29.12.18

നിഴൽ വീണ വഴികൾ - ഭാഗം 2

 എന്താ ദാസാ എന്തുപറ്റി നീ ആകെ കിതക്ക്ണ്ടല്ലോ? ഹമീദ്ക്കാ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ കലാപം പൊട്ടി പുറപ്പെട്ടിരിക്കയാണ്. കണ്ണിൽ കാണുന്ന മുസ്ലീങ്ങളെ വെട്ടികൊല്ലാണ്.. ന്റെ റബ്ബേ അതുകൊണ്ട് എത്രയും പെട്ടെന്ന് മക്കളെയും കൂട്ടി ഇവിടം വിടാ നല്ലത് ഞങ്ങളെ മുമ്പിൽ വെച്ച് നിങ്ങൾക്കെന്തെങ്കിലും പറ്റിയാ കാണാനുള്ള കരുത്തില്ലാഞ്ഞിട്ടാ ഹമീദ്ക്കാ.

അല്ല ദാസാ കലാപം ണ്ടാവാൻ എന്താപ്പോ കാരണണ്ടായെ. എല്ലാവരും നല്ല പോലെ ജീവിക്കയായിരുന്നില്ലേ.. ഹമീദ്ക്കാ ആളുകൾ പറയുന്നത് നെല്ലിന്റെ ലോഡുമായി മലബാറിലേക്ക് പോയ ബദുക്കളിലാരെയോ നെല്ല് വിറ്റ പണവുമായി വരുന്ന വഴിക്ക് ബദ്ക്കൽ പാലത്തിന് മുകളിൽ വെച്ച് കഴുത്ത് അറുത്ത് കൊന്നു പാലത്തിന് അടിയിൽ തള്ളി. ന്റെ പടച്ചോനെ.. അത് മുസ്ലീങ്ങളാണെന്ന് ആരോ ബദുക്കളെ ഇടയിൽ പറഞ്ഞ് പരത്തി. എന്താ ചെയ്യാ അവരുടെ നാടല്ലേ..

കർണാടകയിലെ ബദ്ക്കൽ എന്ന ഗ്രാമം. ഇൗ ഗ്രാമത്തിലെ നിയമവും കോടതിയുമെല്ലാം അവിടത്തുകാരായ ബദുക്കളുടെ കൈകളിലാണ്. സമ്പൽ സമൃദ്ധമായ നാട്. നെല്ല്, ഒാറഞ്ച്, ഇഞ്ചി, കാപ്പി, തേയില ഇവയുടെ കൃഷിയാണ് അവിടത്തുകാർക്ക് ജീവിത മാർഗ്ഗം. അതുകൊണ്ട് തന്നെ അദ്ധ്വാനശീലരായ ബദുക്കൾ കഷ്ടതകൾ എന്തെന്ന് ഇതുവരെ അറിഞ്ഞില്ല. അവിടത്തെ നിലങ്ങളില് പണി എടുക്കാൻ വേണ്ടി വർഷങ്ങൾക്ക് മുൻപ് മലബാറിൽ നിന്ന് ബദ്ക്കൽ എത്തിയ ഒരുപാട് കുടുംബങ്ങളുണ്ട്. അവരിൽ പെട്ട ഒരു കുടുംബമാണ് ഹമീദിന്റെ കുടുംബം. അദ്ധ്വാന ശീലനും വിശ്വസ്തനുമായ ഹമീദിന് ഭാര്യ സൈനബയും നാല് പെൺമ ക്കളും രണ്ട് ആൺകുട്ടികളുമാണ്. ഹമീദ് കാപ്പി തോട്ടത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. ബദുക്കളുടെ വിശ്വസ്തനായ ഹമീദിന്റെ ജീവിതം സന്തോഷപൂർണ്ണമായിരുന്നു.

മൂത്തമകൾ സൽമ വിവാഹം കഴിഞ്ഞ് ഭർത്താവായ ഖാദറും അവരുടെ മക്കളും ഹമീദിന്റെ വീടിനടുത്ത് തോട്ടം വക പാടിയിലാണ് താമസം. ഹമീദിന്റെ മേൽനോട്ടത്തിലുള്ള കാപ്പി തോട്ടത്തിലാണ് ഖാദറും സൽമയും ജോലിചെയ്യുന്നത്. രണ്ടാമത്തെ മകൾ ഫൗസിയെ വിവാഹം കഴിച്ചു ഭർത്താവ് അലവിയുമൊത്ത് മലബാറിൽ തന്നെയാണ് താമസം. അവിടെ ബേക്കറി കച്ചവടമാണ് അലവിക്ക്. അതുകൊണ്ടുതന്നെ ഹമീദിന്റെ കൂടെ അവർ ബദ്ക്കലേക്ക് വന്നില്ല. മൂന്നാമത്തെ മകൾ സഫിയയും ഭർത്താവും ഏകമകനും ഹമീദിന്റെ വീടിന് തൊട്ടടുത്ത് തന്നെ ചെറിയൊരു വീട് വെച്ച് താമസിക്കുന്നു. നാലാമത്തെ മകൾ സീനത്തും ഭർത്താവും മകളും തോട്ടം വക പാടിയിലാണ് താമസം. (തോട്ടത്തിൽ ജോലി ഉള്ളവർക്ക് താമസിക്കാനുള്ള ലൈൻമുറികളെയാണ്  പാടി എന്നു പറയുന്നത്. താരതമ്യേന സൗകര്യങ്ങൾ കുറവാണെങ്കിലും പാവപ്പെട്ട ജോലിക്കാർക്ക് ഒന്ന് തല ചായ്ക്കാൻ അതൊരു വലിയ ആശ്വാസകേന്ദ്രമാണ്).

ഹമീദിന് രണ്ടാൺമക്കളായ റഷീദും അവന്റെ അനിയൻ അൻവറും മക്കളിൽ ഏറ്റവും ഇളയവരാണ്. രണ്ടാളും മലബാറിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്നു. അവർ ഇടയ്ക്കൊക്കെ ബദ്ക്കലിൽ വന്നു തിരിച്ചു പോവുന്നു.

മൂന്നാമത്തെ മകൾ സഫിയയുടെ വിവാഹത്തിന് ഹമീദിന് ഒട്ടും ഇഷ്ടമില്ലായിരുന്നു. കാരണം താനും കുടുംബവും ബദ്ക്കലിൽ വന്നകാലം മുതൽക്കെ തന്റെ മേൽനോട്ടത്തിലുള്ള കാപ്പി തോട്ടത്തിൽ പണി എടുക്കുന്നവനാണ് ഹംസ. എവിടെയാണ് അവന്റെ നാടെന്നോ അവന് കൂട്ടുകുടുംബങ്ങൾ ആരൊക്കെ ഉണ്ടെന്നോ ആർക്കുമറിയില്ല. അവനോടു ചോദിച്ചാൽ തന്നെ എനിക്ക് ആരുമില്ല ഞാൻ അനാഥനാന്നെ പറയൂ. ഇടയ്ക്ക് അവൻ നീണ്ട ലീവെടുത്ത് പോവാറുണ്ട്. എങ്ങോട്ടാണ് അവൻ പോവാറുള്ളതെന്ന് ആർക്കും അറിയില്ല. അങ്ങനെയുള്ള ഒരാളെ കൊണ്ട് സഫിയയെ വിവാഹം കഴിപ്പിക്കുക എന്ന് വച്ചാൽ.

സുന്ദരിയും ശാലീനയും ആയ തന്റെ മകൾ സഫിയക്ക് വിവാഹാലോചനകൾ പലതും വരുന്നുണ്ട്. അതൊക്കെ ഹംസ പല മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മുടക്കുകയാണ്. അവൻ പലരോടും പറഞ്ഞു ഹമീദ്ക്കാ മകൾ സഫിയയെ എനിക്ക് വിവാഹം കഴിച്ചു തന്നില്ലെങ്കിൽ അവരുടെ വീടിന് മുമ്പിൽ തൂങ്ങി ചാവും ന്റെ ശവം ഞാൻ അവരെ കൊണ്ട് തീറ്റിക്കും. അത്ര കണ്ടു ഇഷ്ടമാണെനിക്ക് സഫിയയെ.

ഹമീദിന് അറിയുന്നവനാണ് ഹംസ എന്നും കാണുന്നവനും കാഴ്ചയിൽ സുന്ദരൻ എല്ലാവരേയും സഹായിക്കുന്നവനും അവനറിയാത്ത ജോലിയൊന്നും ഇല്ലാതാനും. എന്ത് ജോലി പറഞ്ഞാലും ഒരു മടിയും കൂടാതെ അവനെടുക്കും. ഇപ്പോഴാണെങ്കിലതിന്റെ കൂടെ തന്നെ നല്ലൊരു ജോലിയും ഉണ്ട്. ഇതിൽ പിടിവാശി പിടിച്ചാൽ സഫിയാന്റെ താഴെ ഒന്നൂടെ ഉള്ളതല്ലെ. അങ്ങിനെ മനമില്ലാ മനസ്സോടെ സഫിയയുടെയും ഹംസയുടെയും വിവാഹം കഴിഞ്ഞു. അവർക്ക് ഹമീദിന്റെ വീടിനടുത്ത് തന്നെ ഹമീദ് വീടും വെച്ചുകൊടുത്തു.

നാട്ടുകാർക്കൊക്കെ ഹംസയേയും സഫിയയേയും പറ്റി നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. അത്രയ്ക്ക് സ്നേഹത്തോടെ ആയിരുന്നു അവരുടെ ജീവിതം. ദിനങ്ങൾ രാത്രങ്ങൾക്കും രാത്രങ്ങൾ ദിവസങ്ങൾക്കും ദിവസങ്ങൾ മാസങ്ങൾക്കും മാസങ്ങൾ വർഷങ്ങൾക്കും വഴി മാറി. കാലം കടന്നു പോയികൊണ്ടിരുന്നു. ഇതിനിടെ സഫിയ ഒരാൺകുഞ്ഞിന് ജന്മം നൽകി. ഭംഗിയുള്ള ഒരാൺകുഞ്ഞ്. വലിയുപ്പ തന്നെ അവന് പേര് വിളിച്ചു. ഫസൽ.!

ഹമീദിന്റെ മനസമാധാനം നഷ്ടപ്പെടുകയാണ്...


തുടർന്നു വായിക്കുക  അടുത്ത ഞായറാഴ്ച്ച- 05 12 2018


ഷംസുദ്ധീൻ തോപ്പിൽ
30 12 2018


22.12.18

-:നിഴൽ വീണ വഴികൾ:- ഭാഗം -1

ആമുഖക്കുറിപ്പ്
പി.സുരേന്ദ്രൻ

ഷംസുദ്ദീൻ തോപ്പിലിന്റെ നിഴൽ വീണ വഴികൾ എന്ന നോവൽ അതിൽ കൈകാര്യം ചെയ്യുന്ന പ്രമേയപരമായ ചില സവിശേഷതകളാൽ എന്നെ ആകർഷിച്ചു.
ഫസൽ എന്ന കൗമാരക്കാരന്റെ ജീവിതത്തിലാണ് നോവലിസ്റ്റ് ശ്രദ്ധിക്കുന്നത്. മറ്റു കഥാപാത്രങ്ങളൊക്കെ പശ്ചാത്തലത്തിൽ നിൽക്കുന്നതേയുള്ളു.
ഫസലിന്റെ ലൈംഗീക ജീവിതം മലയാളത്തിൽ ഏറെയൊന്നും ആവിഷ്ക്കരിക്കപ്പെടാത്ത തരത്തിലുള്ളതാണ്. കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ വഴിതെറ്റിപോകുന്നതും ലൈംഗീക ചൂഷണത്തിന് വിധേയമാകുന്നതും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വാർത്തയാണ്. എന്നാൽ അതേവിധം കൗമാര പ്രായക്കാരായ ആൺകുട്ടികളും ലൈംഗീക ചൂഷണത്തിന് വിധേയമാകുന്നു. പ്രകൃതി വിരുദ്ധ ലൈംഗീകതയുടെ അകത്തളങ്ങൾ മലയാളിയുടെ ലൈംഗീക ജീവിതത്തിന്റെ അറപ്പുളവാക്കുന്ന ഒരു ചിത്രം നമുക്ക് നൽകുന്നുണ്ട്. ലൈംഗീക കുറ്റകൃത്യങ്ങളുമായി മധ്യപ്പെട്ട മാധ്യമ ചർച്ചകളിൽ ഇൗ പ്രമേയത്തിന് വളരെയൊന്നും ഇടം കിട്ടുന്നില്ല.
മലയാളിയുടെ ലൈംഗീക ജീവിതം അത്രയൊന്നും സർഗാത്മകമല്ല. ആരോഗ്യപരവുമല്ല. ലൈംഗീക ഉത്തേജന മരുന്നുകളുടെ വ്യാപനം പരിശോധിക്കേണ്ടത് ഇൗ ഒരു പ്രശ്നത്തിൽനിന്നാണ്. രതി ഒരു കുറ്റവുമല്ല പാപവുമല്ല. മലിനീകരിക്കപ്പെടാത്തിടത്തോളം അത് വിശുദ്ധവുമാണ്. രതി എന്നത് അഗാധമായ പ്രണയത്തിന്റെ തുടർച്ചയാവണം.
ഒരു കൗമാരക്കാരന്റെ ജീവിതം കൈകാര്യം ചെയ്യുമ്പോൾ സാധാരണഗതിയിൽ പ്രണയാനുഭവങ്ങളുടെ ആവിഷ്കാരമായി മാറുന്നത് സ്വാഭാവികം. പക്ഷെ ഫസലിന്റെ ജീവിതത്തിൽ പ്രണയമില്ല. ശരീര തൃഷ്ണകളുടെ പേരിൽ അറപ്പുളവാക്കുന്ന ലൈംഗീക ഗർത്തങ്ങളിലേക്ക് ചതിക്കപ്പെട്ട് വീഴുകയാണ് ഫസൽ. വലിയ സുഖാനുഭവങ്ങളൊന്നും അവന് ലഭിച്ചിട്ടുമില്ല.
വർത്തമാനകാല ജീവിതത്തിന്റെ ഇരുണ്ട അകത്തളങ്ങളിലേക്ക് എത്തിനോക്കുന്ന ഇൗ നോവൽ എഴുതിയ ഷംസുദ്ദീൻതോപ്പിലിന്. ഇൗ യുവ എഴുത്തുകാരന് ആശംസകൾ.
************
ഭാഗം - 1

നേരം പരപര വെളുക്കുമ്പോ തുടങ്ങുന്ന ജോലി തീർന്നു വീട്ടില് എത്തുമ്പോഴേക്കും ഉറങ്ങാനുള്ള വെപ്രാളമായിരിക്കും. പക്ഷെ ഇന്ന് ഉറങ്ങാനേ കഴിയുന്നില്ല അള്ളാ….. ഇരുട്ടില് എന്തോ സംഭവിക്കാൻ പോകുമ്പോലെ ഒരു തോന്നല്. പെട്ടെന്നാരോ വിളിക്കുമ്പോലെ തോന്നിയതാണോ വെറുതെ ഒാരോന്ന് ചിന്തിച്ചു കിടന്നത് കൊണ്ടായിരിക്കാം. അല്ല പുറത്താരോ വിളിക്കുന്നുണ്ട്.
നോക്കീന്ന് ന്ത് നോക്കീന്ന് അടുത്ത് കിടന്ന ഭാര്യയുടെ കുലുക്കിയുള്ള വിളി ചിന്തകളിൽ നിന്നെന്നെ ഉണർത്തി അതെ പുറത്താരോ വിളിക്കുന്നു ആരായിരിക്കാം ഇൗ പാതിരാത്രി. ഒരുവിധം ഞാൻ വാതിലിനടുത്തുള്ള ജനലിനടുത്തേക്ക് നടന്നു.
ജനൽ പാളി പതിയെ തുറന്നു പുറത്തേക്കു വിളിച്ചു ആരാ? ആരാത്. ഞാനാ ഹമീദ്ക്കാ ദാസൻ. ദാസനോ? അവന്റെ ശബ്ദത്തിൽ എന്തോ ഒരു ഇടർച്ച പോലെ എടീ വാതില് തുറക്ക്. നമ്മുടെ ദാസനാ .. അപ്പോഴേക്കും ഭാര്യ തപ്പി തടഞ്ഞു ഒരു വിളക്കുമായി വന്നു വാതിൽ തുറന്നു. ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ അവന്റെ പരിഭ്രമിച്ച മുഖം..

തുടരും അടുത്ത ഞായറാഴ്ച്ച-30 12 2018

ഷംസുദ്ധീൻ തോപ്പിൽ
23 12 2018

-:നിഴൽവീണവഴികൾ:- എഴുതി തുടങ്ങുന്നു...


ഞാൻ തുടങ്ങുകയാണ് എൻറെ രചന നാളെമുതൽ സോഷ്യൽമീഡിയയിലൂടെ പ്രിയപെട്ടവരിലേക്ക്
പ്രതീക്ഷിക്കുന്നു പ്രതികരണങ്ങൾ

-:നിഴൽവീണവഴികൾ:-

ഇതൊരു തുടർകഥയാണ് എല്ലാ ഞായറാഴ്ചയും നിങ്ങളുടെ മുൻപിൽ എത്തും ഈ കഥയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപികമാണ് കഥാപാത്രങ്ങൾക്ക് വായനക്കാരോട് ബന്ധം തോന്നുന്നു എങ്കിൽ തികച്ചും യാദൃശ്ചികം മാത്രമാണ്.. അനുഗ്രഹിക്കണം തെറ്റുകൾ തിരുത്തി പ്രോത്സാഹിപ്പിക്കണം

ഷംസുദ്ധീൻതോപ്പിൽ 

1.12.18

-:കലിഡോസ്കോപ്പ് :-



പ്രിയ എഴുത്ത് കാരിയുടെ കൂടെ ഷംസുദ്ധീൻ തോപ്പിൽ ആൻഡ് ഷഹനാസ് എം എ

 




ദുർഗ്ഗ പാർവതി ദേവിയുടെ അവതാരം ലക്‌ഷ്യം മഹിഷാസുര നിഗ്രഹം ശക്തിയുടെ സ്വരൂപി ശക്തയായ സ്ത്രീയുടെ പ്രതീകം. എഴുത്ത് തന്നപുണ്യം ഒരുപാട് നല്ല സൗഹൃദങ്ങൾ. പ്രിയ എഴുത്തുകാരി ഷഹനാസ് എം എ യുടെ "കാലിഡോസ്‌കോപ്പ് :ആദ്യ നോവൽ കയ്യിൽ കിട്ടുമ്പോൾ എന്നതിലും പോലെ അതത്ര കാര്യമായി തോന്നാതെ ഒരാവർത്തി വായിച്ചു വീട്ടിലെ കുഞ്ഞു ലൈബ്രറിയിൽ ഇടം പിടിക്കുന്നു എന്നെ കരുതിയുള്ളൂ. വായിച്ചു തുടങ്ങിയ ഞാൻ പോലുമറിയാതെ ഹൃദയ മിടിപ്പിന് വേഗത ഏറി ഇരുന്ന ഇരുപ്പിൽ വായിച്ചവസാനിക്കുമ്പോഴും നൊമ്പരമായി ദുർഗ്ഗ...

 എത്ര മനോഹരമായ എഴുത്ത് എഴുത്തുകാരി വായനക്കാരുടെ ഹൃദയത്തിലേക്കാണ് നടന്നു കയറുന്നത് ദുർഗ്ഗ എന്ന പ്രധാന കഥാപാത്രം ഓർമ്മകൾ ചുരുളലിയുമ്പോൾ ജീവിതഅനുഭവങ്ങളുടെ തീഷ്ണത ഉള്ളിൽ സ്വയം ഉൾകൊണ്ട് ശക്തയാവുന്നു നടന്നു നീങ്ങിയ വഴികൾ ദുർഘട മാണെന്നറിഞ്ഞു കൊണ്ട് തന്നെ മുന്നേറുന്ന ദുർഗ്ഗ നമ്മളോരോരുത്തരുമാണെന്ന് എഴുത്ത് കരി നമ്മെ ബോധ്യപ്പെടുത്തുന്നു 

വായന കഴിഞ്ഞപ്പൊ നോവലിനെ എഴുതണമെന്നു തോന്നി അപ്പോഴൊക്കെയും ദുർഗ്ഗ ഹൃദയത്തിൽ വേദനയുടെ മുറിപ്പാട് തീർത്തു കൊണ്ടേ ഇരുന്നു വിശകലനം ചെയ്യണമെന്ന് തോന്നിയില്ല. അത് അവതാരികയിൽ "ചിത്രദര്ശിനിയിലെ പെണ്കാഴ്ച" എന്ന ഹെഡിങ്ങിൽ വിശദമായി ഡോക്ടർ ബി ഇക്‌ബാൽ സർ മനോഹരമായി എഴുതി .

ആഗ്രഹം എഴുത്ത് കാരിയെ നേരിൽ കാണണമെന്ന് തെറ്റിയ വഴികൾ ലക്‌ഷ്യം എഴുത്തിനോടുള്ള അടങ്ങാത്ത ഇഷ്ടം വീട് തേടിപ്പിടിച്ചു വീട്ടിലെത്തി ഹൃദ്യമായ സ്വീകരണം അതിലുപരി എഴുത്തുകാരിയുടെ എഴുത്തിൻ നാൾ വഴികൾ ഹൃദയത്തിലൂടെ മനോഹരമായൊരു യാത്ര


സംസാരത്തിനിടയിൽ എഴുത്തുകാരിയോട് നേരിട്ട് ഞാൻ ചോദിച്ചു സ്ത്രീ കഥാപാത്രങ്ങൾക്ക് എത്ര നല്ല പേരുകളുണ്ട് പിന്നെ എവിടന്നു കിട്ടി ദുർഗ്ഗ എന്നപേരെന്ന് നോവലിൽ പറയുന്ന പോലെ തന്നെ അത് എഴുത്തുകാരി അറിയാതെ സംഭവിക്കയായിരുന്നു. ദുർബല അല്ല സ്ത്രീ അവൾ ശക്തയാണ് അനുഭവങ്ങളുടെ തീയ്ചൂളയിൽ അവൾ ബലപ്പെട്ടുവരുക തന്നെ ചെയ്യും

യാത്ര പറഞ്ഞിറങ്ങുമ്പോൾ എഴുത്തിൻനാൾവഴികളൂടെ ഇനിയുമിനിയും യാത്ര ചെയ്യണമെന്ന തോന്നൽ ഉള്ളിൽ ബലപ്പെട്ടു തുടങ്ങിയിരുന്നു സന്തോഷ നിർവൃതിയിൽ ഇനിയും കാണുമെന്ന പ്രതീക്ഷയിൽ യാത്ര തുടർന്നു ...

ഹൃദയത്തിൽ ദൈവത്തിൻ കയ്യൊപ്പുള്ള പ്രിയ എഴുത്തുകാരിക്ക് ഇനിയും ഇനിയും സൃഷ്ടികൾ ജനിക്കട്ടെ എന്നാശംസകളോടെ പ്രാർത്ഥനയോടെ 

 ഷംസുദ്ദീൻ തോപ്പിൽ