27.3.12

-:പൊട്ട കിണര്‍:-


സംഭവം കഴിഞ്ഞിട്ട് ഇന്നേക്ക് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഒരിക്കലും ഓര്‍ക്കരുതെന്നു കരുതിയിട്ടും ഓര്‍മ്മകള്‍ തന്നെ വേട്ടയാടുകയാണ്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ആ ദിവസം. ദൈവാ ദീനം കൊണ്ട് രണ്ട് ആഴ്ച്ചയെ ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നിട്ടുള്ളു ഇടുപ്പെല്ല് പൊട്ടി വീഴ്ചയില്‍ സൈഡില്‍ വെച്ച് അടിച്ചതാനെന്നു തോന്നുന്നു. കാലിന്റെ  അടി ഭാഗം കീറിപോയിരുന്നു. രക്തം നന്നായി ഒഴുകി പോയെന്നു ഹോസ്പിറ്റലില്‍ നിന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത് .വല്ലാതെ പേടിച്ചത് കൊണ്ട് ശരീരത്തിന് മരവിപ്പനുബവപ്പെട്ടിരുന്നു ആ സമയത്ത് വേദന അറിഞ്ഞിരുന്നില്ല എന്നാ താണ് സത്യം

എത്ര വര്‍ഷമായി ചന്തയില്‍  കച്ചവടം തുടങ്ങിയിട്ട് .നാട്ടിലെ ചന്ത ചൊവ്വാഴ്ച ആയതിനാല്‍ പുലര്‍ച്ചെ നാല് മണിക്ക് കോഴിക്കോട് മാര്‍കറ്റില്‍ വന്നു ഉണക്ക മീന്‍ വാങ്ങാരാണ് പതിവ്.അച്ഛന് മുമ്പ് ഉണക്ക മീന്‍ കച്ചവടമായിരുന്നു.അച്ഛന്റെ കാല ശേഷം അത് താന്‍ ഏറ്റെടുത്തു നടത്തി വന്നു

ഒരു കാലത്ത് ചന്തകള്‍ നാട്ടിന്‍ പുറത്തെ ഉത്സവമായിരുന്നു.കൃഷി ഇടങ്ങള്‍ നികത്തി ഫ്ലാറ്റുകള്‍ പൊക്കാന്‍ ആളുകള്‍ ഉത്സാഹം കാണിച്ചപ്പോ കൃഷികള്‍ നശിച്ചു തുടങ്ങി. അതോടു കൂടി ചന്തകള്‍ ഇന്ന് ഓര്‍മ്മകള്‍ മാത്രമായി......നമുക്ക് വേണ്ട സാദാനഗള്‍ക്ക് അയല്‍ നാടുകളെ ആശ്രയിക്കേണ്ട ഗെതികെടിലുമായി നമ്മള്‍ ..... നമുക്ക് ചെയ്യാവുന്നതു നമ്മള്‍ കൊല്ലുന്ന വില കൊടുത്തു വാങ്ങുന്നു

അന്നും പതിവ് പോലെ പുലര്‍ച്ചെ നാല് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങി ബസ്സ്‌ പിടിക്കണമെങ്കില്‍ പത്തു മിനിറ്റ് നടക്കണം കയ്യിലുള്ള ടോര്‍ച്ചടിച്ചു പതിയെ നടന്നു നീങ്ങി വഴിയില്‍ ആരെയും കണ്ടില്ല ഇരുട്ടിനു ഭയാനാഗത തോന്നിയെങ്കിലും സ്ഥിരമായി പോവുന്ന വഴിയായതിനാല്‍ അതത്ര കാര്യമാക്കിയില്ല ഏകദേശം റോഡിനോടു അടുക്കരായിരിക്കുന്നു.ടോര്‍ച്ചു ഒന്ന് ഓഫ്‌ ചെയ്തു വീണ്ടും ഓണ്‍ ചെയ്തതും തൊട്ടു മുന്‍പില്‍ രണ്ടു കണ്ണുകള്‍ തിളങ്ങി അതോടപ്പം ഒരു മുരള്‍ച്ചയും ഒരു നായ അത് തന്നെ ആക്രമിച്ചതു തന്നെ . തലയുടെ ബാക്ക് ഭാഗത്ത്‌ നിന്നും വന്ന വിറയല്‍ ശരീരം ഒന്നാകെ പടര്‍ന്നു പെട്ടന്ന് സ്ടക്കായ പോലെ ഒരടി മുന്‍പോട്ടു വെക്കാന്‍ കഴിയുന്നില്ല അദവാ വെച്ചാല്‍ തന്നെ മുന്‍പില്‍ കണ്ടവന്‍ തന്നെ ആക്രമിച്ചത് തന്നെ ദൈവത്തെ ഉറക്കനെ വിളിച്ചു പക്ഷെ വിളി പുറത്തേക്കു വന്നില്ല....


പെട്ടന്ന് തലച്ചോറില്‍ സിഗ്നല്‍ കത്തി ഇനി നിന്ന് കൂടാ തിരിഞ്ഞു ഓടുകതന്നെ നേരെ ഓടിയാല്‍ അവന്‍ പിറകെ വരും സൈഡില്‍ കണ്ട കുറ്റികാട്ടില്‍ ഓടി ഒളിക്കുക തന്നെ സര്‍വ്വശക്തിയുമെടുത്ത്‌ ഓടി കയറി തൊട്ടു പിറകില്‍ ഒരു ഇരയെ കിട്ടിയവനെ പോലെ അവനും
കാലന്നു തെന്നി കയ്യിലുള്ള ടോര്‍ച്ചു തെറിച്ചു .വീണത്‌ ആഴ മുല്ലൊരു പൊട്ട കിണറില്‍ വെള്ളത്തില്‍ വീണതിനാല്‍ കുടുതലോന്നും പറ്റിയില്ലെന്നു തോന്നുന്നു എവിടെയൊക്കെയോ നീറ്റല്‍ അനുഭവപ്പെട്ടു കഴുത്ത് അറ്റം വെള്ളം ചീഞ്ഞു നാറുന്നു.ഉപയോക ശൂന്യമായ ഈ ആഴമുള്ള കിണറില്‍ വീണിട്ടും ദൈവാദീനം തനിക്കു ജീവനുണ്ട് .ഉറക്കെ വിളിച്ചു രക്ഷിക്കണേ രക്ഷിക്കണേ വിളിയുടെ ശക്തി കൂടി എന്നല്ലാതെ മുകളില്‍ നിന്നും ഒരു മറുപടിയും വന്നില്ല മുകളില്‍ കാട് മൂടി കിടക്കുന്നതിനാല്‍ മുകളില്‍ ഒന്നും കാണാനും പറ്റുന്നില്ല....


സമയം ഒരു പാട് നീങ്ങി എന്ന് തോന്നുന്നു അകത്തേക്ക് പതിയെ വെളിച്ചം വീണു ഞാന്‍ നില്‍ക്കുന്ന വെള്ളത്തിലേക്ക്‌ ഒന്നേ നോക്കിയുള്ളൂ വയറിന്റെ ഉള്ളില്‍നിന്നും മുകളിക്ക്‌ ഇരച്ചു വന്നു ഒന്നും പുറത്തേക്കു വന്നില്ല വയരാകെ കാലിയായിരുക്കുന്നു.വെള്ളത്തില്‍ പുഴുക്കള്‍ തിളക്കുന്നു മാടുകളുടെ എല്ലുകള്‍ മറ്റു അവശിഷ്ടങ്ങളും വെള്ളത്തില്‍ കൂടിക്കിടക്കുന്നു എന്തൊക്കെ യോ ചത്ത്‌ നാറുന്ന മണവും...ഒത്തിരി സമയം ഒച്ചവെച്ചതിനാലെന്ന് തോന്നുന്നു വല്ലാത്ത ദാഹം...ഒന്ന് വിളിച്ചു കൂവാന്‍ പോലും നാവു പൊന്തുന്നില്ല  ദൈവമേ എന്ത് ചെയ്യും ഈ കിണറില്‍ തീരുമോ തന്റെ ജീവന്‍ വീട്ടു കാരാനെങ്കില്‍ രാത്രി എട്ടു മണിക്കെ തന്നെ തിരക്കുകയോല്ലു....


ചന്ത ദിവസം രാവിലെ ഇറങ്ങിയാല്‍ രാത്രിയിലെ വീട്ടില്‍ എത്താറുള്ളൂ അവര്‍ രാത്രിയില്‍ തിരച്ചില്‍ തുടങ്ങിയാലും താന്‍ വീണ കിണര്‍ ഒരിക്കലും അവരുടെ ശ്രദയില്‍ പെടുകയുമില്ല.ദൈവമേ  എന്റെ ശവം കാണാന്‍ പോലും വീട്ടു കാര്‍ക്ക് ഭാഗ്യ മുണ്ടാവില്ലേ ...ഇങ്ങനെയുല്ലൊരു മരണമാണോ ദൈവം തനിക്കു വിദിച്ചത്‌.... സമയം വീണ്ടും ഒരുപാട് കഴിഞ്ഞെന്നു തോന്നുന്നു കിണറില്‍ കുറച്ചൂടെ വെളിച്ചം വീണു അല്പമെങ്കിലും വെള്ളം അകത്തു ചെല്ലാതെ വിളിച്ചു കൂവാനും പറ്റില്ല ദൈവമേ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള ഈ നിമിഷം രക്ഷക്ക് വേണ്ട അവസാന ശ്രമം അതിനാണെങ്കില്‍...


പിന്നെ ഒന്നും നോക്കിയില്ല താന്‍ നില്‍ക്കുന്നത് പുഴു വരിക്കുന്ന വെള്ള മാനെന്നും അതില്‍ നിന്നും സഹിക്കാന്‍ പറ്റാത്ത മനം വരുന്നുണ്ടെന്നതും ഒരു നിമിഷം മറന്നു ജീവന്‍ നില നിര്‍ത്തണം അതിനു വേണ്ടത് അല്പം കുടി വെള്ളമാണ് കൈ കൊണ്ട് തിളച്ചു മറിയുന്ന പുഴുക്കളെ നീക്കി വെള്ളം ആര്‍ത്തി യോടെ കുടിച്ചു ദാഹം തീരും വരെ എന്തൊരു മതുര മുളള വെളളം.നാറ്റമോ ചര്‍ദിയോ അപ്പൊ തോന്നിയില്ല എന്നതാണ് സത്യം .വിളിച്ചു കൂവാന്‍ കരുത്തു കിട്ടയ പോലെ വീണ്ടും നീട്ടി വിളിച്ചു രക്ഷിക്കണേ....കിണറിനു മുകളില്‍ ആള്‍ പെരുമാറ്റം ഉണ്ടെന്നൊരു തോന്നല്‍.അല്ല തോന്നിയതല്ല ദൈവം തന്റെ വിളി കേട്ടന്നു തോന്നുന്നു കിണറിനു മുകളിലുള്ള കാടുകളൊക്കെ വകഞ്ഞു മാറ്റിയത് കൊണ്ടാവാം വെളിച്ചം കിനരിനുള്ളിലേക്ക് വരാന്‍ മടിച്ച വെളിച്ചം ഉള്ളിലേക്ക് ഒഴുകി എത്തി .പിന്നീട് കാര്യങ്ങള്‍ക്കു വേഗത ഏറി ഒരു വിദം തന്നെ കരക്ക്‌ കയറ്റി രക്ഷപെട്ട ആശോസത്തില്‍ ചുട്ടു പാടും കണ്ണുകള്‍ പായിച്ചു ഒരു പാട് ആളുകള്‍ കൂടിയിരിക്കുന്നു എല്ലാവരും കിണറ്റില്‍ വീണ ആളെ കാണാന്‍ ദൃതി കൂട്ടുകയാണ് .ശരീരത്തിന്റെ മരവിപ്പ് മാറിയെന്നു തോന്നുന്നു ഇതു വരെ മടിച്ചു നിന്ന വേദന പതിയെ തല പൊക്കി എന്ന് തോന്നുന്നു അത് മനസ്സിലാക്കി പോലെ ഹോസ്പിറ്റലില്‍ കൊണ്ട് പോവാന്‍ വണ്ടി വന്നു

തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ