25.12.13

Practical wisdom [Kochouseph Chittilappilly]

കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ Practical Wisdom നിരാശജനകമായി ജീവിതം നഴിക്കുന്ന യുവ തലമുറയ്ക്ക് പുത്തനുണർവേകുന്നു.ലാളിത്യമാര്‍ന്ന ഭാഷയില്‍ സ്വന്തം അനുഭവങ്ങളില്‍ ചാലിച്ച കലര്‍പ്പില്ലാത്ത ജീവിതാവിഷ്കാരം. വളർന്നു വരുന്ന നമുക്കിതൊരു പാഠപുസ്തകമാണ്. കർമ്മയോഗ്യമായ ലക്ഷ്യവും അതിലെക്കെത്താനുള്ള ആത്മ സമർപ്പണവുമാണ്‌ നമുക്ക് വേണ്ടത് എന്നദ്ദേഹം ജീവിതം കൊണ്ട് നമുക്ക് വരച്ചു കാണിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ അടി പതറാതെ അതിൽ നിന്നും പാഠമുൾകൊണ്ട് ലക്ഷ്യത്തിലേക്ക് കുതിക്കാൻ മനസ്സിനെ പാകപ്പെടുത്തുവാനുള്ള അനുഭവ പാഠങ്ങൾ Practical Wisdom നമുക്ക് പറഞ്ഞു തരുന്നു. താങ്ങാന്‍ കുടുംബത്തിന്റെയോ ,സമ്പത്തിന്റെയോ പശ്ചാത്തല ശക്തികളൊന്നുമില്ലെങ്കിൽ പോലും ഒരു സാധാരണ ചെറുപ്പക്കാരന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തു പകരുന്ന പാഠപുസ്തകം. നേതൃ പാടവം സ്വതസിദ്ധമായ ശൈലി കൊണ്ട് വളർത്തി എടുക്കാൻ ക്ഷമയും സഹനവും സാമാന്യ ബുദ്ധിയും മറ്റുള്ളവരെ ഉൾകൊള്ളാനുള്ള മാനസിക പക്വതയും കാര്യ ഗ്രഹണവും വളർത്തിയെടുത്താൽ എതൊരാൾക്കും നേതാവാകാമെന്നും Practical Wisdom നമുക്ക് പറഞ്ഞു തരുന്നു. 

ബിസിനസ്സ് തിരക്കുകൾക്കിടയിൽ പുതു തലമുറയ്ക്ക് ഉപകാരപ്രദമാകുന്ന ഒരു പുസ്തകമെഴുതിയ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി അങ്ങയുടെ ഇ സദുദ്ദേശ്യം ശ്ലാഘനീയമാണ്.

കൊച്ചൌസേപ്പ് സര്‍ അങ്ങയുടെ മുൻപിൽ സവിനയം ഷംസുദ്ദീൻ തോപ്പിൽ


16.11.13

-:മൂന്നു പിടി മണ്ണ് ഇടും മുൻപേ:-

 ചെറു പ്രായത്തിൽ അച്ഛനെ നഷ്ടപ്പെട്ടയെനിയ്ക്ക് അധികം വൈകാതെ തന്നെ കുടുംബ ഭാരം ചുമലിലേറ്റേണ്ടിവന്നു. കഷ്ടതകൾക്ക് നടുവിലായിരുന്ന എന്റെ ബാല്യത്തിൽ സൗഹൃദങ്ങൾ വളരെ കുറവായിരുന്നു. പഠനത്തിന്‍റെ ഒഴിവു ദിനങ്ങളിൽ ജോലിയ്ക്ക് പോവും. കിട്ടുന്ന കാശിൽ പഠനവും വീട്ടു ചെലവും...ജോലി ഒരിക്കലും എനിക്കൊരു നേരം പോക്കായിരുന്നില്ല. കുടുംബം പോറ്റാനുള്ള ഒരുപാധിയായിരുന്നു . അതുകൊണ്ട് തന്നെ ജോലി സ്ഥലത്തുമെ നിക്ക് സൗഹൃദങ്ങൾ കുറവായിരുന്നു.ജോലിയിലെ ആത്മാർത്ഥത കൊണ്ടായിരിക്കാം അവിടെയെനിയ്ക്കൊരുപാട് ശത്രുക്കളുണ്ടായിരുന്നു . അതിലധികവും തെറ്റിദ്ധാരണയുടെ പേരിലുടലെടുത്ത ശത്രുതയും.... ഒരു ഭാഗത്ത് ജോലിയുടെ ടെൻഷൻ, മറുഭാഗത്ത് ശത്രുതയുടെ ടെൻഷൻ .അങ്ങനെ ആകെ ഭ്രാന്തെടുത്തു നടക്കുന്ന സമയത്താണ് ഒരു ദൈവ ദൂതനെ പോലെ അവന്റെ കടന്നു വരവ് . എല്ലാ വിഷമതകളിൽ നിന്നുള്ള വിടുതലായിരുന്നു അപ്രതീക്ഷിതമായി എനിക്ക് കിട്ടിയ ആ കൂട്ടുകാരൻ. എന്തും തുറന്നു പറയാവുന്നൊരു സൗഹൃദം...പരസ്പരം ലാഭേച്ഛയില്ലാത്ത സൗഹൃദം....

ദിനങ്ങൾ രാത്രങ്ങൾക്കും, രാത്രങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ മാസങ്ങൾക്കും, മാസങ്ങൾ വർഷങ്ങൾക്കും വഴിമാറി. അപ്പോഴൊക്കെയും ഞങ്ങളുടെ സൗഹൃദങ്ങൾക്ക് ബലമേറി... നല്ല സൗഹൃദങ്ങളിൽ നഷ്ടതയേറ്റ ഞങ്ങൾക്കിടയിലുള്ളവർ ഞങ്ങളെ തമ്മിലകറ്റാൻ ചതുരംഗ പലകയിലെ പലകരുക്കളും നീക്കി . അതിനെയെല്ലാം അതി ജീവിച്ച് ഞങ്ങൾ മുന്നേറി... ഒരുമ്പെട്ട് ഇറങ്ങിയ ഒരു പെണ്ണിന്‍റെ മുൻപിൽ ഞങ്ങളടി പതറി. പെണ്ണൊരുമ്പെട്ടാല്‍ എന്തും നടക്കുമെന്നവൾ ഞങ്ങളിലൂടെ സ്ഥാപിച്ചെടുക്കാനൊരു പാഴ് ശ്രമം നടത്തി. കപടസ്നേഹം നടിച്ചവളെന്‍റെ അരികിൽ കൂടി ഞങ്ങളെ തമ്മിലകറ്റാൻ പഴുതുകൾ തേടി...

സൗഹൃദങ്ങൾക്കിടയിലെ ഒളിപ്പോരില്‍ കൂട്ടം തെറ്റിയ അവളെ തിരികെ സൗഹൃദ കൂട്ടിലെത്തിക്കാൻ ഞാൻ നടത്തിയ ശ്രമഫലമായ ഫോണ്‍കോളിൽ പോലും എന്നെ തകർക്കാനുള്ള പഴുതവൾ തേടി . പതിയുടെ സംശയ രോഗത്തിൽ ഒരിക്കലവളുടെ ജീവിതമെന്ന പട്ടത്തിന്‍റെ ചരട് അറ്റുപോവേണ്ട ഘട്ടത്തിൽ അഹോരാത്രം പരിശ്രമിച്ച് ആത്മഹത്യയുടെ വക്കിലെത്തിയ അവളെ ജീവിതമെന്ന പവിത്രതയിലേയ്ക്ക് കൈപിടിച്ചു കൊടുത്ത എന്നെയവൾ അതിക്രൂരമായി ചതിച്ചു. അതിനവൾ വിചിത്രമായ കാരണമാണ് എന്നോടു പറഞ്ഞത്. ഞാനും സുഹൃത്തും കൂടി സംസാരിക്കുന്നത് അവൾ കേൾക്കാൻ ഇടയായെന്നും എന്‍റെ സംസാരത്തിൽ അവൾ ഒരു വൃത്തികെട്ട സ്ത്രീയാണെന്ന് ഞാൻ പറഞ്ഞു എന്ന്. അതിനുള്ള പണിയുടെ പരിണിത ഫലം എന്റേയും കൂട്ടുകാരന്റേയും ഇടയിലവൾ തെറ്റിദ്ധരിക്കപ്പെട്ടേയ്ക്കാവുന്ന വാക്കുകൾ കൊണ്ടവൾ വിഷം തുപ്പി. അതിനവൾ വിശ്വസനീയമായ പല കഥകൾ മെനഞ്ഞു....

 നവംമ്പർ പന്ത്രണ്ട് രണ്ടായിരത്തിപതിമൂന്ന് എന്‍റെ ജീവിതത്തിലെ വേദനാജനകമായ ദിനമവൾ തന്ന ദിനം. എന്തിന് ഞാനെന്റെ സുഹൃത്തിനോട് അവൾ ഒരു വൃത്തികെട്ട സ്ത്രീ ആണെന്ന് പറയണം.ഹൃദയത്തിൽ വൃത്തി കേട് സൂക്ഷിക്കുന്നത് കൊണ്ടല്ലേ അവളങ്ങനെ പറഞ്ഞത് അതല്ലങ്കിൽ അവൾ കാട്ടിക്കൂ ട്ടിയ വൃത്തികേടുകൾ അവൾക്കു തന്നെ തോന്നി തുടങ്ങിയോ അവളൊരു വൃത്തികെട്ട സ്ത്രീ ആണെന്ന്...

എന്‍റെ മനസ്സറിയാത്തൊരു കാരണത്തിന്‍റെ നിചസ്ഥിതി അറിയാൻ പോലും ശ്രമിക്കാതെ കുടില ഹൃദയവുമായവൾ എന്നെ വേട്ടയാടി.... നിമിഷ നേരത്തെ തെറ്റിദ്ധാരണയുടെ പരിണിത ഫലമെന്റെ ഹൃദയത്തെ വല്ലാതെ തകർത്തു... ഒന്ന് പതറിയ ഞാൻ തിന്മയെ വെട്ടി നന്മയുടെ വിജയത്തെ ഹൃദയത്തിലേക്ക് തിരികെയെത്തിച്ചു അതിന്‍റെ മുന്നോടിയെന്നോണം എന്‍റെ ഹൃദയത്തിൽ വച്ച് ഞാനവളെ കുഴിച്ചു മൂടി മൂന്ന് പിടി മണ്ണിട്ടു.

 ഇന്നവൾ എനിക്ക് വെറും ശവമാണ്‌ ആത്മാവ് നഷ്ടപ്പെട്ട ശവം.... ആത്മാവിന്‍റെ വേദന അകറ്റാൻ ഞാൻ നിങ്ങളെ സ്വയം ഒരു കരുവാക്കുകയല്ല . നിങ്ങൾ കരുവാക്കപ്പെടുകയാണ് . പവിത്ര സ്നേഹത്തിൻ വിലയറിയാത്തവളാടിയ വൃത്തികെട്ട നടന വൈഭവം തിരിച്ചറിഞ്ഞ ഞങ്ങളിലെ സൗഹൃദം പവിത്രതയുടെ പ്രതിരൂപമായി ഇന്നും ജ്വലിച്ചു നില്‍ക്കുന്നു.

ഷംസുദ്ദീൻ തോപ്പിൽ


9.11.13

-:അറുംകൊല:-


ണ്ണുകളിൽ ഉറക്കം വന്നു തുടങ്ങിയപ്പോഴാണ് അടുത്ത വീട്ടിലെ പറമ്പിൽ നിന്നും മണ്ണ് കിളയ്ക്കുന്ന മണ്‍വെട്ടിയുടെ ശബ്ദം കാതിൽ വന്നലച്ചത് രാത്രിയുടെ നിശബ്ദദ കൊണ്ടായിരിക്കണം ശബ്ദത്തിൻ വേഗത എnte ഉറക്കിന് ഭംഗം വരുത്തി. മുറിയിലെ ലൈറ്റ് കണ്ടിttennaവണ്ണം
അമ്മ പറഞ്ഞു മോൻ കണ്ടിട്ടില്ലേ ഒരു പട്ടിയെയും പറക്കമുറ്റാത്ത നാലുകുഞ്ഞുങ്ങളെയും അവയെ കൊല്ലാൻ അടുത്ത വീട്ടുകാര് വിഷം വെച്ചിരുന്നു രാത്രി കാലങ്ങളിൽ അവ അവരുടെ കൊലായിയിൽ കയറി കിടന്ന് വൃത്തി കേടാക്കുന്നെന്ന് .നാലു പേരിൽ ഒരാൾ ആവിഷം കഴിച്ചു മരിച്ചു അതിനെ മറവു ചെയ്യുകയാ...

എന്നും കാലത്ത് ഓഫീസിലേക്ക് വരുമ്പോൾ ആ നാലു കുഞ്ഞുങ്ങളും സ്നേഹത്തോടെ എnte പിറകെ ഓടി വരും ഞാൻ ഒന്നു പേടിപ്പിച്ചാൽ അൽപ്പം മാറി കിടക്കുന്ന അവരുടെ അമ്മയുടെ അകിടിൽ ചെന്നൊളിക്കും ഇതൊരു നിത്യ സംഭവമായതിനാൽ ആ പട്ടികുട്ടികളും ഞാനും തമ്മിൽ നല്ലൊരു ആത്മബന്ധം ഉണ്ടായിരുന്നു.അന്ന് രാത്രി എനിക്കുറങ്ങാനെ കഴിഞ്ഞില്ല ആ പിഞ്ഞുകുഞ്ഞിnte മരണം എന്നെ അത്ര മാത്രം അസ്വസ്ഥനാക്കി മറവുചെയ്യുന്ന കുറച്ചകലെ നിന്നും ആ അമ്മപട്ടിയുടെയും കുഞ്ഞുങ്ങളുടെയും കരച്ചിൽ എnte കാതിൽ വന്നലച്ചുകൊണ്ടിരുന്നു ഹൃദയ വേദനക്കിടയിൽ എപ്പൊഴൊ ഞാൻ ഉറങ്ങി പോയി.

എnte കാതിൽ വന്നലച്ച കൂട്ടകരച്ചിൽ ഞാൻ ഉറക്കിൽ നിന്നും ഞെട്ടി റൂമിൽ അപ്പോഴും ഇരുട്ട് തന്നെയാണ് തപ്പി തടഞ്ഞു ഞാൻ ഒരുവിധം ലൈറ്റിട്ടു റൂമിലെ ക്ലോക്കിൽ നോക്കി സമയം പുലർ ച്ചേ നാലുമണി അപ്പോഴോക്കെയും പട്ടിയുടെയും പട്ടികുട്ടികളുടെയും ദയനീയ കരച്ചിൽ...
വേഗം കതകുതുറന്നു  പുറത്തേക്കിറങ്ങി ശബ്ദം കേട്ട് അമ്മയും ഉണർന്ന് എnte അരികിലെത്തി അടുത്ത വീട്ടിൽ തലേന്ന് രാത്രി മറവു ചെയ്ത അതെ സ്ഥലത്തു നിന്നാണ് ആ പട്ടിയുടെയും പട്ടികുട്ടികളുടെയും കരച്ചിൽ ഇടക്ക് ടോർച്ച് വെട്ടത്തിnte വെളിച്ചവും.അടിക്കടാ അടിച്ചു കൊല്ലടാ എന്ന ശബ്ദവും ഞങ്ങളുടെ കാതിൽ വന്നലച്ചു എnte ഉള്ളൊന്നു പിടഞ്ഞു ഞാൻ അമ്മയെ ദയനീയമായി വിളിച്ചു അമ്മേ ആ മിണ്ടാപ്രാണികലോടെന്തിനിത്ര ക്രൂരതകാട്ടുന്നു. അവർക്കും ഇല്ലേ പിഞ്ചു കുഞ്ഞുങ്ങൾ ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.അങ്ങിനെ ചെയ്യരുത് അവയെ കൊല്ലരുത് അവർ എവിടെയെങ്കിലും പോയി ജീവിച്ചോളും ദൈവത്തിnte സൃഷ്ടികളല്ലേ അവർ അവർക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമില്ലേ ജീവൻ കൊടുക്കാനും അതെടുക്കാനുമുള്ള അവകാശം ദൈവത്തിനു മാത്രമല്ലേ ഉള്ളൂ എnte വേദ വാക്യം ആരു കേൾക്കാൻ അവർ ആ മിണ്ടാപ്രാണികളെ അടിച്ചു കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുകയായിരുന്നു അപ്പോഴൊക്കെയും....

കഴിഞ്ഞരാത്രിയിൽ കൂടപ്പിറപ്പിnte ധാരുണ മരണത്തിൽ വേദനിച്ച് കരഞ്ഞു കരഞ്ഞു ആ അമ്മയും മക്കളും ശവം അടക്കം ചെയ്തതിനരികെ തളർന്നു ഉറങ്ങിപോയിരുന്നു. ഉറക്കിൽ  നിന്നും ഉണരാൻ പോലും അനുവദിക്കാതെ ആ പിഞ്ചു കുഞ്ഞുങ്ങളെ അതി ക്രൂരമായി അവർ അടിച്ചു കൊന്നു അമ്മ പട്ടി കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആവതു ശ്രമിച്ചു വിഫലമായ ശ്രമത്തിnte വേദനയും പേറി ആ അമ്മപട്ടി ഒരു വിധം അവരിൽ നിന്നും ഓടി മറഞ്ഞു ....

 ദൈവമേ മനുജൻമ്മാർ മിണ്ടാ പ്രാണികളോട് എന്തിനിത്ര ക്രൂരത കാണിക്കുന്നു
പിഞ്ചു കുഞ്ഞുങ്ങളോട് പോലും ക്രൂരത കാണിക്കുന്ന അച്ചനമ്മമാർ ജീവിക്കുന്ന ഈ കാലത്ത് ഇതിൽ പരം മnteന്തു പ്രതീക്ഷിക്കാൻ....

ആ അമ്മ പട്ടിയുടെ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട വേദനയുടെ ആഴം അളക്കാൻ നമുക്കു കഴിയുമോ പ്രിയ മിത്രങ്ങളേ....ആ കുഞ്ഞുങ്ങൾക്കു വേണ്ടി കിനിയുന്ന മുലപ്പാൽ മാതൃത്വം നിമിഷ നേരം കൊണ്ട് മരവി പ്പിച്ച ജൻമ്മങ്ങളേ എവിടെ കൊണ്ട് തീർക്കും നിങ്ങളീ പാപ ഭാരം....
ഷംസുദ്ദീൻ തോപ്പിൽ



2.11.13

-:ഇര:-

റ്റുള്ളവരുടെ ആസ്വാദനത്തിലൂടെ എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട ജൻമ്മമേ നിന്റെ വേർപാട് മറ്റൊന്നിന്നിന്റെ തുടക്കമാവുന്നു. കപട സ്നേഹത്തിൻ വെറുമൊരു ഇരയല്ലയോ നീ.......

31.10.13

-:HAPPY BIRTHDAY:-

ന്നലകളുടെ നഷ്ടതകൾ മറന്ന് ഇന്നിന്റെ ലോകത്ത് വടവൃക്ഷം പോലെ വളർന്ന അത്ഭുത പ്രതിഭാസമാണ് ഭാഗ്യ ലക്ഷ്മി എന്ന ഡബ്ബിംഗ് ആർടിസ്റ്റ്. നടനവൈഭവ വാക്കുകൾ കൊണ്ട് മറ്റുള്ളവരെ കയ്യിലെടുക്കാൻ വെഗ്രത കാട്ടാൻ വെമ്പൽ കൊള്ളുന്ന ഈ കാലത്ത് പിന്നിട്ട ജീവിതത്തിൽ തനിക്കേൽക്കേണ്ടിവന്ന തിക്താനുഭവങ്ങൾക്കെതിരെ പടപൊരുതി ഭാഗ്യ ലക്ഷ്മി നമുക്കിടയിൽ മാതൃകയായി....

പ്രിയ ലക്ഷ്മിചേച്ചിക്ക് ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ
സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ 

"ജീവന്റെ തുടിപ്പ്  ഭൂമിവിടുന്ന സമയം  വിദൂരമല്ല എന്ന് ഓരോ ജന്മദിനവും നമ്മെ ഓര്‍ക്കാന്‍  പ്രേരിപ്പിച്ചാല്‍ അതിനപ്പുറം മറ്റെന്തുണ്ട് നമുക്ക് നല്‍കാന്‍".....

27.10.13

-:സുന്ദരമുഖം:-



ത്ര സ്നേഹിപ്പൂ നിങ്ങളന്നെ ഒരിക്കെ വിട്ടുപിരിയതെൻനിയോഗം 
നിമിഷ നേരം മതി മറവിയുടെ ഭാണ്ഡകെട്ടിലമാരാൻ ഞാൻ..
ഓർത്തെടുക്കുക വല്ലോപ്പോഴുമീ സുന്ദരമുഖം 
ഒരിക്കൽ ഞാൻ നിങ്ങളിലോരുവനായിരുന്നു എന്ന സത്യം സ്മൃതിയടയാതിക്കട്ടെ എൻ പ്രിയരേ നിങ്ങളുടെ ഇടനെഞ്ചിൽ....

26.10.13

അടക്കം ചെയ്യും മുൻപേ....

ഷ്ട പ്രണയത്തിൻ ഒർമയുടെ ഇളം തെന്നലായി നിൻ ഓർമയിൽ കല്ലറ പിളർന്നു ഞാൻ ഒരിക്കൽ ഉയിര്ത്തെഴുന്നേറ്റു വരും അന്ന് നിൻ ഹൃദയമിടിപ്പിൻ വേഗത വിഫലമായ വിലാപമായി നിന്നിൽ ഭീതി നിറചേക്കാം എൻറെ പ്രണയം കുഴിച്ചു മൂടും മുൻപേ സഖീ തിരിച്ചറിയൂ കളംഗ രഹിതമെൻ പ്രണയമെന്ന് പവിത്രപ്രണയം മരിക്കയില്ലന്നും...

10.10.13

-:വിനാശകാലേ വിപരീത ബുദ്ധി:-


സൗഹൃദങ്ങളുടെ തണലിൽ എന്റെ ദിനങ്ങൾ സന്തോഷകരമായിരുന്നു പിന്നെ എപ്പോഴാണ് ഞാൻ അവരിൽ നിന്ന് ഒറ്റപ്പെടലിൽ  കൈപ്പുനീർ നുണഞ്ഞത്

ഇന്ന് ഞാൻ വേദനയുടെയും ഒറ്റപ്പെടലിന്റെയും ഉറക്കം നഷ്ടപ്പെട്ട രാത്രികളെയും പേറി നടക്കുന്നു.സന്തോഷകരമായ നാളുകളിൽ നിന്നും എങ്ങിനെ ഞാൻ ഒറ്റപ്പെട്ടു. ആത്മാവു നഷ്ടപ്പെട്ട ശവമായിതീർന്നതെങ്ങിനെ.....

ചിരികൾക്കിടയിലെ വേദന മറയ്ക്കാൻ ഞാൻ നന്നായി പാടുപ്പെടുന്നു. യം വരുത്തി വെച്ച വിനയിൽ ഇടനെഞ്ച് പിളരുന്നവേദന  താങ്ങാവുന്നതിലും അപ്പുറത്തെത്തിയ അവസ്ഥ....

സന്തോഷകരമായ നാളുകളിൽ സൗഹൃദങ്ങളുടെ വിശാലതയിൽ ഇല്ലാത്ത വേദനയുടെ ഭാണ്ഡ കെട്ടഴിച്ച എന്റെ നടന വൈഭവം തിരിച്ചരിഞ്ഞതിൻ പരാജയം വിജയമാക്കാൻ മറു തന്ത്രം.

രോഗിയല്ലാത്ത ഞാൻ നിത്യ രോഗിയുടെ വേഷം കെട്ടി ഹൃദയത്തിൽ വിഷം നിറച്ച് ഞാൻ സൗഹൃദങ്ങൾക്കിടയിൽ നടന താണ്ഡവമാടി നിലനിൽപ്പിൻ ഭദ്രത ലക്ഷ്യ കുതിപ്പിലേക്കുള്ള ചവിട്ടു പടി അതു മാത്രമായിരുന്നു എന്റെ സൗഹൃദ വലയം.

കാലം സത്യത്തെ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അന്ന് തന്റെ സ്ഥാനം ചവറ്റു കൊട്ടയ്ക്ക് സമമെന്നും  തിരിച്ചറിവ് നഷ്ടപ്പെട്ട ഞാൻ  ഓർക്കാതെപോയി....

കൈവിട്ട കളിയിൽ സൗഹൃദങ്ങളുടെ നന്മയെ അവർ തന്ന വിലമതിക്കാത്ത സ്നേഹത്തെ വില കൊടുത്ത് വീട്ടാം എന്ന എന്റെ മൂഡതയെ ഇനിയുമെന്തേ ഞാൻ തിരിച്ചറിയാതെ പോയി. വരും വരായ്കൾ  ചിന്തകൾക്കപ്പുറമാകുന്ന നിമിശത്തെ ഒരിക്കലെങ്കിലും പുണർന്നറിയാൻ ശ്രമിക്കാതെ പോയാൽ ചത്തതിനൊക്കുമൊ ജീവിച്ചിരിക്കിലും എന്നതിനെ മറികടക്കാൻ കഴിയാതെ പോയ ഹതഭാഗ്യന്റെ റോൾ ആയിരിക്കും ജീവിതം എനിക്കു നേരെ നീട്ടപ്പെടുക

ഹൃദയത്തിൻ ഒറ്റപ്പെടലും സ്നേഹ കാംഷകരുടെ ഒറ്റപ്പെടുത്തലുമാണ്  ജീവിതത്തിലെ ഏറ്റവും വലിയ വേദന എന്ന് ഇനി യെങ്കിലും ഹൃദയവിഷം നിറച്ച ഞാൻ തിരിച്ചറിയാതെ പോയാൽ....

ഒരിക്കലും തിരികെ വരാൻ ആഗ്രഹിക്കാത്ത നിരാശയുടെ മൂടുപടം എന്റെ മേൽ എന്നെന്നേക്കുമായി മൂടപ്പെടാം

വിഷ ചഷകം വലിച്ചെറിഞ്ഞ് നന്മയുടെ സന്തോഷത്തിന്റെ  നല്ല നാളുകൾ എന്നരികിൽ എത്തപ്പെടുന്ന നിമിഷത്തെ കാംക്ഷിതായാണിന്നു ഞാൻ .....

 

1.10.13

-:അവൾ ശവം തീനി പക്ഷി :-

ർഷങ്ങൾ പലത് കഴിഞ്ഞപ്പോഴാണ് എന്റെ പ്രണയിനി വെറും ഒരു ശവം തീനി പക്ഷിയാ ണെന്ന് ഞാൻ അറിഞ്ഞത് .അതെന്തേ ഒരു പെണ്‍ ഹൃദയം മനസ്സിലാക്കാൻ ഞാനിത്ര വൈകിയത് ?.ഞാൻ അവൾക്ക് എന്റെ ജീവൻ കൊടുത്തു അവളെന്നെ ജീവച്ചവമാക്കി. അവൾക്ക് പ്രണയം ഒരു നടനമാണെന്നും അവളുടെ പ്രണയത്തിന്റെ ഇരകളിൽ ഒന്ന് മാത്രമാണ് ഞാനെന്നും അറിഞ്ഞ നേരത്തെ എന്റെ ഹൃദയവേദന. കൈവിട്ടു പോവുമായിരുന്ന എന്റെ ഹൃദയത്തിന്റെ പിടിവള്ളി കൊരുത്തെടുക്കാൻ എനിക്ക്  നന്നേ പാടുപെടേണ്ടി വന്നു....

എനിക്കവൾ വെച്ചു നീട്ടിയ നല്ല നിമിഷങ്ങൾ.. കൊതിയോടെ ശവമിറച്ചി കഴിക്കാൻ വെമ്പൽ കൊള്ളുന്ന കഴുകൻ കണ്ണുകളിലൂടെയാണെന്ന് അറിയാൻ വൈകിയതിനാൽ അവളിൽ ഞാൻ അറിഞ്ഞ ആ നല്ല നിമിഷങ്ങൾ എന്റെ ജീവിതത്തിലെ അപൂർവ്വ നിമിഷമായി എന്റെ ഹൃദയത്തെ പുളകമണീക്കുന്നു.പക്ഷെ പിന്നീടവൾ പറഞ്ഞറിഞ്ഞ വാക്കുകളിൽ എന്റെ ഹൃദയം മുറിവേറ്റു രക്തം വാർന്നോലിക്കുന്നതിലും  അപ്പുറമായി.എന്റെ ഹൃദയത്തിൽ പവിത്രമായ ഒരു സ്ഥാനം ഞാൻ അവൾക്കു കൊടുത്തു. പകരമവൾ  എനിക്കു വെച്ചു നീട്ടിയതോ പണത്തിനുവേണ്ടി പണം നൽകുന്നവരെ സന്തോഷിപ്പിക്കുന്ന മാംസം വിക്കുന്ന വേശ്യയുടെ നിമിഷനേരത്തെ കാമുക വേഷവും ...

.അവളെനിക്ക്‌ എന്റെ കാമ ശമനത്തിന്റെ ഒരു ഉപകരണം മാത്രമായിരുന്നില്ല.ചെറുപ്രായത്തിൽ എന്നിലർപ്പിതമായ
പോലെ എന്നെ ചുറ്റിയ അനാഥത്വം. സ്നേഹം പ്രകടമല്ലന്നും അത് മറച്ചു വെയ്ക്ക്പ്പെടെണ്ട അപൂർവ തകിൽ പെട്ടതെന്നും ഞാൻ എന്നിൽ സ്വയം വിശ്വസിച്ചടച്ചുവെച്ച ഹൃദയം അനുവാദത്തിനു കാത്തുനില്ക്കാതെ തുറന്നകത്തു കയറിയവൾ എന്നിലൂടെ നേടിയതോ അവളുടെ നിലനിൽപ്പ്‌...

ലക്ഷ്യ കുതിപ്പിലേക്കുള്ള ഒരു പിടിവള്ളി മാത്രമായവൾ എന്റെ ഹൃദയത്തിൽ  കൂടുകൂട്ടി ഇളം ചിറകിലവൾ എന്റെ ഹൃദയത്തിൽ പറന്നു നടന്നു നിമിഷത്തിന്റെ വേഗത വർഷം കൊണ്ടവൾ തീർത്തെടുത്തു


ഒരിക്കലവളെന്നോട്‌ പറഞ്ഞു നിന്നിലെ എന്റെ നിമിഷങ്ങൾ അപൂർവവും ഹൃദയ സ്പർഷവുമാണെന്ന് .പിന്നീടൊരിക്കൽ അവൾ പറഞ്ഞത് നിന്നിൽ ഞാൻ ഒരിക്കലും എന്നെത്തേടിയില്ല പിന്നെയെന്തിനെന്നിൽ വിഷമത്തിൻ കണിക...കുറ്റ ബോധത്തിൻ  അശ്രു കണങ്ങൾ എന്നിലർപ്പിതവുമല്ലന്ന്.....

ഇന്നവൾ ഹൃദയ ബന്ധത്തിൻ വിലയറിയാതെ പുതു ഇരയെ തേടിയത്ര തുടരുന്നു....

 എന്റ ഹൃദയം ഞാൻ അറവുകാരന്റ കരവിരുതിൽ ചെറു കഷ്ണമാക്കി അവളിലേക്കെറിയപെട്ടതിൻ വേദന പേറി യാത്ര തുടരുന്നു....

പവിത്രപ്രണയത്തിൻ ഇരയല്ല ഞാൻ അവളാൽ കളങ്കമാക്കപ്പെട്ട പ്രണയത്തിൻ ഇരയാണു ഞാൻ
പ്രണയം വിൽപ്പനയ്ക്ക് വെക്കപ്പെട്ട കാലത്തിൻ ജീവച്ചവമാണ് ഞാൻ .പവിത്ര പ്രണയത്തിന് മരണമില്ലന്നുള്ള മുറിവേറ്റ ഹൃദയത്തിൻ ബലപ്പെടൽ മാത്രമാണെൻ നഷ്ട്രത മറന്ന് പുതു വസന്തം തേടിയുള്ള യാത്ര .... 



11.9.13

-:പ്രണയം:-

  ഞാന്‍അവള്‍ക്ക് ജീവന്‍കൊടുത്തു....
                                                   അവളെന്നെജീവച്ഛവമാക്കി...

                                              
                             

3.9.13

-:എഴുത്ത് :-

പേറ്റുനോവിൻ മറുപുറം താണ്ടുന്ന ഹൃദയപിടച്ചിൽ കാതുകളിൽ വന്നലയ്ക്കുന്ന തീവ്രത....
കുഞ്ഞു കരച്ചിൽ കാതിൽ വന്നലയ്ക്കുന്ന നിർവൃതി....ഇതിൽ പരം മറ്റന്തുണ്ട് ഒരെഴുത്തിൻ സംതൃപ്തി

28.8.13

-:സ്വരഭേദങ്ങൾ -ഭാഗ്യലക്ഷ്മി:-


                 
ലക്ഷ്മി ചേച്ചിയുടെ കൂടെ  
            
സ്വരഭേദങ്ങൾ എന്ന ഭാഗ്യ ലക്ഷ്മിയുടെ ആത്മകഥ ഹൃദയം ഹൃദയത്തോട് പറയുന്ന ഒരപൂർവ്വ കൃതിയായിട്ടാണ് എനിക്ക് തോന്നിയത് .അവർ തന്നെ അവരുടെ ശബ്ദത്തിൽ ആത്മകഥ നമ്മോടു പറയുന്നു എന്ന ഒരപൂർവ്വ ഭാഗ്യത്തിനുടമയുമാണവർ [ബു ക്കിൻ കൂടെലഭിക്കുന്ന ഓഡിയോസീഡിയിലൂടെ]

ജീവിക്കണം അഭിമാനത്തോടെ ആത്മാഭിമാനം ആരുടെ മുൻപിലും പണയപ്പെടുത്തില്ലന്നുള്ള അദമ്യമായ വാശി ഭാഗ്യ ലക്ഷ്മി എന്ന നമ്മൾ അറിയുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റിനെ ജീവിക്കാൻ  പ്രേരിപ്പിച്ചു.എല്ലാം വിധിഎന്ന് വിശ്വസിച്ച് കണ്ണുനീർ തുള്ളികളുടെ എണ്ണം കൂട്ടി അവരും ലോകത്തിൽ ഏതെങ്കിലും ഒരു കോണിൽ ഒതുങ്ങി ക്കൂടിയിരുന്നെങ്കിൽ നമ്മുടെ  മുൻപിൽ തുറന്ന പുസ്തകമായി ഒരു ഭാഗ്യ ലക്ഷ്മി ഉണ്ടാവുമായിരുന്നില്ല്ല.

അമ്മയുടെ ചൂടു തട്ടി വളരേണ്ട നാലുവയസ്സ് മാത്രം പ്രായമായ ഭാഗ്യലക്ഷ്മി എന്ന കുഞ്ഞിനെ അനാദാലയത്തിൽ തള്ളപ്പെടുകയും ഏകാന്തതയുടെ തടവുകരിയായ ആ കുഞ്ഞു മനസ്സിൻറെ നീറുന്ന വേദനകൾ അവർ അവരുടെ ശബ്ദത്തിൽ പറയുകയും ചെയ്യുമ്പോൾ കേൾവിക്കാരായ നമ്മുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പുന്നത് പലപ്പോഴും നമ്മുടെ കാഴ്ചകളെ മറയ്ക്കുന്നു

ജീവിതയാത്രയിൽ അതികഠിനമായ യാതനകൾ അനുഭവിക്കേണ്ടി വന്നിട്ടും ജീവിത നേട്ടത്തിൻ നെറുകയിൽ വന്നവഴികളിലെ മുള്ളുകളെയും പുഷ്പ്പത്തെയും പരുക്കേൽപ്പിക്കാതെ പറഞ്ഞുതുടങ്ങുന്ന വാക്കുകളിലെ തീവ്രത സ്വരഭേദങ്ങൾ എന്ന ആത്മകഥ മറ്റുള്ളവരുടെ ആത്മകഥയിൽ നിന്നും വ്യ ത്യസ്ഥമാക്കുന്നു.

"ഭ്രമിപ്പിക്കുന്ന സിനിമയുടെ അകത്തളങ്ങളിൽ നിലനിൽപ്പിന് അടിത്തറ പാകാൻ എന്തിനും തയ്യാറുള്ളവരുടെ ഇടയിൽ മനക്കരുത്തിന് പുതുമുഖം നൽകി കഴിവുണ്ടെങ്കിൽ മാനത്തിന് വിലപറ യാതെയും ജീവിച്ചു കാണിക്കാം എന്ന് ഭാഗ്യ ലക്ഷ്മിയുടെ ജീവിതത്തിലൂടെ ഹൃദയത്തിൽ തൊട്ട് നമ്മോട് പറയുന്നു"

വളർന്നുവരുന്ന പെണ്‍കുട്ടികൾക്കും ഡബ്ബിംഗ് എന്ന കലയുടെ സ്വരഭേദങ്ങൾ ആഴത്തിൽ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്കും കരുത്തേകുന്ന അനുഭവത്തിൻ പഠന ബിന്ദു കൂടിയാണ് ഭാഗ്യ ലക്ഷ്മിയുടെ ആത്മകഥയായസ്വരഭേദങ്ങൾ

 ആത്മകഥ വായനയുടെയും അതിലുപരി കേൾവിയുടേയും ആയത്തിലുള്ള എൻറെ ഹൃദയസ്പർശനം

കണ്ണുനീർതുള്ളികൾക്ക് മഴയുടെ വേഗത അവ വാക്കുകൾ തടസ്സപ്പെടുത്തുന്നു ....

ലക്ഷ്മിചേച്ചിയുടെ മുൻപിൽ സവിനയം
ഷംസുദ്ദീൻ തോപ്പിൽ


14.8.13

-:സാരെ ജഹാൻ സെ അച്ചാ:-

                                            നമുക്ക് പ്രതിജഞയെടുക്കാം
                                             ലൈംഗികമായി ദുരുപയോഗം
                                     ചെയ്യുന്നതിൽനിന്നും
                                ബാല്യത്തെ സംരക്ഷിക്കാൻ

ദി പ്രോട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്യൽ ഒഫൻസസ്  [പോസ്‌കോ]ആക്ട് .212
പതിനെട്ടുവയസ്സിന് താഴെയുള്ള കുട്ടികളെ  ലൈംഗികചൂഷണം ചെയ്യൽ.ലൈംഗികാതിക്രമത്തിന് വിധേയരാക്കൽ.അസഭ്യചിത്രീകരണത്തിന്ഉപയോഗിക്കൽ.എന്നിവതടയാനായി-2012 നവംബർ-14-ന് പ്രാബല്യത്തിൽ വന്ന നിയമം

                                 സ്‌ത്രീ ശിശു വികസന മന്ത്രാലയം ഭാരതസർക്കാർ 

                                   കടപ്പാട് മാതൃഭൂമി ദിനപത്രം ആഗസ്റ്റ്‌ 1 5-2013

8.8.13

-:ഹാപ്പി അല്ല ബർത്ത്ഡേ:-


പ്രിയ മിത്രങ്ങളെ ഓഗസ്റ്റ്‌ എട്ട് സ്നേഹമതിയായ എന്റെ  അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നും ഞാന്‍ ഭൂമിയിലേക്ക്‌ ജന്മമെടുത്ത ദിവസം.

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു പിന്നിട്ട വഴികളില്‍ ഞാന്‍ എന്ത് നേടി എന്ന് ഒരു പുനര്‍ വിചിന്തനം നടത്തേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നായ്കയല്ല.

ലക്ഷ്യത്തിനുവേണ്ടിയുള്ള എന്റെ  കുതിപ്പില്‍ പല തവണ കാലിടറി എന്നിട്ടും ഞാന്‍ സധൈര്യം പിടിച്ചു കയറി.ഏറ്റവും വിചിത്രം മറ്റൊന്നായിരുന്നു സ്വന്തമെന്ന് കരുതി കൂടെ കൂട്ടിയവര്‍ ആപല്‍ ഘട്ടത്തില്‍ തള്ളി പറയാന്‍ വെമ്പല്‍ കൊണ്ടു അതില്‍ അവര്‍ ആനന്ദം കണ്ടെത്തി......

നിഷ്കളങ്കത മറ്റുള്ളവര്‍ക്ക് ഞാനൊരു കളിപ്പാട്ടമായി.മിത്രങ്ങളെന്ന് കരുതിയവര്‍ ഞാന്‍ പോലും അറിയാതെ ശത്രുക്കളായി. ചെറുപ്രായത്തില്‍ കുടുംബ ഭാരം തലയിലേറ്റപെട്ട ഹത ഭാഗ്യന്റെ  റോള്‍ ആയിരുന്നു ജീവിതത്തില്‍ ഉട നീളം എന്നെ വേട്ടയാടിയത്.

ജോലി എനിക്ക് നേരം പോക്കായിരുന്നില്ല. കുടുംബം പോറ്റാനുള്ള ഒരു ഉപാധിയായിരുന്നു.അത് കൊണ്ട് തന്നെ കഷ്ടതകള്‍ എന്‍റെ കൂടപ്പിറപ്പായി എന്നതാണ് സത്യം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ തുടങ്ങിയ എന്റെ  യാത്ര അറ്റ മില്ലാത്ത കടല്‍ പോലെ യാണോ എന്ന് എനിക്ക് പലപ്പോഴും തോന്നാഴ്‌കയല്ല. അപ്പോഴൊക്കെയും പ്രതീക്ഷകള്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചു നഷ്ട ഘട്ടത്തില്‍ പലപ്പൊഴും മരണം മുന്നില്‍ കണ്ടു.മരണഭയം വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിച്ചു....

ജീവിത യാത്രയില്‍ പലപ്പൊഴും എന്റെ കൂട്ട് എന്റെ  വേദനകള്‍ മാത്രമായിരുന്നു. പങ്കു വെക്കുന്നതിനു പകരം പരിഹാസങ്ങള്‍ കൊണ്ട് എന്നെ മൂടാന്‍ എനിക്ക് ചുറ്റും കഴുകന്‍ കണ്ണുകളോടെ സൗഹൃദയങ്ങള്‍ മത്സരിച്ചു അവര്‍ക്കിടയില്‍ കഴുകന്‍ കണ്ണുകളില്‍ നിന്ന് രക്ഷ നേടാന്‍ അമ്മക്കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിക്കും പോലെ ഞാന്‍ ഒരു ഒളി ശ്രമം നടത്തി നല്ലതിനായിരുന്നു എന്നതാണ് എന്‍റെ ന്യായം.....

എന്‍റെ ഭയം ജന്മദിനത്തെയായിരുന്നു ഭൂമിയിലെ എന്‍റെ ജീവന്റെ  തുടിപ്പ് നിലയ്ക്കുന്ന ദിനം എണ്ണപെട്ടതിന്‍റെ ഒരു ദിവസം കൂടി സമാഗതമായിരിക്കുന്നു. എനി എത്ര നാള്‍.... എനി എത്ര നാള്‍.... എനി എത്ര നാള്‍....... അറിയായ്കയല്ല നിമിഷ നേരം കൊണ്ട് തീര്‍ന്നു പോകാവുന്ന ഒന്നാണ് എന്‍റെ ജീവന്‍ എന്ന്

നമ്മള്‍ ഓരോരുത്തരും ആഘോഷമാക്കാൻ വെമ്പൽ കൊള്ളാള്ളുകയും സന്തോഷങ്ങള്‍ പങ്ക് വെക്കുകയും ചെയ്യുന്ന ആ ദിവസത്തെ നമ്മള്‍ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ?.... ഇല്ല എന്നുള്ളതാണ്  നമ്മള്‍കണ്ടുകൊണ്ടിരിക്കുന്ന  ആഘോഷങ്ങളില്‍ നിന്നും വെക്തമാകുന്നത്.......

"ജീവന്റെ  തുടിപ്പ്  ഭൂമിവിടുന്ന സമയം  വിദൂരമല്ല എന്ന് ഓരോ ജന്മദിനവും നമ്മെ ഓര്‍ക്കാന്‍  പ്രേരിപ്പിച്ചാല്‍ അതിനപ്പുറം മറ്റെന്തുണ്ട് നമുക്ക് നല്‍കാന്‍".....

4.8.13

-:പ്രിയസഖീ:-

ർമയിൽ തെളിയുന്ന സുന്ദര നിമിഷ മതോർമ യുണ്ടോ പ്രിയ സഖീ
കളി വണ്ടിയിൽ കയറവേ പേടികൊണ്ട് കണ്ണുചിമ്മിയ തിന് കളിപറഞ്ഞപ്പൊ
വാശിപിടിച്ചെൻ ചാരെ ഇരുന്നുള്ള യാത്ര.....

വർഷം പലതു കഴിഞ്ഞു കാല ചക്രം നമ്മുടെ ഹൃദയ ബന്ധമകറ്റി ...


ഓർമ അതെന്നും സുഖമുള്ളോരോർമ തിരികെ നൽകാൻ തമ്മിലകയറ്റിയ കാലത്തിനു കഴിയുമോ സഖീ ...എൻ പ്രിയസഖീ ...

31.7.13

ചെവിയിലെത്തുന്നുണ്ടോ അടുത്തവീട്ടിൽ നിന്ന് ആകുട്ടിയുടെ കരച്ചിൽ?....


-സാമൂഹ്യ നീതി വകുപ്പ്  കേരളസർക്കാർ- 


 "നിങ്ങൾ വില്ലാണെങ്കിൽ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്ന അമ്പുകളാണ് കുട്ടികൾ 
  വില്ലിന്  ഉറപ്പുണ്ടെങ്കിലെ അമ്പുകൾ ലക്ഷ്യം കാണൂ" -ഖലീൽ ജിബ്രാൻ 



ലോകത്തെ തൊട്ടറിഞ്ഞു തുടങ്ങുന്നവരാണ് കുഞ്ഞുങ്ങൾ.അവർക്കറിയില്ല വേദനയുടെ അർത്ഥങ്ങൾ നമ്മുടെ വെറുപ്പിന്റെ കാര്യ കാരണങൾ .ആ ഇളം മനസ്സുകൾക്ക് താങ്ങാനാവില്ല മുറിവുകൾ .

കുട്ടികൾക്കെതിരായ പീഡനങ്ങൾ തടയേണ്ടത് അനിവാര്യമാവുന്നത് ഇവിടെയാണ്‌ .സർക്കാർ മാത്രം വിജാരിച്ചാൽ തടയാനാവില്ല ഇത് .നമുക്കും ഏറെ ചെയ്യാനുണ്ട് അസ്വാഭാവികമായ ഓരോ കുഞ്ഞി കരച്ചിലുകൾക്കും അപ്പുറം നമ്മളുമുണ്ട്‌ .

കാതോർത്താൽ നമുക്ക് കേൾക്കാനാവും ആ നിശബ്ദ രോദനങ്ങൾ.കരച്ചിലിന്റെ കാരണങ്ങൾ തിരയുമ്പോൾ അടയ്ക്കാനുള്ള മാർഗം കൂടിയാണ് തെളിയുന്നത്.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ടവരെ അറീക്കുക്ക 

swdkerala@gmail.com

0471 23022887,2346534,2346603-child line number-1098

 

കടപ്പാട് മാതൃഭൂമി ദിനപത്രം -31-07 -2013 
  

30.7.13

-:മിത്രങ്ങൾ :-


സൗഹൃദങ്ങളുടെ വേലിയേറ്റവും വേലിഇറക്കവും പലപ്പൊഴും എനിക്ക് സമ്മാനിച്ചത്‌ നഷ്ടങ്ങള്‍മാത്രമാണ്.
എങ്കിലും അവരൊക്കെയും എനിക്ക് പ്രിയപ്പെട്ടവര്‍ തന്നെ.ഞാന്‍ അവര്‍ക്ക് അങ്ങിനെയല്ലന്ന്  പലപ്പൊഴും എനിക്ക് തോന്നായ്‌കയല്ല.

ലക്‌ഷ്യങ്ങളുടെ ചവിട്ടുപടിയില്‍ ഞാന്‍ പല മിത്രങ്ങൾക്കും കൂട്ടാകാറുണ്ട്....
പക്ഷെ അവർ ലക്ഷ്യത്തിലെത്തിയാലോ എനിക്കില്ലാത്ത കുറ്റങ്ങളില്ല കുറവുകളില്ല...

ഈ അടുത്ത കാലത്ത് എന്റെ കളിക്കൂട്ടുകാരനെന്ന് ഞാൻ വിശ്വസിച്ചിരുന്ന ഒരു സുഹൃത്തിന്റെ ഫോണ്‍ കാൾ വന്നു.ഞങ്ങളുടെ കുട്ടിക്കാലത്ത് ഞാൻ അവന് എല്ലാമായിരുന്നു.എന്നോട് തന്നെ അവൻ പലപ്പൊഴും പറഞ്ഞിട്ടുണ്ട്.നിന്നെ പോലുള്ള ഒരുകൂട്ടുകാരനെ കിട്ടിയതാണ് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യ മെന്ന്....

അന്ന് ആ വാക്കുകളിലെ ആത്മാർതഥത അളന്നുമുറിക്കവയ്യാത്തതായിരുന്നു....
എന്റെ തോളിൽ ചവിട്ടി അവൻ വിജയത്തിന്റെ പടവുകൾ കയറി.....
ഇന്ന് എനിക്കെത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ് അവന്റെ സ്ഥാനം അതിൽ ഞാൻ സന്തോഷവാനുമാണ്.

പ്രവാസ ജീവിതം തിരഞ്ഞെടുത്ത അവൻ പല തവണ നാട്ടിൽ വന്നു പോയി ഒരിക്കൽ പോലും അവനെന്നെ വിളിച്ചില്ല.സമ്പത്തിന്റെ നടുവിൽ സ്ഥാന മാനങൾ അവനെ തേടിയെത്തി പുതുമഴക്ക് തളിർക്കുന്ന തവര പോലെ വലിയൊരു സൗഹൃദ വലയം അവനെ പൊതിഞ്ഞു അവൻ അതിൽ മതി മറന്നു അഹങ്കാരം അവന്റെ കൂടപ്പിറപ്പായ്‌....

പിന്നീട് ഒരിക്കൽപ്പോലുംഅവനെന്നെ തേടിയില്ല  അവന്റെ വിവാഹം തകൃതിതിയായി നടന്നു അവന്റെ സ്റ്റാറ്റസിനൊത്ത കൂട്ടുകാർ അവനരികിൽ കൂടി ഞാൻ അതിൽ പെടാത്തതിനാൽ അവനാൽ തഴയപ്പെട്ടു അതെന്നെ വല്ലാതെ വേദനിപ്പിച്ചു.വേദനയിൽ മറ്റൊരു നന്മ നിറഞ്ഞ കൂട്ടുകാരന്റെ വാക്കുകൾ 

"കത്തിച്ചു വെച്ച മെഴുകുതിരി വെട്ടം കണ്ട് പാഞ്ഞടുക്കുന്ന ഈയാം പാറ്റകൾ പോലെയാണ് പണകൊഴുപ്പിൽ ബന്ധങ്ങളുടെ വിലയറിയാത്തവരും അവരുടെ കൂട്ടാളികളും. ഈയാം പാറ്റകൾ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം മാത്രമേ കാണൂ അതിൽ പതിയിരിക്കുന്ന മരണത്തെ കാണില്ല."...

പണം ദൈവത്തിന്റെ കൈകളിൽ ഭദ്രമെന്നത് നമ്മളിൽ  പലർക്കും അറിയായ്കയല്ല അറിയാൻ ശ്രമിക്കുന്നില്ല എന്നതത്രേ സത്യം.ഇന്ന് പണം എന്റെ കൈകളിലാണെങ്കിൽ നാളെ അത് മറ്റൊരു കൈകളിൽ ആയിരിക്കും "മനുഷ്യ ജൻമ്മങ്ങൽ ദൈവത്തിങ്കൽ വേറുമൊരു പരീക്ഷണ വസ്തു മാത്രം"

പൂന്താനം നമ്പൂതിരിയുടെ വരികൾ അവൻ കടമെടുത്തെന്റെ മേൽ ആശ്വാസ വാക്കുകൾ ചൊരിഞ്ഞു

"കണ്ടു കണ്ടങ്ങിരിക്കിലും ജങ്ങളെ 
കണ്ടില്ലന്നു വരുത്തുന്നതും ഭവാൻ 
രണ്ടു നാളു ദിനം കൊണ്ടൊരുത്തനെ 
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ 
മാളിക മുകളേറിയ മന്നന്റെ തോളിൽ
മാറാപ്പു കേറ്റുന്നതും ഭവാൻ...... 

അന്നെന്റെ തോളിൽ തട്ടി അവൻ പറഞ്ഞ വാക്കുകൾ നീ വിഷമിക്കണ്ടടാ ഇന്നു നിന്നെ പുറം കാലു കൊണ്ടു തട്ടി എറിഞ്ഞവൻ നാളെ നിന്നെ തേടി വരും

"ദൈവം സത്യമാണ് സത്യമേ വിജയിക്കൂ.".. "തിൻമ ഒരുപാട് കുതിക്കും പക്ഷേ ലക്ഷ്യത്തിൽ    എത്തും മുൻപേ തിൻമയെ നന്മ നിലം പരിശാക്കും."...

പണകൊഴുപ്പിൽ മതിമറന്നവന്റെ ജീവിതം എന്റെ മുൻപിൽ ചിന്ന ഭിന്നമായതിന് ഞാൻ ദൃക്സ്സാക്ഷിയായി.അവന്റെ ഹൃദയ സൂക്ഷിപ്പുകാരനെ അവന്റെ ബെഡ് റൂമിൽ വെച്ച് നാട്ടുകാർ പൊക്കി മാനം നഷ്ടപ്പെട്ടവർ ഒളിച്ചോടി. അവന്റെ ഭാര്യയുടെ പേരിലായിരുന്ന നാട്ടിലെ സ്വ ത്തുക്കൾ അവന് നഷ്ടമായി.പണം കുന്നുകൂട്ടാനുള്ള അവന്റെ യാത്രയിൽ കുടുംബ ബന്ധത്തിന്റെ പവിത്രത നഷ്ടപ്പെടുത്തിയതിന്റെ തിരിച്ചടിയുടെ ഭീകരത അവന് താങ്ങാവുന്നതിലും അപ്പുറമായി 

അതൊരു തുടക്കം മാത്രമായി പ്രവാസത്തിന്റെ സമ്പാദ്യത്തിൽ പാട്ണർ ആയിരുന്ന അറബി അവനെ കള്ള ക്കേസ്സിൽ കുടുക്കി ജീവൻ നഷ്ടപ്പെടുമെന്ന് വന്നപ്പൊ എല്ലാം ഇട്ടറിഞ്ഞവൻ രാത്രിക്ക് രാത്രി കോഴിയുമായി പോകുന്ന വണ്ടിയിൽ കയറി പറ്റി തൊട്ടടുത്ത നാടുപിടിച്ചു അവിടനിന്നായിരുന്നു വർഷങ്ങൾക്കു ശേഷമുള്ള അവന്റെ ഫോണ്‍ കോൾ....

എല്ലാം നഷ്ടപ്പെട്ടവന്റെ മുൻപിൽ രക്ഷയുടെ കവചം മലർക്കെ തുറക്കാനുള്ള എന്റെ ശ്രമത്തിൽ കൂടെ ഉണ്ടാവേണ്ട എന്റെ പ്രിയ കൂട്ടുകാരന്റെ വിയോഗം......
 
പ്രിയ മിത്രമേ നിന്റെ കൂടെ കഴിഞ്ഞിട്ട് കൊതി തീരും മുമ്പേ ഉടയവന്റെ വിധിക്കു കീഴടങ്ങേണ്ടി വന്ന് നീ വിട്ടുപിരിഞ്ഞതിന്റെ ആഘാതം വിട്ടൊഴിന്നില്ലിപ്പൊഴും...


 





-:കോമാളി:-


സർക്കസിൽ കോമാളി വേഷം കെട്ടുന്നവരെ കണ്ടിട്ടില്ലേ  എല്ലാ വിഷമവും ഉള്ളിലൊതുക്കി ഒരു നേരത്തെ അന്നത്തിനു വേണ്ടി അവർ കാണികളെ ചിരിപ്പിക്കുന്നു. .അവർക്കറിയാം അവർ ജീവിതമെന്ന യാത്രയിൽ  വെറും കോമാളി കളാണെ ന്ന്..ചിലപ്പോഴെക്കെ എനിക്കും തോന്നാറുണ്ട് ഞാനും ഒരു കോമാളി അല്ലെ എന്ന് ...

28.6.13

-:ഹൃദയഭാജനം:-

              
ഹൃദയ വരികൾ പേനയിൽ പകർന്ന് കലിയടങ്ങുവോളം പ്രഹരശരങ്ങൾ തൊടുക്കവേ മുറിവേറ്റ നീറ്റലിൽ പിടയുന്ന ഹൃദയത്തിൻ തീവ്രത വാക്കുകളിൽ ആവാഹിക്കാനുള്ള ശ്രമം വിജയിച്ചതിന്റെ സന്തോഷം വാക്കുകൾക്കതീതമത്രെ. ഇഷ്ടപ്പെടുന്നവരുടെ ഹൃദയത്തിൽ ഇടം നേടുന്നതിൽ പരം സന്തോഷം മറ്റെന്തുണ്ട് ഭൂമിയിൽ.....


25.6.13

THANKS ALL



മത്സരം സംഘടിപ്പിച്ച "മലയാളം ബ്ലോഗേഴ്സ്" ഗ്രൂപ്പിനും "താങ്ക് യൂ" ഫിലിമിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയത്തിൽ തൊട്ട് നന്ദി  
[എന്റെ കൂടെ സമ്മാനം നേടിയ -ഉസ്മാൻ മാഷ് ,ലിബിചേട്ടൻ,അഷ്‌റഫ്‌ അഭിനന്ദനങ്ങൾ ]
 സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

13.6.13

-:വിണ്ണിലെ നക്ഷത്രങ്ങൾ:-

                                               
                                         
രണ്ടായിരത്തി എഴിൽ പുറത്തിറങ്ങിയ ആമിർഖാന്റെ ഹിന്ദി സിനിമ TAARE ZAMEEN PAR ഈ  അടുത്ത കാലത്താണ് കണ്ടത്. പഠിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കൾക്കും അവരെ പഠിപ്പിക്കുന്ന അദ്ദ്യാപകർക്കും ഉള്ള പാഠ പുസ്തകം തന്നെയണാ സിനിമ.

പണം വാരൽ സിനിമകളുടെ പിറകെ പോകുന്ന വരിൽ നിന്നും വിഭിന്നമായി ജനഹൃദയങ്ങളിൽ നന്മയുടെ അംശം തെളീക്കാനുള്ള  ശ്രമം വിജയിച്ചു എന്ന് തന്നെ പറയാം 
രണ്ടു മക്കളിൽ മൂത്ത മകൻ രക്ഷിതാക്കളുടെ ഇംഗിത മനുസരിച്ചു പഠിച്ചു നല്ല മാർക്കു വാങ്ങുമ്പോൾ ഇളയമകൻ പഠിക്കുന്നതിലും അപ്പുറം ചിത്ര വരയിലായിരുന്നു കൂടുതൽ താൽപ്പര്യം.അതുകൊണ്ട് തന്നെ പഠന കാര്യത്തിൽ ഇളയമകൻ നന്നേ പിന്നിലും.

പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ അവരുടെ കഴിവുകൾ കണ്ടെത്തി പഠനത്തിൽ മുൻപന്തിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനു പകരം അവരെ മറ്റുകുട്ടികളിൽ നിന്നും അകറ്റി നിറുത്തി കുഞ്ഞു മനസ്സുകളെ വേദനിപ്പിക്കാൻ ശ്രമിക്കുന്നവരാണ് അധിക അദ്ദ്യാപകരും [എല്ലാവരുംഅല്ല കെട്ടൊ ]
 
മക്കളെ അതിരറ്റു സ്നേഹിക്കുകയും അവരുടെ ഗുണഗണങ്ങൾ കണ്ടെത്തുകയും ചെയ്യാൻ ഈ കാലഘട്ടത്തിൽ അച്ഛനമ്മമാർക്ക് ഒട്ടും സമയമില്ലതാനും പ്രസവം എന്ന ചടങ്ങ് കഴിഞ്ഞാൽ [ഗർഭ പാത്രം വാടകയ്ക്ക് എടുക്കുന്ന കാലം ആണെന്നുകൂടെ ഓർക്കണേ ]

അമ്മയുടെ പരിചരണം കൊടുക്കാൻ പോലും സമയമില്ലാതെ കുഞ്ഞുങ്ങളെ സംരക്ഷിത കേന്ദ്രത്തിൽ കൊണ്ടു ചെന്ന് വിടുന്നു. അമ്മയുടെ ചൂടു പറ്റി അമ്മിഞ്ഞകുടിച്ചു വളരേണ്ട മക്കൾ നിപ്പിളിൽ കൃത്രിമ പാൽ കുടിച്ചു വളരുന്നു അതുകൊണ്ടു തന്നെ രക്ഷിതാക്കളോട് മക്കൾക്കുള്ള സ്നേഹം കൃത്രിമം കലർന്നതാവുന്നു.

പഠനത്തിൽ പിന്നിലായ ഇളയ മകന്റെ പ്രശ്നങ്ങൾ കേട്ട് കേട്ട് അവസാനം ബോർഡിങ്ങിൽ ചെന്നാക്കുകയും ആ നിഷ്കളംഗമായ കുഞ്ഞു ഹൃദയം നോവുന്നതും ഹൃദയ സ്പർശിയായ കാഴ്ച്ച തന്നെ ആ സിനിമ പറയുന്നു

ഒടുവിൽ ആ കുഞ്ഞിന്റെ കഴിവ് കണ്ടെത്താൻ ഒരു അദ്ദ്യാപകൻ വരികയും ആ സ്കൂളിന്റെ തന്നെ അഭിമാനമായി എല്ലാവരാലും  തഴയപ്പെട്ട ആ കുഞ്ഞ് മാറുന്നതോടെ യാണ് TAARE ZAMEEN PAR എന്ന സിനിമ പൂർണ്ണമാകുന്നത്.

പഠന കാര്യത്തിൽ പിന്നിലാകുന്ന നമ്മുടെ പിജ്ജോമനകളെ മറ്റുള്ളവരുടെ മക്കളെ താരതമ്മ്യം ചെയ്യാതെ അവരുടെ വൈകല്യങ്ങളെ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കയാണ് നമ്മൾ ചെയ്യേണ്ടത് .അല്ലാതെ അവരുടെ കഴിവുകൾ കാണാൻ ശ്രമിക്കാതെ രക്ഷിതാക്കളുടെ കഴിവുകേടുകൾ കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയല്ല വേണ്ടത് 

എത്ര വലിയ തിരക്കിനിടയിലും അവരവരുടെ കുഞ്ഞുങ്ങളുടെ മനസ്സറിയാൻ സമയം കണ്ടെത്തുകയാണ് നമ്മളോരോരുത്തരും ചെയ്യേണ്ടത്. അങ്ങിനെ യല്ലങ്കിൽ "മക്കളുടെ സ്നേഹം കിട്ടി മരിക്കേണ്ട നമ്മുടെ വാർദ്ധക്യം വല്ല വൃന്ദസദനത്തിലും നരകയാതന അനുഭവിച്ചു മരിക്കുന്ന ദുരാവസ്ഥ നമ്മളിൽ വിദൂരമല്ല.'

വിണ്ണിലെ നക്ഷത്രങ്ങളായ എല്ലാ വിദ്യാർതഥികൾക്കും നല്ലൊരു അധ്യയന വർഷം നേരുന്നു



26.5.13

-:പുതു മഴ:-


ഇളം തെന്നൽ പോലെ വീശി എൻ ഹൃദയത്തിൽ ഒരു പുതു മഴ പെയ്തു 
വെയിലേറ്റു വാടിയ തൂഷര ഭൂമിയെൻ ഹൃദയം കുളിരേറ്റു പുളകമണിഞ്ഞു

കളി തോണി

ഒരിക്കലെൻ ഹൃദയത്തിൽ ഇടം പിടിച്ചവൾ തന്ന സമ്മാന മെൻ ഓർമയിൽ തെളിഞ്ഞ ആ കളി തോണിക്ക് ചൊല്ലുവാനുണ്ടെൻ ജീവിത കഥ...

25.5.13

-:താങ്ക് യൂ:-

കഷ്ടതകൾക്ക്‌ നടുവിൽ തുടർപഠനം  തടസ്സമായപ്പോൾ നന്നായി പഠിക്കുമായിരുന്ന എന്നരികിലേക്ക് എന്റെ വിഷമതകൾ ഉൾക്കൊണ്ട്‌ സമ്പന്നതയുടെ നടുവിൽ വളർന്ന പ്രിയ സുഹൃത്ത്  വന്ന് ഒരിക്കൽ പറഞ്ഞു 
നീ പഠിക്കണം അതിനു വേണ്ട എല്ലാ സാമ്പത്തിക സഹായവും ഞാൻ ചെയ്തുകൊള്ളാം .നിറ കണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ചു അതോടൊപ്പം എന്റെ ഹൃദയത്തിൽ നിന്നും ആ വാക്കുകൾ പുറത്തേക്ക് വന്നു 
"താങ്ക് യൂ"
അന്ന് എന്റെ പ്രിയ കൂട്ടുകാരന്റെ സഹായ മനസ്കത ഇല്ലായിരുന്നെങ്കിൽ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഒന്നുമല്ലാതെ ഞാൻ അവസാനിച്ചേനെ .....
 

15.5.13

-:മരുഭൂമിയിൽ ഒരു മരപച്ച:-



സലേ നീ വല്ലാതെ ഞെളിയണ്ട എത്രയായാലും നീ ഒരു "വയറ്റാട്ടിയുടെ" മകനല്ലേ...

കൂട്ടുകാരിൽ നിന്ന് എൽക്കുന്ന നിരന്തരമായ മാനസിക പീഡനം.ഫസലൊരു തീരുമാനമെടുത്തു.
ദു:ഖിച്ചിരുന്നിട്ട് കാര്യമില്ല.തന്നെ പരിഹസിച്ചവരുടെ മുമ്പിൽ ഒരിക്കൽ തല ഉയർത്തി നിൽക്കണം.

അതിന് പണം വേണം-എവിടന്ന് കിട്ടും ? അവസാനം അവനൊരു തീരുമാനത്തിലെത്തി എങ്ങനെ എങ്കിലും ഒരു വിസ സംഘടിപിച്ച് ഗൾഫിൽ പോവുക തന്നെ.

അതിനിടെ വന്ന ഒരു പത്ര പരസ്യം ഫസലിന്റെ ശ്രദ്ധയിൽപ്പെട്ടു.ജിദ്ദയിലേക്ക് കമ്പനി ജോലിക്ക് ആളെ വേണം നല്ല ശമ്പളവും താമസ സൗകര്യവും പിന്നീട് കാര്യങ്ങൾ പെട്ടന്ന് നടന്നു.

"ഇന്ന് ഫസൽ ഗൾഫിൽ പോവുകയാണ്.ഉമ്മയുടെ ദുഃഖം ഘനീഭവിച്ച മുഖം.ഫസൽ ഉമ്മയെ സാന്ത്വനിപ്പിച്ചു .

ഉമ്മ വിഷമിക്കണ്ട,നമ്മളെ കഷ്ടപ്പാടൊക്കെ തീരും.ഞാൻ നമുക്കാവശ്യമായ പണം സമ്പാദിച്ചു എത്രയും പെട്ടന്ന് തിരിച്ചു വരില്ലേ"

ഫസൽ നന്നായി അണിഞൊരുങ്ങിയിരുന്നു.കമ്പനി ജോലി അല്ലെ നല്ല "ജെന്റിൽ" മാൻ  ആയി തന്നെ പോവണം.

ജിദ്ദ എയർപോർട്ടിൽ ഇറങ്ങിയ ഉടനെ ട്രാവൽസുകാർ പറഞപോലെ ഒരറബി വന്ന് ഫസലിനെ  കൊണ്ടു പോയി.

പോകുന്ന വഴിക്ക് അവരൊരു ചായ കടയിൽ കയറി ചായ കുടിച്ചു കൊണ്ടിരിക്കെ ആകടയിൽ ജോലി ചെയ്യുന്ന മലയാളി ആയ അൻവറിനെ പരിചയപ്പെട്ടു.

ഫസലിന്റെ പത്രാസ് കണ്ടപ്പോൾ അൻവർ ചോദിച്ചു.ജോലി എന്താ...?കമ്പനി ജോലിയാ...നല്ല ശമ്പളം ഉണ്ടെന്നാ പറഞ്ഞത്.

അറബിയുമായി സംസാരിച്ചപ്പോഴാണ് അൻവർ ഞെട്ടിക്കുന്ന സത്യം അറിയുന്നത് ആടുകളെ നോക്കാനുള്ള വിസയാണ് ഫസലിന്റെതെന്ന് അതവനോട്‌ പറയുകയും ചെയ്തു.

ഫസലാകെ തളർന്നു പോയി പടച്ചവനേ ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു.ഇനി എന്തു ചെയ്യും...?വലിയൊരു സംഖ്യ കടം വാങ്ങി ഒരുപാട് പ്രത്യാശകളുമായാണ്  ഞാനീ മരുഭൂമിയിലെത്തിയത്.കടം വീടുന്ന വരെയെങ്കിലും എല്ലാം സഹിച്ച് പിടിച്ചു നിൽക്കുകതന്നെ.

മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.അതിനിടക്ക് വീട്ടിലേക്കൊന്ന് വിളിക്കാൻ പോലും കഴിഞ്ഞില്ല.ഉമ്മയുടെ അവസ്ഥ എന്തായിരിക്കും.

ഒരു പറ്റം ആടുകളെയുമായി മരുഭൂമിയിലേക്ക് ഇറങ്ങിയാൽ ദിവസങ്ങൾ കഴിഞ്ഞേ മടങ്ങി വരികയുള്ളൂ അതിനിടക്ക് താൻ ആകെ കാണുന്ന മനുഷ്യ ജീവി ആഴ്ച്ചയിൽ പത്ത് ലിറ്റർ വെള്ളവും ഉണങ്ങിയ റൊട്ടിയും കൊണ്ടു തരുന്ന തന്റെ അറബിയെ മാത്രം.ശമ്പളം പോലും നേരാവണ്ണം കിട്ടുന്നില്ല.

ഇടക്ക് ഫസലിന് കലശമായ പനി വന്നു എങ്ങിനെയെങ്കിലും പട്ടണത്തിലെത്തണം ആരെങ്കിലും തന്നെ രക്ഷിക്കാതിരിക്കില്ല.കയ്യിലാണെങ്കിൽ പൈസ കുറവ്.ഉമ്മയെ ഒന്ന് വിളിക്കണം ഇനി അതിന് സാധിച്ചില്ലങ്കിലോ,ഈ മരുഭൂമിയിൽ കിടന്ന് മരിച്ചാൽ പോലും ആരും അറിയുകയില്ല

ഒരു വിധം ഫസൽ മുമ്പ് പരിചയപ്പെട്ട അൻവറിന്റെ കടയിലെത്തി.അപ്പോഴേക്ക് ഫസൽ തളർന്ന് വീണിരുന്നു കടക്കാരാൻ അവനെ എടുത്ത് ബെൻജ്ജിൽ കിടത്തി.ഫസലിന് അൻവറിനെ മനസ്സിലായില്ല.ഏതായാലും ഒരു മലയാളിയാണ്.ചുട്ടുപൊള്ളുന്ന പനി കുറച്ചു വെള്ളമെടുത്ത് മുഖത്ത് കുടഞ്ഞു.

ഫസൽ പതിയെ കണ്ണു തുറന്നു.വിറച്ചു കൊണ്ടവൻ പറഞ്ഞു.അൻവർ ഇത് ഞാനാ ഫസൽ.നമ്മൾ മുമ്പ് പരിചയപ്പെട്ടില്ലേ....എനിക്ക് വീട്ടിലേക്കൊന്ന് വിളിക്കണം.അൻവറിന്റെ സഹായത്തോടെ ഫസൽ വീട്ടിലേക്ക് വിളിച്ചു ഉമ്മയുടെ മുമ്പിൽ അവൻ വാവിട്ടു കരഞ്ഞു.ഉമ്മാ നമ്മൾ ചാതിക്കപ്പെട്ടിരിക്കുന്നു ഉമ്മ പ്രാർത്ഥിക്കണം.എങ്ങിനെയെങ്കിലും ഒന്ന് നാട്ടിലെത്താൻ....
കേട്ട് നിന്ന അൻവറിന്റെ കണ്ണ് നിറഞ്ഞു പോയി...

അൻവർ കുറച്ചു പൈസ എടുത്ത് ഫസലിന്റെ കൈവശം കൊടുത്തു.നീ ഹോസ്പിറ്റലിൽ പോവണം പനി ഇങ്ങിനെ വെച്ച് കൊണ്ടിരുന്നാൽ ശരിയാവില്ല.നിന്റെ കൂടെ എനിക്ക് വരണം എന്നുണ്ടായിരുന്നു.നിനക്കറിയില്ലേ ഇവിടന്ന് എങ്ങിനെ വരാനാ.ഡോക്ടറെ കാണിച്ച് ഇങ്ങട്ട് പോര്.അസുഖം മാറിയിട്ട് ജോലിക്ക് പോകാം.

ഫസൽ അവൻ നടന്ന് പോകുന്നത് നോക്കി നിന്നു.വലിയ പ്രതീക്ഷയോടെ ഗൾഫിൽ വന്നിറങ്ങിയ ഫസലിന്റെ രൂപം അവന്റെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു.കൊട്ടും സ്യുട്ടും ഇട്ടു വന്ന ഫസൽ ഇന്ന് അവന്റെ അവസ്ഥ...? ഇങ്ങിനെ യെത്ര യെത്ര മലയാളികൾ ഈ മരുഭൂമിയിൽ നരക യാതന അനുഭവിക്കുന്നുണ്ടാവും...

മണിക്കൂറുകൾക്ക് ശേഷം  ഫസൽ തിരിച്ചെത്തി. ഇന്ന് എന്റെ റൂമിൽ തങ്ങാം അൻവർ പറഞ്ഞു ഫസലിന് ആശ്വാസമായി.മരുന്നും നല്ല ആഹാരവും ചെന്നപ്പോൾ ഫസൽ ആരോഗ്യവാനായി തീർന്നു കടയിൽ അൻവറിനെ സഹായിക്കാൻ തുടങ്ങി.ഫസലിന്റെ ആഗമനം അൻവറിന് അശ്വാസമായി.ഫസൽ നന്നായി ജോലി ചെയ്യും വിശ്വസ്തനാണ്.

അൻവറിന് പെട്ടന്നൊരു ഫോണ്‍ വന്നു.നാട്ടിൽ നിന്നാണ്.ഉമ്മാക്ക് സുഖമില്ല.ഉടനെ വരണം.
ചിന്തിച്ചു നിൽക്കാൻ നേരമില്ല ഇക്കാക്ക പോയ്ക്കോളൂ...ഉമ്മയെ കാണേണ്ടേ ?കടയുടെ കാര്യം ഞാൻ നോക്കി കൊളളാം ഫസൽ ധൈര്യം നൽകി.അടുത്ത ദിവസം അൻവർ വിമാനം കയറി.

എല്ലാ ദിവസവും ഫസൽ ഫോണ്‍ ചെയ്തു കച്ചവടത്തിന്റെ വിവരങ്ങൾ പറയും.ഇന്ന് നാൽപ്പത് റിയാലിന്റെ കച്ചവടം കൂടുതൽ നടന്നു.പിറ്റേന്ന് അറുപത് റിയാലിന്റെ കച്ചവടം നടന്നു.ഇടക്ക് കച്ചവടം ചുരുങ്ങും.

ഒരുമാസം കഴിഞ്ഞു അൻവർ ഫോണ്‍ ചെയ്തു.ഉമ്മാക്ക് സുഖമായി ഇപ്പോൾ ഒരേ ഒരു നിർബന്ധം ഞാൻ ഒരു വിവാഹം കഴിക്കണം.ഉമ്മയുടെ വലിയൊരു മോഹം ഞാൻ എന്തു വേണം വന്നാലോ?നീ തന്നെ പറയൂ ....

അൻവർ ഇക്ക കടയുടെ കാര്യമോർത്ത് വിഷമിക്കണ്ട വിവാഹം കഴിച്ച് ഒരുമാസം ഒന്നിച്ചു താമസിച്ചിട്ട് ഇങ്ങ്‌ വരണം.കല്യാണത്തിന് പണം വേണ്ടേ? ഇവിടെയുള്ളത് ഞാൻ അയച്ചു തരാം...അൻ വറിന്റെ വിവാഹം നിശ്ചയിച്ചു ഫസൽ ഡ്രാഫ്റ്റ്‌  അയച്ചു.

അൻവർ ഫസലിന്റെ നാട്ടിൽ പോയി.അവന്റെ ഉമ്മയെ കണ്ടു മകന്റെ വിവരങ്ങളൊക്കെ പറഞ്ഞു ഉമ്മയെ കല്യാണത്തിന് ക്ഷണിച്ചു.കുറച്ചു പണവും നൽകി.

അൻവറിന്റെ കല്യാണം നടന്നു ഒരു മാസത്തെ മധുവിധു.അത് കഴിഞ്ഞ് തിരിച്ചു പോക്കായി.ഇനി വിരഹ വേദന.രണ്ടു വർഷം കഴിഞ്ഞേ കാണാനാകൂ....

അൻവർ വിമാനം കയറി.മൂന്ന് മാസങ്ങൾക്ക് ശേഷം തന്റെ കടയിലെത്തി.കച്ചവടം ഒന്നുകൂടി മെച്ച പ്പെട്ടിരിക്കുന്നു ആശ്വാസമായി.ഫസൽ കട തിരിച്ചേൽപ്പിചു.അൻവർക്ക ഞാൻ ഇനി മറ്റൊരു ജോലിക്ക് ശ്രമിക്കട്ടെ.

അൻവർ ഫസലിനോട് പറഞ്ഞു ഹേയ് പാടില്ല നീ ഇനി ഒരിടത്തും പോവണ്ട നീ എന്റെ വിശ്വസ്ത സുഹൃത്താണ്.

ഈ കട ഇനി നമുക്ക് രണ്ട് പേർക്കും കൂടി ഉള്ളതാണ്.കച്ചവടം ഒന്ന് കൂടെ വികസിപ്പിക്കാം. ദൈവം അനിഗ്രഹിക്കയാണെങ്കിൽ നമ്മൾ ഇത് കൊണ്ട് രക്ഷപ്പെടും.

ഫസലിന്റെ കണ്ണുകൾ നിറഞ്ഞോഴുകി  അവൻ മനസ്സിൽ ദൈവത്തിന് നന്ദി പറഞ്ഞു.









      

10.5.13

-:അഥീന എന്ന പെണ്‍കുട്ടി :-


നസ്സിനെ തപിപ്പിക്കുന്ന ഒരു പടോര്‍മ്മകളുമായിട്ടാണ് അനാഥ മന്ദിരത്തിനു മുന്നില്‍ ബസ്സിറങ്ങിയത്.

അനാഥ മന്ദിരത്തിന് ചുറ്റും പൊലിഞ്ഞുപോയ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചുടുനെടുവീര്‍പ്പുകള്‍..

വിധിയെന്ന പാഴ്മരത്തില്‍ പഴിചാരി കൊണ്ട് വേണ്ട അതൊന്നും ഓര്‍ക്കണ്ട
സംഗീത്...സംഗീത്...ആ അഥീന...നീയിവിടെ...?

എന്‍റെ പഴയ ലോകമല്ലേ പോകുന്ന വഴിക്ക് ഒന്ന് ഇറങ്ങാമെന്ന് കരുതി.അഥീന നീ പറയുന്നത്...
അതേ സംഗീത് സ്വപ്നങ്ങളും പ്രതീക്ഷകളും സങ്കല്‍പ്പങ്ങലുമില്ലാതെ...ആരോടും പരാതിയും
പരിഭവവുമില്ലാതെ...അങ്ങിനെ...

ജീവിതത്തിന്‍റെ പ്രതീക്ഷകളെകുറിച്ചും സ്വപ്നങ്ങളെകുറിച്ചും
വാതോരാതെ സംസാരിച്ചിരുന്നഅഥീന?എന്താണിതൊക്കെ...?
കാലം എന്നിലേല്‍പ്പിച്ച ആഘാതം മറക്കാന്‍
മനപ്പൂര്‍വ്വമായൊരു വേഷം കെട്ട്...അല്ലാതെന്ത് സംഗീത്, നീ പറയാറില്ലെ?

ചിരിക്കുന്ന ഓരോ മുഖത്തിനു പിന്നിലും ദുഖ:ത്തിന്‍റെ മറ്റൊരു മുഖമുണ്ടെന്ന് അതേ,അതാണീഅഥീനയും.

കോളജില്‍വെച്ച് ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലേ,വിവാഹത്തെകുറിച്ച്,വീട്ടുകാരുടെ നിര്‍ബന്ധത്തെകുറിച്ച് ഒന്നിനും
വഴങ്ങിയില്ല വാശിയായിരുന്നു.ആ വാശിയുടെ അനര്‍ത്ഥം ഇന്ന് ഞാന്‍ അറിയുന്നു.എന്‍റെ അഹങ്കാരത്തിന് കാലം എന്നോട് മധുരമായി പകരം വീട്ടി
ഒരു പക്ഷെ,ആര്‍ക്കും അങ്ങിനെയൊരു...

സംഗീത്,മനസ്സിലിപ്പോള്‍നിസ്സംഗതയാണ് നിത്യ ശൂന്യയതയാണ്...അഥീന കരയാറുമില്ല, ചിരിക്കാറുമില്ല,

നിനക്കറിയില്ലേ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവരെ പറ്റി,വിഷാതഭാവം പേറുന്നവരെപ്പറ്റി പുച്ചമായിരുന്നു എനിക്ക് എല്ലാവരെയും"ചങ്ങമ്പുഴപറഞ്ഞത് പോലെ ജീവിതമെനിക്കേകാത്തതെല്ലാം ജീവിതത്തോടു ഞാന്‍ ചോദിച്ചു വാങ്ങുമെന്ന വാശിയായിരുന്നു"

ഇന്ന് ഞാന്‍ ഒന്നുമാല്ലാതായിരിക്കുന്നു-ഒന്നും.സംഗീത് നിനക്ക്...ഇല്ല ഒരിക്കലുമില്ല.
യാഥാര്ത്യത്തിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്ഞാന്‍.ബന്ധങ്ങളുടെ സുഖവും നോവും എനിക്കു പകര്‍ന്നു തന്ന എന്‍റെ കുടുംബം ഇന്ന് ആറടി മണ്ണില്‍ അതൊരു തീരാ നഷ്ടമായിരുന്നു.എന്‍റെ പതനത്തിന്‍റെ തുടക്കവും.

എന്‍റെ ദു:ഖങ്ങള്‍ എന്‍റെത് മാത്രം ആവണമെന്ന് വിചാരിച്ചിരുന്നു ഞാന്‍.ഇന്ന് ഞാന്‍ എന്നെ ക്കുറിച്ച് ചിന്തിക്കാറില്ല.ജീവിതത്തിന്‍റെ സ്വരവും താളവും നഷ്ടപ്പെട്ടവരെ കുറിച്ച് വേദനിച്ച് വേദനിച്ച് നിശബ്ദരാവുന്നവരെക്കുറിച്ച്...അങ്ങിനെ..
.
എന്നാല്‍ അവരിലൊരാളാണ് ഞാന്‍ എന്നതാണ് സത്യം.സംഗീതിനറിയോ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാനാവാത്ത വിധം...മരവിപ്പാണ് മനസ്സു നിറയേ...

കൂട്ടുകാരനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വീണ്ടും കാണണമെന്ന് തോന്നിയില്ല.പകരം പുതിയ ഓരോ അറിവും വേദനയാണെന്ന നഗ്നസത്യം മനസ്സുറക്കെ വിളിച്ചു പറയുകയായിരുന്നു...വയ്യ...വയ്യ...വേദനിച്ച് വേദനിച്ച് നിശബ്ദനാവാന്‍...


6.5.13

-:ആത്മാവ്:-

ഷ്ടപ്പെട്ടു എന്ന് കരുതിയ എന്റെ ആത്മാവ് തിരിച്ചു കിട്ടിയിരിക്കുന്നു പിന്നെ എന്തിന് ഞാൻ മരിക്കണം എനിക്കു ജീവിക്കണം സന്തോഷത്തോടെ നഷ്ടപ്പെട്ടു എന്ന് കരുതിയതെല്ലാം  വീണ്ടെടുക്കണം"ആത്മത്യാഗം ഒരു ഒളിച്ചോട്ടം മാത്രമാണ് അല്ലാതെ ഒരു പ്രതിവിധി അല്ല "എന്നുള്ള സത്യം  വൈകി എങ്കിലും ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു......

4.5.13

-:ആത്മഗതം:-

പാരമ്പര്യ സ്വത്തിന്റെ ഏക അവകാശി അച്ഛന്റെ അമ്മ അവരുടെ കാല ശേഷമേ  മകന് സ്വത്ത്കിട്ടൂ....

[വൃദ്ധ സദനങ്ങൾ കൂണ്‍ പോലെ മുളച്ചു പൊന്തുന്ന ഈ കാലത്ത് അച്ഛന്റെ അച്ഛൻ കണ്ടറിഞ്ഞു ചെയ്തതാണെന്ന് സാരം ]

പണക്കൊഴുപ്പിൽ വളർന്ന കൊച്ചു മകൻ വളർച്ച പാകമായെന്ന തോന്നലിൽ.....

കൊച്ചുമകന്റെ ആത്മഗതം ആ തള്ള ജീവിച്ചിരുന്നിട്ട് ഇനി ഒരു കാര്യവുമില്ല എന്നാ പിന്നെ അതിന് ചത്തൂടെ.....[തല്ലി കൊല്ലാൻ തോന്നാത്തത് ഭാഗ്യം]

എന്നാ ഒരു വിലസ് വിലസായിരുന്നു.....

പിൻകുറിപ്പ്;-നല്ല സന്താനങ്ങൾ വീടിന്റെയും നാടിന്റെയും കെടാവിളക്ക്

ഈ തലമുറയിൽ ഇതിൽ പരം മറ്റെന്തു പ്രതീക്ഷിക്കാൻ അല്ലെ.....

"തണൽവൃക്ഷങ്ങൾവെട്ടിമാറ്റൽ എളുപ്പമാണ്പക്ഷേതണലേകുന്നവൃക്ഷംനട്ടുപിടിപ്പിക്കൽ ഏറെശ്രമകരവും ജീവിതകാലംമുഴുവൻതാങ്ങുംതണലുമേകുന്ന അച്ഛനമ്മമ്മാർക്ക് അവരുടെഅവസാനകാലത്ത് നമുക്ക് താങ്ങും തണലുമായിരിക്കാം"

3.5.13

-:കിനാവ്:-

ഹൃദയഭാജനം സ്നേഹത്തോടെ എനിക്ക് നേരെ നീട്ടിയത് വിഷം നിറച്ച ടപ്പി ആണെന്ന് അറിഞ്ഞു കൊണ്ടു തന്നെ
മരണത്തെ പുല്‍കാന്‍ വെമ്പല്‍ കൊണ്ട ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു അവളും അതാഗ്രഹിച്ചു വല്ലോ...

പ്രണയം വില്‍പ്പനയ്ക്കു വെക്കുന്ന ഈ തലമുറയില്‍ ഇതില്‍ പരം മറ്റെന്തു പ്രതീക്ഷിക്കാന്‍...

അവളോടുള്ള എന്‍റെ പ്രണയം കളങ്കരഹിതമായിരുന്നു അവള്‍ക്ക് എന്നോടുള്ളത് പദവിയുടെ പിന്‍ബലം അവള്‍ക്ക് കരുത്തേകുമെന്ന ലക്‌ഷ്യവും
എല്ലാ നേട്ടങ്ങളുടെയും അവസാനം അവള്‍ എന്‍റെമരണം കാംഷിച്ചതില്‍ തെറ്റെന്തിരിക്കുന്നു...

എന്‍റെ മരണം അവള്‍ക്ക് നേട്ടമെങ്കില്‍ മറുത്തെന്‍റെ ചിന്തകള്‍ക്കെന്തു പ്രസക്തി....

നീണ്ട വര്‍ഷങ്ങള്‍ എന്‍റെ ഹൃദയഭാജനം ആയിരുന്നു എന്ന് എന്നെ വിശ്വസിപ്പിച്ച അവളുടെ നടന വൈഭവം അറിയാന്‍ വൈകിയതാണ് എന്‍റെ പ്രാണനെടുക്കുംവരെ എത്തി നില്‍ക്കുന്നത്
ആത്മാവ് എന്ന അവള്‍ നഷ്ടപ്പെട്ടിട്ട് ശരീരം എന്ന ഞാന്‍ ഈ ഭൂമിയില്‍ എന്തിനവശേഷിക്കുന്നു...

ഓര്‍ത്തെടുക്കാന്‍ നല്ല നിമിഷങ്ങള്‍ തന്നവളില്‍ വെറുപ്പിന്‍ അംശം വിതറാന്‍ എന്‍റെ ശിഷ്ടജീവിതം ഒരു കാരണമാകും എന്ന തോന്നല്‍ മരണമെന്ന സമസ്യക്ക് ആകുമെന്ന തോന്നല്‍ മരണത്തെ പുല്‍കാന്‍ വെമ്പല്‍ ഏറ്റി അതിന് കാരണക്കാരി ആയവള്‍ തന്നെ നിമിത്തമായത് ദൈവ ഹിതമോ
ഇല്ല ഇനിയും ഞാന്‍ ചിന്തകള്‍ക്ക് വേഗത ഏറ്റുന്നില്ല അതു ചിലപ്പോള്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചാലോ...

എന്‍റെ മരണം ഒരു ഭീരുവിനെ പോലെ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല മറിച്ച് അവളോടുള്ള എന്‍റെ പ്രതികാരമാണ്

കളങ്കമില്ലാത്ത പ്രണയം പവിത്രമായ ഒരനുഭൂതിയാണ് രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ ഇണ ചേരുന്ന ഒരപൂര്‍വ്വ അനുഭൂതി

അവള്‍ക്ക് പ്രണയം ലകഷ്യത്തിലേക്കുള്ള ചവിട്ടുപടിയും ഒടുവില്‍ എരിഞടങ്ങാന്‍ വിധിക്കപ്പെട്ടവന്‍ ഞാനും

1.5.13

-:ബന്ധനം:-

വരും വരായികൾ ചിന്തകൾക്കപ്പുറമാകുന്ന ചില സന്ദർഭങ്ങളിൽ പറയാതെ പറഞ്ഞതൊക്കെ ബന്ധനമാകുന്നു....