31.10.13

-:HAPPY BIRTHDAY:-

ന്നലകളുടെ നഷ്ടതകൾ മറന്ന് ഇന്നിന്റെ ലോകത്ത് വടവൃക്ഷം പോലെ വളർന്ന അത്ഭുത പ്രതിഭാസമാണ് ഭാഗ്യ ലക്ഷ്മി എന്ന ഡബ്ബിംഗ് ആർടിസ്റ്റ്. നടനവൈഭവ വാക്കുകൾ കൊണ്ട് മറ്റുള്ളവരെ കയ്യിലെടുക്കാൻ വെഗ്രത കാട്ടാൻ വെമ്പൽ കൊള്ളുന്ന ഈ കാലത്ത് പിന്നിട്ട ജീവിതത്തിൽ തനിക്കേൽക്കേണ്ടിവന്ന തിക്താനുഭവങ്ങൾക്കെതിരെ പടപൊരുതി ഭാഗ്യ ലക്ഷ്മി നമുക്കിടയിൽ മാതൃകയായി....

പ്രിയ ലക്ഷ്മിചേച്ചിക്ക് ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ
സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ 

"ജീവന്റെ തുടിപ്പ്  ഭൂമിവിടുന്ന സമയം  വിദൂരമല്ല എന്ന് ഓരോ ജന്മദിനവും നമ്മെ ഓര്‍ക്കാന്‍  പ്രേരിപ്പിച്ചാല്‍ അതിനപ്പുറം മറ്റെന്തുണ്ട് നമുക്ക് നല്‍കാന്‍".....

27.10.13

-:സുന്ദരമുഖം:-



ത്ര സ്നേഹിപ്പൂ നിങ്ങളന്നെ ഒരിക്കെ വിട്ടുപിരിയതെൻനിയോഗം 
നിമിഷ നേരം മതി മറവിയുടെ ഭാണ്ഡകെട്ടിലമാരാൻ ഞാൻ..
ഓർത്തെടുക്കുക വല്ലോപ്പോഴുമീ സുന്ദരമുഖം 
ഒരിക്കൽ ഞാൻ നിങ്ങളിലോരുവനായിരുന്നു എന്ന സത്യം സ്മൃതിയടയാതിക്കട്ടെ എൻ പ്രിയരേ നിങ്ങളുടെ ഇടനെഞ്ചിൽ....

26.10.13

അടക്കം ചെയ്യും മുൻപേ....

ഷ്ട പ്രണയത്തിൻ ഒർമയുടെ ഇളം തെന്നലായി നിൻ ഓർമയിൽ കല്ലറ പിളർന്നു ഞാൻ ഒരിക്കൽ ഉയിര്ത്തെഴുന്നേറ്റു വരും അന്ന് നിൻ ഹൃദയമിടിപ്പിൻ വേഗത വിഫലമായ വിലാപമായി നിന്നിൽ ഭീതി നിറചേക്കാം എൻറെ പ്രണയം കുഴിച്ചു മൂടും മുൻപേ സഖീ തിരിച്ചറിയൂ കളംഗ രഹിതമെൻ പ്രണയമെന്ന് പവിത്രപ്രണയം മരിക്കയില്ലന്നും...

10.10.13

-:വിനാശകാലേ വിപരീത ബുദ്ധി:-


സൗഹൃദങ്ങളുടെ തണലിൽ എന്റെ ദിനങ്ങൾ സന്തോഷകരമായിരുന്നു പിന്നെ എപ്പോഴാണ് ഞാൻ അവരിൽ നിന്ന് ഒറ്റപ്പെടലിൽ  കൈപ്പുനീർ നുണഞ്ഞത്

ഇന്ന് ഞാൻ വേദനയുടെയും ഒറ്റപ്പെടലിന്റെയും ഉറക്കം നഷ്ടപ്പെട്ട രാത്രികളെയും പേറി നടക്കുന്നു.സന്തോഷകരമായ നാളുകളിൽ നിന്നും എങ്ങിനെ ഞാൻ ഒറ്റപ്പെട്ടു. ആത്മാവു നഷ്ടപ്പെട്ട ശവമായിതീർന്നതെങ്ങിനെ.....

ചിരികൾക്കിടയിലെ വേദന മറയ്ക്കാൻ ഞാൻ നന്നായി പാടുപ്പെടുന്നു. യം വരുത്തി വെച്ച വിനയിൽ ഇടനെഞ്ച് പിളരുന്നവേദന  താങ്ങാവുന്നതിലും അപ്പുറത്തെത്തിയ അവസ്ഥ....

സന്തോഷകരമായ നാളുകളിൽ സൗഹൃദങ്ങളുടെ വിശാലതയിൽ ഇല്ലാത്ത വേദനയുടെ ഭാണ്ഡ കെട്ടഴിച്ച എന്റെ നടന വൈഭവം തിരിച്ചരിഞ്ഞതിൻ പരാജയം വിജയമാക്കാൻ മറു തന്ത്രം.

രോഗിയല്ലാത്ത ഞാൻ നിത്യ രോഗിയുടെ വേഷം കെട്ടി ഹൃദയത്തിൽ വിഷം നിറച്ച് ഞാൻ സൗഹൃദങ്ങൾക്കിടയിൽ നടന താണ്ഡവമാടി നിലനിൽപ്പിൻ ഭദ്രത ലക്ഷ്യ കുതിപ്പിലേക്കുള്ള ചവിട്ടു പടി അതു മാത്രമായിരുന്നു എന്റെ സൗഹൃദ വലയം.

കാലം സത്യത്തെ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അന്ന് തന്റെ സ്ഥാനം ചവറ്റു കൊട്ടയ്ക്ക് സമമെന്നും  തിരിച്ചറിവ് നഷ്ടപ്പെട്ട ഞാൻ  ഓർക്കാതെപോയി....

കൈവിട്ട കളിയിൽ സൗഹൃദങ്ങളുടെ നന്മയെ അവർ തന്ന വിലമതിക്കാത്ത സ്നേഹത്തെ വില കൊടുത്ത് വീട്ടാം എന്ന എന്റെ മൂഡതയെ ഇനിയുമെന്തേ ഞാൻ തിരിച്ചറിയാതെ പോയി. വരും വരായ്കൾ  ചിന്തകൾക്കപ്പുറമാകുന്ന നിമിശത്തെ ഒരിക്കലെങ്കിലും പുണർന്നറിയാൻ ശ്രമിക്കാതെ പോയാൽ ചത്തതിനൊക്കുമൊ ജീവിച്ചിരിക്കിലും എന്നതിനെ മറികടക്കാൻ കഴിയാതെ പോയ ഹതഭാഗ്യന്റെ റോൾ ആയിരിക്കും ജീവിതം എനിക്കു നേരെ നീട്ടപ്പെടുക

ഹൃദയത്തിൻ ഒറ്റപ്പെടലും സ്നേഹ കാംഷകരുടെ ഒറ്റപ്പെടുത്തലുമാണ്  ജീവിതത്തിലെ ഏറ്റവും വലിയ വേദന എന്ന് ഇനി യെങ്കിലും ഹൃദയവിഷം നിറച്ച ഞാൻ തിരിച്ചറിയാതെ പോയാൽ....

ഒരിക്കലും തിരികെ വരാൻ ആഗ്രഹിക്കാത്ത നിരാശയുടെ മൂടുപടം എന്റെ മേൽ എന്നെന്നേക്കുമായി മൂടപ്പെടാം

വിഷ ചഷകം വലിച്ചെറിഞ്ഞ് നന്മയുടെ സന്തോഷത്തിന്റെ  നല്ല നാളുകൾ എന്നരികിൽ എത്തപ്പെടുന്ന നിമിഷത്തെ കാംക്ഷിതായാണിന്നു ഞാൻ .....

 

1.10.13

-:അവൾ ശവം തീനി പക്ഷി :-

ർഷങ്ങൾ പലത് കഴിഞ്ഞപ്പോഴാണ് എന്റെ പ്രണയിനി വെറും ഒരു ശവം തീനി പക്ഷിയാ ണെന്ന് ഞാൻ അറിഞ്ഞത് .അതെന്തേ ഒരു പെണ്‍ ഹൃദയം മനസ്സിലാക്കാൻ ഞാനിത്ര വൈകിയത് ?.ഞാൻ അവൾക്ക് എന്റെ ജീവൻ കൊടുത്തു അവളെന്നെ ജീവച്ചവമാക്കി. അവൾക്ക് പ്രണയം ഒരു നടനമാണെന്നും അവളുടെ പ്രണയത്തിന്റെ ഇരകളിൽ ഒന്ന് മാത്രമാണ് ഞാനെന്നും അറിഞ്ഞ നേരത്തെ എന്റെ ഹൃദയവേദന. കൈവിട്ടു പോവുമായിരുന്ന എന്റെ ഹൃദയത്തിന്റെ പിടിവള്ളി കൊരുത്തെടുക്കാൻ എനിക്ക്  നന്നേ പാടുപെടേണ്ടി വന്നു....

എനിക്കവൾ വെച്ചു നീട്ടിയ നല്ല നിമിഷങ്ങൾ.. കൊതിയോടെ ശവമിറച്ചി കഴിക്കാൻ വെമ്പൽ കൊള്ളുന്ന കഴുകൻ കണ്ണുകളിലൂടെയാണെന്ന് അറിയാൻ വൈകിയതിനാൽ അവളിൽ ഞാൻ അറിഞ്ഞ ആ നല്ല നിമിഷങ്ങൾ എന്റെ ജീവിതത്തിലെ അപൂർവ്വ നിമിഷമായി എന്റെ ഹൃദയത്തെ പുളകമണീക്കുന്നു.പക്ഷെ പിന്നീടവൾ പറഞ്ഞറിഞ്ഞ വാക്കുകളിൽ എന്റെ ഹൃദയം മുറിവേറ്റു രക്തം വാർന്നോലിക്കുന്നതിലും  അപ്പുറമായി.എന്റെ ഹൃദയത്തിൽ പവിത്രമായ ഒരു സ്ഥാനം ഞാൻ അവൾക്കു കൊടുത്തു. പകരമവൾ  എനിക്കു വെച്ചു നീട്ടിയതോ പണത്തിനുവേണ്ടി പണം നൽകുന്നവരെ സന്തോഷിപ്പിക്കുന്ന മാംസം വിക്കുന്ന വേശ്യയുടെ നിമിഷനേരത്തെ കാമുക വേഷവും ...

.അവളെനിക്ക്‌ എന്റെ കാമ ശമനത്തിന്റെ ഒരു ഉപകരണം മാത്രമായിരുന്നില്ല.ചെറുപ്രായത്തിൽ എന്നിലർപ്പിതമായ
പോലെ എന്നെ ചുറ്റിയ അനാഥത്വം. സ്നേഹം പ്രകടമല്ലന്നും അത് മറച്ചു വെയ്ക്ക്പ്പെടെണ്ട അപൂർവ തകിൽ പെട്ടതെന്നും ഞാൻ എന്നിൽ സ്വയം വിശ്വസിച്ചടച്ചുവെച്ച ഹൃദയം അനുവാദത്തിനു കാത്തുനില്ക്കാതെ തുറന്നകത്തു കയറിയവൾ എന്നിലൂടെ നേടിയതോ അവളുടെ നിലനിൽപ്പ്‌...

ലക്ഷ്യ കുതിപ്പിലേക്കുള്ള ഒരു പിടിവള്ളി മാത്രമായവൾ എന്റെ ഹൃദയത്തിൽ  കൂടുകൂട്ടി ഇളം ചിറകിലവൾ എന്റെ ഹൃദയത്തിൽ പറന്നു നടന്നു നിമിഷത്തിന്റെ വേഗത വർഷം കൊണ്ടവൾ തീർത്തെടുത്തു


ഒരിക്കലവളെന്നോട്‌ പറഞ്ഞു നിന്നിലെ എന്റെ നിമിഷങ്ങൾ അപൂർവവും ഹൃദയ സ്പർഷവുമാണെന്ന് .പിന്നീടൊരിക്കൽ അവൾ പറഞ്ഞത് നിന്നിൽ ഞാൻ ഒരിക്കലും എന്നെത്തേടിയില്ല പിന്നെയെന്തിനെന്നിൽ വിഷമത്തിൻ കണിക...കുറ്റ ബോധത്തിൻ  അശ്രു കണങ്ങൾ എന്നിലർപ്പിതവുമല്ലന്ന്.....

ഇന്നവൾ ഹൃദയ ബന്ധത്തിൻ വിലയറിയാതെ പുതു ഇരയെ തേടിയത്ര തുടരുന്നു....

 എന്റ ഹൃദയം ഞാൻ അറവുകാരന്റ കരവിരുതിൽ ചെറു കഷ്ണമാക്കി അവളിലേക്കെറിയപെട്ടതിൻ വേദന പേറി യാത്ര തുടരുന്നു....

പവിത്രപ്രണയത്തിൻ ഇരയല്ല ഞാൻ അവളാൽ കളങ്കമാക്കപ്പെട്ട പ്രണയത്തിൻ ഇരയാണു ഞാൻ
പ്രണയം വിൽപ്പനയ്ക്ക് വെക്കപ്പെട്ട കാലത്തിൻ ജീവച്ചവമാണ് ഞാൻ .പവിത്ര പ്രണയത്തിന് മരണമില്ലന്നുള്ള മുറിവേറ്റ ഹൃദയത്തിൻ ബലപ്പെടൽ മാത്രമാണെൻ നഷ്ട്രത മറന്ന് പുതു വസന്തം തേടിയുള്ള യാത്ര ....