31.10.20

നിഴൽവീണവഴികൾ ഭാഗം 98

 

 

“ജീവിതത്തിന്റെ നാൾവഴികളിൽ തങ്ക ലിപിയിൽ ആലേഖനം ചെയ്ത ദിവസമായിരിക്കും ഇന്ന്. കാരണം എന്നെ എനിക്ക് വീണ്ടും ഓർത്തെടുക്കാൻ സാധിച്ചു. അതു കൂടാതെ ഞാൻ ആരായിരുന്നു എന്നുള്ള വിവരവും നിങ്ങളെ അറിയിക്കാൻ സാധിച്ചു... അവൻ പ്രസംഗം അവസാനിപ്പിച്ചപ്പോഴേയ്ക്കും നിറഞ്ഞ കരഘോഷമുയർന്നു... അവസാന നടപടിക്രമമെന്ന നിലയിൽ ഫസലിന് മുൻ എം.എലെ. ഷീൽഡ് സമ്മാനിച്ചു. മനോഹരമായ സുവർണ്ണ ലിപികളിൽ തന്റെ പേരെഴുതിയ ഷീൽഡ്... എല്ലാവരും അവനെ അനുമോദിച്ചു. വലിയൊരു ആൾക്കൂട്ടമുണ്ടായിരുന്നവിടെ...

യോഗ നടപടികൾ കഴിഞ്ഞു.. വിഷ്ണുവിനും ഇന്നാണ് ഫസലിന്റെ ജീവിതത്തിൽ ഫ്ലാഷ് ബാക്ക് മനസ്സിലായത്...

ഫസൽ കമ്മറ്റിക്കാരോടൊപ്പം നടന്ന് വിഷ്ണുവിനടുത്തെത്തി... എല്ലാവരും സ്നേഹപൂർവ്വം യാത്രയാക്കി.. അവരുടെ സ്നേഹം അവനു തൊട്ടറിയാൻ സാധിച്ചു. കാർ സ്റ്റാർട്ട് ചെയ്തു. കുറച്ചു നേരത്തേയ്ക്ക് നിശ്ശബ്ദതയായിരുന്നവിടെ... ഫസൽ... ഞാൻ പ്രസംഗം മൊത്തം കേട്ടു.. ചോദിക്കുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത്... ഇത്രയു ത്യാഗം സഹിച്ചാണോ നിങ്ങളിവിടെയൊക്കെ എത്തിയത്.

“വിഷ്ണുവേട്ടാ... എല്ലാവരുടേയും ജീവിതത്തിൽ ഒരോരോ കടമ്പകൾ ഉണ്ടാകും.. അതിൽ ഏറ്റക്കുറച്ചിലുകളുമുണ്ടാകും.. ഞങ്ങളുടെ പ്രത്യേകിച്ച് എന്റെ ജീവിതത്തിൽ ഉണ്ടായ തിക്താനുഭവങ്ങളൊക്കെ എന്റെ പ്രായത്തിൽ ആരും അനുഭവിക്കാത്തതാണ്... യാതനകളും വേദനകളും അനുഭവിച്ചതിന് ഒരു കണക്കുമില്ല.. എന്തെല്ലാം പ്രശ്നങ്ങളായിരുന്നെന്നറിയുമോ.. ഒരുപക്ഷേ അതൊക്കെ
തന്നെയായിരിക്കാം ഇതുവരെ എല്ലാം നേടണമെന്നുള്ള ആഗ്രഹത്തിൽ ജീവിക്കാനായത് എന്നു കരുതുന്നു...“

“അപ്പോൾ... നിങ്ങൾ നേരത്തേ താമസിച്ച സ്ഥലം...“

“വിഷ്ണുവേട്ടാ... എല്ലാം ഒരുദിവസം ഞാൻ പറയാം... ഇതെല്ലാം പറഞ്ഞുതുടങ്ങിയാൽ ദിവസങ്ങൾ വേണ്ടിവരും...“

“നിർബന്ധിക്കുന്നില്ല.. എന്നാലും എനിക്കു ബഹുമാനം തോന്നുന്നു... ഫസലിനോട്.“

“അതുവേണ്ട.. എന്നെ കൊച്ചനുജനെപ്പോലെ കണ്ടാൽ മതി... വിഷ്ണുവേട്ടനടുത്തെത്തുമ്പോൽ ഞാനനുഭവിക്കുന്നത് ഒരു ജ്യേഷ്ഠന്റെ സ്നേഹവും സുരക്ഷയുമാണ്...“

വിഷ്ണുവിന് ഉത്തരമുണ്ടായില്ല.. പകരം രണ്ടുതുള്ളി  കണ്ണുനീർ അടർന്നു വീണു... അവൻ ഫസൽ കാണാതെ ആ കണ്ണുനീരുകൾ തുടച്ചു...

ഫസൽ ഓർക്കുകയായിരുന്നു.. കുടുംബംനോക്കാൻ ഉമ്മ വീടുകളിൽ ജോലി ചെയ്ത കാലം... ഉമ്മ വന്നു കുറച്ചു ദവിസം താമസിച്ചു തിരികെപ്പോകുമ്പോഴുള്ള വിഷമം... എത്രയോ കാലം അങ്ങനെ കഴിഞ്ഞു... ഒന്നും തന്നെ അറിയിക്കാതെ ആ ഉമ്മ എന്തെല്ലാം അനുഭവിച്ചുകാണും...

കാർ വീടിനുമുന്നിലെത്തി... ഗേറ്റ്തുറന്ന് അകത്തു പാർക്ക് ചെയ്തു...

“ഫസലേ ‍ഞാൻ പോട്ടെ...“

“വിഷ്ണുവേട്ടാ.. വീട്ടിൽ കയറിയിട്ടു പോകാം..“

“വേണ്ട... നാളെവരാം.. ഇന്ന് കുറച്ചു താമസിച്ചു പോയി ....“

“ഫസലേ വിഷ്ണു പോയോ...“

“പോയി ഉപ്പാ...“

വിഷ്ണുവിന്റെ മനം മുഴുവൻ ദുഃഖമായിരുന്നു. സ്നേഹപൂർവ്വം പെരുമാറുന്ന ആ കുടുംബത്തിലെ ഒരു കാലത്തെ ദുരവസ്ഥ എത്ര വേദനാജനകമായിരുന്നെന്നു അവൻ ഓർക്കുകയായിരുന്നു...

ഫസൽ തന്റെ കൈയ്യിലിരുന്ന ഷീൽഡ് ഉപ്പാനെ ഏൽപ്പിച്ചു...

“ടാ... നിന്റെ ഉമ്മാന്റെകൈയ്യിൽ കൊടുക്കടാ..“

“ഉപ്പാ... ഇതിനർഹൻ ഉപ്പയാണ്... ഉപ്പാന്റെ ആഗ്രഹം അതാണ് സാധിച്ചിരിക്കുന്നത്... ഉമ്മ ഒരു ത്യാഗിയാണ്.. ജീവിതം മൊത്തം എനിക്കും കുടുംബത്തിനും വേണ്ടി സഹനം ചെയ്തവൾ..“

“ഉപ്പാ ഇവനെന്തൊക്കെയാ ഈ പറയുന്നത്.. വളർന്നു വരുന്തോറും അവൻ പറയുന്നതൊന്നും മനസ്സിലാകുന്നില്ല..“

“സഫിയാ.. പഠിത്തമുള്ളോർ പറയുന്നതും ചിന്തിക്കുന്നതും നമുക്ക് മനസ്സിലാവില്ല.. അവൻ നല്ലൊരു വാഗ്മിയല്ലേ... അവനിലെ ആശയങ്ങൾ മനസ്സിലാക്കിയെടുക്കാൻ സമയമെടുക്കും...“

വിറയ്ക്കുന്ന കൈകളോടെ ആ വൃദ്ധ മനുഷ്യൻ ഷീൽഡ് കൈയ്യിൽ വാങ്ങി.. അതിന്റെ പുറം തടവി... നിറകണ്ണുകളോടെ ഫസലിനെ നോക്കി...

“എന്താ ഉപ്പാ.. സന്തോഷായോ“

“ഈ ജന്മത്തിലെ  സന്തോഷം ഞാൻ അനുഭവിക്കുന്നു ഫസലേ...“

അവിടെ എല്ലാവരുടേയും കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീർ നിറഞ്ഞു...

അപ്പോഴേയ്ക്കും ഫോൺ റിങ്ങ് ചെയ്തു... അപ്പുറത്ത് ഐഷുവായിരുന്നു. ഫസലാണ് ഫോണെടുത്തത്...

“ഫസലേ... ഐഷു..“

“മനസ്സിലായി ഐഷു...“

“ഞാൻ നേരത്തേ വിളിച്ചിരുന്നു. നാട്ടിലെ സ്വീകരണം ഏറ്റുവാങ്ങുന്ന തിരക്കിലാണെന്നറിഞ്ഞു... സന്തോഷമായി ഫസലേ... ഞാൻ എനിക്ക് സെലക്ഷ്‍ കിട്ടണമെന്നതിനേക്കാൾ നിനക്ക് വിജയമുണ്ടാകണമെന്നാണ് ആഗ്രഹിച്ചത്.. എന്റെ വിജയത്തിൽ ഉപ്പയ്ക്കും ഉമ്മയ്ക്കും സന്തോഷം തന്നെയാണ്. എല്ലാവരോടും വിളിച്ച് വീമ്പിളക്കുന്നുണ്ട്.. പക്ഷേ എനിക്ക് അതൊരു സന്തോഷമായി തോന്നുന്നില്ല..“

“അതെന്താ ഐഷു അങ്ങനെ..“

“... ഒന്നാമത്.. എനിക്ക് റാങ്ക് നിന്നേക്കാൾ വളരെ പിന്നിലാണ്... നമുക്ക് ഒരു കോളേജിൽ എന്തായാലും പഠിക്കാനാവില്ല... പിന്നെ വാപ്പ എന്നെ ഇവിടെ ചേർക്കാനാണ് തീരുമാനിച്ചിരിക്കുന്നത്... ഇവിടെ ഒരു മെഡിക്കൽ കോളേജ് ഉണ്ട്.. .വാപ്പയ്ക്ക് പരിചയമുള്ളവരാണ്... അവിടെ അഡ്മിഷനുവേണ്ടിയുള്ള പേപ്പവർ വർക്കുകളൊക്കെ നടക്കുന്നു... അവരുടെ സന്തോഷത്തിൽ ഞാൻ ഒരു വിലങ്ങുതടിയാകേണ്ടെന്നു കരുതി കൂടുതൽ എതിൽക്കുന്നില്ല..“

“ഐഷു.. എവിടായാലും ലക്ഷ്യം നേടുകയെന്നുള്ളതാണ്. അകലെയാണെങ്കിലും എപ്പോൾ വേണമെങ്കിലും വിളിക്കാനും ഒരു ദിവസത്തെ യാത്രയിൽ കാണാനും കഴിയുമല്ലോ...“

“അതാ ഒരാശ്വാസം... എന്നാലും ഇത്രയും കാലം നമ്മൾ ഒരുമിച്ച് പോവുകവും വരികയും ചെയ്തതല്ലേ... പെട്ടെന്ന് ഇതെല്ലാം ഇല്ലാതാകുന്നെന്നറിഞ്ഞപ്പോളൊരു വിഷമം.. സാരല്യ.. നീ പറഞ്ഞതാ ശരി... ഒരു നാലുവർഷം... അതു കഴിഞ്ഞാൽ പിന്നെ നമുക്കൊരുമിക്കാം...“

“ഇവിടെല്ലാരുമുണ്ട്...“

“അവരെല്ലാം കേൾക്കുന്നുണ്ടോ...“

“ഇല്ല... മറ്റെന്തോ സംസാരിക്കുകയാണ്...“

“ന്നാലേ... ന്റ മോൻ ഞാൻ പറയുന്നതങ്ങ് കേട്ടാൽ മതി... ടാ... ഞാൻ നാട്ടിലായിലുന്നേ... നിന്നെ കെട്ടിപ്പിടിച്ച് ഞാനൊരു ഉമ്മ തന്നേനേ...“

“ഹോ... എന്തൊരു നഷ്ടാല്ലേ... എനിക്ക്.“

“ങ്ഹാ.. കുഴപ്പമില്ല... ഇനിയും അവസരം വരുമല്ലോ...“

“അപ്പോൾ ഞാൻ നിന്നെ കെട്ടിപ്പിടിച്ച് ഉമ്മതരാം....“

“വേണ്ടാ.. വേണ്ടാ... ആ പൂതി മനസ്സിലിരിക്കട്ടെ...“

“എന്തായി അഡ്മിഷന്റെ കാര്യങ്ങളൊക്കെ...“

“ഗോപിയങ്കിൾ എല്ലാം ചെയ്യാമെന്നു പറഞ്ഞിരിക്കുന്നു.. ഉമ്മയുമായി സംസാരിച്ചിരുന്നു.. വേണ്ട സമയത്ത് അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

“നന്നായി.. ഒരാൾ സഹായിക്കാനുണ്ടല്ലോ. പിന്നെ... ഞാനും നീയും രണ്ടു സ്ഥലത്താണെങ്കിലും നിന്നെ ഉഴപ്പാൻ ഞാൻ അനുവദിക്കില്ല... ഇവിടുരുന്ന് കൺട്രോൾ ചെയ്യാനറിയാമെനിക്ക്.“

“ഉവ്വുവ്വേ....“

“ശരി.. ഡോ. ഫസൽ... ഞാൻ നാളെവിളിക്കാം...“

“ഡോ. ഐഷൂ... എന്നാൽ ഗുഡ്നൈറ്റ്..“

അവൻ ഫോൺവച്ച്... വീട്ടുകാരോടൊപ്പം സംഭാഷണങ്ങളിൽ പങ്കുചേർന്നു... വിഷയം അടുത്തമാസം അഭിമന്യുവിന്റെ വിവാഹമാണ്... സ്റ്റീഫൻ അങ്കിളിന്റെ മകളുടെ വിവാഹം അതു കഴിഞ്ഞ് ഒരാഴ്ചകഴിഞ്ഞും. രണ്ടിനും പോകേണ്ടതുണ്ട്... അതിന്റെ പ്ലാനിങ്ങാണവിടെ നടക്കുന്നത്.

സ്റ്റീഫന്റെ മകൾ ലീവിനെത്തിയിട്ടുണ്ട്... നാളെ അവർ ഇങ്ങോട്ടുവരുമെന്നാണ് പറഞ്ഞിരിക്കുന്നത്. വിവാഹം വിളിക്കുക അതു കൂടാതെ നാട്ടീന്ന് പോയിട്ടിപ്പോൾ രണ്ടുവർഷത്തിലധികമായിരിക്കുന്നു. വിവാഹം പ്രമാണിച്ച് കുറച്ച് കൂടുതൽ ലീവു കിട്ടി അതാണ് നേരത്തേ പോന്നത്... അവളെ വിവാഹം കഴിക്കാൻ പോകുന്നവന് റഷീദിന്റെ ബേക്കറിയിൽ അക്കൗണ്ടന്റായി ജോലി നൽകാമെന്ന് റഷീദ് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ട് വിസയും മറ്റും റഡിയാക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്...

അവരുടേത് ലൗ മാര്യേജാണെങ്കിലും പരസ്പരം അറിയാവുന്ന കുടുംബക്കാരാണ്... ആറാംക്ലാസ്സു മുതലേ അവർക്ക് പരസ്പരം അറിയാം.. പക്ഷേ വീട്ടുകാർക്ക് ആദ്യം എതിർപ്പായിരുന്നു.. കാരണം ചെക്കൻ കുഴപ്പമില്ല.. നല്ലൊരു ജോലിയില്ലെന്നുള്ള ഒരു പരിഭവം.. ഒരു ധനകാര്യ സ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജരാണ്... പ്രൈവറ്റ് കമ്പനിയായതു കാരണമാണ് വീട്ടുകാർക്ക് താൽപര്യക്കുറവ്.. പക്ഷേ അത് റഷീദ് ഇടപെട്ട് പുതിയ ജോലി ഗൾഫിൽ ഓഫർ ചെയ്തു.. അതോടെ പ്രശ്നങ്ങളെല്ലാം തീർന്നു...

അപ്പോഴേയ്ക്കും അടുത്ത ഫോൺ ബെല്ലടിച്ചു.. റഷീദായിരുന്നു അപ്പുറത്ത്..

“ഫസലേ... നാട്ടിൽ നീയിപ്പോൾ വലിയ താരമായെന്നാണല്ലോ പറയുന്നത്..“

“അങ്ങനൊന്നുമില്ല മാമാ...“

“നിനക്ക് വണ്ടി ഇഷ്ടപ്പെട്ടോ...“

“ഇഷ്ടപ്പെട്ടു...“

“പുറത്തേയ്ക്കൊക്കെ പോയോ...“

“ഇല്ല മാമാ... വിഷ്ണുവേട്ടനേയും കൂട്ടി പോകാമെന്നുവച്ചു...“

“അതു നന്നായി... പിന്നെ വലിയ സ്പീഡിലൊന്നും പോകരുത്... വളരെ സൂക്ഷിച്ചുവേണം യാത്ര..“

“അറിയാം മാമാ.. ഞാനൊരിക്കലും ഉപദേശങ്ങൾ ധിക്കരിക്കില്ല മാമാ..“

“അതറിയാം.. ഞങ്ങൾക്ക് നിന്നെ വിശ്വാസമാണ്..“

ഫസലിനോട് സംസാരിച്ചതിനുശേഷം ഫോൺ സഫിയയ്ക്ക് കൊടുക്കാൻ പറഞ്ഞു... അവൻ സഫിയയുമായി സംസാരിച്ചു...

“സഫിയാ... നീ ശ്രദ്ധിച്ചു കേൾക്കണം... വളരെ സുപ്രധാനമായ ഒരു കാര്യമാണ് ഞാനിപ്പോൾ പറയാൻ പോകുന്നത്...“

“എന്താ ഇക്കാ...“

“പിന്നെ.. നിന്റെ മോൻ ഒരു ഡോക്ടറാകുമെന്നുള്ളതിൽ സംശയമൊന്നുമില്ല.. അതിനു മുമ്പ് നിങ്ങൾക്ക് ഒരാസ്ഥാനം അത് എന്റെ സ്വപ്നമാണ്... ഇപ്പോൾ സ്ഥാപനം നല്ല ലാഭത്തിലാണ്... നമ്മുടെ വീടിനോടു ചേർന്നുകിടക്കുന്ന വാസുവേട്ടന്റെ  മതിൽക്കെട്ടുള്ള പുരയിടം നിനക്കറിയില്ലേ... 16 സെന്റാണത്.. അത് ഞാൻ നിന്റെ പേരിൽ വാങ്ങാൻ പോവുകയാണ്.“

“ഇക്കാ.... അവളുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.“

“മോളേ... നമ്മുടെ കുടുംബത്തിന് ഒരു മോശം സമയമുണ്ടായിരുന്നു... വാപ്പയ്ക്കും ഉമ്മയ്ക്കും പലതും ശ്രദ്ധിക്കാനും സാധിച്ചിട്ടില്ല... എന്റെ ജീവിതത്തിൽ ഒരു വലിയ ആഗ്രഹമാണ് നിനക്ക് ഒരു വീട് എന്നത്... അതിന് ഞാനും അൻവറും കൂടി തുടക്കം കുറിക്കുകയാണ്. ഞാൻ വാപ്പയുമായി സംസാരിച്ചിരുന്നു. വാപ്പയ്ക്ക് നൂറുവട്ടം സമ്മതം.. ഇക്കാര്യം ഞാൻതന്നെ നിന്നോടു പറയണമെന്ന് വാപ്പയ്ക്ക് നിർബന്ധം അതാണ് ഞാൻ നിന്നോട് ഇപ്പോൾ ഇക്കാര്യങ്ങൾ അവതരിപ്പിക്കുന്നത്...“

“സഫിയാ.. നീ കേൾക്കുന്നുണ്ടോ..“

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു... ജീവിതത്തിൽ ഒരുക്കലും പ്രതീക്ഷിക്കാത്ത നിമിഷമാണിത്... സഹോദരങ്ങൾക്ക് സ്നേഹവും ആത്മാർത്ഥതയുമുണ്ടെന്നറിയാം പക്ഷേ ഇത്രയുമൊക്കെ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല...

ഏങ്ങിക്കരഞ്ഞുകൊണ്ട്... “ഇക്കാ... ഇതിനൊക്കെ ഞാൻ എങ്ങനെയാണ് നന്ദിപറയുക...“

“ഇത് നന്ദിയുടെ കാര്യമല്ല.. ഇതെന്റെ കടമയാണ്.. വാപ്പയ്ക്ക് സമ്പാദ്യവും സ്വത്തുമുണ്ടായിരുന്നെങ്കിൽ അത് നിനക്കുകൂടി അവകാശപ്പെട്ടതാവുമായിരുന്നു.. പക്ഷേ വാപ്പയുടെ സമ്പത്ത് നമ്മൾ മക്കളാണ്... ആ മക്കൾക്ക് അവരുടെ സമ്പത്ത് പരസ്പരം പങ്കുവയ്ക്കുന്നതിൽ എന്താണ് തെറ്റ്.“

“ഇക്കാ.. അത് നാത്തൂനോട് ആലോചിച്ചോ..“

“അവളെ നിനക്ക് ഇത്രയും നാളായിട്ടും മനസ്സിലായില്ലേ... ഇത്രയും കുടുംബസ്നേഹമുള്ള ഒരുവളെ എനിക്ക് എൻറെ ഭാര്യയായി ലഭിച്ചതിൽ സന്തോഷമുണ്ട്... പിന്നെ നീ വിഷമിക്കുകയൊന്നും വേണ്ട.. അടുത്ത മാസം ‍ഞാനും നാട്ടിൽ വരുന്നുണ്ട്. അപ്പോൾ എഴുത്തുനടത്താം.. കല്യാണം പ്രമാണിച്ച് ഒരാഴ്ച നാട്ടിൽ കാണും.. അപ്പോൾ നമുക്ക് എല്ലാറ്റിനും തീരുമാനമാക്കാം... ശരി.. എന്നാൽ ഞാൻ വയ്ക്കട്ടേ..“

“ശരി.. ഇക്കാ...“

അപ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴികിക്കൊണ്ടിരുന്നു... കണ്ണു തുടച്ചുകൊണ്ട് ഹമീദിനടുത്തെത്തി...

“സഫിയാ... റഷീദ് എല്ലാം പറഞ്ഞില്ല...“

“ഉവ്വ്..“

“അവന്റെ തീരുമാനമാണ് ശരി... നീ ഇനി എതിർപ്പൊന്നും പറയേണ്ട...“

“മോളേ നിന്റെ കണ്ണുകൾ ഇനിയും നിറയരുത്... എന്തുകൊണ്ടും നല്ല ദിനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്...“

“നാത്തൂനേ... ഞങ്ങളെല്ലം നേരത്തേ അറിഞ്ഞു...“

“അപ്പോൾ എല്ലാവരും അറിഞ്ഞുകൊണ്ടുള്ള പരിപാടിയായിരുന്നല്ലേ..“

“അല്ലെന്ന്.. അതൊരു നല്ല കാര്യമല്ലേ... ഫസലേ നീ കാര്യങ്ങൾ വല്ലതും അറിഞ്ഞോ?“

അവിടെ നടക്കുന്ന കാര്യങ്ങൾ കണ്ട് കണ്ണുമിഴിച്ചിരിക്കുകയായിരുന്നു ഫസൽ..

“എന്താ എന്ത് കാര്യം..“

“പിന്നെ... നിന്റെ ഉമ്മയ്ക്ക് സ്വന്തമായി ഒരു പുരയിടം കൈവരാൻ പോകുന്നു.“

“ശരിയാണോ ഉമ്മാ..“

“അതേടാ... തൊട്ടപ്പുറത്തുള്ള വാസുവേട്ടന്റെ പുരയിടമില്ലേ... അതു കൊടുക്കാന്നറിഞ്ഞതുമുതൽ റഷീദ്ക്കായ്ക്ക് അതുവാങ്ങി സഫിയയ്ക്ക് നൽകണമെന്ന് ആഗ്രഹം... പിന്നെ പുരയിടം മാത്രമല്ല.. അവിടൊരു വീടും ഒരുങ്ങുന്നുണ്ട്.. നീ ഡോക്ടറായി വരുമ്പോൾ സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ വീടുവേണ്ടെ... അതിപ്പോഴേ തയ്യാറാണ്..“

“എന്നാലും ‍ഞാനിവിടെനിന്നും പോവില്ല...“

“ഇവിടുന്നു പോകാൻ ഞങ്ങൾ സമ്മതിക്കില്ലല്ലോ..“

“നമ്മളാരും ഇവിടെനിന്നും പോകില്ല... തൊട്ടടുത്തു ഒരു വീടുകൂടി വരുന്നെന്നേയുള്ളൂ...“

എല്ലാവരുടേയും പരസ്പര സ്നേഹം ആ വൃദ്ധമനുഷ്യനെ സന്തോഷവാനാക്കി.... ഒരിക്കലും നടക്കില്ലെന്നു കരുതിയതെല്ലാമാണ് അല്ലാഹുവിന്റെ കാരുണ്യത്താൽ നടക്കുന്നത്. എല്ലാം ആ കാരുണ്യവാന്റെ അനുഗ്രഹമെന്നല്ലാതെ എന്തുപറയാനാണ്...

അന്ന് അത്താഴം കഴിഞ്ഞ് എല്ലാവരും സന്തോഷത്തോടെ ഉറങ്ങാനായി പോയി... ഇതിനിടയിൽ ഫസൽ ഒരു കാര്യം മറന്നുപോയിരുന്നു. എല്ലാവരോടും താൻ വിജയിച്ച കാര്യം പറഞ്ഞുവെങ്കിലും മൗലവിയോട് പറയാൻ വിട്ടുപോയി... രാത്രിയായി ഇനി നാളെ വിളിച്ചുപറയാമെന്നു കരുതി...

രാവിലെ സഫിയയുടെ വിളികേട്ടാണ് ഉണർന്നത്.. താഴേയ്ക്ക എത്തുമ്പോൾ അപ്രതീക്ഷിതമായി മൗലവി  ഹാളിലിരിക്കുന്നു...

“ന്നാലും ഫസലേ... ഞാൻ അറിഞ്ഞില്ലല്ലോ...“

“ഞാൻ തിരക്കിടയിൽ മറന്നുപോയതാ.. ക്ഷമിക്കണം.

“അതിന് ഞാൻ പരാതിയൊന്നും പറഞ്ഞില്ലല്ലോ.... ഞാനറിഞ്ഞത് ഇന്നലെ രാത്രിയാണ്... ഉടൻ തന്നെ പുറപ്പെട്ടു... വെളുപ്പാൻകാലത്ത് വീട്ടിലെത്തി... ചെറുതായി വിശ്രമിച്ചു.. നേരേ ഇങ്ങോട്ട്... നിന്റെ സന്തോഷത്തിൽ നമുക്കും പങ്കെടുക്കണമല്ലോ...“

അദ്ദേഹം കൈയ്യിൽ കരുതിയ ഒരു കവർ അവനെ ഏൽപ്പിച്ചു... അവൻ സന്തോഷത്തോടെ അതേറ്റുവാങ്ങി...

“പിന്നെ... നീ ഡോക്ടറാകുമെന്നുറപ്പായി... പക്ഷേ ഒരു കാര്യം മാത്രം മറന്നുപോകരുത്... നിന്നെ ഈ സമൂഹത്തിന് ആവശ്യമാണ്.. അത് ആതുരശുശ്രൂഷയിലായാലും പ്രഭാഷകനായാലും ഇതു രണ്ടു നിന്റെ ജീവിതത്തിന് തുല്യ പ്രാധാന്യം നൽകണം...“

“നിന്റെ പ്രഭാഷണങ്ങളെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും വളരെ നല്ല അഭിപ്രായമാണ് നിന്നെ അറിയുന്നവർക്ക്.. അതൊരിക്കലും മറക്കരുത്.. അടുത്ത ആഴ്ച ബാംഗ്ലൂരിൽ ഒരു സമ്മേളനമുണ്ട്... കൂടെപ്പോരാൻ താൽപര്യമുണ്ടോ... പ്രശസ്ത മതപണ്ഡിതനായ ഇമാം മുഹമ്മദ് ഹക്ക് വരുന്നുണ്ട്. നല്ല അവസരമാണ്.. താൽപര്യമുണ്ടെങ്കിൽ പറഞ്ഞാൽ നിന്നേയും കൊണ്ടുപോകാം...“

ബാംഗ്ലൂരെന്നു കേട്ടപ്പോൾ പിന്നീടൊന്നും ചിന്തിച്ചില്ല...

ഉപ്പാനെയൊന്നു നോക്കി... “ഉണ്ട് ഞാനുമുണ്ട്..“

“ഉപ്പാ ഞാനുംകൂടി പോകട്ടെ..“

“അതിനെന്താ മൗലവിയുടെ കൂടെയല്ലേ... നീ പൊയ്ക്കോ...“

എന്നാൽ അടുത്ത ശനിയാഴ്ച ഇവിടുന്നു തിരിക്കും... ഞായറാഴ്ച അവിടെയെത്തും. തിങ്കളാഴ്ച മീറ്റിംഗും കഴിഞ്ഞ് ചൊവ്വാഴ്ച തിരികെയെത്തും...

“യാത്ര വണ്ടിയിൽ തന്നെയാണോ..“ ഹമീദ് ചോദിച്ചു.

“അല്ല ഹമീദിക്കാ.. ഫ്ലൈറ്റിലാ... ടിക്കറ്റ് അവിടുന്നാ കിട്ടുന്നത്... അതുകൊണ്ട് ഫ്ലൈറ്റിൽ തന്നെയാത്രചെയ്യാമെന്നു വിചാരിച്ചു... കൂടെ ഒരാളെയും കൂട്ടാം.. അത് ഫസല് തന്നെയായിക്കോട്ടെയെന്നു തീരുമാനിച്ചാണ് വന്നത്...“

അവൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല ബാംഗ്ലൂരിൽപോകാൻ ഇത്ര പെട്ടന്ന് ഇങ്ങനെയൊരവസരം ലഭിക്കുമെന്ന്. ഇന്നുതന്നെ ഐഷുവനെ വിളിച്ച് കാര്യം പറയണം... അവളും സന്തോഷത്തിലായിരിക്കും.

പ്രഭാതഭക്ഷണവും കഴിച്ചാണ് മൗലവി അവിടെനിന്നും പോയത്... അദ്ദേഹമിപ്പോൽ ആ കുടുംബത്തിലെ ഒരു പ്രധാന വ്യക്തിയായി മാറിയിരുന്നു. ഫസലിന്റെ ലോക്കൽ ഗാർഡിയൻ എന്ന നിലയിലാണ് അവരെല്ലാം കാണുന്നത്.

അദ്ദേഹം യാത്രപറഞ്ഞു പിരി‍ഞ്ഞു... അവൻ വീട്ടിലെത്തി ഐഷുവിനെ വിളിച്ചു.. കാര്യങ്ങളെല്ലാം പറഞ്ഞു... വരുന്ന തീയതിയും സ്ഥലവും പറ‍ഞ്ഞപ്പോഴേ അവൾക്ക് സ്ഥലം മനസ്സിലായി. അവളുടെ വീട്ടിൽനിന്നും ഏകദേശം 8 കിലോമീറ്റർ ദൂരമേയുള്ളൂ... അതൊരു വലിയ കോൺഫറൻസ് ഹാളാണ്.. അവിടെ ധാരാളം മീറ്റിംഗുകൾ നടക്കാറുമുണ്ട്... അവർക്ക് പരസ്പരം കാണാനുള്ള ഒരുവസരം ഇത്ര പെട്ടെന്ന് ലഭിക്കുമെന്ന് രണ്ടാളും കരുതിയില്ല..

അവൻ ഫോൺ വച്ച് സഫിയയുടെ അടുത്തെത്തി..

“ടാ... നീ ബാംഗ്ലൂരിൽ പോകാമെന്ന് ഏറ്റത് ആരോട് ചോദിച്ചിട്ടാ..“

“ഉപ്പാനോട്...“

“എന്നോട് ചോദിച്ചോ..“

“ഉമ്മാ... ഉപ്പാന്റെ തീരുമാനം ഉമ്മ എതിർക്കില്ലല്ലോ..“

സഫിയയുടെ ഉത്തരം മുട്ടിപ്പോയി...

“ങ്ഹാ.. എനിക്കറിയാം.. നീ ബാംഗ്ലൂരിൽ പോകുന്നതെന്തിനാണെന്ന്. ഐഷുവിനെ കാണാനല്ലേ...“

“ഉമ്മാ.. അവിടെ ചെല്ലുമ്പോൾ സാധിച്ചാൽ കാണും..“

“പിന്നെ... എനിക്കറിയാത്തോന്നല്ലല്ലോ നീ...“

“ശരിയ്ക്കും ഉമ്മാ.. അങ്ങനെയാ... സാധിച്ചാൽ കാണാമെന്ന് ഞാനവളോട് പറഞ്ഞു...“

“ശരി... ഞാനൊന്നും പറയന്നില്ലേ...“

“ഉമ്മ എന്തോ അർത്ഥംവച്ചല്ലേ പറഞ്ഞത്..“

“ടാ.. ചെക്കാ അത് നിനക്ക്തോന്നിയയാ.. പോയി ഡ്രസ്സൊക്കെ കഴുകിയിടടാ... പോകാനുള്ളതൊക്കെ തേച്ചുവയ്ക്കണ്ടേ..“

“ശരി ഉമ്മ.“

അവൻ അവിടെ നിന്നും റൂമിലേയ്ക്ക്.. വേണ്ടതയ്യാറെടുപ്പുകൾ നടത്തണം.. അവൾക്ക് എന്തായാലും ഒരു ഗിഫ്റ്റ് വാങ്ങിക്കൊണ്ടുപോകണം...

വൈകുന്നേരം വിഷ്ണു ഓട്ടം കഴിഞ്ഞ് വീട്ടിലെത്തി.. ഫസലിനെ വിളിച്ചു...

“ഫസലേ.. നമുക്ക് ബൈക്കൊന്നോടിച്ചു നോക്കണ്ടേ..“

അവൻ ഉത്സാഹപൂർവ്വം വണ്ടിയുടെ കീയുമായെത്തി..

“നീ ലൈസൻസ് എടുത്ത് കൈയ്യിൽവച്ചോ..“

“ഉവ്വ്. പോക്കറ്റിലുണ്ട്.“

“ഹെൽമറ്റ്...“

“ദാ...“

“... ഓ അപ്പോൾ എല്ലാം തയ്യാറായിരിക്കുകയായിരുന്നല്ലേ..“

വിഷ്ണു അവനോട് ഓടിക്കേണ്ട നിർദ്ദേശങ്ങൾ നൽകി.. അവനെ മുന്നിലിരുത്തി വിഷ്ണു പിറകിലും.. വണ്ടി സ്റ്റാർട്ടു ചെയ്തു.. സാവധാനം മുന്നോട്ടെടുത്തു.. സഫിയയും ഹമീദും മറ്റുള്ളവരും ഫസൽ വണ്ടിയോടിക്കുന്നത് കാണാനായി പുറത്തേയ്ക്കു വന്നു.... ഫസൽ സാവധാനം വണ്ടിയുമായി റോഡിലേയ്ക്ക് കടന്നു... കുറേശ്ശേ സ്പീഡുകൂട്ടി യാത്ര തുടർന്നു.. വിഷ്ണു വേണ്ട നിർദ്ദേശങ്ങൾ പിറകിലിരുന്ന് നൽകുന്നുണ്ടായിരുന്നു. മറ്റു വാഹനങ്ങൾ വരുമ്പോൾ എന്തു ചെയ്യണമെന്നും എങ്ങനെ ഓവർടേക്ക് ചെയ്യണമെന്നും ജംഗ്ഷൻ എത്തുമ്പോൽ ചെയ്യേണ്ട ട്രാഫിക് നിയമങ്ങളെക്കുറിച്ചും വിഷ്ണു അവനേോട് പറഞ്ഞുകൊണ്ടിരുന്നു.

ആവശ്യത്തിനു മാത്രം പുറത്തിറങ്ങുക... രോഗികളുടെ എണ്ണം കൂടിയും കുറഞ്ഞുമിരിക്കുന്നു... ഇന്ത്യയിലുള്ള മറ്റു സ്റ്റേറ്റുകളേക്കാൾ അസുഖബാധിതർ കൂടിവരുന്നു.. വളരെയധികം ജാഗ്രതപാലിക്കേണ്ട സമയമാണിത്... ആഘോഷങ്ങൾ മാറ്റിവയ്ക്കുക... ഈ വർഷം ജീവനോടിരിക്കുയെന്നതിനായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്.. വീട്ടിൽ പ്രായമായവരേയും കുട്ടികളേയും ഗർഭിണികളേയും പ്രത്യേകം ശ്രദ്ധിക്കുക.. ജീവന്റെ വിലയുള്ള ജാഗ്രത.


എല്ലാവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ

സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 01 11 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 08 11 2020


24.10.20

നിഴൽവീണവഴികൾ ഭാഗം 97

 


അവരുടെ നിർബന്ധത്തിനു വഴങ്ങി സ്വീകരണത്തിനു ചെല്ലാമെന്ന് ഏറ്റു... എല്ലാവരും അവനെ വളരെ അഭിനന്ദിച്ചു.. പഠനം പൂർത്തിയാക്കി ഈ നാട്ടിൽ തന്നെ ഡോക്ടർ ആയി വരണമെന്നുള്ളതും അവരുടെ ഒരാഗ്രഹമായിരുന്നു.

പല ഭാഗങ്ങളിൽ നിന്നും ഫസലിന് അഭിനന്ദനപ്രവാഹമായിരുന്നു. നാദിറയുടെ വീട്ടിൽനിന്നും അവളുടെ വാപ്പയും ഉമ്മയുമൊക്കെ എത്തിയിരുന്നു. തങ്ങളുടെ കുടുംബത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.. അമ്മായിയെ രാത്രി തന്നെ വിളിച്ച് വിവരമറിയിച്ചിരുന്നു. അമ്മായിക്കും വലിയ സന്തോഷം... ഫസലിന് എൻട്രൻസ് കിട്ടിയാൽ അവിടെനിന്ന് പഠിക്കണമെന്നാണ് അമ്മായി പറഞ്ഞിരിക്കുന്നത്.. അതിന് ഒരു തീരുമാനമായില്ലെങ്കിലും അവർ ഇതറിഞ്ഞ് ഇക്കാര്യങ്ങളൊക്കെ സൂചിപ്പിക്കുകയും ചെയ്തു.

ഡോ. ഫസൽ... അവന്റെ മനസ്സിൽ സന്തോഷമുണ്ട്. പക്ഷേ പ്രതീക്ഷിച്ച ആൾ അടുത്തുണ്ടാവില്ലെന്നുള്ള ദുഃഖവും.. അവിടെവരെ ഒന്നു പോയാൽ കൊള്ളാമെന്നുണ്ട്.. പക്ഷേ അതിന് വീട്ടിൽനിന്നും അനുവാദം ലഭിക്കുകയെന്നത് വലിയ ബുദ്ധിമുട്ടുമാണ്. ഹമീദ്ക്ക പരിചയക്കാരോടൊക്കെ വിളിച്ച് വിവരം പറയുന്നുണ്ടായിരുന്നു.

ഉച്ചയായപ്പോഴേയ്ക്കും ഡോ. ഗോപി വിളിച്ചിരുന്നു. ഫസലുമായി വിശദമായി സംസാരിച്ചു... വേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയായിരിക്കണമെന്നും എന്തെല്ലാം കരുതലുകളായിരിക്കണം വേണ്ടതെന്നും അവനോട് വിശദമായി സംസാരിച്ചു. നിസ്സാരമായ ഒരു വിജയമല്ലെന്നും ഫസലിന്റെ അധ്വാനത്തിന് ലഭിച്ച തിളക്കമാർന്ന വിജയം തന്നെയാണിതെന്നും അദ്ദേഹം അവനോട് പറഞ്ഞു..

വൈകുന്നേരമായപ്പോഴേയ്ക്കും ലൈബ്രറിയുടെ പ്രവർത്തകർ വീട്ടിലെത്തി.. ഉസ്മാനിക്കയാണ് ഇപ്പോൾ അതിന്റെ പ്രസിഡന്റ്.. ഇവിടെ താമസമായതിനു ശേഷം പലപ്പോഴും ഹമീദ് ഉസ്മാനിക്കയെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അസുഖം കാരണം പുറത്തിറങ്ങി നടക്കാനാവാതെ വന്നപ്പോൾ അതും നിന്നു. എന്നാലും ലൈബ്രറിയുടെ പരിപാടികളിൽ പലതിലും നേരിട്ടു വന്നു ക്ഷണിക്കാറുമുണ്ടായിരുന്നു. അവരൊക്കെ തന്നെയാണ് പള്ളിക്കമ്മറ്റിയിലുമുള്ളത്.. ലൈബ്രറിയിൽ വച്ചു നടത്തുന്ന പരിപാടിയിൽ പള്ളിക്കമ്മറ്റിയുടെ സഹകരണവും ഉണ്ടാവുമെന്ന് പറഞ്ഞു.

ലൈബ്രറിയിലെ പരിപാടിയ്ക്ക് കുടുംബസമേതമാണ് ക്ഷണിച്ചിരിക്കുന്നത്. ഹമീദിന് സ്വന്തം ബുദ്ധിമുട്ടുകൾ അവരെ ബോധ്യപ്പെടുത്തേണ്ടിവന്നു. കഴിഞ്ഞ ദിവസം പള്ളിയിലെ പ്രഭാഷണത്തിന് പോയതിന് ശേഷം കാലിലെ നീര് വളരെയങ്ങു കൂടിയിരിക്കുന്നു. പോകാൻ ആഗ്രഹമില്ലാഞ്ഞല്ല ആരോഗ്യം അനുവദിക്കുന്നില്ല.. സഫിയയ്ക്കും മറ്റുള്ളവർക്കും ഒറ്റയ്ക്ക പോകാൻ മടിയുമുണ്ട്.

പക്ഷേ ഫസൽ വളരെ സന്തോഷവാനായിരുന്നു. അവിടെ എല്ലാരേയും പരിചയപ്പെടാമല്ലോ... നാളത്തെ പരിപാടിയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു. മുൻ എം.എൽ.എ. സത്യനേശനാണ് അധ്യക്ഷൻ.. കൂടാതെ പ്രമുഖരായ മറ്റുവ്യക്തികളുമുണ്ടവിടെ.

അന്നത്തെ ദിവസം വളരെ സന്തോഷപൂർവ്വം കടന്നുപോയി... പിറ്റേദിവസം രാവിലെ സഫിയയുടെ വിളികേട്ടാണ് അവൻ ഉണർന്നത്.. താഴെയെത്തിയപ്പോൾ എല്ലാവരും ഹാളിലുണ്ട്..

“എന്താ ഉമ്മാ...“

“ഫസലിങ്ങ് അടുത്തുവരൂ...“

പരിചയമില്ലാത്ത ഒരാൾ..

“എന്താ.. എന്തുപറ്റി...“

“താങ്കൾ ഈ താക്കോൽ സന്തോഷപൂർവ്വം വാങ്ങണം...“ അവനൊന്നും മനസ്സിലായില്ല.

“ഇത് ഫസലിന്റെ മാമ ഡെലിവറി ചെയ്യാൻ പറ‍ഞ്ഞ ബൈക്കിന്റെ താക്കോലാണ്.. ഇവിടെ എത്തിയപ്പോഴാണ് ഈ ഗിഫ്റ്റിന്റെ കാരണം അറിയാൻ സാധിച്ചത്. കൺഗ്രാജുലേഷൻസ്...

അവൻ താങ്ക്സ് പറ‍ഞ്ഞു. വളരെ സർപ്രൈസ് ആയിരിക്കുന്നു. താക്കോൽ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ എല്ലാവരും കൈയ്യടിച്ചു അനുമോദിച്ചു. അവൻ താക്കോലുമായി പുറത്തിറങ്ങി.. ചുവന്ന കളറിലുള്ള പുതിയ ഹീറോഹോണ്ട ബൈക്ക്... തന്റെ ജീവിതത്തിൽ ഒരു സ്വപ്നമായിരുന്നു. പലരും ബൈക്കിൽ പാഞ്ഞുപോകുന്നത് കണ്ടിട്ടുണ്ടെങ്കിലും ആഗ്രഹിക്കാവുന്നതിനുമപ്പുറമായതിനാൽ ആരോടും പറഞ്ഞില്ല.. പക്ഷേ റഷീദ് മാമയ്ക്ക് അറിയാമായിരുന്നു തന്റെ ഇഷ്ടങ്ങൾ. അക്കാരണത്താലായിരിക്കും എനിക്ക് ഈ ബൈക്ക് വാങ്ങിതന്നത്. പക്ഷേ തികച്ചും അപ്രതീക്ഷിതമായി..ലൈസൻസ് എടുത്തെങ്കിലും ഓടിച്ച എക്സ്പീരിയൻസ് ആയിട്ടില്ല. ഉമ്മയ്ക്ക് അരമനസ്സാണെങ്കിലും ഉപ്പയ്ക്ക് വലിയ ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ ആരും എതിർക്കുന്നില്ല..

അവൻ അടുത്തുചെന്നു ബൈക്കിലൊന്നു കൈവച്ചു... സ്റ്റാന്റ് തട്ടി  പതുക്കെ ക്വിക്കറിൽ കാലമർത്തി സ്റ്റാർട്ട് ചെയ്തു... മുറ്റത്ത് ബൈക്കിൽ ഒരു കറക്കം... എല്ലാവർക്കും വലിയസന്തോഷമായിരുന്നു. കൊള്ളാം തനിക്ക് വളരെ ഇഷ്ടപ്പെട്ട നിറവും ബൈക്കുമാണ്... പലരും ഓടിച്ചുകൊണ്ടുനടക്കുന്നത് കണ്ടിട്ടും ഉള്ളിൽ ഒരാഗ്രഹം മുളപൊട്ടിക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല.. സ്വന്തമായൊരു ബൈക്ക്... മാമൻ അവന് നൽകിയത് വലിയൊരു സർപ്രൈസായിരുന്നു. എടുത്തുചാട്ടക്കാരനല്ലെന്ന് എല്ലാവർക്കും നന്നായറിയാം.. ബൈക്കുണ്ടെങ്കിലും അവൻ ഓവർസ്പീഡിൽ പോകില്ലെന്നും അവർക്ക് വിശ്വാസമുണ്ട്. പഠനം തുടങ്ങിക്കഴിഞ്ഞാൽ അവന് ബൈക്ക് ഒരത്യാവശ്യ ഘടകം തന്നെയായിരിക്കും.

വൈകുന്നേരം 5 മണിക്കാണ് ലൈബ്രറി ഹാളിൽ അനുമോദന യോഗം.. വീട്ടിൽ നിന്നും നടന്നുപോകറത്ര ദൂരമേയുള്ളൂ... വീട്ടിൽ നിന്നും ആരും വരേണ്ടെന്ന് ഫസൽ പറഞ്ഞു... ആയതിനാൽ വിഷ്ണുവിനേയും  കൂട്ടിയാണ് അവൻ പോയത്. അവിടെ ഫസലിന് വലിയ സ്വീകരണമായിരുന്നു. കുറച്ചു നാളുകൾമാത്രമേ ആയുള്ളൂ ഇവിടെ മെമ്പർഷിപ്പ് എടുത്തിട്ട്. പക്ഷേ വർഷങ്ങളായുള്ള പരിചയക്കാരെപ്പോലെയാണ് എല്ലാവരും പെരുമാറിയത്.

യോഗനടപടികൾ ആരംഭിച്ചു. അധ്യക്ഷൻ വിശദമായ ഒരു പ്രസംഗം നടത്തി... അദ്ദേഹം മുൻ എം.എൽ.എ. കൂടിയാണല്ലോ... ഫസലിനെയും കുടുംബത്തേയും കുറിച്ച് വാതോരാതെ സംസാരിച്ചു. തങ്ങൾ ഈ പ്രദേശത്തെത്തിയിട്ട് അഞ്ചുവർഷങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ..

“...... ഫസലെന്ന വിദ്യാർത്ഥിയെ നിങ്ങൾ മനസ്സിലാക്കണം. അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലാണ് ജനനമെങ്കിലും വളരെ സാധാരണക്കാരനെപ്പോലാണ് പെരുമാറ്റം.. ഹമീദ്ക്ക ഈ നാട്ടിലെ ഒരു പ്രമാണിയാണെന്നറിയാമല്ലോ.. അദ്ദേഹത്തിന്റെ കൊച്ചുമോന് മെഡിസിന് പ്രവേശനം ലഭിച്ചതിൽ അഭിമാനിക്കുന്നു...“

അധ്യക്ഷന്റെ പ്രസംഗം അവസാനിച്ചു.. അടുത്തത് ഫസലിന്റെ ഊഴം...

“ഫസൽ സീറ്റിൽ നിന്നും എഴുന്നേറ്റു.. മൈക്ക് തന്റെ മുഖത്തിന് അഭിമുഖമായി അഡ്ജസ്റ്റ്ചെയ്തുവച്ചു.

“ബഹുമാനപ്പെട്ട അധ്യക്ഷൻ.. മറ്റ് വിശിഷ്ഠാതിഥികളെ.. എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ച് ഇതൊരു തിളക്കമാർന്ന വിജയംന്നെയാണ്... പക്ഷേ നിങ്ങൾക്ക് അറിയാത്ത ഒരു ഫ്ലാഷ്ബാക്കുണ്ട് എനിക്ക്... എന്റെ കുടുംബത്തിന്... ജന്മംനൽകിയ പിതാവിനാൽ ആട്ടിയിറക്കപ്പെട്ട ഒരു ഏഴു വയസ്സുകാരൻ... ഉറക്കത്തിൽ ഞെട്ടി ഉണർന്ന് ഉമ്മയെ അരികിൽ പരതിയപ്പോൾ അരികിൽ ഇല്ലന്ന് മനസ്സിലായി..ഹോളിൽ നോക്കിയപ്പോൾ അവിടെയും ഇല്ല തുറന്നു കിടക്കുന്ന വാതിൽ പാളിയിലൂടെ ഇരുട്ടിലേക്ക് കണ്ണുകൾ പായിച്ചപ്പോൾ തെങ്ങിൻ തടത്തിൽ ഞരക്കം കേട്ടു മോനെ എന്നുള്ള വിളി കേട്ടപ്പോൾ അത് ഉമ്മയാണെന്ന് മനസ്സിലായി ഓടി അടുത്തെത്തി ഉമ്മ അവനെ വാരി എടുത്ത് ഉമ്മവെച്ചു വാ ഉമ്മാ അകത്തേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ വേദന കൊണ്ട് പുളയുന്നതിനിടയിലും നമുക്ക് പോകാം മോനെ വീടിന് അകത്തേക്കല്ല പുറത്തേക്ക് ഈ നാട് വിട്ട് നമുക്ക് പോകാം..സർവ്വ ശക്തിയുമെടുത്ത് ഉമ്മയുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു വേച്ചു വേച്ച് മുൻപോട്ടു നടന്ന ഉമ്മ അന്ന് എന്റെ കയ്യിൽ മുറുകെ പിടിച്ച് മുൻപോട്ടു നടത്തിയ ആ ശക്തി തന്നെയാണ് എന്നെ നിങ്ങളുടെ മുൻപിൽ എത്തിച്ചത് ഉമ്മയുടെ കണ്ണുകളിൽ അന്ന് കണ്ട കണ്ണ് നീർ പിന്നിട് നാളിതുവരെ ഞാൻ കണ്ടിട്ടില്ല അന്ന് പുറപ്പെട്ട് ഇരുട്ടിന്റെ മറവിൽ പൊന്ത കട്ടിൽ എന്നെ മാറോടു ചേർത്ത് വെളുക്കുന്നത് വരെ ഉറക്കമിളച്ചിരുന്ന ഉമ്മ ലക്ഷ്യമില്ലാതെ മുന്നോട്ട് കൈ പിടിച്ചു നടത്തിയപ്പോഴും ഞാൻ ചോദിച്ചില്ല എങ്ങോട്ടാണ് പോകുന്നത് ഉമ്മാ എന്ന് ഞാൻ പറഞ്ഞിട്ടില്ല എനിക്ക് വിശക്കുന്നു എന്ന് എന്നോട് ഒരു ആഗ്രം മാത്രമേ പറഞ്ഞിട്ടുള്ളൂ നിന്നെ കൊണ്ട് കഴിയുമെങ്കിൽ നീ ഒരു ഡോക്ടർ ആവണം പാവപ്പെട്ടവരെ ചികിൽസിക്കുന്ന ഒരു ഡോക്ടർ ഈ വിജയം ഞാൻ എന്റെ ഉമ്മയ്ക്ക് സമർപ്പിക്കുന്നു കണ്ണുനീർ പുറത്ത് കാണിക്കാതെ മനസ്സിൽ കരയുന്ന ഉമ്മ ആ ഉമ്മയുടെ പ്രാർത്ഥതനായാണ് എന്റെ ഈ വിജയം ജീവിതത്തിൽ പകച്ചുനിന്ന ഉമ്മയുടെ കൈകളിൽ ഉണ്ടായ വിറയൽ ഇന്നും എന്റെ മനസ്സിലുണ്ട്... മറക്കാതിരിക്കാൻ ഞാൻ കൂടെക്കൂടെ ഓർക്കാറുണ്ട്... ആരുടെയൊക്കെയോ കാരുണ്യംകൊണ്ട്... ഉറ്റവരുടെ അരികിൽ എത്തി ... ഇന്നു കാണുന്നതല്ലായിരുന്നു യഥാർത്ഥ ജീവിതം... പെരുന്നാളിന് മാത്രം ലഭിക്കുന്ന ഒരു ജോഡി ഡ്രസ്സ് അതിലായിരുന്നു എന്റെ പഠിത്തം...“

“ഒരിക്കലും ജീവിതത്തിൽ പകച്ചു നിന്നിട്ടില്ല... പള്ളിക്കമ്മറ്റിക്കാരുടെയും മറ്റ് അഭ്യൂദകാംക്ഷികളുടെയും  സംരക്ഷണയിൽ കഴിഞ്ഞ ഞങ്ങളുടെ കുടുംബത്തെ തേടിയെത്തിയത് മാമയുടെ രൂപത്തിലായിരുന്നു. അദ്ദേഹം ഗൾഫിൽ പോയതിനു ശേഷം പതുക്കെ കുടുംബം കരകയറാൻ തുടങ്ങി... മാമയുടെ നിർബന്ധത്തിന് വഴങ്ങി പള്ളിനൽകിയ താമസസ്ഥലം മനസ്സില്ലാ മനസ്സോടെ ഉപേക്ഷിച്ച് ഇവിടെയെത്തി... വാപ്പയെത്തേടി സ്വന്തം ആസ്ഥിത്വം തേടി അലഞ്ഞിട്ടുണ്ട്. പക്ഷേ കണ്ടുകിട്ടിയപ്പോഴേയ്ക്കും താമസിച്ചുപോയിരുന്നു. ജീവിതത്തിൽ പരാജയങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ആ പരാജയങ്ങളിൽ തളർന്നിരിക്കാൻ എനിക്കാവുമായിരുന്നില്ല. പലരും ജീവിതത്തിൽ വഴിമുടക്കികളായി നിന്നിട്ടുണ്ട്. പക്ഷേ ഒരിക്കൽപ്പോലും കീഴടങ്ങിയിട്ടില്ല...“

നിങ്ങളുടെ ഹമീദ്ക്ക എന്റെ വലിയുപ്പ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാനും എന്റെ ഉമ്മയും ഉണ്ടാകുമായിരുന്നില്ല.. മനസ്സ് തുറന്ന് ഉമ്മയൊന്നു ചിരിക്കുന്നത് ഞാൻ കണ്ടു തുടങ്ങിയത്... രണ്ടു ദിവസങ്ങൾക്കു മുമ്പ് മാത്രമാണ്.. എനിക്ക് പ്രവേശനപ്പരീക്ഷയിൽ വിജയം ലഭിച്ചതുമുതൽ... അവർക്ക് പ്രതീക്ഷയായിരുന്നു. ജീവിതം എനിക്കുവേണ്ടി എരിഞ്ഞുതീർത്ത എന്റെ ഉമ്മ... പറക്കമുറ്റാത്ത മകനേയും കൂട്ടി ഭർതൃവീട്ടിൽനിന്നും തിരികെപ്പോകേണ്ടി വന്നപ്പോൾ കുടുംബത്തിൽ എല്ലാം മറന്ന് പൂർണ്ണമനസ്സോടെ സ്വീകരിച്ച വലിയുപ്പയും വലിയുമ്മയും മാമൻമ്മാരും...
അവരുടെയൊക്കെ പ്രാർത്ഥനയിടെ ഫലമാണ് ഇന്നീ കാണുന്ന ഞാൻ.. അധ്യക്ഷൻ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്. ഞാൻ. ഡോക്ടർ ഫസലല്ല... കാരണം എനിക്ക് പ്രവേശന പരീക്ഷയിൽ അംഗീകാരം കിട്ടിയെന്നേയുള്ളൂ...ഞാനൊരു ഡോക്ടറായിട്ടില്ല. ഭാവിയിൽ ആകാം.. ഒരു പ്രതീക്ഷമാത്രം.. എന്നെ നിങ്ങൾ പേരുവിളിച്ചുകൊള്ളൂ..

അവന്റെ പ്രസംഗം കൂടിയിരുന്ന പലരുടേയും കണ്ണുകൾ നിറയിച്ചു.... ചിലർ കണ്ണുകൾ തുടയ്ക്കുന്നതു കണ്ടു... തങ്ങൾ കരുതിയിരുന്നത്. ഫസൽ വെള്ളിക്കരണ്ടിയുമായി ജനിച്ച കുട്ടിയെന്നായിരുന്നു.പക്ഷേ ഇപ്പോഴാണ് മനസ്സിലായത്. അവന്റെ ഉള്ളിൽ ഒരു കടലിരമ്പം ഉണ്ടെന്നുള്ളത്... മനസ്സിലാക്കിയത്...

“ജീവിതത്തിന്റെ നാൾവഴികളിൽ തങ്ക ലിപിയിൽ ആലേഖനം ചെയ്ത ദിവസമായിരിക്കും ഇന്ന്. കാരണം എന്നെ എനിക്ക് വീണ്ടും ഓർത്തെടുക്കാൻ സാധിച്ചു. അതു കൂടാതെ ഞാൻ ആരായിരുന്നു എന്നുള്ള വിവരവും നിങ്ങളെ അറിയിക്കാൻ സാധിച്ചു... അവൻ പ്രസംഗം അവസാനിപ്പിച്ചപ്പോഴേയ്ക്കും നിറഞ്ഞ കരഘോഷമുയർന്നു... അവസാന നടപടിക്രമമെന്ന നിലയിൽ ഫസലിന് മുൻ എം.എലെ. ഷീൽഡ് സമ്മാനിച്ചു. മനോഹരമായ സുവർണ്ണ ലിപികളിൽ തന്റെ പേരെഴുതിയ ഷീൽഡ്... എല്ലാവരും അവനെ അനുമോദിച്ചു. വലിയൊരു ആൾക്കൂട്ടമുണ്ടായിരുന്നവിടെ...

യോഗ നടപടികൾ കഴിഞ്ഞു..

വിഷ്ണുവിനും ഇന്നാണ് ഫസലിന്റെ ജീവിതത്തിൽ ഫ്ലാഷ് ബാക്ക് മനസ്സിലായത്...


കൂട്ടം കൂടാതെ, സാമൂഹിക അകലം പാലിച്ചുകൊണ്ട്. ജീവിക്കാം...



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 25 10 2020


തുടർന്ന് വായിക്കുക അടുത്ത ഞായറാഴ്ച്ച 01 10 2020

17.10.20

നിഴൽവീണവഴികൾ ഭാഗം 96

 

”ഇല്ല അങ്കിൾ.. എനിക്ക് വീട്ടിലെത്തണം.. കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്..”
”ഓക്കെ.. ഞാൻ നിർബന്ധിക്കുന്നില്ല.. പിന്നെ എന്റെ കാർഡിരിക്കട്ടെ... ഇനി വിളിക്കാതിരിക്കരുത്... ഫസലിന്റെ നമ്പറും കുറിച്ചു വാങ്ങി...”
അദ്ദേഹം അവനെ ജംഗ്ഷനിൽ കൊണ്ടാക്കി.. ഫസൽ അവിടെനിന്നും ബസ്സിൽ കയറി...

മുറ്റത്ത് കസേരയിൽ ഇരുന്ന ഹമീദ് അവനോട് ചോദിച്ചു.

“എന്താ ഫസലേ ഇന്ന് നേരത്തേ...”

”ഇന്ന് പോയിട്ട് ആരേയും കാണാനായില്ല..”

”ശരി.. ഭക്ഷണം കഴിച്ചോ.”

”ഇല്ലുപ്പാ... ”

”അവൻ നേരേ അടുക്കളയിലേയ്ക്ക്. അവിടെ സഫിയയും നാദിറയും ഉണ്ടായിരുന്നു.

”ങ്ഹാ.. ഇതെന്താ നേരത്തേ എത്തിയോ..”

”ഉവ്വ് ഉമ്മാ. പോയിട്ട് ആരുമില്ലവിടെ...”

”എന്നാൽ പോയി റഡിയായി വാ... നല്ല മീനുണ്ട്. പൊരിച്ചതും...”

അവൻ നേരേ മുകളിലത്തെ നിലയിലേയ്ക്ക് പോയി.. ഫ്രഷായി തിരികെയെത്തി.

അപ്പോഴേയ്ക്കും ഭക്ഷണം റഡിയായിരുന്നു. ഹമീദും ഫസലും ഇരുന്നു.. മറ്റുള്ളവർ എല്ലാവർക്കുമുള്ള ഭക്ഷണം വിളമ്പിവച്ചു... ഒരുമിച്ചിരുന്നു കഴിച്ചു.

എല്ലാവരും സാധാരണ ഒരുമിച്ചിരുന്നു കഴിക്കാൻ കഴിയാറില്ല.. ചില ദിവസങ്ങളിൽ എല്ലാവരും ഒരുമിച്ചെത്തിയാൽ അതൊരു സന്തോഷവുമാണ്. അവർ ഓരോരോ കാര്യങ്ങളും പറഞ്ഞ് ഭക്ഷണം കഴിച്ചു. റഷീദിന്റെ ഭാര്യ അഫ്സ അവളുടെ മകൾക്ക് ഭക്ഷണം വാരിക്കൊടുക്കുന്നുണ്ടായിരുന്നു. ഓരോ നുള്ളു ചോറു വായിലാക്കി അവൾ ഡൈനിംഗ് ടേബിളിന് ചുറ്റുമൊരു കറക്കം കറങ്ങി തിരിച്ചു വരും.. അവൾ ആസ്വദിച്ച് കളിക്കുകയും കഴിക്കുകയുമായിരുന്നു.

നാദിറയുടെ കുഞ്ഞ് നല്ല ഉറക്കവുമായിരുന്നു.

ദിവസങ്ങൾ വീണ്ടും കഴിഞ്ഞുപോയി... ഫസലിന്റെ മതപ്രഭാഷണത്തിനുള്ള ദിവസമെത്തി.. തൊട്ടടുത്ത ദിവസം വെള്ളിയാഴ്ച അവിടെയെത്തണം. വിഷ്ണുവേട്ടൻ വരും.. കൂടെ ഹമീദുമുണ്ടാവും... അവർ മൂവരും കൂടെ പോകാനുള്ള തീരുമാനമായിരുന്നു. തലേദിവസം അവൻ ചില പുസ്തകങ്ങൾ വായിച്ചു ചില പോയിന്റുകൾ എഴുതിയെടുത്തു. പറയേണ്ട കാര്യങ്ങളെല്ലാം മനസ്സിൽ നന്നായി പ്ലാൻ ചെയ്തു വച്ചു. അവിടെ കൂടുതലുണ്ടാകുവാൻ സാധ്യതയുള്ളത് കുട്ടികളായിരിക്കാം.. അവർക്കും കൂടി ഇഷ്ടപ്പെടേണ്ടരീതിയിലായിരിക്കണം അവതരണവും... രാത്രി ഏറെനേരം അവൻ വായനയും എഴുത്തുമായിരുന്നു.

രാവിലെതന്നെ ഉറക്കമുണർന്നു. ഫ്രഷായി താഴെയെത്തി കാപ്പികുടിയും കഴിഞ്ഞ് കുറച്ച് പുറത്തിറങ്ങി നടന്നു... വെയിലിന് ശക്തി കൂടിവന്നപ്പോൾ അകത്തു കടന്നു... ഹമീദ് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് ചെറുതായൊരു മയക്കം.. നാലുമണിക്ക് അവർ നേരത്തെ പ്ലാൻ ചെയ്തതുപോലെ പുറപ്പെട്ടു.. ഉമ്മയുടെയും വലിയുമ്മയുടെയും അനുഗ്രഹം വാങ്ങിച്ചു... എല്ലാവരും അവനു ആശംസകൾ നേർന്നു. വാഹനം നേരേ ലക്ഷ്യസ്ഥാനത്തേയ്ക്കു തിരിച്ചു... അരമണിക്കൂറത്തെ യാത്ര.. അവർ ലക്ഷ്യസ്ഥാനത്തെത്തി.. അഞ്ചുമണിക്കാണ് പരിപാടി പറ‍ഞ്ഞിരിക്കുന്നത്... റോഡിലെല്ലാം ലൈറ്റും മൈക്കുകളും കെട്ടിവച്ചിരിക്കുന്നു. വലിയ ആൾക്കൂട്ടമില്ലെങ്കിലും നൂറിലധികം ആൾക്കാർ അവിടുണ്ടായിരുന്നു. അവരുടെ വാഹനം കണ്ടപാടെ കമ്മറ്റിക്കാർ ഓടി അടുത്തുവന്നു. വാഹനം ഹമീദിന് സ്റ്റേജ് കാണത്തക്കവിധത്തിൽ ഒരു സൈഡിലേയ്ക്ക് മാറ്റിനിർത്തി... കമ്മറ്റിക്കാർ ഹമീദിനേയും സ്റ്റേജിലേയ്ക്ക് ക്ഷണിച്ചു.. സ്നേഹപൂർവ്വം ഹമീദ് ക്ഷണം നിരസിച്ചു... തനിക്ക് കൂടുതൽ നേരം നിൽക്കാനാവില്ലെന്നും.. ഇവിടിരുന്ന് എല്ലാം ശ്രവിക്കാമെന്നും പറഞ്ഞു...

അപ്പോഴേയ്ക്കും സ്റ്റേജിൽ അനൗൺസ്മെന്റ് തുടങ്ങിയിരുന്നു.

”നമ്മുടെ ക്ഷണം സ്വീകരിച്ച് ഇവിടെ മതപ്രബോധനം നൽകാനായി നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട അലി മൗലവിയുടെ അരുമ ശിഷ്യൻ ഫസൽ മൗലവി എത്തിയിരിക്കുന്നു. എല്ലാവരും സ്റ്റേജിനടുത്തായി എത്തണമെന്നും കുട്ടികൾ ഫ്രണ്ടിൽ ബഹളമുണ്ടാക്കാതെ ഇരിക്കണമെന്നും അനൗൺസ് ചെയ്തു.”

ഫസലിനെ എല്ലാവരും സ്വീകരിച്ച് സ്റ്റേജിലേയ്ക്ക് ആനയിച്ചു. സമയം അഞ്ചുമണികഴിഞ്ഞു.. സ്റ്റേജിൽ നിരത്തിയിരിക്കുന്ന കസേരയിൽ ഫസൽ ഇരുന്നു.. മുമ്പിൽ വ്യത്യസ്ത മുഖഭാവങ്ങൾ അവനു മുന്നിൽ തെളിഞ്ഞു.. എല്ലാവരും ആകാംക്ഷയോടെ അവനെ നോക്കുന്നു.. തൂവെള്ള മുണ്ടും ഷർട്ടുമാണ് അണിഞ്ഞിരിക്കുന്നത്.. തലയിൽ തൊപ്പിയുമുണ്ട്... ഉമ്മ നന്നായി തേയ്ച്ച് മടക്കിവച്ചിരുന്നതാണ്. തന്റെ തൊട്ടടുത്തായി കമ്മറ്റിയിലുള്ള പ്രസിഡന്റും സെക്രട്ടറിയും എത്തി.. പരിപാടി തുടങ്ങാനുള്ള സമയമായി..

ഹമീദ് ദൂരെനിന്നും സ്റ്റേജിലേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു. തന്റെ കൊച്ചുമകൻ അവനെക്കണ്ടാൽ നല്ല പക്വതയുള്ളവനായി തോന്നും... തങ്ങളുടെ കൈകളിൽ കിടന്നു വളർന്ന കുഞ്ഞാണ്.. ഇന്ന് അവൻ ഇവിടെവരെ എത്തിയെങ്കിൽ അത് അല്ലാഹുവിന്റെ കരുണയല്ലാതെ മറ്റൊന്നുമല്ല.

പള്ളിക്കമ്മറ്റി പ്രസി‍ഡന്റ് നാസർ ഫസലിനെ കാണികൾക്ക് പരിചയപ്പെടുത്തി... അപ്പോഴേയ്ക്കും ആ ചെറിയ മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. പ്രസിഡന്റ് ഫസലിനെ പ്രസംഗിക്കാൻ ക്ഷണിച്ചു. തഴക്കം വന്ന പ്രാസംഗികനെപ്പോലെ അവൻ മൈക്കിനടുത്തെത്തി. ചുറ്റുപാടുമൊന്നു നോക്കി.. ദൂരെ കാറിലിരിക്കുന്ന ഉപ്പാനെ അവന് കാണാം.. അദ്ദേഹത്തെ അവനൊന്നു നോക്കി.. ഹമീദും അതു ശ്രദ്ധിച്ചിരുന്നു. അദ്ദേഹം മനസ്സുകൊണ്ട് അവനെ അനുഗ്രഹിച്ചു...  ഈ കാലഘട്ടത്തിൽ ഇസ്ലാമിന്റെ പ്രസക്തിയെക്കുറിച്ചും... ഖുർആൻ പ്രസക്തിയെക്കുറിച്ചും അവൻ ആമുഖമായി പറഞ്ഞു... ഖുർആനിലെ ചില വാചകങ്ങളും ചൊല്ലിയാണ് അവനത് പറഞ്ഞത്... അക്ഷരസ്പുടമായി നല്ല ഒഴുക്കോടുകൂടി അവൻ പ്രസംഗിച്ചു തുടങ്ങി. മക്കയും മദീനയും കടന്ന് അവൻ ഇസ്ലാമിന്റെ മഹത്വത്തിലേയ്ക്ക് കടന്നു...

”പ്രിയ സഹോദരങ്ങളേ... നിങ്ങളോരോരുത്തരും ഓരോ കുടുംബങ്ങളിൽ നിന്നുമാണ് വരുന്നത്... എത്ര കുടുംബങ്ങളിൽ ഇസ്ലാം പറയുന്നതുപോലെ ജീവിക്കുന്നു. നിങ്ങൾ സ്വയം ഒരു വിശകലനം നടത്തണം. ഭാവിയുടെ വാഗ്ദാനങ്ങളായി എന്റെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങൾ നിങ്ങൾ ജീവിതചര്യകൾ പൂർണ്ണമായും പാലിക്കാൻ ശ്രമിക്കണം... നാളെ നിങ്ങൾ ഈ സമൂഹത്തിൽ ഇറങ്ങിയെത്തുമ്പോൾ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശക്തി ലഭിക്കുന്നത് ഖുർആൻനിൽ നിന്നുമായിരിക്കും.. അതിനുള്ള ശക്തി നിങ്ങൾക്കുണ്ടാകട്ടെ..”

കുടുംബത്തിന്റെ കെട്ടുറപ്പിനെപ്പറ്റിയും, ഭാര്യാഭർത്ത്ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ചും, മൗലവിമാരുടെ ചുമതലകളെക്കുറിച്ചുമെല്ലാം വിശദമായി സംസാരിച്ചു. എല്ലാവരും നിശ്ശബ്ദരായി കേട്ടു നിൽക്കുയായിരുന്നു. ഫസലിന്റെ പ്രഭാഷണം അവിടെ കൂടിയിരുന്ന എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടിരുന്നു. വളരെ പ്രായം കുറഞ്ഞ അവന്റെ വാക്കുകൾ വളരെ പക്വതയുള്ളവരെപ്പോലെയായിരുന്നു. ഹമീദിന് അവനിൽ അഭിമാനംതോന്നി.. വീട്ടിൽ ഒച്ചയുയർത്തി സംസാരിക്കാത്ത ഫസൽ എന്തു നന്നായി ആധികാരികമായി സംസാരിക്കുന്നു. ഹമീദിന് അവന്റെ ഓരോ വാക്കുകളും അത്ഭുതമായിരുന്നു. ചെറുകഥകളും കവിതകളും ഖുർആനിലെ വചനങ്ങളും ഈണത്തിൽ ചൊല്ലി അവൻ എല്ലാവരേയും കൈയ്യിലെടുത്തു...

രണ്ടുമണിക്കൂറുകളോളം ഫസലിന്റെ പ്രസംഗം നീണ്ടു നിന്നു.ജീവിച്ചിരിക്കുമ്പോൾ ഒരുവൻ ചെയ്യുന്ന നന്മകളാണ് പരലോക വാസത്തിന് അവന് അർഹത നേടികൊടുക്കുന്നത്...പടച്ച റബ്ബ് നമ്മളെ ഏവരെയും അനുഗ്രഹിക്കട്ടെ... ഈ കാലഘട്ടത്തിൽ ഈ ഭൂഖണ്ഡത്തിൽ ഈ രാജ്യത്ത് ഈ കൊച്ചു കേരളത്തിലെ ഈ പ്രദേശത്ത് ഒത്തു കൂടാൻ അവസരം തന്ന സർവേശ്വരന് നന്ദി എന്റെ എളിയ അറിവുകൾ നിങ്ങൾക്ക് പകർന്നു തരാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു എന്റെ വാക്കുകൾ നിങ്ങളുടെ ഹൃദയത്തിൻ  ഉള്ളറകളിൽ ചലനം സൃഷിടിച്ചു എങ്കിൽ... ഞാനും നിങ്ങളും വിശ്വസിക്കുന്ന ദൈവം അനുഗ്രഹിക്കുമാറാകട്ടെ സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു വഅലൈഹിവസല്ലം... പ്രസംഗം അവസാനിപ്പിച്ചു... കണികൾക്കിടയിൽ അപ്പോഴാണ് ശ്വാസംപോലും വിട്ടാൽ കേൾക്കാവുന്നരീതിയിലുള്ള നിശബ്ദതയിൽ എല്ലാവരുടേയും കൈയ്യടിയും അല്ലാഹു അക്ബർ അല്ലാഹു അക്ബർ തക്ബീർ ധ്വാനികളും മുഴങ്ങിയത്. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. കമ്മറ്റിക്കാരും സന്തോഷത്തിൽ ഫസലിന്റെ പ്രസംഗം കേട്ടുകഴിഞ്ഞപ്പോൾ അവർക്കെല്ലാം കൂടുതൽ ബഹുമാനം തോന്നി. ഫസലിനെ അവർ കാറിനടുത്തുവരെ കൊണ്ടാക്കി... അപ്പോഴും പിരിഞ്ഞുപോകാതെ അവിടെ പലരും നിൽപ്പുണ്ടായിരുന്നു. പലരും വന്ന് കുശലം ചോദിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ മുഖപരിചയമുള്ള ഒരാൾ അവനടുത്തെത്തി...

”ഫസലേ അറിയുമോ...”

”ങ്ഹാ... മ്മടെ മൊയ്തു..”

”ആ.. നീ ഓർത്തല്ലോ..”

മൊയ്തു... സ്കൂളിൽ വളരെ സീനിയറായി പഠിച്ചതാ.. ഓരോ ക്ലാസ്സിലും രണ്ടും മൂന്നും വർഷമിരിക്കും... ഉച്ചക്ക‍ഞ്ഞിയുണ്ടാക്കാൻ സഹായിക്കുകയെന്നതാണ് പ്രധാന ജോലി... അതു കഴിഞ്ഞാൽ വീട്ടിൽ പോകും. അവനെ ആരും പഠിക്കാൻ നിർബന്ധിക്കാറുമില്ല.. ആറാംക്ലാസിലാണ് അവൻ തങ്ങളുടെക്ലാസിലെത്തിയത്... കുറച്ചുനാൾ കാണാനില്ലായിരുന്നു.. പിന്നീട് ഇപ്പോഴാണ് കാണുന്നത്... സ്ഥിരമായി സ്കൂളിലുള്ള വ്യക്തിയായതിനാൽ എല്ലാവർക്കും അയാളുടെ മുഖം നല്ല ഓർമ്മയുമുണ്ടായിരുന്നു.

അവർ രണ്ടാളും കുശലം പറഞ്ഞ് കുറച്ചുനേരം അവിടെ നിന്നു. ഫസലിന്റെ സംഭവബഹുലമായ സ്കൂൾ ജീവിതം അവനും അറിയാവുന്നതാണ്... അന്ന് ധൈര്യം തന്ന് കൂടെനിന്നത് അവനുമായിരുന്നു... നന്ദിയോടെ മൊയ്തുവിനോട് യാത്രപറഞ്ഞ്.. കാറിനടുത്തെത്തി... ഹമീദിന് അവനെക്കണ്ടപ്പോൾ അഭിമാനം തോന്നി.... കാറിൽ കയറി... ഹമീദ് അവന്റെ തലമുടിയിൽ തഴുകി... ആ വൃദ്ധമനുഷ്യന്റെ എല്ലാ സ്നേഹവും ആത്മാർത്ഥതയും ആ തലോടലിലുണ്ടായിരുന്നു. എല്ലാവരോടും യാത്രപറഞ്ഞ് അവർ പിരിഞ്ഞു.. ഫസൽ തന്റെ കൈയ്യിൽ കമ്മറ്റിക്കാർ ഏൽപിച്ച കവർ ഉപ്പാനെ ഏൽപ്പിച്ചു... തനിക്ക് ഒരു ചെറിയ ഉപഹാരം എന്ന നിലയിലാണ് അവർ നൽകിയത്... അതിന്റെ മൂല്യം വളരെ വലുതാണെന്നറിയാം... അതുകൊണ്ടാണ്... ആദ്യമായി ലഭിച്ച ആ പ്രതിഫലം ഉപ്പാന്റെ കൈയ്യിൽ കൊടുത്തത്... അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞത് ഇരുട്ടിൽ ആരും കണ്ടില്ല... അദ്ദേഹം അവന്റെ കൈകളിൽ പിടിച്ചു...

”ഫസലേ നീയിതൊക്കെ എങ്ങനെയാ പഠിച്ചത്... വീട്ടിൽ പോലും നീ ഒരുകാര്യങ്ങളും സംസാരിക്കാറില്ല... കുറച്ചു പുസ്തകങ്ങളുടെ കൂടെ ഇരിക്കുന്നത് കാണാറുണ്ട്.. അപ്പോൾ എല്ലാം മനസ്സിലാക്കുകയായിരുന്നല്ലേ..”

ഫസൽ ഉപ്പാനെ നോക്കി ചിരിച്ചു...

”ഫസലേ നന്നായിരുന്നു... എനിക്ക്  ഖുർആനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഇപ്പോൾ ഫസലിന്റെ പ്രസംഗം കേട്ടപ്പോൾ എനിക്കും മനസ്സിലായി കുറേയൊക്കെ... വളരെ നന്നായിരുന്നു ഫസൽ മൗലവി..”

”കളിയാക്കല്ലെ... വിഷ്ണുവേട്ടാ...”

അവരുടെ വാഹനം ഇരുളിനെ കീറിമുറിച്ച് വീട്ടിലേയ്ക്ക് പാഞ്ഞു.. അപ്പോഴും ഫസലിന്റെ വാക്കുൾ ആ വൃദ്ധ മനുഷ്യന്റെ തലച്ചോറിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. ഇത്രയും ജീവിതപരിചയമുള്ള തന്റെ ചിന്തകൾക്കുമപ്പുറമാണ് അവന്റെ ലോകമെന്ന് ആ മനുഷ്യൻ മനസ്സിലാക്കുകായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന വഴികളായിരുന്നു അവന്റെത്... പഠിക്കാൻ പോലും ആരും പറയാറില്ലായിരുന്നു. വായനയുടെ ലോകത്തേയ്ക്ക് കടന്നപ്പോഴും അവനിൽ എല്ലാവർക്കും വിശ്വാസമായിരുന്നു. വാപ്പയില്ലാത്ത കുഞ്ഞ് എന്ന് ഒരു ദുഃഖം അവനറിയാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

അവരുടെ വണ്ടി വീടിനുമുന്നിലെത്തി.. അപ്പോഴേയ്ക്കും എല്ലാവരും ഗേറ്റ് തുറന്ന് അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.

”എന്താ ഫസലേ എല്ലാവരും ഇങ്ങെത്തിയല്ലോ..”

”അതൊരുപക്ഷേ നമ്മൾ വരാൻ താമസിച്ചതുകൊണ്ടായിരിക്കും...”

”അല്ലല്ല.. അങ്ങനെ അവർ വരണമെങ്കിൽ എന്തേലും കാരണം കാണും...”

അവരുടെ വാഹനം ഗേറ്റിനടുത്തു നിർത്തി.. ഫസൽ വണ്ടിയിൽ നിന്നുമിറങ്ങി..

”എന്താ ഉമ്മാ... എന്തുപറ്റി...”

അവൾ അവനെ കെട്ടിപ്പിടിച്ച് തുരു തുരാ ഉമ്മവച്ചു... അവനൊന്നും മനസ്സിലായില്ല... കാറിന്റെ ഗ്ലാസ് താഴ്ത്തി ഹമീദ് അവരോട് ചോദിച്ചു... എന്താ പ്രശ്നം...

വാപ്പാ.. വാപ്പാന്റെ കൊച്ചുമോൻ ഒരു ഡോക്ടറാകാൻ പോകുന്നു... ഇന്നു റിസൾട്ടുവന്നു.. ഗോപിയേട്ടൻ  വിളിച്ചു പറഞ്ഞു.. അവിടെ എല്ലാവരും അവനെ അഭിനന്ദനം കൊണ്ടു വീർപ്പുമുട്ടിക്കുകയായിരുന്നു.

”അൽഹംദുലില്ലാ.. ആ വൃദ്ധ മനുഷ്യന്റെ ഉള്ളിൽ നിന്നു വന്ന ശബ്ദം .... പ്രതീക്ഷ വാനോളമായിരുന്നു.. ആ പ്രതീക്ഷ സഫലീകരിക്കപ്പെട്ടിരിക്കുന്നു. തന്റെ കൊച്ചുമോൻ ഒരു ഡോക്ടറാവുകയെന്ന സ്വപ്നം അവൻ നിറവേറ്റിയിരിക്കുന്നു... അദ്ദേഹവും കാറിൽ നിന്നുമിറങ്ങി... അവനെ അടുത്തെത്തി കെട്ടിപിച്ചു ആശ്ലേശിച്ചു...  ആ വീട്ടിലെ സന്തോഷം അത്രയ്ക്ക് വലുതായിരുന്നു. ഹമീദിന് പോലും വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.. അവരെല്ലാവരും നടന്ന് വീട്ടിലേയ്ക്ക്... അവിടെത്തിയപ്പോൾ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു...

”അത് ഗോപി ഡോക്ടർ ആയിരുന്നു ... അവൻ ഓടിച്ചെന്ന് ഫോണെടുത്തു..

ശരിയായിരുന്നു. അങ്ങേത്തലയ്ക്കൽ ഗോപി ഡോക്ടർ.

”ഫസലേ.. കൺഗ്രാജുലേഷൻസ്...”

”താങ്ക് യു... അങ്കിൾ”

” അറിഞ്ഞു കാണുമല്ലോ.. നീ മെഡിക്കൽ പ്രവേശന പരീക്ഷയിൽ വിജയിച്ചിരിക്കുന്നു. ആദ്യത്തെ അഞ്ഞൂറ് റാങ്കിൽ എത്തിയിട്ടുണ്ട് എന്തായാലും നിനക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സീറ്റു കിട്ടുമെന്നുറപ്പാണ്.... ഇത്തവണ പ്രതീക്ഷയുള്ളവർക്ക് പോലും നന്നായി പെർഫോം ചെയ്യാനായിട്ടില്ല. എന്തായാലും നിന്റെ വിജയത്തിന് ഇരട്ടി മധുരമാണ്... അഡ്മിഷനുവേണ്ട എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം.. പ്രിൻസിപ്പാൾ എനിക്കറിയാവുന്ന ആളാണ്...  ഞാൻ വിശദവിവരങ്ങൾ തിരക്കി അറിയിക്കാം...”

അവരുടെ സംഭാഷണം കുറച്ചുനേരം നീണ്ടുനിന്നു... അപ്പോഴേയ്ക്കും അവർ കരുതിയ കേക്ക് മുറിക്കാനായി റഡിയാക്കിയിരുന്നു. അദ്ദേഹത്തിന് നന്ദിപറഞ്ഞ് അവരുടെ സംഭാഷണം അവസാനിപ്പിച്ചു  അവൻ അവർക്കൊപ്പമെത്തി... അവൻ കേക്ക് മുറിച്ചു. എല്ലാവരുടെയും മുഖത്ത് സന്തോഷം... അവൻ ഒരു മുറിയെടുത്ത് ഉമ്മാന്റെ വായിൽവച്ചുകൊടുത്തു... അവൾ അതു കഴിച്ചു.. കണ്ണുകൾ നിറഞ്ഞൊഴുകി... അവനെ ആശ്ലേഷിച്ചു... സഫിയയ്ക്ക് സന്തോഷത്തിന്റെ കണ്ണുനീരിനെ തടുക്കാനായില്ല... ആഗ്രഹിച്ചതുപോലെ സംഭവിച്ചിരിക്കുന്നു. അല്ലാഹുവിന് നന്ദി... അപ്പോഴേയ്ക്കും ഗൾഫിൽ നിന്നും മാമ മാരുടെ ഫോണെത്തി... അവരും അവനെ വളരെയധികം അഭിനന്ദിച്ചു... അവനു പഠിക്കാനുള്ള എല്ലാ ചിലവുകളും രണ്ടു മാമൻമാരും സ്പോൺസർചെയ്തുകഴിഞ്ഞു...

താൻ പ്രതീക്ഷിച്ച വിളിയെത്തിയില്ലെന്നുള്ളകാര്യം അപ്പോഴാണവന് തോന്നിയത്.. അവൻ ഐഷുവിനെ വിളിച്ചു.. രണ്ടുമൂന്നു പ്രാവശ്യം വിളിച്ചിട്ടും ഫോൺ ആരുമെടുത്തില്ല... അവസാനമായി ഒന്നുകൂടി ട്രൈ ചെയ്തു.. അപ്പുറത്ത് അവളുടെ ഉമ്മയാണ് ഫോണെടുത്തത്...

”ഉമ്മാ ഐഷുവില്ലെ..”

”ഉണ്ട് മോനേ... നീ നല്ല റാങ്കു പൊസിഷനിലെത്തിയെന്നറിഞ്ഞു... അവൾക്ക് അത്രത്തോളം എത്താനായില്ല... ക്വാളിഫൈ ചെയ്തു.. പക്ഷേ അഡ്മിഷൻ വലിയ പാടായിരിക്കും...”

അതവന് വലിയ ഷോക്കായിരുന്നു. തന്നെ നിർബന്ധിച്ച് എഡ്രൻസ് എഴുതിച്ചത് അവളായിരുന്നു. അവൾ മാത്രമാണ് നന്നായി പഠിച്ചത്.. അവൾക്കു കിട്ടുമെന്നും തനിക്കൊരിക്കലും കിട്ടില്ലെന്നു കരുതിയിരുന്നു. പിന്നെ എന്താണ് സംഭവിച്ചത്...

”ഐഷുവിനോട് ഒന്നു സംസാരിക്കാൻ..”

”അവൾ എഴുന്നേൽക്കുന്നില്ല... വലിയ വിഷമത്തിലാ... പക്ഷേ നീ റാങ്കിൽവന്നതിൽ അവൾക്ക് വളരെ സന്തോഷമുണ്ട്...”

അതു പറഞ്ഞപ്പോഴേയ്ക്കും ഐഷു ഓടിവന്ന് ഫോണെടുത്തു...

”ഫസലേ.. കൺഗ്രാഡുലേഷൻസ്..” അതിനുശേഷം അവളുടെ തേങ്ങലായിരുന്നു.

”എനിക്കു വിശ്വസിക്കാനാവുന്നില്ല ഐഷു.. നിനക്കെന്താ പറ്റിയത്..”

”അറിയില്ല.. എനിക്ക് നന്നായി പെർഫോം ചെയ്യാനായില്ലെന്നൊരു സംശയമുണ്ടായിരുന്നു. അത് ശരിയുമായി..”

”നീ കരയാതിരിക്ക്.. എല്ലാം ശരിയാവും.. എന്തായാലും അഡ്മിഷൻ കിട്ടുമല്ലോ..”

”... അതല്ല എനിക്ക് നീ പഠിക്കുന്നിടത്തു പഠിക്കാനാവില്ല... കാരണം നിന്നേകാൾ കുറവാണ് എന്റെ റാങ്ക്.. വാപ്പ പറയുന്നത് ഇവിടെ ബാംഗ്ലൂരിൽ ചേരാമെന്നാണ്... അതിലെനിക്ക് താൽപര്യവുമില്ല... നീ എന്റെ കാര്യമോർത്ത് വിഷമിക്കരുത്. നിനക്കൊരു ഭാവിയുള്ളതാണ്... എന്റെ കാര്യം വിട്ടേരേ...”

”അങ്ങനെ പറയല്ലേ ഐഷു.. എനിക്കറിയില്ല എങ്ങനെ നിന്നെ സമാധാനിപ്പക്കണമെന്ന്...”

”ടാ... വിഷമിക്കേണ്ട.. എനിക്കു വേണ്ടിയിരുന്നത് നിന്റെ വിജയായിരുന്നു. അതിൽ ഞാൻ വിജയിച്ചു... എന്റേത് ഒരു പരാജയമല്ല... എന്നെക്കാൾ മുന്നിൽ നീയുണ്ടെന്നുള്ള സന്തോഷം... ഇനി ഞാനങ്ങനെ സമാധാനിക്കാം... നീ വിഷമിക്കേണ്ട... എനിക്ക് സങ്കടമെല്ലാം പോയി.. എനിക്ക് നിന്നെയൊന്നു കാണണം... വരാമോ ഇങ്ങോട്ട്..”

”എങ്ങനെ...”

”ട്രെയിനിൽ കയറിവരണം..”

”അത്... ”

”നീ നോക്ക് പറ്റുമോന്ന്...”

”ശരി...”

”പിന്നെ എല്ലാവരോടും എന്റെ അന്വേഷണം പറയണേ...”

”പറയാം.. എന്തായാലും നിന്റെ വിഷമം മാറിയല്ലോ..”

അവൻ ഫോൺ കട്ട് ചെയ്തു.. തന്റെ വിജയത്തിൽ സന്തോഷമുണ്ടെങ്കിൽ ഐഷുവിന്റെ റാങ്ക് പൊസിഷനിൽ അവനു വിഷമം തോന്നി... അവനത് എല്ലാവരോടും പറഞ്ഞു.. അവർക്കും വലിയ വിഷമമായി... എന്തായാലും അവൾക്കും എം.ബി.ബിഎസിനു ചേരാമല്ലോ... അതുകൊണ്ട സമാധാനിക്കാം...

ആ വീട്ടിൽ അന്നൊരു ഉത്സവപ്രതീതിയായിരുന്നു. അതിനിടയിൽ സഫിയ പലരേയും ഫോൺചെയ്ത് വിജയവാർത്ത പറയുന്നുണ്ടായിരുന്നു. ഗൾഫിൽ നിന്നും അഭിമന്യുവും വിളിച്ചിരുന്നു. സ്റ്റീഫന്റെ ഭാര്യയും വിളിച്ചിരുന്നു. കൂടാതെ അഭിമന്യുവിന്റെ ഭാവി വധുവും സ്റ്റീഫനാങ്കിളിന്റെ മകൾ ജൂലിയും  വിളിച്ചിരുന്നു. എല്ലാവർക്കും വലിയ സന്തോഷമായിരുന്നു. എല്ലാവരും വളരെ ലേറ്റായാണ് അന്ന് ഉറങ്ങാൻ കിടന്നത്.. തങ്ങളുടെ കുടുംബത്തിലേയ്ക്ക് ഒരു ഡോക്ടർ... ഒരിക്കലും സാധ്യമാവുമെന്നു കരുതിയതല്ല... കുട്ടിക്കാലത്ത് ഫസൽ പറയുമായിരുന്നു... ഉപ്പാ... ഞാൻ പഠിച്ച് ഒരു ഡോക്ടറാവും... എന്നിട്ട് ഉപ്പാന്റെ അസുഖം മാറ്റിത്തരുമെന്നത്... എന്റെ കുഞ്ഞ് ഒരു ഡോക്ടറായി കാണാനുള്ള ആയുസ്സ് തരണേ പടച്ചോനേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥന.

ഫസൽ പലതും ചിന്തിച്ചു കിടന്നു. തങ്ങൾ കണ്ട സ്വപ്നമായിരുന്നു ഒരുമിച്ച് ഒരിടത്തുപഠിക്കുകയെന്നത്.. പടച്ചോൻ അതിനുള്ള അവസരം തന്നില്ല.. എന്തായാലും അവളും ഒരു ഡോക്ടറാവുമല്ലോ... രണ്ടു സ്ഥലത്തായിരിക്കുമെന്നല്ലേയുള്ളൂ... തങ്ങളുടെ ആഴത്തിലുള്ള ഇഷ്ടത്തിന് അതൊരു തടസ്സമാവുകയുമില്ല... എന്തായാലും ബാംഗ്ലൂരുവരെ ഒന്നു പോകണം.. അതിനുള്ള എന്തു വഴിയാണ് എന്നുള്ളത് ചിന്തിച്ചുറപ്പിക്കണം... ഒറ്റയ്ക്ക് പോകാൻ ഉമ്മ സമ്മതിക്കില്ല.. പിന്നെന്താണൊരു വഴി...

അവൻ പലതും ഓർത്ത് അറിയാതെ ഉറങ്ങിപ്പോയി... രാവിലെ സഫിയയുടെ വിളികേട്ടാണ് അവൻ ഉണർന്നത്.. അവൻ താഴേയ്ക്കിറങ്ങിവന്നു. അവിടെ പരിചയമില്ലാത്ത കുറച്ച് ആൾക്കാരിരിക്കുന്നു... താഴെയെത്തിയപ്പോൾ ഹമീദ് പരിചയപ്പെടുത്തി... ഇവിടെ പള്ളിക്കമ്മറ്റിക്കാരാണ്.. നിന്റെ വിജയവാർത്ത അറിഞ്ഞു വന്നതാണ്. ആ ഇരിക്കുന്നത് ലൈബ്രറിയുടെ പ്രസിഡന്റാണ്... അവർ നിനക്കൊരു സ്വീകരണം തരണമെന്നു കരുതുന്നു...

”ഫസലേ... ഈ നാട്ടിൽ ആദ്യമായിട്ടാണ് മെഡിസിൻ എൻഡ്രൻസ് ഒരാൾക്ക് കിട്ടുന്നത്.. ഇത് നമ്മുടെ നാടിന്റെ അഭിമാനമാണ്.. നമ്മുടെ നാടിനും ലൈബ്രറിയ്ക്കും ഇതൊരാഘോഷമാണ്” ലൈബ്രറി പ്രസിഡന്റെ ജോൺസനാണത് പറ‍ഞ്ഞത്..”

അവരുടെ നിർബന്ധത്തിനു വഴങ്ങി സ്വീകരണത്തിനു ചെല്ലാമെന്ന് ഏറ്റു... എല്ലാവരും അവനെ വളരെ അഭിനന്ദിച്ചു.. പഠനം പൂർത്തിയാക്കി ഈ നാട്ടിൽ തന്നെ ഡോക്ടർ ആയി വരണമെന്നുള്ളതും അവരുടെ ഒരാഗ്രഹമായിരുന്നു.

ആ വീട്ടിൽ പലരും വന്നുപൊയ്ക്കൊണ്ടിരുന്നു. ഫസലിന്റെ വിജയവാർത്ത അത്രയ്ക്ക് വലിയ വാർത്തയായി മാറുമെന്ന് ആരും കരുതിയില്ല...

വാർത്തകൾക്കും  വർത്തമാനങ്ങൾക്കുമിടയിൽ പാലിക്കേണ്ട ജാഗ്രത കൈവിട്ടുപോകുന്നതുപോലെ തോന്നുന്നു. മരുന്നില്ലാത്ത മഹാമാരി അതി തീവ്രമായി മാറിയിരിക്കുന്നു. ഇൻഡ്യയിലെതന്നെ ഏറ്റവും പെട്ടെന്ന് രോഗബാധപടരുന്നൊരു സംസ്ഥാനമായി കേരളം മാറാതിരിക്കാൻ പരിശ്രമിക്കാം... ജീവനേക്കാൾ വിലയുള്ള ജാഗ്രത... അത് മനസ്സിൽ ഒരു മന്ത്രംപോലെ ഉരുവിടാം...

മാസ്കിട്ട് സോപ്പിട്ട് ഗ്യാപ്പിട്ട്... ഇനിയുമെത്രനാൾ....



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 18 10 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 25 10 2020

10.10.20

നിഴൽവീണവഴികൾ ഭാഗം 95

 

ഫസൽ വീട്ടിലെത്തിയപ്പോൾ നാദിറയുടെ വാപ്പ അവിടെത്തിയിരുന്നു. അവൻ അദ്ദേഹത്തെ നോക്കിയൊന്നു ചിരിച്ചു.. നേരേ അവന്റെ റൂമിലേയ്ക്ക്.. എല്ലാവരും നല്ല യോജിപ്പിലായെങ്കിലും ഫസലിന് ഇപ്പോഴും തന്റെ മനസ്സിന്റെ നൊമ്പരം മാറിയിട്ടില്ല.. അതിനാൽ ഒരു അകലം അദ്ദേഹവുമായി അവൻ സ്വീകരിച്ചിരുന്നു.

മാമ രക്ഷപ്പെട്ടുവെന്ന തോന്നലിലാവാം എത്തിയതെന്നു തോന്നുന്നു. ങ്ഹാ എന്തോ ആയിക്കോട്ടെ.. അവരുടെ കാര്യത്തിൽ ഇടപെടാതിരിക്കാൻ നോക്കണം. പഴയതുപോലെയല്ല.. തനിക്കിപ്പോൾ എല്ലാവരേയും മനസ്സിലാവും. അറിവില്ലാത്ത കാലത്ത് തന്നെ പല രീതിയിൽ ദ്രോഹിച്ചിട്ടുണ്ട്.

നാളെ രാവിലെ ടൗണിലേയ്ക്ക് പോകണം. കഴിഞ്ഞ ആഴ്ചയിൽ ചെല്ലാമെന്നു പറഞ്ഞതാണ്. കഴിഞ്ഞില്ല. ലൈബ്രറിയിൽ നിന്നുമെടുത്ത കുമാരനാശാന്റെ കവിത കൈയ്യിലെടുത്തു. താളുകൾ മറിച്ചുനോക്കി. സാവധാനം വായിച്ചു തടങ്ങി...

വീണപൂവ്.....

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍..

ഓരോ പേജിലൂടെയും സാവധാനം വായനയുടെ യാത്ര തുടർന്നു.. അർത്ഥം മനസ്സിലാക്കി അവന്റെ സാഹചര്യങ്ങളുമായി അതിനെ ബന്ധപ്പെടുത്താനും ശ്രമിച്ചു.. എന്ത് അർത്ഥവത്തായാണ് കവിതയെഴുതിയിരിക്കുന്നത്.

കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!

കുമാരനാശാന്റെ കവിതകൾ എത്ര പ്രാവശ്യം വായിച്ചാലും മടുപ്പുണ്ടാവാറില്ല. ഛണ്ഡാലഭിക്ഷുകിയും, കരുണയുടെമൊക്കെ വായിച്ചിട്ടുണ്ട്. എന്നാലും ഈ കവിതയോട് അവനൊരു പ്രത്യേക ആകർഷണമുണ്ട്. തന്റെ പ്രഭാഷണങ്ങളിൽ ചില കവിതകളും അവയുടെ അർത്ഥങ്ങളും കൊണ്ടുവരാനും അവൻ തീരുമാനിച്ചു. ഒരു മതത്തിൽ മാത്രം ഒതുങ്ങി നിന്നു വിഷയം അവതരിപ്പിക്കുന്നതിനെക്കാൾ മറ്റുള്ള മതങ്ങളുടെ നന്മകളും ആ മതങ്ങളോടുള്ള ബഹുമാനവും തന്റെ പ്രഭാഷണങ്ങളിൽ ഉൾപ്പെടുത്തണം. മറ്റു മതക്കാർ കേൾക്കുമ്പോൾ അവർക്കും താൽപര്യം ജനിക്കണം. കൂടാതെ തന്റെ പ്രഭാഷണം കേൾക്കുന്നവർക്ക് എല്ലാ മതങ്ങളോടും ബഹുമാനവും ഉണ്ടാകണം അതാണ് അവൻ ആഗ്രഹിക്കുന്നത്. ഈ അടുത്തകാലത്ത് തന്റെകൈയ്യിൽ കരുതാറുള്ള ഡയറിയിൽ അവൻ കവിതയുടെ ചില വരികൾ കുറിച്ചിട്ടു.

ഫസൽ തന്റെ ഭാവനാലോകത്ത് വിരാചിക്കുമ്പോഴാണ് താഴെനിന്നും വിളുയുയർന്നത്. ഭക്ഷണം കഴിക്കാനായിരിക്കും... അവൻ താഴേയ്ക്കു വന്നു. അപ്രതീക്ഷിതമായി ഉപ്പാന്റെകൂടെ രണ്ടുപേരുണ്ടായിരുന്നു.

”ഫസലേ.. ഇവരെ നിനക്കറിയാമോ?”

”അത്...”

”ഇവർ കുളങ്ങരയിൽ നിന്നും വരുന്നു. നിന്നെത്തേടിയാണെത്തിയത്..”

”എന്താ ഉപ്പാ”

”അതേ... നിന്റെ ഒരു പ്രഭാഷണം നടത്തിക്കണെന്നാഗ്രഹം.. ഇവരുടെ പള്ളിമുറ്റത്താണ്... കുറച്ചു കുടുംബങ്ങൾ മാത്രമേയുള്ളൂ. അവരിൽ ഒരാൾ നിന്റെ പ്രഭാഷണം കേട്ടിരുന്നു അതിനാലാണ് നിന്നെത്തിരക്കി ഇവിടെയെത്തിയത്..” അതു പറയുമ്പോൾ ആ വൃദ്ധമനുഷ്യന്റെ മുഖത്തെ സന്തോഷത്തിന് അതിരില്ലാത്തതുപോലെ തോന്നി.. അദ്ദേഹത്തിന്റെ കണ്ണുകളിൽ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കണ്ണുനീർ തളംകെട്ടി നിൽക്കുന്നതായി അവനു തോന്നി.”

”ഉപ്പാ അത്.. ഞാൻ... മൗലവിയുടെകൂടെയാണല്ലോ പോണത്..”

”അത് കുഴപ്പമില്ല മോനേ... ഒരു മുസ്ലീമിന് പടച്ചോന്റെ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനായി ആരുടേയും അനുവാദം ആവശ്യമില്ല.. അഥവാ ചോദിക്കണമെങ്കിൽ ചോദിക്കാം... നീയെന്തായാലും ചെന്നേ പറ്റൂന്നാ അവരു പറയുന്നേ...”

”ഫസലേ... ഞാൻ പ്രഭാഷണം കേട്ടതാ... അതാ ഞാൻ തേടിയെത്തിയത്.. വീടു കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ടി. ആളെ തിരഞ്ഞപ്പോൾ മോളാ പറഞ്ഞത് അവരുടെ സ്കൂളിലാ പഠിച്ചതെന്ന്... പിന്നെ സ്കൂളിലെത്തി അഡ്രസ്സ് തപ്പിയാ എത്തിയത്..”

”അത് ഞാൻ..”

”ഒന്നും എതിര് പറയേണ്ട.. ഇതെല്ലാം അല്ലാഹുവിന്റെ ആഗ്രഹമാണ്.. അല്ലെങ്കിൽ ഞങ്ങൾ നിന്നെ തിരഞ്ഞ് ഇവിടെത്തില്ലല്ലോ?.”

അവന് മറുത്തൊന്നും പറയാനായില്ല... അവൻ ഉപ്പാന്റെയും അവരുടെയും മാറി മാറി നോക്കി...

”അവൻ വരും.. നിങ്ങൾ നോട്ടീസിൽ പേരുവച്ചുകൊള്ളൂ... ഞാനെത്തിക്കാം അവനെ..”

അവർക്ക് സന്തോഷമായി... നന്ദിയോടെ അവർ യാത്ര പറഞ്ഞു പിരിഞ്ഞു.

”സന്തോഷം കൊണ്ട് ഹമീദിന് കുറച്ചു നേരത്തേയ്ക്ക് ഒന്നും പറയാനായില്ല... തന്റെ കുഞ്ഞ് കുറച്ചുപേര് അറിയുന്നവനായി മാറിയിരിക്കുന്നു... അവന്റെ അകക്കണ്ണ്കൊണ്ട് അവന് പലതും മനസ്സിലാക്കുന്നു. അവന്റെ വാക്കുകൾ കേൾക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു.. തനിക്കിതുവരെ അവനെ കേൾക്കാൻ സാധിച്ചിട്ടില്ലല്ലോ..”

”ഉപ്പാ... ഉപ്പയും വരുമോ?”

അപ്പോഴേയ്ക്കും എല്ലാവരും അവിടെത്തിയിരുന്നു. ഫസൽ തെല്ലൊരു അഭിമാനത്തോടെ തലയുയർത്തിനിന്നു.

”ഉപ്പയും കൂടെ പോകണം... അവന് ഒരു കൂട്ടാകട്ടെ.”

”ഞാൻ വയ്യാതെ എങ്ങനെ...?”

”ഉപ്പാന്റെ കൊച്ചുമോന് ഇവിടെവരെ എത്താമെങ്കിൽ ഉപ്പയ്ക്ക് അവിടെ എന്റെകൂടെ വരുകയും ചെയ്യാം.”

”ശരി...”

സഫിയയും അത്ഭുതത്തോടെ അവനെ നോക്കി നിൽക്കുകയായിരുന്നു. അവൻ അത്രത്തോളം വളർന്നോ...

നാദിറയും മറ്റു കുടുംബങ്ങളും അവനെ പ്രോത്സാഹിപ്പിച്ചു...

”ഫസലേ... നീ ആ മൗലവിയുടെ നമ്പറിങ്ങെടുത്തേ... ഞാൻ വിളിച്ചു പറയാം. നിനക്കൊരു വഴി തുറന്നുതന്ന മനുഷ്യനാ.. നമ്മൾപറയാതിരുന്നുകൂടാ..”

ഫസൽ നമ്പർ ഡയൽചെയ്ത് ഉപ്പാന്റെ കൈയ്യിൽ കൊടുത്തു.

”മൗലവി.. ഇത് ഞാനാ.. ഫസലിന്റെ വലിയുപ്പ..”

”മനസ്സിലായി... ഹമീദ് ഇക്ക പറഞ്ഞോളൂ..”

”ഇന്ന് ഒരു കൂട്ടര് ഇവിടടുത്തുനിന്നും വന്നിരുന്നു.. ഫസലിനോട് ഒരു പ്രഭാഷണം നടത്തണമെന്ന് പറഞ്ഞു... അങ്ങയുടെ അനുവാദവുമില്ലാതെ...?”

”അവസരങ്ങൾ പടച്ചോൻ കൊണ്ടുവരുന്നതാ... ഞാനായാലും അവനായാലും പറയുന്നത് പകർന്നുകൊടുക്കുന്നത് പടച്ചോന്റെ വചനങ്ങളാണ്.. അതിന് അവന് ആരുടേയും അനുവാദം വേണ്ട... അങ്ങനെ ഒരവസരം കിട്ടിയാൽ എനിക്കും അതിൽ അഭിമാനമല്ലേ ഒള്ളൂ .... ഞാൻ തിരഞ്ഞെടുത്തത് തെറ്റിയിട്ടില്ല..”

ഹമീദിന്റെ മനസ്സ് നിറഞ്ഞു.. അദ്ദേഹം ഫോൺ ഫസലിന്റെ കൈയ്യിൽ കൊടുത്തു.

”ഫസലേ... അവസരങ്ങൾ പടച്ചോൻ കൊണ്ടു തരുന്നതാ.. ഞാൻ വിചാരിച്ചതിനേക്കാൾ മിടുക്കനാണ് നീ... അവസരങ്ങൾ ഉപയോഗിക്കുക... നമുക്ക് അടുത്താഴ്ച ഒരു പ്രഭാഷണം ഉണ്ട്. മൂന്നു ദിവസത്തെ പ്രോഗ്രാമാണ്. തീയതി ഞാൻ അറിയിക്കാം..”

”പറഞ്ഞാൽ മതി... ഞാൻ റഡിയാണ്.”

മറു തലക്കൽ മൗലവി ഫോൺ വച്ചു.. ഫസലിന് വളരെ സന്തോഷമായി.. കുറച്ചു കൂടി കാര്യങ്ങൾ പ്രിപ്പയർ ചെയ്യണം... ഒരു മണിക്കൂർ സംസാരിക്കാൻ ദിവസങ്ങളുടെ പ്രയത്നം ആവശ്യമാണ്.. കേൾക്കുന്നവർക്ക് വളരെ നിസ്സാരമായി തോന്നുമെങ്കിലും പറയുന്ന ഓരോ വാക്കുകളും മനസ്സിന്റെ ഉള്ളറകളിൽ നിന്നും വെറുതേ വരുന്നതല്ല.. അത് കഠിനമായി പ്രയത്നിച്ച് ഉളളറകളിൽ സ്ഥാപിച്ചിരിക്കുന്ന ബിംബങ്ങളാണ്.. അവ അവസരത്തിനനുസരിച്ച് പുറത്തേയ്ക്ക് വരുന്നതാണ്. തന്റെ വാക്കുകൾക്ക് ജനങ്ങളുടെ മനസ്സിലേയ്ക്ക് ഇറങ്ങാൻ കഴിയുന്നുവെങ്കിൽ തന്റെ ശൈലി അവർക്ക് ഇഷ്ടമാണെന്ന് തീർച്ച..

”ഫസലേ.. നീ മെഡിസിനു പോകുന്നില്ലേ...”

”പോകണം.. രണ്ടും ഒരുപേലെ കൊണ്ടുപോകാമല്ലോ.. ഒരു ഡോക്ടർക്ക് മതപ്രഭാഷകനായിക്കൂടെന്നില്ലല്ലോ... തിരിച്ചും..”

അവന്റെ വാക്കുകളിലെ നിശ്ചയദാർഢ്യം അവരെ അത്ഭുതപ്പെടുത്തി.. അപ്പോഴാണ് ഫോൺ ശബ്ദിച്ചത്.. നാദിറയാണ് ഫോണെടുത്തത്... അങ്ങേത്തലയ്ക്കൽ അൻവറായിരുന്നു... ആദ്യമേ അവൾ പറഞ്ഞത് ഫസലിന്റെ വിശേഷമായിരുന്നു. അൻവറിനും അത്ഭുതമായിരുന്നു. വളരെ കുറച്ചു മാത്രം സംസാരിച്ചിരുന്ന അവനിൽ ഇത്രയ്ക്ക കഴിവുള്ള കാര്യം അറിഞ്ഞിരുന്നില്ല... അൻവർ വിശദമായി ഫസലിനോട് സംസാരിച്ചു.

ഫസലിന് അന്നുമുതൽ ആ വീട്ടിൽ ഒരു നായക പരിവേഷം ലഭിച്ചു. അടുത്ത വെള്ളിയാഴ്ചയാണ് പരിപാടി... ഹമീദും അവനൊപ്പം പോകണമെന്ന ആഗ്രഹം കലശലായുണ്ട്. ആരോഗ്യം അനുവദിച്ചാൽ പോകുമെന്നു തന്നെ തീർച്ചപ്പെടുത്തി. അവൻ ഭക്ഷണം കഴിച്ച് നേരേ റൂമിലേയ്ക്ക് പോയി... അൽപനേരത്തിനകം സഫിയ അവന്റെ റൂമിലേയ്ക്ക് കയറിച്ചെന്നു.. അങ്ങനെ ഉമ്മ അധികമായി റൂമിലേയ്ക്ക് വരാറില്ല..

”എന്താ ഉമ്മാ..”

”ഒന്നുമില്ലടാ... ഞാൻ ഈയടുത്തകാലത്തായി നിന്നോടൊപ്പം ഇരിക്കാനുള്ള സമയം കണ്ടെത്താറില്ലായിരുന്നു. നിന്റെ പഠിപ്പിൽ മുടക്കം വരരുതെന്നു കരുതിയാണ്... ഞാൻ പോലും മനസ്സിലാക്കിയില്ലല്ലോ നിന്നെ എന്നുള്ള വിഷമം എനിക്കുണ്ട്.. ജീവിതത്തിൽ പലപ്പോഴും പതറിപ്പോയിട്ടുണ്ട്.. പക്ഷേ അന്നൊക്കെ എന്നെ പിടിച്ചു നിർത്തിയിട്ടുള്ളത് നിന്റെ മുഖമാണ്.”

സഫിയയുടെ കണ്ണുകൾ നിറഞ്ഞു... വാതിലിൽ ചാരിനിന്ന സഫിയയുടെ അടുത്തേയ്ക്ക് അവനെത്തി... ഉമ്മയുടെ കൈകൾ ചേർത്തു പിടിച്ചു..

”അതിന് ഉമ്മയെന്തിനാ കരയുന്നേ... ഞാനൊന്നും മറന്നിട്ടില്ല.. എല്ലാം എനിക്ക് ഓർമ്മയുണ്ട് ഉമ്മാ... മുഖത്ത് സന്തോഷം വരുത്തി ദുഖം ഉള്ളിലൊതുക്കി കടന്നുപോയ കാലങ്ങൾ... ആ ഓർമ്മകളിലേക്ക് ഇനിയും ഉമ്മ തിരികെപ്പോകരുത്..”

”മോനേ...”

”അതേ ഉമ്മാ... എല്ലാം പടച്ചോൻെറ വിധിയായിരുന്നു. നമ്മൾ അനുഭവിക്കേണ്ടത്.... ഈ ഭൂമിയിൽ അനുഭവിച്ചു തീർക്കണം.. ഉമ്മയും ഞാനുമൊക്കെ വെറും പാവകളാണ്... നമ്മളെ നിയന്ത്രിക്കുന്ന ശക്തിയാണ് പടച്ചോൻ...”

”എനിക്കിതൊന്നും മനസ്സിലാവില്ല.. നീയെങ്ങനെയാ ഇതൊക്കെ പഠിച്ചത്..”

”ഉമ്മാ... ഇതെല്ലാം ചുറ്റുപാടുകളിൽ നിന്നും പഠിക്കുന്നതാണ്.. മനുഷ്യന്റെ ഗുരുക്കളെന്നുപറയുന്നവരിൽ പ്രകൃതിയ്ക്കും സമൂഹത്തിനും സുപ്രധാനമായ സ്ഥാനമുണ്ട്... ഉമ്മ ഇനിയും എപ്പോഴും ഇങ്ങനെ വിഷമിക്കരുത്.. പരീക്ഷണ കാലം കഴിഞ്ഞിരിക്കുന്നു...”

”അപ്പോ നിന്റെ പഠിത്തം..”

”അതൊന്നുമോർത്ത് ഉമ്മവിഷമിക്കേണ്ട... എല്ലാം നേരേയാകും...”

അവൾ ആ റൂമിലൊന്ന് കണ്ണോടിച്ചു. ഭംഗിയായി എല്ലാം ഒതുക്കിവച്ചിരിക്കുന്നു.. മേശമേൽ പുസ്തകങ്ങളുടെ എണ്ണം കൂടിയിരിക്കുന്നു. ഷെൽഫിലും പുസ്തകങ്ങൾ ധാരാളമുണ്ട്... അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും താനൊപ്പമുണ്ടാിയിരുന്നു. പക്ഷേ ഏതോ ഒരു ഘട്ടത്തിൽ അവനൊപ്പം വളരാനാ‍ൻ തനിക്കാവാതെ പോയി... എല്ലാ രക്ഷകർത്താക്കളും അങ്ങനെയാണ്... മക്കളുടെ വളർച്ച പലപ്പോഴും രക്ഷകർത്താക്കൾക്ക് മനസ്സിലാക്കാൻ കഴിയില്ല.. അവരുടെ മനസ്സിൽ തങ്ങളുടെ കുട്ടികൾ വെറും കുഞ്ഞുങ്ങളായി മാത്രമായിരിക്കും കാണുക... അവർ ഓരോ പടവുകൾ കയറുമ്പോഴും അത്ഭുതമായിരിക്കും...

”ഉമ്മാ.. ഉമ്മയിന്ന് ഇവിടെക്കിടക്ക്.. എത്ര നാളായി ഉമ്മ എന്റെകൂടെ കിടന്നിട്ട്...”

”താഴെ നാദിറ ഒറ്റയ്ക്കല്ലേയുള്ളൂ...”

”നാദിറ മാമിക്ക് കുഞ്ഞുണ്ടല്ലോ... കുഞ്ഞിന് ഉമ്മയുമുണ്ടല്ലോ.... എനിക്കാരാണുള്ളത്..”

അവൾക്ക് ഉത്തരംമുട്ടി... ശരി ഞാൻ താഴേപോയിട്ടു പോരാം...

റഷീദ്മാമയുടെ കുഞ്ഞിന്റെ ജനനത്തോടെയാണ് ഉമ്മ താഴെ കിടന്നുതുടങ്ങിയത്.. കൂടാതെ സ്റ്റെപ്പ് കയറാനും ബുദ്ധിമുട്ടുണ്ട്... മകന്റെ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ കിട്ടട്ടേയെന്നു വിചാരിച്ച് അവനെ ഒറ്റയ്ക്കു വിട്ടിരുന്നതുമാണ്...

അവനും പലപ്പോഴും തോന്നിയിട്ടുണ്ട്.... ഉമ്മയുടെ സ്നേഹം തനിക്ക് പലപ്പോഴും നഷ്ടപ്പെടുന്നോയെന്ന്... പക്ഷേ പഠനത്തിന്റെ തിരക്കിൽ അതൊന്നും ചിന്തിക്കുവാനുള്ള സമയം ലഭിച്ചിരുന്നില്ല.

അന്നു രാത്രി അവൻ ഉമ്മയോടൊപ്പം ചേർന്നു കിടന്നു.. അവനപ്പോൾ പഴയ കുഞ്ഞായി ഉമ്മയോടൊട്ടിക്കിടന്നു.. സഫിയയ്ക്കും അതൊരാശ്വാസമായിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയപ്പോൾ കുഞ്ഞായിരുന്ന അവനിലായിരുന്നു പ്രതീക്ഷ ആ പ്രതീക്ഷ തെറ്റിയിട്ടില്ലെന്നവനു തോന്നി.. ഇന്നും സ്വന്തം കാലിൽ നിൽക്കാനായിട്ടില്ലെങ്കിലും ഒരു പ്രതീക്ഷ അത് അകലെയല്ലെന്ന തോന്നൽ... അവൻ തന്റെ ഉമ്മയോട് അവന്റെ കുട്ടിക്കാലത്തെക്കുറിച്ചു ചോദിച്ചു.. എന്നാൽ തന്റെ വാപ്പയെക്കുറിച്ചോ ആ കാലഘട്ടത്തെക്കുറിച്ചോ അവൻ മനപ്പൂർവ്വം ചോദിക്കാതിരുന്നു. സഫിയയും അത് മറച്ചുവച്ചാണ് സംസാരിച്ചത്.. പലപ്പോഴും സഫിയയുടെ തൊണ്ട ഇടറിയിരുന്നു... രാത്രി വൈകുവോളം അവർ സംസാരിച്ചു കിടന്നു... സംസാരത്തിനിടയിൽ സഫിയ അറിയാതെ ഉറങ്ങിപ്പോയി.. അവൻ ബ്ലാങ്കറ്റ് എടുത്ത് ഉമ്മയെ പുതപ്പിച്ചു.. ലൈറ്റണച്ച് അവനും ഉറങ്ങാൻ കിടന്നു.. അവന് ഉറക്കം വന്നില്ല.. ചിന്തകൾ കാടുകയറുകയായിരുന്നു. ജീവിതം കൈവിട്ടുപോയപ്പോഴൊക്കെ ഉമ്മാന്റെ തലോടലായിരുന്നു തനിക്ക് ശക്തി പകർന്നിരുന്നത്... ഉമ്മാന്റെ ആഗ്രഹങ്ങളെല്ലാം സാധിക്കണം... സ്വന്തം വീടല്ലെങ്കിലും ഇവിടെ എത്ര കാലം വേണമെങ്കിലും കഴിയാം.. പക്ഷേ അതല്ലല്ലോ... ഉമ്മയ്ക്കും ആഗ്രഹം കാണില്ലേ... സ്വന്തമായൊരു വീട്... ചെറുതെങ്കിലും സ്വന്തമാണെങ്കിൽ അതൊരു സന്തോഷംതന്നെയല്ലേ... എല്ലാം നടക്കണം...

അവന്റെ മനസ്സിലൂടെ പല പല ചിന്തകളും കടന്നുപോയി.. ഇടയ്ക്കിടയ്ക്ക് ഉമ്മയുടെ ശാന്തമായ മുഖത്തേയ്ക്ക് അവൻ നോക്കുന്നുണ്ടായിരുന്നു... മുടികൾ നരച്ചു തുടങ്ങിയിരുന്നു. ഉമ്മയ്ക്ക് വലിയ പ്രായമില്ലെങ്കിലും മുഖത്ത് വാർദ്ധ്യക്യം കടന്നുകൂടിയിരിക്കുന്നു. കവിളുകൾ ഒട്ടി കണ്ണുകൾ കുഴിഞ്ഞു തുടങ്ങി... ഉമ്മ പഴയതിനേക്കാൾ ക്ഷീണിച്ചിരിക്കുന്നു...

ചിന്തകൾക്ക് ക്ഷീണം അനുഭവപ്പെട്ടപ്പോൾ അവന്റെ ശരീരത്തിൽ അതു പ്രതിഭലിച്ചു.. മനസ്സ് അവന്റെ കണ്ണുകൾക്ക് ഉറങ്ങാനുള്ള ആജ്ഞനൽകി... ഗാഢമായ നിദ്രയിലേയ്ക്കവൻ ആഴ്ന്നുപോയി...

രാവിലെ താഴെനിന്നും ഉമ്മാന്റെ വിളികേട്ടാണ് അവൻ ഉണർന്നത്... സമയം 9 മണി കഴിഞ്ഞിരിക്കുന്നു ഇന്ന് ‍ടൗണിലേയ്ക്ക് പോകണമെന്നു കരുതിയതാണ്. ഇന്നലെ ഉറങ്ങിയപ്പോൾ വളരെ താമസിച്ചുപോയിരുന്നു. ങ്ഹാ. ഇനി യാത്ര നാളെയാവാം.. തലേദിവസത്തെ കാര്യങ്ങൾ ഓർത്തുകൊണ്ട് അവൻ താഴേയ്ക്ക് പോന്നു. എന്നത്തേക്കാളും ഉമ്മാന്റെ മുഖത്ത് നല്ല സന്തോഷമുണ്ടായിരുന്നു. വിഷമങ്ങളെല്ലാം ഇന്നലെ തന്നോടു പറഞ്ഞു തീർത്തല്ലോ.. ആ ഒരു ഫ്രഷ്നസ് മുഖത്തുണ്ട്.. രാവിലെ പുട്ടും പയറും പപ്പടവുമായിരുന്നു. അവന് വിളമ്പിക്കൊടുത്ത് സഫിയയും കഴിക്കാനിരുന്നു... അവരോരോ കാര്യങ്ങളും പറ‍ഞ്ഞ് കഴിക്കുകയായിരുന്നു.

”എന്താ ഉമ്മയും മോനും തമ്മിൽ ഒരു ഗൂഢാലോചന..” നാദിറയാണത് ചോദിച്ചത്.

”നാത്തൂനെ... ചെറുക്കനങ്ങ് വലുതായി ഇവനെ കെട്ടിച്ചുവിട്ടാൽ എന്റെ ജോലി കഴിഞ്ഞു അല്ലേ.”

”ചെക്കനെ കെട്ടിച്ചുവിടാൻ നാത്തൂനെന്താ ഇത്ര തിടുക്കം..”

”ഉമ്മാ വെറുതേ ഓരോന്നു പറഞ്ഞ് മോഹിപ്പിക്കല്ലേ..”

”ടാ... ങനെ മോഹിക്കണ്ട.. ഞാനൊരു തമാശ പറഞ്ഞതാ.. ചെക്കനെ പൂതി കണ്ടില്ലേ..”

”അതാ നാത്തൂനെ ഞാൻ പറഞ്ഞേ.. വെറുതേ അവന് ആശകൊടുക്കല്ലേ... അവൻ പഠിക്കട്ടേ.. ഒരു ജോലിയൊക്കെയാകട്ടെ...”

”ഞങ്ങൾ തമാശപറഞ്ഞതല്ലേ..”

അവൻ കാപ്പി കുടിച്ച് മുറ്റത്തേയ്ക്കിറങ്ങി... മുറ്റത്ത് ഹമീദിക്ക ഇരിക്കുന്നുണ്ടായിരുന്നു. രാവിലെ ഒരൽപം നടക്കും.. കൂടെ സന്തതസഹചാരിയായ വടിയുമുണ്ടാവും... ഫസലേ... എന്തൊക്കെയാ നാളത്തെ നിന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നത്..

”അത് ഉപ്പാ.. ഒരു തീരുമാനമായില്ല. മതപ്രഭാഷണമല്ലേ.. ഖുർആനെ ബെയ്സ് ചെയ്തായിരിക്കും.. അതിൽ നമ്മുടെ ജീവിത സാഹചര്യങ്ങളുംകൂടി ചേർക്കും...”

”ഞാനും വരുന്നുണ്ട്... വിഷ്ണുവിനോട് രാവിലെ പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം പോകണമെന്ന്... എനിക്ക് വണ്ടിയിലിരിക്കാമല്ലോ..”

”ഉപ്പ വന്നാൽ സ്റ്റേജിൽ ഇരിക്കാം..”

”അതിനുള്ള ആരോഗ്യമില്ല കുഞ്ഞേ... ഞാനും വിഷ്ണുവും വണ്ടിയിലിരുന്ന കേട്ടുകൊള്ളാം...”

അവർ സംസാരിച്ചിരിക്കേ ഗേറ്റുകടന്ന് രണ്ടുപേര് വന്നു.. അതിൽ ഇന്നലെ വന്ന ഒരാളുമുണ്ടായിരുന്നു. വന്നയുടനെ ഹമീദിക്കാനേയും ഫസലിനേയും നോക്കി.

”അസലാമു അലൈക്കും...”

”... വ... അലൈക്കുമസ്സലാം...”

”ഹമീദിക്കാ. നോട്ടീസ് റഡിയായി അതിവിടെ തന്നിട്ടുപോകാമെന്നു കരുതി..”

”നോട്ടീസ് ഹമീദിക്കാന്റെ കൈയ്യിൽ കൊടുത്തു.. ഒരു നോട്ടീസ് ഫസലിൻരെ കൈയ്യിലും..”

ഹമീദിന്റെ കണ്ണുകളിലെ തിളക്കം... ആ വൃദ്ധ മനുഷ്യൻ സ്വന്തം കൊച്ചുമകന്റെ ഫോട്ടോ പതിച്ച നോട്ടീസ് കണ്ട് സന്തോഷിക്കുകയായിരുന്നു.. തലേദിവസം അവന്റെ ഫോട്ടോ വാങ്ങിയിരുന്നു. നോട്ടീസ് അടിക്കാനാണെന്നും പറഞ്ഞിരുന്നു. ഫസലിനും നോട്ടീസ് കണ്ടപ്പോൾ സന്തോഷമായി.. വന്നവർ വലിയ ബഹുമാനത്തോടെയാണ് ഫസലിനോട് സംസാരിച്ചത്... ആള് പ്ലസ് ടൂ. കഴിഞ്ഞതാണെങ്കിലും അവനെ കാണാൻ പക്വതയുള്ളവനായേ തോന്നൂ... നല്ല പൊക്കവും ആവശ്യത്തിന് തടിയുമുണ്ടല്ലോ... കൂടാതെ ആവന്റെ മീശയ്ക്കും താടിയ്ക്കും കട്ടി കൂടിയിരിക്കുന്നു...

വന്നവർ യാത്ര പറഞ്ഞു പിരിഞ്ഞു.. ഫസൽ നോട്ടീസുമായി അകത്തേയ്ക്ക് കയറി.. സഫിയയുടെ കൈയ്യിൽക്കൊടുത്തു. അവളുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ പുറത്തേയ്ക്ക് അടർന്നുവീണു.. തന്റെ മകൻ അഭിമാനിക്കാവുന്ന ഒരു സ്ഥാനത്തേയ്ക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നു. പടച്ചോനേ കാത്തുകൊള്ളേണമേ...

അന്നത്തെ ദിവസം വൈകുന്നേരം ലൈബ്രറിയിലേയ്ക്കു പോയി.. അവിടെനിന്നും ചില പുസ്തകങ്ങൾ തിരഞ്ഞു... അവസാനം എം. കൃഷ്ണൻ നായരുടെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ തിരഞ്ഞെടുത്തു.. സാഹിത്യവാരഫലത്തിലൂടെ പ്രശസ്തനായ ആളാണ് കൃഷ്ണൻനായർ... നേരേ വീട്ടിലേയ്ക്..

വീട്ടിൽ വായനയും എഴുത്തുമായി രാത്രി വൈകുവോളമിരുന്നു.. രാവിലെ ടൗണിലേയ്ക്ക് പോകണം. അതോർത്തുകൊണ്ട് അവൻ ഉറങ്ങാൻ കിടന്നു.

7 മണിക്ക് ഉണർന്നു. കുളിച്ച് താഴെയെത്തി.. ഉമ്മായോട് തലേ ദിവസം പറഞ്ഞിരുന്നതിനാൽ കാപ്പി തയ്യാറാക്കിയിരുന്നു. കാപ്പികുടിയും കഴിഞ്ഞ് അവൻ പുറത്തേയ്ക്കിറങ്ങി... ഉപ്പാനോട് ടൗണിലേയ്ക്കാണെന്നും ഉച്ചകഴിഞ്ഞ് തിരച്ചെത്തുമെന്നും പറ‍ഞ്ഞു...

സ്റ്റാന്റിലെത്തി ആദ്യത്തെ ബസ്സിൽ കയറി ടൗണിലേയ്ക്ക്.. അവിടെ നിന്നും ഡയറക്ടറുടെ ഓഫീസ് ലക്ഷ്യമാക്കി യാത്ര.. അവിടെ റിസപ്ഷനിൽ അവൻ അവളെ തിര‍ഞ്ഞു കണ്ടില്ല.. പുതിയ ഒരു കുട്ടിയവിടെയിരിക്കുന്നു.

”ഗുഡ്മോർണിംഗ് സാർ.”

”ഗുഡ്മാർണിംഗ്..”

”ആരേയാണ് കാണേണ്ടത്..”

”സ്മിത....

”സ്മിതേച്ചി ഒരാഴ്ചയായി ലീവാണ്...”

”എന്തുപറ്റി.. സുഖമില്ലേ..”

”പേഴ്സണലായിട്ടെന്തോ കാര്യമാ...”

”പേരെന്താ..”

”ഫസൽ...”

”ഓ.. ഫസൽ സ്മിതേച്ചി പറഞ്ഞിട്ടുണ്ട്.. ഞാനിവിടെ പുതിയതാ... നേരത്തേ ഇവിടെ വർക്ക് ചെയ്തതാ... കുറച്ചുനാൾ കർണ്ണാടകത്തിലായിരുന്നു.. ഇപ്പോൾ വന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ... ഫസലിന്റെ കാര്യം പറഞ്ഞിട്ടുണ്ട്... ഒരു പുതിയ പ്രോജക്ട് തുടങ്ങിയെന്നുപറഞ്ഞു. അതിന്റെ ഡിസ്കഷനായി ഇന്നു സാർ പോയിരിക്കുകയാണ്.”

”അപ്പോൾ സാറുമില്ലേ ഇന്ന്.”

”ഇല്ല... സ്മിതേച്ചിയെ വിളിച്ചുതരാം... ഒരുമിനിറ്റേ..”

”അവൾ ഫോൺ ഡയൽചെയ്ത് അവന് നൽകി..”

”എന്താ ഫസലേ ഇന്ന്... ഒരാഴ്ചയായി വിവരങ്ങളൊന്നുമില്ലല്ലോ... ഞാൻ ഒരാഴ്ച ലീവാ.. അടുത്താഴ്ച വരുമോ..”

”വരാം...”

”പിന്നെ.. പുതിക കുട്ടി എങ്ങനുണ്ട്..”

അവൻ അവളെയൊന്നു നോക്കി...

”കൊള്ളാം..”

”കണ്ണുവച്ചേക്കല്ലേ.. കൊന്നുകളയും..”

”ഉം... ”

അവരുടെ സംഭാഷണം അവസാനിച്ചു.. അവൻ അവളോട് യാത്രപറഞ്ഞ് പുറത്തേയ്ക്കിറങ്ങി... സ്ഥിരമായി ജ്യൂസ് കുടിക്കാറുള്ള കടയിലെത്തി ഒരു ജ്യൂസിന് പറ‍ഞ്ഞു. അതും കഴിച്ച് അവൻ അവിടെനിന്നുമിറങ്ങി...

അൽപദൂരം നടന്നു അപ്രതീക്ഷിതമായി പരിചയമുള്ള ഒരു മുഖം അവൻ കണ്ടു.. ടൈറ്റസ് ചേട്ടൻ .. ഒരുപാട് നാളായിരിക്കുന്നു കണ്ടിട്ട്. തന്നെ ഒരുപക്ഷേ കണ്ടാൽ തിരിച്ചറിയില്ലായിരിക്കും. നേരേ അടുത്തെത്തി. സ്വയം പരിചയപ്പെടുത്താനൊരുങ്ങി.

”ടാ.. നീ ഫൈസലല്ലേ..”

അപ്പോ എന്നെ തിരിച്ചറിഞ്ഞല്ലേ...

”നിന്നെ പിന്നെ കണ്ടതേയില്ലല്ലോ..”

അത് ഞാൻ പഠനത്തിന്റെ തിരക്കിലായിരുന്നു.

”ഇപ്പോൾ എന്തു ചെയ്യുന്നു..”

”ഞാനിപ്പോൾ എൻഡ്രൻസ് എഴുതി റിസൾട്ട് കാത്തിരിക്കുന്നു.

”ഗുഡ്.. ഞാൻ നിന്നിൽനിന്നും പ്രതീക്ഷിച്ചതും ഇതൊക്കെയാണ്.. അന്ന് നമ്മൾ കണ്ടു പിരിഞ്ഞതിനു ശേഷം തമ്മിൽ കണ്ടിട്ടേയില്ല... ഞാൻ കരുതി നീ വിളിക്കുമെന്ന്... എൻരെ കൈയ്യിൽ നിന്റെ നമ്പറുമില്ലായിരുന്നു.”

”പിന്നീട് ഒന്നിനും കഴിഞ്ഞില്ല.. കുറച്ചുനാൾ സുഖമില്ലാതെ കിടന്നു... അതുകഴിഞ്ഞ് പരീക്ഷാത്തിരക്കിലായി.. ഇപ്പോൾ ഒന്നു റിലാക്സായി നിൽക്കുന്നു...”

”നീയെന്തായാലും ഇവിടെവരെ വന്നതല്ലേ വീട്ടിൽ കയറിയിട്ട്പോകാം..”

”എവിടെയാ വീട്..”

”എന്റെ വീട് ഇവിടടുത്തുതന്നെ..”

അവൻ അയാളോടൊപ്പം നടന്നു.. അദ്ദേഹത്തിന് ചില കടകളിലും കയറേണ്ടതുണ്ടായിരുന്നു. പർച്ചേസിംഗും കഴിഞ്ഞ് നേരേ കാർ പാർക്കിലേയ്ക്ക്... അദ്ദേഹം കാറിൽ കയറി അവനും...

പത്തു മിനിട്ടത്തെ യാത്രയിൽ ടൈറ്റസിന്റെ വീട്ടിലെത്തി.. മൂന്നുനിലകളുള്ള സാമാന്യം നല്ലൊരു വീട്... മുറ്റത്ത് രണ്ടു കുട്ടികൽ കളിക്കുന്നു.

”ഇവര് എന്റെ മക്കളാ.. ഇതിൽ ഇളയ ആളിന്റെ പ്രസവം കഴിഞ്ഞ സമയത്താ നമ്മൾ തമ്മിൽ പരിചയപ്പെട്ടത്..”

അവർ വീട്ടിലേയ്ക്ക കയറി... അദ്ദേഹത്തിന്റെ ഭാര്യ ഹാളിലേയ്ക്ക് വന്നു...

”മീനാ.. ഇതാണ് ഞാൻ പറയാറില്ലേ ഫസൽ..”

”ഫസലേ... ഇതെന്റെ ഭാര്യ”..

”ഓ... അന്ന് ഹോസ്പിറ്റലിൽവച്ച് കണ്ടുമുട്ടിയത്... ഇച്ചായൻ പലപ്പോഴും ഫസലിന്റെ കാര്യം പറയാറുണ്ട്.. ഇപ്പോൾ എന്തുചെയ്യുന്നു.

”ഞാൻ മെഡിക്കൽ എൻഡ്രൻസ് എഴുതി നിൽക്കുന്നു.”

”...ഓ.. എങ്ങനുണ്ടായിരുന്നു.”

”കുഴപ്പമില്ല..”

”എവിടാ പഠിച്ചത്..”

ഇവിടെ.. എൻട്രൻസ് കോച്ചിങ് സെന്ററിൽ

”എന്റെ ചേട്ടന്റെ മോളും അവിടാ പഠിച്ചത്... പേര്.. ടീനാ..”

”ങ്ഹാ.. അറിയാം. ഞങ്ങൾ അടുത്തടുത്ത സീറ്റിലായിരുന്നു. എങ്ങനുണ്ടായിരുന്നു എക്സാം.”

”അവൾക്ക് പ്രതീക്ഷയില്ല.. അടുത്തപ്രാവശ്യം നോക്കാമെന്നാ..”

”കുറച്ച്കട്ടിയായിരുന്നു.. ഇനി റിസൾ‌ട്ടു വരട്ടെ.. എന്നാലേ എന്തേലും പറയാനാവൂ..”

അപ്പോഴേയ്ക്കും ജേലിക്കാരി ജ്യൂസുമായി വന്നു.. അവൻ അതു വാങ്ങികുടിച്ചു.

”ഫസലേ ഉച്ചയ്ക്ക് ചോറുംകഴിഞ്ഞെ നിന്നെ വിടൂ...”

”ഇല്ല അങ്കിൾ.. എനിക്ക് വീട്ടിലെത്തണം.. കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്..”

”ഓക്കെ.. ഞാൻ നിർബന്ധിക്കുന്നില്ല.. പിന്നെ എൻരെ കാർഡിരിക്കട്ടെ... ഇനി വിളിക്കാതിരിക്കരുത്... ഫസലിന്റെ നമ്പറും കുറിച്ചു വാങ്ങി...”

അദ്ദേഹം അവനെ ജംഗ്ഷനിൽ കൊണ്ടാക്കി.. ഫസൽ അവിടെനിന്നും ബസ്സിൽ കയറി...

ഇന്നത്തെ യാത്ര വെറുതെയായി... എന്തായാലും വീട്ടിൽ നേരത്തേയെത്താം... പോയ കാര്യം നടന്നില്ലെങ്കിലും ടൈറ്റസ് അങ്കിളിനെ കാണാൻ സാധിച്ചല്ലോ... തന്നെ ഒരു പ്രത്യേക ഘട്ടത്തിൽ സഹായിച്ച മനുഷ്യനാണ്. തന്റെ വാപ്പ മരണക്കിടക്കയിൽ കിടന്ന് പണമില്ലാതിരുന്ന സമയത്ത് ഒരു ബന്ധവുമില്ലെങ്കിലും ചോദിച്ച പണം തന്ന് സഹായിച്ച മനുഷ്യനാണദ്ദേഹം... പഴയ ഓർമ്മകളിലേയ്ക്ക് തിരികെപ്പോകാൻ മടിയായതിനാൽ പിന്നെ അദ്ദേഹത്തെ പോയി കണ്ടില്ലന്നുള്ളതാണ് സത്യം... ബസ്സ് അതിവേഗം പാഞ്ഞു.. അവന്റെ മനസ്സ് വളരെവേഗം പിറകിലേയ്ക്ക് യാത്രചെയ്തു... ഹോസ്പിറ്റലും അവന്റെ വാപ്പയുടെ മുഖവുമെല്ലാം അവനോർത്തു... എല്ലാം ഒരു സ്വപ്നംപോലെ... മനസ്സിൽ പലപ്പോഴായുണ്ടായ മുറിവുകൾ... അപ്പോഴേയ്ക്കും അവനിറങ്ങാനുള്ള സ്റ്റോപ്പിലെത്തിയിരുന്നു.

സ്റ്റോപ്പിലിറങ്ങി വീട്ടിലേയ്ക്ക്...

കഴിവതും അനാവശ്യ യാത്രകൾ ഒഴിവാക്കുക... രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നു.. നമ്മുടെ ഒക്കെ പടിവാതിലിൽ രോഗമെത്തിയോ എന്നുപോലുമറിയില്ല... കൊറോണ മനുഷ്യന് അതിർവരമ്പുകൾ തീർത്തിരിക്കന്നു.. തൽക്കാലം ആ അതിർവരമ്പുകൾ ഭേദിക്കാതിരിക്കുക... രണ്ടായിരത്തി ഇരുപതിൽ നിന്നും ഇരുപത്തിയൊന്നിലേയ്ക്ക് ഇനി അധികദൂരമില്ല.. കാത്തിരിക്കാം സന്തോഷത്തിന്റെ ഒരു വർഷത്തിനായി...
മറക്കണ്ട ജീവന്റെ വിലയുള്ള ജാഗ്രത ...



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 11 10 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 18 10 2020