SHAMSUDEEN THOPPIL

Hey guys! This is Shamsudeen thoppil It's My BlogPage. I'm here to share my thoughts & experiences with you. Stay tuned !'

28.12.19

നിഴൽവീണവഴികൾ - ഭാഗം - 54



അന്നത്തെ ദിവസം എല്ലാവരും നേരത്തേ കിടന്നു.. യാത്രാക്ഷീണം എല്ലാവർക്കുമുണ്ടായിരുന്നു. പുലർച്ചെ 3 മണിക്ക് തന്നെ ജിഷ്ണു വീട്ടിലെത്തി... എല്ലാവരും ഉണർന്നിട്ടുണ്ടായിരുന്നു. വാപ്പയെ കെട്ടിപ്പിടിച്ചു അനുഗ്രഹം വാങ്ങി... ഉമ്മാനെ ചേർത്തുനിർത്തി ഉമ്മവച്ചു... മകളെയെടുത്ത് നെറുകയിൽ ചുംബിച്ചു... വേർപിരിയലിന്റെ വേദന... എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു.. നല്ലതിനുവേണ്ടിയല്ലേ പോകുന്നത്.. തങ്ങൾക്കുവേണ്ടിയല്ലേ അവൻ ഈ പ്രവാസം ആരംഭിച്ചത്.. എന്നുള്ള ഒരു സമാധാനം... നിറകണ്ണുകളോടെ... എല്ലാവരും റഷീദിനെ യാത്രയാക്കി. കൂടെ ഫസലും അൻവറും... വാഹനം ഗേറ്റ് കടന്ന് റോഡിലേയ്ക്ക് പ്രവേശിച്ചു....

കുറേ നേരത്തേയ്ക്ക് ആരുമൊന്നും സംസാരിച്ചില്ല. ചെറിയ ശബ്ദത്തിൽ കാറിലെ സ്റ്റീരിയോയിൽ നിന്നും ഒഴുകിവന്ന മ്യൂസിക് മാത്രം.... റഷീദും ഫസലും പിറകിലത്തെ സീറ്റിലാണ് ഇരുന്നിരുന്നത്. അൻവർ മുന്നിലത്തെ സീറ്റിലും.. വാഹനം നാട്ടുവഴി പിന്നിട്ട് ഹൈവേയിലേയ്ക്ക് പ്രവേശിച്ചു.. റഷീദ് സംഭാഷണത്തിന് തുടക്കും കുറിച്ചു. 

“ഫസലേ.. നിന്റെ പഠിത്തമൊക്കെ. എങ്ങനെ.“

“കുഴപ്പമില്ല മാമാ... ക്രിസ്തുമസ് അവധി കഴിഞ്ഞ് ഒന്നാംതീയതി സ്കൂൾ തുറക്കും.. അതു കഴിഞ്ഞാൽ പരീക്ഷയാ...“

“നിനക്കറിയാമല്ലോ... പ്ലസ് ടൂവിന് മാർക്ക് നന്നായി വേണമെന്നുള്ളതിന്റെ പ്രത്യേകത.. നിനക്ക് പഠിക്കാനാകുമെങ്കിൽ എത്ര വേണമെങ്കിലും പഠിക്കാം... നമുക്കൊക്കെ സാമ്പത്തിക പരാധീനതകളുണ്ടായിരുന്നതിനാൽ കൂടുതൽ പഠിക്കാനായില്ല.. നിനക്കങ്ങനെയല്ല.. നന്നായി പഠിക്കാനുള്ള സാഹചര്യം ഞങ്ങൾ ഉണ്ടാക്കിത്തരാം... ഗോപി ഡോക്ടറുടെ സഹായം വേണമെങ്കിലും കിട്ടും.. എൻഡ്രൻസ് എഴുതാൻ താല്പര്യമുണ്ടെങ്കിൽ അതിനുള്ള സംവിധാനവും ഉണ്ടാക്കിത്തരാം. നിന്റെ ടീച്ചർ പറഞ്ഞത് കുറച്ച് ശ്രദ്ധിച്ചാൽ നല്ല നിലയിലെത്താനുള്ള സാധ്യതയുള്ള കുട്ടിയാണെന്നാണ്.“

ഫസൽ എല്ലാം ശ്രദ്ധാപൂർവ്വം കേട്ടിരുന്നു.

“ഫസലേ ഞാൻ പഠിക്കാൻ ഒട്ടും മോശമായിരുന്നില്ല. എഞ്ചിനീയറാകണമെന്ന മോഹമുണ്ടായിരുന്നു. പക്ഷേ പണത്തിനായി വാപ്പാനെ ബുദ്ധിമുട്ടിക്കാൻ വയ്യായിരുന്നു. അധ്യാപർക്കും എന്നിൽ പ്രതീക്ഷയുണ്ടായിരുന്നു. ഡിഗ്രിയെടുത്തതൊക്കെ പള്ളി കമ്മറ്റിക്കാരുടെ സഹായത്താലായിരുന്നു. അവർക്കും പരിമിധികളുണ്ടായിരുന്നു. അതിനാൽ കൂടുതലൊന്നും ആഗ്രഹിക്കാൻ പോയില്ല. ഉള്ളതുകൊണട് തൃപ്തിപ്പെട്ടു. പക്ഷേ ജീവിതത്തിൽ അന്നത്തെ ആ പാഠം വളരെ പ്രയോജനപ്പെട്ടു. പിന്തിരിഞ്ഞു നോക്കിയാൽ കഷ്ടപ്പാടിന്റെ കാല്പാടുകൾ കാണാനാകും... അതു തന്നെയാണ് മുന്നോട്ടുള്ള പ്രായാണത്തിന് വേഗത കൂട്ടിയത്... ഇത് എന്റെ വാക്കുകളല്ല വാപ്പാന്റെ വാക്കുകളാണ്. ആരാണോ പിന്തിരിഞ്ഞ് നോക്കുമ്പോൽ തന്റെ കാല്പാടുകൾ കാണാനാകുന്നത് അവന് ജീവിതത്തിൽ ഉയരത്തിലെത്താനാകുമെന്നാണ്. ഇതിന്റെ ചുരുക്കമെന്നു പറയുന്നത് ജീവിതത്തിൽ നല്ലകാലത്തും നമ്മൾ കഷ്ടകാലത്തെ മറക്കരുതെന്നാണ്.“ റഷീദിന്റെ വാക്കുകൾ എല്ലാവരും നിശ്ശബ്ദരായി കേട്ടിരുന്നു.

“റഷീദ്ക്കാ .. ഞാൻ ശ്രദ്ധിച്ചോളാം.. നമ്മുടെ കുടുംബത്തിൽനിന്നും ഒരു ഡോക്ടറോ എഞ്ചിനീയറോ വേണമെന്നുള്ള ആഗ്രഹമുണ്ട്.. ഇവനാൽ കഴിയുന്നപോലൊക്കെ പഠിക്കട്ടെ... നാളെക്കഴിഞ്ഞാൽ എനിക്ക് കോഴിക്കോട് അമ്മായിയുടെ വീട്ടിലേയ്ക്ക് പോകണം... സഫിയയുടെ ഏക പ്രതീക്ഷ ഇവനിലാണ്. നിന്നെക്കുറിച്ച് വാനോളം ആഗ്രഹം അവൾക്കുണ്ട്. അതിൽ കുറച്ചെങ്കിലും നിറവേറ്റാൻ നീ ശ്രമിക്കണം.“ അൻവർ പറഞ്ഞു.

“അൻവറേ... ഇനി ആഴ്ചയിലൊരിക്കലല്ലേ വീട്ടിലേയ്ക്ക് വരാനാകൂ..“ റഷീദ് അൻവറിനോട് ചോദിച്ചു.

“അതേയതെ.. പിന്നെ എന്തേലും അത്യാവശ്യമുണ്ടെങ്കിൽ ഓടിയെത്താമല്ലോ... അവിടുത്തെ ജോലിയുമായി ബന്ധപ്പെട്ട് മംഗലാപുരത്തും ബോംബേയിലുമൊക്കെ പോകേണ്ടിവരുമെന്നാണല്ലോ അമ്മായി പറഞ്ഞത് ... എന്തായാലും ഒരു പുതിയ ജീവിതം തന്നെ തുടങ്ങാം... ചിലപ്പോൾ നാട്ടിലെ ജോലിയിൽ ആയിരിക്കും ഭാഗ്യം വരുന്നത് ..“

“ജിഷ്ണു ... വീട്ടിലെ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ഓട്ടം പിടിക്കേണ്ട... ഫ്രീയാകുന്ന സമയത്ത്  ഓട്ടം പൊയ്ക്കോ.. പാവപ്പെട്ടവരുടെ കൈയ്യിൽ നിന്നും കൂടുതൽ പൈസ വാങ്ങേണ്ട കേട്ടോ അതവർക്ക് വലിയൊരു സഹായമാകും ...“

“ജിഷ്ണു തലയാട്ടി.“

“.. അൻവർ വിഷമിക്കേണ്ട.. എല്ലാം നേരേയാകും... സൗദിയിൽനിന്നും നാടുകടത്തിയതിനാൽ തിരികെയെത്താൻ വളരെ പാടാണ്. എന്നാലും എന്നാൽകഴിയുന്ന രീതിയിൽ എല്ലാ സഹായവും ചെയ്യാൻ ശ്രമിക്കാം. പടച്ചോൻ വിചാരിക്കുന്നതുപോലല്ലെ നടക്കൂ..

“ശരിയാണ് റഷീദ്ക്ക ... പടച്ചോൻ എന്നെ പരീക്ഷിക്കുകയാണ്. പല പരീക്ഷണങ്ങളിലും ഞാൻ പരാജയപ്പെട്ടുപോയി... ഇനിയും ഇതുപോലെയുള്ള പരീക്ഷണങ്ങൾ കാണുമായിരിക്കും. എന്തായാലും എല്ലാം ധീരതയോടെ നേരിടുകതന്നെ ചെയ്യും. ഒന്നിലും പിന്നോട്ടില്ല..“

“അതാണ് വേണ്ടത്..“

അവർ യാത്ര തുടങ്ങിയിട്ട് ഏകദേശം ഒരുമണിക്കൂറോളം കഴിഞ്ഞിരിക്കുന്നു. വെളുപ്പാൻകാലമായതിൻ റോഡിൽ വലിയ ട്രാഫിക് ഇല്ലായിരുന്നു.  ഇനിയും രണ്ടരമണിക്കൂറോളം യാത്രചെയ്താലേ എയർപോർട്ടിലെത്താനാവൂ... 

“ജിഷ്ണു ... വഴിയിൽ നല്ല തട്ടുകടകളുണ്ടെങ്കിൽ ഒന്നു നീർത്തണേ... ഒരു ചായകുടിക്കാം.. വീട്ടിലെ കരച്ചിലും വിഷമവും ശരിയ്ക്കും ടെൻഷനടിപ്പിച്ചു.. ചായപോലും കുടിക്കാൻ തോന്നിയില്ല..

ഒരു ജംഗ്ഷനെത്തിയപ്പോൾ ചെറിയൊരു തട്ടുകട കണ്ടു. വാഹനം അവിടെ നിർത്തി.. ഫസലൊഴിച്ച് എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി.. ഫസലിന് ചായവേണ്ടെന്നു പറഞ്ഞു.

ചായകുടിച്ച് അവർ തിരികെ വാഹനത്തിൽ കയറി...  വീണ്ടും ലക്ഷ്യത്തിലേയ്ക്ക് വാഹനം യാത്ര തുടർന്നു... ഏകദേശം 6 മണിയോടുകൂടി വണ്ടി കൊച്ചിൻ എയർപോർട്ടിന്റെ ഗേറ്റിലെത്തി.. എയർപോർട്ടിൽ നല്ല തിരക്കായിരുന്നു.. ഗൾഫിൽ നിന്നും വരുന്നവരും തിരിച്ചുപോകുന്നവരും.. വണ്ടി ട്രാഫിക്കിലൂടെ വളരെ പതുകെ നീങ്ങി.. എയർപോർട്ടിന്റെ ഗേറ്റ് കടന്ന് വാഹനം സുരക്ഷിതമായി പാർക്ക് ചെയ്തു. ഒരു ചെറിയ പെട്ടിയും ഒരു സ്യൂട്കേയ്സും മാത്രമായിരുന്നു റഷീദിന് കൊണ്ടുപോകാനുണ്ടായിരുന്നത്... സ്യൂട്കേയ്സ്  ഫസലെടുത്തു... മറ്റേ ബാഗ് ജിഷ്ണുവും .. അവർ എയർപോർട്ടിന്റെ ഡിപ്പാർച്ചർ കവാടം ലക്ഷ്യമാക്കി നടന്നു...

റഷീദിന്റെ മനസ്സുനിറയെ കുഞ്ഞിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ഇത്രയും ദിവസം കുടുംബക്കാരും ബന്ധുക്കളുമായി സന്തോഷപൂർവ്വം കഴിഞ്ഞുപോയി.. ദിവസങ്ങൾ കടന്നുപോയത് അറിഞ്ഞതേയില്ല... എന്തു സന്തോഷമായിരുന്നു എല്ലാവർക്കും.. ലീവിന് വന്നു തിരികെപോകുന്ന പ്രവാസിയുടെ ദുഖം ആർക്കാണ് മനസ്സിലാകുക.. പ്രവാസം അനുഭവിച്ചവർക്കുമാത്രമേ അതു മനസ്സിലാവുകയുള്ളൂ... കഠിനാധ്വാനംചെയ്ത് നാട്ടിലേയ്ക്ക് പണമയയ്ക്കുന്ന പ്രവാസിയുടെ ബുദ്ധിമുട്ട് കുടുംബത്തിലുള്ള മറ്റുള്ളവർക്ക് മനസ്സിലാകണമെന്നില്ല.. പലരും പ്രവാസികളെ പണം കായ്ക്കുന്ന മരമായിട്ടാണ് കാണുന്നത്... വിവാഹം കഴിഞ്ഞ് ഒരാഴ്ചയോ രണ്ടാഴ്ചയോ ഭാര്യയോടൊപ്പം കഴിഞ്ഞ് മനസ്സില്ലാമനസ്സോടെ തിരികെ ജോലിസ്ഥലത്തേയ്ക്ക് യാത്രയാകുന്ന പ്രവാസി... രണ്ടുവർഷത്തിലൊരിക്കൽ നാട്ടിലേയ്ക്ക് ഉറ്റവരേയും ഉടയവരേയും കാണാനെത്തുന്ന പ്രവാസി. പത്തും പന്ത്രണ്ടും പേരോടൊപ്പം ഒരു റൂമിൽ കഴിഞ്ഞ് കുബ്ബൂസും തൈരും കഴിച്ച് പണം മിച്ചം പിടിച്ച് നാട്ടിലേയ്ക്കയയ്ക്കുന്ന പ്രവാസി. ഭാര്യയുടെ കൈയ്യിൽ കുറച്ചു പണമായിക്കഴി‍ഞ്ഞാൽ പിന്നെ ആർഭാടാമായി. സോഷ്യൽമീഡിയയുടെ ഉപയോഗം അവരെ പലദിക്കിലും കൊണ്ടെത്തിക്കും. ഭർത്താവ് ഉപയോഗിക്കുന്ന ഫോണിനേക്കാൾ കൂടിയ ഫോൺ വാങ്ങി ഭാര്യയ്ക്ക് നൽകുമ്പോൾ ചിന്തിക്കുന്നത് പരസ്പരം കണ്ടു സംസാരിക്കാൻ ഒരു ഉപകരണം എന്ന നിലയിലാണ്. പലപ്പോഴും മിസ്ഡ്കോളിന്റെ രൂപത്തിൽ ഭാര്യയുടെ മൊബൈലിലേയ്ക്കെത്തുന്ന കഴുകന്മാർ അവളറിയാതെ അവരുടെ ജീവിതം ഇല്ലാതാക്കും. ഇന്നു കാണുന്ന പല കൊലപാതകങ്ങളും ഒളിച്ചോട്ടവും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. മാറണം ഗൾഫ്കാരെക്കുറിച്ചുള്ള മനുഷ്യന്റെ ചിന്താഗതി. ഭർത്താവിനെ പിരിഞ്ഞിരിക്കുന്ന ഭാര്യയ്ക്ക് ആരുടെയെങ്കിലും ഇക്കിളി മെസ്സേജ് ലഭിച്ചാൽ അവൾ ഭർത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച് പോകുന്നെങ്കിൽ അത് അവളുടെ കുറ്റം മാത്രം. അതിനും കുറ്റം പ്രവാസിക്കുതന്നെ... കുറേക്കാലമായില്ലേ അവൻ പോയിട്ട് അവൾക്കും ആഗ്രഹം കാണില്ലേ... സ്ത്രീയല്ലേ... എത്രയെന്നുപറഞ്ഞാ കടിച്ചുപിടിച്ചിരിക്കുക... ഒരുനിമിഷം അവൾക്കും സ്വന്തം നില കൈവിട്ടുപോയിട്ടുണ്ടാവും.. അങ്ങനെ പോകും സംഭാഷണം... എളുപ്പം വളയ്ക്കാനാകുന്ന സ്ത്രീകൾ ഗൾഫ്കാരന്റെ ഭാര്യമാരെന്നുള്ള ഒരു ലേബൽ സമൂഹം അവർക്ക് ചാർത്തി നൽകി. ആത്മാർത്ഥതയും കുടുംബസ്നേഹവുമുള്ള ഒരു സ്ത്രീപോലും അങ്ങനെ പോകുമെന്നു കരുതാനാവില്ല... ആയിരത്തിലോ ലക്ഷത്തിലോ ഒരുവൾ പ്രവാസി ഭാര്യമാർക്ക് ഒരു കളങ്കമായെങ്കിൽ എന്തുചെയ്യാനാവും..

റഷീദ് അൻവറിനേയും ഫസലിനേയും ആലിംഗനം ചെയ്തു.. ജിഷ്ണുവിന് ഷേക്ക്ഹാന്റ് നൽകി. എയർപോർട്ടിനകത്തേയ്ക്ക് പോയി. ബോഡിംഗ് പാസ് എടുത്തശേഷം പുറത്തേയ്ക്ക് നോക്കി കൈകാണിച്ചു... ഫ്ലൈറ്റ് 9 മണിയ്ക്കാണ്.. അതു പോയതിനു ശേഷം പോകാമെന്നവർ തീരുമാനിച്ചു.

വിസിറ്റിംഗ് ഏരിയായിലേയ്ക്ക് കയറാനുള്ള ടിക്കറ്റെടുത്തു.. ഫസലും അൻവറും അവിടേയ്ക്ക് കയറി സീറ്റുപിടിച്ചു... ഫ്ലൈറ്റ് പോകുന്നത് ഇവിടെ നിന്നാൽ നന്നായി കാണാം. ഫസലിനും അതൊരു പുതിയ അനുഭവമായിരുന്നു. ഗൾഫ്കാരായ കുട്ടികളുടെ വാപ്പമാർ പോകുമ്പോഴും വരുമ്പോഴും എയർപോർട്ടിൽ പോയി ഇതുപോലെ ഫ്ലൈറ്റ് കാണുന്ന കാര്യം വന്നു പറയാറുണ്ട്. അന്നൊക്കെ അത്ഭുതമായിരുന്നു കേട്ടിരിക്കാൽ ഇപ്പോൾ അവനും ഒരവസരം കൈവന്നിരിക്കുന്നു. അവൻ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. ദൂരെ പരിചയമുള്ള ഒരു മുഖം കണ്ടു.. അദ്ദേഹം അവനെ കൈകാട്ടി വിളിച്ചു. അവൻ അൻവറിനോട് അനുവാദം വാങ്ങി അങ്ങോട്ടു നടന്നു.. അൻവർ തൊട്ടു പിന്നാലെ പോയി... 

“നീയെന്താ മോനേ ഇവിടെ...“

“എന്റെ മാമാ ഇന്ന് ഗൾഫിലേയ്ക്ക് തിരികെപോകുന്നു അങ്ങനെ വന്നതാ...“

“നിന്നെ പിന്നെ അങ്ങോട്ടൊന്നും കണ്ടില്ലല്ലോ..“

“സമയം കിട്ടിയില്ല.. കുറച്ചു തിരക്കിലായിരുന്നു. ഞാൻ വരാം..“

അൻവറും അവരുടെ അടുത്തെത്തി... 

“മാമാ ഇതാണ് ഞാൻ പറഞ്ഞ സ്റ്റീഫൻ  അങ്കിൾ.. ഹോസ്‍പിറ്റലിൽ ജോലിചെയ്യുന്ന.“

“ഓ... എനിക്കറിയാം.. ഇവൻ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.“

സ്റ്റീഫൻ ഫസലിനെയൊന്നു നോക്കി.. അവൻ തലകുലുക്കി.

“എന്താ ഇവിടെ..?“

“എന്റെ മോൾ നഴ്സായിരുന്നല്ലോ.. അവൾക്ക് സൗദിയിൽ ഒരു ഹോസ്പിറ്റലിൽ ജോലി ലഭിച്ചു.. അവളെ യാത്രയാക്കാൻ വന്നതാ...“

“ടീച്ചർ വന്നില്ലേ...“

“ഇല്ല.. വീട്ടിൽവച്ചുതന്നെ വലിയ കരച്ചിലും നിലവിളിയുമായിരുന്നു. മകളെ പിരിയുന്നതിലുള്ള വിഷമം.. ഞാൻ നിർബന്ധിച്ചില്ല.. സഹോദരിമാർ രണ്ടുപേരുമുണ്ട്...“

“അവൻ അടുത്തടുത്ത കസേരകളിൽ ദുഖിച്ചിരിക്കുന്ന സഹോദരിമാരെ കണ്ടു ചിരിച്ചു.. അവരുടെ മുഖത്ത് ഒട്ടും സന്തോഷമില്ല. കൂടപ്പിറപ്പ് കുടുംബംനോക്കാൻ വിദേശത്തുപോകുന്നു.. അതിന്റെ ദുഖമായിരിക്കും..“

“വിട്ടുപിരിയുമ്പോൾ വിഷമം കാണും.. പക്ഷേ നല്ല ഒരു നാളേയ്ക്ക് വേണ്ടിയല്ലേ അവർ പോകുന്നത്.. സൗദിയിൽ എവിടെയാണ്.“

“അവൾ റിയാദിലെ പ്രിൻസ് സൽമാൻ എന്ന ഹോസിപിറ്റലിലേയ്ക്കാണ് പോകുന്നത്.. അവർക്ക് അഞ്ചോളം ബ്രാഞ്ചുകൾ സൗദിയിലുണ്ട്.“

“എനിക്കറിയാം... അത് വലിയ ആശുപത്രിയാണ്... റിയാദിലെ ... ആശുപത്രിയുടെ അടുത്താണ് റഷീദിക്കയുടെ ബേക്കറി... നേരത്തേ നമ്മൾ തമ്മിൽ കണ്ടില്ലല്ലോ... അല്ലായിരുന്നേൽ പരിചയപ്പെടാമായിരുന്നു. മകൾ വിളിക്കുമ്പോൾ പറഞ്ഞാൽ മതി. അൽ ജസീറ ബേക്കറി എന്നാണ് സ്ഥാപനത്തിന്റെ പേര്... ഇപ്പോൾ 4 ബ്രാഞ്ചുകളുണ്ടതിന്... അവളേട് പറഞ്ഞ് റഷീദിക്കയെ  ബന്ധപ്പെടാൻ പറയണം.  ഞാൻ ഇന്നുതന്നെ റഷീദ്ക്ക വിളിക്കുമ്പോൾ പറയാം..“

അൻവർ മകളുടെ പേരും ഹോസ്പിറ്റലിന്റെ ഡീറ്റൈൽസും എഴുതിയെടുത്തു... സ്റ്റീഫന് തെല്ലൊരാശ്വാസമായി... എന്തായാലും പരിചയമില്ലാത്ത സ്ഥലത്ത് ഒരു പരിചയക്കാരനെ കിട്ടിയല്ലോ... ഏതൊരച്ഛന്റെയും മനസ്സിലെ നീറ്റലാണ് പെൺമക്കൾ.. പ്രത്യേകിച്ച് വീടും നാടും വിട്ടുപോകുമ്പോൾ നെഞ്ചുരുകുന്നത് മറ്റാരും കാണില്ല.. ചിരിച്ച മുഖത്തോടെ എല്ലാവരുടേയും മുന്നിൽ സന്തോഷത്തോടെ നിൽക്കുന്ന അച്ഛന്റെ മനസ്സിലെ ദുഃഖം അറിയാൻ സ്വന്തം ഭാര്യക്കുപോലുമാവില്ല.. ഇവിടെ അറിയാവുന്ന ഒരാളുണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം കാണേണ്ടതുതന്നെയായിരുന്നു. 

ഫ്ലൈറ്റ് അനൗൺസ് ചെയ്തു... യാത്രക്കാരെ ഫ്ലൈറ്റിനടുത്തുവരെ കൊണ്ടുപോകുന്നതിനുള്ള ബസ്സ് കാത്തുനിൽക്കുന്നത് ഗാലറിയിൽ നിന്നു കാണാമായിരുന്നു. അതിനിടയിൽ റഷീദിനേയും സ്റ്റീഫന്റെമകളേയും കാണാനായി.. അവർ അടുത്തടുത്താണ് നിന്നിരുന്നത്. പക്ഷേ അവർക്ക് പരസ്പരം അറിയില്ലല്ലോ.. ഇവിടെനിന്നു വിളിച്ചാൽ കേൾക്കാമായിരുന്നെങ്കിൽ വിളിച്ചു പറയാമായിരുന്നു.. കട്ടിയുള്ള കണ്ണാടിക്കൂട്ടിലാണ് തങ്ങൾ നിൽക്കുന്നത്. പണ്ട് എയർപോർട്ടിൽ ഇങ്ങനെയൊക്കെയായിരുന്നു. ഇന്നത്തെപ്പോലെ ഫ്ലൈറ്റ് വന്നിറങ്ങി നടന്ന് പുറത്തിറങ്ങുന്ന ടെക്നോളജി വന്നിട്ടില്ലായിരുന്നു. എയർപോർട്ടിന്റെ കവാടത്തിനടുത്തു സ്ഥാപിച്ചിരിക്കുന്ന ഫ്ലാറ്റ്ഫാം ഫ്ലൈറ്റിന്റെ ഡോറിനടുത്തുത്ത് ഫിക്സ് ചെയ്ത് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന രീതി ഒട്ടു മിക്ക എയർപോർട്ടുകളിലും ഇന്നായിക്കഴിഞ്ഞു.

ബസ്സ് എത്തിയപ്പോൾ അവർ ഗാലറിയിലേയ്ക്ക് നോക്കി കൈകാട്ടി.. അപ്പുറത്തു നിൽക്കുന്നവർക്ക് തങ്ങളുടെ ബന്ധുക്കളെ കണ്ണാടി ഫ്രൈമിലൂടെ കാണാൻ കഴിയുമോയെന്നുള്ളത് അവരോട് ചോദിച്ചാലേ അറിയാവൂ.. എന്റെ അനുഭവത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്. കാരണം എല്ലാവരും തിങ്ങിക്കൂടി നിൽക്കുകയായിരിക്കും. ഗാലറികളി‍ൽ ആവശ്യത്ത് പ്രകാശവും കാണില്ല.. പക്ഷേ തങ്ങൾക്ക് അവിടെ നിൽക്കുന്നവരെ തിരിച്ചറിയുകയും ചെയ്യാം.

ബസ്സിൽ നിറയെ യാത്രക്കാര‍രേയും കയറ്റി ബസ്സ് ഫ്ലൈറ്റിനടുത്തേയ്ക്ക് നീങ്ങി. അവിടെ ഇറങ്ങിയ യാത്രക്കാർ ഓരോരുത്തരായി ഫ്ലൈറ്റിന്റെ ഗോവണികയറി അകത്തേയ്ക്ക്. റഷീദ് ബസ്സിൽ നിന്നിറങ്ങിയിട്ടു അകത്ത് കയറിയിട്ടും കൈകാണിച്ചു. സ്റ്റീഫന്റെ മകളും ടാറ്റാ കാണിച്ച്  അകത്തേയ്ക്ക് കയറി.. അൽപ സമയത്തിനകം ചലിക്കുന്ന ഗോവണി അവിടെനിന്നും മാറ്റി.. ഫ്ലൈറ്റ് പോകാനുള്ള സിഗ്നൽ ലഭിച്ചു... സാവധാനം ഫ്ലൈറ്റ് റൺവേയിലേയ്ക്ക്.... അത്ഭുതത്തോടെ ഫസൽ അതെല്ലാം നോക്കിനിന്നു. എന്നെങ്കിലും തനിക്കും ഇതിൽ കയറാനുള്ള ഭാഗ്യമുണ്ടാവും... സ്റ്റീഫൻ  അങ്കിളിന്റെ മകൾക്ക് ഇതിൽ കയറാനുള്ള ഭാഗ്യം ലഭിച്ചില്ലേ അതുപോലെ തനിക്കും ലഭിക്കുമായിരിക്കും. അവൻ സമാധാനപ്പെട്ടു.

ഫ്‌ളൈറ്റ്  സാവധാനം റൺവേയിലൂടെ ഓടി... അപ്പോഴും പലരും ഗാലറിയിൽ നിന്നും ടാറ്റാകാണിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് സ്പീഡിഡെടുത്ത് റൺവേയിലൂടെ അതിവേഗം പാഞ്ഞു... ഞൊടിയിടയിൽ ഫ്ലൈറ്റ് നിലം വിട്ട് വായുവിലേയ്ക്ക്.. നിമിഷങ്ങൾക്കകം അത് മേഘപാളികളിലൂടെ ഊളിയിട്ടുപാഞ്ഞു.. അവിടെ കാത്തുനിന്ന എല്ലാവരുടെയും മുഖത്ത് ദുഃഖവും സന്തോഷവും നിഴലിക്കുന്നത് കാണാമായിരുന്നു. പ്രതീക്ഷയുടെ സന്തോഷവും വിരഹത്തന്റെ വേദനയും.. സ്റ്റീഫൻ അൻവറിന് ഷേക്ക് ഹാന്റ് കൊടുത്ത് പിരിഞ്ഞു. അദ്ദേഹം കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന മക്കളേയും കൂട്ടി പുറത്തേയ്ക്ക്.. അവർ പരസ്പരം യാത്രപറഞ്ഞിറങ്ങി... ഇനിയും കാണാമെന്ന ഉറപ്പോടെ ഫസലും. ആ തിരക്കിനിടയിൽ സ്റ്റീഫൻ ഫസലിനോട് മറ്റുകാര്യങ്ങളൊന്നും ചോദിച്ചുമില്ല.. അതെല്ലാം മറക്കാൻ ശ്രമിച്ച ഫസൽ ആ കാര്യം അറിയാനും ആഗ്രഹിച്ചില്ലെന്നതാണ് സത്യം. അവർ പാർക്കിംഗ് ഗ്രൗണ്ടിലെത്തി ജിഷ്ണു കാറിൽ ഇരുന്നുറങ്ങുകയായിരുന്നു. പാവം അതിരാവിലെ എത്തിയതാണ്.. കൂടാതെ ആറുമണിക്കൂറോളം ഡ്രൈവും.. ക്ഷീണം കാണും.. അവർ കാറിൽ കയറി... ജിഷ്ണു മുഖം കഴുകി ഫ്രഷായിവന്നു...

“ജിഷ്ണു നമുക്ക് വല്ലതും കഴിച്ചിട്ടുപോകാം.“

“ഇക്കാ ഒരു രണ്ടു കിലോമീറ്റർ യാത്രചെയ്താൽ ഒരു നല്ല ഹോട്ടലുണ്ടവിടെ നല്ല അപ്പവും ബീഫും കിട്ടും.. അല്ലെങ്കിൽ മുട്ടക്കറി.. വളരെ ഫേമസാ..“

“ശരി എന്നാൽ നമുക്കവിടേക്ക് പോകാം..“

അവർ എയർപോർട്ടിൽ നിന്നും പുറത്തുകടന്നു. ജിഷ്ണു പറഞ്ഞതുപോലെ ആ ഹോട്ടലിനു മുന്നിൽ വണ്ടി നിർത്തി.. അവിടെയും നല്ല തിരക്കുണ്ടായിരുന്നു. പുറത്ത് കസേരയും മേശയും നിരത്തിയിട്ടുണ്ടായിരുന്നു. അവർ കൈകഴുകി അവിടെയിരുന്നു. എല്ലാവരും അപ്പവും ബീഫും ഓർഡർ ചെയ്തു. ഇവിടുത്തെ ഇറച്ചി വളരെ ഫേമസാണെന്നാണ് എല്ലാവരും പറയുന്നത് ഉച്ചയ്ക്ക് നല്ല മട്ടൻ ബിരിയാണി... ഇതൊക്കെ കൊണ്ടായിരിക്കാം എയർപോർട്ടിലേയ്ക്ക് വന്നുപോകുന്നവർ ഇവിടെക്കയറി ഭക്ഷണം കഴിക്കുന്നത്.

ഭക്ഷണം കഴിച്ച് കൈകഴുകി പൈസയും കൊടുത്ത് അവർ യാത്ര ആരംഭിച്ചു. പോകുന്നവഴിക്ക് അങ്കമാലിയിൽ  വണ്ടി നിർത്തി. അൻവറിന് കുറച്ച് ഡ്രൈസ്സും മറ്റും വാങ്ങാനുണ്ടായിരുന്നു. നാളെ അമ്മായിയുടെ അടുത്തേയ്ക്ക് പോകണം അവിടെ ഓഫീസിൽ കുറച്ച് സ്റ്റൈലായൊക്കെ പോകേണ്ടതല്ലേ. രണ്ടുമൂന്നു ഷർട്ടും പാന്റ്സുമൊക്കെ വാങ്ങാം.

അവർ അങ്കമാലിയിലെ പ്രശസ്തമായ പൂത്തൂരാൻസ് ടെക്സ്റ്റൈൽസിൽ കയറി.. വാങ്ങിയ കൂട്ടത്തിൽ ഫസലിന് ഒരുജോഡി ഡ്രസ് വാങ്ങി.. റഷീദന്റെ കുഞ്ഞിന് കുറച്ച് കുഞ്ഞുടുപ്പുകൾ. സഫിയയ്ക്കും ഉമ്മയ്ക്കും, അഫ്സയ്ക്കും നാദിറയ്ക്കും ഓരോ സാരിവീതം വാങ്ങി.. വാപ്പയ്ക്ക മുണ്ടും ഒരു കൈയ്യുള്ള ബനിയനും വാങ്ങി... അവിടെനിന്നു ഇറങ്ങി തൊട്ടപ്പുറത്തെ കടയിൽ നിന്ന് തന്നെ ഒരു നല്ല മുത്തുകൾ കോർത്ത അറബിയിൽ കൊത്തിയ മുത്തുകളുള്ള ഒരു മാലയും വാങ്ങി.. ബാപ്പയുടെ കൈയ്യിലുള്ള ജപമാല പഴയതായിരിക്കുന്നു പുതിയതൊന്നു വാങ്ങിക്കണമെന്നു വിചാരിച്ചിട്ട് കുറച്ചു നാളുകളായി.. എന്തായാലും കൈയ്യിൽ പൈസ വന്നത് ഇപ്പോഴാണല്ലോ... പുരയിടം വിറ്റ് കടം തീർത്തതിന്റെ ബാക്കി.. അതിൽനിന്നും കുറച്ചെടുത്താണ് ഇന്നിങ്ങോട്ട് വന്നത്.. അത് കൂടാതെ റഷീദ്ക്ക  50,000 രൂപയും തന്നിരുന്നു.. വാപ്പാന്റെകാര്യത്തിൽ എന്തേലും അത്യാവശ്യമുണ്ടായാൽ പൈസയ്ക്ക് വേറേ ഓടേണ്ട ആവശ്യമില്ലല്ലോ...

ഫസലിന് ഡ്രസ്സ് നന്നായി ഇഷ്ടപ്പെട്ടു... അവർ തിരികെ വണ്ടിയിൽ കയറി.. രാവില ഉണർന്നതിനാലാവാം ഫസലും അൻവറും ചെറു മയക്കത്തിലേയ്ക്ക് വഴുതി വീണു. ചെറിയ ശബ്ദത്തിൽ വണ്ടിയുടെ സംഗീതം അപ്പോഴും ചെവികളിലേയ്ക്ക് ഒഴുകിവന്നുകൊണ്ടിരുന്നു. ജിഷ്ണു  അവർ ഉറങ്ങുന്നത് മനസ്സിലാക്കി സ്പീഡ് കുറച്ചാണ് വാഹനം ഓടിച്ചിരുന്നത്. രണ്ടുപേരും സീറ്റ്ബൽട്ട് ഇട്ടിട്ടുണ്ടായിരുന്നു. എന്തെങ്കിലും കാരണവശാൽ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവന്നാലോ... അവർ പകുതി ദൂരം പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴുള്ള യാത്രയനുസരിച്ച് ഏകദേശം 2 മണിയോടുകൂടി അവർ നാട്ടിലെത്തിച്ചേരും.. ഇടയ്ക്കിടയ്ക്ക് അൻവർ ഉണർന്ന് എവിടെയെത്തി എന്ന്ജിഷ്ണുവിനോട് ചോദിച്ചിരുന്നു. അൻവർ തിരിഞ്ഞ് പിറകിലത്തെ സീറ്റിൽ സുഖമായി ഉറങ്ങുന്ന ഫസലിനേയും നോക്കുന്നുണ്ടായിരുന്നു.

പാവം... എന്തു നിഷ്കളങ്കനായ കുട്ടിയാണവൻ... ഒരു പക്ഷേ സ്റ്റീഫനെ കണ്ടപ്പോൾ അവന് പഴയ കാര്യങ്ങളൊക്കെ ഓർമ്മവന്നിരിക്കാം... ആ ദുഃഖവും അവന്റെ മനസ്സിൽ കാണുമായിരിക്കുമല്ലോ... ഉമ്മയുടെ മനസ്സ് വേദനിക്കാതിരിക്കാൻ അവൻ വേദനകളെല്ലാം സ്വയം ഉള്ളിലൊതുക്കി ജീവിക്കുന്നു. എന്നെങ്കിലുമൊരിക്കൽ അവനത് പറയേണ്ടിവരില്ലേ...? അല്ലെങ്കിൽ തനിക്കത് പറയേണ്ടി വരില്ലേ...? എല്ലാറ്റിനുമുള്ള പരിഹാരം പടച്ചോൻ കാണിച്ചുതരുമായിരിക്കും.

അവരുടെ വാഹനം ഹൈവേ വിട്ടു നാടൻ പാതയിലൂടെ യാത്രയാരംഭിച്ചു. നമ്മുടെ റോഡല്ലേ.. കുണ്ടും കുഴിയുമൊക്കെ കാണും... രണ്ടാളും അപ്പോഴേയ്ക്കും ഉണർന്നിരുന്നു.. ഫസൽ ചുറ്റുപാടും നോക്കിയിരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ജിഷ്ണുവിന്റെ ഡ്രൈവിംഗും.... തനിക്കും ഇതുപോലെ ഡ്രൈവ് ചെയ്യണം. ഇപ്പോൾ തനിക്ക് പതിനാറ് വയസ്സായി. ലൈസൻസ് വേണമെങ്കിൽ 18 വയസ്സ് പൂർത്തിയാകണം. ലൈസൻസ് എടുത്തിട്ട് വേണം ഉമ്മയേയും കൂട്ടി ഈ വഴിയിലൂടെ ഒന്നു യാത്രചെയ്യാൻ, ഉമ്മ മാത്രം വരുമോ.. വേണ്ട.. എല്ലാരേയും കൂട്ടാം... അവന്റെ ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു. പ്രതീക്ഷയുടെ കാട്, മോഹത്തിന്റെ കാട്.

ആ വാഹനം വളവ് തിരിഞ്ഞ് അവരുടെ വീടിനു മുന്നിൽ നിന്നു. ഫസൽ ഇറങ്ങിവന്ന് ഗേറ്റ് തുറന്നു.. വീട്ടിൽ എല്ലാവരും ഉമ്മറത്തു തന്നെയുണ്ടായിരുന്നു. എന്തായെന്നുള്ള ജിജ്ഞാസ ...

“എന്താ അൻവറേ ലേറ്റായത്..“

“ഇല്ല വാപ്പാ.. സമയത്തുതന്നെ ഞങ്ങളവിടെ എത്തി.. തിരിച്ചും.. നമ്മുടെ റോഡല്ലേ.. ഒരു ലിമിറ്റഡ് സ്പീഡിന് മുകളിൽ പോകാനാവില്ലല്ലോ...“

ശരിയാണ്.“

ജിഷ്ണു വണ്ടി പാർക്ക് ചെയ്ത്.. പുറത്തിറങ്ങി താക്കോൽ ഹമീദിനെ ഏൽപിച്ചു.

“ജിഷ്ണു .. ഊണിന് സമയമായി കഴിച്ചിട്ടു പോകാം..“

“വേണ്ട മുതലാളി..“

“മുതലാളിയോ.. ആരാ നിന്റെ മുതലാളി..“

“അത്... “

“വേണ്ട നീ എന്നെ പേരുവിളിക്കുക.. അല്ലെങ്കിൽ ഹമീദിക്കാന്ന്.. അതും ബുദ്ധിമുട്ടാണെങ്കിൽ എന്നെ എന്തുവേണേലും വിളിച്ചോ...“

ജിഷ്ണു ചമ്മൽ പുറത്തു കാണിക്കാതെ വീടിനടുത്തേയ്ക്ക് കയറി...

“ജിഷ്ണു .. നീയിപ്പോൾ നമ്മുടെ കുടുംബത്തിലെ ഒരാളെപ്പോലെയാണ്.. ഇവിടുന്നു ഇത്തിരി ഭക്ഷണം കഴിച്ചാലെന്താ... പിന്നെ... ഞങ്ങളെപ്പോലുള്ളവരുടെ വീട്ടിൽനിന്നും ഭക്ഷണം കഴിക്കില്ലായെന്നുണ്ടോ..“

“ഇല്ല ഹമീദിക്കാ... അങ്ങനെ ധരിക്കരുതേ... മനുഷ്യരെല്ലാം ഒന്നാണെന്നാ എന്നെ എന്റെ അച്ഛൻ പഠിപ്പിച്ചിരിക്കുന്നത്.... ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.. മതമേതായാലും മനുഷ്യൻ നന്നായാൽ മതി..“

ശരിയാണ്. ഒരുകാലത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും എന്തു സ്നേഹത്തിലാണ് അവിടെ കഴിഞ്ഞുകൂടിയത്.. ചില തല്പരകക്ഷികൾ കാണിച്ച കൊള്ളരുതായ്മയുടെ ഫലമായി തങ്ങൾക്കും കുടുംബത്തിനും അവിടം വിടേണ്ടിവന്നിട്ടുണ്ട്... ഇനിയൊരിക്കലും നമ്മുടെ ഇന്ത്യയിൽ ഇങ്ങനെയുള്ള ജാതിയുടെയും മതത്തിന്റെയും പേരിലുള്ള കലാപം ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം.

നമ്മുടേത് ഒരു മതേതര ഇന്ത്യയാണ്. ഇവിടെ മുസൽമാനും ഹിന്ദുവും ക്രിസ്ത്യനും സിക്കും എല്ലാം ഒരുപോലെ സ്നേഹത്തോടെ കഴിഞ്ഞുകൂടുന്ന രാജ്യമാണ്. വ്യത്യസ്തതയുടെ കൂടിച്ചേരലാണ് ഇന്ത്യ... അതാണ് ഇന്ത്യയുടെ സൗന്ദര്യം.. അവിടെ വർഗ്ഗീയക്കാടിറക്കി വിഭജിക്കാൻ നോക്കിയവരൊക്കെ സ്വയം ഇല്ലാതായിട്ടേയുള്ളൂ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയപ്പോൾ മുസ്ലീമെന്നോ ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ ഇല്ലായിരുന്നു. ഒരു ലക്ഷ്യം മാത്രം ഭാരതത്തെ സ്വതന്ത്രമാക്കുക... എല്ലാവരും സഹോദരങ്ങളായിരുന്നു. എല്ലാവരും പരസ്പരം സഹവർത്തിത്തത്തോടെ ബ്രിട്ടീഷുകാരായ ശത്രുക്കളോടേറ്റുമുട്ടി... മതം നോക്കാതെ എത്രയോ ഇല്ലങ്ങൾ അന്യജാതിക്കാർക്കായി തുറന്നുകൊടുത്തിരുന്നു. എത്രയോ അമ്പലങ്ങൾ സംരക്ഷണം നൽകിയിട്ടുണ്ട്. എത്രയോ പള്ളികളിൽ അന്തിയുറങ്ങിയിട്ടുണ്ട്... 

അങ്ങനെ സ്വാതന്ത്ര്യം നേടിയെടുത്ത രാജ്യമാണ് ഇന്ത്യ.. മതത്തിന്റെ പേരിൽ ഇന്ത്യാവിഭജനം നടന്നപ്പോൾ മതേതരരാഷ്ടമായി ഇന്ത്യയെ നിലനിർത്തിയത് അന്നത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണമായിരുന്നു. ഒരിക്കലും മതത്തിന്റെ പേരിൽ ചോര ചീന്തരുതെന്ന പ്രതിജ്ഞയുമുണ്ടായിരുന്നു. പക്ഷേ... കാലം മാറുന്നതനുസരിച്ച് പലരിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു... ഇവിടെ ജനിച്ചു വളർന്നവർ എല്ലാവരും ഇന്ത്യാക്കാരാണ്... അതിൽ മുസ്ലീമുണ്ടാവാം.. ക്രിസ്ത്യനുണ്ടാവാം.. ഹിന്ദുവുണ്ടാവാം... വൈവിധ്യങ്ങളുടേതാണ് ഇന്ത്യ... അവിടെയാണ് ഒരു രാജ്യത്തിന്റെ ഐക്യം കുടികൊള്ളുന്നത്.. ഇപ്പോഴുള്ള പ്രശ്നങ്ങളെല്ലാം മാറി ഒരു നല്ല നാളേയ്ക്കു വേണ്ടി കാത്തിരിക്കാം..
 

ജയ് ഹിന്ദ്...
 
 
  തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  05 01 2020


ഷംസുദ്ധീൻ തോപ്പിൽ 29 12 2019
 
 
 

Posted by SHAMSUDEEN THOPPIL at 28.12.19 അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

22.12.19

നിഴൽവീണവഴികൾ - ഭാഗം - 53


 നിർണ്ണായകമായ നിമിഷങ്ങൾ... വാപ്പയ്ക്ക് പല അസുഖങ്ങളുമുള്ളതാണ്. എല്ലാവരുടേയും ഉള്ളിൽ ജിഞ്ജാസ.. ഇതുവരേയും ശരീരം തളർന്നു വീണതായി ഓർമ്മയില്ല.. ശ്വാസംമുട്ടുവരുമ്പോൾ പലപ്പോഴും അശക്തനായി ഇരിക്കുമായിരുന്നു. പക്ഷേ ആദ്യമായാണ് തളർന്നുവീഴുന്നത്... അൻവർ വാപ്പയുടെ തല മടിയിൽ വച്ചിരിക്കുകയായിരുന്നു. ഫസൽ അദ്ദേഹത്തിന്റെ കൈയ്യിൽ നന്നായി തടവുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഉപ്പാ ഉപ്പാ ... കണ്ണുതുറക്കൂ എന്നും പറയുന്നുണ്ടായിരുന്നു. 

റഷീദ് ആംബുലൻസ് പോകുന്നതുപോലെ വേഗതയിൽ വാഹനം ഹോണടിച്ചു പായിച്ചുകൊണ്ടിരുന്നു. ഹോൺ ശബ്ദം കേട്ടിട്ടെന്നോണം റോഡിലുള്ള വണ്ടികൾ ആളുകൾ ഇടപെട്ട് റോഡ് സൈഡിലേക്ക് ഒതുക്കിയതിനാൽ ഏകദേശം നാല് കിലോമീറ്റർ കോഴിക്കോട് മിംസിൽ എത്തി ...ഹോസ്പിറ്റലിനു മുന്നിൽ വാഹനം ഒരു മുരൾച്ചയോടൂകൂടി നിന്നു... സെക്യൂരിറ്റിക്കാർ വീൽചെയറുമായി ഓടിയെത്തി.. റഷീദ് പറഞ്ഞു.. സ്ട്രചർ ആണ് വേണ്ടത് . ഉടൻ സ്ട്രച്ചർ കാറിനരികിലെത്തി... എല്ലാവരും കൂടി അദ്ദേഹത്തെ സ്ട്രക്ചറിൽകിടത്തി.. വേഗതയിൽ കാഷ്വാലിറ്റിയിലേയ്ക്ക്  കൊണ്ടുപോയി..

ഡോക്ടർമാർ ഉടൻ ഓടിയെത്തി... ഒരാൾ ഒഴികെ എല്ലാവരും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു... എല്ലാവരും നിശബ്ദരായിരുന്നു. ആ കുടുംബത്തിന്റെ നട്ടെല്ലാണ് ഹമീദ്.. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല .. നല്ല സന്തോഷത്തിലിരുന്ന മനുഷ്യനാണ്. അദ്ദേഹത്തിന്റെ ഭാര്യ സൈനബ ചുമരിൽ ചാരി നിന്നു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു .. സഫിയയുടെ കണ്ണിൽനിന്നും കണ്ണുനീരൊഴുകുന്നു. റഷീദ് വണ്ടി പാർക്ക് ചെയ്തിട്ട് ഉടൻ ഓടിയെത്തി... അൻവറിനോട് പുറത്തു വെയ്റ്റ്ചെയ്യാൻ പറഞ്ഞു... റഷീദ് ഉള്ളിൽ കയറി.. വാപ്പയുടെ മുഖത്ത് ഓക്സിജൻ മാക്സ് വച്ചിരിക്കുന്നു. കൈയ്യിൽ എന്തൊക്കെയോ കണക്ട് ചെയ്തിരിക്കുന്നു. ഉടൻ തന്നെ ഇ.സി.ജി. എടുത്തു.. .ഡോക്ടർ വിശദമായി നടന്ന കാര്യങ്ങൾ അന്വോഷിച്ചു മനസ്സിലാക്കി...

ഡോക്ടർ അദ്ദേഹത്തിന് ഒരു ഇഞ്ചക്ഷൻനൽകി.. അല്പനിമിഷങ്ങൽക്കകം ഡോക്ടർ ഹമീദ് ഹമീദ്. എന്നു വിളിച്ചു.. ദൈവഭാഗ്യം.. അദ്ദേഹം കണ്ണുതുറന്നു...

ചുറ്റും ആകാംക്ഷയോടെ നോക്കി... ഇതെവിടാ.... 

”ഡോക്ടറാ.. ‍ഞാൻ... മക്കളിവിടെത്തന്നെയുണ്ട്... എന്താ ഹമീദിക്കാ. കുട്ടികളെപ്പോലെ... പെട്ടെന്ന് ടെൻഷനുണ്ടായി കുറച്ചുനേരത്തേയ്ക്ക് ഒന്നുറങ്ങി്പോയതാ... വേറേ പ്രശ്നങ്ങളൊന്നുമില്ല...”

റഷീദ് ഓടിയെത്തി വാപ്പാന്റെ കൈപിടിച്ചു നെഞ്ചോട് ചേർത്തു ..

”മോനേ... എനിക്ക് എന്ത് സംഭവിച്ചുവെന്നറിയില്ല.. പെട്ടെന്ന് വല്ലാത്ത ഭാരം മനസ്സിനും ശരീരത്തിനും തോന്നി... ദാഹം കലശലായപ്പോഴാണ് വെള്ളം ചോദിച്ചത്... പിന്നീടൊന്നും ഓർമ്മയില്ല..”

”വാപ്പാ പേടിക്കാനൊന്നുമില്ല... വാപ്പ ചെറുതായൊന്നു കുഴഞ്ഞു എന്റെ കൈകളിലേയ്ക്കാ വീണത്... ഒരു കുഴപ്പവുമില്ല..”

”അവരൊക്കെ.. എവിടെ ഫസൽ..”

”എല്ലാവരും പുറത്തുണ്ട് ..  പേടിക്കേണ്ട.. ധൈര്യായിരിക്ക്. അവരെ ഞാനിങ്ങോട്ട് വിളിക്കാ..”

റഷീദ് പുറത്തേയ്ക്കിറങ്ങി... നഴ്സുമാരും മറ്റു മെഡിക്കൽ വിദ്യാർത്ഥികളും പരിചരണത്തിന് അവിടുണ്ടായിരുന്നു. പോകുന്നവഴിക്ക് ഡോക്ടർ റഷീദിനെ നെ വിളിച്ചു.

”റഷീദ്... വാപ്പയ്ക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല.. നല്ല ക്ഷീണിതനാണ്... ഇ.സി.ജി. കുഴപ്പമൊന്നുമില്ല.. ബ്ലഡ്പ്രഷർ നോർമ്മൽ... പരിശോധനയിൽ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല.. എന്തായാലും ക്ഷീണം മാറാൻ ഒരു ഡ്രിപ്പ് കൊടുത്തിരിക്കുന്നു.. അതു തീരുമ്പോൾ പോകാം... ബ്ലഡ്ഡിന്റെയും മറ്റും ചിലതിന്റെയും റിസൾട്ട് വരാനുണ്ട്... ഹീമോഗ്ലോബിൻ കുറച്ച് കുറവാണ്... നല്ല വൈറ്റമിൻ ആഹാരം നൽകാൻ ശ്രമിക്കണം...”

റഷീദിന് ഇപ്പോഴാണ് ശ്വാസം നേരേ വീണത്... അല്ലേലും ഒരുപാട് പരീക്ഷണങ്ങളിലൂടെ കടന്നുപോയ ജീവിതമാണ് ആ മനുഷ്യന്റേത്.. പടച്ചോൻ ഒരിക്കലും കൈവിടില്ല... 

”ശരി. ഡോക്ടർ.. ഞങ്ങൾ ശ്രദ്ധിച്ചുകൊള്ളാം..”

”റഷീദ് നിങ്ങൾ നാട്ടിൽ എവിടെയാണ്...”

”റഷീദ് കാര്യങ്ങൾ വിശദമായി പറഞ്ഞു...”...

”ഞാൻ നിങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്... കർണാടകയിലെ ബട്ക്കൽ  ആയിരുന്നില്ലേ നിങ്ങളുടെ വീട് ഗോപി ഡോക്ടറെ അറിയില്ലേ ഞങ്ങൾ ഒരു ബാച്ചായിരുന്നു. ഒരിക്കൽ ഞങ്ങൾ ബട്ക്കൽ . അവന്റെ വീട്ടിലായിരുന്നു താസമം.. അന്ന് തൊട്ടപ്പുറമുള്ള വീട് ചൂണ്ടിക്കാട്ടി നിങ്ങളെകകുറിച്ച് സംസാരിച്ചിരുന്നു. ആ വീടും കാത്തുസൂക്ഷിച്ച് ഹമീദിനായി കാത്തിരിക്കുന്ന മനുഷ്യനെയാണ് ഞങ്ങൾക്കവിടെ കാണാൻ സാധിച്ചത്.. അത് നിങ്ങളായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല..”

റഷീദ് അഭിമാനത്തോടെ അദ്ദേഹത്തെ നോക്കി... അവിടെ പോയകാര്യവും ഡോക്ടറെ കണ്ട കാര്യവുമെല്ലാം പറഞ്ഞു.. കഴിഞ്ഞദിവസം അവർ രണ്ടാളും പരസ്പരം സംസാരിച്ചതും അറിയിച്ചു. 

അതു കൂടി അറിഞ്ഞപ്പോൾ ഡോക്ടർക്ക് ഹമീദിനോട് സ്നേഹം കൂടി... അദ്ദേഹം വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ നഴ്സ്മാരോട് ഉപദേശിച്ചു. താമസിയാതെതന്നെ അദ്ദേഹത്തെ വി.ഐ.പി. റൂമിലേയ്ക്ക് മാറ്റി.. എല്ലാവ രും വാപ്പാന്റെ തൊട്ടരുകിലുണ്ട്...

”മക്കളേ.. സത്യത്തിൽ എനിക്ക്  എന്താണ് സംഭവിച്ചതെന്നൊന്നുമറിഞ്ഞില്ല... പടച്ചോന്റെ വിളി എപ്പോഴുണ്ടാവുമെന്നറിയില്ലല്ലോ...”

മുഴുമിപ്പിക്കാനായില്ല... ഫസൽ ഉപ്പാന്റെ വായ പൊത്തിപ്പിടിച്ചു... 

”ഉപ്പ മരിക്കില്ല.. ഞങ്ങളെല്ലാം മരിച്ചിട്ടേ ഉപ്പ മരിക്കൂ...”

എല്ലാവരുടേയും കണ്ണുകൾ നിറയ്ക്കുന്ന കാഴ്ച്ചയായിരുന്നത്... അഫ്സ കുഞ്ഞിനെ ഹമീദിന്റെ അരികിൽ കിടത്തി.. ഹമീദിനെ അവൾ ആകാംക്ഷയോടെ നോക്കുന്നുണ്ടായിരുന്നു.

വാപ്പയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നറിഞപ്പോൾ എല്ലാവർക്കും സമാധാനമായി... ഇനി ഒരു മുക്കാൽ മണിക്കൂറത്തെ യാത്ര.. എന്തായാലും ഡ്രിപ്പ് ഇട്ടു കഴിഞ്ഞ് വൈകുന്നേരം യാത്ര തുടരാമെന്നു റഷീദ് പറഞ്ഞു...

”അതെന്താ.. എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ...”

”അതല്ലവാപ്പാ... ക്ഷീണമുണ്ട്.. പുറത്ത് നല്ല വെയിലും.. എ.സി. യുണ്ടെങ്കിലും നമ്മുടെ റോഡല്ലേ... കുലുങ്ങിക്കുലുങ്ങിയല്ലേ യാത്രചെയ്യാനാവൂ...

ഹമീദ് അതിന് മറുപടി പറഞ്ഞില്ല.. 

അൻവർ പുറത്തുപോയി ഓറഞ്ചും ആപ്പിളുമായി വന്നു.. ഓറഞ്ചു പൊളിച്ച് ഒരു കഷണം വാപ്പാന്റെ വായിൽ വച്ചുകൊടുത്തു.. സ്നേഹത്തോടെ ഹമീദ് അത് തിന്നു.. അൻവറിന്റെ കൈയ്യിൽ നിന്നും ഫസൽ ഓറഞ്ച് വാങ്ങി.. ഓരോന്നായി വാപ്പയ്ക്ക് നൽകിക്കൊണ്ടിരുന്നു. ഉപ്പുപ്പയും ചെറുമകനും തമ്മിലുള്ള സ്നേഹം വിളിച്ചോതുന്നതായിരുന്നു ആ കാഴ്ച്ച .. 

”.. സഫിയ.. എനിക്കൊരു ചെറുമകനായത് നന്നായി... ഇനി എന്റെ എല്ലാ കാര്യങ്ങളും അവൻ നോക്കിക്കൊള്ളും..”

”ശരിയാ ഉപ്പാ ... ഉപ്പാന്നുപറഞ്ഞാൽ അവനു ജീവനാ...”

ഉച്ചയ്ക്ക് എല്ലാവർക്കുമുള്ള ഭക്ഷണം ക്യാന്റീനിൽ നിന്നും റൂമിലെത്തിച്ചു... ഹമീദിന് ഭക്ഷണം കഴിയ്ക്കുന്നതിനായി ഡ്രിപ്പ് കുറച്ചുനേരത്തേയ്ക്ക് നിർത്തിവച്ചു... ഇപ്പോൾ അദ്ദേഹത്തിന് നല്ല ആശ്വാസം തോന്നുന്നുണ്ടായിരുന്നു.. കൊണ്ടുവന്ന ഭക്ഷണം മുഴുവൻ കഴിച്ചു.. മരുന്നിന്റെയും ട്രിപ്പിന്റെയും ക്ഷീണം നല്ല വിശപ്പുണ്ടായിരുന്നു ...

ഭക്ഷണം കഴിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടറെത്തി..

”ഹമീദിക്കാ.. ഇനി വീട്ടിൽ പോകാം.. എല്ലാ ടെസ്റ്റ് റിസൾട്ടുകളും വന്നു.. വേറേ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല.. പ്രായത്തിന്റേതായ പ്രശ്നങ്ങൾ മാത്രം.. നാട്ടിൽ മുടങ്ങാതെ ചെക്കപ്പ് നടത്തണം. സ്പ്രേ എപ്പോഴും കൈയ്യിൽ കൊണ്ടു നടക്കണം. പിന്നെ... കൂടുതൽ ടെൻഷനടിക്കരുത്... എന്തിനാ ടെൻഷൻ.. മക്കളെല്ലാം നല്ല നിലയിലെത്തിയില്ലേ.. ഇനി ജീവിതം ആസ്വദിക്കണം... എല്ലാവരുടേയും മുഖത്തേയ്ക്ക് നോക്കിക്കൊണ്ട്... പിന്നെ മനപ്രയാസമുണ്ടാക്കുന്ന ഒന്നും ഇക്കാനോട് പറഞ്ഞേക്കരുത്.. ഇക്കാ ഇപ്പോൾ എന്റേയും സ്വന്തമാ...”

ഹമീദിന്റെ ഭാര്യ അദ്ദേഹത്തെ നോക്കി കൈകൂപ്പി...

”ഉമ്മാ പേടിക്കാനൊന്നുമില്ല.. നിങ്ങൾ പൊന്നുപോലല്ലേ വാപ്പാനേ നോക്കുന്നത്... അത് അങ്ങനെതന്നെ വേണം... വളരെ കഷ്ടപ്പെട്ടാ നിങ്ങളെയൊക്കെ ഈ നിലയിലാക്കിയത് എന്ന് ഗോപി ഡോക്ടർ പറഞ്ഞിട്ടുണ്ട് ... ദൈവം നല്ലതേ വരുത്തൂ..... നാലുമണിയോടു കൂടി ഡിസ്ചാർജ്ജ് എഴുതിയിട്ടുണ്ട്... എന്തേലും ആവശ്യമുണ്ടേൽ ഇങ്ങോട്ടു പോരാം...”

ഹമീദ് അദ്ദേഹത്തിന്റെ കൈപിടിച്ച് ആശ്ലേഷിച്ചു... 

”വളരെ നന്ദി ഈയുള്ളവന് ഈ ഭൂമിയിലെ ആയുസ്സ് നീട്ടിത്തന്നതിന്..”

”ഹമീദിക്കാ... അതെല്ലാം ചെയ്യുന്നത് ദൈവമല്ലേ...  നമ്മൾക്ക് അതിനുള്ള കഴിവില്ല... ആ ശക്തിക്കു മുന്നിൽ നമ്മളാര്... പിന്നെ.. ചികിത്സ അത് ഒരു നിയോഗമാണ്... എന്നെ ദൈവം നിയോഗിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സൃഷ്ടികളെ ചികിത്സിക്കാനാണ്.. ഇക്ക  പ്രയാസപ്പെടേണ്ട.. ഇനിയും വർഷങ്ങളോളം ജീവിച്ചിരിക്കും...”

ഹമീദിന്റെ കണ്ണുകൽ നിറഞ്ഞുവന്നു.. സ്നേഹവും ആത്മാർത്ഥതയും കൊണ്ടുള്ള കണ്ണുനീർ... ആരുമറിയാതെ അദ്ദേഹമതു തുടച്ചു.

ഡോക്ടർ പുറത്തേയ്ക്ക് പോയി...

”എന്തിനും തയ്യാറായി നിൽക്കുന്ന മക്കളും മരുമക്കളും... പിന്നെന്തിനാ ഉപ്പ പേടിക്കുന്നത് ..” അത് സഫിയയുടെ വാക്കുകളായിരുന്നു.

ശരിയാണ് ഹമീദ് അവരെസംബന്ധിച്ച് ദൈവതുല്യനാണ്... ജന്മം നൽകിയ മാതാവും പിതാവും അവരാണ് ജീവിതത്തിലെ വഴികാട്ടികൾ... വാപ്പാന്റെ അധ്വാനം ഉമ്മാന്റെ കരുതൽ അതാണ് ഈ കുടുംബത്തിന്റെ കരുത്ത്... എത്രയോ കുടുംബങ്ങളിൽ ഇതേപോലെ പ്രായമായ ഉമ്മയും വാപ്പായുമെല്ലാമുണ്ട്... എന്നിട്ടും എന്തേ വൃദ്ധസദനങ്ങൾ ഇവിടെ പെരുകി വരുന്നു.. തിരക്കുപിടിച്ച ജീവിതത്തിൽ തങ്ങൾക്ക് ജന്മംനൽകിയവരെപ്പോലും മറന്നുപോകുന്ന സമൂഹമാണിവിടെയുള്ളത്... ജനിച്ച അന്നുമുതൽ ഉറക്കമിളച്ചിരുന്നു മക്കളെ നോക്കുന്നു.. കുഞ്ഞുങ്ങൾ കമിഴ്ന്നു വീഴുന്നതും മുട്ടിലിഴയുന്നതും പല്ലുവരുന്നതും ക്ഷമയോടെ കാത്തിരിക്കുന്ന രക്ഷകർത്താക്കൾ കൈപിടിച്ച് നടക്കാൻ പഠിപ്പിക്കുന്ന രക്ഷിതാക്കൾ.. സ്വയം വാരിത്തിന്നുന്നതുവരെ ആഹാരം നൽകുന്ന കരങ്ങൾ ആ കരങ്ങളുടെ ഞരമ്പുകൾ തെളിയുമ്പോൾ ഇല്ലാതാകുന്ന സ്നേഹം... ഇതല്ല നമുക്കാവശ്യം... ഉറ്റവരും ഉടയവരുമുള്ളവർ തന്നെയാണ് വൃദ്ധസദനത്തിലുള്ളവർ... മക്കളെ വളർത്താൻ എത്രത്തോളം കഷ്ടതകൾ അനുഭവിച്ചുവെന്ന് അവർ മനസ്സിലാക്കിവരുമ്പോഴേക്കും അവരേയും അവരുടെ മക്കൾ ഇതുപോലെ വൃദ്ധസദനത്തിലാക്കിയിട്ടുണ്ടാവും... കഷ്ടതയനുഭവിക്കുന്ന കാലത്ത് കൂടെയുണ്ടാവുമെന്നു കരുതുന്ന രക്ഷിതാക്കൾ തന്നെയാണ് വിഡ്ഢികൾ.. ജീവിതകാലം മുഴുവൻ അധ്വാനിക്കുന്നത് മക്കൾക്കുവേണ്ടി.. അവസാനം ആ മക്കൾ തന്നെ നിഷ്കരുണം പടിയിറക്കുന്നു.. മാറണം ഈ രീതികൾ... പുതുതലമുറയെങ്കിലും മാറി ചിന്തിക്കണം.. ജന്മംതന്നവരെ നിന്ദിച്ചാൽ ദൈവംപോലും പൊറുക്കില്ല.. ഇപ്പോൾ താൽക്കാലിക ആശ്വാസം ലഭിക്കുമായിരിക്കും പക്ഷേ അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് നരകതുല്യമായ ജീവിതമായിരിക്കും. എത്രയോ അനുഭവങ്ങൾ നമുക്കു ചുറ്റും കാണാൻ സാധിക്കും. 

ഡോക്ടർ ചികിത്സയ്ക്കുള്ള പണം പോലും സ്വീകരിച്ചില്ല... ഹമീദ്ക്കയിൽ  നിന്നും പണംവാങ്ങാൻ എനിക്കാവില്ല... നമുക്ക് ഇനിയും കാണാം.... ഞാൻ... ഗോപിയെ  വിളിച്ചിരുന്നു... ഒരു കുറവും നിങ്ങൾക്കുണ്ടാകരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു.

എല്ലാവരും പോകാൻ തയ്യാറായി.. വീൽച്ചെയർ കൊണ്ടുവന്നപ്പോൾ ഹമീദ് അതിൽ കയറാൻ കൂട്ടാക്കിയില്ല.. 

”എനിക്ക് നടക്കാം... ഫസലേ പിടിമോനേ എന്റെ കൈ..”

ഫസൽ ഓടിയെത്തി ഉപ്പാന്റെ കൈപിടിച്ചു.. ഫസലിന്റെ കൈയ്യിൽ പിടിച്ച് ഹമീദ് സാവധാനം കാറിനടുത്തെത്തി... ഡോക്ടറും പരിചരിച്ച നെയ്‌സുമാരും അവരെ കാറുവരെ കൂടെ ചെന്നു . എല്ലാവരും കാറിൽ കയറി... യാത്രപറഞ്ഞു... കുറച്ചു സമയമേ അവർ അവിടെയുണ്ടായിരുന്നുവെങ്കിലും എല്ലാവരുമായി നല്ലൊരു സ്നേഹബന്ധം സ്ഥാപിച്ചിരുന്നു.. 

ഹമീദിന്റെ ക്ഷീണമൊക്കെ മാറിയിരുന്നു... അവർ വാഹനം മുന്നോട്ടെടുത്തപ്പോൾ യത്തീംഖാനയിലെ രണ്ടുപേർ അവിടേയ്ക്ക് കടന്നുവന്നു. കാറിനുമുന്നിൽ കൈകാണിച്ചു മാനേജറും പ്രിൻസിപ്പാളുമായിരുന്നു... അവർ ഓടിയെത്തി ഹമീദിന്റെ കൈപിടിച്ചു ...

ഞങ്ങൾ കോഴിക്കോട്ടങ്ങാടിയിലെ പല ഹോസ്പിറ്റലിലും പോയി... അവസാനം ഇവിടെയെത്തിയതാ... എങ്ങോട്ടാ പോയതെന്നറിയില്ലല്ലോ... കൂടാതെ വാഹനസൗകര്യവും കുറവായിരുന്നേ... ഇവിടേയ്ക്കാണ് വരുന്നതെന്നറിഞ്ഞില്ല...

അവരുടെ സ്നേഹം ആത്മാർത്ഥ.... ഈ തിരക്കിനിടയിൽ ഹമീദിന്റെ അസുഖവിവരം അറിയാൻ അവർ അന്വേഷിച്ച് എത്തിയിരിക്കുന്നു... ഹമീദ് അവരോട് പറഞ്ഞു... 

 എനിക്കൊന്നുമില്ല.. ചെറിയൊരു തലകറക്കം ഡോക്ടർ അപ്പോഴേ പോകാൻ പറഞ്ഞതാ... പിന്നെ ഇവരുടെ നിർബന്ധം... അതാ താമസിച്ചത്.. പിന്നെ ഞാൻ ഒരുദിവസം അങ്ങോട്ട് വരുന്നുണ്ട്... എല്ലാവ രേയും എനിക്ക് ഒന്നുകൂടി കാണണം...” 

അവരോട് യാത്ര പറഞ്ഞ് കാർ മുന്നോട്ട് നീങ്ങി... അവർക്ക് അത്രയ്ക്ക് കടപ്പാട് ഹമീദിനോടും കുടുംബത്തോടും ഉണ്ടായിരിക്കുന്നു... ഹമീദിന് വയ്യാതായപ്പോൾ അവിടുത്തെ അന്നത്തെ പ്രോഗ്രാമെല്ലാം മാറ്റിവയ്ക്കുകയിരുന്നു. വിവരമറിയാതെ ആരും ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കിയില്ല... പിന്നെ കോഴിക്കോട് വന്ന് വിളിച്ചു നുണ  പറഞ്ഞു... അല്ലെങ്കിൽ അവരാരും ഭക്ഷണം കഴിക്കില്ലായിരുന്നു ... അഫ്സയോടുള്ള സ്നേഹം... ആ കുടുംബത്തോടുള്ള ആത്മാർത്ഥത... ഉറ്റവരില്ലാത്ത അവർക്ക് ഇവരൊക്കെയാണ് എല്ലാം... അവർക്ക് എന്തേലും സംഭവിച്ചാൽ ഭക്ഷണമിറങ്ങുമോ... പ്രായമായവരും കുട്ടികളുമെല്ലാമുണ്ട്... സമയത്ത് ഭക്ഷണം കഴിച്ചില്ലേൽ അത് അവർക്കും ദോഷമല്ലേ... അതുകൊണ്ട് അവർ ഹമീദിനെ കണ്ടുപിടിക്കുന്നതിനു മുന്നേതന്നെ വിളിച്ചു പറഞ്ഞു വേറേ കുഴപ്പമൊന്നുമില്ല സുഖമായിരിക്കുന്നെന്ന്.. അല്ലെങ്കിൽ ഉണ്ടാക്കിവച്ചതെല്ലാം പാഴാകില്ലേ... എന്തായാലും ഇനി കള്ളം പറഞ്ഞതിൽ കുറ്റബോധത്തിന്റെ ആവശ്യവുമില്ല.. അല്ലാഹുവിന്റെ കാരുണ്യംകൊണ്ട് അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ലല്ലോ... അവർ സംതൃപ്തിയോടെ അവിടെനിന്നു യാത്രതിരിച്ചു..

ഹമീദും കുടുംബവും ആറുമണിയോടുകൂടി വീടിനടുത്തെത്തി.. കുറച്ചു ദിവസമായി വീട് അടഞ്ഞു കിടക്കുകയായിരുന്നു.. ഫസൽ ആദ്യം പോയി ഡോർ തുറന്നു... വാപ്പയെ നടക്കാൻ സഹായിച്ചുകൊണ്ട് അൻവർ എത്തി. എല്ലാവരും വീടിനുള്ളിൽ കടന്നു... നാളെ റഷീദിന് തിരികെ പോകണം.. അടുത്ത ദിവസം തന്നെ അൻവറിന് പുതിയ ജോലിയിൽ കയറുകയും വേണം... എല്ലാം വളരെ പെട്ടെന്ന് കടന്നുപോയപോലെ തോന്നുന്നു...

”വാപ്പാ ഞാൻ നാളെ വെളുപ്പിനേ പോകും ...”

ഹമീദിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.. കുറച്ചു ദിവസങ്ങളായി വളരെ സന്തോഷത്തിലായിരുന്നു. റഷീദിന്  തിരികെ പോകണമെന്നറിയാം... എന്നാലും മക്കൾ തിരിച്ചു പോകുന്നുവെന്നു കേൾക്കുമ്പോഴുണ്ടാകുന്ന ഒരു വിഷമം.

”വണ്ടി ആരാ ഓടിക്കുന്നത്..”

”കുമാരന്റെ മോനേട് പറഞ്ഞിട്ടുണ്ട്... അവന് ടാക്സി ഓടിച്ച് നല്ല ശീലമല്ലേ...”

”ശരിയാ...”

”ഈ വണ്ടി അവൻതന്നെ ഓടിക്കാമെന്ന് ഏറ്റിരിക്കുകയാണ്... ഇവിടുത്തെ കാര്യവും നടക്കും പുറത്ത് നല്ല ഓട്ടം കിട്ടിയാൽ പോവുകയും ചെയ്യാമല്ലോ...” കുമാരന്റെ കുടുംബത്തിന് അതൊരു സഹായവുമായിരിക്കും.

തങ്ങൾഇവിടെ താമസമായപ്പോൾ മുറ്റം ചെത്താനും മറ്റു ജോലികൾക്കുമായി വന്ന പ്രായമായ മനുഷ്യനാണ് കുമാരൻ.. അദ്ദേഹത്തിന് ഒരേയൊരു മകൻ ജിഷ്ണു.. ടാക്സി ഓടിച്ചു ജീവിക്കുന്നു... അടുത്തകാലത്തായി അവൻ ഓടിച്ചിരുന്ന ടാക്സി ഉടമ വിറ്റു. ഇപ്പോൾ കൂലിക്കോടിക്കും... ഇതാകുമ്പോൾ വീടിനടുത്തല്ലേ... പിന്നെ ചെക്കനെക്കുറിച്ച് ആർക്കും മോശം അഭിപ്രായമൊന്നുമില്ല.. കുടിയോ വലിയോ.. വൃത്തികെട്ട കൂട്ടോ ഇല്ല..

അന്നത്തെ ദിവസം എല്ലാവരും നേരത്തേ കിടന്നു.. യാത്രാക്ഷീണം എല്ലാവർക്കുമുണ്ടായിരുന്നു. പുലർച്ചെ 3 മണിക്ക് തന്നെ ജിഷ്ണു വീട്ടിലെത്തി... എല്ലാവരും ഉണർന്നിട്ടുണ്ടായിരുന്നു. വാപ്പയെ കെട്ടിപ്പിടിച്ചു അനുഗ്രഹം വാങ്ങി... ഉമ്മാനെ ചേർത്തുനിർത്തി ഉമ്മവച്ചു... മകളെയെടുത്ത് നെറുകയിൽ ചുംബിച്ചു... വേർപിരിയലിന്റെ വേദന... എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു.. നല്ലതിനുവേണ്ടിയല്ലേ പോകുന്നത്.. തങ്ങൾക്കുവേണ്ടിയല്ലേ അവൻ ഈ പ്രവാസം ആരംഭിച്ചത്.. എന്നുള്ള ഒരു സമാധാനം... നിറകണ്ണുകളോടെ... എല്ലാവരും അവനെ യാത്രയാക്കി. കൂടെ ഫസലും അൻവറും... വാഹനം ഗേറ്റ് കടന്ന് റോഡിലേയ്ക്ക് പ്രവേശിച്ചു....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  29 12 2019


ഷംസുദ്ധീൻ തോപ്പിൽ  22 12 2019




Posted by SHAMSUDEEN THOPPIL at 22.12.19 അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

14.12.19

നിഴൽവീണവഴികൾ - ഭാഗം - 52


 പലപ്പോഴും ഹസ്സനാജി  സഹായം വച്ചുനീട്ടിയിട്ടുപോലും ഹമീദ് അത് സ്നേഹംപൂർവ്വം നിരസ്സിച്ചിട്ടേയുള്ളൂ. അധ്വാനത്തിന്റെ സഹനത്തിന്റെ ആത്മാർത്ഥതയുടെ വിജയമാണ് ഹമീദിന്റേത്. ആ കുടുംബത്തന്റെ ഐക്യം എല്ലാക്കാലവും നിലനിൽക്കട്ടേ.....

എല്ലാവരും രാവിലെ തന്നെ ഉറക്കമുണർന്നു. രാവിലെ 6 മണിക്കുതന്നെ യാത്ര തുടരണം. ഹമീദും കുടുംബവും വളരെ സന്തോഷത്തിലായിരുന്നു. ഫസലിന് ക്രിസ്തുമസ്പരീക്ഷയുടെ ടെൻഷനിലും. മോഡൽ എക്സാമിന് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.. വളരെയധികം പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും തന്റെ ജീവിതത്തിൽ അത്യന്താപേക്ഷിതമായിരിക്കുന്ന വിദ്യാഭ്യാസത്തെ ജീവിതപ്രശനങ്ങളുമായി കൂട്ടിക്കുഴക്കുവാൻ അവന് തീരെ താല്പര്യമില്ലായിരുന്നു. വരുന്നത് വരുന്നിടത്തുവച്ചു കാണാം എന്ന ചിന്താഗതി... ഈ ചെറുപ്രായത്തിൽ അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചു കഴിഞ്ഞു.. അതിന്റേതായ ഒരു പക്വത അവനിലുണ്ട് എന്ന് എല്ലാവർക്കും ബോധ്യമായിരുന്നു. ഉമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കണം. വാപ്പ മരിച്ചുവെന്നുള്ള ഒരു സൂചനപോലും ഉമ്മയ്ക്ക് നൽകാതിരിക്കാൻ അവൻ ശ്രമിച്ചിരുന്നു... ആ ഒരു നഷ്ടബോധം തന്റെ ജീവിതത്തിൽ ഇനിയുണ്ടാവരുത്... ചെറുപ്പത്തിലേ നരബാധിച്ചുതുടങ്ങിയ ഉമ്മ.. തനിക്ക് വേണ്ടി ജീവിതം ഹോമിച്ച ഉമ്മ... എന്ത് നൽകിയാലാണ് ഈ ജന്മം സഫലമാവുക.

അമ്മായിയോട് യാത്ര ചോദിച്ചപ്പോൾ അവർ വിങ്ങിപ്പൊട്ടുകയായിരുന്നു. ഹമീദ് അടുത്തുചെന്ന് അവരുടെ ചുക്കിച്ചുളിഞ്ഞ വിരലുകളി‍ൽ തലോടിക്കൊണ്ട് ചുംബിച്ചു. ഒരിക്കലും തീർത്താൽ തീരാത്ത കടപ്പാടാണ് തനിക്ക് അവരോടുള്ളത്... പലപ്പോഴും അവരുടെ സഹായം തനിക്ക് ലഭിച്ചുവെന്നുള്ളത് മറക്കാനാവാത്തതാണ്. ഒരു പക്ഷേ അഭിമാനിയായതുകൊണ്ടായിരിക്കാം പലപ്പോഴും സഹായം ചോദിച്ചു പോയിട്ടുമില്ല.

അഫ്സയുടെ കുഞ്ഞിനെ അവർ കവിളിൽ നുള്ളി താലോലിച്ചു... അഫ്സയുടെ മകളുടെ കുഞ്ഞു കരങ്ങളിൽ ഒരു കുഞ്ഞു സ്വർണ്ണ വളയിട്ടുകൊടുത്തു...  നിറകണ്ണുകളോടെ അവർ പറഞ്ഞു.

മോളേ അഫ്സേ... ഇത് എന്റെ കുട്ടിക്കാലത്ത് എന്റെ ഉപ്പ എനിക്ക് തന്നതാണ്. ഒരു നിധിപോലെ ഞാനിത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിന് എന്തുകൊണ്ടും അവകാശം ഇവൾക്ക് തന്നെയാണ്.. മോളെ നല്ലപോലെ വളർത്തണം. ഇടയ്ക്കിടെ വരണം, ഇവിടെ വന്നുകയറാൻ നിങ്ങളെപ്പോലുള്ള ബന്ധുക്കൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. എല്ലാവരുടേയും കണ്ണുകൾ ഈറനണിഞ്ഞ നിമിഷമായിരുന്നു അത്.

അഫ്സയ്ക്ക് ഇതൊക്കെ പുതുമകളായിരുന്നു. താൻ ജനിച്ചു വീണത് എവിടെയാണെന്നവൾക്കറിയില്ല.. ഓർമ്മവെച്ച നാൾമുതൽ യത്തീംഖാനയിലായിരുന്നു. അവിടെനിന്നു കിട്ടിയ സ്നേഹം അതുമാത്രമായിരുന്നു മുതൽക്കൂട്ട്.. ഒരിക്കലും കരുതിയില്ല തനിക്ക് ഇങ്ങനെയൊരു ജീവിതം ലഭിക്കുമെന്ന്. താൻ ആഗ്രഹിച്ചതിലും അപ്പുറമാണ് തനിക്ക് ലഭിച്ചത്.. അറിയാൻ ശ്രമിച്ചിട്ടുണ്ട്... തന്നെ അനാഥയാക്കിയിട്ട് കടന്നുപോയ വാപ്പയേയും ഉമ്മയേയും. തങ്ങളുടെ കൂടെയുള്ളവരെല്ലാവരും അനാഥരായിരുന്നല്ലോ... അതുകൊണ്ട് എല്ലാവരേയും പോലെ താനും വളർന്നു.  തന്നെ താലോലിച്ചതാരെന്നുള്ള കേട്ടറിവുപോലുമില്ല.. തനിക്ക് കൈയ്യിലോ കാലിലോ ഇടുന്നതിനായി സ്വർണ്ണ വളയോ കമ്മലോ ആരു തന്നുവെന്നുമറിയില്ല... പാഴ്ജന്മമായി ഈ ഭൂമിയിലൊടുങ്ങുന്നതിനു പകരം തന്നെ ഏറ്റെടുത്തു വളർത്തി ഇതുവരെ എത്തിച്ച ആ കരങ്ങൾക്ക് നന്ദി അല്ലാഹുവിന്റെ കരങ്ങളാണവ.. കാരുണ്യത്തിന്റെ കരങ്ങളാണവ.. അതു മാത്രമാണ് തന്റെ ജീവിതത്തെ മുന്നോട്ടു നയിച്ചത്... തനിക്ക് ലഭിക്കാത്തതെല്ലാം തന്റെ മകൾക്കുനൽകണം... വളർന്നുവരുമ്പോൾ അവളോടു പറയണം താൻ താണ്ടിയ വഴികളെക്കുറിച്ച്... കുഞ്ഞുങ്ങൾ അറിയട്ടെ രക്ഷകർത്താക്കളുടെ ബുദ്ധിമുട്ടുകൾ... യത്തിംഖാനയിലെ സ്നേഹസമ്പന്നരായ ജീവനക്കാർ തന്റെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എത്രവേണേലും പഠിപ്പിക്കാൻ അവർ തയ്യാറായിരുന്നു. പി.ജി. കഴിഞ്ഞപ്പോഴേയ്ക്കും കല്യാണം... ജോലിയെക്കുറിച്ച് ഇതുവരേയും ചിന്തിച്ചിട്ടില്ല... റഷീദ് ഇക്ക പ്രോത്സാഹിപ്പിക്കാറുണ്ട്... എല്ലാറ്റിനും അതിനുള്ള സമയമാകും... ജീവിതത്തിൽ.

ഇന്ന് ബുദ്ധിമുട്ടുകൾ അറിയിക്കാതെ വളരുന്ന കുട്ടികൾ... മുതിർന്നാൽ അവരുടെ ആവശ്യങ്ങൽ സാധിച്ചുകൊടുത്തില്ലേൽ ജീവിതം അവസാനിപ്പിക്കുന്ന ജന്മങ്ങൾ.. ദിവസേന വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ബൈക്കുവാങ്ങി നൽകാത്തതിന് ആത്മഹത്യചെയ്യുന്ന കുട്ടികൾ.. മൊബൈൽ ഉപയോഗിക്കേണ്ടെന്നു പറഞ്ഞതിന് ജീവിതം അവസാനിപ്പിക്കുന്ന കുട്ടികൾ.. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ ജീവിതം അവസാനിപ്പിക്കുന്നവർ. എവിടെനോക്കിയാലും ഇതൊക്കെത്തന്നെയാണ്... കുട്ടികൾ അറിയണം ഒരു രൂപ രക്ഷകർത്താക്കൾ ഉണ്ടാക്കുന്നതെങ്ങനെയെന്ന്. അത് വിനിയോഗിക്കേണ്ട രീതികൾ എങ്ങനെയെന്ന്. ബുദ്ധിമുട്ടറിയിക്കാതെ വേണ്ടതും വേണ്ടാത്തതും ആവശ്യത്തിലധികം നൽകുന്ന രക്ഷകർത്താക്കളാണ് കുറ്റക്കാർ.. മാറണം ഈ ചിന്താഗതികൾ.. മാറ്റം വീട്ടിൽ നിന്നു തുടങ്ങാം...

ഹമീദിന്റെയും കുടുംബത്തിന്റെ കാർ ദൂരെ മറയുന്നതുരെ അമ്മായി നോക്കിനിന്നു. എല്ലാവരും ചെറിയ ദുഖത്തിലായിരുന്നു. അൻവറിന് രണ്ടുദിവസത്തിനകം തിരികെയെത്തണം. ഇവിടെ പറഞ്ഞിരിക്കുന്ന ജോലിയിൽ പ്രവേശിക്കണം. ഒരു ജോലിയുമില്ലാതെ ഇരിക്കുന്നത് ശരിയ്ക്കും ബുദ്ധിമട്ടുതന്നെയാണ്. ചിലവിന് പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ ഉണ്ടാക്കിയ സമ്പാദ്യത്തിൽ നിന്നും കുറേശ്ശേയായി ചോർന്നുപൊയ്ക്കൊണ്ടിരിക്കുന്നു. വാപ്പ അറിയാതെയാണ് 10 സെന്റ് സ്ഥലം വിറ്റത്... വാപ്പഅറിഞ്ഞാൽ സമ്മതിക്കില്ല.. അത്ര ബുദ്ധിമുട്ടിലായതുകൊണ്ടാണ് അത് ചെയ്യേണ്ടിവന്നത്. നാദിറയും വാപ്പയും ആദ്യം എതിർത്തെങ്കിലും പിന്നീട് താൻ പറയുന്നതാണ് ശരിയെന്നു അവർക്കും തോന്നി. നല്ല വിലകിട്ടി... ആരോടും പറഞ്ഞില്ല കുറച്ച് കടംതീർത്തു.. ബാക്കി ബാങ്കിലിട്ടു.. പണത്തിന് പണംതന്നെവേണമല്ലോ.. നാദിറയുടെയും വാപ്പയുടെയും സ്വഭാവം എപ്പോൾ വേണമെങ്കിലും മാറാം.

റോഡിൽ വലിയ ട്രാഫിക് ഇല്ലായിരുന്നു. സാമാന്യം നല്ലവേഗതയിലായിരുന്നു റഷീദ് ഡ്രൈവ് ചെയ്തത്. പ്രധാന ജംഷനിൽ നിന്നും വണ്ടി ഇടതുവശത്തെ കായലിനരികിലൂടെയുള്ള റോഡിലൂടെ മുന്നോട്ടു പോയി... ഹമീദ് ചോദിച്ചു മോനേ.. നമുക്ക് വഴിതെറ്റിയോ...

“ഇല്ലവാപ്പാ... ഇതാണ് ശരിക്കുള്ളവഴി... എല്ലാം വാപ്പയോട് പറയാം..“

അത്ര നല്ല റോഡല്ലാതിരുന്നതിനാൽ വേഗത കുറച്ചാണ് ഓടിച്ചത്. നല്ല തണുത്തകാറ്റ്.. അന്നത്തെ പ്രഭാതം വളരെ മനോഹരമായി തോന്നി. 

അഫ്സയ്ക്ക് ആ വഴി വളരെ പരിചിതമായി തോന്നി.. പലപ്പോഴും സഞ്ചരിച്ചിട്ടുള്ള വഴി... എന്തിനാണ് റഷീദിക്ക ഈ വഴിവന്നത്... ഒരുപക്ഷേ ഇതിലേ പോകുന്നതായിരിക്കും എളുപ്പം... 

വാഹനം കുറച്ചുദൂരം ഓടിയതിനു ശേഷം ചെറിയ ഒരു റോഡിലൂടെ മുന്നോട്ടു പാഞ്ഞു... അവൾ കുഞ്ഞിന് പാലുകൊടുക്കുയായിരുന്നു. ചുറ്റുമുള്ളതൊന്നും ശ്രദ്ധിച്ചില്ല.. കുഞ്ഞ് ചെറുതായി വാശി പിടിച്ചുകൊണ്ടിരുന്നു.. നാദിറയും സഫിയയും അവളെ സഹായിച്ചു...
അൽപദൂരം ഒടിക്കഴിഞ്ഞപ്പോൾ വാഹനം ഒരു ഗേറ്റിനുമുന്നിൽ നിന്നു.. അഫ്സ അതിന്റ ബോഡ് വായിച്ചു.. അവൾ അത്ഭുതത്തോടെ നോക്കിനിന്നു...താൻ തന്റെ ജീവിതം തുടങ്ങിയ സ്ഥലം.. ഒരിക്കലും ഇവിടേയ്ക്ക് തിരികെയെത്തുമെന്നു കരുതിയില്ല... എന്താണ് റഷീദിക്ക തനിക്കുവേണ്ടി കാത്തുവച്ചിരിക്കുന്നത്.. കവാടം ആർച്ചുകൊണ്ട് അലങ്കരിച്ചിരിക്കുന്നു. വർണ്ണക്കടലാസിന്റെതോരണങ്ങൾ കാറ്റത്ത് ആടുന്നു. തൂവെള്ള വസ്ത്രമണിഞ്ഞ് എല്ലാവരും സ്വീകരിക്കാനായി നിൽക്കുന്നു.

റഷീദ് ഹമീദിനോട് ക്ഷമചോദിച്ചു.. ”വാപ്പാ.. വാപ്പ എന്നോട് ക്ഷമിക്കണം... ഞാൻ ആരോടും പറയാതെ ചില കുസൃതികൾ ഒപ്പിച്ചു... ഇന്ന് വാപ്പയുടെ പിറന്നാൾ ആണ് ... എനിക്ക് വാപ്പാന്റെ പിറന്നാൾ  ആഘോഷിച്ചതായി ഓർമ്മയില്ല.. വാപ്പയ്ക്ക് അതിനോട് താല്പര്യവുമില്ലായിരുന്നു.... നമുക്ക് ഇവിടുത്തെ അന്തേവാസികൾക്കൊപ്പം ഇത്തവണ ആഘോഷിക്കാം.. ഇവിടുന്നു ജീവിതത്തിന്റെ പല കോണുകളിലേയ്ക്കു പോയ പല അന്തേവാസികളും ഇന്നിവിടെ ഒത്തുകൂടുന്നുണ്ട്... ഇത് എനിക്ക് വാപ്പയ്ക്കും അഫ്സയ്ക്കും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്നു കരുതുന്നു.

മകന്റെ തീരുമാനത്തിൽ ആ പിതാവിന് അഭിമാനം തോന്നി.. എന്നും അവന്റെ ചിന്തകൾ അങ്ങനെയായിരുന്നു. താൻ ഒരിക്കൽപോലും തന്റെ പിറന്നാൾ ആഘോഷിച്ചിട്ടില്ല.. റഷീദ് അവൻ എല്ലാ പിറന്നാളിനും തനിക്ക് ഒരു റോസപൂവ് നൽകുമായിരുന്നു.. അവന് മാത്രമേ തന്റെ പിറന്നാൾ ദിവസം ഓർമ്മയുണ്ടാവുമായിരുന്നുള്ളൂ. എല്ലാവർഷത്തേയും പോലെ ഈ വർഷത്തെ ജന്മദിനവും അവൻ ഓർത്തിരുന്നു. എല്ലാവരും മിഴിച്ചിരുന്നു . പരസ്പരം നോക്കി.

കാർ യത്തീം ഘാനയുടെ ഗേറ്റ് കടന്നു.. അവിടെ ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. അവിടുത്തെ അന്തേവാസികളും, മുൻപ് ഇവിടുത്തെ അന്തേവാസികളായിരുന്ന, ജീവിതത്തിന്റെ വലിയ ക്യാൻവാസിലേയ്ക്ക് ചേക്കേറിയവരും സന്തോഷത്തോടെ അവരെ സ്വീകരിക്കാനെത്തി... ഹമീദ് ആ ബാനർ വായിച്ചു... ഞങ്ങളുടെ സ്വന്തം ഹമീദിക്കായ്ക്ക് സ്വാഗതം.. ഒരായിരം ജന്മദിനാശംസകൾ..... ഹമീദന്റെ കണ്ണുകൾ നിറഞ്ഞു..

എല്ലാവർക്കും അതൊരത്‍ഭുതായിരുന്നു. അഫ്സയുടെ കൈയ്യിൽനിന്നു കുഞ്ഞിനെ സഫിയ വാങ്ങി... എല്ലാവരും കാറിനു പുറത്തേയ്ക്കിറങ്ങി.. വളരെ വലിയ സ്വീകരണാണ് അവർക്കവിടെ ലഭിച്ചത്. അഫ്സയെ തന്റെ പഴയ കൂട്ടുകാർ അധ്യാപകർ ഓടിയെത്തി ആശ്ലേഷിച്ചു.. വൈകാരികമായ നിമിഷങ്ങൾ തന്റെ ഭർത്താവ് താൻ അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നതിനേക്കാൾ എത്രയോ ഉയരത്തിലാണെന്ന് അവൾക്ക് തോന്നി. താൻ ഇവിടുന്നു പോകുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഒരുപാട് മാറ്റങ്ങൾ.. നല്ലപൂന്തോട്ടം... ചുറ്റുമതിലും ബിൽഡിങ്ങും പെയിന്റ് ചെയ്തിരിക്കുന്നു.. ലൈബ്രറിയുടെയും ഹാളിന്റെയും പണി പൂർത്തിയായിരിക്കുന്നു. എല്ലാവരും ഹമീദിനേയും കുടുംബത്തേയും അവിടേയ്ക്ക് കൊണ്ടുപോയി... അതിനു മുന്നിലുള്ള ബാനർ റഷീദ് വാപ്പയോട് വായിച്ചു കേൾപ്പിച്ചു... വാപ്പാ.. ഇത് വാപ്പയുടെ പേരിലുള്ള ലൈബ്രറിയാണ്.. ഹമീദ്  ലൈബ്രറി എന്നപേരിലാണ് ഈ ലൈബ്രറി അറിയപ്പെടുന്നത്.. ഞാൻ വാപ്പയ്ക്കുവേണ്ടി സാമ്പത്തികസഹായം ചെയ്തിരുന്നു. ഇന്ന് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് വാപ്പയാണ്... അനാഥ ബാല്യങ്ങൾക്ക് നമുക്ക് നൽകാൻ കഴിയുന്നതിൽവച്ച് ഏറ്റവും നല്ല സമ്മാനം... അത് വാപ്പയുടെ കൈകൊണ്ടുതന്നെ വേണം...

ഹമീദിന്റെ കണ്ണുനിറഞ്ഞുപോയി... മകനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു... ആ മുഖത്ത് അഭിമാനം.. ഹമീദ് റഷീദിന്റെ കരം ഗ്രഹിച്ചുകൊണ്ട് മുന്നോട്ടു നടന്നു.. വാതിലിനു കുറുകെ കെട്ടിയ റിബൺ അത് മുറിക്കാനുള്ള കത്രികയുമായി ഒരു ബാലിക അടുത്തെത്തി... ഹമീദ് അവളുടെ കവിളിൽ തലോടിക്കൊണ്ട് കത്രിക കൈയ്യിലെടുത്തു.. വിറയാർന്നകരങ്ങൾകൊണ്ട് അദ്ദേഹം റിബൺ  മുറിച്ച് ഉദ്ഘാടനം ചെയ്തു... പിന്നിലേയ്ക്ക് നോക്കി അഫ്സയെ അടുത്തേയ്ക്ക് വിളിച്ചു... അവളുടെ തോളിൽ പിടിച്ചുകൊണ്ട് ഹമീദ് ഉള്ളിലേയ്ക്ക് നടന്നു... മോളേ നീ പടച്ചോന്റെ സന്തതിയാ... ഇല്ലെങ്കിൽ..... അദ്ദേഹത്തിന്റെ വാക്കുകൾ തൊണ്ടയിൽ തടഞ്ഞു... അവൾ അദ്ദേഹത്തെ പിടിച്ചുകൊണ്ട് വേദിയിലേയ്ക്ക് നടന്നു... വേദിയിൽ 4 കസേരകൾ അദ്ദേഹത്തെ അവിടെ ഇരുത്തി... അവൾ തിരിഞ്ഞു നോക്കി... ചുറ്റും പരിചിതമായ മുഖങ്ങൾ എല്ലാവരുടെ മുഖത്ത് അഭിമാനത്തിന്റെ പുഞ്ചിരി... സ്വന്തം വീട്ടിൽ തിരികെയെത്തിയ കുട്ടിയായി അവൾ മാറി... ഓടി എല്ലാവരുടേയും അടുത്തെത്തി.. അവളുടെ കണ്ണുകൾ ആരേയോ തിരയുന്നുണ്ടായിരുന്നു. റഷീദ് അവളുടെ സന്തോഷം ആസ്വദിക്കുകയായിരുന്നു... അവൾ എല്ലാവരേയും പരിചയപ്പെടുത്താനൊരുങ്ങിയപ്പോൾ ആ കൂട്ടത്തിൽ ഏകദേശം പത്തു പന്ത്രണ്ട് വയസ്സു പ്രായംവരുന്ന കുട്ടി പറഞ്ഞു.

”ഞാൻ പറയാം ഓരോരുത്തരേക്കുറിച്ചും... അഫ്സാത്ത ശരിയാണോന്നു നോക്കൂ..”

അത് സൈനബ എന്ന കുട്ടി.. ജനിച്ചദിവസം ഉപേക്ഷിക്കപ്പെട്ട കുട്ടി... അവളെ നോക്കിയത് താനും കൂടിയാണ്... തന്നെ അവൾ അഫ്സാത്ത എന്നാണ് വിളിച്ചിരുന്നത്... ഒരു ചേച്ചിയുടെ, അമ്മയുടെ സ്നേഹം അവൾക്കു നൽകാൻ ശ്രമിച്ചിരുന്നു. അവൾക്ക് അഫ്സയോട് വളരെ സ്നേഹവുമായിരുന്നു. 

”അഫ്സാത്ത.. ഇത് ഹമീദ്ക്ക...... ഇത്.. ഫസൽ.... ഇത് നാദിറ ഇത്ത ഇത്... പിന്നെ..... ആ... സഫിയാത്ത..... ഇത്.... ഹമീദിക്കാന്റെ... ഞാൻ പേര് മറന്നുപോയല്ലോ..., പിന്നെ. ഇത് റഷീദിക്ക, മറ്റേത് അൻവറിയ്ക്ക... പിന്നെ ഫസലിക്കാന്റെ സിനിമാമോഹമൊക്കെ മാറിയോ...”

അവിടുത്തെ അന്തേവാസികൾ ഹമീദിനേയും കുടുംബത്തേയും നേരിട്ട് കണ്ടിട്ടില്ലന്നേയുള്ളൂ. അവർക്ക് വളരെ സുപരിചിതരായിരുന്നു അവർ.

ഹമീദ് അവരെയെല്ലം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്റെ മകൻ എത്രയോ മഹാനാണവൻ.. ഒരുകരം ചെയ്യുന്നത് മറുകരമറിയുന്നില്ല.. ഇക്കാലത്ത് ഒരു ചായവാങ്ങിനൽകിയാൽ പോലും സെൽഫി എടുത്ത് ഫേസ്ബുക്കിലും വാട്സപ്പിലും പോസ്റ്റിടുന്നവർ.. ആ സ്ഥാനത്ത് റഷീദ് ആരോടും ഒന്നും പറയാതെ ഇത്രയൊക്കെ ചെയ്തില്ലേ... അവന്റെ തീരുമാനങ്ങൾ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ... 

ഹമീദിന്റെ കുടുംബത്തിന് ഇരിക്കാൽ മുന്നിൽതന്നെ സീറ്റ് ഒരുക്കിയിരുന്നു. എല്ലാവരും അവിടെയിരുന്നു. ഹമീദിനടുത്തായി യതീംഖാന മാനേജർ .. തൊട്ടടുത്തതായി......... സ്വാഗതം ആശംസിച്ചത് അവിടുത്തെ പ്രധാന അധ്യാപികയായിരുന്നു... അവരുടെ വാക്കുകൾ കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു.

പ്രിയപ്പെട്ട സഹോദരങ്ങളേ,

ഒരു ഉദരത്തിൽ ജനിച്ചതുകൊണ്ടു മാത്രമല്ല സഹോദരങ്ങളാകുന്നത്... ഒരു കൂരയ്ക്കുള്ളിൽ ജീവിച്ചാലും സഹോദരങ്ങളേക്കാൾ ആത്മാർത്ഥതയുണ്ടാവുമെന്ന് കാട്ടിത്തന്നവളാണ് അഫ്സ... അവളുടെ മുടങ്ങാതെയെത്തുന്ന കത്തുകൾ ഇവിടുത്തെ എല്ലാ അന്തേവാസികൾക്കുംവേണ്ടിയുള്ളതായിരുന്നു. ജീവിതത്തിൽ വലിയ തിരക്കുകളിലേയ്ക്ക് അവൾ കടന്നെങ്കിലും കത്തുകളെഴുതുന്നതിൽ അവൾ ഒരിക്കലും മടി കാണിച്ചിരുന്നില്ല... അവളുടെ ഓരോ കത്തുകളും ഓരോ ജീവിതകഥകളായിരുന്നു.. ഹമീദിക്കയും, നാദിറയും, സഫിയയും, അഫ്സലുമെല്ലാം നമ്മുടെ സ്വന്തമാണ്... അവരെ നമ്മൾ നേരിട്ടു കണ്ടത് ഇപ്പോഴാണെന്നുമാത്രം... ആഗ്രഹിച്ചിരുന്നു ഒരിക്കലെങ്കിലും നേരിട്ടു കാണണമെന്ന്... സ്നേഹസമ്പന്നനായ ഹമീദിക്കയെ ഒന്ന് സ്പർശിക്കണമെന്ന്.. അത്രയ്ക്ക് സ്നേഹമായിരുന്നു അവർക്ക് ആ കുടുംബത്തോട്... ആ സ്നേഹം നമ്മുടെഉള്ളിലും ഉണ്ടാക്കിയെടുത്തത് അവളാണ്... അവളുടെ കവിതകൾ പല മാഗസിനിലും അച്ചടിച്ചു വന്നിട്ടുണ്ട്... അവളുടെ കഴിവുകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്... അവളിൽ നിന്ന് ഒളിച്ചത് ഒരു കാര്യം മാത്രം... അവൾക്ക് ഓർമ്മവയ്ക്കുന്നതിനു മുന്നേ ഇവിടെ എത്തിച്ചേർന്നപ്പോൾ അവളെ ഒരുമ്മയുടെ സ്നേഹവും വാത്സല്യവും നൽകി വളർത്തിയ നമ്മുടെ പ്രിയപ്പെട്ട ആമിനാമ്മ നമ്മെവിട്ടുപിരിഞ്ഞു... ഒരു നിമിഷം ആ ഹാൾ നിശ്ശബ്ദമായി... ആമിനാമ്മയ്ക്ക് ഇവളോട് വലിയ വാത്സല്യമായിരുന്നു. അവർ ഒരാഗ്രഹംമാത്രമേ നമ്മോട് പറഞ്ഞിരുന്നുള്ളു.. താൻ മരിച്ചാൽ അവളെ അറിയിക്കരുതെന്ന് കാരണം അത്രയ്ക്കായിരുന്നു അവർ തമ്മിലുള്ള ആത്മ ബന്ധം.. തന്റെ മരണം അറിഞ്ഞാൽ അവൾക്ക് സഹിക്കാനാവില്ലെന്നു അവർ പറഞ്ഞിരുന്നു. ഇന്നേവരെ അവളെ അവർ കരയിക്കാതെ വളർത്തി. ഇനിയും ഒരുതുള്ളി കണ്ണുനീരുപോലും അവളുടെ കണ്ണുകളിൽ ഉരുണ്ടുകൂടുന്നത് അവർക്ക് സഹിക്കാനാവില്ലായിരുന്നു.. എന്നേലും അവളതറിഞ്ഞാൽ അവളോട് പറയണം.. കരയരുത് പടച്ചവനോട്  തന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുകമാത്രമാണ് തനിക്കുവേണ്ടി ചെയ്യേണ്ടതെന്ന്. റഷീദിനോട് ഇക്കാര്യം ഞങ്ങൾ പറഞ്ഞിരുന്നു. അദ്ദേഹവും പറഞ്ഞത് അവളെ വിഷമിപ്പിക്കേണ്ടെന്നുതന്നെയാണ്. നമുക്ക് അവർക്കുവേണ്ടി ഒരു നിമിഷം മൗനമായി എഴുന്നേറ്റുനിന്നു പ്രാർത്ഥിക്കാം.

എല്ലാവരും എഴുന്നേറ്റു.. ആ നിശബ്ദതയിൽ ഒരു തേങ്ങൽ മാത്രം.. മറ്റുള്ളവരുടെ കണ്ണുകളിലും കണ്ണുനീർ നിറഞ്ഞു.. റഷീദ് അഫ്സയുടെ  അടുത്തെത്തി ആശ്വസിപ്പിച്ചു. തന്നോട് ചേർത്തുനിർത്തി... നീ വിഷമിക്കരുതെന്നല്ലേ ആമിനാമ്മ പറഞ്ഞിരിക്കുന്നത്.. ധൈര്യമായിരിക്കൂ...എന്നിട്ട് നാളെ സ്വർഗ്ഗത്തിൽ അവരെയും നമ്മളെയും ഒരുമിച്ചുകൂട്ടാൻ പടച്ചവനോട് പ്രാർത്ഥിക്ക് ... നിറഞ്ഞു തുളുമ്പിയ അഫസയുടെ കണ്ണുകൾ റഷീദ് തുടച്ചു .. 

തന്നിലെ കഴിവുകൾ മനസ്സിലാക്കി തന്നെ പ്രോത്സാഹിപ്പിച്ചവരാണവർ. അവളെഴുതുന്ന കവിതൾ പത്രത്തിലേയ്ക്ക് അയച്ചിരുന്നത് ആമിനാമ്മയായിരന്നു. അവൾ ഒരിക്കലും അവളുടെ പേരിലായിരുന്നില്ല കവിതകളെഴുതിയിരുന്നത്. അവൾ കവിതകളെഴുതിയത് ആമിനാ എന്ന പേരിന്റെ ചുരുക്കപ്പേരായ ... ആമി എന്ന പേരിലായിരുന്നു.... ഇവിടെ എല്ലാവരും അവളെ വിളിച്ചിരുന്നതും ആമി എന്നായിരുന്നു. ആ കാലഘട്ടത്തിൽ അവളുടെ കവിതകൾക്ക് ദുഃഖഭാവമായിരുന്നു.. വിരഹമായിരുന്നു. വിതുമ്പലായിരുന്നു.. അവളുടെ ഹൃദയത്തിൽ തൊട്ടുള്ള വരികൾ ആരേയും പിടിച്ചുലക്കുമായിരുന്നു... പ്രസിദ്ധീകരിക്കാത്ത ഒട്ടനവധി കവിതകൾ ആമിനാമ്മയ്ക്ക് വായിക്കാൻ നൽകുമായിരുന്നു. ആ കവിതകൾ എല്ലാം ഒരു സമാഹാരമാക്കിയിരിക്കുന്നു. ഏകദേശം നൂറ്റിയിരുപത് പേജുവരും. അതിന്റെ പ്രസിദ്ധീകരണവും ഇന്നാണ്... ലൈബ്രറിയുടെ ആദ്യത്തെ ബുക്ക് ഇവിടുത്തെ ഒരു അന്തേവാസിയുടേതെന്നത് തികച്ചും യാദൃശ്ചികം.

“അടുത്തതായി പുസ്തകപ്രകാശനമാണ്.. അത് ആമി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന നമ്മുടെ അഫ്സ തന്റെ കവിതകളുടെ സമാഹാരം അവളോട് അനുവാദം ചോദിക്കാതെ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആ പുസ്തകം ഈ ലൈബ്രറിയിലെ ആദ്യപുസ്തകമെന്ന നിലയിൽ സമർപ്പിക്കുന്നതിനായി അഫ്സയെ ക്ഷണിച്ചുകൊള്ളുന്നു. അവൾ ഞെട്ടി.. ഇതുവരെ ഒരു സ്റ്റേജിൽ പോലും കയറിയിട്ടില്ല.. പിന്നെങ്ങനെ...റഷീദ് അവളുടെ കൈ പിടിച്ച് വേദിക്കരുകിലേയ്ക്ക് ആനയിച്ചു.. സ്വർണ്ണവർണ്ണമുള്ള കടലാസിൽ പൊതിഞ്ഞ പുത്സകം അവളുടെ കൈകളിലേയ്ക്ക് നീട്ടി... വിറയാർന്ന കൈകൊണ്ട് അത് വാങ്ങി അവൾ ലൈബ്രേറിയന് നൽകി... പ്രിൻസിപ്പാൾ അവളോട് രണ്ടു വാക്കു പറയണമെന്നു പറഞ്ഞു..

അവൾ മൈക്കിനടുത്തെത്തി... “മരിച്ചാലും മരിക്കാത്ത നന്മയാണ് ആമിനാമ്മ .. മുഖവുരയില്ലാത്ത ജീവിതം... പ്രചോദനമായിരുന്നു.. ഇല്ലല്ലോ എന്നോർക്കുമ്പോൾ ഉള്ളു പിടയ്ക്കുന്നു. അവരുടെ കരങ്ങൾ വഴികാട്ടിയായിരുന്നു. പ്രാർത്ഥിക്കുന്നു അവരുടെ പരലോക സുഖത്തിനായി ..“ നിറകണ്ണുകളുമായി അവൾ ചുരുങ്ങിയ വാക്കുകളിൽ എല്ലാമൊതുക്കി... അളന്നു മുറിച്ച വാക്കുകൾ.. റഷീദ് അവളെ തന്റെ അടുത്ത് ഇരുത്തി ആശ്വസിപ്പിച്ചു... 

“അടുത്തതായി ഈ ഹാളിന്റെ സമർപ്പണത്തിനായി നമ്മുടെ സ്വന്തം ഹമീദിക്കായെ ക്ഷണിച്ചുകൊള്ളുന്നു. ജീവിച്ചിരിക്കുന്ന ഇതിഹാസമാണിത്.. ജീവിതത്തോട് പടവെട്ടി ഇന്നിവിടെ എത്തിയെങ്കിൽ അത് ഈ മനുഷ്യന്റെ നിശ്ചയദാർഢ്യമാണ്, നന്മയുള്ള മനുഷ്യർക്കേ നിലനിൽപ്പുള്ളൂ എന്നു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം.. അദ്ദേഹത്തിന്റെ സമ്പത്ത് സ്വന്തം മക്കളാണ്. പരാജയം നൈമിഷികം മാത്രമായിരുന്നു അദ്ദേഹത്തിന്... മരുമകളാണ് അദ്ദേഹത്തിന്റെ നന്മകൾ നമുക്ക് പകർന്നുനൽകിയത്. അഫ്സ നമുക്കെഴുതിയ ഒരു കത്തിലെ വാക്കുകൾ കടമെടുക്കുന്നു. “

“ഹമീദ് ഒരു ആൽവൃക്ഷമാണ്... ഈ കുടുംബത്തിന് പ്രാണവായുവും തണലും നൽകുന്നവൻ. മറക്കില്ലൊരിക്കലും ജീവനുള്ളോളം. ഞാൻ അദ്ദേഹത്തിൽ എന്റെ പടച്ചോനേ കാണുന്നു.. കാരുണ്യവാനേ കാത്തുകൊള്ളേണമേ...“ അവളെഴുതിയ ഒരു കത്തിലെ വാക്കുകളായിരുന്നത്.
ഹമീദിക്കായെ അള്ളാഹുവിന്റെ നാമത്തിൽ രണ്ടു വാക്കു സംസാരിക്കാനായി ക്ഷണിക്കുന്നു..

ഹമീദിന് എന്ത് പറയണമെന്നറിയില്ല... റഷീദ് അടുത്തെത്തി അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് മൈക്കിനടുത്തായി നിർത്തി. 

ഹമീദ് ചുറ്റുമൊന്ന് നോക്കി.. ആ മുഖത്ത് ഒരിക്കലും ദർശിക്കാത്ത തേജസ്സ് കാണാമായിരുന്നു. ഒരുപക്ഷേ അഭിമാനത്തിന്റേതാകാം.. അല്ലെങ്കിൽ റഷീദിന്റെ നന്മകളെക്കുറിച്ച് ചിന്തിച്ചിട്ടാവാം. ഇടതുകൈ മൈക്കിന്റെ സ്റ്റാന്റിൽ പിടിച്ചു.. സാവധാനം സംസാരിച്ചു തുടങ്ങി..

അൽഹംദുലില്ലാഹ്,വസ്സലാത്തു വാസ്സലാമു അലാ അഷ്റഫിൽ മുർസലീൻ,വ അലാ ആലിഹീ വസഹ്ബിഹീ അജ്മഈൻ,അമ്മാബഅദ് [അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും,പ്രവാചകൻമ്മാരുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠവാനായ പ്രവാചകന്റെ കുടുംബത്തിനും അനുചരൻമ്മാർക്കും അനുഗ്രഹവും സമാധാനവും ഉണ്ടാകട്ടെ]

“പ്രിയ മിത്രങ്ങളെ ... കുഞ്ഞുമക്കളേ.. മറ്റു അതിഥികളേ... ഈ എളിയവന് ഇതൊന്നും ശീലമില്ലാത്തതാണ്. ഇതുവരെ രണ്ടുവാക്കു പറയാനുള്ള അവസരം ലഭിച്ചിട്ടുമില്ല..“ പതുക്കെ നിർത്തി.. ആ ഹാളിൽ വലിയ നിശ്ശബ്ദത നിറഞ്ഞു..

“എന്റെ കുടുംബത്തിലെ ഭാഗ്യമാണ് അഫ്സ“... ഒരു മകളേക്കാളും സ്നേഹമായിരന്നു അവൾക്ക് ഞങ്ങളോട്... അവളുടെ വരവിനുശേഷമാണ് ഞങ്ങൾ കുടുംബത്തിൽ ഒരു പെണ്ണ് എങ്ങനെയായിരിക്കണമെന്ന് മനസ്സിലാക്കിയത്. അവളെ വളർത്തി ഞങ്ങൾക്ക് തന്ന നിങ്ങളോട് ഒരായിരം നന്ദി.. പടച്ചോവനോട് ഒരായിരം നന്ദി...“

“റഷീദ് പണ്ടേ ഇങ്ങനെയാ... എല്ലാം അവസാനമേ പറയൂ... അവന്റെ ആഗ്രഹമായിരുന്നു വിവാഹമെന്നത്... അതും യത്തീമായ ഒരു കുട്ടിയെ... അവന്റെ ദീർഘവീക്ഷണത്തെ അഭിമാനത്തോടെ കാണുന്നു..  റഷീദിന്റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു... നിന്നെ എന്റെ മകനായി ജനിപ്പിച്ചതിൽ പടച്ചോനോട് നന്ദിപറയുന്നു... നിർത്താതെയുള്ളകരഘോഷം. റഷീദ് അടുത്തുതന്നെയുണ്ടായിരുന്നു. അവനെ അയാൾ ആലിംഗനം ചെയ്തു.. വാപ്പാ. പറയൂ... 

വീണ്ടും തുടർന്നു... “അനാഥർ എന്ന പേരിൽ അനാഥത്വം ഉണ്ടെങ്കിലും  അവർ അനാഥരല്ല, ദൈവത്തിന്റെ സന്തതികളാണ്. എന്റെ മകന് ഇത്രയും നന്മചെയ്യാനായെങ്കിൽ അതൊരു നിയോഗമാണ്. പടച്ചോന്റെ, പ്രപഞ്ചത്തെ താങ്ങിനിർത്തുന്ന അദൃശ്യനായ അള്ളാഹുവിന്റെ അനുഗ്രഹം അവനും കുടുംബത്തിനുമുണ്ടാവട്ടെ... എനിക്ക് നിങ്ങളാരേയും നേരത്തെ കണ്ടു പരിചയമില്ല.. പക്ഷേ നിങ്ങൾക്കെല്ലാവർക്കും എല്ലാ നന്മകളുമുണ്ടാവട്ടെ... ഇനിയും ഇവിടെ എത്തണമെന്നാഗ്രഹമുണ്ട്... അതിനുള്ള അവസരം പടച്ചോൻ തരട്ടേ... വിറയാർന്ന വാക്കുകൾ ഹമീദിൽ നിന്നും ഉതിർന്നുകൊണ്ടിരുന്നു.. പെട്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിന് ചെറിയ പതർച്ച അനുഭവപ്പെട്ടു.. തിരിഞ്ഞ് റഷീദിനോട് കുറച്ച് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. ഒരാൾ വെള്ളവുമായെത്തി.. റഷീദ് പതുക്കെ ഗ്ലാസ് വാങ്ങി വാപ്പയുടെ അടുത്തേയ്ക്ക് നീട്ടി... ആ വൃദ്ധമനുഷ്യൻ പെട്ടെന്ന് റഷീദിന്റെ കരങ്ങളിലേയ്ക്ക് കുഴഞ്ഞു വീണു.. ആ ഹാളിൽ തിങ്ങിക്കൂടിയവരുടെ മുഖത്ത് ദുഖം നിഴലിച്ചു. എല്ലാവ രും ഓടിയെത്തി.. ഉടൻ വാപ്പാനെ ആശുപത്രിയിലെത്തിക്കണം.. താങ്ങിയെടുത്ത് വാപ്പായെ കാറിലിരുത്തി.. സഫിയ അടുത്തിരുന്ന് വീശുന്നുണ്ടായിരുന്നു... കാർ അതിവേഗം ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു... എല്ലാവരുടേയും പ്രാർത്ഥന ആ നന്മമരത്തിന് ഒന്നും സംഭവിക്കരുതേയെന്നായിരുന്നു.


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 22 12 2019

ഷംസുദ്ധീൻ തോപ്പിൽ 15 12 2019




Posted by SHAMSUDEEN THOPPIL at 14.12.19 അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

7.12.19

നിഴൽവീണവഴികൾ - ഭാഗം - 51


അമ്മായിയുടെവീട്ടിൽ  ഭക്ഷണമുണ്ടാക്കിത്തരാൻ മറ്റാരുമില്ലല്ലോ. അമ്മാവന്റെ മരണശേഷം അമ്മായി ഒറ്റയ്ക്കായെന്നാണ് പറഞ്ഞുകേട്ടത്. ബിസിനസ് നോക്കിനടത്താനും ആരുമില്ല.. എല്ലാറ്റിനും അവരുടെ കൈകളെത്തണം. പ്രായം കൂടിവരുന്നു. അതിനുള്ള ശക്തി പടച്ചോൻ അവർക്ക് കൊടുക്കുമായിരിക്കും.

പതിനഞ്ച് മിനിട്ട് ഡ്രൈവ് ചെയ്ത് കഴിഞ്ഞപ്പോൾ റോഡ് സൈഡിലായി ഒരു തട്ടുകട കണ്ടു. 

”റഷീദേ നമുക്കിവിടെനിന്നെന്തെങ്കിലും കഴിച്ചിട്ടു പോകാം.. അവിടെയെത്തിയാൽ അവർക്കതൊരു ബുദ്ധിമുട്ടാകും... ലൈറ്റായിട്ടെന്തെങ്കിലും മതി..” ഹമീദ് റഷീദിനോട് പറഞ്ഞു.

”ശരി വാപ്പാ..”

അവർ തട്ടുകടയുടെ അരികെ കാർ നിർത്തി റഷീദും ഫസലും, അൻവറും കടയിലെ  ബഞ്ചിലിരുന്നുതന്നെ കഴിച്ചു... മറ്റുള്ളവർ കാറിലിരുന്നുതന്നെ ഭക്ഷണം കഴിച്ചു... കേരളത്തിന്റെതന്നെ ദേശീയഭക്ഷണമായ പൊറോട്ടയും ബീഫ്ഫ്രൈയും ആണ് അവർ കഴിച്ചത്. കോഴിക്കോടൻ രുചി ശരിക്കും അനുഭവിച്ചറിയാൻ സാധിച്ചു. അവിടെനിന്നും അവർ നേരേ മാങ്കാവിലുള്ള മാളിയേക്കൽ തറവാട്ടിലെ അമ്മായിയുടെ വീട്ടിലേയ്ക്ക്.

സഫിയയയുടെ ഓർമ്മകൾ വർഷങ്ങൾക്കുമുൻപിലെ വേദനയുടെ ദിനങ്ങളെ ക്കുറിച്ചായിരുന്നു. തന്നെയും മകനേയും ഹൃദയത്തിൽ കരുണയുടെ കണിക പോലും ഇല്ലാതെ വീട്ടിൽ നിന്നും അടിച്ചിറക്കിയ ദിവസം. ആരോടും പരിഭവമോ പരാതിയോ വിദ്വോഷമോ ഇല്ലാതെ അവിടെനിന്നും ഒരു ലക്ഷ്യവുമില്ലാതെ മുക്കം ബസ്സ്റ്റാന്റിൽ നിന്നും കോഴിക്കോട് പുതിയ സ്റ്റാന്റിലേക്ക് ബസ്സ് കയറിയത് ഒടുവിൽ അമ്മായിയുടെ അടുത്തെത്തിയത്. അന്ന് ഹസ്സനാജി അമ്മാവൻ ജീവിച്ചിരിപ്പുണ്ട്. അവർ വാങ്ങിനൽകിയ ഡ്രസ്സ്. ഭക്ഷണം, അന്നീവീടില്ലായിരുന്നുവെങ്കിൽ താനും മകനും ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല. അവൾ മകനെ ചേർത്ത് തന്നോടിരുത്തി... അവൻ ഇന്ന് വളർന്ന് വലുതായിരിക്കുന്നു. അന്ന് എന്ത് സംഭവിക്കുന്നുവെന്നുപോലും അവനറിയില്ലായിരുന്നു. ആ രാത്രികൾ അവൾക്ക് ഒരിക്കലും മറക്കാനാവില്ലാത്തതാണ്. ബന്ധുക്കളെയൊക്കെ അറിയിച്ചത് അമ്മായിയാണ്... അന്ന് നമ്മുടെ അവസ്ഥ.... ഉടുതുണിയിക്ക് മറുതുണിയില്ല... വീട്ടുവേലചെയ്ത് മകനെപ്പോറ്റി.. 


വാപ്പയ്ക്ക് സുഖമില്ലാതായപ്പോൾ സിറ്റി ചെസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ്ചെയ്ത് വേണ്ട ‍ചികിത്സ നൽകി... തന്നെക്കൊണ്ട് ഇതൊക്കെ കഴിഞ്ഞുവെന്ന കാര്യമോർക്കുമ്പോൾ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല... ആരും അന്ന് എങ്ങുമെത്തിയിരുന്നില്ല... അൻവർ അന്നൊക്കെ ഭാര്യ വീട്ടുകാരുടെ വാക്കുകൾ കേട്ട് സ്വന്തം വഴി തിരഞ്ഞുപിടിച്ചു പോയതാണല്ലോ... സിറ്റി ചെസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടറുടെ ചികിത്സയിൽ ഹമീദിന് വളരെയധികം ആശ്വാസം ഉണ്ടായി... മുടങ്ങാതെ ഇപ്പോഴും ചെക്കപ്പിന് പോകുന്നു... കുറച്ചുകൂടി വിദഗ്ധ ചികിത്സ ലഭിക്കുന്ന ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞാലും വാപ്പ സമ്മതിക്കില്ല.. കാരണം ആ ഡോക്ടറാണ് വാപ്പാന്റെ അസുഖം മനസ്സിലാക്കി ചികിത്സിച്ചതെന്നാണ് വാപ്പയുടെ വിശ്വാസം. ഇപ്പോഴും ഇൻഹേലർ കൈയ്യിൽകൊണ്ടു നടക്കുന്നു... യാത്രയിൽ ഇതുവരെ ഉപയോഗിക്കേണ്ടിവന്നിട്ടില്ല.. പടച്ചോനെ നീ ആണ് തുണ

സഫിയയുടെ ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു. വാപ്പയെന്നുള്ള പേരുപോലും ഫസലിനോട് പറയാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവൻ ഒരിക്കലും അദ്ദേഹത്തെ തിരഞ്ഞ് പോകരുതെന്നാശിച്ചിട്ടുണ്ട്. ശരിയാണ് അയാൾ വൃത്തി കെട്ടവൻ ആയിരിക്കാം.. പക്ഷേ അവനെസംബന്ധിച്ച് അവന് ജന്മംനൽകിയ പിതാവാണ്.സ്കൂളിൽപോലും അഡ്മിഷൻ സമയത്ത് ചോദ്യങ്ങൾക്കുമുന്നിൽ അവൾ പതറിപ്പോയിട്ടുണ്ട്. 

സഫിയയ്ക്കറിയില്ലല്ലോ... ആ ക്രൂരനായ ഭർത്താവ് ഇന്നീ ഭൂമുഖത്ത് ജീവിച്ചിരിപ്പില്ലെന്നുള്ളത്... ദൈവം അദ്ദേഹത്തിന് നൽകിയ ശിക്ഷയായിരിക്കും.. വേദന നിറഞ്ഞ ജീവിതത്തിൽ നിന്നും മോചനം ലഭിച്ചു... പക്ഷേ ഒരു തലമുറ അനുഭവിക്കേണ്ട വേദനകളെല്ലാം അനുഭവിച്ചാണ് അയാൾ ഇഹലോകവാസം വെടിഞ്ഞത്... അവസാന നിമിഷം സ്വന്തം പുത്രനെയൊന്നു താലോലിക്കാനാവാതെ ആ മനുഷ്യൻ ജീവൻ വെടിഞ്ഞു... ആ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ ഫസലിനും അൻവറിനുമല്ലാതെ മറ്റാർക്കുമറിയില്ല.. ആ രഹസ്യം അവരിൽ രണ്ടാളിലുമായി ഒതുങ്ങട്ടെ..

അൻവർ എന്തൊക്കെയോ സുചന നാദിറയ്ക്ക് കൊടുത്തിട്ടുണ്ടായിരിക്കാം.. ഒരിക്കൽ ആരുമില്ലാത്ത സമയത്ത് ഫസലിനോട് അവൾ ചോദിച്ചു. നിനക്ക് നിന്റെ വാപ്പയെ കാണാൻ ആഗ്രഹമില്ലേയെന്ന്... അവൻ അവരുടെ മുഖത്ത് തുറിച്ചൊന്നു നോക്കുകമാത്രം ചെയ്തു... പലപ്പോഴും ശൃംഗരിച്ചുകൊണ്ട് മാമി അവനടുത്തേയ്ക്ക് വരാറുണ്ട്.. അവനതൊന്നും കാര്യമാക്കാറുമില്ല.. പക്ഷേ ഒരുകാര്യം ഉറപ്പാണ്... നാദിറയ്ക്ക് അവനെക്കൊണ്ട് എന്തൊക്കെയോ സാധിക്കാനുള്ള മോഹമുണ്ട്... അതവനും ഉറപ്പാണ്.. പണ്ടും പലവട്ടം അവർ അതിനു ശ്രമിച്ചിട്ടുള്ളതുമാണ്. അവരുടെ ഇംഗിതം നടക്കാതെവന്നപ്പോൾ തനിക്കെതിരെ ആരോപണംപറഞ്ഞു പരത്തുകയും ചെയ്തിട്ടുണ്ട്. മാമിയായിപ്പോയില്ലേ... വേണ്ടെന്ന് അവനും കരുതി സമാധാനിച്ചു.

അവരുടെ വാഹനം ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് റോഡിലൂടെ പാഞ്ഞുകൊണ്ടിരുന്നു. എല്ലാവരും നിശ്ശബ്ദരായിരുന്നു. ഹഫ്സ കുഞ്ഞിനെ താലോലിച്ചുകൊണ്ടിരിക്കുന്നു.. ഹഫ്സ അങ്ങനെയാണ്... വീട്ടിലാണേലും പുറത്താണേലും അവൾ ഉണ്ടെന്ന് ആർക്കും മനസ്സിലാകില്ല... ഒതുങ്ങിക്കൂടി കഴിഞ്ഞുകൊള്ളും... സഫിയയേക്കാൾ വീട്ടിലെ എല്ലാക്കാര്യത്തിലും അവളുടെ ശ്രദ്ധ ചെന്നെത്തും... വാപ്പക്ക് കഴിക്കാനുള്ള ഗുളിക മുടങ്ങാതെ വാങ്ങിപ്പിക്കുന്നത് അവളാണ്... മക്കളേക്കാൾ സ്നേഹം ഹമീദിനും ഭാര്യയ്ക്കും അവളോടുണ്ടെന്നുള്ള കാര്യം വേറേ..

അവർ അമ്മായിയുടെ വീടിനു മുന്നിലെത്തി... പുറത്തെ ഗേറ്റ് പൂട്ടിയിട്ടില്ല. അകത്ത് ലൈറ്റുണ്ട്... അൻവർ പുറത്തിറങ്ങി ഗേറ്റ് തുറന്ന് അകത്തേയ്ക്ക് പോയി..

ബെല്ലടിച്ച് കാത്തുനിന്നു.. അമ്മായിതന്നെ വന്നു വാതിൽ തുറന്നു.

”നീ... നീ... ഹമീദിന്റെ മോൻ അൻവറല്ലേടാ... എന്താടാ.. കുറേകാലമായില്ലേ. ഇങ്ങോട്ടൊക്കെയൊന്നു വന്നിട്ട്.”

”അമ്മായി... ‍ഞാൻ മാത്രമല്ലെ... എല്ലാവരുമുണ്ട്... അമ്മായി ബേജാറാവണ്ട...

അമ്മായി സെക്യൂരിറ്റിയെ വിളിച്ച് ഗേറ്റ് തുറക്കാൻ പറഞ്ഞു... ഗേറ്റ് തുറന്ന് വാഹനം അകത്തേക്ക് കയറ്റി...

അമ്മായി പുറത്തിറങ്ങി കാറിനടുത്തേയ്ക്ക് വന്നു. ഹമീദിന്റെ കൈപിടിച്ച് ആശ്ലേശിച്ചു... ഹമീദ് പതുക്കെ കാറിൽ നിന്നിറങ്ങി... അനേകവർഷങ്ങൾക്ക് ശേഷം അവിടെയൊരു ഒത്തുചേരൽ...

അമ്മായിക്ക് സന്തോഷം സഹിക്കാനാവുന്നതിലുമപ്പുറമായിരുന്നു.. ഇക്കയുടെ മരണത്തിന് എല്ലാവരുമെത്തിയിരുന്നു. അതിനു ശേഷം ഇതുപോലൊരു വരവ് ആദ്യമാണ്. ഒരിക്കൽ സഫിയ ഫസലുമായിട്ട് ഇവിടെ എത്തി... 

അമ്മായി ഉടനെ ജേലിക്കാരിയെ വിളിച്ച് ഭക്ഷണം പാകംചെയ്യാൻ പറഞ്ഞു...

”വേണ്ട ജമീലാ... ഞങ്ങൾ കഴിച്ചിട്ടാവന്നത്... നീയിനി അതിനൊന്നും മുതിരണ്ട.. ഞങ്ങൾ വീട്ടീന്ന് പുറപ്പെട്ടിട്ട് നാലു ദിവസമായി... ഇവിടെ വന്നിട്ടേ പോകുവെന്നുപറഞ്ഞാ ഇറങ്ങിയത്...”

അവരെല്ലാവരും കുശലാന്വേഷണത്തിലായിരുന്നു. ഫസലിനെക്കണ്ട് അമ്മായി ഞെട്ടി.. ചെക്കൻ വലുതായിരിക്കുന്നു.. 

”എടാ നീയങ്ങ് വെളുത്തു തുടുത്തല്ലോടാ... ഇവന് സിനിമയിൽ അവസരം കിട്ടിയെന്നു പറഞ്ഞു കേട്ടു. എന്തായി...”

”ഒന്നും വേണ്ടെന്നുവച്ചു... പഠിത്തം കഴിഞ്ഞ് അവന് എന്തുവേണെങ്കിലും ചെയ്തോട്ടെ...” സഫിയ അമ്മായിയോട് പറഞ്ഞു...

”നിങ്ങളൊക്കെ..... മുക്കത്ത് ഹംസയുടെ വീട്ടിൽ പോയിരുന്നോ...” അമ്മായിയുടെ ചോദ്യം... ഫസലിനെയും അൻവറിനെയും ഞെട്ടിച്ചുകളഞ്ഞു..

ഫസലും അൻവറും മുഖത്തോടുമുഖം നോക്കി... അൻവർ ബുദ്ധിപൂർവ്വം വിഷയം മാറ്റി... ആരും മനസ്സിലാക്കാതെ അമ്മായിയുടെ അടുത്തെത്തി. അടക്കത്തിൽ പറഞ്ഞു.

”അമ്മായി ഇവർക്കാർക്കും  അതൊന്നും അറിയില്ല.. പറയേണ്ട.... അറുത്തു കളഞ്ഞ ബന്ധമല്ലേ... അതിനെക്കുറിച്ച് ഒന്നും ഓർക്കാതിരിക്കുന്നതല്ലേ നല്ലത്..”

അമ്മായിക്കും അതാണ് ശരിയെന്നു തോന്നി... അമ്മായി അറിഞ്ഞത് അടുത്തകാലത്താണ്.. ഹംസ  സുഖമില്ലാതെ കിടന്ന കാര്യം അവിടുത്തെ ജീവനക്കാരിൽ ആരോ ആണ് അവരെ അറിയിച്ചത്... അതിനുശേഷം മരണവും.. പക്ഷേ ഹമീദിനും കൂട്ടർക്കും ഇതെല്ലാം അറിയാമായിരുന്നെന്നാണ് അമ്മായി കരുതിയത്...

അൻവറിനും ഫസലിനും ശ്വാസം നേരേ വീണു... സഫിയ ആ സമയത്ത് അവിടെ ഇല്ലാതിരുന്നത് ഭാഗ്യമായി. ഹമീദിന് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അമ്മായി വിഷയം മാറ്റി മറ്റു കാര്യങ്ങളിലേയ്ക്ക് കടന്നു.

”ജമീലാ നിന്റെ മക്കളൊക്കെ..”

”ഇക്കാ... മൂത്തവൻ അമേരിക്കയിൽ സെറ്റിലായി... അവൻ അവിടുത്തെ ഒരു പെണ്ണിനെ വിവാഹം ചെയ്തു... രണ്ടു കുട്ടികൾ...”

”രണ്ടാമത്തവൻ ഡൽഹിയിലാ... എല്ലാവർക്കും തിരക്കോടു തിരക്ക്.”

”മൂന്നാമത്തവൾ ഷാഹിദ അവളുടെ കാര്യം കുറച്ച് പ്രയാസത്തിലാ...” 

”അതെന്താ ജമീലാ...” ഹമീദും ജമീലയും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.. ബാക്കിയുള്ളവരൊക്കെ ഒന്നു ഫ്രഷായി വരാമെന്നു പറഞ്ഞ് മുറികളിലേക്ക് പോയി... 

”ഇക്കാ.. അവളുടെ മൂത്തകുഞ്ഞ് കുറ‍ച്ച് ബുദ്ധിമാന്ദ്യമുണ്ടായിരുന്നതാണല്ലോ... കാഴ്ച്ചയിൽ അവൾക്ക് കുഴപ്പമൊന്നുമില്ല.. പക്ഷേ ജന്മനായുള്ള പ്രശ്നമാണ്.. കാണാൻ അതി സുന്ദരി... എന്തു ചെയ്യാം... അവൾക്കങ്ങനെയൊരു ഗതി വന്നല്ലോ...”

”എന്താ ജമീലാ നീ കാര്യം പറ...”

ജമീല കുറച്ചുകൂടി അടുത്തേയ്ക്ക് വന്നു നിന്നു... ചുറ്റുമൊന്ന് കണ്ണോടിച്ചു.

”ഷാഹിദയായിരുന്നു ഇവിടുത്തെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത്. അവളുടെ ഭർത്താവ് ഗൾഫിൽ ബിസിനസ്സാണല്ലോ... മൂന്നുമാസത്തിലൊരിക്കൽ നാട്ടിൽ വരും... ഇക്കയുടെ മരണശേഷം കാര്യങ്ങളൊക്കെ അവളാ നോക്കുന്നത്. രണ്ടാൺമക്കൾക്കും വാപ്പാന്റെ ബിസിനസ്സും വേണ്ട... സ്വത്തും വേണ്ട... അവർക്ക് വാപ്പാന്റതെല്ലാം പെങ്ങക്ക് കൊടുത്താൽ മതിയെന്നാ പറയുന്നേ... അവളെ അവരെല്ലാം തറയിൽ വയ്ക്കാതാണല്ലോ വളർത്തിയത്... ഈ കോടിക്കണക്കിനുള്ള സ്വത്തുക്കളൊക്കെ ആരു നോക്കി നടത്താനാ... സിറ്റിയിലെ ഹാർഡ്‌വേർ ഷോപ്പ് ഷാഹിദയുടെ ഭർത്താവിന്റെ അനുജനാണ് നോക്കി നടത്തുന്നത്... കൂടാതെ 6 ബസ്സുണ്ട്... അതിന്റെ കാര്യം ഞാൻതന്നെയാണ് നോക്കുന്നത്.. ജീവനക്കാരെല്ലാം വിശ്വസ്തരാണ്. പക്ഷേ ആരേലും വേണ്ടേ നോക്കി നടത്താനൊക്കെ.. ഷാഹിദ പറയുന്നത് വാപ്പാന്റെ കാലത്തുള്ള ബിസിനസ്സൊന്നും നിർത്തണ്ടാന്നാ.. പടച്ചോൻ ആവശ്യംപോലെ നമുക്കെല്ലാം തന്നു.. വാപ്പാന്റെ കൂടെ കൂടിയവരെയൊന്നും പകുതി വഴിയിലിറക്കിവിടണ്ടാന്നാ അവളുടെ ആഗ്രഹം ...”

അവള് പറയുന്നതിലും കാര്യമുണ്ട്... ഇക്ക ജീവനക്കാരെ നോക്കിയത് സ്വന്തം സഹോദരന്മാരെപ്പോലെയാ.. എല്ലാ സഹായവും ചെയ്യുമായിരുന്നു.. ഹമീദിക്കാക്കറിയില്ലേ... മരിച്ച ദിവസം ഈ ജില്ല മുഴുവൻ ഹർത്താലായിരുന്നു. ഈ വീടും മുറ്റവും ആളുകളെ കൊണ്ട് നിറഞ്ഞില്ലേ .. എല്ലാം പടച്ചോനല്ലേ തീരുമാനിക്കുന്നത്.. നല്ലവനായതുകാരണം പടച്ചോൻ  നേരത്തേയങ്ങു വിളിച്ചതായിരിക്കും. പടച്ചോൻ അങ്ങനെയാണല്ലോ...

അവരൊരു ദീർഘനിശ്വാസം വിട്ടു കണ്ണുകൾ തുടച്ചു ... ഹമീദ് അവരെ ആശ്വസിപ്പിച്ചു...

”പിന്നെ ഞാൻ പറയാൻ വന്നത് വേറെയൊരു കാര്യാ ... അവളുടെ മോൾക്ക് ഇപ്പോൾ പതിനാറ് വയസ്സുണ്ട്.. കണ്ടാൽ അതിനേക്കാൾ കൂടുതൽ പറയും... ഹമീദിക്കാ ഞാനതെങ്ങനെയാ പറയാ..”

”നീ പറ... ജമീലാ അങ്ങനെയെങ്കിലും നിന്റെ വിഷമം കുറയുമല്ലോ...”

”അതേ ഹമീദിക്കാ... ആരും അറിയരുതേ... അവളുടെ ഭർത്താവിന്റെ ഒരു ബന്ധു ആ കുഞ്ഞിനെ പ്രലോഭിപ്പിച്ച് ഗർഭിണിയാക്കി... അവളിലെ മാറ്റം പെട്ടെന്ന് മനസ്സിലാക്കി ഡോക്ടറെ കാണിച്ചതുകൊണ്ടുമാത്രം രക്ഷപ്പെട്ടു... പുറത്തറിയിക്കാനോ കേസ്സ് കൊടുക്കാനോ സാധിക്കുമോ.. എന്തു ചെയ്യാനാ... ഒന്നിനും കഴിഞ്ഞില്ല.. ഒര് ഉറുമ്പിനെപ്പോലും തൊടീക്കാതെയാ ഷാഹിദ ആ കുഞ്ഞിനെ വളർത്തിയത്.. എവിടെ പോകുമ്പോഴും കൂടെ കൊണ്ടു നടക്കുമായിരുന്നു...”

ഹമീദിന് ആ വാർത്ത ഒരു ഷോക്കായിരുന്നു. ഹമീദ് പലപ്പോഴും ആ കുഞ്ഞിനെ കണ്ടിട്ടുള്ളതാണ്.. ഒരിക്കലും മാറില്ലെന്നു കരുതിയെങ്കിലും അവരുടെ വീട്ടുകാരുടെ സ്നേഹവും പരിചരണവുംകൊണ്ട് കുറേയൊക്കെ മാറ്റങ്ങൾ ഉണ്ടായി വന്നതാണ്. പക്ഷേ...

”ഹമീദിക്കാ.. ഷാഹിദ  എങ്ങനെ സഹിക്കും... അവൾ ഭർത്താവിനോടും എന്നോടും മാത്രം പറഞ്ഞു.. കേസ് കോടുക്കാൻ പറ്റുമോ... നാട്ടുകാരറിയില്ലേ... തീർന്നില്ലേ അതോടെ എല്ലാം... അവളുടെ ഭർത്താവ് നാട്ടിലെത്തിയിരുന്നു. അവനെ കൊല്ലാൻ വേണ്ട പ്ലാനൊക്കെ ചെയ്തു... പക്ഷേ പടച്ചോനല്ലേ അതൊക്കെ ചെയ്യേണ്ടത്... ചെയ്തത് പാവമാണെങ്കിലും നമുക്ക് കുറ്റവാളിയുടെ ജീവനെടുക്കാനാവില്ലല്ലോ...”

അവരുടെ വീട്ടുകാരൊക്കെ ഇടപെട്ടു... അവൻ അവളെ വിവാഹം കഴിക്കാൻ തയ്യാറാണെന്നു പറഞ്ഞിരിക്കുന്നു. അവനെയെന്തായാലും അവരുടെ ബന്ധുക്കൾ നാട്ടിൽനിന്നേ മാറ്റിയിരിക്കുകയാണ്... ജമീലയുടെ ഭർത്താവിന്റെ കൈയ്യിൽ കിട്ടിയാൽ അവന്റെ കാര്യം പോക്കാ... എങ്ങനെയെങ്കിലും അയാളെ പറഞ്ഞ് സമാധാനിപ്പിക്കണം.. അവൻ വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ നടത്തിക്കൊടുക്കണം എന്നൊക്കെ ഞാൻ പറഞ്ഞുനോക്കി... പക്ഷേ അവനതൊന്നും കേൾക്കുന്നില്ല.. അവന്റെ പെങ്ങളുടെ  മകനാ.. പക്ഷേ അവനെങ്ങനെ സഹിക്കും. സ്വന്തം മകളെ... അതും സുഖമില്ലാത്ത മകളെ... 

”ഹമീദിന് ഒന്നും ശബ്ദിക്കാനായില്ല... ”എന്തു പറഞ്ഞ് സമാധാനിപ്പിക്കണമെന്നുമറിയില്ല... നിശ്ശബ്ദനായി താടിക്ക് കൈയ്യും കൊടുത്തിരുന്നു.

ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ദൈവത്തിന്റെ സൃഷ്ടികളാണ്. പക്ഷികൾ മൃഗങ്ങൾ പ്രകൃതി.. മനുഷ്യൻ പ്രാണികൾ മറ്റു ജീവജാലങ്ങൾ എല്ലാം... പക്ഷേ ഒരൽപം വ്യത്യസ്തത ഒരു മനുഷ്യന് തോന്നിക്കഴിഞ്ഞാൽ സമൂഹം അവനെ വികലാംഗനെന്നു മനോവൈകല്യമുള്ളവനെന്നു വിശേഷിപ്പിക്കും... ദൈവത്തിനു ഒരിക്കലും തെറ്റില്ല.. അവർ സാധാരണ മനുഷ്യരേക്കാൾ ശാരീരികമായി കുറച്ചു കഴിവുകൾ കുറഞ്ഞവരായിരിക്കാം..പക്ഷേ സാധാരണ മനുഷ്യനില്ലാത്ത ഒരുപാട് കഴിവുകൾ അവർക്കുണ്ട്...അംഗവൈകല്യവും മാനസിക വൈകല്യവും ഒരു കുറ്റമാണോ ?അത് ദൈവത്തിന്റെ വികൃതിയും എല്ലാമുള്ളവർക്ക് വലിയൊരു പാഠവും അല്ലെ ... അത് തിരിച്ചറിഞ്ഞ ഒരുപാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്. എത്രയോ കുഞ്ഞുങ്ങളെ വീട്ടുകാർക്കുപോലും വേണ്ടാതിരുന്നിട്ടുകൂടെ അവരുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവർ.. അങ്ങനെ എത്രയോ കുട്ടികൾക്ക് ജീവിതം കൊടുത്തവർ... സംരക്ഷിക്കാനാവില്ലെങ്കിലും ഇതുപോലുള്ള മിണ്ടാപ്രാണികളെ ഉപദ്രവികാത്തിരുന്നൂടെ ... 

ഈ കാലഘട്ടത്തിൽ സ്ത്രീകളോടുള്ള ഉപദ്രവം കൂടി കൂടി വരുന്നുവെന്നത് യാദൃശ്ചികമല്ല.. സോഷ്യൽ മീഡിയയുടെ വർദ്ധിച്ച ഉപയോഗം... സുലഭമായി ലഭിക്കുന്ന ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞവീഡിയോകൾ... ഒരു ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുമ്പ് ഒരു ആൺകുട്ടി എന്തെങ്കിലും ലൈംഗികമായ അറിവുകൾ നേടുന്നത് അവനൊരുപക്ഷേ പ്രീഡിഗ്രിക്കോ, ഡിഗ്രിക്കോ പഠിക്കുമ്പോഴായിരിക്കും. ഇന്നതൊക്കെ മാറിയിരിക്കുന്നു. സ്ത്രീയൊരു ലൈംഗിക ഉപഭോഗവസ്തുവെന്ന നിലയിലേയ്ക്ക് താന്നിരിക്കുന്നു. കൊച്ചു കുഞ്ഞുങ്ങൾക്കുപോലും രക്ഷയില്ലാതായിരിക്കുന്നു. നമ്മുടെ നിയമങ്ങൾ മാറേണ്ടിയിരിക്കുന്നു. കുറ്റവാളികൾ കുറ്റകൃത്യത്തിനുശേഷം വർഷങ്ങളോളം ജയിലിൽ തിന്നു കൊഴുത്തു കിടക്കുന്നു.. അവർക്ക് ആവശ്യമുള്ള ഭക്ഷണം മറ്റു സൗകര്യങ്ങൾ.. ചെയ്ത അധികാരികൾ വീര പരിവേഷത്തോടെ സഹതടവുകാരെ പറഞ്ഞു കേൾപ്പിക്കും... മാനസാന്തരം എന്നൊന്ന് ഇത്തരം കുറ്റവാളികൾക്കുണ്ടാവില്ല... ലൈംഗികകുറ്റവാളികളോട് ഒരിക്കലും പൊറുക്കാൻ പാടില്ല...

ജനാധിപത്യ രാജ്യത്ത് നിയമസംവിധാനം നിലവിലുണ്ട്... നിയമസംവിധാനങ്ങളുടെ പരിമിതി മനസ്സിലാക്കുമ്പോൾ സമൂഹം നിയമം കൈയ്യിലെടുക്കും. കുറ്റവാളികളെപ്പോലും നിഷ്കരുണം വധിക്കാൻ സമൂഹം മുന്നിട്ടറങ്ങും അങ്ങനെയൊരവസ്ഥയിലേക്ക് നമ്മുടെ രാജ്യം നീങ്ങാൻ പാടില്ല... ഇവിടെ കണ്ണു തുറക്കേണ്ടത് നീതി ദേവതയുടെയും അത് നടപ്പിലാക്കുന്ന ബഹുമാനപ്പെട്ട കോടതിയുടെയും കണ്ണുകളാണ്.. ഇത്തരം കുറ്റവാളികളെ കൂടുതൽ കാലം ജയിലിലിട്ട് സുഖിപ്പിക്കാതെ കുറ്റം ചെയ്ത് മാസങ്ങൾക്കുള്ളിൽ ഏറ്റവും കുറഞ്ഞത് 45 ദിവസങ്ങൾക്കുള്ളിൽ ശിക്ഷ വിധിക്കുകയും അതിനനുസരിച്ചുള്ള വധശിക്ഷ തന്നെ നൽകുകയും വേണം. നീതിപീഠമേ ഉണർ‌ന്നിരിക്കുക... ഇല്ലെങ്കിൽ ഉണർന്നിരിക്കുന്ന ഒരു സമൂഹം ഇവിടുണ്ട്... ഇതിലെല്ലാം മനംനൊന്ത്... എല്ലാറ്റിനും സാക്ഷികളായി, അവരുംകൂടിഇറങ്ങിയാൽ ഈ രാജ്യത്തിന്റെ ഗതിയെന്താവുമെന്ന് നീതിപീഠങ്ങൾ തിരിച്ചറിയട്ടേ... അവരുണർന്നാൽ.. പിന്നെ കോടതിയും നീതിയുമൊന്നും നോക്കില്ല. നിയമങ്ങൾ മനുഷ്യനുള്ളതാണ്... അതിൽ മാറ്റങ്ങൾ വരട്ടെ... കുറ്റവാളിയ്ക്ക് നിയമം ലംഘിക്കാമെങ്കിൽ എന്തിന് നിമയത്തിന്റെ പരിരക്ഷ കുറ്റവാളിയ്ക്ക് നൽകണം.

രാത്രി വളരെ വൈകുവോളം അവർ സംസാരിച്ചിരുന്നു. അൻവറിനോടായി അമ്മായി ചോദിച്ചു.

”അൻവറേ നീയിനി ഗൾഫിൽ പോകുന്നില്ലേ... റഷീദ് അവിടുണ്ടല്ലോ...

”ഇല്ലമ്മായി... എനിക്ക് പോകാനാവില്ല.. എന്നെ ബ്ലാക്ക്‌ലിറ്റിൽ പെടുത്തിയിരിക്കുകയാണ്. നിയമവിരുദ്ധമായി നമുക്ക് തിരികെപ്പാകാൻ ഒരുപാട് മാർഗ്ഗങ്ങളുണ്ട്. പക്ഷേ വാപ്പ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയല്ലല്ലോ... ഒരു നല്ല മുസൽമാൻ അവൻ ഏത് രാജ്യത്തായാലും ഏത് ലോകത്തായാലും ആ നിയമങ്ങൾ പാലിക്കണം.”

”ശരിയാ... പിന്നെ നിനക്കെന്താ പരിപാടി... നിനക്ക് ഇവിടെ എന്നോടൊപ്പം കൂടിക്കൂടേ... ഇവിടുത്തെ കാര്യങ്ങൾ നോക്കിനടത്താനാരുമില്ല... നീയുണ്ടെങ്കിൽ എനിക്കൊരു സഹായമാവും.”

ആ പറഞ്ഞത് എല്ലാവർക്കും ഇഷ്ടപ്പെട്ടു... നാദിറയ്ക്ക് വളരെ സന്തോഷമായി.. ഭർത്താവിന് ചെറിയൊരു ജോലിയാകുമല്ലോ... ഇപ്പോൾ വെറുതേ നിൽക്കുകയല്ലേ.

”ശരിയാ അൻവറേ... നീയൊന്നാലോചിക്ക്.” ഹമീദ് അൻവറിനോട് പറഞ്ഞു.

റഷീദും അത് ശരിവച്ചു..

”അൻവറേ... ഇവിടുത്തെ എക്പോർട്ടിംഗ് കമ്പനിയിൽ നീ മാനേജരായിട്ട് തുടങ്ങിക്കോ... നല്ല ശമ്പളവും തരാം.. വേണ്ട സഹായങ്ങളൊക്കെ ചെയ്യാൻ അവിടെ പയ്യന്മാരുണ്ട്... നിനക്ക് ഒരു ബുദ്ധിമുട്ടും വരില്ല... ഇടയ്ക്കൊക്കെ ബോംബെയിലും ബാംഗ്ലൂരിലും പോകേണ്ടിവരും.”

”അമ്മായി... എനിക്ക് സമ്മതം... നല്ല ഒരു ജോലി അതെന്റെ സ്വപ്നമാണ്... നാട്ടിലായതുകൊണ്ട് എപ്പോൾ വേണമെങ്കിലും വീട്ടീൽ പോകാമല്ലോ.”

നീ ആഴ്ച്ചയിൽ  ഒരുദിവസം വീട്ടിലേയ്ക്ക് പൊയ്ക്കോ... പിന്നെ എപ്പോ വേണേലും പോയി വരാലോ . ഇവിടുന്ന് ഒന്നന്നര മണിക്കൂറത്തെ യാത്രയല്ലേയുള്ളൂ.

വർഷങ്ങൾക്കുശേഷം ആ വീട്ടിൽ സന്തോഷം അലതല്ലുകയായിരുന്നു. അമ്മായിയുടെ സന്തോഷം പറഞ്ഞറിയ്ക്കാവുന്നതിലുമപ്പുറമായിരുന്നു. ഹമീദിന്റെയും കുടുംബത്തിന്റെയും വളർച്ച അവരെ വളരെയധികം സന്തോഷിപ്പിച്ചു. പലപ്പോഴും ഹാജിക്ക   സഹായം വച്ചുനീട്ടിയുട്ടുപോലും ഹമീദ് അത് സ്നേഹംപൂർവ്വം നിരസ്സിച്ചിട്ടേയുള്ളൂ. അധ്വാനത്തിന്റെ സഹനത്തിന്റെ ആത്മാർത്ഥതയുടെ വിജയമാണ് ഹമീദിന്റേത്. ആ കുടുംബത്തന്റെ ഐക്യം എല്ലാക്കാലവും നിലനിൽക്കട്ടേ.....

വംശംനിലനിർത്തുന്ന സ്ത്രീയെ വെറുമൊരു കാമസംതൃപ്തിക്കുവേണ്ടി നൈമിഷിക സുഖത്തിനുവേണ്ടി പിച്ചിച്ചീന്തുന്ന നരാധമന്മാരുടെ നാടാവരുതേയെന്ന പ്രാർത്ഥന. അവൾ അമ്മയാണ് മകളാണ് സഹോദരിയാണ് ഭാര്യയാണ്.... നീതിപീഠത്തിന്റെ ചിഹ്നമായ കണ്ണുകെട്ടി ത്രാസ്സും തൂക്കിനിൽക്കുന്ന സ്ത്രീരൂപത്തെപ്പോലും പീഠിപ്പിക്കുന്നതിനു മുമ്പ് ഈ മനോരോഗികളെ നിയമത്തിന്റെ വഴികളിലൂടെ കൊലക്കയറിലെത്തിക്കുക... നിയമം പോരെങ്കിൽ പൊളിച്ചെഴുതണം. ശിക്ഷവിധിക്കാനുള്ള കാലതാമസത്തിൽ കോടതിമുറികളിലെ ആ നീതിദേവതയ്ക്കുണ്ടാകുന്ന വേദനയെങ്കിലും മനസ്സിലാക്കണം. സഹോദരീ... മാപ്പ്... മാപ്പ്.... മാപ്പ്....
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  15 12 2019

ഷംസുദ്ധീൻ തോപ്പിൽ 08 12 2019



Posted by SHAMSUDEEN THOPPIL at 7.12.19 അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

30.11.19

നിഴൽവീണവഴികൾ - ഭാഗം - 50



“വാപ്പാ വേണമെങ്കിൽ നമുക്കൊന്നു ക്ഷീണം മാറ്റിയിട്ട് പോകാം.. പുറത്തിറങ്ങണോ വാപ്പാ.“

“വേണ്ടടാ... ഇനി ഇറങ്ങിയാൽ താമസിക്കും..“ നമുക്ക് തോട്ടിൻകര വഴിപോകാം... നമ്മൾ അഭയാർ‌ത്ഥികളെപ്പോലെ ഓടിയെത്തിയ സ്ഥലമാണത്. അന്ന് പോക്കർ ഹാജി നമുക്ക് സ്ഥലം തന്നില്ലായിരുന്നുവെങ്കിൽ.. ഓ.... ഓർക്കാൻപോലും സാധിക്കുമായിരുന്നില്ല.. എന്തു നല്ല മനുഷ്യനായിരുന്നു അദ്ദേഹം... അദ്ദേഹത്തിന്റെ മരണശേഷം മക്കളെല്ലാം പലയിടത്തായെന്നാ പറഞ്ഞു കേട്ടത് ആ മനുഷ്യനാണ് നമ്മെ ഇവിടെ പിടിച്ചു നിർത്തിയത്.  ആ മനുഷ്യന്റെ സ്വഭാവമൊന്നും മക്കൾക്ക് ലഭിച്ചിരുന്നില്ല.. വാപ്പയുടെ മരണശേഷം അവർ തമ്മിൽ വഴക്കായെന്നും മറ്റുമൊക്കെ അറിയാൻ സാധിച്ചു... എല്ലാം വിധി... എന്നല്ലാതെ എന്തുപറയാൻ..“

അൻവറിനും പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നുമില്ലായിരുന്നു.റഷീദിന്റെ കുഞ്ഞ് കൈയ്യിലായിരുന്നതിനാലും സംസാരിച്ചാൽ അവൾ ഉണർന്നെങ്കിലോ എന്നു പേടിച്ച് ഒന്നും മിണ്ടിയില്ല... അവർ വീണ്ടും യാത്ര തുടർന്നു. വൈകുന്നേരം 6 മണിയോടുകൂടി അവർ തോട്ടിൻ കരയിലെത്തി തങ്ങൾ താമസിച്ച വീടും പുരയിടവും കാടുപിടിച്ചു കിടക്കുന്നു. അവിടുന്നു പോകുന്നെന്നു പറഞ്ഞപ്പോൾ വെറുതേ തന്ന വസ്തുവിനു ഒരുവിലയിട്ടു തങ്ങളെ പോക്കർ ഹാജി അന്ന് സഹായിച്ചതും ഓർത്തുപോയി... എന്തു നല്ല മനുഷ്യൻ.. ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ഓർമ്മകൾ തന്ന സ്ഥലമാണത്.

“മോനേ... നാണിയമ്മയുടെ വീടിനടുത്തൂകടി നമുക്കൊന്നു പോകാം...“ 

“ശരി വാപ്പാ...“

നാണിയമ്മ... തങ്ങളുടെ വീടിനടുത്തുള്ള ചെറിയ ചേരിപ്രദേശത്താണ് അവർ താമസിച്ചിരുന്നത്.. എല്ലാവിടുകളിലും വീട്ടുജോലിചെയ്താണ് അവർ ജീവിച്ചിരുന്നത്.. ഒരു മകൾ മാത്രമാണ് ഉണ്ടായിരുന്നത്.. അന്ന് അവരെ പരിചയപ്പെടുമ്പോൾ മകൾക്ക് 7 വയസ്സ് മാത്രമായിരുന്നു. പ്രായം... ഭർത്താവ് കുഞ്ഞിന് നാലു മാസം പ്രായമുള്ളപ്പോൾ ഒരു അപകടത്തിൽ മരിച്ചുപോയതാണ്. വളരെ കഷ്ടപ്പെട്ടാണ് ഇതുവരെയെത്തിയത്.. രണ്ടുപേരും രണ്ടു മതക്കാരായതിനാൽ ആരും സഹായിച്ചില്ല.. ഒറ്റയ്ക്കായിരുന്നു അവരുടെ ജീവിതപോരാട്ടം...

ഇന്നും ഓർക്കുന്നു നാണിയമ്മയുടെ ജീവിതം. തങ്ങളുടെ വീട്ടിൽ പ്രത്യേകിച്ച് ജോലികളൊന്നുമില്ലെങ്കിലും എന്നും മൂന്നുമണിയാകുമ്പോൾ വീട്ടിലേയ്ക്ക് വരും. ഉമ്മാ പട്ടിയ്ക്ക് കൊടുക്കാൻ എച്ചിലുണ്ടോ എന്നു ചോദിച്ചുകൊണ്ട്. ആദ്യമൊക്കെ വിചാരിച്ചു അവർ എച്ചിൽ കൊണ്ടുപോയി പട്ടിക്കു കൊടുക്കുകയായിരിക്കുമെന്ന്. പക്ഷേ പിന്നീടാണ് അറിഞ്ഞത്.. അവരുടെ വീട്ടിൽ പട്ടിയുമില്ല കോഴിയുമില്ലെന്ന്.. ഇന്നും അതോർക്കുമ്പോൾ ഹമീദിന്റെയും കുടുംബത്തിന്റെയും ഉള്ളിൽ ഒരു പിടച്ചിലാണ്. മെലിഞ്ഞുണങ്ങിയ കണ്ണുകൾക്കു ചുറ്റും കറുപ്പുബാധിച്ച ആ സ്ത്രീ നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നുവെന്ന് പിന്നീടാണ് മനസ്സാലായത്.

പല വീടുകളിൽനിന്നും വാങ്ങിപ്പോകുന്ന മറ്റുള്ളവർ കഴിച്ച ബാക്കിവന്ന ഭക്ഷണം വീട്ടിൽ കൊണ്ടുപോയി കഴുകി വൃത്തിയാക്കി മീൻമുള്ളും മറ്റും വേർതിരിച്ച് ചോറ് മാത്രമായി എടുക്കും എന്നിട്ട് മകൾ സ്കൂളിൽ നിന്നുവരുമ്പോൾ ചൂടുവെള്ളത്തിൽ തിളപ്പിച്ച് അവൾക്ക് ചമ്മന്തിയും കൂട്ടി കഞ്ഞിയായി നൽകുമായിരുന്നു. ഇതറിഞ്ഞശേഷം ഹമീദ് അവരറിയാതെ വൃത്തിയുള്ള പാത്രത്തിൽ രണ്ടുപേർക്ക് കഴിക്കാനുള്ള ചോറും കറിയും നൽകുമായിരുന്നു. ആദ്യദിവസം അവരത് കണ്ട് അവരുടെ കണ്ണുനിറയുന്നത് കണ്ടിട്ടുണ്ട്.. ഒന്നും പറയാതെ അവർ പോയി... പിറ്റേദിവസം അവർ വന്നപ്പോൾ ഹമീദിന്റെ ഭാര്യതന്നെ പറഞ്ഞു... 

“പിന്നെ.. ഇവിടെ രാത്രി എല്ലാവരും കഞ്ഞിയാ കുടിക്കുന്നേ...അതുകൊണ്ട് ബാക്കിവരുന്ന ചോറ് നാണിതന്നെ കൊണ്ടുപൊയ്ക്കോ... പട്ടിക്കോ കോഴിക്കോ കൊടുക്കാലോ...“

അവൾ തലകുലുക്കി... അങ്ങനെ എത്രയോ ദിവസം ആ സ്ത്രീ തങ്ങളുടെ വീട്ടിൽനിന്നും ഭക്ഷണം കൊണ്ടുപോയിരുന്നു.. കൂടാതെ കുട്ടിക്ക് പഠിക്കാനും ഹമീദ് കൈയ്യിലുള്ളതുമാതിരി സഹായിച്ചിരുന്നു. തങ്ങളുടെ ജീവിതം പോലും അന്ന് വളരെ ബുദ്ധിമുട്ടിലായിരുന്നുവെന്നത് വേറെ കാര്യം... പക്ഷേ ആ കുഞ്ഞ് നല്ല മാർക്കോടുകൂടി എസ്.എസ്.എൽ.സി. പാസ്സായപ്പോഴാണ് നാണിക്ക് കുറച്ചൊരു ആശ്വാസമായത്... അവൾ പഠിച്ച സ്കൂളിലെ ഏറ്റവും ഉയർന്ന മാർക്ക്... അവരുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് പലരും അവരെ സഹായിച്ചു.. പ്ലസ്സ് ടൂ കഴിഞ്ഞ് ആ കുട്ടിയെ നഴ്സിംഗിന് വീട്ടുവെന്നാണ് കേട്ടത്...

“വാപ്പാ ഇവിടെയായിരുന്നു അവരുടെ വീട്.. ഇവിടിപ്പോൾ ഒരു വലിയ വീടാണല്ലോ... അവരൊക്കെ എവിടാണോ ആവോ....“ 

ആ ചേരിപ്രദേശം ഇന്ന് ആകെ മാറിയിരിക്കുന്നു. പല വീടുകളും ഇന്ന് മുഖഛായ മാറ്റിയിരിക്കുന്നു. അവരുടെ വീടുനിന്ന സ്ഥലം മതിൽകെട്ടി തിരിച്ചിരിക്കുന്നു.. കുട്ടികളൊക്കെ കുറച്ച് മോഡേണായപോലെ... തെരുവുപട്ടികൾ അലഞ്ഞുതിരിഞ്ഞു നടന്ന സ്ഥലം ഇന്ന് വളരെ മാറ്റത്തിനു വിധേയമായിരിക്കുന്നു. 

അവർ ആ വീടിനു മുന്നിൽ വണ്ടി നിർത്തി.. എന്തായാലും ഇവിടെ ആരോടെങ്കിലും ഒന്നു ചോദിക്കാം ...

വണ്ടി നിർത്തിയിരിക്കുന്നത് കണ്ട് തൊട്ടടുത്ത വീട്ടിൽ നിന്നും ഒരു സ്ത്രീ പുറത്തേയ്ക്കിറങ്ങിവന്നു...

“ആരാ എവിടുന്നാ...“

“ഇവിടെ താമസിച്ചിരുന്ന നാണിയെന്ന സ്ത്രീ ഇപ്പോൾ എവിടാണ്..“

“അവരുടേതാ ആ വീട്...“

തികച്ചും അത്ഭുതകരമായ ഉത്തരമായിരുന്നത്... 

“നാണി ഇവിടുണ്ടോ...“

“ഉണ്ട്... മോളുടെ കൂടെ കുറച്ച് നാൾ ലണ്ടനിലായിരുന്നു... ഇപ്പോൾ മോളും തള്ളയും ഇവിടുണ്ട്... അവർ വെക്കേഷന് വന്നതാ... ദൈവം അവൾക്ക് ഒരു കുഞ്ഞിനെ നൽകി... അവളാ ആ കുടുംബത്തിന്റെ വിളക്ക്... ഇന്ന് ഈ തെരുവിന്റെ ശബ്ദമാ അവൾ.. ഞങ്ങളുടെ മക്കളെയെല്ലാം പഠിപ്പിക്കുന്നതും അവളുടെ ചിലവിലാ... ഇപ്പോ നോക്കിയേ ആ പഴയ ചേരിയാണെന്ന് ആരേലും പറയുമോ..“

ഹമീദ് മുകളിലേയ്ക്ക് നോക്കി അള്ളാഹുവിനോട് നന്ദിപറഞ്ഞു... അവർ ആ... കുടുംബം രക്ഷപ്പെട്ടല്ലോ... പടച്ചോൻ എല്ലാവരുടേയും പ്രാർത്ഥന കേട്ടു... അവിശ്വനീയമായ വാക്കുകളായിരുന്നു അവരുടെ വായിൽ നിന്നു കേട്ടത്.

റഷീദേ നമുക്കിവിടെയൊന്നു കയറിയിട്ടു പോകാം... എനിക്കവരെ കാണണം... 

റഷീദും ഹമീദും വണ്ടിയിൽ നിന്നിറങ്ങി.. മറ്റുള്ളവരോട് അവിടിരിക്കാനും പറഞ്ഞിട്ടിറങ്ങിയാൽ മതിയെന്നും പറഞ്ഞു..

ഗേറ്റിൽ സ്ഥാപിച്ചിരുന്ന കോളിംഗ് ബെല്ലിൽ വിരലമർത്തി... 

ഏകദേശം രണ്ടിലോ മൂന്നിലോ പഠിക്കുന്ന പ്രായം വരുന്ന ഒരു കുട്ടിവന്ന് വാതിൽ തുറന്നു... 

“ആരാ... എവിടുന്നാ...“

“നാണിയമ്മയുണ്ടോ...“

“ഉം... അമ്മൂമ്മ അകത്താ.. അമ്മൂമ്മാ ഒരങ്കിൾ വിളിക്കുന്നു.“

നാണിയമ്മ പുറത്തേയ്ക്കിറങ്ങിവന്നു... ഹമീദിനെ കണ്ട് അവർ അത്ഭുതപ്പെട്ടു... പഴയ കാര്യങ്ങൾ ഓർത്തതാകാം... ഇത്രയും കാലം കഴിഞ്ഞെങ്കിലും ഹമീദിനെ അവർ തിരിച്ചറിഞ്ഞുവെന്നത് അത്ഭുതംതന്നെ.. നാണിയമ്മ പഴയതുപോലെ മെലിഞ്ഞിരിക്കുന്നു... മുടിയിൽ നരബാധിച്ചു.. ഒരു ആർഭാടവും അവരിൽ കാണാനില്ലായിരുന്നു... 

“ഹമീദിക്കാ.... എത്രകാലമായി കണ്ടിട്ട്... എവിടാണെന്നുപോലും അറിയാൻ കഴിഞ്ഞില്ല... എന്നെങ്കിലുമൊരിക്കൽ കാണുമെന്നു കരുതി.. മോളുടെ കല്യാണം പറയാനായി എല്ലായിടത്തും അന്വേഷിച്ചു കണ്ടില്ല... നിങ്ങളുടെ ചോറാ... ഇന്നീകാണുന്നതെല്ലാം...“

അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി... 

“അവരൊക്കെ എവിടെ സൈനാത്ത വന്നില്ലേ... സഫിയ... മോൻ...“

“... നാണീ... അവരെല്ലാവരുമുണ്ട്...“ ഹമീദ് ഗേറ്റിൽ നിന്നും അവരോട് കാറിൽ നിന്നിറങ്ങിവരാൻ ആംഗ്യം കാണിച്ചു.“

അവരെല്ലാം പുറത്തിങ്ങി.. ആ വീട്ടിലേയ്ക്ക് കയറി വന്നു.. നാണിയ്ക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. സന്തോഷംകൊണ്ട് അവർ ഏങ്ങിയേങ്ങി കരയുകയായിരുന്നു. ആ സ്ത്രീ ഇന്ന് ആരും മോഹിക്കുന്ന നിലയിലെത്തിയെന്നത് ആവീടു കണ്ടാൽ മനസ്സിലാകും.. പക്ഷേ അവരിന്നും പഴയകാലഘട്ടം ഓർത്തു ജീവിക്കുന്നുവെന്നത്അവരുടെ പ്രവർത്തികളിൽ നിന്നുംവായിച്ചെടുക്കാം...

ഹമീദിന്റെ ഭാര്യയെയും സഫിയയേയും സ്നേഹപൂർവ്വം സ്വീകരിച്ചു... എല്ലാവരേയും അവർ അകത്തേയ്ക്ക് ക്ഷണിച്ചിരുത്തി... 

“മോളേ ദിവ്യാ .. നീയിങ്ങു വന്നേ... ആരൊക്കെയാ വന്നതെന്നു നോക്കിയേ...“

അവൾ മുകളിലത്തെ നിലയിലായിരുന്നു. താഴേയ്ക്കിറങ്ങിവന്നു... അവൾക്ക് ആ മുഖങ്ങൾ മറക്കാനാവുന്നതായിരുന്നില്ല.. 

“ഹമീദ്ക്കാ... സഫിയത്താ... അവളുടെ കണ്ണുകൾ നിറഞ്ഞു... സന്തോഷം അടക്കാനായില്ല... എല്ലാവരും ഹാളിൽ തന്നെ ഇരുന്നു. പഴയകാല ഓർമ്മകളിൽ അവർ ഊളിയിട്ടു.... 

ഈ സമയം നാണി പെണ്ണുങ്ങളെ എല്ലാവരെയും വിളിച്ചു അകത്തേയ്ക്ക് കൊണ്ടുപോയി....

ഹമീദ് ഓർക്കുകയായിരുന്നു... അവസാനം ഈ കുട്ടിയെ കാണുമ്പോൾ പ്ലസ്ടൂവിനു പഠിക്കുകയായിരുന്നു. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത് ... ഇന്നിവൾ ഒത്തൊരു കുടുംബിനിയായിരിക്കുന്നു...

നിശബ്ദതയ്ക്ക് ഭംഗംവരുത്തിക്കൊണ്ട് ദിവ്യ പറഞ്ഞുതുടങ്ങി..

“ഹമീദിക്കാ നിങ്ങളെ ഓർക്കാത്ത ഒരു ദിവസംപോലുമില്ല... ജീവിതത്തിൽ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. നഴ്സിംഗ് കഴിഞ്ഞ് എനിക്ക് ലണ്ടനിലേയ്ക്ക് ഒരു അവസരം കിട്ടി... അങ്ങനെയാണ് ഞങ്ങളൊന്നു രക്ഷപ്പെട്ടു വന്നത്... രക്ഷപ്പെട്ടതറിഞ്ഞ് ബന്ധുക്കളെല്ലാം കൂടെ കൂടാൻ തുടങ്ങി...“

ശരിയാണ്... എല്ലാവരും തിരിഞ്ഞു നോക്കാത്ത രണ്ടു ജന്മങ്ങളായിരുന്നു അവരുടേത്... അച്ഛനില്ലാതെ വളർന്ന കുട്ടി... അവൾ ജീവിതത്തിൽ പരാജയപ്പെടാൻ മനസ്സില്ലാത്തവളായിരുന്നു... അവൾ പരാജയപ്പെട്ടാൽ തന്റെ അമ്മ പരാജയപ്പെടുമെന്നും അവൾക്ക് ബോധ്യമുണ്ടായിരുന്നു.. അവൾ പഠിച്ച് ഉയർന്ന നിലയിൽ നഴ്സിംഗ് പാസ്സായി... ഒരു സുഹൃത്തുവഴി ലണ്ടനിലേയ്ക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതായി അറിഞ്ഞു... ഒരു വൈകുന്നേരം അയലത്തെ വീട്ടിൽനിന്നും കടംവാങ്ങിയ പൈസയും അടുത്ത വീട്ടിൽ നിന്ന് വാങ്ങിയ സാരിയുമുടുത്ത് ആ അമ്മയും മകളും എറണാകുളത്തേയ്ക്ക് പുറപ്പെട്ടു ... പിറ്റേദിവസം എറണാകുളത്തെത്തി.. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചു... ഇന്റർവ്യൂ നടക്കുന്ന ഓഫീസിലെത്തി.. ആ കുടുംബത്തിന്റെ ഭാഗ്യമെന്നു പറഞ്ഞാൽ മതിയല്ലോ... അവൾ ആ ഇന്റർവ്യൂവിൽ പാസ്സായി... പിന്നെ പലതരം ടെസ്റ്റുകളുമുണ്ടായിരുന്നു. 

പണം കണ്ടെത്താൻ ആദ്യമൊന്ന് ബുദ്ധിമുട്ടിയെങ്കിലും അവൾ പഠിച്ച നഴ്സിംഗ് സ്കൂളിലെ അധ്യാപിക  അവളെ കൈയ്യയച്ചു സഹായിച്ചു... അവരുടെ മാതാവിനെപ്പോലുള്ള സ്നേഹം അവളെ അവരുമായി വളരെ അടുപ്പിച്ചിരുന്നു. അവരുടെ പേര് രുഗ്മിണി എന്നായിരുന്നു.. ബുദ്ധിമുട്ടുകൾ മനസ്സാലാക്കി പലപ്പോഴും അവർ സഹായിച്ചിരുന്നു. താമസിച്ചഹോസ്റ്റലിൽ എത്തി അവൾക്ക് വേണ്ട സഹായങ്ങളും ചെയ്തിരുന്നു. 

രുഗ്മിണി ടീച്ചർക്ക് തന്നെ അവൾ ടീച്ചറെന്നു വിളിക്കുന്നത് ഇഷ്ടമല്ലായിരുന്നു. അവൾ അവരെ രുഗ്മിണിയമ്മേ എന്നു വിളിക്കുന്നതായിരുന്നു ഇഷ്ടം. അവളുടെ സ്വഭാവമായിരുന്നു അവരെ അവളിലേക്ക് ആകർഷിച്ചത്. ആരോടും ഒരു പരിഭവവും പിണക്കവുമില്ലാതെ പഠനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്ന കുട്ടി... അവളെപ്പറ്റി എല്ലാവർക്കും നല്ല അഭിപ്രായം... ഒരുദിവസം അവൾ തലകറങ്ങിവീണതാണ് അവളെക്കുറിച്ച് കൂടുതൽ അറിയാൻ ടീച്ചർക്ക് അവസരമുണ്ടായത്. അവളെയും കൊണ്ട് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടറാണ് പറഞ്ഞത് അവൾക്ക് നല്ല ക്ഷീണമുണ്ടെന്നും ഭക്ഷണം നന്നായി കഴിക്കാറില്ലെന്നതും. ടീച്ചർ അവളോട് കാര്യങ്ങൾ തുറന്നു പറയാൻപറഞ്ഞു.. അവളുടെ ജീവിതകഥകേട്ട് ടീച്ചർ അവളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. ഒരു മകളെപ്പോലെ അന്നുമുതൽ അവർ അവളെ കാണാൻ ശ്രമിച്ചു... പലപ്പോഴും അവളുടെ ഹോസ്റ്റലിൽ നിന്നും വിളിച്ച് വീട്ടിൽ കൊണ്ടുപോയി പഠിപ്പിക്കുമായിരുന്നു. തനിക്ക് പിറക്കാതെപോയ മകളാണെന്നുപോലും അവർ പലപ്പോഴും പറയുമായിരുന്നു.

യാത്രയ്ക്കു വേണ്ട പണമൊക്കെ അവരാണ് നൽകിയത്... ഒരു മാലാഖയെപ്പോലെയാണ് ആ ടീച്ചർ അവരുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്... ഭർത്താവ് പട്ടാളക്കാരനായിരുന്നു. ഒരു തീവ്രവാദി ആക്രമണത്തിനിടയിൽ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടു. മകനും അതേ വഴിയായിരുന്നു താല്പര്യം എന്തുകൊണ്ടോ അവർ അവനെ അതിൽ നിന്നും വിലക്കി. അവൻ വിദേശത്ത് ജോലിചെയ്യുന്നു. അത്യാവശ്യം നല്ല സാമ്പത്തികശേഷിയുമുണ്ടായിരുന്നവർക്ക്.

ആ സ്ത്രീയുടെ സഹായത്താൽ അവൾ ലണ്ടനിലേയ്ക്കു പറന്നു.. പിന്നീട് പെട്ടെന്നായിരുന്നു അവരുടെ വളർച്ച... രണ്ടു വർഷം അവൾ അവിടെ ജോലിചെയ്തു.. നാട്ടിൽ ഒരു വീടുവച്ചു... അപ്പോഴും രുഗ്മിണിയമ്മയുമായി ബന്ധം തുടർന്നുകൊണ്ടിരുന്നു... അവളുടെ വളർച്ച ആ ചേരീനിവാസികളുടെ ജീവിതംപോലും മാറ്റിമറിച്ചു.. അവൾ അവരേയും വേണ്ടവിധം സഹായിച്ചു. തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ അവർക്കും ഉണ്ടാകാൻ പാടില്ലെന്നവൾ പ്രതിജ്ഞ ചെയ്തിരുന്നു. അവിടുള്ളവരും പഠിക്കാനും ജോലിക്കുപോകാനും അവൾ തന്നെ ഒരു പ്രചോദനമാവുകയായിരുന്നു. എല്ലാവർക്കും. പുതിയ തലമുറയ്ക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തിയിരിക്കുന്നു. സർക്കാരിൽ നിന്നുള്ള പല സഹായങ്ങളും ഇന്നവർക്ക് ലഭിക്കുന്നുണ്ട്... 

കേരളത്തിലുള്ള പല ചേരിപ്രദേശങ്ങളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു . വളരെയൊന്നും അകലെയല്ലാത്ത ഒരു ചേരിപ്രദേശം കോഴിക്കോട് കല്ലുത്താൻ കടവിലുണ്ടായിരുന്നു . റോഡ് വഴി കോഴിക്കോട് വരുമ്പോൾ ആദ്യം നമ്മളെ വരവേൽക്കുന്ന ചേരിപ്രദേശം ഭരണകർത്താക്കളുടെ സമയോചിതമായ ഇടപെടൽ അവരുടെ ജീവിതനിലവാരം ഉയർത്താനും അവർക്കായി പുതിയ ഫ്ലാറ്റ് നിർമ്മിച്ചു നൽകാനും സാധിച്ചുവെന്നത് ഒരു വലിയ കാര്യംതന്നെയാണ്. കഴിവുണ്ടെങ്കിലും വിദ്യാഭ്യാസം നേടാനോ. വേണ്ട രീതിയിൽ ജീവിതത്തിൽ ലക്ഷ്യത്തിലെത്താനോ കഴിയാതെപോയ ജന്മങ്ങളായിരുന്നു വർഷങ്ങൾക്കുമുമ്പ് ചേരീനിവാസികൾ. ഇന്ന് അവരുടെ ഇടയിൽനിന്നും ധാരാളം ഉന്നത വിദ്യാഭ്യാസം നേടിയവർ ജോലി നേടിപ്പോകുന്നു.. ഒരുകാലത്ത് അവരെ രാഷ്ട്രീയക്കാരും മതസംഘടനകളും യഥേഷ്ടം ഉപയോഗിച്ചിരുന്നു. പക്ഷേ ഇന്ന് അവരിൽനിന്ന് ആരേയും അത്ര എളുപ്പം ലഭിക്കില്ല.. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉറവിടമായിരുന്ന ചേരികൾ ഇന്ന് പൂർണ്ണമായും മാറിയിരിക്കുന്നു. അതിന് പുതിയ തലമുറയിലേയും പഴയ തലമുറയിലേയും ആളുകളുടെ കൂട്ടായ പ്രയത്നം ഉണ്ടായെന്നത് പ്രശംസനീയമാണ്.

രണ്ടുവർഷത്തിനുശേഷം നാട്ടിൽവന്നപ്പോൾ രുഗ്മിണിയമ്മയെ കാണാൻ അവൾ പോയി... അന്നവർ ഒരാഗ്രഹം പറഞ്ഞു...

“മോളേ... നിന്നെ ഞാൻ സ്നേഹിച്ചത് എനിക്കൊന്നും തിരിച്ചു കിട്ടാൻ വേണ്ടിയല്ല... പക്ഷേ എനിക്കൊരാഗ്രഹമുണ്ട്... നീനക്കതു കഴിയുമെങ്കിൽ സാധിച്ചുതരണം... എന്റെ മകൻ അവന് നിന്നെക്കുറിച്ചെല്ലാമറിയാം... അവന് നിന്നെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്...“

ആ വാക്കുകൾ കേട്ട് അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവരെ കെട്ടിപ്പിടിച്ചു... അവൾക്ക് പറയാൻ വാക്കുകളില്ലായിരുന്നു. താൻ ഇന്നീ നിലയിലെത്താൻ കാരണവും രുഗ്മിണിയമ്മതന്നെയാണ്... അവർക്കുവേണ്ടി സ്വന്തം ജീവിതം കൊടുക്കാൻ പോലും അവൾ തയ്യാറായിരുന്നു... തനിക്കൊരിക്കലും ആഗ്രഹിക്കാൻ പോലും കഴിയാത്ത ബന്ധം... വെറുമൊരു അടിച്ചുതളിക്കാരിയുടെ മകൾ... ടീച്ചർ എത്രയോ ഉയരത്തിൽ നിൽക്കുന്നു... എഞ്ചിനീയറിംഗ് റാങ്കോടുകൂടി പാസ്സായതാണ് അവരുടെ മകൻ.. പഠിച്ചുകൊണ്ടിരിക്കെ തന്നെ കാമ്പസ് ഇന്റർവ്യൂവിൽ ജോലി ലഭിക്കുകയായിരുന്നു. അവൾക്ക് അവിശ്വസനീയമായിരുന്നു അവരുടെ വാക്കുകൾ. നാണിക്ക് ആ വാക്കുകൾകേട്ടപ്പോൾ ശരീരം തളർന്നതുപോലെ തോന്നി.. തന്റെ മകൾ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചതല്ല.

വലിയ ആർഭാടങ്ങളില്ലാതെ അവരുടെ വിവാഹം നടന്നു... രുഗ്മിണിയുടെ കുടുംബത്തിൽ  പലരും എതിർത്തെങ്കിലും ആ സ്ത്രീയുടെ ധൈര്യത്തിനു മുന്നിൽ ആർക്കും ശബ്ദിക്കാനായില്ല.. അവർക്ക് ദിവ്യയെ നഷ്ടപ്പെടാനാവില്ലായിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നവളെ... ആ ചേരിയിൽ വച്ചുതന്നെയായിരുന്നു അവരുടെ വിവാഹം നടത്തിയത്. അന്ന് അവിടൊരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. 

അവൾ വിചാരിച്ചതിനേക്കാൾ സ്നേഹമുള്ളവനായിരുന്നു അവളുടെ ഭർത്താവ്... രുഗ്മിണിയമ്മയെപ്പോലെതന്നെ നല്ല സ്വഭാവമുള്ള മനുഷ്യൻ... ഗൾഫിലെ എണ്ണക്കമ്പനിയിലെ ഉയർന്ന ഉദ്യോഗം... എന്നിട്ടും തന്നെപ്പോലൊരു പെണ്ണിനെ വിവാഹം ചെയ്തത് ആ മനുഷ്യന്റെ ത്യാഗമാണോ... അതോ തന്റെ ഭാഗ്യമാണോ...? അറിയില്ല...

അവർക്കൊരു മകൾ.. അനഘ... എല്ലാരും ലണ്ടനിൽ... രുഗ്മിണിയമ്മയ്ക്ക് നാടുവിട്ടു പോകാൻ വയ്യ.. അവർ ഇവിടെത്തന്നെ കൂടി... ഇന്നും ആ രണ്ടു കുടുംബങ്ങളും സന്തോഷപൂർവ്വം കഴിയുന്നു... സ്വന്തക്കാരുടെ എതിർപ്പുകൾ ഇപ്പോഴുമുണ്ട്.. അതൊന്നും വകവയ്ക്കാറേയില്ല... ഈ വരവിൽ അവളുടെ ഭർത്താവ് എത്തിയിട്ടില്ല... ഗൾഫിലെ എണ്ണക്കമ്പനിയുടെ ലണ്ടനിലെ ഓഫീസിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്... വിവാഹശേഷം ലണ്ടനിലേയ്ക്ക് പോകാൻ ഗൾഫിലെ കമ്പനിയിൽ റസിഗ്നേഷൻ ലറ്റർ കൊടുത്തപ്പോൾ തങ്ങളുടെ പ്രഗല്ഭനായ ഒരു ജീവനക്കാരനെ നഷ്ടപ്പെടാൻ ആ കമ്പനിക്ക് ആഗ്രഹമില്ലാത്തതിനാൽ അവരുടെ ലണ്ടനിലെ ബ്രാഞ്ചിലേയ്ക്ക് സ്ഥലംമാറ്റം നൽകുകയായിരുന്നു. പലപ്പോഴും ഔദ്യോഗിക ആവശ്യങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് യാത്ര... അവരെ മൂന്നുപേരേയും നാട്ടിലേയ്ക്ക് ഫ്ലൈറ്റിൽ കയറ്റി വിട്ട്.. അദ്ദേഹം ന്യൂസിലാന്റിലേയ്ക്ക് പോയെന്നാണ് ദിവ്യ പറഞ്ഞത്...

ദൈവം പലപ്പോഴും അത്ഭുതങ്ങൾ കാണിക്കാറുണ്ട്... മനുഷ്യനെ വളരെയധികം കഷ്ടപ്പെടുത്താറുമുണ്ട്.. പക്ഷേ അവനെത്തേടി ഒരുദിവസം ദൈവത്തിന്റെ കരമെത്തും... സത്യസന്ധവും നീതിപൂർവ്വവുമാണ് ജീവിതമെങ്കിൽ ഒരിക്കൽ കഷ്ടപ്പാടെല്ലാം ദൈവം തീർത്തുതരുമെന്നതിൽ സംശയമില്ല.. ഹമീദും കുടുംബവും ഒരിക്കലും കരുതിയില്ല നാണിയുടെ കുടുംബം ഈ രീതിയിൽ എത്തുമെന്ന്.. തങ്ങളും അതുപോലെതന്നെയല്ലേ.. എന്തെല്ലാം കഷ്ടപ്പാടിലൂടെ തങ്ങൾ കടന്നുപോയി... ഇന്ന് ഈ നിലയിലെത്താൻ കാരണം പടച്ചോന്റെ ആ അദൃശ്യകരങ്ങൾ തന്നെയാണ്....

നാണിയുടെയും മകളുടെയും സ്നേഹം.. അവരുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല... ആ എളിമ.. ബഹുമാനം... ഒരു പക്ഷേ ജീവിതത്തിൽ അവരെ ഇത്രയും ഉയരത്തിലെത്തിച്ചത് ഇതൊക്കെയാകാം... 

നാണിയും മകളും അവർക്ക് അത്യാവശ്യം ലഘുഭക്ഷണവും ചായയുമൊക്കെ നല്കിയാണ് അവർ യാത്രയാക്കിയത്... ഇനിയുമൊരിക്കൽ വരാമെന്ന് ഹമീദും കുടുബംവും വാക്കുകൊടുത്തു. അവിടെനിന്നും പിരിയുമ്പോൾ നാണിയുടെയും മകളുടെയും കണ്ണുകൾ ഈറനായത് ഒരുപക്ഷേ ആ പഴയ ഓർമ്മകളായിരിക്കാം... 

വാഹനം സാവധാനം ചുരമിറങ്ങിത്തുടങ്ങി... വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ ചുരമിറങ്ങുമ്പോൾ ഇതുപോലൊരു സന്തോഷകരമായ യാത്രയായിരുന്നില്ല. കട്ടിലും മേശയും വസ്ത്രങ്ങളുമായി ലോറിയിലുള്ള യാത്രയായിരുന്നു. എന്നാൽ ഇന്നത്തെ യാത്രയിൽ കണ്ടതുംകേട്ടതും മനസ്സിന് സന്തോഷം നൽകുന്നതായിരുന്നു.  കോടമഞ്ഞ് അല്പാല്പമായി മൂടിക്കൊണ്ടിരിക്കുന്നു.. നല്ല തണുത്ത കാറ്റ് കാറിനുള്ളിലേയ്ക്ക് കടന്നുവരുന്നു. പ്രകൃതിഭംഗി എത്ര മനോഹരമാണിവിടെ. ഒരിക്കലും ഇത്രയേറേ ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല.. ഒരുപക്ഷേ അവർക്ക് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കാം. ഹമീദും ചുറ്റുപാടും കണ്ണോടിച്ചുകൊണ്ടിരുന്നു. ഫസൽ പൊതുവേ നിശ്ശബ്ദനായിരുന്നു. അവന് നാളെ കഴിഞ്ഞാൽ സ്കൂളിൽ പോകണം. പരീക്ഷവരുന്നു, ഒരുപാട് പഠിക്കാനുണ്ട്... കൈയ്യിൽ പുസ്തകം കരുതിയെങ്കിലും ഒന്നിനുമുള്ള സമയം ലഭിച്ചില്ല. എല്ലാം ഇനി വീട്ടിൽചെന്നിട്ടാകാം എന്നവനും കരുതി.

റഷീദ് ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ച് സാവധാനമാണ് വാഹനം ഓടിച്ചുകൊണ്ടിരുന്നത്... ഹെയർപിന്നുകൾ ഓരോന്നും വളരെ സൂക്ഷിച്ചാണ് തിരിച്ചത്. പൊതുവേ തിരക്കൽപ്പം കുറവായിരുന്നു.. അവർ വിചാരിച്ചതിനേക്കാളും നേരത്തെ ചുരമിറങ്ങിയെത്തി. ലക്ഷ്യം കോഴിക്കോട് മാങ്കാവിലുള്ള മാളിയേക്കൽ തറവാട്ടിലെ അമ്മായിയുടെ വീടാണ്. ഹസ്സനാജിയുടെ  മരണശേഷം ഒരിക്കൽ മാത്രമാണവിടെ പോയത്.. പിന്നീടിതുവരെ അവിടേയ്ക്ക് പോയിട്ടില്ല.. ഏകദേശം ഒൻപതുമണിയോടെ അവിടെത്താനാകുമെന്നു കരുതുന്നു. വഴിയിലെവിടെനിന്നെങ്കിലും കഴിച്ചിട്ടു പോകാം.. അവിടെ ഭക്ഷണമുണ്ടാക്കിത്തരാൻ മറ്റാരുമില്ലല്ലോ. അമ്മാവന്റെ  മരണശേഷം അമ്മായി  ഒറ്റയ്ക്കായെന്നാണ് പറഞ്ഞുകേട്ടത്. ബിസിനസ് നോക്കിനടത്താനും ആരുമില്ല.. എല്ലാറ്റിനും അവരുടെ കൈകളെത്തണം. പ്രായം കൂടിവരുന്നു. അതിനുള്ള ശക്തി പടച്ചോൻ അവർക്ക് കൊടുക്കുമായിരിക്കും.


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  08 12 2019

ഷംസുദ്ധീൻ തോപ്പിൽ  01 12 2019



Posted by SHAMSUDEEN THOPPIL at 30.11.19 അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom)

SHAMSUDEEN THOPPIL

SHAMSUDEEN THOPPIL
SHAMSUDEEN THOPPIL Shamsudeen Thoppil is an upcoming writer from Chelari, a small village in Malappuram district. Born to Topil Hussain and Khadija, Shamsudeen did his schooling at Tirurangadi Oriental Higher Secondary School. Masters in Business Administration, Literature and Arts have always been his passion. For his excellence in producing an album based on children, former President of India, Dr. He was honoured with a "Facilitation Letter" from APJ Abdul Kalam. He has made notable contributions through articles, poems, features and short stories in various magazines.He was also a key member of the editorial board of the college magazine. Natakam, Mono Act and Oppana have received various awards and recognitions at the state level. The "Best Actor" award for the theater play was a feather in his cap. As a blog writer, one of his stories from the blog was published in "Bhavantaram" - an anthology of stories by CLS Books. The release of Shamsuddin's novel Nizhal Veena vazhikal, which tells about his green life, at the world's second book festival, Dubai Sharjah International Book Fest, on November 3, 2022, is seen as the greatest fortune in life. The amateur author concentrates on writing "real heart feelings" that leap to the limits of his knowledge rather than converging on related literary aspects and metaphors.

About Me

എന്റെ ഫോട്ടോ
SHAMSUDEEN THOPPIL
ഓർമ്മകളുടെ ഒരു വലിയ ശവപ്പറമ്പ്... അവിടെ മറവിയെ അടക്കം ചെയ്യാനുള്ളകല്ലറകളില്ല.. അതായിരിക്കാം ഇപ്പോഴും ഓർമ്മകൾ വേട്ടയാടുന്നത്... മറഞ്ഞുപോയ ഓർമ്മകളെ ഒരിക്കലും ഓർക്കരുതെന്നു കരുതിയ ഓർമ്മകളെ ഹൃദയവേദനയോടെ ഓർത്തെടുത്തു. അവയെ വെള്ളക്കടലാസിൽ എഴുതപ്പെട്ടപ്പോൾ കുരിശിൽ തറയ്ക്കപ്പെട്ട അനുഭവം. സംസാരിക്കണമെന്നുണ്ട് നാവുകൾ വഴങ്ങുന്നില്ല, കൈകളും കാലുകളും ചലിപ്പിക്കണമെന്നുണ്ട്, കഴിയുന്നില്ല. കണ്ണുകൾ കാണുന്നു ചിന്തകൾ കൊടുംകാറ്റുകളാകുന്നു. ഇതൊരിക്കലും കെട്ടിച്ചമക്കപ്പെട്ടവയല്ല. പച്ചയായ അനുഭവക്കുറുപ്പുകളാണ്. Shamsudeen Thoppil
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ

Labels

  • -: ഭീരു :-
  • -:അക്കിടി:-
  • -:അക്ഷരങ്ങൾ കഥ പറയുന്നു:-
  • -:അഥീന എന്ന പെണ്‍കുട്ടി :-
  • -:അമ്മ:- -:അച്ചന്‍:-
  • -:ആ മരണം കണ്‍ മുന്‍പില്‍:-
  • -:ആ മരം കട പുഴകി :-
  • -:ആത്മഗതം:-
  • -:ആത്മാവ്:-
  • -:ഇനി എത്ര നാള്‍:-
  • -:ഇളംതെന്നല്‍ പോലെ:-
  • -:എക്സികുട്ടീവ്സ് :-
  • -:എലി വീരന്റെ സാഹസികത:-
  • -:ഒരു കിണര്‍ കുഴിച്ച കഥ:-
  • -:ഒരു നിമിഷം:-
  • -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-
  • -:ഒരു മുഴം കയറിനു മുന്‍പില്‍:-
  • -:ഓപോള്‍:-
  • -:ഓര്‍മതന്‍ സുഖം:-
  • -:ഓര്‍മ്മകള്‍ :-
  • -:ഓർമ്മകൾ:-
  • -:കമിതാക്കള്‍:-
  • -:കര വിരുത് :-
  • -:കാമ വൈകൃതം:-
  • -:കിനാവ്:-
  • -:കുടിയന്‍ മാരെ ഒരു നിമിഷം:-
  • -:കുരുന്നുകള്‍:-
  • -:കൂട്ടുകാരി........
  • -:കേളികാമ:-
  • -:ഗര്‍ഭിണി:-
  • -:ചങ്ങാതി:-
  • -:ചതി വന്ന വഴി:-
  • -:ചിന്തകള്‍:-
  • -:ചിരിക്കുടുക്ക:-
  • -:ചീഞ്ഞു നാറുന്ന കേരളം:-
  • -:ഞാന്‍ എന്ന ഞാന്‍:-
  • -:തമ്മില്‍ ഭേദം തൊമ്മന്‍:-
  • -:തിരിച്ചറിവ്:-
  • -:തൂങ്ങി ആടുന്ന ജീവന്‍ :-
  • -:തെരുവിന്‍റെ മകള്‍:-
  • -:ദിനചര്യ:-
  • -:ദൈവത്തെ പഴിക്കുന്നവരെ ഒരു നിമിഷം:-
  • -:ദൈവം സ്പോട്ടിലാ:-
  • -:നന്ദി:-
  • -:നഷ്‌ട സൗഹൃദം:-
  • -:നഷ്ടങ്ങൾ:-
  • -:നിമിഷം:-
  • -:നെടുവീർപ്പ്:-
  • -:പനിയും ചുമയും പിന്നെ ഞാനും:-
  • -:പുതു മഴ:-
  • -:പുതു വത്സരം ആഘോഷിക്കുന്നവരര ഒരു നിമിഷം:-
  • -:പുതു വത്സരം വെമ്പല്‍ കൊള്ളുന്നരെ ഒരു നിമിഷം:-
  • -:പുഷ്പം:-
  • -:പെടാ പാട്:-
  • -:പേര് :-
  • -:പൊട്ട കിണര്‍:-
  • -:പ്രകൃതിയെ അടുത്തറിഞ്ഞ്‌ :-
  • -:പ്രണയനടനം:-
  • -:പ്രണയം മോഹിച്ചവള്‍:-
  • -:പ്രണയം:-
  • -:പ്രണയഹത്യ:-
  • -:പ്രതീക്ഷ:-[EXPECT]
  • -:ഫ്ളാറ്റ് ഏന്ന കിളിക്കൂട് :-
  • -:ബന്ധങ്ങള്‍:-
  • -:ബന്ധനം:-
  • -:ബലി മൃഗം:-
  • -:ബാങ്കിലെസുഖനിദ്ര:-
  • -:ബൂഫിയ:-
  • -:ഭയം എന്‍റെ നിശാ വസ്ത്രം:-
  • -:മകം പിറന്ന മങ്ക:-
  • -:മനസാ വാചാ കര്‍മണാ:-
  • -:മരണം:-
  • -:മരുഭൂമിയിൽ ഒരു മരപച്ച:-
  • -:മര്‍ക്കടാ നീ അങ്ങു മാറിക്കിടാ ശടാ:-
  • -:മഴ:-
  • -:യാചകന്‍റെ പിടച്ചില്‍:-
  • -:യൂണിഫോം:-
  • -:വാക്കില്‍ ഒരു കൌതുകം:-
  • -:വിണ്ണിലെ നക്ഷത്രങ്ങൾ:-
  • -:വിധിയുടെ മുഖങ്ങള്‍:- [നോവല്‍]
  • -:വിവാഹ ജീവിതം പുതു യുഗത്തില്‍:-
  • -:വൃതം സുഹൃത്തിന്‍റെ വെള്ള കൊതി:-
  • -:വൃദ്ധന്‍:-
  • -:വേദനകള്‍:-
  • -:സമയം ഒന്‍പത് മുപ്പത്‌:-
  • -:സഹായം എന്ന വേദന :-
  • -:സാമുഹ്യ വീക്ഷണങ്ങള്‍:-
  • -:സുഖനിദ്ര:-
  • -:സ്വാമിജി:-
  • -:ഹാപ്പി അല്ല BIRTHDAY:-
  • -:ഹൃദയ പൂർവ്വം ഹൃദ്യ ത്തിലേക്ക് :-
  • -:ഹൃദയം പിഴുതെടുത്ത്‌ കടന്നുപോയ മരണമേ :-
  • -:ഹൃദയം:-
  • -:ഹോസ്പിറ്റല്‍:-
  • -:റബ്ബര്‍ഫാന്‍റ് :-
  • -:cameraയ്ക്കു മുന്‍പില്‍:-
  • -:PROSTITUTE:-
  • -:SHAMSUDEEN THOPPIL :-
  • -:SHIVERING MAN:-
  • കളി തോണി
  • താങ്ക് യൂ
  • മിടിപ്പ്
  • ലക്ഷ്യം ഒന്ന് ചിന്തകള്‍ പലത്
  • വിടവാങ്ങിയ വസന്തം .....
  • വേര്‍പിരിയല്‍
  • article
  • AUDIO
  • MY CANDIDATE
  • NOSTALGIA
  • OLD IS GOLD
  • PHOTO GALLERY
  • PHOTOGALLERY
  • poem
  • STORIES
  • STORY

അതിഥികൾ

SHAMSUDEEN THOPPIL

CARTOON

CARTOON
പ്രശസ്ത കാർടൂണിസ്റ്റ് ഷാജിമാത്യുവിന്റെ കരവിരുത് ഹൃദയപൂർവ്വം വിനയത്തോടെ സ്വീകരിക്കുന്നു

Popular Posts

  • -:അവൾ ശവം തീനി പക്ഷി :-
    വ ർഷങ്ങൾ പലത് കഴിഞ്ഞപ്പോഴാണ് എന്റെ പ്രണയിനി വെറും ഒരു ശവം തീനി പക്ഷിയാ ണെന്ന് ഞാൻ അറിഞ്ഞത് .അതെന്തേ ഒരു പെണ്‍ ഹൃദയം മനസ്സിലാക്കാൻ ഞാനിത്ര...
  • -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-
    വി ടരുത് അവനെ എറിയെടാ എറിഞ്ഞു തല പൊട്ടിക്കെടാ..... വിശപ്പ്‌ സഹിക്ക വയ്യാതെ അടുത്ത് കണ്ട സ്കൂളിന്‍റെ പിന്‍ഭാഗത്ത് കുട്ടികള്‍ ക...
  • -:സ്വരഭേദങ്ങൾ -ഭാഗ്യലക്ഷ്മി:-
                      ലക്ഷ്മി ചേച്ചിയുടെ കൂടെ                 സ്വ രഭേദങ്ങൾ എന്ന ഭാഗ്യ ലക്ഷ്മിയുടെ ആത്മകഥ ഹൃദയം ഹൃദയത്തോട് പറയുന്ന ഒര...
  • നിഴൽവീണവഴികൾ - ഭാഗം 30
    “ഫസൽ  ലിഫ്റ്റ് ഒഴിവാക്കി സ്റ്റെപ്പിലൂടെ താഴേയ്ക്കിറങ്ങി... രണ്ടാമത്തെ നിലയിലെത്തിയപ്പോൾ നിറകണ്ണുകളോടെ തന്നെനോക്കി...
  • -:തങ്കമ്മ ചേച്ചി:-
    അടുത്ത വീട്ടിലെ തങ്കമ്മ ചേച്ചിക്ക് മിണ്ടാപ്രാണികളോടതിരറ്റ സ്നേഹവും വാല്സല്യവുമാണ് അവരവരുടെ മക്കളെ നോക്കുംപോലെയാണ് അവയോട് ഇടപഴകുക.ആ ഇടയ...

M.T.VASUDEVAN NAIR

M.T.VASUDEVAN NAIR
M.T.VASUDEVAN NAIR & SHAMSUDEEN THOPPIL

MAMMOOTTY

MAMMOOTTY
SHAMSUDEEN THOPPIL & MAMMOOTTY

Followers

Blog Archive

  • ►  2025 (5)
    • ►  ഏപ്രിൽ (5)
  • ►  2024 (35)
    • ►  ഡിസംബർ (1)
    • ►  സെപ്റ്റംബർ (9)
    • ►  ഓഗസ്റ്റ് (21)
    • ►  ജൂലൈ (1)
    • ►  ജൂൺ (1)
    • ►  മേയ് (2)
  • ►  2023 (1)
    • ►  നവംബർ (1)
  • ►  2022 (5)
    • ►  ഡിസംബർ (2)
    • ►  നവംബർ (2)
    • ►  മേയ് (1)
  • ►  2021 (42)
    • ►  ഒക്‌ടോബർ (3)
    • ►  സെപ്റ്റംബർ (4)
    • ►  ഓഗസ്റ്റ് (4)
    • ►  ജൂലൈ (5)
    • ►  ജൂൺ (4)
    • ►  മേയ് (5)
    • ►  ഏപ്രിൽ (4)
    • ►  മാർച്ച് (4)
    • ►  ഫെബ്രുവരി (4)
    • ►  ജനുവരി (5)
  • ►  2020 (52)
    • ►  ഡിസംബർ (4)
    • ►  നവംബർ (4)
    • ►  ഒക്‌ടോബർ (5)
    • ►  സെപ്റ്റംബർ (4)
    • ►  ഓഗസ്റ്റ് (5)
    • ►  ജൂലൈ (4)
    • ►  ജൂൺ (4)
    • ►  മേയ് (5)
    • ►  ഏപ്രിൽ (4)
    • ►  മാർച്ച് (4)
    • ►  ഫെബ്രുവരി (5)
    • ►  ജനുവരി (4)
  • ▼  2019 (52)
    • ▼  ഡിസംബർ (4)
      • നിഴൽവീണവഴികൾ - ഭാഗം - 54
      • നിഴൽവീണവഴികൾ - ഭാഗം - 53
      • നിഴൽവീണവഴികൾ - ഭാഗം - 52
      • നിഴൽവീണവഴികൾ - ഭാഗം - 51
    • ►  നവംബർ (5)
      • നിഴൽവീണവഴികൾ - ഭാഗം - 50
    • ►  ഒക്‌ടോബർ (4)
    • ►  സെപ്റ്റംബർ (4)
    • ►  ഓഗസ്റ്റ് (5)
    • ►  ജൂലൈ (4)
    • ►  ജൂൺ (5)
    • ►  മേയ് (4)
    • ►  ഏപ്രിൽ (4)
    • ►  മാർച്ച് (5)
    • ►  ഫെബ്രുവരി (4)
    • ►  ജനുവരി (4)
  • ►  2018 (8)
    • ►  ഡിസംബർ (4)
    • ►  നവംബർ (2)
    • ►  ഒക്‌ടോബർ (1)
    • ►  സെപ്റ്റംബർ (1)
  • ►  2017 (7)
    • ►  നവംബർ (1)
    • ►  ഫെബ്രുവരി (2)
    • ►  ജനുവരി (4)
  • ►  2016 (43)
    • ►  ഡിസംബർ (1)
    • ►  സെപ്റ്റംബർ (2)
    • ►  ഓഗസ്റ്റ് (3)
    • ►  ജൂലൈ (5)
    • ►  ജൂൺ (3)
    • ►  മേയ് (1)
    • ►  ഏപ്രിൽ (1)
    • ►  മാർച്ച് (7)
    • ►  ഫെബ്രുവരി (15)
    • ►  ജനുവരി (5)
  • ►  2015 (70)
    • ►  ഡിസംബർ (12)
    • ►  നവംബർ (6)
    • ►  ഒക്‌ടോബർ (8)
    • ►  സെപ്റ്റംബർ (3)
    • ►  ഓഗസ്റ്റ് (3)
    • ►  ജൂലൈ (4)
    • ►  ജൂൺ (3)
    • ►  മേയ് (3)
    • ►  ഏപ്രിൽ (4)
    • ►  മാർച്ച് (8)
    • ►  ഫെബ്രുവരി (9)
    • ►  ജനുവരി (7)
  • ►  2014 (66)
    • ►  ഡിസംബർ (6)
    • ►  നവംബർ (10)
    • ►  ഒക്‌ടോബർ (6)
    • ►  സെപ്റ്റംബർ (8)
    • ►  ഓഗസ്റ്റ് (7)
    • ►  ജൂലൈ (6)
    • ►  ജൂൺ (1)
    • ►  മേയ് (9)
    • ►  ഏപ്രിൽ (5)
    • ►  മാർച്ച് (6)
    • ►  ഫെബ്രുവരി (1)
    • ►  ജനുവരി (1)
  • ►  2013 (69)
    • ►  ഡിസംബർ (4)
    • ►  നവംബർ (3)
    • ►  ഒക്‌ടോബർ (5)
    • ►  സെപ്റ്റംബർ (2)
    • ►  ഓഗസ്റ്റ് (4)
    • ►  ജൂലൈ (3)
    • ►  ജൂൺ (4)
    • ►  മേയ് (10)
    • ►  ഏപ്രിൽ (11)
    • ►  മാർച്ച് (4)
    • ►  ഫെബ്രുവരി (4)
    • ►  ജനുവരി (15)
  • ►  2012 (66)
    • ►  ഡിസംബർ (5)
    • ►  നവംബർ (8)
    • ►  ഒക്‌ടോബർ (9)
    • ►  സെപ്റ്റംബർ (6)
    • ►  ഓഗസ്റ്റ് (3)
    • ►  ജൂലൈ (5)
    • ►  ജൂൺ (5)
    • ►  മേയ് (3)
    • ►  ഏപ്രിൽ (6)
    • ►  മാർച്ച് (7)
    • ►  ഫെബ്രുവരി (4)
    • ►  ജനുവരി (5)
  • ►  2011 (16)
    • ►  ഡിസംബർ (8)
    • ►  നവംബർ (4)
    • ►  ഒക്‌ടോബർ (4)

Subscribe & Follow

Recent Posts

Top Comment

Advertise

Shamsudeen Thoppil

Create Your Badge

Popular Posts

  • -:സ്വരഭേദങ്ങൾ -ഭാഗ്യലക്ഷ്മി:-
                      ലക്ഷ്മി ചേച്ചിയുടെ കൂടെ                 സ്വ രഭേദങ്ങൾ എന്ന ഭാഗ്യ ലക്ഷ്മിയുടെ ആത്മകഥ ഹൃദയം ഹൃദയത്തോട് പറയുന്ന ഒര...
  • -:മൂന്നു പിടി മണ്ണ് ഇടും മുൻപേ:-
      ചെ റു പ്രായത്തിൽ അച്ഛനെ നഷ്ടപ്പെട്ടയെനിയ്ക്ക് അധികം വൈകാതെ തന്നെ കുടുംബ ഭാരം ചുമലിലേറ്റേണ്ടിവന്നു. കഷ്ടതകൾക്ക് നടുവിലായിരുന്ന എന്റെ ബ...
  • -:തങ്കമ്മ ചേച്ചി:-
    അടുത്ത വീട്ടിലെ തങ്കമ്മ ചേച്ചിക്ക് മിണ്ടാപ്രാണികളോടതിരറ്റ സ്നേഹവും വാല്സല്യവുമാണ് അവരവരുടെ മക്കളെ നോക്കുംപോലെയാണ് അവയോട് ഇടപഴകുക.ആ ഇടയ...
  • -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-
    വി ടരുത് അവനെ എറിയെടാ എറിഞ്ഞു തല പൊട്ടിക്കെടാ..... വിശപ്പ്‌ സഹിക്ക വയ്യാതെ അടുത്ത് കണ്ട സ്കൂളിന്‍റെ പിന്‍ഭാഗത്ത് കുട്ടികള്‍ ക...
  • -:അവൾ ശവം തീനി പക്ഷി :-
    വ ർഷങ്ങൾ പലത് കഴിഞ്ഞപ്പോഴാണ് എന്റെ പ്രണയിനി വെറും ഒരു ശവം തീനി പക്ഷിയാ ണെന്ന് ഞാൻ അറിഞ്ഞത് .അതെന്തേ ഒരു പെണ്‍ ഹൃദയം മനസ്സിലാക്കാൻ ഞാനിത്ര...
  • നിഴൽവീണവഴികൾ ഭാഗം 145
      “ഹ്ഹാ ഇക്കാ നല്ല സന്തോഷത്തിലാണല്ലോ..“ “അതേ... മക്കളെല്ലാവരുമുണ്ടല്ലോ.. ആ ഒരു സന്തോഷം..“ “അതാണ് വേണ്ടത്..“ “നമുക്ക് ചെക്കപ്പുകളൊക്കെ നടത്തി...
  • -:പ്രണയം മോഹിച്ചവള്‍:-
    ഭ ര്‍തൃ മതിയായ എന്‍റെ ഹൃദയത്തില്‍ എങ്ങിനെ കിട്ടി മറ്റൊരുത്തന് ഇത്ര ദൃഡമായൊരു സ്ഥാനം.അതൊരു തെറ്റാണോ? ഞാന്‍ എന്‍റെ ഹൃദയത്തോട് ചോദിച്ചുകൊണ...
  • -:വിനാശകാലേ വിപരീത ബുദ്ധി:-
    സൗ ഹൃദങ്ങളുടെ തണലിൽ എന്റെ ദിനങ്ങൾ സന്തോഷകരമായിരുന്നു പിന്നെ എപ്പോഴാണ് ഞാൻ അവരിൽ നിന്ന് ഒറ്റപ്പെടലിൽ  കൈപ്പുനീർ നുണഞ്ഞത് ഇന്ന് ഞാൻ വേദന...
  • -: നിഴൽപ്പാടുകൾ :-
    പ്രിയ കൂട്ടുകാരെ ഞാൻ എഴുതിയ കഥ നിങ്ങൾക്ക് എന്റെ ശബ്ദത്തിൽ കേൾക്കാം കഥ കേട്ട് അഭിപ്രായം എഴുതുമല്ലൊ സ്നേഹവും കൂടെ പ്രാർത്ഥനയും ഷംസുദ്ദീൻതോപ്പ...
  • "അഥീനഎന്നപെണ്‍കുട്ടി"
    പ്രിയരേ. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സീയെല്ലസ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച അഞ്ച്‌ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ട ...

BLOGGER OF THE WEEK

BLOGGER OF THE WEEK

Text Widget

Slideshow

  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .

തിരഞ്ഞെടുത്ത പോസ്റ്റ്

-:അമ്മാളു അമ്മ:-

ബസ്സിറങ്ങി അൽപ്പ ദൂരം നടന്നുവേണം വീടെത്താൻ ജോലി കഴിഞ്ഞ് നാട്ടിൽ വന്നിറങ്ങുംമ്പൊ ഴേക്ക്  പകലിൻ മുകളിൽ ഇരുളിൻ മൂടുപടം വീണു കാണും. വിശാലമായ...

CONTACT FORM

നാമം

ഇമെയില്‍ *

സന്ദേശം *

JOY MATHEW

JOY MATHEW
SHAMSUDEEN THOPPIL & JOY MATHEW

ബ്ലോഗ് ആര്‍ക്കൈവ്

BHAGYA LAKSHMI

BHAGYA LAKSHMI
BHAGYALAKSHMI & SHAMSUDEEN THOPPIL

Find Us On Facebook

Translate

കഥാസമാഹാരം

കഥാസമാഹാരം

APJ ABDUL KALAM

APJ ABDUL KALAM

Blockquote

Pages

  • HOME
  • STORY
  • POEM
  • ARTICLE
  • PHOTOGALLERY
  • ABOUT ME
  • CONTACT
  • UPDATES
  • AUDIO

SHAMSUDEEN THOPPIL & SHAHNA. MA

SHAMSUDEEN THOPPIL & SHAHNA. MA
എഴുത്ത്കാരിയുടെകൂടെ

Labels 3

  • -: ഭീരു :-
  • -:അക്കിടി:-
  • -:അക്ഷരങ്ങൾ കഥ പറയുന്നു:-
  • -:അഥീന എന്ന പെണ്‍കുട്ടി :-
  • -:അമ്മ:- -:അച്ചന്‍:-
  • -:ആ മരണം കണ്‍ മുന്‍പില്‍:-
  • -:ആ മരം കട പുഴകി :-
  • -:ആത്മഗതം:-
  • -:ആത്മാവ്:-
  • -:ഇനി എത്ര നാള്‍:-
  • -:ഇളംതെന്നല്‍ പോലെ:-
  • -:എക്സികുട്ടീവ്സ് :-
  • -:എലി വീരന്റെ സാഹസികത:-
  • -:ഒരു കിണര്‍ കുഴിച്ച കഥ:-
  • -:ഒരു നിമിഷം:-
  • -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-
  • -:ഒരു മുഴം കയറിനു മുന്‍പില്‍:-
  • -:ഓപോള്‍:-
  • -:ഓര്‍മതന്‍ സുഖം:-
  • -:ഓര്‍മ്മകള്‍ :-
  • -:ഓർമ്മകൾ:-
  • -:കമിതാക്കള്‍:-
  • -:കര വിരുത് :-
  • -:കാമ വൈകൃതം:-
  • -:കിനാവ്:-
  • -:കുടിയന്‍ മാരെ ഒരു നിമിഷം:-
  • -:കുരുന്നുകള്‍:-
  • -:കൂട്ടുകാരി........
  • -:കേളികാമ:-
  • -:ഗര്‍ഭിണി:-
  • -:ചങ്ങാതി:-
  • -:ചതി വന്ന വഴി:-
  • -:ചിന്തകള്‍:-
  • -:ചിരിക്കുടുക്ക:-
  • -:ചീഞ്ഞു നാറുന്ന കേരളം:-
  • -:ഞാന്‍ എന്ന ഞാന്‍:-
  • -:തമ്മില്‍ ഭേദം തൊമ്മന്‍:-
  • -:തിരിച്ചറിവ്:-
  • -:തൂങ്ങി ആടുന്ന ജീവന്‍ :-
  • -:തെരുവിന്‍റെ മകള്‍:-
  • -:ദിനചര്യ:-
  • -:ദൈവത്തെ പഴിക്കുന്നവരെ ഒരു നിമിഷം:-
  • -:ദൈവം സ്പോട്ടിലാ:-
  • -:നന്ദി:-
  • -:നഷ്‌ട സൗഹൃദം:-
  • -:നഷ്ടങ്ങൾ:-
  • -:നിമിഷം:-
  • -:നെടുവീർപ്പ്:-
  • -:പനിയും ചുമയും പിന്നെ ഞാനും:-
  • -:പുതു മഴ:-
  • -:പുതു വത്സരം ആഘോഷിക്കുന്നവരര ഒരു നിമിഷം:-
  • -:പുതു വത്സരം വെമ്പല്‍ കൊള്ളുന്നരെ ഒരു നിമിഷം:-
  • -:പുഷ്പം:-
  • -:പെടാ പാട്:-
  • -:പേര് :-
  • -:പൊട്ട കിണര്‍:-
  • -:പ്രകൃതിയെ അടുത്തറിഞ്ഞ്‌ :-
  • -:പ്രണയനടനം:-
  • -:പ്രണയം മോഹിച്ചവള്‍:-
  • -:പ്രണയം:-
  • -:പ്രണയഹത്യ:-
  • -:പ്രതീക്ഷ:-[EXPECT]
  • -:ഫ്ളാറ്റ് ഏന്ന കിളിക്കൂട് :-
  • -:ബന്ധങ്ങള്‍:-
  • -:ബന്ധനം:-
  • -:ബലി മൃഗം:-
  • -:ബാങ്കിലെസുഖനിദ്ര:-
  • -:ബൂഫിയ:-
  • -:ഭയം എന്‍റെ നിശാ വസ്ത്രം:-
  • -:മകം പിറന്ന മങ്ക:-
  • -:മനസാ വാചാ കര്‍മണാ:-
  • -:മരണം:-
  • -:മരുഭൂമിയിൽ ഒരു മരപച്ച:-
  • -:മര്‍ക്കടാ നീ അങ്ങു മാറിക്കിടാ ശടാ:-
  • -:മഴ:-
  • -:യാചകന്‍റെ പിടച്ചില്‍:-
  • -:യൂണിഫോം:-
  • -:വാക്കില്‍ ഒരു കൌതുകം:-
  • -:വിണ്ണിലെ നക്ഷത്രങ്ങൾ:-
  • -:വിധിയുടെ മുഖങ്ങള്‍:- [നോവല്‍]
  • -:വിവാഹ ജീവിതം പുതു യുഗത്തില്‍:-
  • -:വൃതം സുഹൃത്തിന്‍റെ വെള്ള കൊതി:-
  • -:വൃദ്ധന്‍:-
  • -:വേദനകള്‍:-
  • -:സമയം ഒന്‍പത് മുപ്പത്‌:-
  • -:സഹായം എന്ന വേദന :-
  • -:സാമുഹ്യ വീക്ഷണങ്ങള്‍:-
  • -:സുഖനിദ്ര:-
  • -:സ്വാമിജി:-
  • -:ഹാപ്പി അല്ല BIRTHDAY:-
  • -:ഹൃദയ പൂർവ്വം ഹൃദ്യ ത്തിലേക്ക് :-
  • -:ഹൃദയം പിഴുതെടുത്ത്‌ കടന്നുപോയ മരണമേ :-
  • -:ഹൃദയം:-
  • -:ഹോസ്പിറ്റല്‍:-
  • -:റബ്ബര്‍ഫാന്‍റ് :-
  • -:cameraയ്ക്കു മുന്‍പില്‍:-
  • -:PROSTITUTE:-
  • -:SHAMSUDEEN THOPPIL :-
  • -:SHIVERING MAN:-
  • കളി തോണി
  • താങ്ക് യൂ
  • മിടിപ്പ്
  • ലക്ഷ്യം ഒന്ന് ചിന്തകള്‍ പലത്
  • വിടവാങ്ങിയ വസന്തം .....
  • വേര്‍പിരിയല്‍
  • article
  • AUDIO
  • MY CANDIDATE
  • NOSTALGIA
  • OLD IS GOLD
  • PHOTO GALLERY
  • PHOTOGALLERY
  • poem
  • STORIES
  • STORY

Labels 4

  • -: ഭീരു :-
  • -:അക്കിടി:-
  • -:അക്ഷരങ്ങൾ കഥ പറയുന്നു:-
  • -:അഥീന എന്ന പെണ്‍കുട്ടി :-
  • -:അമ്മ:- -:അച്ചന്‍:-
  • -:ആ മരണം കണ്‍ മുന്‍പില്‍:-
  • -:ആ മരം കട പുഴകി :-
  • -:ആത്മഗതം:-
  • -:ആത്മാവ്:-
  • -:ഇനി എത്ര നാള്‍:-
  • -:ഇളംതെന്നല്‍ പോലെ:-
  • -:എക്സികുട്ടീവ്സ് :-
  • -:എലി വീരന്റെ സാഹസികത:-
  • -:ഒരു കിണര്‍ കുഴിച്ച കഥ:-
  • -:ഒരു നിമിഷം:-
  • -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-
  • -:ഒരു മുഴം കയറിനു മുന്‍പില്‍:-
  • -:ഓപോള്‍:-
  • -:ഓര്‍മതന്‍ സുഖം:-
  • -:ഓര്‍മ്മകള്‍ :-
  • -:ഓർമ്മകൾ:-
  • -:കമിതാക്കള്‍:-
  • -:കര വിരുത് :-
  • -:കാമ വൈകൃതം:-
  • -:കിനാവ്:-
  • -:കുടിയന്‍ മാരെ ഒരു നിമിഷം:-
  • -:കുരുന്നുകള്‍:-
  • -:കൂട്ടുകാരി........
  • -:കേളികാമ:-
  • -:ഗര്‍ഭിണി:-
  • -:ചങ്ങാതി:-
  • -:ചതി വന്ന വഴി:-
  • -:ചിന്തകള്‍:-
  • -:ചിരിക്കുടുക്ക:-
  • -:ചീഞ്ഞു നാറുന്ന കേരളം:-
  • -:ഞാന്‍ എന്ന ഞാന്‍:-
  • -:തമ്മില്‍ ഭേദം തൊമ്മന്‍:-
  • -:തിരിച്ചറിവ്:-
  • -:തൂങ്ങി ആടുന്ന ജീവന്‍ :-
  • -:തെരുവിന്‍റെ മകള്‍:-
  • -:ദിനചര്യ:-
  • -:ദൈവത്തെ പഴിക്കുന്നവരെ ഒരു നിമിഷം:-
  • -:ദൈവം സ്പോട്ടിലാ:-
  • -:നന്ദി:-
  • -:നഷ്‌ട സൗഹൃദം:-
  • -:നഷ്ടങ്ങൾ:-
  • -:നിമിഷം:-
  • -:നെടുവീർപ്പ്:-
  • -:പനിയും ചുമയും പിന്നെ ഞാനും:-
  • -:പുതു മഴ:-
  • -:പുതു വത്സരം ആഘോഷിക്കുന്നവരര ഒരു നിമിഷം:-
  • -:പുതു വത്സരം വെമ്പല്‍ കൊള്ളുന്നരെ ഒരു നിമിഷം:-
  • -:പുഷ്പം:-
  • -:പെടാ പാട്:-
  • -:പേര് :-
  • -:പൊട്ട കിണര്‍:-
  • -:പ്രകൃതിയെ അടുത്തറിഞ്ഞ്‌ :-
  • -:പ്രണയനടനം:-
  • -:പ്രണയം മോഹിച്ചവള്‍:-
  • -:പ്രണയം:-
  • -:പ്രണയഹത്യ:-
  • -:പ്രതീക്ഷ:-[EXPECT]
  • -:ഫ്ളാറ്റ് ഏന്ന കിളിക്കൂട് :-
  • -:ബന്ധങ്ങള്‍:-
  • -:ബന്ധനം:-
  • -:ബലി മൃഗം:-
  • -:ബാങ്കിലെസുഖനിദ്ര:-
  • -:ബൂഫിയ:-
  • -:ഭയം എന്‍റെ നിശാ വസ്ത്രം:-
  • -:മകം പിറന്ന മങ്ക:-
  • -:മനസാ വാചാ കര്‍മണാ:-
  • -:മരണം:-
  • -:മരുഭൂമിയിൽ ഒരു മരപച്ച:-
  • -:മര്‍ക്കടാ നീ അങ്ങു മാറിക്കിടാ ശടാ:-
  • -:മഴ:-
  • -:യാചകന്‍റെ പിടച്ചില്‍:-
  • -:യൂണിഫോം:-
  • -:വാക്കില്‍ ഒരു കൌതുകം:-
  • -:വിണ്ണിലെ നക്ഷത്രങ്ങൾ:-
  • -:വിധിയുടെ മുഖങ്ങള്‍:- [നോവല്‍]
  • -:വിവാഹ ജീവിതം പുതു യുഗത്തില്‍:-
  • -:വൃതം സുഹൃത്തിന്‍റെ വെള്ള കൊതി:-
  • -:വൃദ്ധന്‍:-
  • -:വേദനകള്‍:-
  • -:സമയം ഒന്‍പത് മുപ്പത്‌:-
  • -:സഹായം എന്ന വേദന :-
  • -:സാമുഹ്യ വീക്ഷണങ്ങള്‍:-
  • -:സുഖനിദ്ര:-
  • -:സ്വാമിജി:-
  • -:ഹാപ്പി അല്ല BIRTHDAY:-
  • -:ഹൃദയ പൂർവ്വം ഹൃദ്യ ത്തിലേക്ക് :-
  • -:ഹൃദയം പിഴുതെടുത്ത്‌ കടന്നുപോയ മരണമേ :-
  • -:ഹൃദയം:-
  • -:ഹോസ്പിറ്റല്‍:-
  • -:റബ്ബര്‍ഫാന്‍റ് :-
  • -:cameraയ്ക്കു മുന്‍പില്‍:-
  • -:PROSTITUTE:-
  • -:SHAMSUDEEN THOPPIL :-
  • -:SHIVERING MAN:-
  • കളി തോണി
  • താങ്ക് യൂ
  • മിടിപ്പ്
  • ലക്ഷ്യം ഒന്ന് ചിന്തകള്‍ പലത്
  • വിടവാങ്ങിയ വസന്തം .....
  • വേര്‍പിരിയല്‍
  • article
  • AUDIO
  • MY CANDIDATE
  • NOSTALGIA
  • OLD IS GOLD
  • PHOTO GALLERY
  • PHOTOGALLERY
  • poem
  • STORIES
  • STORY

Labels 1

  • -: ഭീരു :-
  • -:അക്കിടി:-
  • -:അക്ഷരങ്ങൾ കഥ പറയുന്നു:-
  • -:അഥീന എന്ന പെണ്‍കുട്ടി :-
  • -:അമ്മ:- -:അച്ചന്‍:-
  • -:ആ മരണം കണ്‍ മുന്‍പില്‍:-
  • -:ആ മരം കട പുഴകി :-
  • -:ആത്മഗതം:-
  • -:ആത്മാവ്:-
  • -:ഇനി എത്ര നാള്‍:-
  • -:ഇളംതെന്നല്‍ പോലെ:-
  • -:എക്സികുട്ടീവ്സ് :-
  • -:എലി വീരന്റെ സാഹസികത:-
  • -:ഒരു കിണര്‍ കുഴിച്ച കഥ:-
  • -:ഒരു നിമിഷം:-
  • -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-
  • -:ഒരു മുഴം കയറിനു മുന്‍പില്‍:-
  • -:ഓപോള്‍:-
  • -:ഓര്‍മതന്‍ സുഖം:-
  • -:ഓര്‍മ്മകള്‍ :-
  • -:ഓർമ്മകൾ:-
  • -:കമിതാക്കള്‍:-
  • -:കര വിരുത് :-
  • -:കാമ വൈകൃതം:-
  • -:കിനാവ്:-
  • -:കുടിയന്‍ മാരെ ഒരു നിമിഷം:-
  • -:കുരുന്നുകള്‍:-
  • -:കൂട്ടുകാരി........
  • -:കേളികാമ:-
  • -:ഗര്‍ഭിണി:-
  • -:ചങ്ങാതി:-
  • -:ചതി വന്ന വഴി:-
  • -:ചിന്തകള്‍:-
  • -:ചിരിക്കുടുക്ക:-
  • -:ചീഞ്ഞു നാറുന്ന കേരളം:-
  • -:ഞാന്‍ എന്ന ഞാന്‍:-
  • -:തമ്മില്‍ ഭേദം തൊമ്മന്‍:-
  • -:തിരിച്ചറിവ്:-
  • -:തൂങ്ങി ആടുന്ന ജീവന്‍ :-
  • -:തെരുവിന്‍റെ മകള്‍:-
  • -:ദിനചര്യ:-
  • -:ദൈവത്തെ പഴിക്കുന്നവരെ ഒരു നിമിഷം:-
  • -:ദൈവം സ്പോട്ടിലാ:-
  • -:നന്ദി:-
  • -:നഷ്‌ട സൗഹൃദം:-
  • -:നഷ്ടങ്ങൾ:-
  • -:നിമിഷം:-
  • -:നെടുവീർപ്പ്:-
  • -:പനിയും ചുമയും പിന്നെ ഞാനും:-
  • -:പുതു മഴ:-
  • -:പുതു വത്സരം ആഘോഷിക്കുന്നവരര ഒരു നിമിഷം:-
  • -:പുതു വത്സരം വെമ്പല്‍ കൊള്ളുന്നരെ ഒരു നിമിഷം:-
  • -:പുഷ്പം:-
  • -:പെടാ പാട്:-
  • -:പേര് :-
  • -:പൊട്ട കിണര്‍:-
  • -:പ്രകൃതിയെ അടുത്തറിഞ്ഞ്‌ :-
  • -:പ്രണയനടനം:-
  • -:പ്രണയം മോഹിച്ചവള്‍:-
  • -:പ്രണയം:-
  • -:പ്രണയഹത്യ:-
  • -:പ്രതീക്ഷ:-[EXPECT]
  • -:ഫ്ളാറ്റ് ഏന്ന കിളിക്കൂട് :-
  • -:ബന്ധങ്ങള്‍:-
  • -:ബന്ധനം:-
  • -:ബലി മൃഗം:-
  • -:ബാങ്കിലെസുഖനിദ്ര:-
  • -:ബൂഫിയ:-
  • -:ഭയം എന്‍റെ നിശാ വസ്ത്രം:-
  • -:മകം പിറന്ന മങ്ക:-
  • -:മനസാ വാചാ കര്‍മണാ:-
  • -:മരണം:-
  • -:മരുഭൂമിയിൽ ഒരു മരപച്ച:-
  • -:മര്‍ക്കടാ നീ അങ്ങു മാറിക്കിടാ ശടാ:-
  • -:മഴ:-
  • -:യാചകന്‍റെ പിടച്ചില്‍:-
  • -:യൂണിഫോം:-
  • -:വാക്കില്‍ ഒരു കൌതുകം:-
  • -:വിണ്ണിലെ നക്ഷത്രങ്ങൾ:-
  • -:വിധിയുടെ മുഖങ്ങള്‍:- [നോവല്‍]
  • -:വിവാഹ ജീവിതം പുതു യുഗത്തില്‍:-
  • -:വൃതം സുഹൃത്തിന്‍റെ വെള്ള കൊതി:-
  • -:വൃദ്ധന്‍:-
  • -:വേദനകള്‍:-
  • -:സമയം ഒന്‍പത് മുപ്പത്‌:-
  • -:സഹായം എന്ന വേദന :-
  • -:സാമുഹ്യ വീക്ഷണങ്ങള്‍:-
  • -:സുഖനിദ്ര:-
  • -:സ്വാമിജി:-
  • -:ഹാപ്പി അല്ല BIRTHDAY:-
  • -:ഹൃദയ പൂർവ്വം ഹൃദ്യ ത്തിലേക്ക് :-
  • -:ഹൃദയം പിഴുതെടുത്ത്‌ കടന്നുപോയ മരണമേ :-
  • -:ഹൃദയം:-
  • -:ഹോസ്പിറ്റല്‍:-
  • -:റബ്ബര്‍ഫാന്‍റ് :-
  • -:cameraയ്ക്കു മുന്‍പില്‍:-
  • -:PROSTITUTE:-
  • -:SHAMSUDEEN THOPPIL :-
  • -:SHIVERING MAN:-
  • കളി തോണി
  • താങ്ക് യൂ
  • മിടിപ്പ്
  • ലക്ഷ്യം ഒന്ന് ചിന്തകള്‍ പലത്
  • വിടവാങ്ങിയ വസന്തം .....
  • വേര്‍പിരിയല്‍
  • article
  • AUDIO
  • MY CANDIDATE
  • NOSTALGIA
  • OLD IS GOLD
  • PHOTO GALLERY
  • PHOTOGALLERY
  • poem
  • STORIES
  • STORY

Labels 2

  • -: ഭീരു :-
  • -:അക്കിടി:-
  • -:അക്ഷരങ്ങൾ കഥ പറയുന്നു:-
  • -:അഥീന എന്ന പെണ്‍കുട്ടി :-
  • -:അമ്മ:- -:അച്ചന്‍:-
  • -:ആ മരണം കണ്‍ മുന്‍പില്‍:-
  • -:ആ മരം കട പുഴകി :-
  • -:ആത്മഗതം:-
  • -:ആത്മാവ്:-
  • -:ഇനി എത്ര നാള്‍:-
  • -:ഇളംതെന്നല്‍ പോലെ:-
  • -:എക്സികുട്ടീവ്സ് :-
  • -:എലി വീരന്റെ സാഹസികത:-
  • -:ഒരു കിണര്‍ കുഴിച്ച കഥ:-
  • -:ഒരു നിമിഷം:-
  • -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-
  • -:ഒരു മുഴം കയറിനു മുന്‍പില്‍:-
  • -:ഓപോള്‍:-
  • -:ഓര്‍മതന്‍ സുഖം:-
  • -:ഓര്‍മ്മകള്‍ :-
  • -:ഓർമ്മകൾ:-
  • -:കമിതാക്കള്‍:-
  • -:കര വിരുത് :-
  • -:കാമ വൈകൃതം:-
  • -:കിനാവ്:-
  • -:കുടിയന്‍ മാരെ ഒരു നിമിഷം:-
  • -:കുരുന്നുകള്‍:-
  • -:കൂട്ടുകാരി........
  • -:കേളികാമ:-
  • -:ഗര്‍ഭിണി:-
  • -:ചങ്ങാതി:-
  • -:ചതി വന്ന വഴി:-
  • -:ചിന്തകള്‍:-
  • -:ചിരിക്കുടുക്ക:-
  • -:ചീഞ്ഞു നാറുന്ന കേരളം:-
  • -:ഞാന്‍ എന്ന ഞാന്‍:-
  • -:തമ്മില്‍ ഭേദം തൊമ്മന്‍:-
  • -:തിരിച്ചറിവ്:-
  • -:തൂങ്ങി ആടുന്ന ജീവന്‍ :-
  • -:തെരുവിന്‍റെ മകള്‍:-
  • -:ദിനചര്യ:-
  • -:ദൈവത്തെ പഴിക്കുന്നവരെ ഒരു നിമിഷം:-
  • -:ദൈവം സ്പോട്ടിലാ:-
  • -:നന്ദി:-
  • -:നഷ്‌ട സൗഹൃദം:-
  • -:നഷ്ടങ്ങൾ:-
  • -:നിമിഷം:-
  • -:നെടുവീർപ്പ്:-
  • -:പനിയും ചുമയും പിന്നെ ഞാനും:-
  • -:പുതു മഴ:-
  • -:പുതു വത്സരം ആഘോഷിക്കുന്നവരര ഒരു നിമിഷം:-
  • -:പുതു വത്സരം വെമ്പല്‍ കൊള്ളുന്നരെ ഒരു നിമിഷം:-
  • -:പുഷ്പം:-
  • -:പെടാ പാട്:-
  • -:പേര് :-
  • -:പൊട്ട കിണര്‍:-
  • -:പ്രകൃതിയെ അടുത്തറിഞ്ഞ്‌ :-
  • -:പ്രണയനടനം:-
  • -:പ്രണയം മോഹിച്ചവള്‍:-
  • -:പ്രണയം:-
  • -:പ്രണയഹത്യ:-
  • -:പ്രതീക്ഷ:-[EXPECT]
  • -:ഫ്ളാറ്റ് ഏന്ന കിളിക്കൂട് :-
  • -:ബന്ധങ്ങള്‍:-
  • -:ബന്ധനം:-
  • -:ബലി മൃഗം:-
  • -:ബാങ്കിലെസുഖനിദ്ര:-
  • -:ബൂഫിയ:-
  • -:ഭയം എന്‍റെ നിശാ വസ്ത്രം:-
  • -:മകം പിറന്ന മങ്ക:-
  • -:മനസാ വാചാ കര്‍മണാ:-
  • -:മരണം:-
  • -:മരുഭൂമിയിൽ ഒരു മരപച്ച:-
  • -:മര്‍ക്കടാ നീ അങ്ങു മാറിക്കിടാ ശടാ:-
  • -:മഴ:-
  • -:യാചകന്‍റെ പിടച്ചില്‍:-
  • -:യൂണിഫോം:-
  • -:വാക്കില്‍ ഒരു കൌതുകം:-
  • -:വിണ്ണിലെ നക്ഷത്രങ്ങൾ:-
  • -:വിധിയുടെ മുഖങ്ങള്‍:- [നോവല്‍]
  • -:വിവാഹ ജീവിതം പുതു യുഗത്തില്‍:-
  • -:വൃതം സുഹൃത്തിന്‍റെ വെള്ള കൊതി:-
  • -:വൃദ്ധന്‍:-
  • -:വേദനകള്‍:-
  • -:സമയം ഒന്‍പത് മുപ്പത്‌:-
  • -:സഹായം എന്ന വേദന :-
  • -:സാമുഹ്യ വീക്ഷണങ്ങള്‍:-
  • -:സുഖനിദ്ര:-
  • -:സ്വാമിജി:-
  • -:ഹാപ്പി അല്ല BIRTHDAY:-
  • -:ഹൃദയ പൂർവ്വം ഹൃദ്യ ത്തിലേക്ക് :-
  • -:ഹൃദയം പിഴുതെടുത്ത്‌ കടന്നുപോയ മരണമേ :-
  • -:ഹൃദയം:-
  • -:ഹോസ്പിറ്റല്‍:-
  • -:റബ്ബര്‍ഫാന്‍റ് :-
  • -:cameraയ്ക്കു മുന്‍പില്‍:-
  • -:PROSTITUTE:-
  • -:SHAMSUDEEN THOPPIL :-
  • -:SHIVERING MAN:-
  • കളി തോണി
  • താങ്ക് യൂ
  • മിടിപ്പ്
  • ലക്ഷ്യം ഒന്ന് ചിന്തകള്‍ പലത്
  • വിടവാങ്ങിയ വസന്തം .....
  • വേര്‍പിരിയല്‍
  • article
  • AUDIO
  • MY CANDIDATE
  • NOSTALGIA
  • OLD IS GOLD
  • PHOTO GALLERY
  • PHOTOGALLERY
  • poem
  • STORIES
  • STORY

NIZHAL VEENA VAZHIKAL NOVEL

NIZHAL VEENA VAZHIKAL NOVEL
ലളിതം തീം. luoman സൃഷ്ടിച്ച തീം ചിത്രങ്ങൾ. Blogger പിന്തുണയോടെ.