28.12.15

-:ഹൃദയം പിഴുതെടുത്ത്‌ കടന്നുപോയ മരണമേ :-



ഭാഗ്യ നിർഭാഗ്യങ്ങൾ ജീവിതം എന്നിലൂടെ കടന്നുപോകുമ്പൊഴും ദു:ഖങ്ങളും സന്തോഷങ്ങളും സമ്മിശ്ര പ്രതികരണം എന്നിൽ സൃഷ്ടിഎടുക്കുമ്പൊഴും പുണ്ണ്യയാത്മാക്കളുടെ സ്നേഹ വാത്സല്യങ്ങൾ എന്നിൽ തണൽ മഴയായി ഹൃദയത്തിനു കുളിരേകിയിരുന്നു .

ഉമ്മയുടെ ഉമ്മൂമ്മ സ്നേഹക്കടൽ എത്ര കുഴിച്ചാലും വറ്റാത്ത നീരുറവ 29 12 2015 ഒരു വർഷമാകുന്നു ഭൂമി വിട്ടുപോയിട്ട് ഹൃദയത്തിൽ വലിയൊരു തണൽ മരം കടപുഴകിവീണു നിർജ്ജീവമായ ഹൃദയം ചുട്ടുപൊല്ലും പോലെ എത്ര പകർന്നിട്ടും പകരം വെക്കാനില്ലാത്തൊരു വിടവ് ശൂന്യത അത് ഹൃദയത്തിന് തങ്ങാവുന്നതിലും അപ്പുറം പെരകുട്ടികളുടെ ഒരു കുത്തൊഴുക്ക് തന്നെ അവരിൽ പിറവി എടുത്തിട്ടും എന്നിൽ അവർ സ്നേഹം കൊണ്ട് വിസ്മയം സൃഷ്ടിച്ചു അളവില്ലാത്ത സ്നേഹം എന്നിലേക്കവർ പകർന്നു നല്കി എന്നിൽ എഴുത്തിൻ സൃഷ്ടി വൈഭവവിത്തു പാകാൻ ഉമ്മൂമ്മയുടെ കഥക്കൂട്ടുകൾക്ക് കഴിഞ്ഞെന്നതു ഇന്നും കൃതക്ഞ്ഞതയോടെ ഓർക്കുന്നു അവരുടെ കഥക്കൂട്ടുകൾ എത്ര കേട്ടാലും എനിക്ക് മതിവരാരില്ല ജോലിത്തിരക്കിനിടയിലും ഞാൻ അവിടം ഓടി എത്തുക പതിവാണ് അത് കൊണ്ട് തന്നെയും ഞങ്ങൾ തമ്മിൽ അഭേദ്യ മായൊരു സ്നേഹ ബന്ധം നിലനിന്നിരുന്നു.

ഓർമ്മകൾ കണ്ണുനിറയ്ക്കുമ്പൊഴുംഞാൻ എന്നെ തന്നെ വിശ്വസിക്കാൻ ശ്രമിക്കയാണ്
നൂറ് വയസ്സ് എന്നത് നമ്മുടെ തലമുറയ്ക്ക് അതിശയോക്തിയാണ് മായം കലർന്ന നമ്മുടെ ജന്മം നാൽപതിനു മുകളിൽ പോയാൽ തന്നെയും ഭാഗ്യമാണ് .കഴിഞ്ഞു പോയ തലമുറ അദ്വാന ശീലരായിരുന്നു കള്ളവുമില്ല ചതിയുമില്ല എല്ലോലമില്ല പൊളിവചനം.അത് കൊണ്ട് തന്നെയും നൂറ് നൂറ്റി പത്ത് വയസ്സുവരെയൊക്കെ അവർ ജീവിച്ചിരുന്നു എന്നത് നഗ്നമായ സത്യമാണ് .

ഏകദേശം നൂറു വയസ്സ് വരെ ജീവിച്ച ഉമ്മൂമ്മ മരിക്കുന്നതുവരെ കുഞ്ഞുങ്ങളുടെ ഹൃദയമായിരുന്നു പറയതക്ക അസുഖങ്ങൾ ഒന്നും തന്നെ ഇല്ലതാനും മരണം മുൻപേ കണ്ട അപൂർവ്വ വെക്തിത്വ ത്തിനുടമ അടുത്ത ദിവസം ഞാൻ മരിക്കും എന്ന് പറഞ്ഞ് ഒരുക്കങ്ങൾ നടത്തുകയും അതുപോലെ സംഭവിക്കയും ചെയ്തപ്പോ വേദനക്കിടയിലും ഞങ്ങളിൽ വിസ്മയം സൃഷ്ടിച്ചു കടന്നുപോയ അത്ഭുത പ്രതിഭാസം എപ്പോ കണ്ടാലും പ്രാർത്ഥനാ നിർഭയമായ മനസ്സും ശരീരവും അവരുടെതായ ശൈലിയിൽ തമാശയുടെ കേട്ടുകളഴിക്കും വാതോരാതെ സംസാരിക്കും വയ്യ വയ്യ ഓർമ്മകൾ എൻ കണ്ണുകൾ നിറയിപ്പിക്കുന്നു എത്ര വർണ്ണി ച്ചാലും തീരാത്തൊരു കവ്യമായിരുന്നു ഉമ്മൂമ്മ  

മരണമേ നീ വികൃതിയുടെ നിറകുടമാണ്  ഇഷ്ട ഭാജനങ്ങളെ നിമിഷ നേരം കൊണ്ട് ഞങ്ങളിൽ നിന്ന് തട്ടിയെടുത്ത് കടന്നു കളയുന്ന വികൃതിയിൽ മനുജനായി പിറന്ന ഞങ്ങൾ നിന്നിൽ ഇരകളാണ് എന്നാലും മരണമേ ജീവിച്ചിരിക്കുന്ന ഞങ്ങൾക്കിത്‌ നെഞ്ചു പിളർക്കുന്ന വേദനയാണ്
മറവിയെന്ന വികൃതി ദൈവം ഞങ്ങളിൽ വർഷിപ്പിചില്ലങ്കിൽ മണ്ണിൽ ശവകുന്നുകൾ പിറവിയെടുത്തേനെ.

നമ്മെ വിട്ടകന്നവർക്ക് ജീവിച്ചിരിക്കുന്നവർ ചെയ്യാവുന്നത് പ്രാർത്ഥനകൾ മാത്രം ഹൃദയം പിഴുതെടുത്ത് കടന്നുപോയ പ്രിയ ഉമ്മൂമ്മയ്ക്കു ഈ പെരക്കിടാവിൻ ഒരുനൂറു പ്രാർത്ഥനകൾ നിറ കണ്ണു കളോടെ. എന്നെ കണ്ടിരുന്നുവോ   ഞാൻ വന്നിരുന്നു പള്ളിക്കാട്ടിലെ ആ തണൽ മരച്ചുവട്ടിൽ ഉമ്മൂമ്മയോട്  ഒരുപാട് സംസാരിച്ചുട്ടോ കണ്ണു നിറഞ്ഞു തുളുംമ്പി യതിനാൽ  വാക്കുകൾ പലപ്പോഴും അവ്യക്ത മായത് കഷ്മിക്കില്ലേ 

ഓർമ്മകൾ വേട്ടയാടുന്ന വേദനകളെ നിങ്ങളിൽ തേടുന്ന കരുണയിൽ എന്നിൽ സ്നേഹമഴ വർഷിപ്പിക്കൂ


ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/



2 അഭിപ്രായങ്ങൾ: