29.6.19

നിഴൽവീണവഴികൾ - ഭാഗം 28


സിസ്റ്റർ കുട്ടിയെ അഫ്സയുടെ അടുത്തേയ്ക്ക് നീക്കി കിടത്തി, അഫ്സയോട് സൈഡിലേയ്ക്ക് ചരിഞ്ഞു കിടക്കാൻ പറഞ്ഞു... അപ്പോഴേക്കും ഫസൽ ഉണർന്നിരുന്നു.

“മോനേ നീ സൈഡിലേയ്ക്ക് മാറി കിടന്നോ.... ഇവിടെ മാമി കുഞ്ഞിന് പാലുകൊടുക്കുകയാണ്.“

അവനുറങ്ങാൻ കഴിഞ്ഞില്ല. കുഞ്ഞിന്റെ കരച്ചിൽ ഒരു സൈഡിൽ അതിനേക്കാളുപരി ജീവിതത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തന്നെ ഉപദേശിച്ച  നാസറിയ്ക്കയുടെ വാക്കുകൾ. നടന്നുവന്ന വഴികളിൽ നിന്നും ഇനിയെങ്കിലും മാറി നടക്കണം ഒരു പുതുവഴി. തനിക്ക് ജന്മം തന്നവൻ മുകളിലത്തെ നിലയിൽ ദിവസങ്ങളെണ്ണിക്കഴിയുന്നു. താനും ഉമ്മയും ഇന്ന് ഈ രീതിയിലകപ്പെടാൻ കാരണവും അദ്ദേഹംതന്നെയല്ലേ... ആരോടെല്ലാം താൻ കള്ളം പറഞ്ഞു. പിതാവ് ഗൾഫിലാണെന്നും... തനിക്ക് ആവശ്യമുള്ളതെല്ലാം കൊടുത്തയയ്ക്കാറുണ്ടെന്നും അങ്ങനെ പലതും. അവന് ഉള്ളിൽ സങ്കടവും ദേഷ്യവും വന്നു. ഒരു പിതാവന്റെ സ്നേഹം ഏറ്റുവാങ്ങി വളരാൻ ഒരു പക്ഷേ.... വേണ്ട കൂടുതലൊന്നും ചിന്തിക്കേണ്ട. ഉമ്മയേയും തന്നെയും ആ വീട്ടിൽനിന്നും അടിച്ചിറക്കയത് ഇപ്പോഴും മറന്നിട്ടില്ല. ചിന്തകളുടെ അന്ത്യത്തിൽ, രാത്രിയുടെ ഏതോ യാമത്തിൽ അവൻ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

രാവിലെ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഉണർന്നത്. ഉണർന്നയുടൻ സഫിയ അവനോട്ക്യാന്റീനിൽ നിന്ന് ചായവാങ്ങിവരാൻ പറഞ്ഞു. അവൻ സാവധാനം പുറത്തേയ്ക്കിറങ്ങി... ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിലൂടെ പോയപ്പോൾ ഇന്നലെ തന്റെ വാപ്പയുടെ കൂടെക്കണ്ട സ്ത്രീ അവിടെ നിൽക്കുന്നു. അവൻ ഒരുനിമിഷം നിന്നു... എന്നിട്ട് വേഗം ക്യാന്റീനിലേയ്ക്ക് പോയി... ചായയും കഴിക്കാനുള്ള കാപ്പിയുമായി അവൻ തിരികെ റൂമിലെത്തി... എത്തിയപാടേ പെട്ടെന്നുതന്നെ കുളിച്ച് വസ്ത്രം മാറി പുറത്തേയ്ക്കിറങ്ങി...

“ഉമ്മാ എനിക്കുള്ള ഭക്ഷണം വാങ്ങിയിട്ടില്ല... ഞാൻ പുറത്തുനിന്നു കഴിച്ചുകൊള്ളാം... പുറത്തൊരാളെ കാണാനുണ്ട്...“

“നിനക്കെന്താടാ ഇത്ര തിടുക്കം.... നീ മോളെ എടുക്കുന്നില്ലേ.... ഇന്നലെ നീ കുഞ്ഞിനെ എടുക്കാൻ സമ്മതിക്കുന്നില്ലെന്നുപറഞ്ഞു പരാതി പറഞ്ഞതല്ലേ... അവൾക്കിടാൻ പേരെന്തായി... നിന്നെക്കൊണ്ടു പറ്റില്ലെങ്കിൽ പറ ഞങ്ങളിടാം.“

“അതേ ഉമ്മാ... ഇപ്പോൾ അവൾ ഉറങ്ങുകയല്ലേ... ഞാൻ ഉടൻ ഭക്ഷണം കഴിച്ചിട്ട് വരാം..“

അവൻ വേഗം പുറത്തേയ്ക്കിറങ്ങി... നേരേ ഓപ്പറേഷൻ തീയേറ്ററുനടുത്തേയ്ക്ക്. ആ സ്ത്രീയുടെ അടുത്തുള്ള കസേരയിൽ തന്നെ ഇരുന്നു... അവരുടെ മുഖത്ത് കണ്ണുനീർതുള്ളികൾ കാണാമായിരുന്നു. അതേ... ശരിയ്ക്കും തന്റെ ചേച്ചിയായിരിക്കേണ്ടവൾ... എന്റേയും അവളുടെയും വാപ്പ ഒരാൾ തന്നെ.. രക്തബന്ധം... അത് അവളോട് ഒരു വല്ലാത്ത സ്നേഹം അവനിൽ തോന്നിച്ചു. ഉമ്മയുമായി ആ വീടിന്റെ പടികടന്നോഴാണ് ഉമ്മപോലും അറിയുന്നത് അദ്ദേഹത്തന് വേറേ ഭാര്യയയും മക്കളുമുണ്ടെന്ന്. തന്നേക്കാൾ പത്തു പന്ത്രണ്ട് വയസ്സിനു മൂത്തവരായിരുന്നു അവർ . തന്റെ ഉമ്മ അന്ന് പിടിച്ചു നിന്നത് തന്നെയോർത്താണെന്നും പലപ്പോഴും പറയാറുണ്ട്. ഇസ്ലാംമതത്തിൽ ഒന്നിലധികം ഭാര്യമാരുണ്ടാകുന്നതിൽ തെറ്റില്ല... അതിൽ ചില നിബന്ധനകളുണ്ട്. ഇത് വിശ്വാസവഞ്ചനയായിരുന്നു, താൻ അവിവാഹിതനാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് വിവാഹം കഴിക്കുകയായിരുന്നു. നാട്ടുകാരുടെയും വീട്ടുകാരുടേയും മുന്നിൽ എത്ര നിഷ്കളങ്കനായാണ് അദ്ദേഹം അഭിനയിച്ചതെന്ന് വലിയുപ്പ  പലരോടും പറയുന്നത് കേട്ടിരിരുന്നു.

ഇടയ്ക്കിടെ അവൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.  അവൾ മുഖമുയർത്തി അവനെ നോക്കി... അവൻ സാവധാനം പുഞ്ചിരിച്ചു.. അവളുടെ മുഖത്തും ദുഖത്തിൽ, കണ്ണുനീരിൽ കുതിർന്ന ഒരു ചിരി വിടർന്നു...

“മോന്റെ ആരാ ഇവിടെ കിടക്കുന്നേ...“

“മാമി പ്രസവിച്ചു കിടക്കുന്നു.“

“ചേച്ചീടെ ആരാ ഇവിടെ“

“അത്.... എന്റെ വാപ്പയാ....“

“എന്താ അസുഖം?“

“വാപ്പായ്ക്ക് ബ്രയിൻ ട്യൂമർ വന്നതാ... വളരെ നാളായി ചികിത്സയിലാ... ഇന്ന് രാവിലെ പറയുകയാ ഒരു സർജ്ജറിവേണമെന്ന്.. കൂട്ടിനാരുമില്ലാതാനും... ബ്ലഡ് വേണം അത് തരാമെന്നു പറഞ്ഞ ആൾ ഇതുവരെ എത്തിയിട്ടില്ല...“

“ഏതാ ഗ്രൂപ്പ്...“

“ഒ നെഗറ്റീവ്.... റെയർ ഗ്രൂപ്പാണെന്നാ പറഞ്ഞത്...“

“അതേ... ഒനെഗറ്റീവ്.. എന്റെ ഗ്രൂപ്പും അതുതന്നെ....“

“എന്താ ചേച്ചീടെ പേര്“

“എന്റെ പേര് ആമിനാന്നാ“

“കൂടെ  വേറേയാരുമില്ലേ...“

“ഇല്ല...  ന്റെ ഭർത്താവ് പടവിന്റെ പണിക്ക്  പോകുന്ന ആളാണ്... ഇപ്പോ വന്നിട്ട് പോയതേയുള്ളൂ... പണിയുണ്ട്...“

“മോന്റെ പേരെന്താ“

“എന്റെ പേര് ഫസൽ...“

“പിന്നെ... എന്റെ ബ്ലഡ് ഗ്രൂപ്പ് ഒ നെഗറ്റീവാ.... ഞാൻ തരാം എത്ര കുപ്പി ബ്ലഡ് വേണമെങ്കിലും.“

അവന്റെ നിഷ്കളങ്കമായ വാക്കുകൾ അവളുടെ കണ്ണുകൾ നനയിച്ചു....

“മോന്റെ നല്ല മനസ്സിന് നന്ദി... ബ്ലഡ് ദാനം ചെയ്യാൻ മിനിമം 18 വയസ്സാകണമല്ലോ...“

അവന് നിരാശ തോന്നി...

“ഇത്ത പേടീക്കേണ്ട.... ഞാൻ ആരെയെങ്കിലും സംഘടിപ്പിച്ചുവരാം. പേടീക്കേണ്ട... ധൈര്യമായിരിക്കൂ..“

അവൻ പെട്ടെന്ന് പുറത്തേയ്ക്കിറങ്ങി... ആരെയെങ്കിലും കണ്ടെത്തണം.... അതേ നാസറിയ്ക്ക വരുന്നു. അദ്ദേഹത്തോട് പറയാം..

“എന്താ ഫസലേ നീ ഇവിടെ. ഇന്ന് മാമിയെ ഡിസ്ചാർജ്ജല്ലേ“

“ഇല്ല നാളെ രാവിലെ പോകാം എന്നാ ഡോക്ടർ പറഞ്ഞത് .“

“എന്തോ പ്രശ്നം നിന്നെ അലട്ടുന്നുണ്ടല്ലോ...“

“നാസറിയ്ക്ക എന്റെ ഒരു ബന്ധുവിനെ ഇവിടെ സർജ്ജറിയ്ക്ക് കയറ്റിയിരിക്കുന്നു. ഒ നെഗറ്റീവ് ബ്ലഡ് വേണം... ഞാൻ കൊടുക്കാമെന്നുവച്ചപ്പോൾ എനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന്...“

അതിനെന്താ നമുക്കു സംഘടിപ്പിക്കാം.... അവർ രണ്ടുപേരും മുകളിലത്തെ നിലയിലേയ്ക്ക് പോയി... നാസർ ഫോണിൽ ആരെയൊക്കെയോ വിളിച്ചു. അര മണിക്കൂറിനകം രണ്ടു നല്ല ആരോഗമുള്ള യുവാക്കൾ അവിടെത്തി... നേരെ ആമിനയെ കണ്ട് കാര്യങ്ങൾ വിശദമായി സംസാരിച്ചു. അവരൊരുമിച്ച് ഡ്യൂട്ടി നഴ്സിനേയും കൂട്ടി ബ്ലഡ് ബാങ്കിലേയ്ക്ക് നടന്നു... രാവിലെ 12.30ന് സർജ്ജറി തുടങ്ങുമെന്നറിയിപ്പും കിട്ടി... നാസറിന് കിട്ടിയ വിവരമനുസ്സരിച്ച് ഇത്തിരി സീരീയസായ സർജ്ജറിയാണ്. പടച്ചോൻ തുണച്ചാൽ ഒന്നും സംഭവിക്കില്ല.... ഇത്രത്തോളം അപകടകരമാണെന്ന് ഫസലിനോടു നാസറിയ്ക്ക പറഞ്ഞുമില്ല.. അവന് വിഷമം ഉണ്ടാവേണ്ടെന്നു കരുതി...

അവൻ അവിടെനിന്നും ആമിനയുടെ അടുത്തേയ്ക്ക് പോയി... ആമിന അവനെ നന്ദിപൂർവ്വം നോക്കി പുഞ്ചിരിച്ചു.

“ഇത്താ ഇന്നലെ ഒരു കുട്ടി കൂടിയുണ്ടായിരുന്നല്ലോ...“ അവൻ തലേദിവസം ആമിനായോടൊപ്പം കണ്ട കുട്ടിയെക്കുറിച്ച് ചോദിച്ചു.

“അതെന്റെ കുഞ്ഞാ. ഇന്ന് അവർ രാവിലെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി... ഇനി ഉച്ചയ്ക്ക് ചോറുമായി വരുമ്പോൾ കൂട്ടിക്കൊണ്ടുവരും“.

അവൻ വളരെ വേഗം തന്നെ ആമിനായോട് ഒരു ഹൃദയബന്ധം സ്ഥാപിച്ചിരുന്നു.

അതങ്ങനെയാണല്ലോ... രക്തബന്ധം എത്ര അകലെയാണെങ്കിലും പരസ്പരം തിരിച്ചറിയേണ്ട ഒരു അവസരം ഉണ്ടാവാറുണ്ട്. ഒരു പക്ഷേ ശരീരത്തിലെ കോടാനുകോടി കോശങ്ങളിൽ ഏതെങ്കിലും കോശങ്ങൾക്ക് തിരിച്ചറിയാനുള്ള കഴിവുണ്ടായിരിക്കാം... മനുഷ്യ ശരീരത്തിലെ എല്ലാ പ്രവർത്തനരീതികളും ഇന്നും മനുഷ്യൻ പൂർണ്ണമായും മനസ്സിലാക്കിയിട്ടില്ലല്ലോ... രക്തബന്ധം തിരിച്ചറിയുന്നതിനായി ഡി.എൻ.എ. ടെസ്റ്റുൾപ്പടെ എന്തെല്ലാം പരിശോധനകൾ നടത്തുന്നു. . ഇതൊന്നുമില്ലെങ്കിലും രക്തബന്ധം തിരിച്ചറിയാനാവുന്നത് ഒരു പക്ഷേ മനുഷ്യന്റെ കോശങ്ങൾക്ക് കമ്യൂണിക്കേറ്റ് ചെയ്യാനുള്ള പ്രത്യേക കഴിവുകൊണ്ടായിരിക്കാം. ആ കോശങ്ങളെ കണ്ടെത്താൻ മനുഷ്യന് ഇനിയും നൂറ്റാണ്ടുകൾ കാത്തിരിയ്ക്കേണ്ടിവരും.. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പക്ഷികൾക്കും മൃഗങ്ങൾക്കും മുൻകൂട്ടി അറിയാൻ സാധിക്കുന്നതും ഒരു അത്ഭുതമല്ലേ...  പണ്ട് കാലത്ത് കിലോമീറ്ററുകൾ ദൂരത്തുള്ളവരുമായി മനസ്സുകൾകൊണ്ട് ആശയവിനിമയം നടത്തിയിരുന്നതായി പലയിടത്തും വായിച്ചിട്ടുണ്ട്... നമ്മൾ മൊബൈലിന്റെയും മറ്റ് വാർത്താവിനിമയ മാർഗ്ഗങ്ങളുടേയും പിറകേ സഞ്ചരിക്കുന്നു... നമ്മുടെ ചുറ്റും എന്തെല്ലാം തരംഗങ്ങൾ പ്രവഹിക്കുന്നു. മൊബൈലിന്റെയും, ചാനലിന്റെയും, മറ്റ് വാർത്താവിനിമയോപാധികളുടെയും വ്യത്യസ്ഥ ഫ്രീക്വൻസിയിലുള്ള തരംഗങ്ങൾ. എന്നിട്ട് നമുക്കത് കാണാനാകുന്നുണ്ടോ. അല്ലെങ്കിൽ മറ്റൊരു ഡിവൈസിന്റെ സഹായമില്ലാതെ നമുക്കത് ആസ്വധിക്കാനാകുന്നുണ്ടോ... മനുഷ്യൻ കണ്ടുപിടിക്കുന്നതെന്തിനും മനുഷ്യനെ സഹായിക്കാനുള്ള ഉപകരണം മാത്രമായല്ലേ കാണാനാകൂ... ഒരു മനുഷ്യനെ പുനസൃഷ്ടിക്കാനാകുന്നില്ലല്ലോ. കാലം ഒരുപക്ഷേ മനുഷ്യ ശരീരത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തിയേക്കാം... ബധിരനായ ബിഥോവന് ലോകപ്രശസ്തനായ സംഗീതഞ്ജനാകാൻ സാധിച്ചുവെങ്കിൽ അതുമൊരു അത്ഭുതംതന്നെയല്ലേ....

ലോകപ്രശസ്തനായ ജർമ്മൻ സംഗീതജ്ഞനും, പിയാനോ വിദ്വാനുമായിരുന്നു ലുഡ്വിഗ് വാൻ ബീഥോവൻ എന്ന ബീഥോവൻ അതിനുദാഹരണമാണ്. പാശ്ചാത്യസംഗീതലോകം ഉദാത്തതയുടെ കാലത്തു നിന്ന് കാല്പനികതയുടെ കാലത്തേക്കുള്ള പരിണാമപ്രക്രിയയിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്‌ ഇദ്ദേഹം. ലോകത്ത് ഏറെ ആദരിക്കപ്പെട്ടിട്ടുള്ളതും സ്വാധീനം ചെലുത്തിയതുമായ സംഗീതജ്ഞരിൽ ഒരാളാണ് ബീഥോവൻ.

വിഖ്യാത സംഗീതജ്ഞനായിരുന്ന ജോസഫ് ഹയ്ഡനോടൊപ്പം പഠിച്ച ബീഥോവൻ പെട്ടെന്നു തന്നെ പിയാനോ വിദഗ്ദ്ധനായി പ്രസിദ്ധിയാർജ്ജിച്ചു. ഇരുപതു വയസ്സുകളിൽത്തന്നെ അദ്ദേഹത്തിന്റെ കേൾവിശക്തി ക്രമേണ കുറയാൻ തുടങ്ങിയെങ്കിലും തന്റെ പ്രസിദ്ധങ്ങളായ സൃഷ്ടികൾക്ക് സംഗീതം നൽകുകയും അവ അവതരിപ്പിക്കുകയും ചെയ്തു. കേൾവിശക്തി പൂർണമായും നഷ്ടപ്പെട്ടതിനു ശേഷവും അദ്ദേഹം ഇത് തുടർന്നു.
ബധിരന് ആംഗ്യത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു. പക്ഷേ ബന്ധം തിരിച്ചറിയാൻ ഡി.എൻ.എ. ടെസ്റ്റൊന്നും വേണ്ടാത്ത ഒരു കാലം വരുമായിരിക്കും.

ഫസൽ സമാധാനത്തോടെ റൂമിലേയ്ക്ക തിരിച്ചു...

“എന്താ ഫസലേ പോയ കാര്യം എന്തായി.“

“അതുമ്മാ ഒരു കുട്ടിയ്ക്ക് ബ്ലഡ് വേണ്ടിവന്നു. അത് സംഘടിപ്പിച്ചു നൽകി... ഇനിയെല്ലാം പടച്ചോൻ കാത്തോട്ടെ...“

“ആരാ മോനേ....“

അവൻ സഫിയയുടെ മുഖത്തുനോക്കാതെ മറുപടി നൽകി... ഒരു സ്ത്രീ “ഓപ്പറേഷൻ തിയേറ്ററിന്റെ മുന്നിലിരുന്ന് കരയുന്നത് കണ്ട്... അവരോട് കാര്യങ്ങൾ തിരക്കി എനിക്ക് കഴിയുമെന്ന് തോന്നിയപ്പോ അവരെ സഹായിക്കാമെന്നു കരുതി ഉമ്മ ...“

“ഓ അല്ലെങ്കിലും നീയൊരു പരോപകാരിയാണല്ലോ...“

“ഉമ്മാ... മോളൊപ്പോഴും ഉറക്കംതന്നെയാണോ..“

“അതേ... അവൾക്ക് പകല് ഉറക്കവും രാത്രി പകലുപോലെയുമാണ്...“

“മോനേ മോളിനിടാൻ പേരെന്തായി...“

“കൂടുതലൊന്നും അവന് ആലോചിക്കേണ്ടിവന്നില്ല.“

“ഉമ്മാ... ആമിനാ... നല്ല പേരല്ലേ... ആമിനാ...“ തന്റെ ഇത്തയുടെ പേരുതന്നെയാകട്ടെ... അതാരും അറിയുകയുമില്ല.

“കൊള്ളാല്ലോടാ... നല്ല പേര്.“ നമ്മുടെ നബിയുടെ [മുഹമ്മദ് നബി ]ഉമ്മയുടെ പേര് ആമിന

അവൻ ദൂരേയ്ക്ക് നോക്കിയിരുന്നു... അതേ തന്റെ സഹോദരിയുടെ പേര്... അതാകട്ടെ ഇവൾക്കും... എന്നും തനിക്ക് ജന്മം തന്നവരെ കുറിച്ച് ഓർക്കാനൊരു പേര്... തനിക്കു മാത്രം അറിയാവുന്ന താൻ മാത്രം അറിഞ്ഞാൽ മതിയെന്ന് ആഗ്രഹിക്കുന്ന ബന്ധം...

കുഞ്ഞുണർന്ന് കരയാൻ തുടങ്ങി. സഫിയ അവളെ അവന്റെ കൈകളിലേയ്ക്ക് കൊടുത്തു... അവന് കുഞ്ഞുങ്ങളെ എടുത്ത് പരിചയമില്ലാത്തതിനാൽ തിരികെക്കൊടുത്തു. ഇടയ്ക്കിടയ്ക്ക് ഫസൽ ഓപ്പറേഷൻ തീയേറ്ററിനുമുന്നിൽപോയി ആമിനയോട് വിവരങ്ങൾ തിര ക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്കുള്ള ഭക്ഷണം ഫസൽ തന്നെ തന്റെ ചേച്ചിയായ ആമിനയ്ക്ക് വാങ്ങിനൽകി... അവൾ ആങ്ങളയുടെ കൈയ്യിൽനിന്ന് സന്തോഷപൂർവ്വം വാങ്ങിക്കഴിച്ചു... ആ മുഖത്ത് ഒരു ധൈര്യം അവന് കാണാമായിരുന്നു. അവളെ സംബന്ധിച്ച് ഫസൽ വെറുമൊരു അന്യൻ.. അനനെക്കുറിച്ച് അവൾക്കൊന്നുമറിയില്ല... അല്ലെങ്കിൽ അറിയേണ്ടകാര്യവുമില്ല. കാരണം തന്റെ ജീവിതത്തിൽ പലരുംതന്നെ സഹായിച്ചിട്ടുണ്ട്. അക്കൂട്ടത്തിലൊരാളായി മാത്രമേ ഫസലിനെ അവൾ കണ്ടുള്ളൂ.

ഫസൽ ഏകദേശം 3 മണിയോടെ തിരികെ റൂമിലെത്തി... അല്പസമയം അവിടെ ചുറ്റിക്കറങ്ങി നിന്നു... സഫിയാ ചോദിച്ചു

“മോനേ നീ വേണമെങ്കിൽ വീട്ടിൽ പോയിട്ടു പോരേ..“

“വേണ്ടുമ്മാ... ഞാനിവിടെ വേണം. എന്തേലും ആവശ്യമുണ്ടെങ്കിൽ...“ അവന്റെ മനസ്സ് നിറയെ തന്റെ ഇത്തയെക്കുറിച്ചുള്ള ചിന്തകളായിരുന്നു... എന്തായാലും എത്ര മോശക്കാരനാണെങ്കിലും അയാൾ തന്റെ വാപ്പതന്നെയാണല്ലോ...

അല്പ സമയം കഴിഞ്ഞപ്പോൾ വാതിലിൽ ഒരു മുട്ടു കേട്ടു... സഫിയ ചെന്നു വാതിൽ തുറന്നു...

ഫസൽ തിരിഞ്ഞുനോക്കി... അതേ ആമിന തന്റെ റൂമിലെത്തിയിരിക്കുന്നു. എല്ലാം ഇപ്പോൾ തകർന്നു തരിപ്പണമാവും... ഉമ്മ എന്തേലും മനസ്സിലാക്കു ന്നതിനു മുന്നേ ഇടപെടണം. അവൻ പെട്ടെന്ന് വാതിലനുത്തേയ്ക്ക് വന്നു. അമ്പരപ്പോടെ ആമിന അവനെനോക്കി... സഫിയയ്ക്ക് ഒന്നും മനസ്സിലായില്ല.. ഏതാണീകുട്ടി... ഫസലും ഇവളുംതമ്മിലെന്താണ് ബന്ധം... ഒരായിരം ചോദ്യങ്ങൾ സഫിയയുടെ മനസ്സിലൂടെ ഒടിനടന്നു. ഒരു നിമിഷത്തെ അമ്പരപ്പിനുശേഷം ഫസൽ യാഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഉമ്മയുടെ നോട്ടത്തിനുമുന്നിൽ അവൻ ചൂളിപ്പോയി....


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  07 07 2019

ഷംസുദ്ധീൻ തോപ്പിൽ 30 06 2019

22.6.19

നിഴൽവീണവഴികൾ - ഭാഗം 27

“തൊട്ടടുത്തറൂമിൽ ഒരാളിന് കാണണമെന്നു പറഞ്ഞു.“ അവന്റെ ഉള്ളൊന്നു പിടഞ്ഞു... ആരായിരിക്കുമത്. അവൻ സാവധാനം എഴുന്നേറ്റു. ആർക്കും ഒരു സംശയവുമില്ലാതെ പുറത്തേയ്ക്കിറങ്ങി ഹൃദയ മിടിപ്പോടെ മുൻപിലേക്ക് നടന്നു.

“സിസ്റ്റർ ഏതാണ് റൂം നമ്പർ.“

“209, നേരേ പോയാൽ മതി, വലതു സൈഡിൽ“

അവർ പറഞ്ഞ വഴിയേ അവൻ പോയി. റൂംനമ്പർ നോക്കി ഉറപ്പുവരുത്തി. പതുക്കെ വാതിലിൽ മുട്ടി...

“അകത്തേയ്ക്ക് പോരേ മോനേ..“

അവൻ മടിച്ച് മടിച്ച് അകത്തേയ്ക്ക് കയറി... 

“നാസറിക്കയാണോ എന്നെ വിളിപ്പിച്ചത്. ഭയന്നുപോയല്ലോ... പ്രത്യേകിച്ച് ഇവിടെ മറ്റാരെയും പരിചയമില്ലല്ലോ..“

“അതേമോനേ.... ഭാര്യയ്ക്ക്  സിസേറിയനായിരുന്നു. അവളെ നാളെമാത്രമേ റൂമിലേയ്ക്ക് കൊണ്ടുവരികയുള്ളൂ. കൂടെയുണ്ടയിരുന്നവരെല്ലാം വീട്ടിലേയ്ക്ക് പോയി... അല്ല എല്ലാരോടും പൊയ്ക്കൊള്ളാൻ പറഞ്ഞു... ഇവിടെ ഞാൻ മാത്രം മതിയല്ലോ... എനിക്ക് ഇത് മൂന്നാമത്തെ കുട്ടിയാ... ഹോസ്പിറ്റലിൽ പരിചയക്കാരൊക്കെയുള്ളതുകൊണ്ട് കുഴപ്പമില്ല...“

“അപ്പോ നാസറിക്കയ്ക്ക് ഭക്ഷണം എവിടുന്നാ.“

“ഞാൻ വീട്ടിൽ പോയി കഴിച്ചിട്ടാ വന്നേ... ഇവിടടുത്തല്ലേ വീട്... ഞാൻ വരുന്നവഴി നീ റൂമിൽ നിൽക്കുന്നത് കണ്ടു. സിസ്റ്ററോട് പറഞ്ഞു നിന്നെ ഒന്നുവിളിക്കാൻ... വേറേ തിരക്കൊന്നുമില്ലല്ലോ.. കുറച്ചുസമയം നമുക്കിവിടെ മിണ്ടിയും പറഞ്ഞുമിരിക്കാം.“

അവൻ എല്ലാം മൂളിക്കേട്ടു.

“ഞാനൊന്നു ഫ്രഷായി വരാം...“ എന്നു പറഞ്ഞുകൊണ്ട് നാസർ ബാത്ത്റൂമിലേയ്ക്ക് തോർത്തുമെടുത്തുകൊണ്ടു പോയി...

അവന്റെ ആലോചനകൾ ഭൂതകാലത്തിലേയ്ക്ക് ഊളിയിട്ടു. ജീവിതത്തിൽ പലരീതിയിലും തന്നെ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട് പലരും... തനിക്ക് നേരേ എതിർക്കാൻപോലും കഴിഞ്ഞിട്ടില്ല.. ഇനി ഇദ്ദേഹവും അതു തന്നെയാണ് ചെയ്യാൻപോകുന്നത്... തനിക്ക് ഇപ്പോൾ വേണമെങ്കിൽ ഇവിടുന്ന് രക്ഷപ്പെടാം.... എന്തോ തനിക്ക് രക്ഷപ്പെടാനും തോന്നുന്നില്ല... മനസ്സുകൊണ്ട് താൻ ഇതൊക്കെ ശീലമാക്കാൻ പഠിച്ചിരിക്കുന്നു. എന്തും വരട്ടേ... വെറുതേയല്ലല്ലോ... പണം ലഭിക്കുന്നു, അത് പല കാര്യങ്ങൾക്കും പ്രയോജനപ്പെടുത്താനുമാവുന്നു. പത്താംക്ലാസ്സ് റിസൾട്ടുവന്നാൽ ഇനി കോളേജിലേയ്ക്കാണ് പോകേണ്ടത്... അപ്പോൾ പണം ആവശ്യമായി വരും... പലപല ആഗ്രഹങ്ങളുമുണ്ട്. വേണ്ട എതിർക്കണ്ട... വഴങ്ങിക്കൊടുക്കാം.

[അതേ, അതങ്ങനെയാണ്, ഒരു പ്രാവശ്യം ചൂഷണത്തിന് ഇരയായിക്കഴിഞ്ഞാൽ പലരും മനസ്സുകൊണ്ട് അത് അംഗീകരിക്കാൻ ശ്രമിക്കാറുണ്ട്. അതുപോലെ ഫസലും ഒരു ട്രാപ്പിൽ വീണിരിക്കുന്നു. അവൻ ചിന്തിക്കുന്നത് അല്പനേരം ഒരാളോടൊപ്പം കഴിഞ്ഞാൽ കൈ നിറയെ പണം ലഭിക്കുന്നു. കിട്ടുന്നപണം സുഹൃത്തുക്കളുമായി അടിച്ചുപൊളിക്കാം. ആർക്കുമറിയില്ല പണത്തിന്റെ ഉറവിടം എവിടെനിന്നെന്ന്. അവന്റെ മനസ്സിൽ തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാറായിട്ടില്ല. ഇവിടെ ആൺ പെൺ ഭേദമില്ലാതെ ചൂഷണത്തിനിരയാകുന്നു. ആദ്യ ചൂഷണത്തിൽനിന്ന് കരകയറാൻ ആർക്കെങ്കിലുമായാൽ അവർ രക്ഷപ്പെട്ടു. ആൺവേശ്യകളും പെൺവേശ്യകളും സൃഷ്ടിക്കപ്പെടുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്, സമൂഹം കൺതുറന്നിരിക്കുന്നു, തുറന്നിരിക്കുന്ന കണ്ണുകളിൽ പലതും കാണുന്നതൊക്കെ കണ്ടില്ലായെന്നു നടിക്കുന്നു, ചിലർ കഴുകന്റെ കണ്ണുകളാൽ പിൻതുടരുന്നു. മനുഷ്യന് സെക്സിനോടുള്ള ഈ അമിതമായ ആസക്തി അവനെ എന്തുചെയ്യാനും പ്രേരിപ്പിക്കന്നു. പ്രേമം നിരസിച്ചതിന്റെ പേരിൽ ആസിഡ്ഒഴിച്ച് മുഖം വൃകൃതമാക്കപ്പെടുന്നു. അല്ലെങ്കിൽ ഒരു കുപ്പി പെട്രോളിൽ ജീവിതം ഇല്ലാതാക്കുന്നു. ഭൂമിയിലേയ്ക്ക് പിറന്നുവീഴുന്ന ഓരോ ജന്മങ്ങൾക്കും അതിന്റേതായ പവിത്രതയുണ്ട്. അത് അനാവശ്യമായി കളങ്കപ്പെടുത്താനുള്ളതല്ല. ജീവിച്ചു തുടങ്ങുമ്പോൾതന്നെ ആരുടെയെങ്കിലും സ്വാർത്ഥ താല്പര്യത്താൽ പൊലിഞ്ഞുപോകുന്ന ജന്മങ്ങൾ, അല്ലെങ്കിൽ വഴിതെറ്റിപ്പോകുന്ന ജീവിതങ്ങൽ. ഇതൊക്കെ എന്ന് അവസാനിക്കും, എങ്ങനെ അവസാനിപ്പിക്കും?]

അല്പനേരത്തിനകം നാസർ ബത്ത്റൂമിൽ നിന്നും പുറത്തേയ്ക്കുവന്നു.

“ഫസലേ വെറുതേയിരുന്നു ബോറടിച്ചുവോ..“

“ഇല്ലിക്കാ ടിവികണ്ടിരിക്കായിരുന്നു.“

“നീ ആ ഫ്രൂട്സൊക്കെ എടുത്ത് കഴിച്ചേ... ഇവിടെ വന്ന പലരും കൊണ്ടുവന്നതാ... അതാ അതിനടുത്ത കവറിൽ ചോക്ലേറ്റുമുണ്ട്.“

“ഇപ്പോഴൊന്നും വേണ്ട...പിന്നീടാകട്ടെ.“

അവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. ഈ ഹോസ്പിറ്റലിലെ പ്രീമിയം റൂമാണിത്... എ.സി. റൂം.. ഫ്രിഡ്ജും ടിവിയുമെല്ലാമുണ്ട്. പണമുള്ളവർക്കല്ലേ ഇതിനൊക്കെ കഴിയുകയുള്ളൂ.

നാസർ, കസേരവലിച്ച് അവന്റെ അടുത്തിരുന്നു. അവന്റെ കൈ പിടിച്ച് തന്റെ കൈയ്യോട് ചേർത്തുവച്ചു... ഫസൽ ഒരെതിർപ്പുമില്ലാതെ കൈ നീട്ടിക്കൊടുത്തു. അവന്റ കൈയ്യിൽ സാവധാനം തടവിക്കൊണ്ട് അയാൾ പറഞ്ഞു.

“മോനേ ഫസലേ... നിന്നെ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു പ്രത്യേകത തോന്നി.. അതാണ് ഞാൻ സിസ്റ്ററോട് നിന്നെ കാണണം എന്നു പറഞ്ഞത്. നിന്നിൽ ഞാനെന്റെ കുട്ടിക്കാലം കാണുകയായിരുന്നു. നിന്നെപ്പോലെ ഞാനും സുന്ദരനായിരുന്നു, സിനിമാഭിനയം തലയ്ക്കുപിടിച്ച ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ മദ്രാസ്സിലേയ്ക്ക് നാടുവിട്ടു. പലയിടത്തും അലഞ്ഞുതിരിഞ്ഞു. പല ജോലിയും ചെയ്തു.... പലരും പലരീതിയിലും എന്നെ ചൂഷണം ചെയ്തു, ഒരുവർഷത്തിലധികം അങ്ങനെ കടന്നുപോയി. അവസാനം എന്റെ മാമ മദ്രാസ്സിൽവച്ച് കണ്ടുമുട്ടി തിരികെകൊണ്ടുവരികയാണുണ്ടായത്... അന്നത്തെ അനുഭവത്തിൽനിന്ന് ഞാൻ പലതും പഠിച്ചു. തിരികെ സ്കൂളിൽകൊണ്ടുചേർത്തു പത്താംക്ലാസ്സ് പാസ്സായി... കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് വാപ്പയുടെ ബിസിനസ്സ് ഞാൻ തന്നെ ഏറ്റെടുത്തു... അന്ന് മതിയാക്കിവച്ചിരുന്ന സിനിമാമോഹം പലപ്പോഴും പൊന്തിവന്നിട്ടുണ്ട്. എന്നാൽ അന്നത്തെപ്പോലെ ഭ്രാന്ത് ഇപ്പോഴില്ല... പലരും അഭിനയിക്കാൻ വിളിക്കാറുണ്ട്. ചെറിയ ചെറിയ റോളിലൊക്കെ തലകാണിച്ചിട്ടുണ്ട്. എന്നാൽ ബിസിനസ്സിൽനിന്നും സിനിമയിലേയ്ക്ക് ഒരു യാത്ര ഇനിയില്ല...“

അവന് കേട്ടതെല്ലാം അത്ഭുതമായി തോന്നി... തന്റെ മുന്നിലിരിക്കുന്ന മനുഷ്യൻ തന്നെ ഇവിടെ വിളിച്ചുവരുത്തി ഈ കാര്യങ്ങളൊക്കെ പറയണമെങ്കിൽ ഇദ്ദേഹം തന്നെ ചൂഷണം ചെയ്യാനുള്ള പുറപ്പാടല്ല... 

“നീ തുടർന്ന് നന്നായിപഠിക്കണം... നല്ലൊരു ജോലി സമ്പാദിക്കണം. അല്ലെങ്കിൽ നല്ലൊരു ബിസിനസ്സ് തുടങ്ങണം. സിനിമ എന്ന മോഹവുമായി നടന്നാൽ നമുക്ക് എങ്ങുമെത്താൻ കഴിയില്ല... ഈ ലോകത്തുള്ള എല്ലാ മനുഷ്യരും നല്ലവരല്ല... ഞാൻ ഇതൊക്കെ പറയുന്നത് നീയൊരു നന്മയുള്ള കുട്ടിയാണെന്ന് ബോധ്യമായതുകൊണ്ടാണ്. നിനക്ക് വിദ്യാഭ്യാസപരമായി എന്തെങ്കിലും സഹായം വേണമെങ്കിൽ എന്റെ ഓഫീസിലേയ്ക്ക് പോരേ.. ‍ഞാൻ വേണ്ട സഹായമൊക്കെ ചെയ്തുതരാം...“

അവൻ അതിശയത്തോടെ അദ്ദേഹത്തന്റെ വാക്കുകകൾ കേട്ടിരുന്നു. തന്നെ എതാനും നിമിഷങ്ങളുടെ പരിചയം മാത്രമേയുള്ളൂ.. പക്ഷേ അദ്ദേഹം ഒരു പിതാവിന്റെ സ്നേഹത്തോടെ പെരുമാറുന്നു... ഉപദേശിക്കുന്നു... തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഇദ്ദേഹത്തോട് പറയണോ.... വേണ്ട... അതൊരുപക്ഷേ തന്നെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കും...

കുറേനേരം അവരിരുവരും അവിടെയിരുന്ന് സംസാരിച്ചു, ഇടയ്ക്ക് ഓറഞ്ച് ജ്യൂസ് ഗ്ലാസ്സിലെടുത്തുകൊണ്ടുവന്നു. ആപ്പിൽ കഷണങ്ങളാക്കി തനിക്ക് തന്നു... വളരെ സ്നേഹമുള്ള മനുഷ്യൻ...

“ഫസലേ എനിക്ക് രണ്ടുകുട്ടികൾ കൂടിയുണ്ട്, രണ്ടും ആൺകുട്ടികളാണ്, മൂത്തവൻ എം.ബി.എയ്ക്ക് പഠിക്കുന്നു. രണ്ടാമത്തവൻ പത്താംക്ലാസ്സ് പരീക്ഷയെഴുതി നിൽക്കുന്നു. ഞാൻ പറഞ്ഞത് ഒരു ഉപദേശമായി കണ്ടാൽ മതി... സമൂഹത്തിലുള്ള എല്ലാ മനുഷ്യരേയും ഒരേ കണ്ണിൽ കാണാൻ ശ്രിക്കരുത്. തിരിച്ചറിവുണ്ടാകേണ്ട പ്രായമാണിത്.“

“നാളെ ഫ്രീയാകുമ്പോൽ ഇങ്ങോട്ടേക്ക് പോരേ... ഞാൻ ഉച്ചയോടുകൂടിയേ വരികയുള്ളൂ...“

അവൻ ഗുഡ്നൈറ്റ് പറഞ്ഞ് പിരിഞ്ഞു. പോകാൻ നേരം ഒരു വലിയപൊതിക്കെട്ട് ഫ്രൂട്സും ചോക്ലേറ്റുമൊക്കെ അവന് നൽകി... അവൻ വേണ്ടെന്നു പറഞ്ഞെങ്കിലും നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു...

അവന്റെ ജീവിതത്തിൽ ആദ്യത്തെ അനുഭവം. തന്നെ ദുരുദ്ദേശത്തോടെയല്ലതെ ഒരു മനുഷ്യൻ വിളിച്ച് ഉപദേശിച്ചത് അവന് പുതിയൊരു അനുഭവം തന്നെയായിരുന്നു.

തിരികെ അവൻ റൂമിലെത്തി...

“ഇതെവിടുന്നാ ഫസലേ... കാശുമൊത്തം ചിലവാക്കിയോ...“

“ഇല്ലുമ്മാ ഇത് ഞാൻ വാങ്ങിയതല്ല... എന്റെ സുഹൃത്ത് എനിക്ക് തന്നതാ..“

“നിനക്കിപ്പോൾ ഈ ലോകം മുഴുവൻ സുഹൃത്തുക്കളാണല്ലോ...നിന്റെ വല്ല സിനിമയും ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ നീ നിലത്തൊന്നും ചവിട്ടില്ലായിരിക്കുമല്ലോടാ...“

“അവന് ചിരിച്ചുകൊണ്ട് നിലത്ത് പായവിരിച്ചു.

“ഉമ്മാ എനിക്ക് ഉറക്കംവരുന്നു. ഞാൻ കിടക്കട്ടെ...“

“ഓ മോനേ, നീ കിടന്നോ...“

അവൻ നിലത്തുകിടന്ന് ആലോചിക്കുകയായിരുന്നു. തനിക്ക് ജന്മം തന്ന തന്റെ വാപ്പ... തൊട്ടടുത്ത നിലയിൽ ദുരിതം അനുഭവിക്കുന്നു... തന്റെ ഉമ്മ ഇതൊന്നുമറിയാതെ തൊട്ടു താഴെ... ഉമ്മ ഇപ്പോൾ എന്തു സന്തോഷത്തോടെയാണ് കഴിയുന്നത്. ആ സന്തോഷം എന്നും നിലനിൽക്കണമെങ്കിൽ ഉമ്മ ഒരിക്കലും ആ മനുഷ്യനെ കാണാൻ പാടില്ല... അതിനുള്ള അവസരം ഇല്ലാതാക്കണം. അതിന് താനെപ്പോഴും ഇവിടെ ഉണ്ടായിരിക്കണം. എന്തായാലും നാളെക്കഴിഞ്ഞ് ഡിസ്ചാർജ് ആകുമല്ലോ, അതുവരെ ഇവിടെത്തന്നെ കൂടാം...

“മോനേ ഫസലേ നീ ഉറങ്ങിയോ..“

“ഇല്ലുമ്മാ.... ഉറക്കം വരുന്നു..“

“നീ നാളെ വീട്ടിലേയ്ക്ക് പൊയ്ക്കോ... ഇവിടെ ഞാൻ മാത്രം മതി..“

“വേണ്ടുമ്മ ‍ഞാൻ ഉമ്മാനെ ഒറ്റയ്ക്ക് വിട്ടിട്ട് എങ്ങും പോവില്ല... എനിക്ക് ഉമ്മാന്റെ കൂടെത്തെന്ന നിൽക്കണം.“

“സഫിയയ്ക്ക് എതിർക്കാനായില്ല... അവൾ എതിരൊന്നും പറഞ്ഞതുമില്ല... “

ഫസൽ വളരെവേഗം ഉറക്കത്തിലേയ്ക്ക് വഴുതിവീണു. സഫിയ അവനെ നോക്കിയിരുന്നു. ഫസൽ എത്രവേഗമാണ് വളർന്ന് വലുതായത്. തന്റെയും അവന്റെയും ജീവിതം തല്ലിക്കെടുത്തിയ ആ മഹാപാപി... ജീവിതത്തിലൊരിക്കലും ഗുണംപിടിക്കില്ല... തനിക്കൊരിക്കലും അയാളെ കാണാൻ തോന്നിയിട്ടുമില്ല. ഇനി എന്നെങ്കിലും കാണേണ്ടിവന്നാൽപ്പോലും ആ മുഖത്തുപോലും നോക്കാൻ‌ സാധിക്കാത്തവിധം വെറുത്തുപോയതാണ്. വാപ്പായില്ലാതെ അവനെ ഇതുവരെ വളർത്തിക്കൊണ്ടുവന്നു... പലതും തനിക്ക് നഷ്ടപ്പെടുത്തേണ്ടിവന്നിട്ടുമുണ്ട്. എന്നാലും അവനെ പഠിപ്പിച്ച് വലിയവനാക്കണം. അതു മാത്രമാണ് തന്റെ പ്രധാന ലക്ഷ്യം. പഠിത്തത്തിൽ അവൻ മോശമൊന്നുമല്ല... എസ്.എസ്.എൽ.സി. റിസൾട്ടു വരാറായി... നല്ല മാർക്കുണ്ടെങ്കിൽ അവനെ സയൻസ് ഗ്രൂപ്പെടുത്ത് പഠിപ്പിക്കണം. അവനെ നല്ലൊരു നിലയിലെത്തിച്ചാൽ പിന്നെ തനിക്ക് വിശ്രമിക്കാം.

ആ മാതാവിന്റെ ആഗ്രഹം സാധിക്കുമായിരിക്കാം... അവരുടെ മനസ്സിൽ അവനെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രമാണ്. ആ സ്വപ്നങ്ങൾ നിറവേറ്റാനാകുമോ ഫസലിന്. അറിയാതെ അവർ ഉറക്കത്തിലേയ്ക്ക്  വഴുതിവീണു. 

കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ്  സഫിയ ഉണർന്നത്... മോൾക്ക് വിശക്കുന്നുണ്ടാകും... കുഞ്ഞ് ഭൂമിയിലേയ്ക്ക് വന്നിട്ട് ഏതാനും മണിക്കൂറുകളല്ലേ ആയുള്ളൂ. സിസ്റ്റർ പറഞ്ഞിരിക്കന്നത് മുലപ്പാൽ മാത്രമേ കൊടുക്കാവൂ എന്നാണ്. സഫിയ എഴുന്നേറ്റ് ലൈറ്റിട്ടു.. കുഞ്ഞിനെ പതുക്കെ വാരിയെടുത്തു. പതുക്കെ അങ്ങോട്ടുമിങ്ങോട്ടും നടന്നു... കുഞ്ഞിന്റെ കരച്ചിൽ കേട്ടിട്ടായിരിക്കണം സിസ്റ്റർ ഡോറിൽ മെല്ലെ തട്ടി... സഫിയ കുഞ്ഞിനെ കിടക്കയിൽ കിടത്തി വാതിൽ തുറന്നു. ചിരിച്ച മുഖവുമായി നിൽക്കുന്ന സിസ്റ്റർ... 

“എന്താ ചേച്ചീ എന്തുപറ്റി..“

“അവൾ ഉണർന്നു കരയുകയാ...“

“അതേ വിശന്നിട്ടാ.... അമ്മയേ വിളിച്ചേ കുറച്ചു പാലുകൊടുക്കാം... എന്നാലേ ശമനമാകൂ.... മുലപ്പാലുകുടിക്കാൻ കുഞ്ഞിനെ പ്രത്യേകം പഠിപ്പിക്കുകയൊന്നും വേണ്ട... ചിലകുട്ടികളാണെങ്കിൽ വളരെപ്പെട്ടെന്നുതന്നെ പരിചിതരാകും... ചിലർക്ക് കുറച്ച് പരിശീലനവും വേണ്ടിവരും...“

സിസ്റ്റർ കുട്ടിയെ അഫ്സയുടെ അടുത്തേയ്ക്ക് നീക്കി കിടത്തി, അഫ്സയോട് സൈഡിലേയ്ക്ക് ചരിഞ്ഞു കിടക്കാൻ പറഞ്ഞു... അപ്പോഴേക്കും ഫസൽ ഉണർന്നിരുന്നു. 

“മോനേ നീ സൈഡിലേയ്ക്ക് മാറി കിടന്നോ.... ഇവിടെ മാമി കുഞ്ഞിന് പാലുകൊടുക്കുകയാണ്.“


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  30 06 2019

ഷംസുദ്ധീൻ തോപ്പിൽ 23 06 2019

15.6.19

നിഴൽവീണവഴികൾ - ഭാഗം 26

പെട്ടെന്നാണ് അകത്തുനിന്ന് സഫിയയുടെ നിലവിളി കേട്ടത്... അവൾ ഓടിക്കിതച്ച് ഉപ്പാന്റെ അടുത്തേയ്ക്ക് വന്നു.

”ഉപ്പാ... ഉപ്പാ വേഗം ഒരു വണ്ടി വിളിക്കാൻ ഫസലിനോട് പറയൂ ... നമ്മ്ടെ..... അഫ്സയ്ക്ക് ഒരു തളർച്ച... പെട്ടെന്ന് ആശുപത്രിയിലെത്തിക്കണം. ഫസൽ ഉടൻതന്നെ‍ കവലയിലേയ്ക്കോടി, അല്പസമയത്തിനകം ഒരു കാറുമായി തിരികെയെത്തി.. എല്ലാരുംകൂടി അഫ്സയെ കാറിൽ കയറ്റി.. കാർ വേഗംതന്നെ നഗരത്തിലെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു...

അവൾക്ക് മാസം തികഞ്ഞിരിക്കുകയായിരുന്നു. ഡോക്ടർ പറഞ്ഞ ഡേറ്റിന് ഇനിയും രണ്ടാഴ്ചകൂടിയുണ്ടായിരുന്നു. പക്ഷേ ഇതു തികച്ചും അപ്രതീക്ഷിതമായിരിക്കുന്നു. അവർ ഹോസ്പിറ്റലിൽ കാഷ്വാലിറ്റിയിലെത്തി ഡോക്ടർ നോക്കിയിട്ട് എത്രയും വേഗം തീയേറ്ററിലേയ്ക്ക് കൊണ്ടുപോകാൻ നഴ്സുമാർക്ക് നിർദ്ദേശം നൽകി. അവർ മൂവരും തിയേറ്ററിനു വെളിയിൽ കാത്തിരുന്നു. ഉദ്വോഗജനകമായ നിമിഷങ്ങൾ റഷീദിനെ അറിയിക്കണോ എന്ന് ഉപ്പയോട് ചോദിച്ചപ്പോൾ വേണ്ടെന്നുള്ള മറുപടി. അവൻ വിഷമിക്കും എന്തായാലും ഡോക്ടർ കാര്യം വിശദമായി പറയുമല്ലോ. അതിനുശേഷം തീരുമാനിക്കാം. സഫിയയും ഉമ്മയും ഭിത്തിയോട് ചേർത്തിട്ടിരുന്ന കസേരയിൽ ഇരുന്നു. ഹമീദ് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. ഫസൽ ചുറ്റുപാടുകൾ വീക്ഷിച്ചുകൊണ്ടുനിൽക്കുന്നു. അല്പം ദൂരെ മാറി നിൽക്കുകയായിരുന്ന ഫസലിന്റെ അടുത്തേയ്ക്ക് സുമുഖനായ ഒരു മനുഷ്യൻ നടന്നടുത്തു. ഫസലിനോടു ചോദിച്ചു.

“മോനേ ആരാ അമ്മയെയാണോ പ്രസവത്തിനു കൊണ്ടുവന്നത്.“

“അല്ല മാമിയാ, മാമൻ ഗൾഫിലാ“

“മോന്റെ വീടെവിടാ.. നല്ല മുഖപരിചയം“

അവൻ എല്ലാം വിശദമായി പറഞ്ഞു.

അദ്ദേഹം സ്വയം പരിചയപ്പെടുത്തി.

“ഞാൻ നാസർ, ഇവിടെ സിറ്റിയിൽ സ്വർണ്ണക്കട നടത്തുന്നു. എന്റെ ഭാര്യയെ പ്രസവത്തിന് കൊണ്ടുവന്നതാ... ചില സീരിയലുകളിലൊക്കെ മുഖംകാണിച്ചിട്ടുണ്ട്.“

ഫസൽ വളരെവേഗം അയാളുമായി അടുത്തു. അവന്റെ സിനിമാമോഹം അയാളോടു പറഞ്ഞു. ഒരു സിനിമയിൽ അവസരം കിട്ടിയകാര്യവും നിലവിൽ ഒരു സിനിമയുടെ ഡിസ്കഷൻ നടക്കുന്ന കാര്യവും അവസാനം ആദ്യ സിനിമയുടെ നിർമ്മാതാവിന്റെ മരണത്തോടെ മുടങ്ങിയതുമെല്ലാം...

“ഫസലേ നീ പേടിക്കേണ്ട... നീ സിനിമയിൽ മാത്രമേ അഭിനയിക്കുള്ളോ... സീരിയലായാലും കുഴപ്പമില്ലല്ലോ.. സിനിമയിലേയ്ക്കുള്ള ചവിട്ടുപടിയാണ് സീരിയൽ..“

“അതറിയാം... എങ്ങനെയെങ്കിലും എനിക്ക് അഭിനയിക്കണം.“

ഹമീദ് നോക്കുമ്പോൾ തന്റെ കൊച്ചുമകൻ പലരുമായി സംസാരിക്കുന്നത് കാണുന്നുണ്ടായിരുന്നു. ആ മനുഷ്യന് അഭിമാനം തോന്നി. അവൻ വളർന്നിരിക്കുന്നു പത്താംക്ലാസ്സ് കഴിഞ്ഞെങ്കിലും അവന് പ്രായത്തെക്കാളും വളർച്ചയെത്തിയിരിക്കുന്നു. കണ്ടാൽ ഒത്തൊരു യുവാവായി മാറിയിരിക്കുന്നു.

നാസർ തന്റെ പോക്കറ്റിൽനിന്ന് ബിസിനസ് കാർഡെടുത്ത് ഫസലിന് നൽകി..

“നീ എന്നെ ഈ നമ്പറിൽ വിളിക്കണം. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാം. എന്റെ വീടും ഇവിടടുത്തുതന്നെ. ഇവിടുത്തെ ഡോക്ടർ  എന്റെ പരിചയക്കാരനാ ഞാൻ ഡോക്ടറോഡ് വിവരങ്ങൾ പറഞ്ഞേക്കാം.

അവൻ നന്ദിപൂർവ്വം തലയാട്ടി. നാസർ അവൻെറ കവിളിൽ തലോടി നടന്നുപോയി... അവൻ ഒന്നും മിണ്ടിയില്ല.

സഫിയയ്ക്ക് തന്റെ മകനിൽ അഭിമാനം തോന്നി. അവൻ സ്മാർട്ടായിരിക്കുന്നു. എന്ത് കാര്യവും നിശ്ചയ ധാർഢ്യത്തോടെ ചെയ്യാനുള്ള കരുത്തും കഴിവും ഉള്ളവനെപ്പോലെ തോന്നുന്നു. അവന്റെ സ്മാർട്ട്നസ് കണ്ടിട്ടാകും എല്ലാരും അവനോട് ഇഷ്ടം കൂടുന്നത്.

ആ മാതാവിന് സംഭവങ്ങളുടെ യാഥാർത്ഥ്യം അറിയില്ലല്ലോ... മകൻ അറിയാതെ അകപ്പെട്ടുകൊണ്ടിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച്. സഫിയയ്ക്ക് അവനിന്നും ഒരു കൊച്ചുകുട്ടിതന്നെ. പക്ഷേ ഈ ജീവിതത്തിനിടയിൽ ഒരു കുട്ടി അറിയാൻ പാടില്ലാത്തതെന്താണോ അതവൻ അറിഞ്ഞു കഴിഞ്ഞിരുന്നു. പലരിൽ നിന്നും, അവിടെ അവരാരും അവനെ ഒരു കുട്ടിയായി കണ്ടിരുന്നില്ല. മാതാവിന്റെയും അടുത്ത ബന്ധുക്കളുടേയും മുന്നിൽ മാത്രമായിരുന്നു അവൻ ഒരു ആൺകുട്ടിയായിരുന്നത്, പക്ഷേ മറ്റുപലർക്കും അവൻ വെറുമൊരു ലൈംഗിക ഉപകരണമായിരുന്നു. തങ്ങളുടെ വികാരം ശമിപ്പിക്കാനുള്ള ഉപകരണം. തൊലിവെളുപ്പും സൗന്ദര്യവും, കുറച്ചൊരു സ്ത്രൈണഭാവവും അവനെ എത്താൻ പാടില്ലാത്തിടത്തെല്ലാം എത്തിച്ചിരുന്നു.

ഇതിൽ ആരെയാണ് കുറ്റപ്പെടുത്തുക. പറക്കമുറ്റുംമുമ്പ് സഫിയയെയും ഫസലിനെയും അടിച്ചു പുറത്താക്കപ്പെട്ട അവന്റെ വാപ്പയേയോ... വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെനിൽക്കേണ്ട സമയത്ത് ജീവിക്കാനായി തൊഴിൽതേടിപ്പോയ അവന്റെ ഉമ്മയേയോ... അതോ അവനിലുണ്ടാകുന്ന മാറ്റങ്ങൾ ശരിക്ക് മനസ്സിലാക്കാൻ സാധിക്കാതെപോയ ഹമീദ് എന്ന വൃദ്ധനോ... ഇല്ല ഇവിടെ നമുക്ക് ഇവരാരെയും കുറ്റപ്പെടുത്താനാവില്ല. കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നാലും സംഭവിക്കേണ്ടതെല്ലാം സംഭവിച്ചിരിക്കും. കാരണം ഇവിടെ കുറ്റക്കാർ നമ്മൾ ജീവിക്കുന്ന സമൂഹംതന്നെയാണ്. സുരക്ഷിതമായ ശാരീരിക സുഖത്തിനുവേണ്ടി ആൺവേശ്യകളെ സൃഷ്ടിക്കുന്ന നമ്മുടെ സമൂഹം. ഇവിടെ മിടുക്കനായ ആ കുട്ടിക്ക് കാലിടറിയെങ്കിൽ നമ്മളെല്ലാം കുറ്റക്കാർ തന്നെയാണ്. തുടച്ചുമാറ്റപ്പെടണം ഈ വൃത്തികേടുകൾ സമൂഹത്തിൽനിന്നും. ഇതൊരു മനോവൈകല്യമായി ഇവിടുത്തെ സമൂഹം കാണേണ്ടിയിരിക്കുന്നു. മറ്റെല്ലാ വൈകല്യവും പോലെ കാമപൂർത്തീകരണത്തിനായി
ആൺകുട്ടികളെ കരുവാക്കുന്നവരെ മാനസികരോഗികളായിക്കണ്ട് അതിനുള്ള ചികിത്സ നൽകണം. അവരുടെ ലിംഗം ഉദ്ധരിക്കാത്തവിധം ശാസ്ത്രീയമായ മുൻകരുതലുകളെടുക്കണം. വീട്ടിൽ ഭാര്യയുള്ളവൻപോലും കാമപൂർത്തീകരണത്തിനായി കൊച്ചു കുട്ടികളുടെ പിറകേപോകുന്ന സംസ്കാരം. ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതിരകിക്കേണ്ടിയിരിക്കുന്നു.

തിയേറ്ററിന്റെ വാതിൽ തുറന്ന് നഴ്സ് പുറത്തേയ്ക്ക് വന്നു.

“അഫ്സയുടെ ആരെങ്കിലുമുണ്ടോ“ എന്ന ചോദ്യം ഉയർന്നു.

“ഉണ്ട് ....“ മറുപടി പറഞ്ഞത് ഫസലായിരുന്നു.

വെള്ള തുണിയിൽ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞിനെ നഴ്സ് പുറത്തേയ്ക്ക് കൊണ്ടുവന്നു. സഫിയ കു‍ഞ്ഞിനെ ഏറ്റുവാങ്ങി.

“പെൺകുഞ്ഞാ... സുഖപ്രസവം.“

അവൻ ജിജ്ഞാസയോടെ കുഞ്ഞിന്റെ  മുഖത്തേയ്ക്ക് നോക്കി. സഫിയ ഉപ്പയേയും ഉമ്മയേയും കുഞ്ഞിനെ കാണിച്ചു.

“ഉടനേ കുഞ്ഞിനെ തിരികെത്തരണം.“ നഴ്സ് വാതിലടച്ച് അകത്തേയ്ക്ക് പോയി...

“ഉമ്മാ അവന്റെ ചെവിയിൽ ബാങ്ക് വിളിച്ചോളൂ ....“

സൈനബ അവനെ കൈയ്യിൽ വാങ്ങി... ആ വൃദ്ധമാതാവിന്റെ ചുണ്ടുകൾ പതിയെ ആ കുഞ്ഞിന്റെ ചെവിയിൽ മന്ത്രിച്ചു...

“ അല്ലാഹു അക്ബർ... അല്ലാഹു അക്ബർ... അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ് .... അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്...  ഹയ്യ അലസ്സലാത്ത്  ...... ഹയ്യ അലൽ ഫലാഹ്...അല്ലാഹു അക്ബർ... അല്ലാഹു അക്ബർ....ലാ ഇലാഹ ഇല്ലല്ലാ “ [ അല്ലാഹുവാണ്ഏറ്റവും വലിയവൻ അല്ലാഹുവാണ് ഏറ്റവും വലിയവൻ.അല്ലാഹുഅല്ലാതെ  ഒരു ദൈവമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.നമസ്ക്കാരത്തിലേക്കു വരൂ.വരൂ വിജയത്തിലേക്ക്
 അല്ലാഹുവാണ് ഏറ്റവും വലിയവൻ അല്ലാഹുവാണ് ഏറ്റവും വലിയവൻ
 അല്ലാഹു അല്ലാതെ ഒരു ദൈവമില്ല ]

സൈനബ കുഞ്ഞിന്റെ ചെവിയിൽ ബാങ്ക് വിളി കഴിഞ്ഞു കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വെച്ചതും   അടുത്തുള്ള പള്ളിയിൽ നിന്നും ബാങ്കുവിളിയുയർന്നു... എല്ലാർക്കു സന്തോഷമായി... [ ഇസ്ലാം മതത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ കുഞ്ഞിന്റെ കർണ്ണ പടങ്ങളിൽ ആദ്യം മുഴങ്ങേണ്ട ശബ്ദം സൃഷ്ടാവിന്റെ മന്ത്രധ്വനിയാണ്.ആ മന്ത്രം ഉരുവിടുന്ന സമയത്ത് തന്നെ അടുത്ത പള്ളിയിലെ നിസ്കാര സമയം  വിളിച്ചറിയിച്ചു കൊണ്ടുള്ള ബാങ്ക് വിളി പടച്ചോന്റെ അനുഗ്രം തന്നെയാവാം]

ഉപ്പ ഉടനെതന്നെ ഫസലിനോടു പറഞ്ഞു...

“മോനേ നീപോയി ഏതേലും ബൂത്തിൽനിന്നും റഷീദിനെ വിളിച്ചു കാര്യം പറയണം.“ റഷീദിന്റെ നമ്പർ ഫസലിന് കാണാപ്പാടമായിരുന്നു.

ഫസൽ ഹോസ്പിറ്റലിനടുത്തുള്ള ബൂത്തിലേയ്ക്കോടി... ആദ്യവിളിയിൽതന്നെ റഷീദ് ഫോണെടുത്തു. ഫസൽ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു....

“മോനേ ഫസലേ... നീ അവനു നല്ലൊരു പേരുകണ്ടുപിടിക്കണം. എല്ലാരോടും എന്റെ അന്വോഷണം പറയണം. വീട്ടിലെത്തിയിട്ട് വിശദമായി സംസാരിക്കാം“

അവൻതിരിച്ച് ഹോസ്പിറ്റലിലെത്തി. ഹമീദ് ഡോക്ടറെ കണ്ട് സംസാരിച്ചു. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. കുട്ടിക്ക് ആവശ്യത്തിനുള്ള ഭാരമൊക്കെയുണ്ട്. വേറേ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും മൂന്നു നാലു ദിവസങ്ങൾക്കകം വീട്ടിലേയ്ക്ക് പോകാമെന്ന് അറിയിച്ചു.

ഫസൽ പതുക്കെ പുറത്തിറങ്ങി സ്വന്തം കൈയ്യിലുണ്ടായിരുന്ന പണമുപയോഗിച്ച് കുട്ടിക്ക് കളിക്കാനുള്ള കളിപ്പാട്ടമൊക്കെ വാങ്ങി തിരികെവന്നു. കൈയ്യിലെ പൊതികണ്ട സഫിയയും ഉമ്മയും ഉറക്കെ ചിരിച്ചു.

“മോനേ ഇപ്പോൾ പ്രസവിച്ചതല്ലേയുള്ളൂ... കളിക്കാനുള്ള പ്രായമൊന്നുമായില്ല. ഈ ബോളൊക്കെ തട്ടിക്കളിക്കൻ ഇനിയും സമയമെടുക്കും.“

അവന് ഒരല്പം ജാള്യത തോന്നി...

“കുഴപ്പമില്ലുമ്മ.. ഞാൻ കളിച്ചു കാണിച്ചുകൊടുക്കാല്ലോ.“

“ശരി ശരി . നടക്കട്ടെ....“

ഏകദേശം ആറുമണിയോടെ അമ്മയേയും കുഞ്ഞിനേയും റൂമിലേയ്ക്ക്കൊണ്ടു വന്നു ... കുഞ്ഞിന്റെയും അമ്മയുടെയും അടുത്ത് ഒരാൾ എപ്പൊഴും ഉണ്ടായിരിക്കണം എന്ന് നഴ്‌സ് പറഞ്ഞു. എല്ലാവരും എവിടെ നിൽക്കണമെന്നില്ല ഇവിടെ നിയമമനുസരിച്ച് രാത്രി ആയാൽ  ഒന്നോ രണ്ടോ ആളുകളിൽ കൂടുതൽ നില്ക്കാൻ പാടില്ല എന്നാണ് നിയമം .എല്ലാരും വലിയ സന്തോഷത്തിലായിരുന്നു. ആ കുടുംബത്തിൽ കുറേനാളുകൾക്കുശേഷം ഒരു കുഞ്ഞു പിറന്നിരിക്കുന്നു. അൻവറും വാർത്തയറിഞ്ഞ് ഹോസ്പിറ്റലിലെത്തി. അവൻൊപ്പം നാദിറയും വരുമൊന്നു കരുതി. പക്ഷേ അവളെത്തിയില്ല. ഒരുപക്ഷേ അവർ വിവാഹം കഴിഞ്ഞിട്ട് ഇത്രനാളായിട്ടും ഒരു കുഞ്ഞിക്കാലുകാണാനുള്ള ഭാഗ്യമുണ്ടായില്ലല്ലോ. ആ ഒരു വിഷമവും ഉണ്ടായിരിക്കും.

നിങ്ങൾ എല്ലാവരും വീട്ടിലേക്കു പോയിക്കൊള്ളൂ ഞാനും ഫസലും ഇവിടെ ഉണ്ടല്ലോ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിപ്പാട് അകലെ അല്ലെ ഞാൻ വിളിക്കാ.ഫസലും ഏതൊക്കെ കണ്ടു പരിചയിക്കട്ടെ അവന് ഇഷ്ടമായിരുന്നു അഫ്സ മാമിയുടെയും കുഞ്ഞിന്റെയും കൂടെ ഹോസ്പിറ്റലിൽ നിൽക്കാൻ

ഹമീദും മറ്റുള്ളവരും  അൻവർ വന്ന ഓട്ടോയിൽ തന്നെ
വീട്ടിലേക്ക് പോയി . ഫസൽ അവരെ യാത്രയാക്കി തിരികെ റൂമിലെത്തി. അവൻ കുഞ്ഞുണരുന്നതും കാത്തിരുന്നു.

ഫസൽ ആലോചിക്കുകയായിരുന്നു. എന്ത് പേരായിരിക്കും അവൾക്ക് യോജിക്കുക. പല പേരുകളും അവന്റെ മനസ്സിലേയ്ക്ക് ഓടിവന്നു. രണ്ടു മൂന്നു പേരുകൾ അവൻ റഷീദ് മാമയോട് പറയാൻ തീരുമാനിച്ചു. എന്തായാലും നാളെ വിളിക്കുമല്ലോ അപ്പോൾ പറയാം...

അവൻ പതുക്കെ പുറത്തേയ്ക്കിറങ്ങി... ഹോസ്പിറ്റലൊന്നു ചുറ്റിയടിച്ചു കാണണം... പല റൂമുകളും പൊതു വാർഡുകളു കടന്നവൻ പോയി... അപ്രതീക്ഷിതമായി ഒരു മുഖം കണ്ട് ഒരു നിമിഷം അവൻ നിന്നു. അവശനായ ഒരു രോഗിയെ വീൽചെയറിൽ സിസ്റ്റർ തള്ളിക്കൊണ്ടുവരുന്നു. തലയിലൊരു കെട്ടുണ്ട്. കൂടാതെ കാലിൽ ബാന്റേജുമുണ്ട്. അവൻ പെട്ടെന്ന് സൈഡിലേയ്ക്ക് ഒഴിഞ്ഞു മാറി... അവനേയും കടന്ന് ആ വീൽചെയർ മൂന്നാമത്തെ നിലയിലേയ്ക്ക് പോകുന്നത് കണ്ടു. അവൻ ആർക്കും സംശയം തോന്നിക്കാതെ പിൻതുടർന്നു. മൂന്നാമത്തെ നിലയിൽ മുന്നൂറ്റി പന്ത്രണ്ടാമത്തെ റൂമിലെത്തി. വാതിൽ തുറന്ന് അകത്തേയ്ക്ക്. അവൻ റൂമിന്റെ വാതിലിൽ ഒട്ടിച്ചിരുന്ന പേരു വായിച്ചു.ഹംസ  അതേ അത് താൻ ഉദ്ദേശിച്ച വ്യക്തിതന്നെ തന്റെ വാപ്പ... തന്നെയും ഉമ്മയേയും നിർദാക്ഷിണ്യം വീട്ടിൽനിന്ന് ഇറക്കിവിട്ട ക്രൂരനായ തന്റെ വാപ്പ. ഇനി ഒരിക്കലും കാണില്ലെന്നു കരുതിയതാണ്. എന്നും താൻ മറക്കാൻ ശ്രമിച്ച മുഖം . തന്റെ മുന്നിലെത്തിയിരിക്കുന്നു.

ഇന്നും മനസ്സിൽനിന്നും മായാതെ നിൽക്കുന്ന ആ കാളരാത്രി. ഉമ്മയെ അടിച്ച് അവശനാക്കിയ മനുഷ്യൻ... തന്റെയും ഉമ്മയുടെയും ജീവിതം തകിടംമറിച്ച ആ മനുഷ്യന് ഇന്നീ ഗതിവന്നല്ലോ... കാലം കരുതിവച്ച കണ്ടുമുട്ടലായിരുന്നു അത്. തന്നെ ഒരിക്കലും അദ്ദേഹത്തിന് മനസ്സിലാവില്ല. കൂടെ നിൽക്കുന്നത് മകളാണെന്നു തോന്നുന്നു. കൂടെ രണ്ടു ചെറിയ ആൺകുട്ടികളും. അവൻ അല്പനേരം അവിടെ ചുറ്റിപ്പറ്റി നിന്നു. സാവധാനം ഡ്യൂട്ടി നഴ്സിനടുത്തെത്തി... അവരോട് വളരെ താഴ്മയായി ചോദിച്ചു.

“സിസ്റ്ററെ ആ 312 റൂമിലെ പേഷ്യന്റിന് എന്ത് അസുഖമാണ്.“

“മോനറിയാമോ അയാളെ...“

“ഇല്ല അറിയില്ല... തലയും കാലും കെട്ടിയിരിക്കുന്നതുകണ്ട് ചോദിച്ചതാ...“

“ആ രോഗി ഇവിടെ വന്നിട്ട് ഏകദേശം ഒരുമാസത്തോളമായി ബ്രയിൻ ട്യൂമറായിരുന്നു... സർജറി കഴിഞ്ഞിട്ടിപ്പോൾ രണ്ടാഴ്ചയായി. കൂടാതെ ക്രോണിക് ഡയബറ്റിക്കും ഉണ്ട്. കുറച്ച് സീരിയസ്സായിരുന്നു. ദൈവകൃപയാൽ ഒന്നും സംഭവിച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തിന് ട്യൂമാറാണെന്നും ഇനി ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് ഇല്ലന്നും മനസ്സിലാക്കിയപ്പൊ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി   ഇപ്പോൾ മകളോടൊപ്പമാണ് താമസം...“

എന്നെങ്കിലും എവിടെവെച്ചെങ്കിലും നേരിൽ കണ്ടാൽ മനസ്സിൽ കരുതിവച്ചിരുന്ന ചോദ്യം... വേണ്ട... ഇനിയൊന്നും ചോദിക്കേണ്ട... ചെയ്ത തെറ്റിന് പടച്ചോൻ ആവോളം കൊടുത്തിരിക്കുന്നു. ദൈവശിക്ഷയിൽനിന്നും ആർക്കും ഒഴിഞ്ഞുമാറാനാവില്ല. ചെയ്ത പാപങ്ങൾക്ക് പരിഹാരമില്ല. ശിക്ഷ സ്വയം അനുഭവിക്കണം. അനുഭവിക്കട്ടെ... എന്തായാലും ഉമ്മയോ മറ്റാരുമോ ഇതറിയേണ്ട... ഉമ്മയെ ഒറ്റയ്ക്ക് പുറത്തേയ്ക്ക് വിടാതിരിക്കാൻ നോക്കണം. അവൻ റൂമിലേയ്ക്ക് പോയി....

“എന്താ ഫസലേ മുഖം വാടിയിരിക്കുന്നു...“

“ഒന്നുമില്ലുമ്മ.. അതുപിന്നെ വാപ്പാനെ...“

“ഏതു വാപ്പ...“ 

“കുഞ്ഞിന്റെ വാപ്പ റഷീദ് മാമ... “അവൻ അറിയാതെ പറഞ്ഞത് സൂത്രത്തിൽ മാറ്റി പറഞ്ഞു.

“എന്നോട് പറഞ്ഞിരിക്കാ ഒരു നല്ല പേരു കണ്ടുപിടിക്കാൻ... നാളെ വിളിക്കുമ്പോൾ പറയണം.“

“എന്നിട്ട് നിന്റെ മനസ്സിൽ പേരെന്തെങ്കിലും ഉണ്ടോ...“

“ഉണ്ട്... നല്ലൊരു പേരുണ്ട്. അതിപ്പോൾ പറയില്ല... നാളെ റഷീദ് മാമാനോട് പറയാം... ഇഷ്ടപ്പെട്ടാൽ ഉമ്മാനോടും പറയാം...“

അവന്റെ ചിന്തകൾ പലതായിരുന്നു. സഫിയ എന്തൊക്കെയോ അവനോട് ചോദിക്കുന്നുണ്ടായിരുന്നു. അവൻ അനന്തതയിലേയ്ക്ക് നോക്കി എന്തെല്ലാമോ ഉത്തരവും പറയുന്നുണ്ടായിരുന്നു. നേരം ഇരുട്ടി പുറത്ത് വൈദ്യുത വിളക്കുകൾ തെളിഞ്ഞു. ചെറിയ തണുത്ത കാറ്റുണ്ട്... ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു.

 “ഇവിടെ ആരാണ് ഫസൽ.“ സിസ്റ്റർ അകത്തേയ്ക്ക് വന്ന് ചോദിച്ചു

“അത് ഞാനാണ്..“ ഫസൽ ഉത്തരം പറഞ്ഞു.

“ഫസലിനെ കാണാൻ ഒരാൾ കൗണ്ടറിൽ നിൽക്കുന്നുന്നു .“ അവന്റെ ഉള്ളൊന്നു പിടഞ്ഞു... ആരായിരിക്കുമത്. അവൻ സാവധാനം എഴുന്നേറ്റു. ആർക്കും ഒരു സംശയവുമില്ലാതെ അവൻ പുറത്തേയ്ക്കിറങ്ങി....


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  23 06 2019

ഷംസുദ്ധീൻ തോപ്പിൽ 16 06 2019

8.6.19

നിഴൽവീണവഴികൾ - ഭാഗം 25

പെട്ടെന്നാണ് ബലിഷ്ഠമായ ഒരു കൈ ഫസലിന്റെ തോളിൽ വന്നുപതിച്ചത്. അവൻ തിരിഞ്ഞുനോക്കി സൗമ്യഭാവത്തോടെ ഒരു പോലീസുകാരൻ തന്നെ പിറകിലേയ്ക്ക് നീക്കി നിർത്തി. അവൻ അറിയാതെ ”എന്റെ കൃഷ്ണാ ഒന്ന് കാണാന്നെ കരുതിയുള്ളൂ അതിപ്പൊ? ”മുൻപേ നടന്ന സംവിധായകനെ തിരക്കിനിടയിൽ അവിടെങ്ങും കാണാനേ ഇല്ല ... അവന്റെ കണ്ണുൾ ഭയത്തോടെ അവിടെല്ലാം നോക്കി... ആ നോട്ടം അവസാനിച്ചത് പോലീസുകാരന്റെ മുഖത്തായിരുന്നു....

ദയനീയമായി അവൻ പോലീസുകാരനെ നോക്കി. താൻ പിടിക്കപ്പെട്ടുവോ... താനൊരു ഹിന്ദുവല്ലായിരിക്കാം പക്ഷേ മനുഷ്യനല്ലേ... തന്നെ നിർബന്ധിച്ച് ഒപ്പംകൂട്ടിയ ഡയറക്ടറെ കാണാനുമില്ല.. തിരക്കിലെവിടയോ അകപ്പെട്ടെന്നു തോന്നുന്നു... അവന്റെ ഹൃദയമിടിപ്പ് കൂടുകയായിരുന്നു. പെട്ടെന്ന് സൗമ്യഭാവത്തിൽ പോലീസുകാരൻ അവനോടു പറഞ്ഞു.

”മോനേ... ഇവിടെ ഉടുപ്പിട്ട് അകത്ത് കയറിക്കൂടാ... ആദ്യമാണല്ലേ... ഉടുപ്പൂരി തോളിലിട്ടോളൂ... ആചാരങ്ങളല്ലേ മാറ്റാൻ പറ്റുമോ.” അവന് ആശ്വാസമായി... പടച്ചോൻ കാത്തു... അല്ല കൂടെ കണ്ണനും കാത്തു... അവന് ഒരു കാര്യം ഉറപ്പായി ഏതു ദൈവമായാലും മനുഷ്യൻ ദൈവത്തിന്റെ മുന്നിൽ ഒന്നുതന്നെ... ‌താനിവിടെ എത്തിയത് ഒരു നിയോഗമായിരിക്കാം... കൂടെ പഠിക്കുന്ന രാജേഷും സന്തോഷുമൊക്കെ പുരാണങ്ങളിലെ കഥകളും മറ്റും പറഞ്ഞുതരാറുണ്ട്. ഒരത്ഭുതത്തോടെ എല്ലാം കേട്ടിരിക്കും. കൃഷ്ണനെക്കുറിച്ച് അവർ പറയുമ്പോൾ നൂറുനാവാണവർക്ക്... കൃഷ്ണന്റെ ലീലാവിലാസങ്ങളും മഹാഭാരതത്തിൽ അർജ്ജുനന് നൽകിയ ഗീതോപദേഷങ്ങളുമൊക്കെ കവിതാരൂപത്തിലും പഠിച്ചിട്ടുണ്ടല്ലോ... ഗുരുവായൂർ വരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ തനിക്ക് അകത്തു കയറാനും ഒരു അവസരം ലഭിച്ചു. 

”കണ്ണാ ഗുരുവായൂരപ്പാ എന്നെ നീയറിഞ്ഞു”.... മൈക്കിൽനിന്നുയർന്നുവരുന്ന ഭക്തിഗാനം... അത് തന്നെക്കുറിച്ചായിരിക്കുമോ... താൻ മനസ്സിൽ ചിന്തിച്ചതാ... കണ്ണൻ എന്നെ ആരെന്നറിഞ്ഞു കാണുമായിരിക്കും....

പെട്ടെന്നാണ് ഡയറക്ടർ അവിടെ ഓടിയെത്തയത്... അദ്ദേഹം അല്പം നീരസത്തോടെ അവനോടു പറഞ്ഞു.

”എടോ സന്തോഷേ നീയെവിടെയായിരുന്നു... പെട്ടെന്ന് വന്നേ... തൊഴുതിട്ട് പല കാര്യങ്ങളും തീർക്കാനുള്ളതാ... ഞാൻ ചെയ്യുന്നതുപോലൊക്കെ ചെയ്തേക്കണം. എന്റെ അടുത്തുനിന്നും മാറിപ്പോകല്ലേ....” അവൻ തലകുലുക്കി സമ്മതിച്ചു.

പിന്നീട് സംവിധായകൻ ചെയ്യുമ്പൊലെയൊക്കെ ഫസലും ചെയ്തു. എന്നാലും അവന്റെ ഉള്ളിലൊരു ഭയം ആരെങ്കിലും തന്നെയെങ്ങാനും തിരിച്ചറിഞ്ഞാൽ. പിന്നെ ജയിലിൽ കിടക്കേണ്ടി വരും. അവൻ ആരേയും വല്ലാതെ ശ്രദ്ധിച്ചില്ല. അവസാനം എല്ലാം കഴിഞ്ഞ് ഫസലിന്റെ നെറ്റിയിൽ സംവിധായകൻ ചന്ദനം തൊടുവിച്ചു. 

”ഇനി നിന്നെ കണ്ടാൽ മാപ്പിള ചെക്കനാണെന്ന് ആരും പറയില്ല. അത്രയ്ക്ക് ഐശ്വര്യമുണ്ട് നിന്നെ കാണാൻ”. അവന്റെ ചെവിയിൽ അയാൾ പറഞ്ഞു. 

അപ്പോഴാണ് ഫസലിനാശ്വാസമായത്. കൗണ്ടറിൽ നിന്നും പ്രസാദം വാങ്ങി. 

”ഇനിയും നിന്റെ പേടി മാറിയില്ലെ ഇനി പേടിക്കണ്ട. നീ ആദ്യമായിട്ടല്ലെ, നിനക്കെല്ലാ നടകളും കാണിച്ച് തരാം. നീയൊരു കലാകാരനല്ലേ... എല്ലാ മതങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. ഞാൻ പള്ളിയിൽ  പോകാറുണ്ട് ചർച്ചിൽ പോകാറുണ്ട് അമ്പലത്തിലും പോകും... എനിക്ക് എല്ലാ ദൈവങ്ങളിലും വിശ്വാസമാ... ആര് എപ്പോൾ ഏതു ദൈവത്തിന്റെ രൂപത്തിലാണ് സഹായവുമായി വരുന്നതെന്നറിയില്ലല്ലോ.. നീയൊന്നു ധൈര്യമായിരിക്ക് വൈകുന്നേരത്തിനു മുൻപേ വീട്ടിലെത്തിയാൽ പോരേ..”

”മതി സാർ.”

”എന്നാൽ വാ.”

ഫസൽ അമ്പല നടയിലെ കാഴ്ചകൾ കണ്ട് അത്ഭുതപ്പെട്ടു അത്രയ്ക്ക് മനോഹരമായിരുന്നു അവിടുത്തെ ശിൽപചാതുരി. ഉച്ചവരെ അവരെല്ലാ നടകളും ചുറ്റി നടന്ന് കണ്ടു. നായർ കുറെ സാധനങ്ങൾ മേടിച്ചു. 

”നിനക്കെന്തെങ്കിലും വേണോ.”

”വേണ്ട സാർ നീ എന്തിനാ എന്നെ സാറെന്ന് വിളിക്കണത്. ഞാൻ നിന്റെ ഏട്ടനല്ലെ. ഇനി മുതൽ നീ എന്നെ ഏട്ടാ എന്ന് വിളിച്ചാമതി.”      

റിസപ്ഷനിൽ എത്തിയപ്പോൾ ഭക്ഷണം റെഡിയായിട്ടുണ്ടെന്ന് പറഞ്ഞു. 

”സന്തോഷ് വാ ഏതായാലും നമുക്ക് ഭക്ഷണം കഴിച്ചിട്ട് റൂമിൽ പോകാം.”

ഭക്ഷണം വിളമ്പി അവനൽഭുതപ്പെട്ടു പന്ത്രണ്ട് തരം കറികൾ രണ്ട് തരം പപ്പടം നെല്ല് കുത്തരിയുടെ ചോറ് അവന് സദ്യ ഏറെ ഇഷ്ടമാണ്. അതവൻ പുറത്ത് കാണിക്കാതെ ഭക്ഷണം കഴിച്ചു. അത് കഴിഞ്ഞവർ റൂമിൽ പോയി. ഇനി നമുക്കൽപം കിടക്കാം നിനക്ക് യാത്രാക്ഷീണമൊക്കെ ഉള്ളതല്ലെ. 

”വേണ്ട ഏട്ടാ ഞാനിവിടെ ഇരുന്നോളാം. ഏട്ടൻ കിടന്നോളൂ.”

”ആ ഞാൻ മാത്രമെങ്ങിനെ കിടക്കാനാ ഇങ്ങട്ട് കിടക്കെടോ”.

അതും പറഞ്ഞ് സംവിധായകൻ വലിച്ചവനെ തന്റെ അരികിൽ കിടത്തി. കെട്ടിപ്പിടിച്ചവനെ തുരുതുരാ ചുംബിച്ചു. 

”ഫസലെ നിന്നെ എനിക്കൊരുപാടിഷ്ടാ ഞാൻ നിന്നെ സിനിമയിൽ വലിയ ആളാക്കും. അപ്പൊ എന്നെയൊക്കെ നീ മറക്കുമോ.”

”ഇല്ല ഏട്ടാ ഏട്ടനെ ഞാനെങ്ങനെ മറക്കാ...”

എ.സിയുടെ തണുപ്പ് റൂമിൽ കൂടിക്കൂടി വന്നു... അദ്ദേഹം കമ്പിളിപ്പുതപ്പെടുത്ത് മൂടി എന്നിട്ട് അടുത്തേയ്ക്ക് ചേർത്ത് കിടത്തി പുതപ്പിച്ചു. ഇപ്പോൾ രണ്ടുപേരും ചേർന്ന് കിടക്കുകയാണ്. പതിയെ സംവിധായകൻ കൈകൾ അവന്റെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കാൻ തുടങ്ങി. അവനൊന്നും മിണ്ടാൻ കഴിഞ്ഞില്ല. ഫസലിന് പതിയെ കാര്യങ്ങൾ പിടികിട്ടി. എന്നാലും അവൻ അടങ്ങാതെ കിടന്നു. മറുത്തെന്തെങ്കിലും പറഞ്ഞാൽ അഭിനയിക്കാൻ ചാൻസ് കിട്ടിയില്ലെങ്കിലോ. പലരും തന്റെ ശരീരത്തിൽ പലതും പരീക്ഷിക്കപ്പെട്ടു... ഇനി ഇതും സഹിക്കുകതന്നെ. ആ പുതപ്പിനുള്ളിൽ അരുതാത്തത് പലതും നടക്കുന്നു. താൻ നിസ്സഹായനായി നിർജ്ജീവനായി കിടക്കുന്നു. 

പക്ഷെ ഫസലിന് ഒരു കാര്യം വ്യക്തമായി. ഇതുവരെ തന്നെ ചൂഷണം ചെയ്തവരെപ്പോലെയല്ല സംവിധായകൻ പെരുമാറുന്നത്. തന്റെ രഹസ്യഭാഗങ്ങളിൽ സ്പർശിച്ചുകൊണ്ട് അദ്ദേഹം നിർവൃതി കണ്ടെത്തുന്നു. കൂടെക്കൂടെ തന്നേ അദ്ദേഹത്തോട് ചേർത്ത് പിടിക്കുകയും മുഖത്ത് ഉമ്മവയ്ക്കുകയും ചെയ്യുന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ കൊഞ്ചിക്കുഴയുന്നു. അദ്ദേഹത്തന്റെ താല്പര്യം ഇതാണെന്നു തോന്നുന്നു. അൽപ്പസമയത്തിനകം അദ്ദേഹം തളർന്ന് ഫസലിനെ കെട്ടിപ്പിടിച്ചു കിടന്നു. ഫസിലന്റെ കാതിൽ പതിയെ പറഞ്ഞു. 

”എനിക്ക് പെണ്ണുങ്ങളോട് തീരെ താൽപര്യമില്ല. അതുകൊണ്ടാ ഞാൻ ഇത് വരെ കല്ല്യാണം പോലും കഴിക്കാത്തത്. എനിക്ക് നിന്നെ പോലത്തെ ചെക്കൻമാരെ വലിയ ഇഷ്ടാ.” പെണ്ണുങ്ങളാവുമ്പോ ഇത്ര ധൈര്യത്തിൽ ഇവിടെങ്ങും കൊണ്ടുവരാൻ പറ്റുമോ.. പോലീസു പിടിച്ചാൽ തീർന്നു. ചാനലുകാരായ ചാനലുകാരൊക്കെ ആഘോഷിക്കും. പിന്നെ കഷ്ടകാലത്തിന് ഗർഭം ഉണ്ടാകുമെന്നു പേടിക്കേണ്ടല്ലോ...”

ശരിയാണ് സ്ത്രീപീഢനത്തേക്കാൾ ഇവിടെ കൂടുതൽ നടക്കുന്നത് പുരുഷ പീഢനം തന്നെയാണ്. കാമം കത്തിനിൽക്കുന്നവന് ആണായാലും പെണ്ണായാലും തന്റെ ലൈംഗിക സംതൃപ്തിക്കു വേണ്ടത് വെറും മാംസംമാത്രമാണ്. വികാരത്തിനു മുന്നിൽ വിവേകം അടിയറവുപറയുന്നു. അൽപസുഖത്തിനുവേണ്ടി സ്വന്തം വർഗ്ഗത്തിൽപ്പെട്ട കുട്ടികളെത്തന്നെ ഉപയോഗിക്കുന്നവർ. പല മോഹന വാഗ്ദാനങ്ങളും നൽകി പീഢിപ്പിക്കുന്നവർ. അറിയാത്ത പ്രായത്തിൽ പലവിധ ചൂഷണങ്ങൾക്കും വിധേയരാകുന്നവർ. ഈ കാര്യങ്ങൾ ഭീഷണിയാൽപുറത്തുപറയാൻ മടിക്കുന്നവർ. ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായതിന്റെപേരിൽ ആത്മഹത്യചെയ്തവർ. ലജ്ജിക്കണം നമ്മൾ ഈ വൈകൃതങ്ങളോർത്ത്. വേണം ഇതിനെതിരെ ബോധവൽക്കരണം. എത്രത്തോളം ശ്രദ്ധ പെൺകുട്ടികളുടെ കാര്യത്തിൽ ചെലുത്തുന്നോ അത്രത്തോളമോ അതിലധികമോ ശ്രദ്ധ ആൺകുട്ടികളുടെ കാര്യത്തിലും ആവശ്യമാണ്. അടുത്തിടെ പത്രത്തിൽ വായിച്ചത്ത് ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ലൈംഗിക ഉത്തേജക വസ്തുക്കൾ ഉപയോഗിക്കുന്നത് മലയാളികളാണെന്നാണ്. മലയാളികൾക്കിതെന്തുപറ്റി. നീലച്ചിത്രങ്ങൾകണ്ട് ലൈംഗിക മരവിപ്പ് നേരിടുന്നവർ. ശരിയ്ക്കും മലയാളികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണ്. 

നമ്മൾ സാക്ഷരതയിൽ വളരെ മുന്നിലാണ്. ജീവിത നിലവാരത്തിലും ഒട്ടും പിറകിലല്ല... മദ്യപാനം, മയക്കുമരുന്ന്, ലൈംഗിക വൈകൃതങ്ങൾ എല്ലാറ്റിലും നമ്മൾ മുന്നിൽത്തനെ... മറ്റു സ്റ്റേറ്റിലുള്ളവരെ നമ്മൾ കളിയാക്കാറുണ്ട്. അവർ മലവിസർജ്ജനം നടത്തുന്നത് റെയിൽ പാളത്തിലാണെന്നും... കുളിക്കാറില്ലെന്നും... അങ്ങനെ പലരീതിയിലും. ദിവസവും രണ്ടുനേരം കുളിക്കുകയും വൃത്തിയാലും വെടിപ്പായും വസ്ത്രം ധരിക്കുകയുമെല്ലാം ചെയ്യുന്ന നമുക്ക് എത്ര ഐ.എ.എസ്, കാരെ എത്ര ഐപിഎസ് കാരെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. നമ്മൾ കളിയാക്കുന്ന മറ്റു സ്റ്റേറ്റുകളി‍ൽ നിന്നും ഐഎഎസ് എന്തെന്നറിയാത്ത കുടുംബത്തിൽനിന്ന് ഐഎഎസ് കാരായവർ നമ്മുടെ സ്റ്റേറ്റിൽ ജോലിചെയ്യുന്നു. എന്നിട്ടും നമുക്ക് ഉയരങ്ങളി‍ലെത്താൻ കഴിയുന്നില്ല. പുനർ ചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

”ഫസലേ പിന്നെ പെട്ടന്നൊന്നും സിനിമയിൽ കയറാൻ പറ്റില്ല. ഇടയ്ക്കൊക്കെ നീ ഇവിടെ വരേണ്ടിവരും. ഇന്ന് ഡ്രസ്സ് അളവെടുക്കുന്ന ആള് എത്തിയിട്ടില്ല. അടുത്ത തവണ എന്തായാലും ആള് വരും. ഞാനിവിടെ എത്തുന്നതിന് മുമ്പ് നിനക്ക് കത്തിടാം. നീ തനിച്ച് വന്നാമതി. എന്തായാലും ഞാൻ നിന്നെ ഒരു സിനിമാ നടനാക്കും നമ്മിളിവിടെ ചെയ്തതൊന്നും നിന്റെ മാഷോട് പറയരുത്. ഇത് വെറുമൊരു നേരമ്പോക്കായി കണ്ടാൽ മതി”.

”ഇല്ലചേട്ടാ.”

”എന്നാ നീ വേഗം റെഡിയായിക്കോ. വൈകുന്നേരത്തിന് മുമ്പ് നിനക്ക് വീട്ടിലെത്താം. നിന്റെ കയ്യിൽ വണ്ടിക്കൂലിക്ക് കാശുണ്ടൊ”

”ഉണ്ട്.”

”ഏതായാലും ഇതിരിക്കട്ടെ.” ഒരു നൂറിന്റെ മൂന്നു നോട്ടുകൾ സംവിധായകൻ ഫസലിന്റെ പോക്കറ്റിൽ വച്ചുകൊടുത്തു. അവൻ എതിർത്തില്ല. തന്നെ ഉപയോഗിച്ചതിന് തന്ന പ്രതിഫലം... അവൻ മനസ്സിൽ കരുതി.

ഒരുപാട് പ്രതീക്ഷകളോടെ ഫസൽ നാട്ടിലേക്ക് ബസ് കയറി. നാട്ടിലെത്തി പിറ്റേന്ന് തന്നെ ലത്തീഫ്മാഷെ കണ്ടപ്പൊ അവനൊരു നുണതട്ടിവിട്ടു. 

”മാഷെ ഡ്രസ്സിന്റെ അളവെടുത്തു. എത്രയും പെട്ടെന്ന് സിനിമ തുടങ്ങുമെന്നാ സംവിധായകൻ പറഞ്ഞത്.” 

ലത്തീഫ്മാഷിന് വളരെ സന്തോഷമായി. ഇങ്ങിനെയൊക്കെയാണെങ്കിലും ഫസൽ പഠിപ്പിൽ ഒരു കുറവും വരുത്തിയില്ല. ആയിടയ്ക്കാണ് സ്കൂളിൽ ആ വർഷത്തെ കലോത്സവത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചത്. എല്ലാത്തിനും ഫസൽ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. നാടകം മോണോആക്ട് ഒപ്പന കോൽക്കളി ഈ ഇനത്തിൽ നാടകവും കോൽക്കളിയും ഒപ്പനയും ജില്ലയിലേക്ക് സെലക്ട് ചെയ്യപ്പെട്ടു. സ്കൂളിൽ നിരന്തരമായ പ്രാക്ടീസ്. ജില്ലാ മത്സരത്തിൽ ഫസലിന്റെ ഒപ്പനയ്ക്കും കോൽക്കളിക്കും ഫസ്റ്റ് കിട്ടി. നാടകം തേഡ് പ്രൈസ് ആയതിനാൽ സ്റ്റേറ്റ് മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. ഇപ്രാവശ്യത്തെ സ്റ്റേറ്റ് കലോത്സവം തിരുവനന്തപുരത്താണെന്ന് അറിഞ്ഞപ്പോൾ പങ്കെടുക്കുന്ന എല്ലാവർക്കും വളരെ സന്തോഷമായി. തിരുവനന്തപുരത്തെ പറ്റി കേട്ടതല്ലാതെ ഇതുവരെ കണ്ടിട്ടില്ല. സംസ്ഥാനഭരണ സിരാകേന്ദ്രമായ തിരുവനന്തപുരം കാണാനുള്ള അവസരം. അവിടെ നിന്നും ഫസ്റ്റ് പ്രൈസോടെ വിജയിക്കണം. നിരന്തരം പ്രാക്ടീസ് നടന്ന് കൊണ്ടിരിക്കയാണ്. എല്ലാവരുടെയും ശ്രദ്ധ അതിലാണ്. എങ്ങിനെയെങ്കിലും ജയിക്കണം. 

ഒരു ഞായറാഴ്ച്ച ഫസലിനൊരു മടി കുറെ ദിവസമായില്ലെ നിരന്തരമായ പ്രാക്ടീസ്. ഇന്നേതായാലും പോവണ്ട. നാളെ എന്തെങ്കിലും പറയാം. തിങ്കളാഴ്ച്ച സ്കൂളിലെത്തിയപ്പോഴാണ് അവൻ  ഞെട്ടിക്കുന്ന വാർത്തയറിഞ്ഞത്. സ്റ്റേറ്റ് കലോത്സവത്തിൽ നിന്ന് ഫസലിനെ ഒഴിവാക്കിയിരിക്കുന്നു. പകരം ഒരു മാഷിന്റെ മകനെ എടുത്തിരിക്കുന്നു. കളി മോശമായതുകൊണ്ട് മാസ്റ്ററുടെ മകനെ ആദ്യം ഒഴിവാക്കിയതായിരുന്നു. പക്ഷെ ഇപ്പൊ അവനെ തന്നെ എടുത്തിരിക്കുന്നു. ഇത്രയും ദിവസം താൻ അധ്വാനിച്ചത് വെറുടെയായി. തന്റെ എല്ലാ പ്രതീക്ഷകളും തകർന്നിരിക്കുന്നു. എന്തെങ്കിലും ഒരു കാരണം കിട്ടാൻ വേണ്ടി കാത്തിരിക്കയായിരുന്നു അവരെന്ന് തോന്നുന്നു. താനിന്നലെ വീട്ടിൽ വെറുതെ ഇരിക്കയായിരുന്നു. പക്ഷെ താനതത്ര കാര്യമാക്കിയില്ല. 

ഫസൽ ഹെഡ്മാസ്റ്ററുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. പറയുകയല്ലായിരുന്നു കരയുകയായിരുന്നു. അത്രയ്ക്ക് അവന് വേദനയുണ്ടായിരുന്നു. 

”ഫസലെ നിനക്കറിയില്ലെ കലാപരമായ എല്ലാ കാര്യവും ബാബുമാഷും ചന്ദ്രൻ മാഷുമാണ് തീരുമാനിക്കുന്നത്. ബാബുമാഷ് ഇന്ന് കാലത്ത് എന്നോട് വന്ന് പറഞ്ഞു ഫസലിനെ മാറ്റിവേറെ ആളെ വെച്ചെന്ന്. നീ നേരാംവണ്ണം പ്രാക്ടീസിനൊന്നും വരുന്നില്ലെന്ന്.”

അവൻ കരഞ്ഞുകൊണ്ടു പറഞ്ഞു. ”ഞാനിന്നലെ മാത്രമേ വരാത്തുള്ളൂ സാർ. ഇത് വരെ ഞാൻ കഷ്ടപ്പെട്ടതൊക്കെ..”

”എന്ത് ചെയ്യാനാ ഫസലേ നമുക്ക് അടുത്ത തവണ നോക്കാം നീയിവിടെത്തന്നെയല്ലേ അടുത്തവർഷവും പഠിക്കുന്നത്. ഇതിൽ എനിക്ക് കൂടുതലൊന്നും ചെയ്യാൻ കഴിയില്ല.....

അവൻ ഒഫീസിന്റെ പടിയിറങ്ങി പുറത്തുവന്നു. അപ്രതീക്ഷിതമായി അവിടെ ഐഷുവിനെ കണ്ടു.. അവൻ തന്റെ വിഷമം ഉള്ളിലൊതുക്കാൻ പാടുപെട്ടു. അവൻ അങ്ങോട്ടു പറഞ്ഞു തുടങ്ങുന്നതിനുമുമ്പ് ഐഷു അവനോട് പറഞ്ഞു.

”ഫസലേ കാര്യങ്ങളൊക്കെ ഞാനറിഞ്ഞു. നീ  വിഷമിക്കേണ്ട... എല്ലാത്തിനും ഒരു കാലം വരും... ഇത് നിനക്ക് വിധിച്ചിട്ടില്ലാന്ന് കൂട്ടിക്കോ.... ഇതിലും വലിയ അവസരമായിരിക്കും നിനക്കായി പടച്ചോൻ കരുതീട്ടുണ്ടാവുക”. അവൾ അതും പറഞ്ഞ് മുന്നോട്ടു നടന്നു.

അവന് പെട്ടെന്ന് ഒരു ഊർജ്ജം കിട്ടിയതായി തോന്നി . എന്തൊരാശ്വാസം... അവളുടെ രണ്ടു വാചകത്തിൽ തന്റെ വിഷമമെല്ലാം എങ്ങോ പോയ്മറഞ്ഞു... ശരിയാണ് പടച്ചോൻ തനിക്ക് ഇതിലും വലിയ സർപ്രൈസ് കരുതിയിട്ടുണ്ടാവും.

അവൻ മനസ്സിലോർത്തു ഇതിന് പിന്നിൽ ബാബുസാറാണ് അയാൾക്ക് തന്നോടെന്തോ ദേഷ്യമുണ്ട്. അതിന്റെ പക തീർത്തതാണയാൾ..... 

അക്കൊല്ലം സംസ്ഥാനതല മത്സരത്തിൽ ഒപ്പനയും കോൽക്കളിയും പൊട്ടി. കളിക്കിടയിൽ സാറുടെ മകൻ തെറ്റിച്ചതാണെന്ന് കൂടെ കളിച്ചവർ ഫസലിനോട് വന്ന് പറഞ്ഞു. അവർക്ക് ഫസലിനെ മാറ്റിയത് തീരെ ഇഷ്ടപ്പെട്ടില്ലായിരുന്നു. സാറിന്റെ മകനാണെങ്കിൽ ശരിക്ക് കളിയും അറിയില്ല. ഏതായാലും അതിൽ ഏറെ സന്തോഷിച്ചത് ഫസലാണ്. ഇടയ്ക്ക് ബാബുസാറെ കാണുമ്പോൾ ഇപ്പൊ എന്തായി എന്നുള്ള ചിരിയും ചിരിച്ച് കടന്ന് പോകും. അക്കൊല്ലവും ഫസൽ നല്ല മാർക്കോടെ 10 ലേക്ക് പാസായി. വീട്ടിൽ എല്ലാവർക്കും സന്തോഷമായി. 

”മോനേ ഫസലേ നീ നന്നായി പഠിക്കുന്നുണ്ടല്ലോ. ഇനി പത്താം ക്ലാസാണ് കൂടുതൽ ശ്രദ്ധിക്കണം. ഇവിടെ നിന്റെ പഠിത്തകാര്യങ്ങൾ നോക്കാനുള്ള വിദ്യാഭ്യാസവും അറിവും മറ്റാർക്കുമില്ല.” ഹമീദ് ഫസലിനോട് പറഞ്ഞു. 

”മോൻ ഇതുവരെ പഠിച്ചപോലെ നന്നായി പഠിക്കണം. നല്ല മാർക്കോടെ ജയിക്കണം.”

”ഞാൻ പഠിച്ചോളാം ഉപ്പാ.”

സ്നേഹത്തോടെ ഹമീദ് ഫസലിനെ ചേർത്തുനിർത്തി.

പെട്ടെന്നാണ് അകത്തുനിന്ന് സഫിയയുടെ നിലവിളി കേട്ടത്... അവൾ ഓടിക്കിതച്ച് ഉപ്പാന്റെ അടുത്തേയ്ക്ക് വന്നു.

”ഉപ്പാ... ഉപ്പാ വേഗം ഒരു വണ്ടി വിളിക്കാൻ ഫസലിനോട് പറയൂ ... നമ്മ്ടെ.....”



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  16 06 2019


ഷംസുദ്ധീൻ തോപ്പിൽ 09 06  2019



1.6.19

നിഴൽവീണവഴികൾ - ഭാഗം 24

...തന്റെ ജീവിതത്തിൽ നല്ലതും ചീത്തയും സംഭവിച്ചത് ഹാജിക്കയെ കണ്ടതിനു ശേഷമായിരുന്നു. ആ ചിരി മുഖം ഇനിഇല്ലെന്നോർക്കുമ്പോൾ.... ഫസൽ  എപ്പോഴോ ഉറങ്ങിപോയി . ഉണർന്നപ്പോൾ നേരം വെളുത്തിരുന്നു. പെട്ടെന്നുതന്നെ കുളിച്ച് കാപ്പികുടിച്ചെന്നുവരുത്തി അവൻ ഇറങ്ങി ഓടി... അദ്ദേഹത്തിന്റെ മയ്യത്തൊന്നു കാണണം അതായിരുന്നു അവന്റെ ലക്ഷ്യം... 

തടിച്ചു കൂടിയ ജനക്കൂട്ടത്തിനിടയിൽ ആരും അറിയാതെ ഫസൽ  അവിടെ ചുറ്റിപ്പറ്റി നിന്നു. വീടിനകത്തു കടക്കാൻ ശ്രമിച്ചപ്പോൾ തന്നെ പരിചയമില്ലാത്തവനെപ്പോലെ തടഞ്ഞുനിർത്തുകയായിരുന്നു. റസിയാത്ത  തന്നെ കണ്ടഭാവം പോലും നടിച്ചില്ല... തന്നെ എല്ലാരും അവഗണിക്കുന്നതുമാതിരി, വല്ലാത്ത നിരാശ അവനിൽ കടന്നുകൂടി... അധികനേരം അവനവിടെ നിൽക്കാനാവുമായിരുന്നില്ല... മയ്യത്ത് നമസ്കാരത്തിന് നിൽക്കാതെ ഫസൽ അവിടെനിന്നും വീട്ടിലേയ്ക്ക് തിരിച്ചു. പോകുന്നവഴി നാലുമുക്കിലെ ആലിന്റെ ചുവട്ടിൽ അല്പനേരം ഇരുന്നു. തണുത്ത കാറ്റുതട്ടിയപ്പോൾ ഒരാശ്വാസം, കഴിഞ്ഞതെല്ലാം മറക്കാൻ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഹാജിക്കയുടെ ചിരിമുഖം അപ്പോഴും അവന്റെ മനസ്സിൽ തെളിഞ്ഞു നിന്നിരുന്നു. തന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരിക്കാം ഇതെന്നവൻ കരുതി.

ദിവസങ്ങൾ കടന്നുപോയി. ഫസലിന് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം കൂടിക്കൂടി വരികയാണ്. പക്ഷെ എങ്ങിനെ... ഒരവസരം കിട്ടുകയെന്നുള്ളത് എളുപ്പമല്ല.  ഹാജിക്കയിൽ അവന് നല്ല പ്രതീക്ഷയായിരുന്നു. പക്ഷെ പിന്നീടാണറിഞ്ഞത് അയാൾ തന്നെ ചൂഷണം ചെയ്യുകയായിരുന്നെന്ന്. ഒരുപാട് കൂട്ടുകാരോട് സിനിമയിൽ തനിക്ക് എത്രയും പെട്ടന്ന് അവസരം കിട്ടുമെന്ന് പറയുകയും ചെയ്തു. അവരൊക്കെ ഇപ്പോൾ സിനിമാ നടനെന്ന് പറഞ്ഞ് കളിയാക്കുകയാണ്. 

പലരും കളിയാക്കുമ്പോഴും ഐഷു അവനെ ദയനീയമായി നോക്കുമായിരുന്നു. ഐഷുവിനും ആഗ്രഹമുണ്ടായിരുന്നു താനൊരു സിനിമാനടനായി കാണാൻ. അവളുടെ വാപ്പയുടെ ശ്രമഫലമായാണ് തനിക്ക് ഹാജിക്ക അവസരം തന്നത്. ഹാജിക്കയുടെ മരണത്തോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

ഒരുദിവസം ഫസൽ ലൈബ്രറിയിൽ ചില പുസ്തകങ്ങൾ തിരയുകയായിരുന്നു. അപ്രതീക്ഷിതമായി തന്റെ ചുമലിൽ ഒരു തലോടൽ. അവൻ തിരിഞ്ഞു നോക്കി. ഐഷു...

”എന്താ ഐഷു ഇവിടെ.”

”എന്താ എനിക്കിവിടെ വന്നൂടെ.”

”വരാം... അപ്രതീക്ഷിതമായി കണ്ടതുകൊണ്ടാ ചോദിച്ചത്”.

അവൾ ഒരു തുണ്ട് കടലാസ് അവന്റെ നേരേ നീട്ടി. 

”ഇത് ഇന്നത്തെ പത്രത്തിൽ വന്ന വാർത്തയാ.. വായിച്ചു നോക്കൂ... ചിലപ്പോൾ ഉപകാരപ്പെടും. മറ്റുള്ളവർ കളിയാക്കുന്നതുകോട്ട് വിഷമിക്കരുത്” അവൾ അതും പറഞ്ഞ് പുറത്തേയ്ക്ക് പോയി.

അവളുടെ സാമീപ്യം തനിക്ക് പലപ്പോഴും ഒരു ശക്തി നൽകുന്നതായി തോന്നിയിട്ടുണ്ട്. അവൻ ആ തുണ്ട് കടലാസിലേയ്ക്ക് നോക്കി. സിനിമയിൽ അഭിനയിക്കാൻ അവസരം എന്നായിരുന്നു പ്രധാന തലക്കെട്ട്. പ്രശസ്ത സംവിധായകന്റെ പേരിടാത്ത സിനിമയിൽ പുതുമുഖങ്ങളെ ആവശ്യമുണ്ട്. 7 ദിവസിത്തിനകം താഴെ കൊടുത്ത ടെലിഫോൺ നമ്പറിൽ ബന്ധപ്പെടുക. 

ഫസൽ അല്പം തിടുക്കത്തിൽ പുറത്തേയ്ക്കിറങ്ങി. തന്റെ കൂടെപ്പഠിക്കുന്ന സൈദിയുടെ വാപ്പയുടെ ടെലിഫോൺ ബൂത്താണ് ലക്ഷ്യം. അവിടെയെത്തി പരസ്യത്തിൽ കണ്ട നമ്പറിൽ ഫോൺ ചെയ്തു. ഫോണെടുത്ത  ആൾ ഫസലിനെ നേരിട്ടു കാണണമെന്ന് പറഞ്ഞു. അഭിനയിക്കാൻ താല്പര്യമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല അഭിനയിച്ചു കാണിക്കണം. എത്തേട്ട സ്ഥലം ഗുരുവായൂർ ആണെന്നും എത്രയും പെട്ടന്ന് അവിടെ എത്തണമെന്നും ടൂറിസ്റ്റ് ഹോമിന്റെ പേരും റൂം നമ്പറും പറഞ്ഞു കൊടുത്തു. ഫസലിന് വളരെ സന്തോഷമായി. സംവിധായകൻ തന്നെ നേരിട്ട് കാണുകയാണെങ്കിൽ എന്തായാലും അവസരം കിട്ടും. എന്നിട്ട് വേണം കൂട്ടുകാരുടെ മുമ്പിൽ ഞെളിഞ്ഞ് നടക്കാൻ. അപ്പോഴാണവൻ ആലോചിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ എങ്ങിനെ ഗുരുവായൂരിൽ എത്തും. താൻ കേട്ടിട്ടുണ്ടെന്നല്ലാതെ ഇത് വരെ പോയിട്ടില്ല. ഏകദേശം മൂന്ന് മണിക്കൂർ യാത്ര ഉണ്ടെന്നാ പറഞ്ഞ് കേൾക്കണത്. ഒറ്റക്ക് പോവാൻ പറ്റില്ല. തന്റെ കൂടെ ആരാ വരിക. അപ്പോഴാണവന് ലത്തീഫ് മാഷുടെ മുഖം ഓർമ്മവന്നത്. മാഷോടൊന്ന് ചോദിച്ച് നോക്കാം. അവർക്കൊരാവശ്യം വന്നപ്പോൾ താൻ കൂടെ പോയില്ലെ.

സ്കൂൾ വീട്ട് അവൻ ലത്തീഫ്മാഷിന്റെ താമസസ്ഥലത്തേയ്ക്ക് പോയി. അവൻ കാര്യങ്ങളെല്ലാം വിശദമായി മാഷോട് പറഞ്ഞു. ലത്തീഫ് മാഷിന് വളരെ സന്തോഷമായി. 

”ഞാൻ വരാം. സംവിധായകൻ നിന്നെ കണ്ടാൽ നിനക്കെന്തായാലും അവസരം കിട്ടും. നീ സുന്ദരനല്ലെ !”

ലത്തീഫ് മാഷ് പറഞ്ഞു. അടുത്ത ദിവസം തന്നെ അവർ ഗുരുവായൂരിലേക്ക് പോകാൻ തീരുമാനിച്ചു. ഫസൽ എന്നും സ്കൂളിലേക്ക് പോകുന്ന പോലെ വീട്ടിൽ നിന്നിറങ്ങി. ലത്തീഫ് മാഷ് ബസ് സ്റ്റോപ്പിൽ കാത്ത് നിൽപ്പുണ്ടായിരുന്നു. വൈകിട്ട് സ്കൂൾ വിട്ടുവരുന്ന സമയമാകുമ്പോൾ വീട്ടിൽ എത്തണം. സ്കൂളിൽ തൽക്കാലം എന്തെങ്കിലും പറയാം. എന്തെങ്കിലും കാരണമില്ലാതെ താൻ ലീവെടുക്കില്ലന്ന് സാറിനറിയാം.

അടുത്ത ദിവസം നേരത്തേ വീട്ടിൽ നിന്നും ഇറങ്ങി. ഉപ്പാനോട് രാവിലെ സ്കൂളിൽ ക്ലാസ്സുണ്ടെന്ന് അവൻ കള്ളം പറഞ്ഞു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് കിട്ടി. ഫസലിനെ കൊണ്ട് പൈസ കൊടുപ്പിക്കാൻ ലത്തീഫ് മാഷ് സമ്മതിച്ചില്ല. 

”നീ സിനിമയിൽ കയറിയിട്ട് ഇതിന്റെ പലിശയുൾപ്പെടെ എനിക്ക് തിരികെതന്നാ മതിയെടൊ അത് പറഞ്ഞു ലത്തീഫ് മാഷ് ഫസലിന്റെ തോളിൽ തട്ടി ചിരിച്ചു . തൽക്കാലം ഇപ്പൊ ഞാൻ കൊടുക്കാം.”

11 മണി ആയപ്പോഴേക്ക് അവർ ഗുരുവായൂരിൽ എത്തി. പടിഞ്ഞാറെ നടയിലാണ് സംവിധായകൻ പറഞ്ഞ ലോഡ്ജ്. ലോഡ്ജിന്റെ റിസപ്ഷനിൽ എത്തി കാര്യം പറഞ്ഞു. ഇന്റർവ്യു മുന്നൂറ്റി ഒന്നാം നമ്പർ മുറിയിലാണെന്ന് പറഞ്ഞു. മുറിയുടെ മുമ്പിലവർ എത്തിയപ്പോൾ ഒരുപാട് പേരുണ്ടവിടെ വരിവരിയായി നിൽക്കുന്നു. ഇന്റർവ്യൂ കഴിഞ്ഞ് ഓരോരുത്തർ പുറത്തേക്ക് വരുന്നുണ്ട്. ഫസലും  ആ വരിയിൽ നിന്നു. 

ഇന്റർവ്യൂ കഴിഞ്ഞ് പുറത്തേക്ക് വരുന്ന ഒരാളോട് ”നിങ്ങളെ തിരഞ്ഞെടുത്തോന്ന്” ഫസൽ ചോദിച്ചു. അവൻ പറഞ്ഞു..

”ഇപ്പൊ അറിയില്ല. അറീക്കാമെന്നാ പറഞ്ഞത്.” കൂടുതലൊന്നും പറയാതെ ചിരിച്ച് കൊണ്ടവൻ കടന്ന് പോയി. അവസാനം ഫസലിന്റെ ഊഴമെത്തി. അവന് തന്റെ സ്കൂൾ ജീവിതത്തിലെ കലാമത്സര ഇനങ്ങളിൽ കിട്ടിയ സർട്ടിഫിക്കറ്റെല്ലാം ഒരു കവറിലാക്കി കൊണ്ടുവന്നിരുന്നു. ലത്തീഫ് മാഷും ഫസലും കൂടി റൂമിലേക്ക് കയറി, റൂമിന്റെ വാതിൽ പതിയെ അടച്ചു. അപ്പോഴാണവൻ ശ്രദ്ധിച്ചത് താടിവെച്ച ചെറുപ്പക്കാരൻ ചെയറിൽ ഇരിക്കുന്നു. കണ്ണിമവെട്ടാതെ ഫസലിനെ സൂക്ഷിച്ചുനോക്കുകയായിരുന്നു. ഫസലും ഒന്നും മിണ്ടാനാവാതെ നിന്നു. എന്താണ് സംഭവിക്കുന്നതെന്ന് അവന് മനസ്സിലായില്ല. ഇനി തന്നെ ഇഷ്ടപ്പെടാതെ ഇറങ്ങിപ്പോകാൻ പറയുമോ ആവോ... ഡയറക്ടർ മേശമേലിരുന്ന ബെല്ലിൽ രണ്ടുമൂന്ന് പ്രാവശ്യം അമർത്തി. അദ്ദേഹത്തിന്റെ സഹായി പുറത്തുനിന്നും കതകുതുറന്ന് അകത്തെത്തി. 

”രാജൂ... പുറത്തിനി എത്രപേരുണ്ട്.”

”ഏകദേശം പത്തുപേരോളം വരും.

”അവരോട് പറഞ്ഞേക്ക് എന്റെ സിനിമയിലേയ്ക്കുള്ള നായകനെ സെലക്ട് ചെയ്തെന്ന്. ഇനി അവസരം വരുമ്പോൾ വിളിക്കാമെന്ന്.”

അദ്ദേഹത്തന്റെ സഹായി രാജു ഫസലിനേയും ഡയറക്ടറേയും ലത്തീഫ് മാഷിനേയും മാറിമാറി നോക്കി. ഒരു അനുസരണയുള്ള ജീവനക്കാരനേപ്പോലെ പുറത്തേയ്ക്ക് പോയി...

ഡയറക്ടർ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് വന്ന് അവനെ തന്നോട് ചേർത്തു പിടിച്ചു. 

”ഞാൻ അന്വേഷിച്ചു നടന്ന എന്റെ സിനിമയിലെ കഥാപാത്രത്തെ നിന്നിൽ ഞാൻ കണ്ടെത്തിയിരിക്കുന്നു. നിന്നെ ഇന്റർവ്യൂ ഒന്നും  ചെയ്യണ്ട. നിനക്കേതായാലും എന്റെ പടത്തിൽ നല്ലൊരു വേഷം ഞാൻ തരും. നിന്നെ കണ്ടമാത്രയിൽ എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു.”

ലത്തീഫ് മാഷിനും ഫസലിനും വളരെ സന്തോഷമായി. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ കൂട്ടത്തിൽ ലത്തീഫ് മാഷെ ചൂണ്ടി അയാൾ ചോദിച്ചു. 

”ഇതാരാ ഫസലെ ഇതെന്റെ”.

”എന്റെ സാറാ.”

” ഓ ശിഷ്യൻ ഗുരുവിനേയും കൂട്ടിയാണോ വന്നിരിക്കുന്നത്.”

”ഇവന്റെ വളരെകാലത്തെ ആഗ്രഹമാണ് സിനിമയിൽ അഭിനയിക്കുക എന്നത്. അതാണ് ഞാൻ തന്നെ ഇവന്റെ കൂടെ വന്നത്.”

”അവന്റെ ആഗ്രഹം മനസ്സിലാക്കിയ മാഷല്ലേ... അവൻ എന്തായാലും എന്റെ സിനിമയിൽ അഭിനയിക്കും തീർച്ച.”

കുറച്ചുനേരത്തെ സംഭാഷണങ്ങൾക്കുശേഷം അവർ യാത്രപറഞ്ഞിറങ്ങി. താമസിയാതെ കത്തയയ്ക്കുമെന്നും അപ്പോൾ ഇവിടെ തന്നെ എത്തിച്ചേരണമെന്നും പറഞ്ഞു. സന്തോഷത്തോടെ അവർ നാട്ടിലേക്ക് തിരിച്ചു. സ്കൂൾ വിട്ട് വീട്ടിൽ എത്തുന്ന സമയമായപ്പോഴേക്ക് ഫസൽ വീട്ടിൽ എത്തി. 

”ഫസലെ, നിനക്ക് കത്ത് കിട്ടിയാൽ എന്നെ അറീക്കണം നമുക്ക് ഒരുമിച്ച് പോകാം.” ലത്തീഫ്മാഷ് പറഞ്ഞു. 

”ശരി സർ.”

ഒരാഴ്ച തികഞ്ഞില്ല. അതിന് മുമ്പെ ഫസലിനെ തേടിയൊരു കത്ത്. “ഞാൻ അടുത്ത തിങ്കളാഴ്ച ഗുരുവായൂരിൽ നിങ്ങൾ വന്ന അതേ മുറിയിൽ ഉണ്ടാകും.” നിനക്ക് ഡ്രസ്സ് അളവെടുക്കണം കാലത്ത് തന്നെ പുറപ്പെടുക. അടുത്തമാസം പടം തുടങ്ങും. അതിൽ പ്രധാന റോൾ ഫസലാണ് ചെയ്യുന്നത്. ബാക്കി നേരിൽ

എന്ന്
ഡയറക്ടർ
P G S നായർ

ഫസലിന് വളരെ സന്തോഷമായി. തന്നെ കളിയാക്കിയ കൂട്ടുകാരുടെ മുമ്പിലൂടെ തനിക്ക് തല ഉയർത്തി നടക്കണം. ”സിൽമാനട”നെന്നുവിളിച്ച് തന്നെ കളിയാക്കിയവരൊക്കെ നാളെ എന്നെ അംഗീകരിക്കും. അന്ന് തന്നെ ഫസല് ലത്തീഫ് മാഷുടെ അടുത്ത് വന്ന് കാര്യം പറഞ്ഞു. ലത്തീഫ് മാഷിന് വലിയ സന്തോഷമായി. 

”ഫസലെ ഇപ്പൊ ഇതാരോടും പറയണ്ട. എല്ലാവർക്കും ഒരു സർപ്രൈസ്  ആവണം. സ്ക്രീനിൽ കാണുമ്പോൾ നിന്റെ കൂട്ടുകാരൊക്കെ ഞെട്ടണം. തിങ്കളാഴ്ച കാലത്ത് തന്നെ നമുക്ക് പോകാം. നമ്മൾ കഴിഞ്ഞ പ്രാവശ്യം പോയപ്പോ പറഞ്ഞത് പോലെ വീട്ടിൽ നിന്ന് സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയാൽ മതി. പിന്നെ അഭിനയിക്കാൻ പോവുമ്പോൾ വീട്ടിൽ കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞ് മനസ്സിലാക്കാം. ആദ്യം എതിർപ്പുണ്ടാവുമെങ്കിലും നല്ല പൈസ കിട്ടുമെന്നറിയുമ്പോൾ എതിർപ്പൊക്കെ താനെ കെട്ടടങ്ങികൊള്ളും.”

ഗുരുവായൂരിൽ എത്താനുള്ള ദിവസമെത്തി. ഫസലിന്റെ മനസപ്പൊ ഒരുപാട് സ്വപ്നങ്ങൾ നെയ്യുന്നുണ്ടായിരുന്നു. നാളെ ഞാനൊരു അറിയപ്പെടുന്ന സിനിമാനടൻ. തിങ്കളാഴ്ച കുറച്ച് നേരത്തെ തന്നെ ഫസൽ വീട്ടിൽ നിന്ന് സ്പെഷൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞിറങ്ങി. ബസ്സ്റ്റോപ്പിൽ വന്ന് നിന്നു, ലത്തീഫ്മാഷിനെ കാണുന്നില്ല, കുറച്ച് കഴിഞ്ഞപ്പൊ ലത്തീഫ് മാഷ് ഓടിപ്പിടഞ്ഞെത്തി. 

”ഫസലെ ചെറിയൊരു പ്രശ്നമുണ്ട്. ഇന്ന് രാവിലെയാ എന്റെ അമ്മോശൻ മരിച്ചത്. ഞാൻ അങ്ങോട്ട് പോവുകയാണ്. നീ കാത്ത് നിൽക്കുമെന്ന് കരുതിയാണ് . ഞാനിവിടെ ഇറങ്ങിയത്. നീ ഏതായാലും പോക്ക് മുടക്കണ്ട. വഴി ഏകദേശം നിനക്കറിയില്ലെ. നേരിട്ടുള്ള ബസ്സല്ലെ അവിടെ എത്താറാവുമ്പൊ കണ്ടക്ടറോട് പടിഞ്ഞാറെനടയിൽ ഇറക്കാൻ പറഞ്ഞാ മതി. എന്താ ചെയ്യാ എനിക്ക് വരാൻ പറ്റാത്ത അവസ്ഥയായില്ലെ.”

”സാരമില്ല സാർ ഞാൻ പോകാം”

ഫസലിനെ  ഗുരുവായൂർക്കുള്ള ബസ്സ് കയറ്റി വിട്ടിട്ടാണ് ലത്തീഫ് മാഷ് പോയത്. വീട്ടൽനിന്ന് നേരെത്തെ ഇറങ്ങിയതിനാൽ ഫസൽ 9.30 ആയപ്പോഴേക്ക്  ഗുരുവായൂരിൽ എത്തി. ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ കണ്ടക്ടർ പറഞ്ഞു. പിന്നെ ബുദ്ധിമുട്ടുണ്ടായില്ല. അവൻ ടൂറിസ്റ്റ് ഹോമിന്റെ റിസപ്ഷനിൽ എത്തി ചോദിച്ചു.

”ഡയറക്ടർ P G S നായർ”

”ത്രീ നോട്ട് വൺ (301)” 

കഴിഞ്ഞ തവണത്തെ അതെ റൂം തന്നെ. തേർഡ്  ഫ്ളോറിലായിരുന്നു മുറി. റൂമിന്റെ അടുത്ത് ചെന്നപ്പൊ കഴിഞ്ഞ പ്രാവശ്യത്തെ പോലെ ആരെയും കണ്ടില്ല. തനിച്ചെന്നുള്ള പരിഭ്രമത്തോടെ ഡോർബെല്ലിൽ വിരലമർത്തി. അൽപ്പസമയത്തിന് ശേഷം വാതിൽ തുറക്കപ്പെട്ടു. 

”ആരിത് ഫസലൊ വാ വാ  തനിച്ചെയൊള്ളൂ.”

”സാറിനിന്ന് വരാൻ പറ്റിയില്ല.”

”അല്ലെങ്കിലും അതാ നല്ലത്. നമ്മുടെ ആവശ്യത്തിന് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലൊ ഏതായാലും ഫസലൊന്ന് വേഗം ഫ്രഷാവ് കുളിമുറിയിൽ തോർത്തും സോപ്പും ഉണ്ട്. നമുക്ക് അമ്പലത്തിലൊന്ന് പോയിട്ട് വരാം.”

”അയ്യോ സർ അമ്പലത്തിലൊ?”

”എന്താടൊ നീ അമ്പലത്തിൽ കയറില്ലെ.”

”അതല്ല സാർ ആരെങ്കിലും അറിഞ്ഞാൽ പ്രശ്നമാകില്ലെ.”


”അതിന് നിന്നെ ആരാ തിരിച്ചറിയുക. നിനക്ക് വിശ്വാസമുണ്ടെങ്കിൽ കയറാം, എല്ലാ മതക്കാരുടെയും ദൈവം ഒന്ന് തന്നെയാ വേവ്വേറേ പേരിട്ടു വിളിക്കുന്നെന്നു മാത്രം. ഞാനും അങ്ങിനെ വിശ്വസിക്കുന്ന ആളാണ്. എല്ലാ മതങ്ങളുടേയും ലക്ഷ്യം ഒന്നല്ലേ, മതങ്ങളുടെ വേർതിരിവുകൾ മനുഷ്യനുണ്ടാക്കിയതാ, അസുഖം വരുമ്പോൾ, അപകടം സംഭവിക്കുമ്പോൾ ചികിത്സയ്ക്കായി ഓടിയെത്തുന്ന ആശുപത്രിയിൽ ഏതു ദൈവത്തിന്റെ സാമീപ്യമുണ്ടെന്നു ചോദിക്കാറുണ്ടോ. അതുപോലെ പ്രാർത്ഥനയ്ക്കായി ഏത് ആരാധനാലയത്തിലേയ്ക്കും കടന്നുചെല്ലാം. വിശ്വാസമനുസരിച്ച് ഓരോരുത്തരും ഓരോ ദൈവങ്ങളെ വിളിക്കുന്നു അത്രയേയുള്ളൂ.”

[ശരിയാണ് മതങ്ങളുടെ വേർതിരിവുകൾ മനുഷ്യസൃഷ്ടികൾ മാത്രമാണ്. എല്ലാവരിലും ഉള്ള ചോരയുടെ നിറം ഒന്നുതന്നെ. രക്ത പരിശോധനയിലൂടെ ജാതിനിർണ്ണയിക്കാനുള്ള ലാബുകളും നിലവിലില്ല. മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ വെറും ശവമായി മാറുന്നു അവിടെ സ്വന്തം പേരിനുപോലും സ്ഥാനമില്ല, പരേതന്റെ മൃതദേഹം എന്നുമാത്രമേ പറയൂ. മണിക്കൂറുകൾ കഴിഞ്ഞാൽ അഴിയാൻ തുടങ്ങും, പിന്നെ ഒരുജാതിക്കാരനും അടുത്തുനിൽക്കാൻ തോന്നില്ല. ജാതിയും മതവും മനുഷ്യനുണ്ടാക്കിയ ചട്ടക്കൂടുകൾ മാത്രം. മതപരമായ അതിർവരമ്പുകളല്ല നമുക്കാവശ്യം മനുഷ്യത്വപരമായ കൂടിച്ചേരലുകളാണ്. ജാതിയുടേയും മതത്തിന്റെയേും പേരിൽനടക്കുന്ന അക്രമങ്ങൾ ആർക്കുവേണ്ടിയാണ്, വിശ്വസിക്കുന്ന ദൈവത്തിനുവേണ്ടിയോ, നാം വിശ്വസിക്കുന്ന ദൈവത്തിന് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കാനുള്ള ശക്തിള്ളപ്പോൾ നമ്മൾ ദൈവത്തെ സംരക്ഷിക്കാനിറങ്ങേണ്ടതുണ്ടോ? സർവ്വശക്തനായ ദൈവത്തിന് എല്ലാറ്റിനുമുള്ള കഴിവുണ്ടെന്നുള്ള ബോധ്യമുണ്ടെങ്കിൽ എല്ലാം മനസ്സിലാക്കുന്നുണ്ടെന്നുള്ള തിരിച്ചറിവുണ്ടെങ്കിൽ ഈ ജാതിയും മതവും വേർതിരിവും നിലനിൽക്കില്ല. ഈ പ്രകൃതിയിലുള്ള ജീവജാലങ്ങൾ പോലെ ദൈവത്തിന്റെ വെറുമൊരു സൃഷ്ടിമാത്രമാണ് മനുഷ്യൻ. മനുഷ്യന് ഒരു ജാതിയേ ഉള്ളൂ മനുഷ്യജാതി.‍]
 
അല്പനേരത്തെ നിശബ്ധതയ്ക്കുശേഷം ഫസൽ പറഞ്ഞു.

”സാർ. എനിക്ക് സന്തോമേയുള്ളൂ. പക്ഷെ എനിക്കുടുക്കാൻ മുണ്ടില്ലല്ലോ”

”മുണ്ടൊക്കെ എന്റെ കയ്യിലുണ്ട്. തിരക്കാവുമ്പോഴേക്ക് നമുക്ക് വേഗം പോയിവരാം. നീ വേഗം ഫ്രഷായി വാ.”

ഫസല് പെട്ടെന്ന് തന്നെ കുളിച്ച് വന്നു. സംവിധായകൻ അവനുടുക്കാനൊരു മുണ്ടെടുത്ത് കൊടുത്തു. അവൻ മുണ്ടുടുത്തു. 

”ഫസലെ അങ്ങിനെയല്ല വലത് ഭാഗത്തേക്ക് ഉടുക്കണം.”

”അങ്ങിനെ ഉടുത്താൽ എനിക്ക് നിക്കില്ല സാർ.”

”അതൊക്കെ ഞാൻ ശരിയാക്കിതരാം.” അദ്ദേഹം അവന് മുണ്ടുടുത്ത് കൊടുത്തു. അഴിയാതിരിക്കാൻ ബാക്കിൽ മുണ്ടിന്റെ അറ്റം കെട്ടികൊടുത്തു. 

”കയറുമ്പൊ ഷർട്ടഴിച്ച് കയ്യിൽ പിടിക്കണേ ആരെങ്കിലും അഥവാ പേര് ചോദിച്ചാ ഇവിടം പോകുന്നത് വരെ നിന്റെ പേര് സന്തോഷ് ആണ് കെട്ടോ.” 

”ശരി സാർ...”

ചെരിപ്പൊക്കെ റൂമിൽ അഴിച്ച് വെച്ച് മുറിപൂട്ടി പുറത്തിറങ്ങി. റിസപ്ഷനിൽ അമ്പലത്തിൽ തൊഴുത് വരാം എന്ന് പറഞ്ഞ് ചാവികൊടുത്തു. ഉച്ചക്ക് രണ്ട് ഊണ് ഓർഡർ ചെയ്തു. പുറത്തേക്ക് ഇറങ്ങി. അമ്പലത്തിലേക്ക് നടക്കുമ്പോൾ ഫസലിന്റെ നെഞ്ച് പിടക്കുന്നുണ്ടായിരുന്നു. നാട്ടിലുള്ള ആരും ഇവിടെ ഇല്ലാതിരുന്നാൽ മതിയായിരുന്നു. പ്രശസ്ത ഗായകൻ യേശുദാസിനെ പോലും കയറ്റാത്ത അമ്പലമാണ് ഗുരുവായൂർ അമ്പലം. അതിലേക്കാണ് മുസ്ലിമായ താൻ കയറുന്നത്. സംവിധായകൻ മുന്നേ നടക്കുകയായിരുന്നു, ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ട്. അമ്പലത്തിന്റെ ഉള്ളിലേക്ക് സംവിധായകൻ കയറി. 

പെട്ടെന്നാണ് ബലിഷ്ഠമായ ഒരു കൈ അവന്റെ തോളിൽ വന്നുപതിച്ചത്. അവൻ തിരിഞ്ഞുനോക്കി സൗമ്യഭാവത്തോടെ ഒരു പോലീസുകാരൻ തന്നെ പിറകിലേയ്ക്ക് നീക്കി നിർത്തി. അവൻ അറിയാതെ ”എന്റെ കൃഷ്ണാ  ഒന്ന് കാണാന്നെ കരുതിയുള്ളൂ അതിപ്പൊ? ”മുൻപേ നടന്ന സംവിധായകനെ തിരക്കിനിടയിൽ അവിടെങ്ങും കാണാനേ ഇല്ല ... അവന്റെ കണ്ണുൾ ഭയത്തോടെ അവിടെല്ലാം നോക്കി... ആ നോട്ടം അവസാനിച്ചത് പോലീസുകാരന്റെ മുഖത്തായിരുന്നു....

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  09 05 2019
ഷംസുദ്ധീൻ തോപ്പിൽ  02 06 2019