10.2.17

-:BIG SALUTE TO DUBAI POLICE :-


ഇന്ന് പതിവിലും വൈകിയാണ്  ഓഫീസ് വിട്ടിറങ്ങിയത് ക്ഷീണം ശരീരത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു കൂടെ വിശപ്പും ഞാൻ പതിയെ റൂമിലേക്ക് നടന്നു ഈ ഈയിടെയായി തണുപ്പ്  കൂടുതലാണ്  പൊതുവെ തിരക്കുണ്ടാവാറുള്ള കവലകൾ ശൂന്യതയിലേക്ക് വഴുതി വീണിക്കുന്നു തണുത്ത ഇളം തെന്നൽ  തണുപ്പേകി കിന്നരം പറഞ്ഞു പതിയെ കടന്നുപോയി ദുബൈ നീ പകലിനേക്കാളും സുന്ദരി രാത്രിയാണ് രാത്രി വെളിച്ചത്തിൽ മനോഹാരിയാണ് നീ നിന്നിലൂടെ ഒഴുക്കുന്ന എന്നിൽ ഹൃദയ വേദന അങ്ങ് ദൂരെയുള്ള നാട് വീട്  ഓർമ്മകൾ പതിയെ കണ്ണുകൾ ഈറനാണീച്ചു .ഓർമകളുടെ ഒഴുക്കിൽ പെട്ടത് കൊണ്ടാവാം റൂം എത്തിയത് അറിഞ്ഞില്ല.

എത്തിയവരിൽ വസിഫിനെ കണ്ടില്ല മുൻഷാദ് പറഞ്ഞറിഞ്ഞു അവൻ പുറത്ത് ഫുഡ് കഴിക്കാൻ പോയതെന്ന് വരുമ്പൊ ഫുഡ് കൊണ്ടുവരാൻ മറ്റു റൂമിലുള്ളവർ പറഞ്ഞിട്ടുട്ട് .എടാ ഞാൻ കഴിച്ചില്ല നീയോ ഇല്ലടാ എന്നാ വസിഫിനെ വിളി നമുക്കും കൊണ്ടുവരാൻ പറയൂ നന്നായി വിശക്കുന്നുണ്ട്
മുൻഷാദ് മൊബൈൽ ട്രൈ ചെയ്തു ബെൽ അടിക്കുന്നു ഫോൺ എടുക്കുന്നില്ല ഒടുവിൽ മുൻഷാദുമായി ഞങ്ങൾ ഇറങ്ങാമെന്നു വെച്ച് ഡോർ തുറന്നെ ഒള്ളൂ ഓടിക്കിതച്ചെന്നപോലെ വസിഫ് മുൻപിൽ മുഖമാകെ വിഷാദ മൂകം തമാശ പോലെ ഞാൻ പറഞ്ഞു നിന്നെ എത്ര വിളിച്ചു നീ എന്തെ ഫോൺ എടുത്തില്ല

കയ്യിലുള്ള ഭക്ഷണ പൊതി മുൻപിലെ ടേബിളിൽ വെച്ചവൻ പറഞ്ഞു തുടങ്ങി ഫുഡ് കഴിച് കാഷ് കൊടുക്കാൻ പോക്കറ്റിലുള്ള മൊബൈൽ എടുത്ത് ഹോട്ടൽ റിസെപ്ഷൻ ടെബിളിൽ വെച്ചു കാഷ് കൊടുത്ത് ഫോൺ മറന്നിറങ്ങി ഒരൽപ്പം മുൻപോട്ടു നടന്നപ്പൊഴാണ് ഓർത്തത് ഫോൺ എടുത്തില്ലെന്ന്‌  തിരികെ ഹോട്ടലിലെത്തിയപ്പോഴേക്ക് ഫോൺ നഷ്ടപ്പെട്ടു
സീസി ടിവി നോക്കിയപ്പൊ രസകരം മറ്റൊന്ന് വസിഫ് ഇറങ്ങിയ ഉടനെ ഫുഡ് കഴിച്ച ഒരുവൻ ക്യാഷ് കൗഡ നടുത്ത് ചുറ്റിപറ്റി നിൽക്കുന്നതും കൗഡറിലുള്ള ആൾ ഹാലോ ഫോൺ നിങ്ങളതാണോ ചോദ്യം മുഴുവനാക്കും മുൻപ് ഫോൺ പോക്കറ്റലിട്ടവൻ പുറത്തു കടന്നു എന്ന ഉത്തരം മാത്രം ഹോട്ടലിലുള്ളവരും വസിഫും പരിസരം മൊത്തം തിരഞ്ഞു കള്ളനെ പൊടിപോലും കിട്ടിയില്ല ....

ഫോണിൽ ഉള്ള കോണ്ടാക്ടുകൾ ഫാമിലി ഫോട്ടോസ്  ബാങ്ക് ഡീറ്റെയിൽസ്
ഇനിയെന്ത് എന്ന ചോദ്യം വിശപ്പ് മറന്ന് ഞാനും വസിഫും ബർദുബൈ പോലീസ് സ്റ്റേഷനിൽ ഗേറ്റിലെ സാറിനോട് കാര്യങ്ങൾ വിശദമാക്കി എവിടന്നാണോ ഫോൺ നഷ്ടപ്പെട്ടത് അവിടന്ന് ദുബൈ പോലീസ് ടോൾ ഫ്രീ നമ്പർ  999 വിളിച്ചു സംഭവം പറയൂ പോലീസ് അവിടെ എത്തി തെളിവെടുക്കും .തിരികെ ഹോട്ടലിലെത്തി പോലീസിന് ഫോൺ ചെയ്തു നിമിഷങ്ങൾക്കകം ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് പോലീസെത്തി വസിഫിനെ ആശ്വസിപ്പിച്ചു ടെൻഷൻ അടിക്കേണ്ട നമുക്ക് കണ്ടെതതാം വളരെ മാന്യവും സൗമ്യവുമായ പെരുമാറ്റം സീസി ടീവി അടക്കം വിശദമായി തെളിവെടുത്ത് അവർ മടങ്ങി ഞങ്ങളോട് ബർദുബൈ സ്റ്റേഷനിലെത്തി കേസ് റെജിസ്റ്റർ ചെയ്തു മടങ്ങാൻ പറഞ്ഞു പ്രതീക്ഷ കൈവിടാതെ തിരികെ ഞങ്ങൾ റൂമിലെത്തി .

കൃത്യം എട്ടാമത്തെ ദിവസം ബർദുബൈ പോലീസിൽ നിന്ന് വാസിഫിന് ഫോൺ എത്തി നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി വന്നു വാങ്ങികൊള്ളൂ എന്ന് പ്രതി അകത്തും .

ഷെയ്ഖ് മുഹമ്മദെന്ന നീതിമാനായ മഹാനായ ഭരണ കർത്താവ് ഭരണം നടത്തുന്ന ദുബൈ..

വിദേശികൾ എന്നും സുരക്ഷിതരെന്ന വിശ്വാസത്തിന് പുതു പൊൻതൂവൽ ചാർത്തികൊണ്ട് ലോകമെമ്പാടുമുള്ള നാനാ ഭാഷ വേഷ മതങ്ങൾക്കതീതമായി ലക്ഷോഭലക്ഷം ജങ്ങൾ ഇപ്പൊഴും ഈ വിസ്മയ ഭൂമിയിലേക്ക് ഒഴുകി എത്തുന്നു. അവർക്ക് സംരക്ഷണമേകി ഇരുപത്തിൽനാല് മണിക്കൂറും കർമ്മ നിരതരായി ദുബൈ പോലീസ്

ബിഗ് സല്യൂട്ട് ദുബൈ പോലീസ്... ബിഗ് സല്യൂട്ട്  ...ബിഗ് സല്യൂട്ട്
നിങ്ങളുടെ സംരക്ഷണത്തിൽ ഞങ്ങൾ സുരക്ഷിതരാണ് ......

ഷംസുദ്ധീൻ തോപ്പിൽ

4.2.17

-:തണുപ്പിൽ പൊതിഞ്ഞ ദുബൈ:-

ഫെബ്രുവരി രണ്ട് രണ്ടായിരത്തി പതിനേഴ്  ഉച്ച കഴിഞ്ഞേ ആകാശത്ത് കാർമേഘങ്ങൾ പ്രത്യക്ഷ മായിരുന്നു ഇടയ്ക്കിടയ്ക്ക് മഴയുടെ വരവ് അറീച് തണുത്ത കാറ്റും തഴുകി തലോടി കടന്നു പോകുന്നു ദുബായിയുടെ മണ്ണിൽ അപൂർവങ്ങളിൽ അപൂർവമായി കിട്ടുന്ന മഴ സന്ധ്യയോടടുത്ത് ചാറ്റൽ മഴ തുടങ്ങി തണുപ്പിന് കഠിനതയും കാറ്റിന് വേഗതയും ഏറി വന്നു എല്ലാവർക്കും കൂടണയാനുള്ള ദൃതി. നാളെ വെള്ളി എന്ന പതിവിൽ കവിഞ്ഞ സന്തോഷം പലരുടെയും മുഖങ്ങളിൽ തത്തി കളിച്ചു വെങ്കിലും മഴയും തണുപ്പുമാണെങ്കിൽ എങ്ങിനെ പുറത്തിറങ്ങുമെന്ന് നിരാശ എവിടെയൊക്കെയോ നിഴലിക്കുന്ന പോലെ .ഒരാഴ്ചയുടെ ജോലി ഭാരം പ്രവാസികൾ ഇറക്കി വെക്കൽ പലപ്പോഴും വ്യാഴം രാത്രിയോടു തുടങ്ങി വെള്ളി രാത്രിയോട വസാനിപ്പിക്കലാണ് വലിയ കമ്പനികളിൽ ഉള്ളവർക്ക് ശനി കൂടെ സന്തോഷത്തിനായി കടന്നു വരുന്നു .ചിലർക്ക് ലീവേ കിട്ടാറില്ലെന്നുള്ളതും വസ്തുതയാണ് ഇതിൽ ഒതുങ്ങുന്നു പലപ്പോഴും പ്രവാസിയുടെ സന്തോഷം .

ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി നേരിയ ചാറ്റൽ മഴ കൊണ്ട് റൂമിലേക്ക് നടന്നു ഇടയ്ക്ക് തണുത്ത കാറ്റുംകൂടെയായപ്പൊ കുളിരു കൊരിയിടുന്ന അനുഭൂതി.റൂമിലെത്തിയപ്പൊ കണ്ടത് എല്ലാ വ്യാഴ്ച്ചയും കറങ്ങാൻ പോകാറുള്ള റൂംമേറ്റ്‌സ്‌കളൊക്കെ നേരത്തെ ബ്ലാങ്കറ്റിനടിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു .അധിക സമയം വേണ്ടിവന്നില്ല അവരിലൊരാളായി ഞാനും മാറി തണുപ്പിന് പുതപ്പിൻ ചൂ ടു നൽകി സമയം ഇഴഞ്ഞു നീങ്ങി അറിയാതെ സുഖനിദ്ര യിലേക്ക് വഴുതി വീണു .

വെള്ളിയാഴ്ച പതിവിലും വൈകിയാണ് ഉണർന്നത് അപ്പോഴും പുറത്തു തണുത്ത കാറ്റു വീശുന്നുണ്ട് .പള്ളി കഴിഞ്ഞു ഉച്ച ഭക്ഷണം കഴിച്ചു വീണ്ടും പുതപ്പിനടിയിലേക്ക് പകൽ വെളിച്ചത്തിലും മേഘമിരുണ്ട് തണുപ്പിന് കഠിനത ഏറി വന്നു ഇതുപോലൊരു തണുപ്പ് അടുത്ത കാലത്തൊന്നും കണ്ടു കാണില്ല പുറത്തിറങ്ങാത്ത ഒരു വെള്ളിയാഴ്ച രാത്രിയിലേക്ക് വഴിമാറി.   അടുത്ത ബെഡിലുള്ളവർക്കൊരു ആഗ്രഹം നമുക്ക് പുറത്തിറങ്ങി തണുപ്പൊന്ന് ആസ്വ ദിച്ചാലോ ആവുന്നത് പറഞ്ഞു നോക്കി നോ രക്ഷ അവരെന്നെയും പിടിച്ചെഴുന്നേല്പിച്ചു പുറത്തിറങ്ങി പുറത്ത് പതിവിൽ കവിഞ്ഞ തണുപ്പ് കൂടിവരുന്നുണ്ട് .പല്ലുകൾ പരസ്പ്പരം കൂട്ടിയിടിച്ചു പരസ്പ്പര സംസാരങ്ങൾ പോലും അവ്യക്തതകൾ സൃഷ്‌ടിച്ചു കുറച്ചു ദൂരം നടന്നു .പൊതുവെ തിരക്കുള്ള ഓരങ്ങളിൽ വിരലിലെണ്ണാവുന്നവർ മാത്രം തണുപ്പിലൂടെ ഒഴുകി ഞങ്ങൾ അധികം വൈകാതെ തന്നെ റൂമിലെത്തി കോരിച്ചൊരിയുന്ന തണുപ്പിന് പുത്തനാനുഭൂതിതി സമ്മാനിച്ച് ദുബൈയുടെ മണ്ണിൽ വെള്ളിയുടെ രാത്രി ശനിയുടെ പകലേക്ക് വഴി മാറി

ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com