22.12.15

-:കവിത പൂക്കുന്ന ചില്ലകൾ:-



എന്നെ കിനാക്കണ്ടുമിന്നും ഉണര്ന്നിരിക്കുമോ സഖീ
നോവിന്റെ കടലിലും ഞാനൊന്നു പെയ്യട്ടെ...[ഒരുമഴ]

ഹൃദയത്തിൽ ദൈവത്തിൻ കയ്യൊപ്പുള്ളവർക്കെ എഴുത്തിൽ മാന്ത്രികത സൃഷ്ട്ടിക്കാനൊക്കൂ പ്രതേകിച്ച് കവിതയിൽ.വരികളൊപ്പിച്ച്  സ്വയം വരകൂടി ആയാലോ കവിതാ ആസ്വാദകന്  പുത്തൻ അനുഭൂതി സമ്മാനിക്കുന്നു.ജീവിത ഓട്ടപാച്ചിലിനിടയിൽ ജീവിക്കാൻ തന്നെ മറന്നുപോകുന്ന നമുക്കിടയിൽ ലളിതവും വാക്കുകളിൽ  മനോഹാരിത നൽകുന്ന വരികളുമായി ഡോക്ടർ അനി ഗോപിദാസ് .ജോലിത്തിരക്കിനിടയിൽ കുത്തിക്കുറിച്ച വരികൾമാലയിലെ മുത്തു മണികളെ പോലെ കൂട്ടിവെച്ചു സ്വയം വരച്ച ചിത്ര സഹിതം നമ്മളിലെത്തിച്ചിരിക്കുന്നു "ദല മർമ്മരങ്ങൾ" എന്ന കവിതാ സമാഹാരം

ഒരു എഴുത്തുകാരന്  ഏറ്റവും വലിയ സൗഭാഗ്യമാണ്   എഴുതിയ സൃഷ്ടി വെളിച്ചം കാണുകയും അതു വായനക്കാർ സ്വീകരിക്കയും ചെയ്യുക എന്നത് ഇതിൽ ഡോക്ടർ അനി ഗോപിദാസ് വിജയിച്ചിരിക്കുന്നു.ജീവിതയാത്രയിൽ  തുണയ്ക്കായി ഒപ്പം കൂട്ടുകയാണ് അനി കവിതയെ. ലാളിച്ചും സ്നേഹിച്ചും സേവിച്ചും ശാസിച്ചും കവിത അനിയോടൊപ്പം എന്നും ഉണ്ടാവട്ടെ ദലമർമ്മരങ്ങൾ കവിതയുടെ ചില്ലകളിൽ എന്നെന്നും ഉതിരട്ടെ എന്ന് നമുക്ക് ആശംസിക്കാം



ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com


4 അഭിപ്രായങ്ങൾ: