21.10.15

-:കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം:-




"വായനയുടെ പുത്തൻ ഉണർവ്വു മായി "കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തക"ത്താളിലെ വരികളിലൂടെ "മാരിക്കോ ദ്വീപ്‌ വരെ ഒന്ന് പോയേച്ചു വരാട്ടോ"
ഷംസുദ്ദീൻ തോപ്പിൽ

എന്റെ രക്തം എന്നെഎന്നേക്കുമായി ഭയാനക ഇരുട്ടുമായി കലങ്ങിചേർന്ന് കറുകറുപ്പായി ലോകത്തിൻ അന്യായത്തിൽ അടിപ്പെട്ട്‌ വറ്റി ത്തീരുമെന്നും ഞാനുറച്ചു വിശ്വസിച്ചു .ചെറുകിളി ജനാല സമ്മാനിക്കുന്ന നക്ഷത്ര രഹിത രാത്രികളുടെ ചതുരാകാശം .കട കട ഫാനുകളുടെ വറ്റാത്ത ശബ്ദം ,സഹ രോഗികളുടെ വേദന പിറുപ്പുകൾ ,പിറവിയുടെ ആഴ നിലവിളി ,രക്തം പുരണ്ട വിരിപ്പും പുതപ്പുകളും ദയയില്ലാത്ത നഴ്‌സുമാർ ,ജീവിതം വേദനയിലും ഇരുട്ടിലും അവസാനിക്കും. ഞാൻ കണ്ണടച്ചു ജീവിതത്തിൽ ഒന്നും നേടാത്ത ഒരാൾ ,പരാജയപ്പെട്ടു മരിക്കുമ്പോൾ പരിപൂർണ്ണ മാകാതെ എന്ത് ഉപേക്ഷിച്ചാലും അത് ലജ്ജാകരമായിരിക്കും .അതുകൊണ്ട് തന്നെ ഞാൻ മരിച്ചാൽ എന്റെ എഴുത്തുമുറിയിലെ മുഴുവൻ കടലാസ്സുകളും ദിനസരികുരിപ്പുകളും കഥകളും കവിതകളും എനിക്കൊപ്പം ഉപേക്ഷിക്കാൻ ഞാൻ അമ്മയോട് ആവശ്യപ്പെട്ടു മരണ ശേഷം എനിക്കൊപ്പം അവയും കത്തി തീരട്ടെ ..
ഇന്ദു മേനോൻ 


4 അഭിപ്രായങ്ങൾ: