മുകളിൽപ്രിയസുഹൃത്തിൻ മൊബൈൽക്ലിക്ക്.താഴെ പ്രിയ സുഹൃത്തിൻ സെൽഫി.
സൗഹൃദം സ്നേഹത്തണൽ പിറവിയെടുക്കുന്ന ചില നിമിഷങ്ങൾ സ്വപ്നതുല്യമായ അനുഭൂതി സമ്മാനിക്കുന്നു.പ്രിയസുഹൃത്ത് ഷാഹിദ് പ്രവാസത്തിനൊരു ഇടവേളകൊടുത്ത് കുടുംബ സമേതം നാട്ടിലെത്തിയിട്ട് ദിവസങ്ങളായി. ഇനി വെറും വിരലിലെണ്ണാവുന്ന ദിനരാത്രങ്ങൾ മാത്രമുള്ളൂ ജന്മ നാടിൻ മണം നുകരാൻ അതു കഴിഞ്ഞാൽ വീണ്ടും പ്രവാസത്തിലേക്ക്.
സ്വന്തം സ്വപ്നങ്ങൾ കുഴിച്ചുമൂടി കൂടപ്പിറപ്പുകളുടെ സ്വപ്നങ്ങൾ നെയ്തെടുക്കാൻ കടൽകടക്കുന്ന പ്രവാസി .വർഷത്തിൽ അതുമല്ലങ്കിൽ രണ്ടുവർഷങ്ങൾ കൂടുമ്പോൾകിട്ടുന്ന വളരെ കുറഞ്ഞ ലീവുകൾ അത് മാക്സിമം ആസ്വദിക്കാൻ ഉള്ള ശ്രമം അത്തരമൊരു ശ്രമ ഭാഗമായിരുന്നു പ്രിയ കൂട്ടുകാരനുമായുള്ള ഒരുയാത്രയുടെ തുടക്കം.
ഷാഹിദ് മാസങ്ങൾക്ക് മുൻപ് മരണപെട്ട സ്നേഹമതിയായ ഉപ്പയുടെ ഉമ്മയുടെ കബറിടം മലപ്പുറം ജില്ലയിലെ ചാലിയാറിൻ തീരമായ വാഴക്കാട് .യാത്ര തുടർന്ന് ജുമുഹ നമസ്ക്കാരത്തിന് വാഴക്കാട് പഴമയുടെ പ്രൗഡി വിളിച്ചോതുന്ന വലിയ ജുമുഹ മസ്ജിദിൽ. ഒരറ്റം മുതൽ അങ്ങു് ചാലിയാറിൻ ഓരം വരെ നീണ്ടുകിടക്കുന്ന ശ്മശാനവിസ്ത്രിതി മണിമാളികകളിൽ അന്തിയുറങ്ങുന്ന നമ്മുടെ ഒടുവിലെ വിശ്രമ കേന്ത്രം.
ഭൂമിയിൽ ജന്മമെടുത്ത ഏതൊരു മനുജനെയും ഒരിക്കൽ മരണം രുചി അറിയും വിശ്രമമില്ലാതെ ഇടതടവില്ലാതെ ജീവിക്കാൻ മറന്നു നമ്മൾ സമ്പാദിച്ചു കൂട്ടൂന്നത് നിമിഷം കൊണ്ട് മറ്റാരതൊക്കെയോആയിമാറുന്ന വേദനാനിർഭയമായഒന്ന് മരണം. സ്നേഹനിധികളായ കൂടപ്പിറപ്പുകളെ വിട്ടകന്ന് ഒറ്റപെട്ടുകിടക്കുന്ന പള്ളിപറമ്പിൽ സാന്ത്വനമേകാൻ നല്ലകാലത്ത് നേരായ മാർഗത്തിൽ നട്ട തണൽ മരങ്ങൾ മാത്രം.
ജുമുഹ നമസ്ക്കാരം കഴിഞ്ഞ് ബന്ധുവീട്ടുകാരുടെ സഹായത്താൽ മറവുചെയ്ത സ്ഥലം കണ്ടെത്തി. നീണ്ടുകിടക്കുന്ന പള്ളിപറമ്പിൽ മരണപെട്ടവരുടെ കബറിടത്തിൽ പലരും പ്രാർത്ഥിക്കുന്നത് കണ്ടു ഞങ്ങൾ വലിയുമ്മയ് ക്ക് വേണ്ടി പ്രാർത്ഥിച്ചു. മടങ്ങാൻ നേരമാണ് അതിനടുത്ത് തന്നെ വേറെയൊരു മൂടപ്പെടാത്ത ഒരു കബറ് ഞാൻ ശ്രദ്ധിച്ചത്. സംശയത്തോടെ ഞാൻ ഷാഹിദിനെ നോക്കി അപ്പോഴാണ് അവൻ വളരെ വിചിത്രമായൊരു സംഭവം പറഞ്ഞത്. വലിയുമ്മയും അനിയത്തിയും ഇണപിരിയാത്ത കൂടപ്പിറപ്പുകൾ ആണ്. ഒന്ന് രണ്ടു വയസ്സ് വ്യത്യാസം മാത്രം സ്നേഹനിധികൾ. പരസ്പ്പരബന്ധങ്ങളുടെ മൂല്യമാറിയാത്ത അതുമല്ലങ്കിൽ തിരക്കിട്ട ജീവിതത്തിൽ അതിനു സമയം കണ്ടെത്താത്ത നമ്മുടെ തലമുറയ്ക്ക് അവർ എന്നും മാതൃക വനിതകൾ.
ജേഷ്ടത്തിയുടെ മരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു അനിയത്തിക്ക് മരണശേഷം ഒരുദിവസം ജേഷ്ടത്തി സ്വപ്നത്തിൽ വന്നെന്നും നീ എത്രയും പെട്ടന്ന് എന്നിലേക്കുവരുമെന്നും അങ്ങിനെയെങ്കിൽ എന്നരികിൽ തന്നെ കിടക്കണമെന്നും എത്രയും പെട്ടന്ന് അതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും പറഞ്ഞു.അപ്രകാരം അനിയത്തിക്ക് കിടക്കാൻ വലിയുമ്മയുടെ അടുത്ത് തന്നെ കബറ് റിസർവ് ചെയ്തതെന്ന്. സ്നേഹ ദൃഡതയിൽ അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു.ഷാഹിദ് കാണാതിരിക്കാൻ കണ്ണുകൾ പതിയെ തുടച്ചു .
സ്വപ്നങ്ങൾ ബാക്കിയാക്കി യാത്രപരഞ്ഞുപോയവരോട് പ്രാർത്ഥനയോടെ ഞങ്ങൾ യാത്രപറഞ്ഞു നിങ്ങൾ ഇവിടെ തനിച്ചല്ലന്നും ദൈവം അനുഗ്രഹിക്കയാണെങ്കിൽ എത്രയും പെട്ടന്ന് ഞങ്ങൾ നിങ്ങളുടെ അരികിലെത്തുമെന്നും.വേദനയോടെ ഞങ്ങൾ അവിടംവിട്ടു
ദുഃഖസാദ്ര മായ അന്തരീക്ഷത്തിന് അഴവേന്നോണം ഷാഹിദ് ഒരു തമാശ പറഞ്ഞു ഒരിക്കൽ ട്രെയിൻ യാത്ര റെയിൽവേ സ്റ്റേഷൻ ട്രെയിൻ ഇളകി തുടങ്ങി അപ്പൊഴാണ് ടൌണ് ട്രാഫിക്കിൽ നിന്ന് ഒരുവിധം രക്ഷ നേടി റെയിൽവേസ്റ്റെഷൻ എത്തിയത് ടിക്കറ്റ് എടുക്കാൻ നിന്നാൽ ട്രൈൻ മിസ്സാവും ട്രെയിനിനകത്ത് ടി ടി ആർ പിടിച്ചാൽ കാശും നാണക്കേടും മറ്റൊന്നും ചിന്തിച്ചില്ല വരുന്നവിടം വെച്ച് കാണാമെന്നുകരുതി ഞാൻ ട്രൈനിൽ ഓടി കയറി ഹൃദയമിടിപ്പോടെ സീറ്റിൽ ഇരുന്നു എന്റെ വെപ്രാളം കണ്ടിട്ടെന്നവണ്ണം അടുത്തിരുന്ന ആൾ എന്നോട് ചോദിച്ചു എന്ത് പറ്റി ഒരുപരുങ്ങൾ ടിക്കറ്റ് എടുത്തില്ല അല്ലെ ഞാൻ ജാള്യത മറച്ച് അരികിലിരുന്ന ആളെ നോക്കി അയാൾ ഗമയിൽ പറഞ്ഞു നിങ്ങൾക്ക് എന്നെപ്പോലെ സീസണ് ടിക്കറ്റ് എടുത്തുകൂടെ ഞാൻ ബഹുമാനത്തോടെ അയാളെ നോക്കി സീസണ് അതെ സീസണ് അഥവാ ടി ടി ആർ പിടിച്ചാൽ ഞാൻ മുഴുവൻ കാശും കൊടുക്കും അതുപറഞയാൾ ഉച്ചത്തിൽ ചിരിച്ചു കൂടെ ഞാനും ഞാൻ കള്ളനാ അപ്പൊ അയാളോ കള്ളനു കഞ്ഞിവച്ചവനും ഷാഹിദ് പറഞ്ഞു തീരും മുൻപെ അറിയാതെ ഞങ്ങൾ ചിരിച്ചുപോയി. ആകാശനിലിമയെ മറച്ച മഴമേഘം പെയ്തൊഴിഞ്ഞപോൽ ഞങ്ങളുടെ ഹൃദയ കാർമേഘം വെളിച്ചത്തിലേക്ക് വഴിമാറി
ഉച്ച ഭക്ഷണം സുഹൃത്തിൻ ബന്ധുവായ ചന്ദ്രിക റിപ്പോർട്ടർ ബഷീർക്കയുടെവീട്ടിൽ സ്നേഹത്തിൽ പൊതിഞ്ഞ ഉച്ചഭക്ഷണം. അദ്ധേഹവും ഉമ്മയും ഞങ്ങളെ നന്നായി സൽക്കരിച്ചു .നിറവയറുമായി അൽപ്പ വിശ്രമം അതിനിടയിലാണ് ചാലിയാർപുഴയുടെ പെരുമ ചർച്ചയിൽ വന്നത് . മനോഹരമായ ചാലിയാർപുഴ അവിടം ചുറ്റിയാണ് ഒഴുകുന്നതെന്ന്. ആഗ്രഹം അതിരുകൾ ഭേദിച്ചു. അതവസാനിച്ചത് കടത്തുതോണിയുള്ള മണന്തൽ കടവിൽ.
കടവിലെത്തിയപ്പോ നിരാശ നട്ടുച്ച സമയമായതിനാൽ യാത്രക്കാർ ഉണ്ടാവില്ലന്നും അതുകാരണം കടത്തുകാരൻ ഉച്ച വിശ്രമത്തിൽ ആണെന്നും എനിവൈകിട്ട് സ്കൂൾ വിടുന്ന സമയത്തെ തോണി ഇറക്കു എന്ന് അടുത്ത വീട്ടുകാരിൽ നിന്നറിഞ്ഞു. മുഖത്ത് നിരാശപടർന്നു അതിൻ പ്രതിഭിംബം ബഷീർക്കയിൽ പ്രതിധ്വനിച്ചു .അത് ഫലം കണ്ടു കടത്തു കാരനെ തേടിപ്പിച്ചു ഞങ്ങൾക്ക് മുൻപിൽ. സന്തോഷം നിരാശയെ മറച്ചു ചാലിയാറിൻ ഹൃദയം തൊട്ട് അതിമാനോഹരമായോരുയാത്ര പ്രായമായ തോണിക്കാരന് സപ്പോർട്ട് ചെയ്ത് തുഴയാൻ എനിക്കൊരവസരം. മറുകടവ് മാവൂർ ഗോളിയോറയോണ്സിൻ ഓർമ്മകൾ മാത്രം ബാക്കിയായ ഓരംവരെ .
തോണിക്കാരൻ പറഞ്ഞുതുടങ്ങി കടത്തുകാരൻ വേഷം ഞാൻ അഴിച്ചു വെക്കയാണ് ഇതിനുമുൻപ് ഞാൻ പോസ്റ്റൽ സർവീസിൽ ആയിരുന്നു. മൂന്നുവർഷമായി ഇപ്പോ പെൻഷൻ കിട്ടുന്നുണ്ട് മുൻപ് ഇക്കയായിരുന്നു പ്രായമായപ്പോ അത് ഞാൻ തുടർന്നുപോന്നു മുൻപൊക്കെ ഇവിടം ഒരുപാട് യാത്രക്കാരുണ്ടായിരുന്നു. ഗോളിയോറയോണ്സിൻ ജോലിക്കാർ അത് പൂട്ടിയതോടെ ഇവിടം ശൂന്യമായി .കുറച്ചപ്പുറത്ത് പാലവും വന്നു അതിവിടെ നിലനിന്നിരുന്നെങ്കിൽ ഈ നാടുതന്നെ മാറിയേനെ കമ്പനിയിലെ മലിനവസ്തുക്കൾ ചാലിയാറിൻ കുഴിമാടം തോണ്ടുമെന്നായപ്പോ ഗോളിയോറയോണ്സ് പുതു തലമുറയ്ക്ക് ഒരു ഓർമ്മ മാത്രമായി അതുപറഞ്ഞയാൾ കഴിഞു പോയ ഓർമയിൽ തപ്പിത്തടഞ്ഞു ഹൃദയം നിറഞ്ഞ യാത്രയ്ക്കൊടുവിൽ കടത്തുകാരനോടും ചാലിയാറിനോടും യാത്രപറഞ്ഞു മധുരമൂറുന്ന ഓർമ്മകളുമായി നാട്ടിലേക്ക് യാത്രയായി കൂടെബഷീർക്കയും
തിരൂരിൽ ജോലിസ്ഥലതെത്താൻ ഞങ്ങളുടെ കൂടെ യാത്ര ബഷീർ ഇക്കയ്ക്ക് സഹായമാകും. യാത്രയ്ക്കിടയിൽ അദ്ധേഹം വാതോരാതെ സംസാരിച്ചു അറിവിൻ നിറകുടം ത്തന്നെയായിരുന്നു വളർന്നുവരുന്ന ഞങ്ങൾക്ക് അതുവലിയ സഹായവും. വീണ്ടും കാണുമെന്ന പ്രത്യാശയോടെ ബഷീർക്ക യാത്ര പറഞ്ഞു .സമയം സന്ധ്യയോടടുക്കുന്നു പുത്തനത്താണി പട്ടർ നടക്കാവ് നാറ മ്പ്. ഷാഹിദിൻ കൂടെ ജോലിചെയ്യുന്ന മറ്റൊരു പ്രവാസിയായ മുജീബ് വീട് ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ അടുത്ത യാത്ര അധികം വൈകാതെ തിരികെ എത്തുകയും വേണം വഴിയിൽ അടുത്ത സുഹൃത്ത് മുസ്തഫ ഇക്കയും. ഏകദേശം ആറുമണിക്ക് ഞങ്ങൾ മുജീബ് വീടെത്തി ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത എന്നോട് വളരെ സ്നേഹമായപെരുമാറ്റം . വിഭവ സമൃദ്ധമായ വിരുന്ന് . സന്തോഷകരമായ നിമിഷങ്ങളെ തനിച്ചാക്കി ഞാനും ഷാഹിദും രാത്രി എട്ടുമണിയോടെ വീടുപിടിച്ചു ഓർമ്മയിൽ എന്നെന്നും സൂക്ഷിക്കാൻ നല്ലൊരു ദിനം തന്ന ഷഹിദിനോട് ഹൃദയം നിറഞ്ഞ നന്ദി പ്രിയ മിത്രമേ
സൗഹൃദം സ്നേഹത്തണൽ പിറവിയെടുക്കുന്ന ചില നിമിഷങ്ങൾ സ്വപ്നതുല്യമായ അനുഭൂതി സമ്മാനിക്കുന്നു.പ്രിയസുഹൃത്ത് ഷാഹിദ് പ്രവാസത്തിനൊരു ഇടവേളകൊടുത്ത് കുടുംബ സമേതം നാട്ടിലെത്തിയിട്ട് ദിവസങ്ങളായി. ഇനി വെറും വിരലിലെണ്ണാവുന്ന ദിനരാത്രങ്ങൾ മാത്രമുള്ളൂ ജന്മ നാടിൻ മണം നുകരാൻ അതു കഴിഞ്ഞാൽ വീണ്ടും പ്രവാസത്തിലേക്ക്.
സ്വന്തം സ്വപ്നങ്ങൾ കുഴിച്ചുമൂടി കൂടപ്പിറപ്പുകളുടെ സ്വപ്നങ്ങൾ നെയ്തെടുക്കാൻ കടൽകടക്കുന്ന പ്രവാസി .വർഷത്തിൽ അതുമല്ലങ്കിൽ രണ്ടുവർഷങ്ങൾ കൂടുമ്പോൾകിട്ടുന്ന വളരെ കുറഞ്ഞ ലീവുകൾ അത് മാക്സിമം ആസ്വദിക്കാൻ ഉള്ള ശ്രമം അത്തരമൊരു ശ്രമ ഭാഗമായിരുന്നു പ്രിയ കൂട്ടുകാരനുമായുള്ള ഒരുയാത്രയുടെ തുടക്കം.
ഷാഹിദ് മാസങ്ങൾക്ക് മുൻപ് മരണപെട്ട സ്നേഹമതിയായ ഉപ്പയുടെ ഉമ്മയുടെ കബറിടം മലപ്പുറം ജില്ലയിലെ ചാലിയാറിൻ തീരമായ വാഴക്കാട് .യാത്ര തുടർന്ന് ജുമുഹ നമസ്ക്കാരത്തിന് വാഴക്കാട് പഴമയുടെ പ്രൗഡി വിളിച്ചോതുന്ന വലിയ ജുമുഹ മസ്ജിദിൽ. ഒരറ്റം മുതൽ അങ്ങു് ചാലിയാറിൻ ഓരം വരെ നീണ്ടുകിടക്കുന്ന ശ്മശാനവിസ്ത്രിതി മണിമാളികകളിൽ അന്തിയുറങ്ങുന്ന നമ്മുടെ ഒടുവിലെ വിശ്രമ കേന്ത്രം.
ഭൂമിയിൽ ജന്മമെടുത്ത ഏതൊരു മനുജനെയും ഒരിക്കൽ മരണം രുചി അറിയും വിശ്രമമില്ലാതെ ഇടതടവില്ലാതെ ജീവിക്കാൻ മറന്നു നമ്മൾ സമ്പാദിച്ചു കൂട്ടൂന്നത് നിമിഷം കൊണ്ട് മറ്റാരതൊക്കെയോആയിമാറുന്ന വേദനാനിർഭയമായഒന്ന് മരണം. സ്നേഹനിധികളായ കൂടപ്പിറപ്പുകളെ വിട്ടകന്ന് ഒറ്റപെട്ടുകിടക്കുന്ന പള്ളിപറമ്പിൽ സാന്ത്വനമേകാൻ നല്ലകാലത്ത് നേരായ മാർഗത്തിൽ നട്ട തണൽ മരങ്ങൾ മാത്രം.
ജുമുഹ നമസ്ക്കാരം കഴിഞ്ഞ് ബന്ധുവീട്ടുകാരുടെ സഹായത്താൽ മറവുചെയ്ത സ്ഥലം കണ്ടെത്തി. നീണ്ടുകിടക്കുന്ന പള്ളിപറമ്പിൽ മരണപെട്ടവരുടെ കബറിടത്തിൽ പലരും പ്രാർത്ഥിക്കുന്നത് കണ്ടു ഞങ്ങൾ വലിയുമ്മയ് ക്ക് വേണ്ടി പ്രാർത്ഥിച്ചു. മടങ്ങാൻ നേരമാണ് അതിനടുത്ത് തന്നെ വേറെയൊരു മൂടപ്പെടാത്ത ഒരു കബറ് ഞാൻ ശ്രദ്ധിച്ചത്. സംശയത്തോടെ ഞാൻ ഷാഹിദിനെ നോക്കി അപ്പോഴാണ് അവൻ വളരെ വിചിത്രമായൊരു സംഭവം പറഞ്ഞത്. വലിയുമ്മയും അനിയത്തിയും ഇണപിരിയാത്ത കൂടപ്പിറപ്പുകൾ ആണ്. ഒന്ന് രണ്ടു വയസ്സ് വ്യത്യാസം മാത്രം സ്നേഹനിധികൾ. പരസ്പ്പരബന്ധങ്ങളുടെ മൂല്യമാറിയാത്ത അതുമല്ലങ്കിൽ തിരക്കിട്ട ജീവിതത്തിൽ അതിനു സമയം കണ്ടെത്താത്ത നമ്മുടെ തലമുറയ്ക്ക് അവർ എന്നും മാതൃക വനിതകൾ.
ജേഷ്ടത്തിയുടെ മരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു അനിയത്തിക്ക് മരണശേഷം ഒരുദിവസം ജേഷ്ടത്തി സ്വപ്നത്തിൽ വന്നെന്നും നീ എത്രയും പെട്ടന്ന് എന്നിലേക്കുവരുമെന്നും അങ്ങിനെയെങ്കിൽ എന്നരികിൽ തന്നെ കിടക്കണമെന്നും എത്രയും പെട്ടന്ന് അതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും പറഞ്ഞു.അപ്രകാരം അനിയത്തിക്ക് കിടക്കാൻ വലിയുമ്മയുടെ അടുത്ത് തന്നെ കബറ് റിസർവ് ചെയ്തതെന്ന്. സ്നേഹ ദൃഡതയിൽ അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു.ഷാഹിദ് കാണാതിരിക്കാൻ കണ്ണുകൾ പതിയെ തുടച്ചു .
സ്വപ്നങ്ങൾ ബാക്കിയാക്കി യാത്രപരഞ്ഞുപോയവരോട് പ്രാർത്ഥനയോടെ ഞങ്ങൾ യാത്രപറഞ്ഞു നിങ്ങൾ ഇവിടെ തനിച്ചല്ലന്നും ദൈവം അനുഗ്രഹിക്കയാണെങ്കിൽ എത്രയും പെട്ടന്ന് ഞങ്ങൾ നിങ്ങളുടെ അരികിലെത്തുമെന്നും.വേദനയോടെ ഞങ്ങൾ അവിടംവിട്ടു
ദുഃഖസാദ്ര മായ അന്തരീക്ഷത്തിന് അഴവേന്നോണം ഷാഹിദ് ഒരു തമാശ പറഞ്ഞു ഒരിക്കൽ ട്രെയിൻ യാത്ര റെയിൽവേ സ്റ്റേഷൻ ട്രെയിൻ ഇളകി തുടങ്ങി അപ്പൊഴാണ് ടൌണ് ട്രാഫിക്കിൽ നിന്ന് ഒരുവിധം രക്ഷ നേടി റെയിൽവേസ്റ്റെഷൻ എത്തിയത് ടിക്കറ്റ് എടുക്കാൻ നിന്നാൽ ട്രൈൻ മിസ്സാവും ട്രെയിനിനകത്ത് ടി ടി ആർ പിടിച്ചാൽ കാശും നാണക്കേടും മറ്റൊന്നും ചിന്തിച്ചില്ല വരുന്നവിടം വെച്ച് കാണാമെന്നുകരുതി ഞാൻ ട്രൈനിൽ ഓടി കയറി ഹൃദയമിടിപ്പോടെ സീറ്റിൽ ഇരുന്നു എന്റെ വെപ്രാളം കണ്ടിട്ടെന്നവണ്ണം അടുത്തിരുന്ന ആൾ എന്നോട് ചോദിച്ചു എന്ത് പറ്റി ഒരുപരുങ്ങൾ ടിക്കറ്റ് എടുത്തില്ല അല്ലെ ഞാൻ ജാള്യത മറച്ച് അരികിലിരുന്ന ആളെ നോക്കി അയാൾ ഗമയിൽ പറഞ്ഞു നിങ്ങൾക്ക് എന്നെപ്പോലെ സീസണ് ടിക്കറ്റ് എടുത്തുകൂടെ ഞാൻ ബഹുമാനത്തോടെ അയാളെ നോക്കി സീസണ് അതെ സീസണ് അഥവാ ടി ടി ആർ പിടിച്ചാൽ ഞാൻ മുഴുവൻ കാശും കൊടുക്കും അതുപറഞയാൾ ഉച്ചത്തിൽ ചിരിച്ചു കൂടെ ഞാനും ഞാൻ കള്ളനാ അപ്പൊ അയാളോ കള്ളനു കഞ്ഞിവച്ചവനും ഷാഹിദ് പറഞ്ഞു തീരും മുൻപെ അറിയാതെ ഞങ്ങൾ ചിരിച്ചുപോയി. ആകാശനിലിമയെ മറച്ച മഴമേഘം പെയ്തൊഴിഞ്ഞപോൽ ഞങ്ങളുടെ ഹൃദയ കാർമേഘം വെളിച്ചത്തിലേക്ക് വഴിമാറി
ഉച്ച ഭക്ഷണം സുഹൃത്തിൻ ബന്ധുവായ ചന്ദ്രിക റിപ്പോർട്ടർ ബഷീർക്കയുടെവീട്ടിൽ സ്നേഹത്തിൽ പൊതിഞ്ഞ ഉച്ചഭക്ഷണം. അദ്ധേഹവും ഉമ്മയും ഞങ്ങളെ നന്നായി സൽക്കരിച്ചു .നിറവയറുമായി അൽപ്പ വിശ്രമം അതിനിടയിലാണ് ചാലിയാർപുഴയുടെ പെരുമ ചർച്ചയിൽ വന്നത് . മനോഹരമായ ചാലിയാർപുഴ അവിടം ചുറ്റിയാണ് ഒഴുകുന്നതെന്ന്. ആഗ്രഹം അതിരുകൾ ഭേദിച്ചു. അതവസാനിച്ചത് കടത്തുതോണിയുള്ള മണന്തൽ കടവിൽ.
കടവിലെത്തിയപ്പോ നിരാശ നട്ടുച്ച സമയമായതിനാൽ യാത്രക്കാർ ഉണ്ടാവില്ലന്നും അതുകാരണം കടത്തുകാരൻ ഉച്ച വിശ്രമത്തിൽ ആണെന്നും എനിവൈകിട്ട് സ്കൂൾ വിടുന്ന സമയത്തെ തോണി ഇറക്കു എന്ന് അടുത്ത വീട്ടുകാരിൽ നിന്നറിഞ്ഞു. മുഖത്ത് നിരാശപടർന്നു അതിൻ പ്രതിഭിംബം ബഷീർക്കയിൽ പ്രതിധ്വനിച്ചു .അത് ഫലം കണ്ടു കടത്തു കാരനെ തേടിപ്പിച്ചു ഞങ്ങൾക്ക് മുൻപിൽ. സന്തോഷം നിരാശയെ മറച്ചു ചാലിയാറിൻ ഹൃദയം തൊട്ട് അതിമാനോഹരമായോരുയാത്ര പ്രായമായ തോണിക്കാരന് സപ്പോർട്ട് ചെയ്ത് തുഴയാൻ എനിക്കൊരവസരം. മറുകടവ് മാവൂർ ഗോളിയോറയോണ്സിൻ ഓർമ്മകൾ മാത്രം ബാക്കിയായ ഓരംവരെ .
തോണിക്കാരൻ പറഞ്ഞുതുടങ്ങി കടത്തുകാരൻ വേഷം ഞാൻ അഴിച്ചു വെക്കയാണ് ഇതിനുമുൻപ് ഞാൻ പോസ്റ്റൽ സർവീസിൽ ആയിരുന്നു. മൂന്നുവർഷമായി ഇപ്പോ പെൻഷൻ കിട്ടുന്നുണ്ട് മുൻപ് ഇക്കയായിരുന്നു പ്രായമായപ്പോ അത് ഞാൻ തുടർന്നുപോന്നു മുൻപൊക്കെ ഇവിടം ഒരുപാട് യാത്രക്കാരുണ്ടായിരുന്നു. ഗോളിയോറയോണ്സിൻ ജോലിക്കാർ അത് പൂട്ടിയതോടെ ഇവിടം ശൂന്യമായി .കുറച്ചപ്പുറത്ത് പാലവും വന്നു അതിവിടെ നിലനിന്നിരുന്നെങ്കിൽ ഈ നാടുതന്നെ മാറിയേനെ കമ്പനിയിലെ മലിനവസ്തുക്കൾ ചാലിയാറിൻ കുഴിമാടം തോണ്ടുമെന്നായപ്പോ ഗോളിയോറയോണ്സ് പുതു തലമുറയ്ക്ക് ഒരു ഓർമ്മ മാത്രമായി അതുപറഞ്ഞയാൾ കഴിഞു പോയ ഓർമയിൽ തപ്പിത്തടഞ്ഞു ഹൃദയം നിറഞ്ഞ യാത്രയ്ക്കൊടുവിൽ കടത്തുകാരനോടും ചാലിയാറിനോടും യാത്രപറഞ്ഞു മധുരമൂറുന്ന ഓർമ്മകളുമായി നാട്ടിലേക്ക് യാത്രയായി കൂടെബഷീർക്കയും
തിരൂരിൽ ജോലിസ്ഥലതെത്താൻ ഞങ്ങളുടെ കൂടെ യാത്ര ബഷീർ ഇക്കയ്ക്ക് സഹായമാകും. യാത്രയ്ക്കിടയിൽ അദ്ധേഹം വാതോരാതെ സംസാരിച്ചു അറിവിൻ നിറകുടം ത്തന്നെയായിരുന്നു വളർന്നുവരുന്ന ഞങ്ങൾക്ക് അതുവലിയ സഹായവും. വീണ്ടും കാണുമെന്ന പ്രത്യാശയോടെ ബഷീർക്ക യാത്ര പറഞ്ഞു .സമയം സന്ധ്യയോടടുക്കുന്നു പുത്തനത്താണി പട്ടർ നടക്കാവ് നാറ മ്പ്. ഷാഹിദിൻ കൂടെ ജോലിചെയ്യുന്ന മറ്റൊരു പ്രവാസിയായ മുജീബ് വീട് ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ അടുത്ത യാത്ര അധികം വൈകാതെ തിരികെ എത്തുകയും വേണം വഴിയിൽ അടുത്ത സുഹൃത്ത് മുസ്തഫ ഇക്കയും. ഏകദേശം ആറുമണിക്ക് ഞങ്ങൾ മുജീബ് വീടെത്തി ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത എന്നോട് വളരെ സ്നേഹമായപെരുമാറ്റം . വിഭവ സമൃദ്ധമായ വിരുന്ന് . സന്തോഷകരമായ നിമിഷങ്ങളെ തനിച്ചാക്കി ഞാനും ഷാഹിദും രാത്രി എട്ടുമണിയോടെ വീടുപിടിച്ചു ഓർമ്മയിൽ എന്നെന്നും സൂക്ഷിക്കാൻ നല്ലൊരു ദിനം തന്ന ഷഹിദിനോട് ഹൃദയം നിറഞ്ഞ നന്ദി പ്രിയ മിത്രമേ
ഷംസുദ്ദീൻ തോപ്പിൽ
നല്ല പോസ്റ്റ്, ഒരു ചെറിയ യാത്രയെങ്കിലും ബ്ലോഗിന്റെ പേര് പോലെ , ഹൃദ്യം,പരിചിതമായ സ്ഥലങ്ങള് ആയത് കൊണ്ടോ, പരിചിതമായ പശ്ചാത്തലങ്ങള് കൊണ്ടോ,
മറുപടിഇല്ലാതാക്കൂsanthosham ee varavinu ekkaaaaaaaaaa
മറുപടിഇല്ലാതാക്കൂ