15.8.21

നിഴൽവീണ വഴികൾ ഭാഗം 139

 

തന്റെ സ്വപ്നങ്ങൾക്ക് ചിറകുകളില്ലായിരുന്നു... അവന്റെ ജനനം കഴിഞ്ഞ് ആദ്യ ജന്മദിനം പരസ്പരം അറിഞ്ഞു വരുന്നതിനു  മുന്നേ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. അതിനാൽ ഒരു ബർത്ത്ഡേ പോലും ആഘോഷിക്കാനായിരുന്നില്ല... ഇന്ന് താൻ സംതൃപ്തയാണ്... എല്ലാം ഒരുമിച്ച് ആഘോഷിച്ചല്ലോ... കഴിഞ്ഞ കാലങ്ങളെല്ലാം മറക്കാം... എത്ര മറന്നാലും ഓർമ്മകൾ വീണ്ടും മറവിയുടെ മൂടുപടം തകർത്ത് വെളിയിലേയ്ക്ക് വരും... എത്ര ശക്തമായ മൂടുപടമാണെങ്കിലും ഓർമ്മകളുടെ മുന്നിൽ തകർന്നുവീഴും...

റഷീദ് രാവിലെ ഓഫീസിലേയ്ക്ക് തിരിച്ചിരുന്നു. അപ്രതീക്ഷിതമായി അഭിമന്യുവിന്റെ കാൾ വന്നു. ഇപ്പോൾ സംസാരിച്ചു പിരിഞ്ഞതാണല്ലോ..

“എന്താ അഭി...“

“ടാ.. ഒരു സന്തോഷവാർത്തയുണ്ട്... അവൾ ഗർഭിണിയാടാ..“

“കൺഗ്രാജുലേഷൻസ്. എനിക്ക് തോന്നിയിരുന്നു നിനക്ക് താമസിയാതെ ലോട്ടറിയടിക്കുമെന്ന്.“

“ഇന്നലെ അവൾക്കൊരു സംശയമുണ്ടായിരുന്നു. ഇന്നിപ്പോൾ ഹോസ്പിറ്റലിൽ ചെന്നിട്ട് വിളിച്ചിരുന്നു.“

“എന്തായാലും ഇതു നമുക്ക് ആഘോഷിക്കണം...“

“പിന്നെന്ത്.“

അഭിമന്യുവിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. തനിക്ക് സ്വന്തമെന്നു പറയാനാരുമില്ലാതിരുന്ന ഒരു കാലത്തുനിന്നും എല്ലാം ഉണ്ട് എന്ന കാലത്തിലേയ്ക്ക് ധാരാളം ദൂരമുണ്ട്. അനുഭവിച്ചു തീർത്ത ദുഃഖങ്ങളുടെ വല്യ ഭണ്ഢാരവും പേറിയുള്ള യാത്രയ്ക്ക് അറുതിവന്നത് റഷീദിനെ കണ്ടുമുട്ടിയതിനു ശേഷമാണ്. അവന്റെകൂടെയുള്ള ജീവിതയാത്രയിൽ തനിക്ക് നേട്ടങ്ങൾ മാത്രം... ഈ ജന്മത്തിൽ നന്ദിപറയാനുള്ള രണ്ടുപേരോടുമാത്രം... തന്നെ ജനിപ്പിച്ച അമ്മയ്ക്ക്... അതു കഴിഞ്ഞാൽ റഷീദിന്...

എന്നും അതിരാവിലെ രണ്ടാളും കോർണീഷിൽ കടൽ കാറ്റേറ്റ് നടക്കാൻ പോകാറുണ്ട്... ഇന്നും അതുപോലെ നടക്കാൻപോയിരുന്നു. അപ്പോഴാണ് പലപ്പോഴും കുടുംബകാര്യങ്ങളും ബിസിനസ് കാര്യങ്ങളും സംസാരിക്കാറുള്ളത്. അതുകഴി‍ഞ്ഞാൽ ചിലപ്പോൾ താനായിരിക്കും ആദ്യം ഓഫീസിലേയ്ക്ക് തിരിക്കുക. ചിലപ്പോൾ അവൻ.. ചിലപ്പോൾ ഒരുമിച്ച്... അഭിമന്യുവിന്റെ ഭാര്യയ്ക്ക് നൈറ്റാണെങ്കിൽ ചിലപ്പോൾ വരാൻ താമസിക്കും അപ്പോൾ അഭിമന്യു പോകാനും ലേറ്റാകും...

അഭിമന്യു ഫോണെടുത്തു... ആരോടാണ് പറയാനുള്ളത്.. അൻവറിനെ വിളിച്ചു വിശേഷം പറഞ്ഞു.. അൻവറും അവനെ അഭിനന്ദിച്ചു. നാട്ടിൽ വിളിച്ചു. അവിടെ ഹമീദിന് ഫോൺ കൊടുത്തു.. ഇക്കാര്യം വീട്ടുകാരോട് പറഞ്ഞു.. ഇനിയാര്... ആരുമില്ല... ഇവിടെ അവസാനിക്കുന്നു തന്റെ ബന്ധങ്ങൾ...

അഭിമന്യു നേരേ ഓഫീസിലേയ്ക്ക്... അവിടെ ചെന്നു കയറിയതും എല്ലാവരും ഒരുമിച്ച് കൺഗ്രാഡുലേഷൻസ് പറ‍ഞ്ഞു... അവനതൊരു സർപ്രൈസ് ആയിരുന്നു. എല്ലാവരുടേയും പിറകിൽ നിന്ന് റഷീദ് ഊറിച്ചിരിക്കുന്നു. തന്റെ കൈയ്യിലും ഒരു ലഡു കൊണ്ടുത്തന്നു. സത്യം പറഞ്ഞാൽ അഭിമന്യുവിന്റെ കണ്ണു നിറ‍ഞ്ഞുപോയി... റഷീദ് അടുത്തെത്തി. ഷേക്ക്ഹാൻഡ് കൊടുത്തു തോളിൽ കൈയ്യിട്ട് ഓഫീസിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

“ടാ... നീ ഇപ്പോൾ ഒരച്ഛനാകാൻ പോകുന്നു... അവളുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധവേണം.. എപ്പോഴും ഓഫീസ് എന്നുള്ള ചിന്തയിൽ കുറച്ച് കുറവുവരുത്താം... രാത്രി വളരെ വൈകിയുള്ള വീട്ടിൽ പോക്ക് ഒന്നു കുറയ്ക്കണം.. അവൾക്ക് ഇപ്പോൾ കൂടുതൽ കെയർ ആവശ്യമാണ്.“

“അതു കുഴപ്പമില്ല.. അവളൊരു നഴ്സല്ലേ.. മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് കുറച്ചുകൂടി അറിവുണ്ടല്ലോ...“

“ശരിയായിരിക്കാം.. അവളൊരു നഴ്സ് മാത്രമല്ല.. നിന്റെ ഭാര്യകൂടിയാണ്... ഭർത്താവിന്റെ സാമീപ്യം കൂടുതൽ ആവശ്യമുള്ള സമയമാണ്...“

“ശരി... ശ്രമിക്കാം..“

വീണ്ടും അവർ തിരക്കുകളിലേയ്ക്ക് വഴുതിവീണു... പലയിടത്തുനിന്നും ഓർഡറുകൾ എല്ലാം മാനേജ് ചെയ്യുന്നതിനായി അഭിമന്യു ഓടിനടക്കുന്നുണ്ടായീരുന്നു. വന്ന അന്നുമുതലുള്ള അവന്റെ ഉത്സാഹത്തിന് ഒരു കുറവുമില്ല.. ആത്മാർത്ഥമായി ജോലിചെയ്യുന്നു.. ആരോടും യാതൊരു പരാതിയും പറയാറില്ല... ആളില്ലെങ്കിൽ സെയിൽസ് കൗണ്ടറിൽ കയറിനിൽക്കും.. പായ്ക്ക് ചെയ്യാൻ സഹായിക്കും.. കേക്ക് ഡിസൈൻ വരെചെയ്യും... അവനർഹതപ്പെട്ട സ്ഥാനമാണ് താൻ നൽകിയിരിക്കുന്നത്... പ്രത്യേകിച്ച് ആഗ്രഹങ്ങളില്ലാത്തൊരു ജന്മമായിരുന്നവന്റെത്.. പഠിക്കുന്ന സമയത്ത് അവൻ പറഞ്ഞിരുന്നത് തന്റെ അമ്മയെക്കുറിച്ചായിരുന്നു... അവരുടെ കഷ്ടപ്പാടുകൾ അച്ഛൻ എന്നത് ഒരു ഭയപ്പാടോടുകൂടിയാണ് ഓർത്തിരുന്നത്. വലിയ മീശയും നരച്ച തലമുടിയുമുള്ള ഒരാജാനുബാഹു... സ്നേഹിക്കാൻ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞിട്ടില്ല... തനിക്ക് ജനിക്കുന്നത് മകനായാലും മകളായാലും തന്നെ വളർത്തിയതുപോലെ വളർത്താൻ പാടില്ല... എല്ലാ സ്നേഹവും നൽകിവേണം വളർത്താൻ...

അൻവർ നാട്ടിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അടുത്ത ആഴ്ചയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. അതിനു കാരണവുമുണ്ട്. ഹമീദിന് രണ്ടാഴ്ചകഴിഞ്ഞാൽ ചെക്കപ്പിന് പോകണം.. അതു കണക്കാക്കി പോകാമെന്നു കരുതിയിരിക്കുകയാണ്. വാപ്പാന്റെ കാര്യങ്ങളെല്ലാം പുതുതായി വന്ന പയ്യൻ നോക്കുന്നുണ്ട്. വീട്ടിൽ ഉമ്മയും വാപ്പയും പിന്നെ റഷീദന്റെ ഭാര്യ അഫ്സയും  മാത്രമല്ലേയുള്ളൂ.. സഫിയയും നാദിറയും അമ്മായിയുടെ കൂടെയാണ്. അവർ നാളെ തിരിച്ചുപോകും... തിങ്കളാഴ്ച രാവിലെ ഫസലിനെ കോളേജിലാക്കി അവർ നാട്ടിലേയ്ക്ക് മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. അമ്മായിക്ക് വലിയ പ്രശ്നമില്ല. പ്ലാസ്റ്റർ ഉടൻ ഉരാൻ കഴിയില്ല... എന്നാലും വേദന കുറവുണ്ട്... അൽപാൽപമായി നടക്കാനാകുന്നുമുണ്ട്. ഡോക്ടർ പറഞ്ഞിരിക്കുന്നത് വലിയ ബലം കൊടുക്കാതെ നടക്കണമെന്നാണ്... സഫിയയും കൂടുതൽ നാൾ അവിടെ നിൽക്കാനാവില്ലല്ലോ... ഇടയ്ക്കിടയ്ക്ക് ചെന്നു നിൽക്കാമെന്നു പറഞ്ഞിട്ടുമുണ്ട്... ഫസൽ അവിടായതുകാരണം അവധി ദിവസങ്ങളിൽ അവിടെയെത്താമെന്നാണ് കരുതുന്നത്... ഫസലിനെ രണ്ടു മാസം കഴിഞ്ഞ് കൂട്ടിക്കൊണ്ടുപോകാമെന്നാണ് പറഞ്ഞിരിക്കുന്നത്.. ഗോപിസാറും അതാണ് പറഞ്ഞത്.. ഇനി കുറച്ചു പഠനത്തിന്റെ തിരക്കുകളിലായിരിക്കും.. അതിനാൽ രണ്ടു മാസം കഴിയുമ്പോൾ വരുന്ന അവധി ദിവസങ്ങളിൽ വീട്ടിൽ പോയിട്ടു വരാം.. അന്നു വന്നു കൂട്ടാമെന്നാണ് അവനോട് പറഞ്ഞിരിക്കുന്നത്.

അൻവർ ഇടയ്ക്കിടയക്ക് അമ്മായിയെ വിളിക്കാറുണ്ട്.. ഗൾഫിലാണെങ്കിലും അവരുടെ ബിസിനസ്സിൽ ഇപ്പോഴും അൻവർ സഹായിക്കാറുണ്ട്. എന്തെങ്കിലും പ്രശനം വരുമ്പോൾ വിളിക്കുന്നത് അൻവറിനെയാണ്. അവൻ വേണ്ട സൊല്യൂഷൻസ് ചെയ്തുകൊടുക്കുകയും ചെയ്യും... നാട്ടിൽ എത്തുമ്പോൾ ചെല്ലാമെന്നു പറഞ്ഞിട്ടുണ്ട്. പുതുതായെത്തിയ സ്റ്റാഫിനെ ട്രെയിൻ ചെയ്തെടുത്തു.. നന്നായി ജോലി നോക്കുന്നുണ്ട്. പെട്ടെന്ന് കാര്യങ്ങളെല്ലാം മനസ്സിലാക്കി ചെയ്തുപഠിച്ചു. അതുകൊണ്ട് തനിക്കിനി ധൈര്യമായി നാട്ടിൽ പോകാം... രണ്ടു ബ്രാഞ്ചുകളും നല്ല നിലയിൽ പോകുന്നു. ഒരു ബ്രാഞ്ചിന്റെ മാനേജരായി ഒരു സ്ത്രീയെത്തന്നെയാണ് നിയമിച്ചിരിക്കുന്നത്. കൊണ്ടോട്ടിക്കാരി സൈനബ... യാദൃശ്ചികമായാണ് അവിടുത്തെ ഒഴിവിലേയ്ക്ക് ഒരു സ്ത്രീയുടെ ബയോഡാറ്റ എത്തിയത്.. അന്വേഷിച്ചപ്പോൾ ഗൾഫിലെത്തിയിട്ട് നാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലിചെയ്ത പരിചയം... കേക്ക് മേക്കിംഗിൽ നല്ല എക്സ്പീരിയൻസ്... നല്ലൊരു ആർട്ടിസ്റ്റ്... അതു മാത്രമല്ല ഭാഷ നന്നായറിയാം... ഫാമിലിയായി താമസിക്കുന്ന ഏരിയയിലായിരുന്നു പുതുതിയാ ബ്രാഞ്ച് തുടങ്ങിയത്. അവിടെ ഒരു സ്ത്രീതന്നെയായിരിക്കും നല്ലതെന്നു തോന്നി അങ്ങനെയാണ് അവരെ നിയമിച്ചത്..

വിവാഹിതയാണ് ഭർത്താവുമായി അത്ര നല്ല രസത്തിലല്ല.. വിവാഹം കഴിഞ്ഞിട്ട് 8 വർഷത്തോളമായി. കുട്ടികളില്ല.. ഭർത്താവ് സ്വന്തമായി ബിസിനസ് ചെയ്യുന്നു... അദ്ദേഹവുമായി തെറ്റിപ്പിരി‍ഞ്ഞിട്ട് 5 വർ‌ഷങ്ങളായി... വെറും മൂന്നു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം... സുമുഖൻ സുന്ദരൻ... നല്ലൊരു ബിസിനസ്കാരൻ... ഭാര്യയോടും നല്ല സ്നേഹമുള്ളവൻ... നാട്ടിൽ നല്ല പേരും പ്രശസ്തിയും... വിവാഹം കഴിഞ്ഞപ്പോൽ എല്ലാവരും പറഞ്ഞത് അവനെ കിട്ടിയത് വലിയൊരു ഭാഗ്യമാണെന്നാണ്...

ശരിയായിരുന്നു എല്ലാമുണ്ടായിരുന്നു. പക്ഷേ... തന്നെ ബഡ്റൂമിൽ കണ്ടിരുന്നത് വെറുമൊരു ലൈംഗിക ഉപകരണമായി മാത്രമായിരുന്നു. ആദ്യ രാത്രിയിലെ പെരുമാറ്റത്തിൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ല... തന്റെ സൗന്ദര്യം കണ്ടു മാത്രമാണ് തന്നെ വിവാഹം കഴിച്ചത്.. കുടുംബം അത്ര വലിയ സാമ്പത്തികമുണ്ടായിരുന്നതല്ല.. വാപ്പ വില്ലേജിലെ പ്യൂണായിരുന്നു. സ്വന്തമായി വീടില്ലായിരുന്നു. ജോലി ട്രാൻസ്ഫറാവുന്നതുപോലെ പലയിടങ്ങളിലായി താമസിച്ചു... അവസാനമെത്തിയത് കൊണ്ടോട്ടിയിലായിരുന്നു. അവിടെവച്ചുതന്നെ റിട്ടയറുമായി... അതാണവിടെ സ്ഥിരതാമസമാക്കിയത്.

ആദ്യ രണ്ടു മൂന്നു ദിവസങ്ങളിൽ ഭർത്താവിന്റെ പെരുമാറ്റത്തിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. പിന്നിടാണ് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയത്.. അദ്ദേഹത്തിന് ലൈംഗിക വൈകൃതങ്ങളോടായിരുന്നു താൽപര്യം... തന്റെ ലൈംഗികാവയവത്തോട് അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. കമിഴ്ത്തിക്കിടത്തി മലദ്വാരത്തിൽ ലിംഗം പ്രവേശിപ്പിക്കുമായിരുന്നു. അസഹനീയമായ വേദനതിന്ന രാത്രികളായിരുന്നു... കക്ഷത്തു വളരുന്ന രോമം ഷേവ് ചെയ്യാൻ സമ്മതിക്കില്ലായിരുന്നു... കൈപൊക്കി കക്ഷത്ത് ലിംഗം വച്ച് സംതൃപ്തിയടയുന്ന അദ്ദേഹത്തെ അവൾ പുശ്ചത്തോടെ നോക്കുമായിരുന്നു... തന്റെ ചുണ്ടുകളിൽ അയാൾ ചുംബിച്ചിട്ടില്ല... പകരം ഗുഹ്യഭാഗത്ത് മുഖമമർത്തി രസിക്കുമായിരുന്നു. കക്ഷത്ത് മുഖമമർത്തി സന്തോഷിക്കുമായിരുന്നു. തികച്ചും വ്യത്യസ്തമായ ലൈംഗിക വൈകൃതത്തിനുടമ... ആരോടും പറയാനാവാത്ത അവസ്ഥ...

അടുത്ത സുഹൃത്തിനോട് പറഞ്ഞപ്പോൾ എല്ലാം മാറിവരുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു... തന്റെ ഇളയത് രണ്ടുപേരുണ്ട്.. അവരുടെ ഭാവിയോർത്ത് എല്ലാം സഹിച്ചു... മലവിസർജ്ജനം നടത്തുമ്പോൾ വേദന കൂടിക്കൂടി വരുന്ന ഘട്ടത്തിലുമെത്തി... എന്നിട്ടും അദ്ദേഹത്തിന്റെ വൈകൃതത്തിന് കുറവുണ്ടായില്ല... തന്റെ ലൈംഗികാവയവം ഇതുവരേയും അദ്ദേഹം തൊട്ടു നോക്കിയിട്ടുപോലുമില്ല... എന്തിന് ഒരിക്കൽ പോലും തന്റെ ഡ്രസ്സ്‌ അദ്ദേഹം ഉരിഞ്ഞിട്ടില്ല... രണ്ടു വർഷങ്ങൾ കഴി‍ഞ്ഞുപോയി.. പലരും ചോദിച്ചുതുടങ്ങി.. എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന്.. കുട്ടികളുണ്ടാവില്ലെന്ന് അദ്ദേഹമാണ് പലരോടും പറഞ്ഞത്... ഒരിക്കൽ അദ്ദേഹത്തിന്റെ ഉമ്മതന്നെ തന്നോട് പറഞ്ഞിരുന്നു. തനിക്ക് ഒരു മകൻ മാത്രമാണ് തലമുറ മുറിയാതെ സൂക്ഷിക്കേണ്ടത് താനാണെന്ന്... കുട്ടികളുണ്ടാവില്ലെങ്കിൽ സ്വയം ഒഴിവാകണമെന്നും... അന്ന് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി.. പക്ഷേ ധൈര്യം അതിന് അനുവദിച്ചില്ല... ഒരിക്കൽ അസഹനീയമായ വേദനയോടെ അർദ്ധരാത്രിയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു... ഭർത്താവ് ഹോസ്പിറ്റലിലാക്കി തിരികെപ്പോന്നു.. കൂടെ നിന്നത്.. അദ്ദേഹത്തിന്റെ ഉമ്മയുടെ അനുജത്തിയുടെ മകൾ... ഡോക്ടറോട് ആദ്യം പറയാൻ മടിയായിരുന്നു. അവസാനം അവൾ കാര്യം പറഞ്ഞു.. മലദ്വാരം നീരുവച്ചു വീർത്തിരുന്നു... മലവിസർജ്ജനം നടത്താൻ പോലും കഴിയാത്ത അവസ്ഥ ചെറിയൊരു സർജ്ജറി നടത്തി... കാര്യം പരഹരിച്ചു. പക്ഷേ ചികിത്സ വേണ്ടിയിരുന്നത് ഭർത്താവിനായിരുന്നു. ഡോക്ടർ അദ്ദേഹത്തെ കാണാൻ ശ്രമിച്ചു.. കഴിഞ്ഞില്ല.. വന്നില്ലെന്നു വേണം പറയാൻ... അന്നൊരു തീരുമാനമെടുത്തു ഇനി തിരികെ അങ്ങോട്ടെക്കില്ല... അങ്ങോട്ടു ചെന്നാൽ ഇതു തന്നെ ആവർത്തിക്കപ്പെടും... സ്വന്തം ലൈംഗിക താൽപര്യം മാത്രംമതി അദ്ദേഹത്തിന്... വികാര തീവ്രതയിൽ തന്റെ കഴുത്തിൽ മുറുക്കിപ്പിടിക്കുമായിരുന്നു. ചിലപ്പോൾ മുടിക്കു കുത്തിപ്പിടിക്കുമായിരുന്നു. സുന്ദരിയായിരുന്ന താൻ ഇന്നൊരു കോലമായി മാറിയിരിക്കുന്നു.

വീട്ടുകാർക്ക് ആദ്യം എതിർപ്പായിരുന്നു. ഉമ്മയോട് കാര്യം പറഞ്ഞു.. പിന്നെ എതിർത്തില്ല... വാപ്പ വളരെ ദുഃഖിതനായിരുന്നു... പക്ഷേ ബന്ധം വേർപെടുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല... അയാൾക്ക് തന്നെ മതിയെന്നുതന്നെയാണ് പള്ളിക്കമ്മറ്റിക്കാരോടും പറഞ്ഞത്.. ചിലപ്പോൾ തന്നെ കാണാൻ വരും... വീടിനകത്ത് കയറാറില്ല.. ഉമ്മായെക്കൊണ്ട് ഞാനിവിടില്ല എന്ന് പറയിക്കും.. അപ്പോൾ തിരികെപ്പോകും... അദ്ദേഹത്തിൽ നിന്ന് രക്ഷപ്പെടാനാണ് കണ്ണൂരിലുള്ള ബന്ധുവീട്ടിലേയ്ക്ക് പോയത്... അവിടെ കുറച്ചു നാൾ നിന്നു... അവിടെനിന്നാണ് ബേക്കറി ജൊലികളൊക്കെ പടിച്ചത്... നല്ലൊരു ആർട്ടിസ്റ്റുകൂടിയായതിനാൽ കേക്ക് മേക്കിംഗിലും മറ്റും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വീട്ടുകാരുടെ എതിർപ്പുണ്ടായിരുന്നെങ്കിലും ഗൾഫിലേയ്ക്ക് യാത്ര തിരിച്ചു.. ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല.. രണ്ടു സഹോദരിമാരേയും വിവാഹം കഴിപ്പിച്ചു.. ചെറിയൊരു വീടുവച്ചു... ഇപ്പോൾ അദ്ദേഹം തന്നെ തിരക്കി വീട്ടിൽ വരാറില്ല... വേറേ പെണ്ണുനോക്കുന്നെന്നാണ് അറിഞ്ഞത്... തന്റെ ജീവിത്തിൽ ഇനി ഒരു പരീക്ഷണത്തിന് താൽപര്യമില്ലാത്തതിനാൽ ഇപ്പോഴും കന്യകയായി അവിവാഹിതയായി കഴിയുന്നു....

സൈനബാ... എന്താ ആലോചിക്കുന്നത്... അൻവറുടെ ചോദ്യം കേട്ടാണ് സൈനബ ചിന്തയിൽനിന്നുണർന്നത്... ഒന്നുമില്ല സാർ... വെറുതേ... ഓരോന്നോർത്തുപോയി... അവൾ വീണ്ടും ജോലിയുടെ തിരക്കിലേയ്ക്ക് ഊളിയിട്ടു... അന്ന് സ്റ്റോറിലെ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് അവൾഅൻവറിനെ ഏൽപ്പിച്ചു... എല്ലാം കൃത്യമായി രേഖപ്പെടുത്തുന്നു. സ്റ്റാഫുകളെ മാനേജ് ചെയ്യുന്നതിനുള്ള കഴിവുമുണ്ട്... കുറ‍ഞ്ഞ കാലം കൊണ്ട് കസ്റ്റമേഴ്സുമായും നല്ല ബന്ധം അവൾസ്ഥാപിച്ചു ... 




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 22 08 2021



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 15 08 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ