വിടരുത് അവനെ എറിയെടാ എറിഞ്ഞു തല പൊട്ടിക്കെടാ..... വിശപ്പ് സഹിക്ക വയ്യാതെ അടുത്ത് കണ്ട സ്കൂളിന്റെ പിന്‍ഭാഗത്ത് കുട്ടികള്‍ കഴിച്ച അവശിഷ്ടങ്ങളില്‍ വിശപ്പടക്കാനുള്ള ധൃതിയിലായിരുന്നു ഞാന്‍... എന്റെ മനസ്സില്‍ അപ്പോഴൊരു ചിന്ത മാത്രമേയുണ്ടായിരുന്നുള്ളൂ . ഇന്നേക്ക് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഭക്ഷണം കഴിച്ചിട്ട്. ഇനിയും വല്ലതും കഴിച്ചില്ലങ്കില്‍ ഞാന്‍ ചത്തു പോയത് തന്നെ. ഞാന്‍ ചത്താല്‍ ആര്‍ക്കുമൊന്നും വരാനില്ല എന്നാലും.....
പാതി വിശപ്പടങ്ങിയെന്ന് തോന്നുന്നു . ഊര കഴച്ചപ്പോള്‍ ഞാന്‍ അല്‍പ്പമൊന്നു നിവര്‍ന്നു . അതെ ഓര്‍മ്മയുള്ളൂ . തലയുടെ പിന്‍ഭാഗത്ത് ശക്തമായ എന്തോ വന്നടിച്ചു . ശരീരമാകമാനമൊരു വിറയല്‍. അറിയാതെ കൈ പിന്‍ഭാഗം തടവി രക്തം കൈകളിലൂടെ ഒഴുകി. മുന്‍പിലേക്ക് ആഞ്ഞ ഞാന്‍ ഒരുവിധം നിവര്‍ന്നു തിരിഞ്ഞു . ഒരു പറ്റം കുട്ടികള്‍ കല്ലുമായി എന്നെ തന്നെ നോക്കി നില്ക്കുന്നു . പരീക്ഷണാര്‍ത്ഥം ആദ്യം എറിഞ്ഞവന്റെ കല്ലാണ് ലക്ഷ്യം കൊണ്ടത് . എന്നില്‍ പ്രതികരണം നേര്‍ത്തതോ? ശക്തമോ? ശേഷം തയ്യാറെടുത്ത കുട്ടികള്‍ അരയും തലയും മുറുക്കി . പ്രതികരണം നേര്ത്തതാകയാല് എറിവുകള്‍ കൂടി. ആദ്യം എറിഞ്ഞവനൊന്നു കൂടി ഉഷാറായ പോലെ എറിയെട എറിഞ്ഞു തലപോട്ടിക്കെടാ...
ജീവനും കൊണ്ട് ഓടുന്നതിനിടയിലും വാക്കുകള്‍ ശരം കണക്കേ എന്നിലാഴ്ന്നിറങ്ങി. കുട്ടികളില്‍ നിന്ന് ഒരുവിധം ഓടി മറയുന്നത് വരെ എന്റെ ചിന്തകള്‍ പരിമിതമായിരുന്നു. ഭ്രാന്തില്‍ നിന്ന് ഭ്രാന്തിലേക്ക് എന്റെ ദൂരം വളരെ അകലെ യായിരുന്നു. എന്നിട്ടും ഞാനെങ്ങനെയൊരു ഭ്രാന്തനായി അത് പലപ്പോഴും ഞാന്‍ ചിന്തിക്കായ്കയല്ല. അതല്ല എനിയ്ക്കിനി ഭ്രാന്തുണ്ടോ? അലസമായി താടിയും മുടിയും വളര്‍ത്തി ദിവസങ്ങള്‍ പലത് കുളിക്കാതെ നാറ്റം സഹിക്കവയ്യാതെ മറ്റുള്ളവര്‍ അകറ്റി നിര്‍ത്തിയാല്‍ അവന്റെ പേരാണോ ഭ്രാന്തന്. അങ്ങനെയെങ്കില്‍ ഞാന്‍ ഭ്രാന്തനല്ല . പിന്നെ ഞാനാരാ? മുഴു ഭ്രാന്തന് അല്ല പിന്നെ. വലിച്ചെറിയുന്ന അവശിഷ്ടങ്ങളില്‍ ഒരുത്തന് ജീവന് നില നിര്‍ത്താന്‍ ശ്രമിച്ചാല്‍ ഇടുങ്ങിയ മനസ്സുള്ള നമ്മുടെ തലമുറ തട്ടി തെറിപ്പിക്കുന്ന ഒരു തരം സുഖം ഉള്‍കൊള്ളുന്നു. അതവരില്‍ രസച്ചരടിന്റെ വേലിയേറ്റമുണ്ടാക്കുന്നു എന്നതത്രേ സത്യം. ഇവരിലൊ രുവനായിരുന്നില്ല ഞാന്‍..എന്നിട്ടും എന്റെ ചിന്തകള്‍ പാതി വഴി റൂട്ട് തെറ്റി....
സ്നേഹിക്കപ്പെടേണ്ടവരില്‍ നിന്നും പ്രതീക്ഷിച്ചതിലും കൂടുതല്‍ നോവിന്റെ കൈപ്പനുഭവിച്ചു .എല്ലാം സഹിക്കാം. പക്ഷേ അവളും മറ്റുള്ളവരെ പോലെ ആയപ്പോ അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആരായിരുന്നു അവള് ഒരുപാട് കാലം സ്നേഹിച്ചവള്‍ ആയിരുന്നില്ല. വീട്ടുകാരുടെ സമ്മതപ്രകാരം ആര്‍ഭാടമായി നടന്ന വിവാഹം. വന്നവര്‍ വന്നവര്‍ എന്റെ കാതില്‍ അടക്കം പറഞ്ഞു കൊള്ളാം നല്ല സെലക്ഷന് തന്നെ. എന്റെ മനസ്സും പറഞ്ഞു കൊള്ളാം നല്ല സെലക്ഷന് തന്നെ.ഒന്ന് ഇരുട്ടിയെങ്കില്‍ എന്തിന് അതെ ഒന്ന് ഇരുട്ടിയെങ്കില്‍ പ്രതീക്ഷകള്‍ക്ക് അവസാനമെന്നോണം പകല്‍ രാത്രിയോടടുത്തു . വാരിപുണരാനുള്ള വെമ്പല്‍ എന്നില്‍ തിരമാലകളുടെ വേഗത സൃഷ്ടിച്ചു
മണിയറയില്‍ പാല് ക്ലാസ്സു മായി വന്നവള്‍ കതകു ചാരി അടുത്തേക്ക് വന്നു . അവള്‍ക്കായിരുന്നില്ല എനിക്കായിരുന്നു ആദ്യ രാത്രി എന്ന് ശേഷം കേട്ട വാക്കുകളില്‍ വ്യക്തമായി. കൂസലില്ലാത്ത അവളുടെ മട്ടും ഭാവവും. പറഞ്ഞു തുടങ്ങിയത് ഇങ്ങിനെ ഏട്ടാ അല്‍പ്പം മാന്യത. എനിക്കല്‍പ്പം സംസാരിക്കാനുണ്ട്.എന്റെ പൊട്ട ചോദ്യം ഇപ്പോഴോ? നീ വന്നു കിടക്കാൻ നോക്ക് അതൊക്കെ നമുക്ക് രാവിലെ പറയാം. അതല്ല ഏട്ടാ . വീണ്ടും മാന്യത ഒരു പക്ഷേ രാവിലെ അത് പറയാന്‍ പറ്റിയില്ലെങ്കിലോ? വാരിപുണരാന്‍ വെമ്പിയ കൈകളില്‍ മരവിപ്പ് . വികാരം വിചാരങ്ങള്‍ക്ക് വഴി മാറി. ശരീരത്തില്‍ എവിടെയോക്കെയോ തണുപ്പ് അനുഭവപ്പെട്ടു.അവളുടെ വാക്കുകള്‍ക്കു വേഗതയേറി.നിങ്ങള്‍ക്ക് ഈ രാത്രി എന്നെ എന്ത് വേണമെങ്കിലും ചെയ്യാം ഞാനെതിര്‍ക്കില്ല പക്ഷേ മറ്റൊരുവന് കഴിച്ചതിന്റെ എച്ചില് കഴിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുമോ ? നേരം പുലരുന്നതിനു മുന്‍പ് തന്നെ എന്റെ ചെക്കന് എന്നെ വന്നു കൊണ്ട് പോവും . എനിക്ക് വേറൊരു മാര്‍ഗവുമില്ലായിരുന്നു. അതിനാലാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്പില് കഴുത്ത് നീട്ടി തന്നത് .അവള് വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു പക്ഷേ എവിടെയോ വച്ച് എന്റെ മനസെന്ന പട്ടത്തിന്റെ നൂലറ്റ് പോയി . ഞാന്‍ തളര്‍ന്നു കട്ടിലില്‍ വീണു ഇടയ്ക്കെപ്പോഴോ തിരികെ വന്ന ഓര്‍മ്മകളില്‍ ഞാന്‍ തപ്പി തടഞ്ഞു .കേട്ടതൊക്കെയും ഒരു ദു:സ്വപ്നമായിരിക്കണേ .....
ദിവസങ്ങളോളം മെന്റെല്‍ ഹോസ്പിറ്റലില്‍ കിടന്നു ഇടയ്ക്കെപ്പോഴോ വരുന്ന ഓര്‍മ്മകളില്‍ പഴയ കാര്യങ്ങള്‍ എന്നിലേക്ക് തികട്ടി വരും.അപ്പോഴൊക്കെയും ഞാന്‍ മുഴു ഭ്രാന്തന്റെ ചേഷ്ടകള്‍ പ്രകടമാക്കും.വീര്യം കൂടിയ ഇന്ജക്ഷനില് ശിഷ്ട സമയം തള്ളി നീക്കും.ഏക മകന്റെ വേദനയില്‍ മനം നൊന്ത് എന്റെ അമ്മ തളര്‍ന്നു വീണു.പിന്നീട് എപ്പോഴോ അറിഞ്ഞു ഹോസ്പിറ്റലില്‍ കിടന്നു അവര്‍ നീറി നീറി മരിച്ചെന്ന് ഭൂമിയിലെ എന്റെ ഏക കണ്ണിയും അകന്നു പോയി.... ഒരു ദിവസം ഭ്രാന്താശുപത്രിയുടെ ഗേറ്റിന്റെ വാതിലുകള്‍ എന്റെ മുന്പില് മലര്‍ക്കെ തുറന്നു.എന്നെ പരിചരിച്ച് ഹോസ്പിറ്റല്‍കാര്‍ക്കും മടുത്തെന്നു തോന്നി. ഇന്ന് ഞാന്‍ അലയുന്നു ലക്ഷ്യമില്ലാതെ. ഏറു കൊണ്ട് കൊണ്ട് ഒരിക്കലും ഉണങ്ങാത്ത മുറിവും പേറി.....
ഷംസുദ്ദീൻതോപ്പിൽ