23.2.12

-:അക്കിടി:-[BLUNDER]



ജീവിതത്തില്‍ അക്കിടി പറ്റാത്തവര്‍ ആരുണ്ട്‌ വിരളമെന്ന് തന്നെ  പറയാം.....അതെ അത് തന്നെ ഇവിടെയും. കാലത്ത് ദൃതി പിടിച്ച യാത്രക്കിടയില്‍ പേര്‍സ്‌ എടുത്തു പാന്റ്  പോക്കറ്റില്‍ തിരുകി  റോഡില്‍ ഇറങ്ങിയതും പാഞ്ഞു വന്ന ബസ്സില്‍ ഓടി കയറി സീറ്റ് കിട്ടിയ ആശുവാസത്തില്‍ സീറ്റില്‍ ചാഞ്ഞിരുന്ന് ഓടിയ കിതപ്പോന്നു മാറ്റി..... പെട്ടന്ന് കണ്ടക്ടര്‍ എവിടെക്കാ.... തൃശൂര്‍....ടിക്കറ്റില്‍ എഴുപതന്ജ്ജ് രൂപ. പേര്‍സ്‌ എടുത്തു പൈസ കൊടുക്കാന്‍ നോക്കിയപ്പോ ഒന്ന് ഞെട്ടി ആകെ ഉള്ളത് ഇരുപതു രൂപയുടെ ഒരു നോട്ട്. ദൈവമേ.... അറിയാതെ വിളിച്ചു പോയി. ഒച്ച അല്പം കൂടി ഏന്നു തോന്നുന്നു .അടുത്തിരുന്ന ആളും കണ്ടക്ടറും ഒരേ സുരത്തില്‍ ഏന്തു പറ്റി.... പേര്‍സ്‌ എടുത്തു. പൈസ എടുക്കാന്‍ വിട്ടു തല്‍ക്കാലം ഇരുപതു രൂപക്കുള്ള ടികറ്റ് തന്നോളു....പരിബ്രമിച്ച മുഖ ഭാവം കണ്ട് കണ്ടക്ടറുടെ സന്തോനം റെന്ഷനടിക്കണ്ട മാഷേ.... നിങ്ങള്‍ ഇറങ്ങുമ്പോ തന്നോളു ..... അല്ലങ്കില്‍ നാളെ ഇതേ സമയത്ത് ബസ്സ്‌ ഇതിലെ പാസ് ചെയ്യും അപ്പൊ തന്നാലും മതിട്ടോ....

ദിനം പ്രതി പല പേരും പറഞ്ഞു ആളുകളെ പറ്റിക്കുന്ന ഇ  കാലത്ത്.  പറ്റിയത് അക്കിടി യാണെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ച കണ്ടക്ടര്‍....മനസ്സില്‍ തോന്നിയ ബഹുമാനം......അപ്പോഴാണ് ഓര്‍ത്തത്‌ രാത്രിയില്‍ നാളെ പണിക്കാരുണ്ട്‌ എന്ന അമ്മയുടെ ചോദ്യത്തില്‍ പേര്‍സില്‍ നിന്ന് പൈസ കൊടുക്കുമ്പോ അമ്മ തന്നെ പറഞ്ഞിരുന്നു പൈസ ഉണ്ടാവുമോ നാളെ  പോവാനുല്ലതല്ലേ .....അമ്മ എടുത്തോളു.... കാലത്ത് പോവുമ്പോ എ ടി മില്‍ നിന്നെടുതോളം.ബസ്സ്‌ വന്ന തിരക്കില്‍ പൈസ എടുക്കാന്‍ മറന്നതാണ് പ്രശ്നമായത്‌ .എന്തായാലും ദൈവാദീനം കണ്ടക്ടര്‍ നല്ല ആളായതില്‍ തല്‍ക്കാലം നാണം കെടാതെ രക്ഷ പെട്ടു എന്ന്  തന്നെ പറയാം ......ഒന്ന് ഉറപ്പിച്ചു എവിടെ പോവുകയാണെങ്കിലും പോവുന്നതിനു മുന്പ് വേണ്ട കാര്യങ്ങള്‍ മുന്‍ കൂട്ടി എടുത്തു വെക്കണം.അല്ലങ്കില്‍ പിന്നെ..........

10.2.12

-:ആ മരം കട പുഴകി :-



നാട്ടു വര്‍ത്തമാനങ്ങളില്‍ ഒന്നാവാം കാതല്‍ മരങ്ങള്‍ മരങ്ങളില്‍ ഉറപ്പുള്ളതും കട പുഴകി വീഴില്ലന്നും.പക്ഷെ വേരിനടിയിലെ മണ്ണോലിച്ചു പോയാലോ ?....അതെ അത് തന്നെ ആ മരം നിലം പൊത്തുക തന്നെ ചെയ്യും.....

ഇവിടെ സംഭവിച്ചതും മറ്റൊന്നല്ല വിശ്രമ മില്ലാതെ. രാത്രി എന്നോ പകലെന്നോ നോക്കാതെ  കഠിനമായ അദുവാനം കൊണ്ട് കരുത്താര്‍ജിച്ചു വന്ന ആ വട വ്രക്ഷം അടി തെറ്റി താഴെ വീണു വീണ തല്ല വീഴ്ത്തി എന്ന് വേണം പറയാന്‍......

ആത്മ സമര്‍പ്പണം എന്നും അവന്റെ കൂട പിറപ്പായിരുന്നു.പുതിയ ജോലിയില്‍ അവന്‍ കൂടുതല്‍ ത്ര്‍പ്തനായിരുന്നു.തുടക്കം കമ്പനി മുതലാളിയുടെ മോഹിപ്പിക്കുന്ന വാഗ്ദാനം.ഇതിനു മുമ്പും പല മുതലാളിമാരും തനിക്കു നല്‍കിയ വാഗ്ദാനങ്ങള്‍ രാപകലില്ലാതെ ജോലി ചെയ്തിട്ടും അവര്‍ പാലിച്ചില്ല.പുതു മുതലാളിയുടെ മനം മയക്കുന്ന വാക്കുകളില്‍  കഴിഞ്ഞ കാലം ഒരു  നിമിഷം മറന്നു എന്ന് തന്നെ പറയാം....

ദിനങ്ങള്‍ രാത്രങ്ങള്‍ക്ക് വഴി മാറി കാലങ്ങള്‍ കടന്നു പോകവേ കമ്പനിയില്‍ ശത്രുക്കളുടെ എണ്ണം കൂടി കൂടി വന്നു.അവന്റെ ലക്‌ഷ്യം നന്മയായിരുന്നു.പക്ഷെ തിന്മ അടങ്ങിയിരിക്കില്ലല്ലോ....
അപ്പോഴും ആശുവാസം മുതലാളിയുടെ സപ്പോര്‍ട്ട് ആയിരുന്നു.
അവസാനം ശത്രു പക്ഷം വിജയിച്ചു .ഞങ്ങള്‍ക്കിടയില്‍ വിഷം വാരി വിതറി...മുതലാളിയുടെ മോഹന വാഗ്താനങ്ങള്‍ ഒരു നിമിഷം കാറ്റില്‍ പറന്നു കാറ്റുകള്‍ ഒരു നിമിഷം നാണിച്ചു തല താഴ്ത്തി....

ദൈവത്തിനറിയാം നന്മ ഏതെന്നും  തിന്മ ഏതെന്നും അന്തിമ  വിജയം നന്മക്കു തന്നെ കാത്തിരിപ്പോടെ ദിനങ്ങള്‍ എണ്ണി നീക്കുന്നു..... അതിലുപരി പഴയതിലും ഒന്ന് കൂടെ ജോലിയില്‍ ശ്രദാലുവാകുന്നു എന്നതെ ത്രെ സത്യം ........



-:വിവാഹ ജീവിതം പുതു യുഗത്തില്‍:-



വിത്ര മായ ഒരു ബന്ധം. അതാണ്‌ വിവാഹം രണ്ട് ഹൃദയങ്ങള്‍ തമ്മില്‍ സംഗമിക്കുന്ന അപൂര്‍വ്വ നിമിഷം.പവിത്രത പുറം മോഡിയല്ല ഹൃദയത്തില്‍ നിന്ന് വരുന്ന ഒന്നാണ് .പരസ്പരം കളങ്ങ    മില്ലാത്ത സ്നേഹം.ചതിയോ വഞ്ചനയോ തൊട്ട് തീണ്ടാത്ത തായിരുന്നു നമുക്ക് മുന്‍പുള്ള തലമുറ അവരുടെ ജീവിതം കൊണ്ട് നമ്മെ പഠിപ്പിച്ചത് .

ഒരു തുറന്ന പുസ്തകം പോലെ ആയിരുന്നു അവരുടെ ജീവിതം ബുക്കിലെ ഏത് താളും ആര്‍ക്കും തുറന്നു നോക്കാമായിരുന്നു .സുന്ദരമായ ഒരു കാവ്യം പോലെ ഹൃദയ സ്പര്‍ശിയായിരുന്നു......

ഒരിക്കെ അടുത്ത വീട്ടിലെ ജാനു. അമ്മയോട് ചോദിച്ചു പരീദ് മാപ്ലയുടെ മോന്റെ വിവാഹം ഇന്നല്ലേ നിങ്ങള്‍ പോരുന്നില്ലേ... 
അമ്മയുടെ മറുവാക്ക് അന്ന് വിവാഹ ജീവിതം സ്വപ്നം കാണുന്നഎന്റെ ഹൃദയത്തില്‍ സ്നേഹത്തിന്റെ തേന്‍ മഴ പെയ്യിച്ചു 
ജാനു നീ പൊക്കോ എട്ടന് ഇന്ന് രാവിലെ മുതല്‍ നേരിയ പനി ഞാന്‍ അടുത്തില്ലങ്കില്‍ എട്ടന് വിഷമമാവും  അസുഖ മൊന്നു ബേദആയിട്ട്  അവിടം വരെ പൊഴി വന്നോളാം പരീദ് മാപ്പിള യോട് ഒന്ന് പറയണേ.......

ഇതായിരുന്നു പവിത്ര മെന്നു നമ്മള്‍ വിശ്വസിക്കുന്ന വിവാഹ ബന്ദം.....അന്ന് പരസ്പരം സ്നേഹമുണ്ടായിരുന്നു നന്മയുണ്ടായിരുന്നു .മരണം വരെ അച്ഛനമ്മമാര്‍ പിരിയില്ലായിരുന്നു.......

പക്ഷെ ഇന്ന്  പുതു തലമുറയില്‍ വിവാഹത്തെകാള്‍ കൂടുതല്‍ വിവാഹം എങ്ങനെ വേര്‍പെടുതാം എന്ന ചിന്ദകളാണ്.സ്നേഹം എന്തെന്ന് അറിയാത്തൊരു തലമുറയുടെ സംഗമം അങ്ങിനെ വേണമെങ്കില്‍ നിര്‍ വചിക്കാം ഇ തലമുറയിലെ വിവാഹ ബന്ദം.സ്നേഹം എന്തെന്ന്  അറിയാന്‍ അതു മല്ലങ്കില്‍ സ്നേഹിക്കുന്നവരെ കണ്ടു പഠിക്കണമെങ്കില്‍ അടുത്തുള്ള വൃദ്ധ സദനങ്ങള്‍ വരെ പോവേണ്ട അവസ്ഥ.....

അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ടു വളര്‍ന്ന ഞാന്‍ ഇതേ സ്നേഹം പ്രതീക്ഷിച്ചു കൊണ്ട് വിവാഹ ജീവിതത്തിലേക്ക് കടന്നു പുതുമ മാറും വരെ നന്നായി എന്ന്‌ തന്നെ പറയാം ഒരുപാട് സന്തോഷിച്ച നാളുകള്‍.പിന്നീട് ഞാന്‍ അറിഞ്ഞു അടി പൊളി ജീവിതം സ്വപ്നം കണ്ട ഭാര്യ.ഭര്‍തൃ ബന്ദം എന്നാല്‍ ആടി പാടി നടക്കലാനെന്നു വിശ്വസിച്ചു. ടൂറുകള്‍ അവളുടെ ഹോബിയായി....

ഒരിക്കെ വീട്ടു കാര്‍ ഒരുമിച്ചൊരു ടൂര്‍ പ്ലാന്‍ ചെയ്തു പറഞ്ഞ ദിവസം എനിക്ക് പോവാന്‍ പറ്റാതെ വന്നു .രണ്ടു നാള്‍ കഴിഞ്ഞു പോവാം എന്ന എന്റെ സംസാരം അവര്‍ക്ക് ഇഷ്ട പെട്ടില്ല എന്നതാണ് സത്യം.ഭാര്യ ഉള്‍പ്പടെ അവര്‍ക്ക് വാശി പോലെ......വെറുതെ ഒരു ചോദ്യം നീ പോവുന്നെ.... വാക്കുകള്‍ മുഴുമിപ്പിച്ചില്ല അതിനു മുമ്പ് അവളുടെ വാക്കുകള്‍ എന്റെ വാക്കുകളെ മുറിച്ചു  ചേട്ടന്‍ പൈസ തന്നോ ഞാന്‍ അവരോടപ്പം പൊക്കോളാം......പൈസയും വാങ്ങി എന്റെ ഹൃദയത്തെ മുറിവേല്പിച്ചു രാത്രി തന്നെ അവള്‍ ടൂറിന്റെ ലഹരിയില്‍ യാത്രയായി....... 

കഴിവ് കേട്ട ഒരു ഭര്‍ത്താവായി അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ അപ്പൊ കണ്ടവനെ അപ്പാന്നു വിളിക്കുന്നവനായി കട്ടിലില്‍ പതിയെ ഉറങ്ങാന്‍ കിടന്നു കണ്ണുകള്‍ ഇറുകി അടച്ചു പക്ഷെ അപ്പൊ ഉറക്കത്തിനു പോലും എന്നെ വേണ്ടെന്നു തോന്നുന്നു
ഉറക്കം എന്നില്‍ നിന്ന് അകന്ന കന്ന് പോയി.....

സ്നേഹം എന്തെന്നറിയാത്ത നമ്മുടെ തലമുറയുടെ പോക്ക് എങ്ങോട്ടാണ്  പ്രിയ കൂട്ടു കാരികളെ...... ജീവിതം സ്വപ്നമല്ല യാധാരത്യമാണ് ഇനി എങ്കിലും നമുക്ക് സ്വപ്ന ലോകത്ത് നിന്നും ജീവിത മെന്ന നന്മയിലേക്ക് തിരിച്ചുവരാം.....ഒരിക്കല്‍ കൂടി പണം ഉണ്ടെങ്കില്‍ കൂടപ്പിറപ്പുകള്‍ ഉണ്ടാവാം.....തളരുമ്പോ താങ്ങായി ഭര്‍ത്താവ് മാത്രമേ കൂടെ ഉണ്ടാവൂ ......

ചിന്തിക്കൂ...ചിന്തിക്കുന്നവര്‍ക്ക് ദ്ര്ഷ്ടാന്ത മുണ്ടെന്ന ദൈവ വചനം ഓര്‍ത്ത് എടുക്കൂ......ഉറക്കം എന്നോട് കരുണ കാട്ടിയ പോലെ. താന്‍ തനിച്ചായി എന്ന ഹൃദയ വേദനയോടെ കണ്ണുകള്‍ പതിയെ ഉറക്കിലേക്ക് വഴുതി വീണൂ......


-:പേര് :-


പ്രിയപെട്ടവര്‍ മരിച്ചാല്‍ 
അവരുടെ പേരിടുന്നൊരു 
പതിവുണ്ട് നാട്ടില്‍ 
അത് കൊണ്ടാണ് 
ഞാനെന്റെ മകള്‍ക്ക്  'അരണ്യ0' എന്ന് പേരിട്ടത് .