‍ ആകെ ശ്രദിക്കാന്‍ കൌതുക മുല്ലൊരു സംഭവം ഓഫീസിന്റെയും ബസ്സ്‌ സ്ടന്റിന്റെയും ഇടയിലുള്ള ബിവരെജു ഷോപ്പാണ്  അതിനു മുന്‍പിലെ നീണ്ട ക്യു ദിവസം ദിവസം വലുപ്പം കൂടുകയല്ലാതെ ഒരിക്കലും കുറഞ്ഞത്‌ കണ്ടിട്ടില്ല. എന്തൊരു അടക്കവും ഒതുക്കവും ഉള്ളൊരു വരി...

അടിയെടാ അടിച്ചു തല പൊട്ടിക്കടാ റോഡിലെ ആള്‍കൂട്ടതിനിടയില്‍ നിന്ന് ഉയര്‍ന്നു വരുന്ന ശബ്ദം
തൊട്ടു മുന്‍പില്‍ ശബ്ദം കേട്ട ആള്‍ കൂട്ടത്തിനിടയിലേക്ക് ഒരു വിദം തിക്കി തിരക്കി ഉള്ളി ലെത്തി ഒന്നേ നോക്കി യോള്ളൂ ദൈവമേ... എന്ന എന്റെ വിളി തൊണ്ടയില്‍ കുരുങ്ങി ശരീരം ആകെ ഒരു വിറയല്‍ രണ്ടു ചെരുപക്കാര്‍ രക്തത്തില്‍ കുളിച്ചിരിക്കുന്നു അതൊന്നും ശ്രദിക്കാതെ വാശിയോടെ പരസ്പരം പോരടിക്കുകയാണ്‌ മത്സര കോഴികള്‍ പോരടിക്കും പോലെ ആരെങ്കിലും ഒരാള്‍ വീഴണം എന്നാലെ നിര്‍ത്തൂ എന്ന മട്ടില്‍ ആളുകള്‍ പ്രോല്സായിപ്പിക്കുകയാണ്  അടി യടാ അടിച്ചു തലപോട്ടിക്കാടാ....ഇതു വല്ല കളിയുമാണോ ആളുകള്‍ ഇങ്ങനെ പ്രോല്സായിപ്പിക്കാന്‍ സംശയം വര്‍ദിച്ചപ്പോ അടുത്ത് നിന്ന ആളോട് എന്റെ ചോദ്യം ചിരിച്ചു കൊണ്ട് അയാളുടെ മറുപടി കളിയോ ഒര്ജിനലാനെടോ ശരിക്ക് കണ്ടോ ഇപ്പോഴേ കാണാനൊക്കൂ ...അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി കുടിച്ചു കൂതാടുകയല്ലേ ആരെങ്കിലും ഒരാള്‍ ചാവട്ടെ എന്തിനാ ഇമ്മാതിരി നാല്‍ കാലികള്‍ ഭൂമിക്കൊരു ഭാരമായിട്ടു....അവരെ പിടിച്ചു മാറ്റാനുള്ള എന്റെ ശ്രമം പിറകിലെ ആള്‍ തടസ്സ പെടുത്തി എന്ന് വേണം പറയാന്‍ അയാളുടെ കമന്റ്  നിനക്കൊന്നും വേറെ പണി യില്ലേ അവര്‍ തല്ലട്ടെഡാ തല്ലി തല്ലി ചാവട്ടെ....പിന്നെ ഞാന്‍ അവിടെ നിന്നില്ല ആള്‍ കൂട്ട ത്തിനിടയില്‍ നിന്ന് ഒരു വിദം പുറത്തു കടന്നു ബസ്സ്‌ സ്ടാന്റ്റ് ലക്ഷിയമാകി നടന്നു.....


ദൈവമേ മനുഷിയതോം നഷ്ട പെട്ട ജനതയാണോ രണ്ടു മനുഷ്യ ജീവന് ഒരു വിലയുമില്ലേ.എന്തിനു അവരെ കുറ്റം പറയുന്നു അല്ലെ അവര്‍ക്കിത് സ്ഥിരം കാഴ്ചയാവാം... ഇതൊക്കേ ഒരുക്കാന്‍ മത്സരിച്ചു കുടിക്കുന്ന ഒരു തലമുരയല്ലേ വളര്‍ന്നു വരുന്നത്. അമ്മ പെങ്ങമ്മാരെ തിരിച്ചറിയാത്ത ഒരു തലമുറ നമ്മുടെ ഈ പോക്ക് എവിടെ ചെന്ന് അവസാനിക്കും.പത്തു മാസം ഗര്‍ഭം ചുമന്നു പ്രസവിച്ച അമ്മ രാപ്പകലില്ലാതെ അദ്വാനിച്ച അച്ഛന്‍ അവര്‍ക്ക് പോലും വില പറയുന്ന കാലം.ചെറുപ്പക്കാര്‍ നമ്മള്‍ സൊ ബോദതോടെ നടന്നാലല്ലേ....വീട്ടില്‍ ഒരു ജോലി ചെയ്യാന്‍ പറഞ്ഞാല്‍ മടി കാണിക്കുന്ന നമ്മുടെ തലമുറ കള്ള് ഷാപ്പിന്റെ മുന്‍പില്‍ മണിക്കൂറുകള്‍ വരി നില്‍ക്കാന്‍ ഒരു മടിയും കാണിക്കാത്തത്  എത്ര വിചിത്രം നമ്മുടെ തലച്ചോറ് പണയപ്പെടുതിയുള്ള നമ്മുടെ ഈ പോക്ക് എവിടെ ചെന്ന് അവസാനിക്കും. പ്രിയ കൂട്ട് കാരെ ഇനിയും നമ്മള്‍ വൈകിയിട്ടില്ല ചിന്ദിക്കൂ നമ്മള്‍ തനിച്ചല്ല നമ്മെ കണ്ടു പഠിക്കാന്‍ ഒരു പാട് പേരുണ്ട് അത് നന്മയുടെ വഴി ആയിരുന്നെങ്കില്‍ വരും തലമുറ യെങ്കിലും നന്മയുടെ വെളിച്ചം പരത്താന്‍ ശ്രമിക്കുന്നൊരു തലമുറയായി വളരും എന്ന് നമുക്ക് ആശിക്കാം പ്രാര്‍ഥിക്കാം......മദ്യം വിഷമാണ് അത് നമ്മെ വേരോടെ പിഴുതെറിയും നമ്മെ ആശ്രയിച്ചു ജീവിക്കുന്നവരെ ദുക്കതിന്റെ തീരാ കഴതിലേക്ക്  വലിച്ചെറിയപ്പെടും....രക്തം വാര്‍ന്നൊഴുകിയ ആ യുവാക്കള്‍ അവര്‍ക്കെന്തു പറ്റിയോ ആവോ ?.........


                                                    

13.3.12

-:കമിതാക്കള്‍:-

നിറ വയറില്‍ തലോടി രശ്മി പതിയെ പറഞ്ഞു. കുഞ്ഞു വാവേ നീ പെട്ടന്നൊന്നും പുറത്തേക്കു വരല്ലേ നിന്നെ കാണാന്‍ ഇ അമ്മയ്ക്ക് കൊതി ഇല്ലാഞ്ഞിട്ടല്ല. പക്ഷെ പണം ഡെലിവറിക്ക്പണംവേണ്ടേ
ഇതു പറയുമ്പോ രശ്മിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുംബുന്നുണ്ടായിരുന്നു തനിക്കു ഇഷ്ട പെട്ട ആളെ സ്നേഹിച്ചു പോയി എന്ന കുറ്റം കൊണ്ട് വീട്ടില്‍ നിന്നും ആട്ടി ഇറക്കപ്പെട്ട ഹത ഭാഗ്യയാണ് താന്‍ സമ്പത്തിന്റെ നടുവില്‍ വളര്‍ന്നിട്ടും ഇന്ന് താന്‍ ഒന്നും ഇല്ലാത്തവളായി......


ശരത് കാലത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയതാ...കുറച്ചു ദിവസമായി ജോലി തേടി നടക്കുന്നു ഒന്നും ശരിയാവുന്നില്ല ഇത്രയും കാലം ബുക്ക്‌ പിടിച്ചു നടക്കുകയല്ലാതെ മുന്‍പ് ഒരു ജോലിക്കും പോയിട്ടില്ല.പക്ഷെ ഇപ്പോ അങ്ങിനെ യാണോ ? തന്നെ വിശ്വസിച്ച്‌ ഇറങ്ങി വന്ന രശ്മി അവളുടെ വയറ്റി വളരുന്ന കുഞ്ഞു വാവ...ഇത്രയും കാലം അല്ലറ ചില്ലറ ജോലിയുമായി ജീവിതം  തള്ളി നീക്കി.നല്ലൊരു ജോലി ആയി കുഞ്ഞു മതി എന്നായിരുന്നു രശ്മിയും താനും തീരു മാനിച്ചത്.പക്ഷെ നമ്മുടെ കൈകളിലല്ലോ എല്ലാം ദൈവ നിശ്ചയം.നമ്മള്‍ അനുസരിക്കുന്നു അത്ര തന്നെ.


ശരത് ഓര്‍ത്തു കാലത്ത് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോ രശ്മിയുടെ കലങ്ങിയ കണ്ണുകളും അതിലുപരി അവളുടെ നിറ വയറും കണ്ടു കൊണ്ടാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്‌ ഡെലിവറി അടുത്തതിനാല്‍ ഡോക്ടര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്യാന്‍ പറഞ്ഞതാ...പക്ഷെ പണം തല്‍ക്കാലം പേടിയോടെ ആണെങ്കിലും ഡോക്ടറോട് എക്സ് ക്യൂസ് പറഞ്ഞു തല്‍ക്കാലം വീട്ടിലേക്കു പോന്നു അവളാണെങ്കില്‍ ആ വാടക വീട്ടില്‍ തനിച്ച് ആരോടെങ്കിലും കടമെങ്കിലും വാങ്ങാം എന്നു കരുതി ഇറങ്ങിയതാ...ഇതു വരെ ഒന്നും കിട്ടിയതുമില്ല ഭഗവാനെ ഇനി എന്ത് ചെയ്യും അവളെയും കുഞ്ഞിനേയും കാത്തോളണമേ ....


ചിന്തകള്‍ മുറിച്ചു കൊണ്ട് ശരത്തിന്റെ പോകറ്റില്‍ കിടന്ന ഫോണ്‍ റിങ്ങ് ചെയ്തു പെട്ടന്ന് ശരത് ഫോണ്‍ എടുത്തു രാഷ്മിയാണ് ദൈവമേ... വല്ല ആപത്തും ...വിറയലോടെ ഫോണ്‍ കാതിനോട് ചേര്‍ത്ത് വെച്ച് പതിയെ ഹലോ വാക്കുകള്‍ പുറത്തേക്കു വന്നില്ല അതിനു മുന്‍പ്   മറു തലക്കല്‍ രഷ്മിയുടെ ശബ്ദം.    പെടികേണ്ട ഏട്ടാ എപ്പോ എനിക്ക് കുഴപ്പമൊന്നുമില്ല.ഏട്ടന്‍ വേഗം വീട്ടിലേക്കു വാ....മോളെ പൈസ....അതൊക്കെ ശരിയായിട്ടുണ്ട് ഏട്ടന്‍ വാ....അതും പറഞ്ഞവള്‍ ഫോണ്‍ കട്ട് ചെയ്തു.                                                       

ശരത് വീട്ടിലേക്കു നടക്കുകയായിരുന്നില്ല ഓടുകയായിരുന്നു ആലോചിച്ചിട്ട് അവനു ഒരു എത്തും പിടിയും കിട്ടിയില്ല കൂടുതലൊന്നും ചിന്തിച്ചില്ല എത്രയും പെട്ടന്ന് രശ്മിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്യണം..അകലെ നിന്നേ ശരത് രശ്മിയെ കണ്ടു. തന്റെ വരവും കാത്തു വാതില്‍ പടിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു അവള്‍ .


സന്തോഷ കണ്ണ് നീരുമായി രശ്മി പറഞു തുടങ്ങി കോളേജില്‍ തന്റെ കൂടെ പഠിച്ച സുഹ്രത് .ഇപ്പൊ അവന്‍ ദക്ഷിണാഫ്രിക്കയില്‍ ജോലി നോക്കുന്നു.ദൈവ ദൂദനെ പോലെ അവന്റെ ഫോണ്‍ കാള്‍.തന്‍ അവനോടു പറയുകയായിരുന്നില്ല കരയുകയായിരുന്നു.അവന്‍ ഇപ്പൊ ജോലി ചെയ്യുന്നിടത്ത് നിന്ന് നന്നൂര്‍ കിലോ മീറ്റര്‍ യാത്ര ചെയ്തു വേണം പണം നാട്ടിലേക്ക് അയക്കാന്‍ ശരതെട്ടാ അവന്‍ പണം ട്രാന്‍സ്ഫര്‍ ചെയത് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് അവനു തിരികെ കൊടുക്കാന്‍ നമുക്ക് സാവകാശവും കിട്ടും....ശരത്തിന്റെ കണ്ണുകള്‍ നിറഞ്ഞു അവന്‍ രശ്മിയെ കെട്ടി പിടിച്ചു ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു കൂടെ ദൈവത്തോട് ഒരു പിടി നന്നിയും 


ദൈവാ ദീനം എന്ന് തന്നെ പറയാം രശ്മിയുടെ സുഹൃത്ത്‌  പറഞ്ഞ പോലെ അവള്‍ ജോദിച്ചതില്‍ കൂടുതല്‍ പണം അയച്ചു കൊടുത്തു.നല്ലവനായ ആ സുഹൃത്തിന്റെ വിശാല മനസ്സ് .രശ്മി സുന്ദരനായ ഒരാന്‍ കുഞ്ഞിനു ജന്മം നല്‍കി ......


                                                           തുടരും 





10.3.12

-:ഹോസ്പിറ്റല്‍:-



രു നാള്‍ കിടക്കണം എനിക്കും ഹോസ്പിറ്റലില്‍.അന്ന് എന്‍ അരികില്‍ സ്നേഹം വിളമ്പുന്ന വെള്ള ഉടുപ്പിട്ട ഒരു പറ്റം മാലാഖമാര്‍  വേണം..... .എന്തെ ഇപ്പോ അങ്ങിനെ തോന്നാന്‍.....
ഇന്നത്തെ ജീവിതം.... എന്നെ അങ്ങിനെ തോന്നിപ്പിക്കുന്നു...

കാലത്ത് വീട് വിട്ടിറങ്ങിയാല്‍ തിരിച്ചെത്തുമോ?...ഒന്നുകില്‍ മനുഷ്യ ജീവന് വില യൊട്ടും നല്‍കാതെ പായുന്ന കോഴിക്കോട് തൃശ്ശൂര്‍ ബാസ്സിനടിയില്‍ അതുമല്ലങ്കില്‍ റോഡില്‍ കയറിയാല്‍ ഒട്ടും സമയമില്ലാതെ പായുന്ന മറ്റു വാഹനങ്ങള്‍ ക്കടിയില്‍.... വല്ലതു പറ്റിയാല്‍ മരണ പാച്ചില്‍ പായുന്ന വന്‍ ദിവസങ്ങളോളം അതുമല്ലങ്കില്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍ .......മെഡിക്കല്‍ കോളേജില്‍ കിടക്കാന്‍ അവനു സമയം തികയാതെ വരുന്നു എന്നതെത്രേ സത്യം........

ഒരിക്കെ അവനോടു  ഡോക്ടര്‍ പറഞ്ഞു താങ്കള്‍ ജീവിതം നില നിക്കണമെങ്കില്‍ കാലത്ത് നടക്കാന്‍ ഇറങ്ങണം
എന്നും മടിപിടിച്ചുരങ്ങാറുള്ള അയാള്‍  ജീവിത കൊതികൊണ്ട് നടക്കാന്‍ ഇറങ്ങി പിന്നെ കേട്ടു അയാള്‍ മെഡിക്കല്‍ കോളേജില്‍ മരണത്തെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് .....പിന്നെ കേട്ടു അയാള്‍ മരിച്ചെന്നു .......പാതി ഉറക്കത്തില്‍ ഓടിച്ചു വന്ന വണ്ടി അവന്റെ ദേഹത്ത് പാഞ്ഞു കയറി.....

ആര്‍ക്കും സമയമില്ലാത്ത കാലത്ത് ഫാസ്റ്റ് ഫുഡ്‌ മാത്രമേ നമുക്ക്  പറ്റൂ അതുകൊണ്ട് തന്നെ ഹോസ്പിറ്റല്‍ നമുടെ ഉറ്റ ചങ്ങാതിയും.....

മരണം നമുക്കും ഒരു നാള്‍ വരും വരാതിരിക്കില്ല അത് നല്ല മരണ മായിരുന്നെങ്കില്‍ എന്ന് നമുക്ക് ആശിക്കാം പ്രാര്‍ഥിക്കാം.........


3.3.12

-:എക്സികുട്ടീവ്സ് :-

മ്പനി മുതലാളി മാര്‍ക്ക് തലച്ചോറ് പണയപെടുത്തുന്നവര്‍.കമ്പനി വളരുമ്പോള്‍ അതോടു കൂടി അവരും  വളരണം അതല്ല കമ്പനി വളരുന്നു. അവര്‍ക്കതിനു കഴിയില്ല എന്ന തെത്രേ സത്യം. എക്സികുട്ടീവ് തളരുന്നു...എള്ള് ഉണങ്ങുന്നത് എണ്ണക്ക് വേണ്ടി കുരിന്ജ്ജത്തന്‍ ഉണങ്ങുന്നത് ചാവാന്‍ വേണ്ടി എന്ന്  പറയും പോലെ...

 എക്സികുട്ടീവിന്റെ നല്ല സമയം കമ്പനി മുതലാളി മാര്‍ ഉപയോക പെടുത്തി കരി വേപ്പില പോലെ പുറത്ത് എറിയുന്നു ....പിന്നെ അവന്‍ ഭൂമിക്കൊരു ഭാരമായി കാലത്തിന്റെ ഒഴുക്കില്‍ ഒഴുകി പോവുന്നു എന്നതെത്രേ സത്യം........

1.3.12

-:മരണം:-

പ്രദീക്ഷിത മായി കടന്നുവരുന്നൊരു അദിതി അതല്ലേ മരണം.അത് എപ്പോ എവിടെ വെച്ച് നമ്മെ പിടി കൂടുമെന്ന് നമുക്ക് മുന്‍കൂട്ടി പറയാന്‍ ഒക്കുമോ ?ചിലര്‍ മരണത്തെ മാടി വിളിക്കുന്നു മറ്റു ചിലര്‍ അങ്ങനെ ഒന്നിനെ പറ്റിചിന്തിക്കാന്‍ സമയമില്ലാതെ ഉള്ള സമയം കൊണ്ട് എല്ലാം നേടാനുള്ള ദൃതിയും.എത്ര നേടിയാലും നമുക്കുണ്ടോ തികയുന്നു.നേടിയത് അനുഭവിക്കാന്‍ നമുക്കുണ്ടോ കഴിയുന്നു....