17.10.21

നിഴൽവീണവഴികൾ ഭാഗം 148

 

മൂന്ന് വർഷത്തിൽ അധികമായി മുഖ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഈ നോവൽ എന്റെ സ്വപ്ന സാക്ഷാൽക്കാരത്തിന് സമയമായിരിക്കുന്നു ഈ നോവൽ പ്രസിദ്ധീകരിക്കാൻ തായ്യാറായി ഒരു പബ്ലിഷർ എത്തിയിരിക്കുന്നു ഇത്രയും വർഷങ്ങൾ എന്റെ ജീവിത അനുഭവങ്ങൾക്കൊപ്പം കൂടെ നിന്ന് പ്രോൽസായിപ്പിച്ച എന്റെ പ്രിയ മിത്രങ്ങൾക്ക് നന്ദി പ്രശസ്തനായ ഒരു സാഹിത്ത്യ കാരന്റെ അവതാരികയോടുകൂടി ഈ പുസ്തകം നിങ്ങളുടെ കൈകളിലേക്ക് എത്തും ഇതുവരെ എന്നോടും ഈ കഥാപത്രങ്ങളോടും കാണിച്ച സ്നേഹത്തിന് നന്ദി 148 ആഴ്ച്ചകളിലൂടെ പ്രതിപാദിച്ചത് ഒരു പുരുഷായുസ്സിന്റെ പകുതിയാണ് ഇനി നിങ്ങളുടെ കൈകളിൽ ഈ പുസ്തകം പ്രിന്റഡ് കോപ്പി യായിട്ടായിരിക്കും എത്തുക കഥയുടെ ബാക്കി ഭാഗങ്ങൾ പബ്ലിഷറുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് തുടർന്നു മുഖ പുസ്തകത്തിൽ പ്രസിദ്ധീകരിക്കുന്നതല്ല വികാര നിർഭരമായ കഥാസന്ദർഭങ്ങളും  വേദന ഉളവാക്കുന്ന വേർപാടുകളും ഈ കഥയുടെ അവസാന ഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു നിർത്തുവാൻ ആഗ്രഹമില്ലങ്കിലും നിങ്ങളുടെ മൗനാനുവാദത്തോടെ നിങ്ങളുടെ ഓരോ ലൈകിലൂടെയും കമാന്റിലൂടെയും പ്രകടിപ്പിക്കുക ഫസലിന്റെ ജീവിതത്തിൽ ഇനി എന്ത് സംഭവിക്കും? ഹമീദ് ഒരു വേദനയായി മാറുമോ? വിശ്വസിച്ചു കൂടെ കൂടിയവർ ചതിക്കുമോ? കെട്ടി ഉയർത്തിയ മനക്കോട്ടകൾ തകർന്നു വീഴുമോ? വിദൂരത്തിലല്ല കഥയുടെ അന്ത്യം.... നന്ദി നന്ദി നന്ദി പുസ്തകം ഇറങ്ങുമ്പോൾ എല്ലാവരെയും അറീക്കാം എല്ലാവരും വാങ്ങി വായിക്കുമെന്ന പ്രതീക്ഷയോടെ സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 10 07 2021

 

ഉച്ചവരെ അവരവിടെ കഴിച്ചുകൂട്ടി. ജീവനക്കാർക്ക് ലഞ്ചിനുള്ള സമയത്ത് അവർ അവിടെനിന്നുമിറങ്ങി.. കമ്പനിയിൽ കാന്റീനുണ്ട്. അവർക്കെല്ലാം അവിടെയാണ് ഭക്ഷണം.. അമ്മായി വീട്ടിൽ ഭക്ഷണം തയ്യാറാക്കിയിരുന്നതിനാൽ അവിടെ പോയി കഴിക്കാൻ തീരുമാനിച്ചു. അവർ കമ്പനിയിൽ നിന്നും നേരേ വീട്ടിലേയ്ക്ക്.. അവിടെ തീൻമേശയിൽ എല്ലാം തയ്യാറാക്കി വച്ചിരുന്നു. ഒന്നു ഫ്രഷായി അവരെത്തി.. നല്ല രുചികരമായ മട്ടൻ ബിരിയാണി കൂടെ ബീഫ് റോസ്റ്റ്.. മറ്റ് എല്ലാവിഭവങ്ങളുമുണ്ട്. അവർ സംസാരിച്ചും പറഞ്ഞുമിരുന്ന് ഭക്ഷണം കഴിച്ചു.

വൈകുന്നേരം അമ്മായിയുമായി അവർ പുറത്തിറങ്ങി... ബീച്ചാണ് ലക്ഷ്യം.. കാല് വയ്യാതായതിനുശേഷം പുറത്തിറങ്ങിയിരുന്നില്ല.. അവർ നിർബന്ധിച്ചപ്പോൾ അവരോടൊപ്പം കൂടി... ഏറെ നാളുകളായിരിക്കുന്നു ഇങ്ങോട്ടൊക്കെ വന്നിട്ട്. കമ്പനിയുടെ ആവശ്യങ്ങൾക്കുപോലും ഇപ്പോൾ പോകാറില്ല. സഹോദരന്റെ മകളുള്ളതുകാരണം അവളെല്ലാം ചെയ്യുമല്ലോ.

അവർ തമാശകൾ പറഞ്ഞു ചിരിച്ച് നേരേ ബീച്ചിലേയ്ക്ക്. വൈകുന്നേരം നല്ല തിരക്കുണ്ടായിരുന്നു. അവർ ഒഴിഞ്ഞ ഒരിടത്തായി സീറ്റ് കണ്ടെത്തി.. കടലിന് അഭിമുഖമായി ഇരുന്നു. ധാരാളം ആൾക്കാർ വന്നുപോകുന്നുണ്ടായിരുന്നു. അമ്മായിയും വളരെ സന്തോഷത്തിലായിരുന്നു. അവർ പഴയ ഓരോ കാര്യങ്ങളും പറഞ്ഞിരുന്നു.

റഷീദ് വളരെ തിരക്കിലായിരുന്നു. പല ആഘോഷങ്ങളും നടക്കുന്നു. അതിന്റെ തിരക്ക്. പുതുതായി ബ്രാഞ്ച് അടുത്തെങ്ങും തുടങ്ങേണ്ടതില്ലെന്നതാണ് തീരുമാനം. കാരണം എല്ലായിടത്തും ശ്രദ്ധിക്കാനാവില്ല.. അതു മാത്രമല്ല കൂടുതൽ വളരുമ്പോൾ ശത്രുക്കളുടെ എണ്ണവും കൂടും. അത് മനസ്സിലാക്കി അവർ അങ്ങനെയൊരു തീരുമാനത്തിലെത്തി. അഭിമന്യു രാപകലില്ലാതെ അദ്ധ്വാനം തന്നെ... ഭാര്യയ്ക്ക് ഈ മാസം ഡേറ്റാണ്. അതുപോലും അവൻ പലപ്പോഴും മറന്നുപോകും.. വളരെ നിർബന്ധിച്ചാണ് വീട്ടിൽ പറഞ്ഞയയ്ക്കുന്നത്. സ്റ്റീഫന്റെ മകൾക്ക് ആറാം മാസമാണ്. അവളും ജോലിക്ക് പോകുന്നുണ്ട്. രണ്ടാളും അടുത്തടുത്ത ഫ്ലാറ്റുകളിലായതിനാൽ വലിയ ബുദ്ധിമുട്ടാർക്കുമില്ല. പ്രസവം അവർ ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെയാണ് അതുകൊണ്ട് അക്കാര്യത്തിൽ ടെൻഷനുമില്ല. അൻവറിനോട് കുറച്ചുകൂടി നാൾ നാട്ടിൽ നിൽക്കാനാണ് റഷീദ് പറഞ്ഞിരിക്കുന്നത്. അവൻ വളരെ നാളുകൾക്കുശേഷമാണല്ലോ നാട്ടിലേയ്ക്ക് പോയത്. അതു മാത്രമല്ല ഒരു വീടുവയ്ക്കാനുള്ള സംവിധാനം നോക്കാനും അൻവറിനോട് പറഞ്ഞിരുന്നു. സഫിയയുടെ വീടിനടുത്തുതന്നെ ഒരു നല്ല പുരയിടം നോക്കിയിരിക്കുകയാണ്. അത് വാങ്ങാനുള്ള പരിപാടികളും നടക്കുന്നു. മിക്കവാറും അടുത്തയാഴ്ച എഗ്രിമെന്റ് നടക്കും.

അൻവർ ഇപ്പോൾ വീട് വേണ്ടെന്ന് പറഞ്ഞെങ്കിലും റഷീദ് സമ്മതിച്ചില്ല. എല്ലാവരും ഒരു സ്ഥലത്തുതന്നെ വേണമെന്ന റഷീദിന്റെ നിർബന്ധം. പുറത്തിറങ്ങിനിന്നാൽ എല്ലാവർക്കും പരസ്പരം കാണണം. അൻവറിന്റെ ഭാര്യയുടെ വീട് അവർക്കുള്ളതാണ്. എന്നാലും അൻവറിന് സ്വന്തമായൊരു വീടുവേണമല്ലോ... അൻവർ തിരികെ നാട്ടിലെത്തിയതിനുശേഷം പുരയിടം രജിസ്റ്റർ ചെയ്യാനുള്ള പരിപാടിയാണ്. വീടിന്റെ പ്ലാനിനായി പ്രത്യേകിച്ച് നോക്കേണ്ടതില്ല. കാരണം സഫിയയുടെ വീട് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതുപോലെ മതിയെന്നാണ് അൻവറിന്റെയും നാദിറയുടെയും അഭിപ്രായം... അൽപസ്വൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുരയിടത്തിന്റെ വീതിയ്ക്കും നീളത്തിനും അനുസരിച്ച് ചില മാറ്റങ്ങൾ..

അഭിമന്യുവിനും നാട്ടിൽ തന്നെയാണ് സെറ്റിൽ ചെയ്യാൻ ആഗ്രഹം അവനും അതിനടുത്തായി ഒരു പുരയിടം വാങ്ങണമെന്നുള്ള ആഗ്രഹമാണ്. എന്നും ഗൾഫ് നിലനിൽക്കില്ലല്ലോ... നാട്ടിൽ ഒരു ആസ്ഥാനമുണ്ടെങ്കിലും സ്വന്തമായി ഒരിടം ആവശ്യമാണല്ലോ... കുടുംബവക കൈയ്യിലെത്തിയെങ്കിലും തന്നെ അറിയാവുന്നവർ അവിടെ കുറവാണ്. അവന്റെ ഭാര്യയ്ക്ക് ഇഷ്ടം റഷീദിന്റെ സ്ഥലംതന്നെയാണ്...

ഫസലിന്റെ ക്ലാസ്സുകൾ മുറയ്ക്കു നടന്നുപോകുന്നു. പഠിയ്ക്കാൻ ധാരാളമുണ്ട്. സംശയങ്ങൾ റൂംമേറ്റിനോട് ചോദിച്ച് മനസ്സിലാക്കാറുണ്ട്. എപ്പോഴും അവരൊരുമിച്ചാണ് യാത്ര. ഇനി രണ്ടു മാസം കഴിഞ്ഞിട്ടേ നാട്ടിലേയ്ക്കുള്ളൂവെന്ന് പറഞ്ഞിട്ടുണ്ട്. വീക്കെന്റിൽ അമ്മായിയുടെ വീട്ടിലെത്തണമെന്ന് നിർദ്ദേശം വച്ചിരിക്കുകയാണ്. സഫിയയും അതിനു സമ്മതം മൂളി. ഹോസ്റ്റൽ ഫുഡ് കഴിച്ച അവന് അതൊരു മാറ്റമാവുമെന്നാണ് അമ്മായിയുടെ പക്ഷം. അതുമാത്രമല്ല അവർക്കുമൊരു കൂട്ടാകുമല്ലോ.

അൻവർ രണ്ടുദിവസം കൂടി അവിടെ തങ്ങി.. അമ്മായിക്ക് വളരെ സന്തോഷമായിരുന്നു. വ്യാഴാഴ്ച അവർ അവിടെനിന്ന് യാത്രപറഞ്ഞു പിരിഞ്ഞു. അന്നുതന്നെ മെഹറുബ അവിടെത്തിയിരുന്നു അവരൊരുമിച്ച് ഉച്ചഭക്ഷണം കഴിച്ചാണ് യാത്ര ആരംഭിച്ചത്. അമ്മായിയ്ക്ക് പിരിയുമ്പോൾ എല്ലായ്പ്പോഴും ഉള്ളതുപോലെ വിഷമമായിരുന്നു. പോകുന്നതിനു മുന്നെ ഒരു പ്രാവശ്യം കൂടി വരാമെന്നേറ്റ് അൻവറും കുടുംബവും യാത്ര തിരിച്ചു.

മെഹറുബ ഇത്തവണ തിരികെവന്നപ്പോൾ വളരെ സന്തോഷവതിയായിരുന്നു. അവളുടെ സന്തോഷം അമ്മായിക്കും വളരെ സന്തോഷം നൽകി. അവർ ഓരോ കാര്യങ്ങളും സംസാരിച്ചിരുന്നു. നാളെ ഓഫീസിൽ ചെയ്യേണ്ട കാര്യങ്ങളും പരിഹരിക്കേണ്ട പ്രശ്നങ്ങളും ചർച്ചാവിഷയമായി... മുകളിൽ ഫസലിനായി ഒര മുറി ഒഴിച്ചിട്ടിരുന്നു. അവൻ ആഴ്ചയിൽ ഒരു ദിവസം വന്ന് സ്റ്റേ ചെയ്യണമെന്നാണ് അമ്മായിയുടെ ഓർഡർ.

ശനിയാഴ്ച വൈകുന്നേരം ഫസൽ അമ്മായിയുടെ വീട്ടിലെത്തി. തന്റെ ഇപ്പോഴത്തെ സന്തതസഹചാരിയായ ബാഗും തോളിലുണ്ടായിരുന്നു. അവനെത്തിയപ്പോൾ അമ്മായിക്ക് വളരെ സന്തോഷമായി.

“നീയെന്താ ലേറ്റായത്...“

“ഉച്ചയ്ക്ക് ഇറങ്ങാമെന്നു കരുതി. ഇന്ന് ഗോപിഅങ്കിളിന്റെ വീട്ടിൽ വിളിച്ചിരുന്നു. ചില സംശയങ്ങൾ തീർക്കാനുണ്ടായിരുന്നു. അതുകഴിഞ്ഞപ്പോഴേയ്ക്കും നേരം വൈകി..“

“നീപോയി ഫ്രഷായി വാ... ചായ കുടിക്കാം...“

അവൻ മുകളിൽ പോയി ഫ്രഷായി വന്നു... താഴെ ചായയും പലഹാരങ്ങളും റഡിയായിരുന്നു. പുറത്ത് നല്ല മഴ തുടങ്ങിയിരുന്നു. ഇത്തവണ മഴ നേരത്തേ തുടങ്ങിയെന്നാണ് അമ്മായി പറയുന്നത്. ആകാശത്ത് മിന്നലും ഇടിയുമുണ്ട്.

ഇടയ്ക്കിടയ്ക്ക് കറണ്ട് പോകുന്നുണ്ട്. മെഹറുബ ഓഫിസിൽ നിന്നും എത്തിയപ്പോൾ 7 മണി കഴിഞ്ഞിരുന്നു. എല്ലാവരും നേരത്തേ അത്താഴം കഴിച്ചു. കാരണം കറണ്ട് പോയിക്കഴിഞ്ഞാൽ പിന്നെ ബുദ്ധിമുട്ടാകും. ജനറേറ്റർ ഉണ്ട്... അത് റിപ്പയറിലാണ്, രണ്ടുദിവസം കഴിഞ്ഞേ റഡിയാവുകയുള്ളൂ. എമർജൻസി ലൈറ്റ് വച്ചിട്ടുണ്ട്.
മെഹറുബയുടെ മുറിയുടെ തൊട്ടടുത്താണ് ഫസലിന്റെ മുറി... മെഹറുബയും ഫസലും മുകളിലേയ്ക്ക് കയറിപ്പോയി... എമർജൻസി ലൈറ്റ് ഫസലിന്റെ മുറിയിൽ വച്ചു...

“ഇത്തയ്ക്ക് ലൈറ്റ് വേണ്ടേ...“

“വേണ്ടടാ... നിനക്ക് പഠിക്കാനുള്ളതല്ലേ...“

“അതു സാരമില്ല... ഇന്നിനി പഠിക്കുന്നില്ല..“

“ഞാൻ ആവശ്യമുള്ളപ്പോൾ വന്നെടുക്കാം. റൂമിൽ മെഴുകുതിരിയിരിപ്പുണ്ട്.“

മെഹറുബ റൂമിലേയ്ക്ക് പോയി... എന്തു സൗന്ദര്യമാണവർക്ക്... തന്നോടൊരു പ്രത്യേക അടുപ്പം അവർക്കുണ്ട്... തന്റെ കവിളിൽ നുള്ളാറുണ്ട്... കൈയ്യിൽ പിടിച്ച് തടവാറുണ്ട്... കൊച്ചുകുട്ടിയെന്ന രീതിയിലായിരിക്കും... പക്ഷേ തനിക്കതൊക്കെ സുഖംതരുമെന്നുള്ള കാര്യം അവർക്കറിയില്ലല്ലോ... അവൻ ഡ്രസ്സ് മാറി കട്ടിലിൽ വന്നിരുന്നു. എമർജൻസി റൂമിൽ കത്തിനിൽക്കുന്നു. വാതിൽ പൂട്ടിയിട്ടില്ല... പെട്ടെന്ന് വാതിലിൽ കൊട്ടുകേട്ടു.

“നീയുറങ്ങിയില്ലേ..“

“ഇല്ല ഇത്താ...“

“വെറുതേ ഇരുന്നുബോറടിച്ചു... അവളുംവന്ന് കട്ടിലിൽ ഇരുന്നു.“

“ടാ... ക്ലാസ്സൊക്കെ എങ്ങെനെയുണ്ട്.“

“കുഴപ്പമില്ല...“

“നിനക്കിപ്പോൾ മരുന്നുകളും അതിന്റെ ഉപയോഗവുമൊക്കെ അറിയാമോ..?

“പടിച്ചുവരുന്നു...“

“ക്ലാസ്സിൽ സുന്ദരികളൊക്കെ എത്രപേരാ..“

“അത് ഒരുപാടുപേരുണ്ട്...“

“നീ ആരെയെങ്കിലു നോട്ടമിട്ടോ..“

“അതിനൊന്നിനും സമയമില്ല ഇത്താ..“

“നീയല്ലേ ആള്...“

അവളൊന്ന് ആക്കി ചിരിച്ചു.. എന്നിട്ട് അവന്റെ തുടയിലൊരു നുള്ളും കൊടുത്തു... അവന് വേദനിച്ചെന്നു മനസ്സിലാക്കി അവൾ ഉറക്കെ ചിരിച്ചു.  എന്തൊരു സൗന്ദര്യമാണിവർക്ക്... നേർത്ത നൈറ്റിയിൽ അവർ അതീവ സുന്ദരിയായിരിക്കുന്നു. അടിച്ച സ്പ്രേയുടെ മണം മനം മയക്കുന്നതുമാണ്... അവർ കുറേനേരം തമാശകൾ പറഞ്ഞ് ചിരിച്ചു... ഇടയ്ക്കിടയ്ക്ക് അവനെ നുള്ളുകയും പിച്ചുകയും ചെയ്യുന്നുണ്ടായിരുന്നു.

ഫസലിന് ഉറപ്പായി... തന്നോട് അവർക്കൊരു സോഫ്റ്റ് കോർണറുണ്ട്... വലിയ പ്രായമൊന്നുമില്ല... തന്നേക്കാൾ ഏറിയാൽ നാലോ അഞ്ചോ വയസ്സ് മൂപ്പുവരും... പ്രായത്തേക്കാൾ കൂടുതൽ പക്വതയുണ്ട്... സ്ലിം ബ്യൂട്ടിയെന്നു പറയാനാവില്ല ബ്യൂട്ടിയാണ്... അത്ര സ്ലിമ്മല്ല... എന്നാൽ എല്ലാം ആവശ്യത്തിനുണ്ട്. കണ്ണകൾ ചെറിയ പൂച്ചക്കണ്ണുകളാണ്... ചുണ്ടുകൾക്ക് ചുവന്ന കളറും.. ആദ്യം കരുതിയത് അവർ ലിഫ്റ്റിക് ഇടുന്നതായിരിക്കുമെന്നതാണ് നാദിറയാന്റി പറയന്നതുകേട്ടതാണ് അവർക്ക് നാച്വറൽ കളർ ചുണ്ടാണെന്ന്... ഇടതൂർന്ന നീണ്ട മുടി... ചന്തിവരെയെങ്കിലും എത്തുമെന്നു തോന്നുന്നു. അവൻ ഓരോന്ന് ആലോചിക്കുംതോറും ആവേശം ഉള്ളിൽ അലയടിച്ചു...

“നീയെന്താ ആലോചിക്കുന്നത്...“

“ഒന്നുമില്ല..“

“എന്നാൽ നീ കിടന്നോ..“

അവർ വാതിലിനടുത്തേയ്ക്ക് നടന്നു...

“നീ വാതിൽ അകത്തുനിന്നുംപൂട്ടുമോ..“

“ഇല്ല... ചാരത്തേയുള്ളൂ...“

ഒരു കള്ളച്ചിരിയുമായി അവർ റൂമിലേയ്ക്ക് പോയി... പുറത്ത് മഴ കോരിച്ചൊരിയുന്നു. അവന്റെ ഉള്ളിൽ കുളിരു കയറി... എന്തായാലും കാര്യങ്ങൾ നന്നായി പോകുന്നു.. ഇങ്ങനെയെങ്കിൽ എല്ലാ ആഴ്ചയും ഇവടെ എത്തിയേക്കണം...

അവൻ ഓരോന്ന് ആലോചിച്ച് അറിയാതെ ഉറങ്ങിപ്പോയി... രാവിലെ മെഹറുബയുടെ വിളികേട്ടാണ് അവൻ ഉണർന്നത്.. ടാ.. ചെക്കാ.. വല്ല നിക്കറുമിട്ടു കിടന്നുകൂടെ... എല്ലാം പുറത്ത് കാണാമല്ലോ...“

അവൻ പെട്ടെന്ന് കൈലി വലിച്ച് ദേഹത്തൂടെയിട്ടു.. അവന് നാണം വന്നുവെന്നു പറയുന്നതാവും ശരി... അവൾ ഊറി ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി..

“പിന്നെ കുളിച്ചിട്ട് താഴേയ്ക്ക് പോരേ.. സമയം 9 ആയി.. കാപ്പി കുടിക്കണ്ടേ...“

“അപ്പോഴാണ് അവൻ വാച്ചിൽ നോക്കിയത്. സമയം ഒൻപത് മണിയായിരിക്കുന്നു. പെട്ടെന്ന് എഴുന്നേറ്റ് ടോയിലറ്റിലേയ്ക്ക പോയി... കണ്ടുകാണുമോ... കണ്ടിട്ടുണ്ടാവണം.. അല്ലേങ്കിൽ അങ്ങനെ പറയില്ലല്ലോ... ന്നാലും... വല്ലതും നടക്കോ...

അവന്റെ മനസ്സിൽ അനാവശ്യചിന്തകൾ പറന്നെത്തി... പെട്ടെന്ന് കുളിച്ച് താഴേയ്ക്ക് ചെന്നു. അവിടെ അവന് മെഹറുബ തന്നെയാണ് ഭക്ഷണം വിളമ്പിയത്... അമ്മായി പുറത്താരോടോ സംസാരിക്കുന്നു.. അവർ രണ്ടാളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. താനറിയാതെ അവനും അവനറിയാതെ അവളും പരസ്പരം നോക്കുന്നുണ്ടായിരുന്നു. ഇന്നലെ കണ്ടതിനേക്കാൾ അവൾ സുന്ദരിയായിരിക്കുന്നു. അതേ പെർഫ്യൂമിന്റെ മണം.. തന്നെ മത്തുപിടിപ്പിക്കുന്ന മണം...

 തുടർന്നുള്ള ഭാഗങ്ങൾ പുസ്തകത്തിൽ വായിക്കാം



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ