29.1.12

-:വിരഹ ഗാനം എന്നിൽ ശ്രുതി മീട്ടി:-


ത്മാവിന്റെ ഓളങ്ങളില്‍ ഒരു മായിക പ്രബജ്ജമായി അവള്‍ വന്നു.ദിനരാത്രങ്ങളെ തഴുകി തലോടാന്‍ തെന്നലിനെ ഏല്‍പിച്ച പോലെ .....

എയ് സൂരജ് എന്ത് പറ്റിയെടോ?പഴയ ഓര്‍മ്മകള്‍ നിന്നെ വെട്ടയാടുംപോലെ...

ആത്മ സുഹൃത്ത്  ശരത്തിന്റെ  വിളി കേട്ടാണ്  സൂരജ്  ചിന്തകളില്‍ നിന്ന്  പതിയെ മിഴി തുറന്നത്  .

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു എന്നിട്ടും എന്താണാവോ ?മറക്കാന്‍ ശ്രമിക്കുന്തോറും വീണ്ടും  വീണ്ടും തന്നെ പഴയ ഓര്‍മ്മകള്‍  വേട്ടയാടുന്നത് .ചിലത്  അങ്ങനെ യാണല്ലോ. സ്ലൈറ്റില്‍ എഴുതിയാതാനെങ്കില്‍ നമുക്ക് മായ്പ്പിലകൊണ്ട്  മായിക്കാം. അതായിരുന്നല്ലോ കുട്ടിക്കാലത്ത്  നമ്മള്‍ ചെയ്തിരുന്നത് . സ്കൂളിലേക്ക്  അന്നൊക്കെ നേരത്തെ പോവും. പഠിക്കാനുള്ള ഉത്സാഹം കൊണ്ടായിരുന്നില്ല ട്ടോ. പോവുന്ന വഴിക്കുള്ള മായ്പ്പില ചെടിയില്‍ നിന്ന്  ആദ്യം ഇലകള്‍ ശേഖരിക്കാനുള്ള വെപ്രാളമായിരുന്നു.പക്ഷെ ഹൃദയത്തില്‍ എഴുതിയതാണെങ്കിലോ?

കുട്ടി കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോ ഇപ്പോഴും മനസ്സില്‍ പുതു മഴ പെയ്യുന്ന പ്രതീതി .ആരോടും പരാതിയും പരിഭവവും ഇല്ലാത്ത ഒരു കാലം .ദൈവം നമുക്ക്  ആ കാലം ഒരിക്കല്‍ കൂടി തിരിച്ചു തരികയാണെങ്കില്‍ എന്ന്  പലപ്പോഴും ഓര്‍ത്തു നിര്‍വൃതി അടഞ്ഞിട്ടുണ്ട്‌ ഒരിക്കലും തിരികെ ലഭിക്കി ലല ന്ന്  അറിഞ്ഞു കൊണ്ട്‌ തന്നെ .....

കേരളത്തിലെ അറിയപ്പെട്ടൊരു കോളേജ് . തന്നെ പോലുള്ള പാവങ്ങളുടെ മക്കള്‍ക്ക്‌ അവിടെ പഠിക്കുക എന്നത് സ്വപ്നം മാത്രമായിരുന്നു എന്നിട്ടും തനിക്കവിടെ സീറ്റ് കിട്ടി കാരണം മറ്റൊന്നുമല്ല കേട്ടോ പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് വാങ്ങിയാണ് പാസ്സായത്‌ .പത്താം ക്ലാസ്സിലെ ക്ലാസ് ടീച്ചറാണ് കോളേജില്‍ അപേക്ഷ കൊടുക്കാന്‍ മുന്‍ കയ്യെടുത്തത്.അത് കൊണ്ട്‌ കാര്യങ്ങള്‍ വളരെ എളുപ്പമായി എന്ന് തന്നെ പറയാം....

രാത്രി കിടന്നിട്ടു ഉറങ്ങാനേ കഴിഞ്ഞില്ല അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളിപ്പിച്ചു എന്ന് തന്നെ പറയാം ഇന്ന് കോളേജില്‍ പോവുന്ന ദിവസമാണ് .അമ്മ ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ ചേച്ചി. അമ്മക്ക് അവരുടെ മകന്റെ പഴയ ഉടുപ്പുകള്‍ കൊടുത്തിരുന്നു.അവര്‍ക്ക് പഴയ തെന്നു തോന്നിയ ഉടുപ്പുകള്‍ അമ്മ തന്റെ കയ്യില്‍ വച്ച് തന്നപ്പോ പുത്തന്‍ ഉടുപ്പുകാളായി തോന്നി തോന്നിയതല്ല സത്യം തന്നെ ആയിരുന്നു .ആഴ് ച്ച യ്‌ ക്ക് ഡ്രസ്സുകളെ ടുക്കുന്നവര്‍ക്ക്
അതിനു മുന്‍പ് എടുത്തത്‌ പഴയത് തന്നെ. പാവപ്പെട്ടവനത് പുതു പുത്തനും .

അമ്മ പറയുകയും ചെയ്തു കോളേജില്‍ വിട്ടു മോനെ പഠിപ്പിക്കാനുള്ള കഴിവൊന്നും അമ്മക്കില്ലന്നു മോനരിയാവുന്നതല്ലേ.എന്നാലും നല്ല മാര്‍ക്ക് വാങ്ങി മോന്‍ ജയിച്ചിട്ടും മോനെപടി പ്പിക്കാതിരുന്നാല്‍....ഇതു ദൈവമായി നമുക്ക് തന്നൊരു അവസരമാണ് മോന്‍ നന്നായി പഠിച്ചു 
അമ്മയുടെ ഇ കഷ്ടതാകള്‍ക്കൊക്കെ അറുതി വരുത്തണം. അത് പറയുമ്പോഴും അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു...

മുണ്ടുകള്‍ മാത്രമുടുതിരുന്ന ഞാന്‍ അമ്മ കൊണ്ട് വന്ന പാന്റില്‍ ഒന്നെടുതിട്ടു ആദ്യമായി പാന്റ്സ് ഇടുന്ന വെപ്രാളം കണ്ടു കരച്ചിലിനിടയിലും അമ്മക്ക് ചിരിപൊട്ടി ചിരിക്കിടയില്‍ അമ്മയുടെ ഒരു കമന്റ്സ് ഇവന്റെ ഒരു കാര്യം..ഇത്ര സുന്ദരനായി പോയാല്‍ വല്ല പെണ്‍ കുട്ടിയോളും കൂടെ പോരുട്ടോ....

കോളേജ് ഗേറ്റില്‍ എത്തിയപ്പോഴേ അകത്തു പല പല ബാനറുകള്‍ കെട്ടിയിരിക്കുന്നു അതിലെ വാക്കുകളിലൂടെ കണ്ണുകള്‍ ഓടിച്ചു "പുതു തലമുറയ്ക്ക് സ്വാഗതം"ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു പിടിക്കാന്‍ ശ്രമിക്കുന്ന തന്ത്രങ്ങളില്‍ പെടുന്നത് തന്നെ.രാഷ്ട്രീയം പഠിക്കുന്നത് തന്നെ കോളേജില്‍ നിന്നല്ലേ....അപ്പൊ കോളേജില്‍ ചേരാന്‍ വരുന്നവരെ വീഴ്ത്താന്‍ അടവുകളില്‍  ചിലത് എന്ന് മാത്രം...ആദ്യം വരുന്നവന്റെ വെപ്രാളം കാല്പാതം മുതല്‍ മുകളിലേക്ക് ഒരു വിറയലായി പടര്‍ന്നു. ഒരു വിതം ഗെറ്റ് കടന്നു ഞാൻ  ക്ളാസ്റൂമിനരികെ എത്തി കോളേജില്‍ ചേരാന്‍ വന്നപ്പോ ക്ളാ സ് ഏതെന്നു മനസ്സിലാക്കിയിരുന്നത് കൊണ്ട് രക്ഷ പെട്ടന്ന് കരുതി ക്ളാസ്സിലേക്ക് കാല്‍ വച്ചില്ല അതിനു മുന്‍പ് പിന്‍ കഴുത്തില്‍ ആരോ വലിക്കും പോലെ പേടി കൊണ്ട് തോന്നിയതാണെന്ന് കരുതി വീണ്ടും കാല്‍ ക്ളാസ്സിലേക്ക് .ഒരു കാര്യം മനസ്സിലായി തന്റെ ഷര്‍ട്ടിന്റെ കോളറില്‍ ആരോ പിടിച്ചിരിക്കുന്നു കൂടെ ഒരു ചോദ്യവും എന്താടാ വിളിച്ചാ നിന്നൂടെ....പേടി കൊണ്ടെന്നു തോന്നുന്നു വാക്കുകള്‍ പുറത്തേക്കു വന്നില്ല.വീണ്ടും പിന്‍ കഴുത്തിലെ പിടി മുറുകി കഴുത്ത്  വേദനിച്ചു ഒരു വിധം  പറഞ്ഞൊപ്പിച്ചു വിളി കേട്ടില്ല .ഇപ്പോ കേട്ടല്ലോ എന്നാ നില്‍ക്ക് .ഒന്ന് കുതറി നോക്കി പിടി വിടുന്നില്ല എല്ലാവരും തന്നെ ശ്രദ്ധിക്കുന്നുണ്ട്  എന്നിട്ടും പിടിവിടുന്നില്ല .രണ്ടു മൂന്നു പേരുണ്ട് അതിലൊരുവന്റെ ചോദ്യം എന്താടാ നിന്റെ പേര്  സൂരജ് .സൂരജോ കൂടെ ഉള്ളവന്റെ പരിഹാസ ചിരി .അടുത്തവന്‍ ഇവനാള് സുന്ദരനാണല്ലോ....ശര്ട്ടിന്‍ കോളറില്‍ പിടിച്ചവന്റെ കമാന്റ് പെണ്‍പില്ലെരു ഒത്തിരി ഉള്ളതാ പന്ജ്ജാര അടിക്കാന്‍ നോക്കിയലുണ്ടല്ലോ അടിക്കോടാ ഇ ഇ ല്ലാ 
എന്നെ വിട് ഞാന്‍ പോട്ടെ അങ്ങനെ അങ്ങ് പോവാതട ചെക്കാ...ഇതാണ് റാഗിംഗ് ഞങ്ങള് വന്നപ്പോഴും ഇങ്ങനെ ആയിരുന്നു അടുത്ത കൊല്ലം നിങ്ങള്‍ക്കും ചെയ്യാലോ അതിനിതൊരു പ്രാക്ട്ടീസാ യിക്കൊട്ടെട

.പെട്ടന്ന് ദൈവ ദൂതനെ പോലെ ഒരു ചെറുപ്പക്കാരന്‍ ക്ലാസ്സില്‍ നിന്ന് പുറത്തേക്കു വന്നു എന്നെ പിടിച്ചന്റെ കൈ പിടിച്ച്‌ അവന്റെ ഷര്‍ട്ടില്‍ നിന്ന് കൈ എടുക്കടാ പറയലും കൈ തട്ടി മാറ്റലും ഒപ്പമായി ഒരുവിധം  ഞാന്‍ സ്വതന്ത്രനായി ആശ്വാസത്തില്‍ രക്ഷിച്ചവന്റെ മുഖത്തേക്ക് നന്നി യോടെ നോക്കി .എന്നെ പിടിച്ചവര്‍ ചമ്മിപ്പോയി എന്ന് തന്നെ പറയാം...ആ ദേഷ്യത്തില്‍ അവന്‍ എന്നെ രക്ഷിച്ചവനെ തല്ലാനായി കൈ ഉയര്‍ത്തി പക്ഷെ കൂടെ ഉള്ളവന്‍ കൈ പിടിച്ച്‌ പറഞ്ഞു എടാ അവന്‍  പ്രിന്സിപലിന്റെ മോനാ പണി കിട്ടുട്ടോ.ഛെ എന്ന് പറഞ്ഞു എന്റെ മുഖത്ത് നോക്കി അവന്‍ പറഞ്ഞു നിന്നെ ഞങ്ങള്‍ എടുതോളാട്ടോ അതും പറഞ്ഞവര്‍ എന്നെ കടന്ന്പോയി.പേടിയോടെ വേഗം ക്ളാസ്സില്‍ കയറി മുന്‍പില്‍ കണ്ട ബഞ്ചില്‍ ഇരുന്നു.

ക്ളാസ്സില്‍ ഉള്ളവരൊക്കെ മുഖത്ത് ആദ്യം ക്ളാസ്സില്‍ വരുന്ന വെപ്രാളം കാണാം പക്ഷെ എന്നെ രക്ഷിച്ചവന്റെ മുഖത്ത് ഒരു വെപ്രാളവും കണ്ടില്ല.അവന്‍ എന്റെ അടുത്ത് വന്നു അവനെ പരിചയ പെടുത്തി .എന്റെ പേര് ശരത് ഇവിടത്തെ പ്രിസിപലിന്റെ മോനാ നിന്റെ പെരന്താ പേടി മാറാതെ ഒരു വിധം പറഞ്ഞൊപ്പിച്ചു സൂ ര ജ് അത് കണ്ടിട്ടെന്ന്  അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു പേടി മാറിയില്ല അല്ലെ ഇതു കോളേജിലെ പതിവാ പപ്പയുടെ കൂടെ ഞാന്‍ മുന്‍പ് പലതവണ ഇവിടെ വന്നിട്ടുണ്ട് ഇനി അവര് വരില്ല അപ്പോഴത്തെ ദേഷ്യത്തിന് പറഞു പോയതാ വിട്ടു കള.....

ദിവസങ്ങൾ കഴിഞ്ഞു പോകവേ കോളേജിൽ എനിക്കൊരു ഹീറോ പരിവേഷം അതെന്നിലെ കലകളുടെ കൂടി ചേരലിൻ ദൈവ കടാക്ഷം കൊണ്ടായിരുന്നു. സൗഹൃദ തണലിൽ എനിക്കു കിട്ടിയ കൂട്ടായിരുന്നു ശരത്തിന്റെ പെങ്ങൾ രമ്യ അവളെ എന്നിലെക്കടുപ്പിച്ചത് എന്നിലെ കലാവൈഭവം കൊണ്ടായിരുന്നു ഒരിക്കൽ ശരത്ത് തന്നെയാണ് എന്നോട് അത് പറഞ്ഞത് എടാ അവൾക്ക് നിന്നെ ഇഷ്ടമാണെന്ന് അവൾക്ക് മാത്രമല്ല എനിക്കും ഞാനത് ചിരിച്ചു തള്ളുകയും ചെയ്തു 

പക്ഷെ കാലം മായ്ക്കാത്ത മുറിപ്പാടായി രമ്യയെ എന്നിൽ നിന്നകറ്റിയത് പണമെന്ന മാന്ത്രിക വലയമായിരുന്നു. ഞങ്ങൾ തമ്മിലുള്ള അടുപ്പത്തിന് വേഗതയേറിയപ്പോഴാണ് ഞാനെന്ന ഇല്ലായ്മയുടെ ലോകം അവൾക്ക് മുൻപിൽ മലർക്കെ തുറന്നത് .പിന്നിട്ട നാളുകളിൽ ഞങ്ങളുടെ അകല്ച്ചയ്ക്കു വേഗത ഏറി അവളിൽ നിന്നും പറിച്ചു നടപ്പെടാത്തവണ്ണം എന്റെ ഹൃദയം അവളിൽ കോർത്തു കഴിഞ്ഞിരുന്നു അതവൾ പിഴുതുമാറ്റി നടന്നു നീങ്ങുന്നത്‌ നിറകണ്ണുകളോടെ നോക്കി നിൽക്കെ കാലചക്രം എന്നിലൂടെ അതിവേഗം തെന്നി നീങ്ങി നാളയുടെ ലോകം നഷ്ട കാമുകിയുടെ വിരഹ ഗാനം എന്നിൽ ശ്രുതി മീട്ടി. ആദ്യ പ്രണയത്തിന്റെ ബലിച്ചോരു ണ്ണാൻ കാക്കകൾ കലപില കൂട്ടി.അപ്പോഴൊക്കെയും മുറിപ്പെട്ട ഹൃദയത്തിൻ നീറ്റലടക്കാൻ പാടുപ്പെടുകയായിരുന്നു ഞാൻ...

ഷംസുദ്ദീൻ തോപ്പിൽ
    

    


25.1.12

-:ആ മരണം കണ്‍ മുന്‍പില്‍:-



ഹൃദയ ഭേദകമായ ആ കാഴ്ച ഇപ്പോഴും എന്നെ പേടിപ്പെടുത്തുന്നു രണ്ടു നാള്‍ക്കപ്പുരം ഓഫീസില്‍ ദൃദി പിടിച്ച എന്റെ ഓഫീസ് ജോലിക്കിടയില്‍ കണ്ണ് കടഞ്ഞപ്പോ ലാപ്പില്‍ നിന്ന് പതിയെ കണ്ണുകള്‍ പിന്‍വലിച്ചു പുറത്തു റോഡില്‍ പാഞ്ഞു പോകുന്ന വാഹനങ്ങളെ നോക്കി  ജോലി യുടെ പിരിമുറുക്കത്തില്‍ നിന്ന്  പതിയെ മനസ്സിനെ സോപ്നങ്ങളുടെ കൂടെ പറക്കാന്‍ വിട്ടു....

 സമയം ഏകദേശം സന്തിയ യോടടുക്കുന്നു റോഡില്‍ നിറയെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും കുതിച്ചു പായുന്നു ഓഫീസു വിട്ടു  എല്ലാവരുടെയും വീടെത്താനുള്ള പാച്ചില്‍ അവര്‍ ചിന്ദിക്കുന്നുണ്ടോ
ഈ ഓട്ടത്തിനിടയില്‍ എത്ര പേരുടെ ജീവന്‍ പോലിയുമെന്ന് ...എത്ര പേരുടെ സോപ്നങ്ങള്‍ തകരുമെന്ന്  ആര് ചിന്തിക്കാനാ അല്ലെ .  ദൈവമേ.... ചിന്തകള്‍ നശിച്ച ഒരു തലമുറയാണോ 
നാളയുടെ വാഗ്ദാനങ്ങളായി വളര്‍ന്നു വരുന്നത് ....

റോഡില്‍ ഇറങ്ങിയാല്‍ ആര്‍ക്കും സമയമില്ല എന്നാലോ അപകടങ്ങള്‍ സംഭവിച്ചാല്‍ ജീവന്‍ ബാക്കി  ഉണ്ടെങ്കില്‍  മാസങ്ങളോളം ഹോസ്പിറ്റലില്‍ കിടക്കാന്‍ നമുക്ക് ഒത്തിരി സമയം ഉണ്ട് താനും...അന്ന് നമ്മെ പരിപാലിക്കാന്‍ കൂടപിരപ്പുകള്‍ക്ക്  ഒട്ടും സമയം കാണുന്നില്ല എന്ന തെത്ര വിചിത്രം....

പെട്ടന്നു ചിന്തകളെ ഭേദിച്ച്  കൊണ്ടൊരു അലര്‍ച്ച കാതുകളില്‍ വന്നലച്ചു ശബ്ദം കേട്ട ഭാഗത്തേക്ക്  ഒന്നേ നോക്കിയുള്ളൂ ഉള്ളില്‍ നിന്ന് ദൈവമേ എന്ന വിളി പുറത്തേക്കു വന്നില്ല എന്നതാണ്  സത്യം. ശരീരത്തില്‍ ആകമാനം ഒരുവിറയല്‍ അതെ അല്പം മുന്‍പ്  എന്റെ ചിന്ദകളില്‍ വന്നത് തന്നെ സംഭവിച്ചിരിക്കുന്നു. സിനിമകളില്‍ മാത്രം കണ്ട ആ രംഗം കണ്‍ മുന്‍പില്‍...

റോഡിനു മുകളില്‍ കൂടിയുള്ള മേല്‍പ്പാല ത്തില്‍ നിന്ന്  ഏകദേശം മുപ്പതടി താഴ്ചയിലുള്ള  റോഡിലേക്ക്  ഒരു ചെറുപ്പക്കാരന്‍ വീണിരിക്കുന്നു വീഴ്ചയുടെ ആഗാതത്തില്‍ തല പിളര്‍ന്നു രക്തം ദാരാദാരയായി റോഡില്‍ ഒഴുകുന്നു ....ദൈവാദീനം എന്ന് തന്നെ പറയാം താഴെ റോഡില്‍ അല്‍പ സമയം വാഹനങ്ങള്‍ കുറഞ്ഞപോലെ  ജഗ്ഷനില്‍ സിഗ്നല്‍ വീണെന്ന് തോന്നുന്നു. അല്ലങ്കില്‍ കാഴ്ചക്ക്  ഭയാനകത കൂടിയേനെ ...ആള്കൂട്ടതിനിടയില്‍ പിന്നെ ഒന്നും കണ്ടില്ലന്നുല്ലതാണ്  സത്യം...

ഒന്ന് ഉറപ്പായി വീണ ആള്‍ ജീവിച്ചിരിക്കാന്‍ വഴിയില്ല ...എന്നാലും ഒരുനിമിഷം അയാള്‍ ജീവിച്ചിരുന്നെങ്കില്‍ ....അടുത്ത ദിവസത്തെ പേപര്‍ കാണാന്‍ ദൃതിയായി അതെ അത് തന്നെ സംഭവിച്ചു പതിനെട്ടു വയസ്സ് മാത്രം പ്രായമുള്ള ആ ചെറുപ്പക്കാരന്‍ മരിച്ചിരിക്കുന്നു അമിത വേഗതയില്‍  മേല്‍പ്പാലത്തില്‍ പാഞ്ഞുകയറിയ കാര്‍ ആ ചെറുപ്പക്കാരന്റെ ജീവന്‍ എടുത്തിരിക്കുന്നു ...

ഒരാളുടെ അശ്രദ കാരണം പതിനെട്ടു വര്ഷം സോപ്നം കണ്ടു വളര്‍ത്തിയ ഏക മകനെ നഷ്ട പെട്ട 
ആ അച്ഛന്റെ യും അമ്മയുടെയും ഹൃദയ  വേദന വാക്കുകള്‍ക്കു അതീതമല്ലേ .....

"പ്രിയ കൂട്ടുകാരെ നമുക്കും അച്ഛനും അമ്മയുമില്ലേ നമ്മളല്ലേ അവരുടെ പ്രദീക്ഷകള്‍ നമുക്കെന്തെന്തെങ്കിലും സംഭവിച്ചാല്‍ അവരുടെ അവസ്ഥയെന്തായിരിക്കും നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?.....ഒരു നിമിഷമോന്നു ചിന്തിക്കൂ... റോഡിലിരങ്ങിയാലുള്ള നമ്മുടെ മരണ പാച്ചില്‍ എത്ര കുടുംബത്തിന്റെ  പ്രതീക്ഷകളും സോപ്നങ്ങളും ആണ്  വേരോടെ പിഴുതെരിയുന്നത് . നമുക്കൊരു പ്രതിക്ഞ്ഞ എടുക്കാം നമ്മള്‍ കാരണം ഒരു കുടുംബവും തകര്ന്നടിയില്ലന്നു .....അമിത വേഗത ജീവിതത്തെ അല്ല ജീവിതങ്ങളെ ആണ്  തകര്‍ക്കുന്നതെന്നു 
ചിന്തിക്കൂ .....ചിന്തിക്കൂ.... വീണ്ടും.... വീണ്ടും .....ചിന്തിക്കൂ ..... എന്നിട്ട്  നല്ലത് പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് കൂട്ടമായി ശ്രമിക്കാം .....


11.1.12

-:തൂങ്ങി ആടുന്ന ജീവന്‍ :-


കാലത്ത് ദൃതി പിടിച്ചുള്ള ഓഫീസ് യാത്ര വര്‍ഷങ്ങളായി ജീവിതത്തിന്റെ ഭാഗമായി തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു യാത്രക്കിടയില്‍ എത്ര എത്ര കാഴ്ചകള്‍ പക്ഷെ ഇന്നത്തെ യാത്ര എന്റെ ചിന്തകള്‍ക്ക് കൂടുതല്‍ ചിറ കുമുളച്ചതുപോലെ എന്തിനായിരിക്കാം അതല്ല എന്തായിക്കം......കാലത്ത് റോഡിലേക്ക് ഓടികയറി യതും  മുന്‍പില്‍ കണ്ടത് സൂപ്പര്‍ ഫാസ്റ്റ് ബസ്സ് കുതിച്ചു വരുന്നു ദൂരത്തേക്കു എന്ന് ഡ്രൈവറെ നോക്കി ചുണ്ടനക്കി ഇടത്തെ കൈ നീട്ടി കാണിച്ചു ചുണ്ടനക്കം കണ്ടു കാണില്ല കൈ കാണിച്ചത് കണ്ടെന്നു തോന്നുന്നു ബസ്സ്‌ ഒന്ന് സ്ളോ  ആക്കി അപകടമെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഓടി കയറി.

എന്നും ഓഫീസിലേക്ക് നേരത്തെ ഇറങ്ങണമെന്ന് കരുതും പക്ഷെ അന്നന്നത്തെ ജോലി തീരുമ്പോഴേക്ക്  പുലര്‍ച്ചെ രണ്ടു മണി അല്ലെങ്കി  മൂന്നു മണി പിന്നെ എങ്ങനെ നേരത്തെ ഇറങ്ങാനാ... അതുകൊണ്ട് തന്നെ വീട് മുതല്‍ റോഡ്‌ വരെ റോഡ്‌ മുതല്‍ ഓഫീസ് വരെ ഒട്ടങ്ങളുടെ പൊടിപൂരം തന്നെ അതുകൊണ്ട് തന്നെ പാഞ്ഞു വരുന്ന ബസ്സില്‍ ഓടിക്കയറുക  തന്നെ അങ്ങനെ കയറിയാലോ ബസ്സിനകത്ത് കാല്‍ കുത്താന്‍ സ്ഥലമില്ലതാനും സീറ്റുള്ള ബസ്സ്‌ കാത്തു നിന്നാല്‍ ഓഫീസില്‍ എത്തില്ലന്നു മാത്രം.പക്ഷെ ഇന്ന് കയറിയ ഉടനെ സീറ്റ് കിട്ടി സീറ്റ് കിട്ടിയ ആശ്വാസത്തില്‍ ബാഗ് മടിയില്‍ വച്ച്  ബസ്സിലേക്ക് ഓടിവന്ന കിതപ്പോന്നു മാറ്റാന്‍ സീറ്റിലേക്ക് ചാഞ്ഞിരുന്നു.ബസ്സ്‌ കുതിച്ചു പായുക തന്നെ തൊട്ടുമുന്‍പില്‍ പോയ ബസ്സിനെ പിടിക്കാന്‍ ഉള്ള ഓട്ടത്തില്‍. മുന്‍പില്‍ പോവുന്ന ചെറു വാഹനങ്ങള്‍ ബസ്സ്‌ ഡ്രൈവര്‍ക്ക് കണത്തെ  ഇല്ല എത്ര എത്ര അപകടങ്ങള്‍ ഈ യാത്രക്കിടയില്‍ കണ്ടിരിക്കുന്നു എത്ര എത്ര കുടുംബങ്ങളെ ഇവര്‍ അനാദമാക്കിയിക്കുന്നു എന്നിട്ടും അവരുടെ ഓട്ട പാച്ചില്‍ തുടരുക തന്നെ......

ഓര്‍മകളുടെ നെടു വീര്‍പ്പിനെ ഭേദിച്ചു ബസ്സ്‌ പെട്ടന്ന് ചവിട്ടി ബസ്സില്‍ ഉള്ള വരോന്നു മുന്‍പിലേക്ക് ആഞ്ഞു ...ഇടക്കൊക്കെ ഇതൊരു സ്ഥിരം സംഭവമായതിനാല്‍ മനസ്സൊന്നു  പിടഞ്ഞു  ദൈവമേ....ബസ്സിന്‍ മുന്പിലാരോ അകപ്പെട്ടുവോ?മുന്സീറ്റിലിരിക്കുന്നവരൊക്കെ പുറത്തേക്കു നോക്കുന്നു കൂടെ ഞാനും ബസ്സിനു മുന്‍പില്‍ ആളുകളുടെ പ്രവാഹം തന്നെ ഒരു കാര്യം മനസ്സിലായി ഞാൻ കയറിയ  ബസ്സ്‌ തട്ടിയതല്ല തട്ടിയ ഉടനെ ഇത്ര ആള് കൂടില്ല പിന്നെ എന്ത് ?ബസ്സിന്റെ വലതു ബാഗത്തിരുന്ന ഞാന്‍ കണ്ടത് എല്ലാവരും ബസ്സിന്റെ ഇടതു ഭാഗത്തേക്ക് നോക്കുന്നു എനിക്കങ്ങോട്ട് വെക്ത മായി  കാണുന്നില്ല.

എന്തായിരിക്കാം... ജിജ്ഞാസ വര്‍ദിച്ചു വീണ്ടും എന്റെ സൈഡില്‍ പുറത്തേക്ക് നോക്കി നോട്ടം പുറത്തു നിന്ന പോലീസുകാരന്റ്റെ മുഖത്തേക്ക് .ചിലപ്പോഴൊക്കെ ചോദ്യം ചോദിക്കാതെ തന്നെ ഉത്തരം കിട്ടാറുണ്ടല്ലോ അത് പോലെ ഇവിടയും പോലീസുകാരന്റെ ആങ്ങിയ ഭാഷയിലുള്ള ഉത്തരം എന്നെ ഞെട്ടിച്ചു പക്ഷെ അയാളില്‍ ഒരലസഭാവം ഞാനിതെത്ര കണ്ടിരിക്കുന്നു.എനിക്ക് വിശ്വാസം വരാത്ത പോലെ അതും ഈ റോഡില്‍....സര്‍വ ശക്തിയുമെടുത്തു മുന്പിലുള്ളവരെ തിക്കി മാറ്റി പുറത്തേക്ക് നോക്കി ഒന്നേ നോക്കിയുള്ളൂ ശരീരം ആകെ ഒരു വിറയല്‍ ഒരു മരത്തിന്‍ കൊമ്പില്‍ ടീ ഷെര്‍ട്ടും ട്രൌസറും ഇട്ട ഒരു ചെറുപ്പക്കാരന്‍ ഒരു കയറില്‍ തൂങ്ങി ആടുന്നു ഇരുപത്താറു ഇരുപത്തേഴു വയസ്സ്  എല്ലാം കഴിഞ്ഞെന്നു തോന്നുന്നു.എന്തിനു എന്തായിരിക്കാം....
പവിത്രമായ നമ്മുടെ ജീവന്‍ ഒരു കയര്‍ തുമ്പില്‍ തീര്‍ക്കാവുന്നതാണോ?ബസ്സിനു മുന്‍പിലെ ആളുകളെ പോലീസ് മാറ്റി എന്ന് തോന്നുന്നു ബസ്സ്‌ പതിയെ മുന്‍പിലേക്ക് നീങ്ങി.....

ബസ്സിനുള്ളില്‍ മൂകത തളം കെട്ടി. ഒരുനിമിഷം എല്ലാവരും മരണ വീട്ടില്‍ എത്തിയ പോലെ പിന്നീട് കുറച്ചു സമയം മരണത്തെ കുറിച്ചായി ബസ്സിലെ ചര്‍ച്ച ബസ്സ്‌ ഡ്രൈവര്‍ പോലും അവിടന്നങ്ങോട്ട് പതിയെ യാണ്  ബസ്സ്‌ ഓടിച്ചത് മരണം എല്ലാവർക്കും  പേടിപ്പെടുത്തു  ന്നൊരു ഒർമയാണോ? നമുക്കും ഒരുനാള്‍ വന്നു സംഭവിക്കുന്നൊരു യാഥാര്‍ത്ഥ്യം....

ആത്മഹത്യ ജീവിതത്തില്‍ നിന്നൊരു ഒളിച്ചോടലാണോ ?ദൈവം തന്ന ജീവന്‍ അത് ദൈവത്തിനു തന്നെ നമ്മള്‍ തിരിച്ചു കൊടുകെണ്ടേ ഒരു കയര്‍ തുമ്പു കൊണ്ട് എല്ലാം തീരുമെന്നാണോ ?ചോര നീരാക്കി നമ്മെ വളര്‍ത്തിയ അച്ഛന്‍ അമ്മ.നമ്മെ മാത്രം ആശ്രയിക്കുന്ന ഭാര്യ മക്കള്‍ ഇവരെ യൊക്കെ ജീവിതത്തിന്റെ പാതി വഴിയില്‍ ഉപേക്ഷിച്ചു നരകയാതന അനുഭവിപ്പി ക്കലാണോ?ചിന്തകള്‍ അങ്ങിനെ കാട് കയറുന്നു ബസ്സ്‌ സ്റ്റാന്റില്‍ നിറുത്തി എല്ലാവരും ഇറങ്ങി പലവഴിക്ക് യാത്രയായി ഞാന്‍ പതിയെ ബസ്സില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടന്നു അപ്പോഴും മനസ്സില്‍ മിന്നി മറയുന്ന ബർ മുടയുംടയും ടീ ഷേര്‍ട്ടു ഇട്ട ആ ചെറുപ്പക്കാരന്റെ മരകൊമ്പിലെ തൂങ്ങി ആടുന്ന രംഗമാണ് എത്ര മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാത്ത ചിത്രം...ഓഫീസില്‍ വന്നു കയറിയപ്പോ മുഖത്തെ മൂകത കണ്ടി ട്ടാണെന്നു തോന്നുന്നു കൂടെ വര്‍ക്ക് ചെയ്യുന്നവരുടെ ചോദ്യം എന്ത് പറ്റി താനിന്ന്  ആകെ മൂടോഫാണല്ലോ വരുമ്പോ ഉണ്ടായ കാര്യങ്ങളെല്ലാം വിശദീകരിച്ചു കേട്ടു കൊണ്ടിരിക്കുന്നവരുടെ നെടുവീര്‍പ്പുകള്‍.....അതിലൊരുവന്റെ വാക്കുകളെ ന്നെ ഞെട്ടിച്ചു എന്തായാലും ഇന്നത്തെ കണി കൊള്ളാം ശവം  കണ്ടാല്‍ അന്നത്തെ ദിവസം നല്ലതാണെന്നാണ് പഴമക്കാർ  പറയാറ് .മറ്റുള്ളവര്‍ മരിക്കണമോ നമുക്ക് നല്ലത് വരാന്‍ ...മനസ്സില്‍ നന്മ സൂക്ഷിക്കുന്നവന് എന്നും നല്ല ദിവസമല്ലേ....അന്നത്തെ ഓഫീസിലെ ജോലി  തിരക്ക് പതിയെ പതിയെ എല്ലാം മറന്നു.... അങ്ങിനെ യാണല്ലോ നമ്മള്‍. നല്ല കാര്യങ്ങള്‍ ഓർത്തുകൊണ്ടേയിരിക്കും ആപത്തുകള്‍ നമ്മള്‍ വേഗം മറക്കുന്നു....ദൈവത്തിനു നന്ദി ദൈവം മറക്കാന്‍ സഹായിക്കുന്നു എന്ന് വേണം പറയാന്‍ ..

അടുത്തദിവസം കാലത്ത് പതിവിലും നേരത്തെ ഉണര്‍ന്നു  പത്രം വരാന്‍ വേണ്ടി കാത്തിരുന്നു ഇന്നലെ തൂങ്ങിയ ആ ചെറുപ്പക്കാരന്‍ ആരനെന്നരിയാനുള്ള ജിജ്ഞാസ.പത്രം കിട്ടിയ ഉടനെ മരണ കോളത്തിലേക്ക് കണ്ണുകള്‍ പാഞ്ഞു ഇന്നലെ കണ്ട വന്റെ പടം കൊടുത്തിരിക്കുന്നു അതിനടിയില്‍ കൊടുത്ത വാക്കുകളെന്നെ വേദനിപ്പിച്ചു അയല്‍ നാട്ടുകാരന്‍ ഇരുപത്തി ഏഴു വയസ്സ് ഭാര്യ രണ്ടു മക്കള്‍ കേരളത്തില്‍ ജോലിക്കെത്തിയതാണ്...ഇ ചെരുപ്പക്കരനെഴും പ്രതീക്ഷിച്ചിരിക്കുന്ന ആ കുടുംബം സമൂഹത്തിനെന്നു മൊരു ചോദ്യ ചിന്നമായി നിലകൊള്ളുന്നു എന്തിനായിരുന്നു ആര്‍ക്കു വേണ്ടി.....
പ്രിയപ്പെട്ടവരേ ആത്മഹത്യ ഒന്നിന് മൊരു പരിഹാരമല്ല നമുക്ക് ജീവിക്കാം ദൈവം നമ്മെ വിളിക്കും വരെ.......

ഷംസുദ്ദീൻ തോപ്പിൽ 




1.1.12

-:പുതു വത്സരം ആഘോഷിക്കുന്നവരര ഒരു നിമിഷം:-



നാളെ ഒന്നാം തിയതി ബാര്‍ അടവ്  അപ്പൊ ഇന്നു തിക്കി തിരക്കിയാലെ കുപ്പി വാങ്ങാന്‍ പറ്റുകയുള്ളൂ......

പൊതുവേ നമ്മുടെ ശീലം ഒരു ചെറു കാര്യം മതി നമുക്ക് ആഘോഷിക്കാന്‍..........
അത് കടം വാങ്ങി ആണെങ്കില്‍ അങ്ങിനെ....ആഘോഷം കൊഴുപ്പിക്കണം അത്ര തന്നെ ........
അതെ അത് തന്നെ യാണ്.

 ഇന്ന് ഡിസംബര്‍ മുപ്പത്തി ഒന്ന് നാളെ പുതു വത്സരം.അതായത് രണ്ടായിരത്തി പതിനൊന്നില്‍ നിന്ന് ജീവിതമെന്ന കാലചക്രം രണ്ടായിരത്തി പന്ത്രഡില്‍ എത്തി നില്‍ക്കുന്നു.....പുതുവത്സരം പിറക്കുമ്പോള്‍ എല്ലാവരും മറ്റുള്ളവരെ ഞെട്ടിപ്പിക്കാന്‍ നെട്ടോട്ട മോടുകയാണ്.....മൊബൈല്‍ മെസേജ്  ഒരുവശത്ത് .ബിവരെജില്‍ വരിനില്‍ക്കല്‍ മറുവശത്ത് .

അത്യാവശ്യത്തിനു ഒന്ന് ഫോണ്‍ വിളിച്ചാല്‍ പോലും കിട്ടത്തില്ല കാരണം എന്താന്നെല്ലെ ഫോണിന്റെ അമിതോപയോകം നെറ്റ്വര്‍ക്ക് ബ്ലോക്കാക്കിയിരിക്കുന്നു.എല്ലാവരും പുതുവല്‍സരത്തെ വരവേല്‍ക്കുമ്പോള്‍ ഒരുനിമിഷം. ഒന്ന് ചിന്തിക്കൂ........

ദൈവം അതിലും വലിയൊരു സര്‍പ്രൈസ്മായി നമ്മെ  കാത്തിരിക്കുന്നു....എന്തെന്നല്ലേ.... ഭൂമിയിലെ വാസത്തിന്റെ കാലയളവ്‌ ഒരുവര്‍ഷം കൂടി കുറച്ചിരിക്കുന്നു.ഇതാണോ സന്തോഷം ഇതിനാണോ നമ്മള്‍ കുപ്പി പൊട്ടിച്ച്‌ ആഘോഷിക്കുന്നത് . നമ്മള്‍ സ്നേഹിക്കുന്നവരെ വിട്ടകലാനുള്ള ഒരുവര്‍ഷം..........

 "ഇതു നമ്മളെ സന്തോഷിപ്പിക്കുമോ ? അതോ ദുഖിപ്പിക്കുമോ?"

-:എലി വീരന്റെ സാഹസികത:-


രാത്രിപതിവിലേറെവൈകിയാണ് ഉറങ്ങാന്‍ കിടന്നത് അതുകൊണ്ട് തന്നെ ഉറക്കം വളരെ പെട്ടന്ന് കണ്ണുകളെ തഴുകി തലോടിയതിന്റെ ആലസ്യത്തില്‍ നിദ്ര യുടെ ആഴങ്ങളെ തേടിയുള്ള എന്റെ യാത്ര തുടങ്ങുകയായി.സുഖമുള്ളൊരു യാത്ര......

ചില്‍.... ചില്‍..... ചില്‍.....നിദ്രയെ ഭേദിച്ചു എന്റെ കാതുകളില്‍ അലയടിച്ച ആ ശബ്ദം...... 
യാത്ര പാതിവഴിയില്‍.......ഞെട്ടി ഉണര്‍ന്നപ്പോ തുറന്നു പിടിച്ച കണ്ണുകള്‍ക്ക്‌ ഇരുട്ടിന്റ്റെ ഘാടത......
പേടിയോടെ കണ്ണുകള്‍ പരതി ഒന്നും കാണാന്‍ പറ്റിയില്ല.അല്‍പ്പം മുന്‍പ് കേട്ട ശബ്ദം വീണ്ടും വീണ്ടും......

കാതുകളില്‍ അലയടിക്കുന്നു പേടി കൂടി ശരീരം വിറയല്‍ അനുഭവപ്പെട്ടു നാവ് വരണ്ടു ഒരുവിതം തപ്പി പിടിച്ച് റൂമില്‍ ലൈറ്റ് ഇട്ടു.ഇരുട്ടിനെ കീറിമുറിച്ച് പ്രകാശം പരന്നു.ശബ്ദത്തിന്റെ ഉറവുടം വെളിച്ചത്തില്‍ ഒന്ന് പതറി.എന്റെ ഉറക്കം കെടുത്തിയവനെ തിരിച്ചറിഞ്ഞു ഒരു എലിവീരന്‍. ഭയം പോയി ദേഷ്യം ഇരച്ചു കയറി അടിക്കാന്‍ അടുത്തൊന്നും കണ്ടില്ല അടുത്ത റൂമില്‍ കിടക്കുന്ന അമ്മയെ ഉറക്കെ വിളിച്ചു.

നല്ല ഉറക്കിലയിരുന്ന അമ്മ പെട്ടന്നുള്ള വിളിയില്‍ ഞെട്ടി ഉണര്‍ന്നു.ഉണര്‍ന്ന വെപ്രാളം കണ്ട ഞാന്‍ അമ്മെ ഒരു വടി താ എലി കുറേ നേരമായി എന്റെ ഉറക്കം കെടുത്തുന്നു.അമ്മയുടെ കയ്യില്‍ കിട്ടിയത് ഒരു ചൂല്‍ അമ്മയും ഞാനും ഒത്തിരി ശ്രമിച്ചു എലി വീരന്റെ രോമത്തില്‍ തൊടാന്‍ പോലും കഴിഞ്ഞില്ല.ഞങ്ങളെ കളിയാക്കി പിടിതരാതെ ശബ്ദത്തിനു കടുപ്പം കൂട്ടി റൂമില്‍ തലങ്ങും വിലങ്ങും ഓടികൊണ്ടേ ഇരുന്നു...ഒടുവില്‍ ഞങ്ങള്‍ തോല്‍വി സമ്മതിച്ചു ലൈറ്റ് അണച്ച് കിടന്നു. അവന്‍ വാശിയില്‍ തന്നെ ശബ്ദത്തിനു വോളിയം കൂട്ടി. ഞങ്ങളെ ഉറക്കം നഷ്ട്ടപ്പെടുത്തി കൊണ്ടേ ഇരുന്നു
കാലത്ത് ഓഫീസില്‍ പോവണം പിടിപ്പതു പണിയുണ്ട് ഉറക്കം നഷ്ട്ടപ്പെട്ടാല്‍....ഇനി എന്ത് ?

ഒടുവില്‍ ദൈവത്തില്‍ അഭയം.കണ്ണുകള്‍ ഇറുക്കി അടച്ച് വേദനയോടെ ദൈവമേ എന്നൊരു വിളി മുഴുമിപ്പിക്കും മുന്‍പേ തൊട്ടടുത്ത കവറില്‍ എലി വീരന്‍ കുടുങ്ങിയെന്നു തോന്നുന്നു ശബ്ദത്തില്‍ പതര്‍ച്ച. ..... ഉറക്കം നഷ്ട്ട പെടുത്തിയവനോടുള്ള പക..... അവസാനം പൊരുതി പോരുതിയുള്ള 
അവന്റെ വീര മ്രത്യു...... ഉറുംബിനെ പോലും നോവിക്കാത്ത എന്റെ മനസ്സിലേക്ക് വെറുങ്ങലിച്ച  എലിയുടെ ജഡം വേദന യേറ്റി...അവനോടുള്ള പകക്കു പകരം ആര്‍ദ്രത മനസ്സില്‍ സ്ഥാനം നേടി....

ദൈവമേ ജീവന്‍ നിന്റെതാണ്...ജീവന്‍ തരുന്നതും എടുക്കുന്നവനും നീമാത്രമാണ് ....പക്ഷെ.. ഇപ്പൊ  ഇവിടെ....എലി വീരനെ സ്നേഹമെന്ന ബഹുമതിയോടെ ആറടി മണ്ണില്‍ ........നാളെ നമ്മളും കിടക്കേണ്ട അതേ മണ്ണില്‍......ജീവിതത്തില്‍ തിരക്കെന്ന് പറഞ്ഞു നെട്ടോട്ടമോടുന്നവരെ ഒരുനിമിഷം.മണിമാളികയല്ല.... മറിച്ച് ആറടി മണ്ണ് മാത്രം നമുക്ക് സ്വന്തം..............