7.11.20

നിഴൽവീണവഴികൾ ഭാഗം 99

 

ഫസൽ സാവധാനം വണ്ടിയുമായി റോഡിലേയ്ക്ക് കടന്നു... കുറേശ്ശേ  സ്പീഡുകൂട്ടി യാത്ര തുടർന്നു.. വിഷ്ണു വേണ്ട നിർദ്ദേശങ്ങൾ പിറകിലിരുന്ന്  നൽകുന്നുണ്ടായിരുന്നു. മറ്റു വാഹനങ്ങൾ വരുമ്പോൾ എന്തു ചെയ്യണമെന്നും എങ്ങനെ  ഓവർടേക്ക് ചെയ്യണമെന്നും ജംഗ്ഷൻ എത്തുമ്പോൽ ചെയ്യേണ്ട ട്രാഫിക്  നിയമങ്ങളെക്കുറിച്ചും വിഷ്ണു നിർദ്ദേശം നൽകിക്കൊണ്ടിരുന്നു.

റഷീദ് അഭിമന്യുവുമായി ദുബൈയിലേയ്ക്ക് യാത്ര തിരിച്ചു. അവിടെ നിന്നും വന്നിട്ട് രണ്ടു മാസങ്ങൾ കഴിയുന്നു. മാസത്തിലൊരിക്കൽ എത്താമെന്നു കരുതിയതാണ് പക്ഷേ കഴിഞ്ഞില്ല. അവർ ഫ്ലൈറ്റിൽ അടുത്തടുത്ത സീറ്റുകളിലായിരുന്നു.

അടുത്ത മാസം വിവാഹത്തിന് നാട്ടിലേയ്ക്ക് പോകണം.. നാട്ടിൽ പ്രത്യേകിച്ച് ആരേയും വിളിക്കാനില്ല.. ഒരമ്മായിയെ ഗുജറാത്തിലായിരിക്കുമ്പോൾ വിളിക്കാറുണ്ടായിരുന്നു. പിന്നീട് അവരുമായുള്ള ബന്ധവും അറ്റു. പക്ഷേ പഴയ ആ വേരുകൾ തേടിച്ചെല്ലണം. ആരേലും അവശേഷിക്കുമായിരിക്കുമല്ലോ. അച്ഛന്റെ കൂട്ടത്തിലും അമ്മയുടെ കൂട്ടത്തിലും ധാരാളം ബന്ധുക്കളുണ്ടായിരുന്നു.. അവരെല്ലാം ഓർമ്മകളിൽ നിന്നുതന്നെ ഇല്ലാതായിരിക്കുന്നു. വിവാഹത്തിന് ബന്ധുക്കളായും സ്വന്തക്കാരായും റഷീദും കുടുംബവുമായിരിക്കും ഉണ്ടാവുക. സഹോദരിയുടെ സ്ഥാനത്തുനിന്നും റഷീദിന്റെ സഫിയയും.. അച്ഛന്റെ സ്ഥാനത്തുനിന്നും ഹമീദ്ക്കയും..  മറ്റാരാണിനി തനിക്ക്.

ഇടയ്ക്കിടയ്ക്ക മനസ്സിലേയ്ക്ക് വെള്ളിടിപോലെ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ എത്തിച്ചേരാറുണ്ട്. കഴിഞ്ഞ കാലത്തിലെ മറക്കാനാഗ്രഹിക്കുന്ന ഓർമ്മകൾ.. പക്ഷേ മനസ്സിന്റെ വാതിലുകൾ എത്ര പൂട്ടിട്ടു പൂട്ടിയാലും ചിന്തകൾ അവയുടെ സർവ്വശക്തിയുംകൊണ്ട് വാതിൽ തകർത്ത് മനസ്സിന്റെ ഉള്ളറകളിലേയ്ക്കെത്തും.

ഫ്ലൈറ്റ് മേഘങ്ങളിലൂടെ തൊട്ടുരുമ്മി കടന്നുപോവുകയായിരുന്നു. അഭിമന്യു തന്റെ ചിന്തകളുടെ ചിറകിലേറി പിന്നോട്ടും.

“എന്താ അഭി വല്ലാതിരിക്കുന്നത്“ റഷീദിന്റെ ചോദ്യം അഭിമന്യുവിനെ ചിന്തകളിൽ നിന്നുണർത്തി.

“ഒന്നുമില്ല.. റഷീദ്.. എന്റെ ബാല്യത്തിലേയ്ക്കൊരു തിരിഞ്ഞുനോട്ടം...“

അവരുടെ സംഭാഷണത്തിനിടയിൽ ഫ്ലൈറ്റിൽ നിന്നും ദുബൈ എയർപോർട്ടിലെത്താറായെന്ന അറിയിപ്പു കേട്ടു..

രണ്ടാളും എയർപോർട്ടിലിറങ്ങി ചെക്കിംഗ് കഴിഞ്ഞ് പുറത്തിറങ്ങി.. അവിടെ അൻവർ കാത്തുനിൽപ്പുണ്ടായിരുന്നു. രണ്ടുപേരേയും ആശ്ലേഷിച്ച് വാഹനത്തിനരുകിലേയ്ക്ക് ആനയിച്ചു.

“എങ്ങനുണ്ടായിരുന്നു യാത്ര...“

“സുഖം..“

“അൻവറേ.. എങ്ങനുണ്ട് കാര്യങ്ങളൊക്കെ...“

“നന്നായി പോകുന്നു.. വേറേ പ്രശ്നങ്ങളൊന്നുമില്ല.. പലപ്പോഴും സാധനം തികയാതെ വരുന്നു... അതു മനസ്സിലാക്കി അടുത്ത ദിവസം കുറച്ചു കൂതലായാൽ അധികംവരികയും ചെയ്യുന്നു. അതിനാൽ ഒരു മീഡിയം രീതിയിൽ കാര്യങ്ങൾ ചെയ്തുപോകുന്നു.“

അവർ നേരേ റൂമിലേയ്ക്ക്.. ഒന്നു ഫ്രഷായി ഷോപ്പിലേയ്ക്ക്. ഹൈപ്പർ മാർക്കറ്റിന്റെ വിശാലമായ പാർക്കിംഗ് ഏരിയായിൽ വാഹനം പാർക്ക് ചെയ്ത് അവർ ലിഫ്റ്റ് വഴി കടയിലെത്തി.. അവിടെ നല്ല തിരക്കായിരുന്നു. കൗണ്ടറിൽ പുതുതായി എത്തി സ്റ്റാഫാണ്.. അൻവറിന് അവനൊരു സഹായിയാണ്. ഒരു മലപ്പുറത്തുകാരൻ. അപ്രതീക്ഷിതമായി ജോലിയന്വേഷിച്ചു വന്നു. അവന്റെ ക്വാളിഫിക്കേഷനും കഴിവും മനസ്സിലാക്കി അവിടെ ജോലികൊടുത്തു. റഷീദുമായി സംസാരിച്ചതിനു ശേഷമാണ് അൻവർ അത് ചെയ്തതുതന്നെ. ഏകദേശം 6 വർഷത്തിലധികമായി ഗൾഫിലുണ്ട്. പക്ഷേ എങ്ങും സ്ഥിരമായി ജോലി ഇതുവരെ ലഭിച്ചില്ല. പല വാതിലുകളും മുട്ടിനോക്കി. ഭാഗ്യമില്ലായിരിക്കും. അങ്ങനെ എത്രയോ തൊഴിലന്വേഷകർ ഈ മണലാരിണ്യത്തിലുണ്ട്.

ഒരിക്കൽ ഈ ഞാനും ഈ സ്വപ്നഭൂമിയിലെത്തിയിരുന്നു.. കൂടുതലൊന്നുമില്ല രണ്ടുവർഷം മാത്രം. ഇവിടുത്തെ തിരക്കുപിടിച്ച ചിട്ടയായ ജീവിതം ഇഷ്ടപ്പെടാത്തതുകൊണ്ടല്ല നാട്ടിലെ ഉറ്റവരെ പിരിഞ്ഞിരിക്കാനുള്ള വിഷമം. പ്രായമായ ഉമ്മ അവരുടെ ദുഃഖങ്ങൾ ഒരു വലിയ ഭാണ്ഡമായി തോന്നിയപ്പോൾ ഇവിടുത്തെ ഭാണ്ടക്കെട്ടുമെടുത്ത് നാട്ടിലേയ്ക്ക് യാത്രയായി.. വീണ്ടും പഴയ ഓഫീസ് പഴയ ഓർമ്മകൾ പഴയ കസേര. നാട്ടിലേയ്ക്ക് തിരിക്കുമ്പോൾ പോകാനായി കണ്ട സ്വപ്നങ്ങൾ അത് അവിടെ ഉപേക്ഷിച്ച് തിരികെയെത്തി. സ്വയം ചോദിക്കാറുണ്ട് എന്തിനാണ് തിരികെപ്പോന്നതെന്ന്. ഉത്തരം കണ്ടെത്തുന്നത് ഉമ്മയുടെ മുഖത്തെ സന്തോഷത്തിൽ നിന്നുമാണ്.

അൻവർ കടയുടെ തിരക്കിലേയ്ക്കമർന്നു. സിനിമ തുടങ്ങുന്നതിനു മുന്നേയുള്ള തിരക്കാണ്. റഷീദും അഭിമന്യുവും അടുത്തു കണ്ട ഒഴിഞ്ഞ കസേരയിലിരുന്നു. ഈ ഷോപ്പിനോടു ചേർന്നുള്ള ഷോപ്പ് കൊടുക്കാനുണ്ടെന്ന് അൻവർ അറിയിച്ചിരുന്നു. അതുകൂടി കിട്ടിയാൽ കുറച്ചുകൂടി വിപുലീകരിക്കാമായിരുന്നു. അതിനോട് ചേർന്ന് ഒരു ഓഫീസും വേണ്ടിവരും. ഇടയ്ക്കുള്ള ഭിത്തി പൊട്ടിച്ചാൽ രണ്ടും ഒരുമിച്ചാക്കുകയും ചെയ്യാം. അതിനുള്ള പെർമിഷൻ കിട്ടാൻ ബുദ്ധിമുട്ടുമില്ല..

തിരക്കൊരൽപം കുറഞ്ഞപ്പോൾ അവർ മൂവരും സ്പോൺസറെ കാണാനായി പുറപ്പെട്ടു. അദ്ദേഹത്തിന്റെ ഓഫീസിലെത്തി. ധാരാളം ബിൽഡിംഗുകളുടെ അവകാശിയാണയാൾ റോയൽ ഫാമിലിയിലുള്ള മനുഷ്യൻ. പക്ഷേ വളരെ സിംബിളാണ്. അവരെ കണ്ടതും അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. കുശലാന്വേഷണത്തിനു ശേഷം കര്യങ്ങൾ സംസാരിച്ചു തുടങ്ങി.. തൊട്ടടുത്ത പാർട്ടുകൂടി അവർക്ക് നൽകാമെന്നേറ്റു. വാടക അൽപം കൂടുതലാണ് ആവശ്യപ്പെടുന്നതെങ്കിലും തർക്കിക്കാൻ നിന്നില്ല. ഇവിടെ തങ്ങളുടെ ബിസിനസിന് പറ്റിയ സ്ഥലം വേറെയില്ലെന്നുറപ്പാണ്.

അടുത്ത ദിവസം തന്നെ പണിക്കാരെ എത്തിച്ചു.. അവരോട് വേണ്ട നിർദ്ദേശങ്ങൾ നൽകി.. ഫർണ്ണിച്ചറുകളും മറ്റും വാങ്ങാനുള്ള ഏർപ്പാടാക്കി. ഇന്റീരിയർ ചെയ്യാനുള്ള നടപടികളും ഏർപ്പാടാക്കി. ഒരേ കളർ പാറ്റേൺ ബ്ലാക്കും റഡും. സ്ഥാപനത്തിന്റെ ലോഗോയും രണ്ടു കളറിലാണ്. നാളെത്തന്നെ പണി തുടങ്ങാനുള്ള ഏർപ്പാടുകളൊക്കെ ചെയ്തു.. എന്തായാലും ഒരാഴ്ച ഇവിടെ തങ്ങാമെന്ന് റഷീദും അഭിമന്യുവും തീരുമാനിച്ചു. സൗദിയിൽ നിന്നും വളരെ അധികം ദൂരത്തിലല്ലല്ലോ.. എപ്പോ വേണമെങ്കിലും പറന്നെത്താമല്ലോ.. അവിടെ കാര്യങ്ങൾ നോക്കാൻ ആളുണ്ട്. വിശ്വസ്ഥരെ തന്നെയാണ് കിട്ടിയിരിക്കുന്നത്.

വൈകുന്നേരം അവർ നാട്ടിലേയ്ക്ക് വിളിച്ച് എല്ലാവരോടും സംസാരിച്ചു. അവിടെ ഇപ്പോൾ താരം ഫസലാണല്ലോ. കുടുംബത്തിൽ എല്ലാവർക്കും ഇപ്പോൾ വളരെ സന്തോഷമാണ്. ഫസലിന് ഒരു കുറവുമുണ്ടാവരുതെന്നാണ് റഷീദും അൻവറും വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്.

എൻട്രൻസ് കോളേജിൽ ജയിച്ചവർക്കായി ഒരു ഗറ്റുഗദർ ഉണ്ടായിരുന്നു അതിനായി ഫസലും പോയി. അന്നവൻ ബൈക്കിലാണ് പോയത്. സഫിയയ്ക്ക് ചെറിയ പേടിയുണ്ടെങ്കിലും അവളത് പുറത്തുകാണിച്ചില്ല. ഫസൽ വളരെ സൂക്ഷിച്ചേ കാര്യങ്ങൾ ചെയ്യൂവെന്ന് അവൾക്കറിയാമായിരുന്നു. അവിടെത്തിയപ്പോൾ തങ്ങളോടൊപ്പം പഠിച്ച ഐഷു ഒഴികെ എല്ലാവരുമുണ്ടായിരുന്നു. എല്ലാവരും ക്വാളിഫൈചെയ്തിരിക്കുന്നു പക്ഷേ റാങ്കിൽ പല തട്ടിലായിപ്പോയവർ എല്ലാവരും ഫസലിനെ വളരെയധികം അഭിനന്ദിച്ചു.. ഉയർന്ന റാങ്കുള്ളതിൽ പ്രധാനമായും രണ്ടുപേരാണ് ഫസലും നന്ദുവും. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കാനാണ് ആഗ്രഹിക്കുന്നതും.

അവിടെ ചെറിയൊരു ചടങ്ങും ഉച്ചയ്ക്ക് ഒരു പാർട്ടിയുമുണ്ടായിരുന്നു. എല്ലാവരും രണ്ടുമണിയോടുകൂടി പിരിഞ്ഞു.. വീണ്ടും കണ്ടുമുട്ടാമെന്നു പറ‍ഞ്ഞുകൊണ്ട്.

ഫസലിന് ഡയറക്ടറുടെ ഓഫീസിൽ കയറണമെന്ന് ആഗ്രഹം.. അവൻ ബൈക്ക് അങ്ങോട്ടു വിട്ടു.. അവിടെ ആരേലും ഉണ്ടാകുമോയെന്നറിയില്ല. ബൈക്ക് സൈഡിൽ സ്റ്റാൻിട്ടുവച്ച് അവൻ അകത്തേയ്ക്ക്കയറി. അവിടെ അവളുണ്ടായിരുന്നു സോഫി കൗണ്ടറിൽ അവനെ കണ്ടതും ചാടിയെഴുന്നേറ്റ് ഷേക്ക്ഹാന്റ് കൊടുത്തു. “കൺഗ്രാഡുലേഷൻസ്..“

“എങ്ങനാ അറിഞ്ഞത്..“

“ഞാൻ അവിടെ പോയി തിരക്കി. ന്നാലും ഫസൽ ഒന്നു വിളിച്ചു പറഞ്ഞില്ലല്ലോ..“

“അതിന് എന്റെ കൈയ്യിൽ ഇവിടുത്തെ നമ്പറില്ലായിരുന്നു. പിന്നെ എന്തായാലും ഞാൻ വരുമല്ലോ ഇവിടെ..“

“സാറില്ലേ..“

“ഇല്ല... ചെന്നെയിലാ.. രണ്ടുദിവസം കഴിഞ്ഞേ വരൂ.. ഫസൽ സിനിമയൊക്കെ വിട്ടോ... “

“ഇല്ലില്ല.. പഠനത്തോടൊപ്പം അതും കൊണ്ടുപോകണം.. എന്റെ സിനിമയുടെ കാര്യമെന്തായി.“

“ഒന്നുമായില്ല. പ്രൊഡ്യൂസർ മറ്റൊരു ഫിലിമിന്റെ തിരക്കിലാണ്. അതു കഴിഞ്ഞാൽ തുടങ്ങമെന്നാണ് പറയുന്നത്. എന്തായാലും ഫസല് വെറുതേ സമയം കളയണ്ട.. പഠനത്തിൽ ശ്രദ്ധിക്കൂ.. നമുക്കൊരു ഡോക്ടറെ കിട്ടുമല്ലോ..“

അവൾ കൗണ്ടറിൽ നിന്നും പുറത്തിറങ്ങി.. നല്ല മഞ്ഞക്കളർ ഡ്രസ്സാണ് ഇട്ടിരുന്നത്.. മഞ്ഞപ്പൊട്ടും മഞ്ഞക്കല്ലുപതിച്ച കമ്മലും അവളെ കാണാൻ അതിസുന്ദരിയായിരുന്നു. അവൾ വന്ന് അവന്റെ കൈയ്യിൽ കടന്നുപിടിച്ചു. റൂമിലേയ്ക്ക് ആനയിച്ചു. അനുസരണയുള്ള കുഞ്ഞിനെപ്പോലെ അവളോടൊപ്പം അവൻ അകത്തേയ്ക്ക്. അകത്തുകടന്നുടനെ വാതിൽ കുറ്റിയിട്ടു..

പിന്നെ അവിടെ നടന്നത് ഒരു യുദ്ധമായിരുന്നു. അവളുടെ വസ്ത്രങ്ങൾ ഒന്നായി അഴിഞ്ഞുവീണു. വികാരത്തിന്റെ തീവ്രതയിൽ അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അവളുടെ ശരീരത്തിലെ പെർഫ്യൂം അവനെ മത്തുപിടിപ്പിച്ചു. കുറച്ചുനാളായി പട്ടിണിയിലായിരുന്നവൻ. പ്രായത്തിൽ അവളേക്കാൾ വളരെ ഇളയതാണെങ്കിലും ഇക്കാര്യത്തിൽ അവൻ വളരെ പരിചിതനനായിരുന്നു. അവളുടെ വികാരത്തിന്റെ ചരടുകളോരോന്നായി അവൻ പൊട്ടിച്ചുകൊണ്ടിരുന്നു. അവളുടെ സീൽക്കാരം പുറത്തു കേൾക്കുമോ എന്നുള്ള ഭയം അവനുണ്ടായിരുന്നു. അവളുടെ തുടുത്ത മാറിടങ്ങൾ മാറിമാറി ചുംബിച്ചു. വികാരതീവ്രതയിൽ അവൾ വില്ലുപോലെ വളഞ്ഞുപോയി. തന്റെ പുരുഷ്വത്തം അവളുടെ സ്ത്രീത്വത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. ഒരു മടിയും കൂടാതെ അവളുടെ കവാടം അവനായി തുറന്നുകൊടുത്തു. അവിടെ കെട്ടുപിണഞ്ഞ സർപ്പത്തെപ്പോലെയായിരുന്നു രണ്ടാളും പെട്ടെന്ന് നിശ്ശബ്ദത അവിടെ ഒരു അഗ്നിപർവ്വതം പൊട്ടിയൊലിച്ചു. ശാന്തത തിരികെയെത്തി. അവൾ അവന്റെ ചുണ്ടുകളിൽ നിന്നും മാധുര്യം നുകർന്നു. അവളുടെ ജീവിതത്തിൽ ഇത്രയും സുഖം അനുഭവിക്കുന്നത് ആദ്യമായിരുന്നു. പലരും തന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ മനസ്സുകൊണ്ട് ഒരുവനുമുന്നിൽ അടിയറവു പറയുന്നത് ആദ്യമായിരുന്നു.

രണ്ടാളും ടോയിലറ്റിൽ പോയി.. ഡ്രസ്സ് ധരിച്ചു..

“ഡാ.. നീയൊരു ഡോക്ടറായാൽ എന്നെ മറക്കുമോ..“

“എനിക്കെങ്ങനെ മറക്കാനാവും.. ഞാൻ ഇടയ്ക്കിടയ്ക്ക് വരും. ഇതാർക്കും കൊടുക്കാതെ എനിക്കായി വച്ചേക്കണം..“

“അങ്ങനെ നിനക്കു മാത്രമായിട്ടു വേണ്ട... നിനക്കു എപ്പോൾ വേണമെന്നുണ്ടോ പോന്നേക്കണം.. നിനക്കുവേണ്ടി മാത്രം...“

അവൻ അവളെ കെട്ടിപ്പുണർന്നു.. ചുണ്ടുകളിൽ ചുംബിച്ചു..

“വാ ആർക്കെങ്കിലും സംശയം തോന്നും..“

അവർ രണ്ടാളും പുറത്തിറങ്ങി.. മറ്റാരും അവരെ സംശയിക്കാനിടയില്ല. കാരണം കഥ കേൾക്കാനാണല്ലോ ഫസൽ അവിടെ വരാറ്.. അതിൽ ഫസലിന്റെ പ്രായംവച്ച് ആരും സംശയിക്കുകയുമില്ല.

അവൻ യാത്ര പറഞ്ഞു പിരിഞ്ഞു.. അവളുടെ ദാഹിക്കുന്ന നോട്ടത്തിനുമുന്നിൽ വീണ്ടും വരാമെന്നുള്ള മൗനമായ മറുപടിയും നൽകി അവൻ അവിടെനിന്നിറങ്ങി.. താഴെ ബേക്കറിയിൽ കയറി ഒരു ജ്യൂസ് കുടിച്ചു.. ശരീരത്തിൽ എവിടെയൊക്കെയോ അവളുടെ നഖം കൊണ്ട് മുറിഞ്ഞതുപോലെ നീറ്റലുണ്ട്.

വളരെ ചെറു പ്രായത്തിൽ തന്നെ പല സ്ത്രീകളും പുരുഷന്മാരും അവന്റെ ജീവിതത്തിലൂടെ കടന്നു പോയിരുന്നു. ആരോടും പരിഭവമില്ലാതെ അവൻ എല്ലാറ്റിനും സഹകരിച്ചിട്ടുണ്ട്.  പലരുടേയും പരീക്ഷണ വസ്തുവായി താൻ മാറിയിട്ടുമുണ്ട്. ഇന്നിപ്പോൾ അവന് കുറ്റബോധം തോന്നാറുമില്ല.. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് തോന്നൽ മാത്രമാണവന്.

പലതും ചിന്തിച്ചുകൊണ്ട് അവന്റെ ബൈക്ക് വീട്ടിലേയ്ക്ക് പാഞ്ഞു... അൽപനേരത്തിനകം അവൻ വീട്ടിലെത്തി. അവിടെ ഉപ്പ മുറ്റത്തിരിപ്പുണ്ടായിരുന്നു. ബൈക്കിന്റെ ശബ്ദം കേട്ട് സഫിയയും അവിടെയെത്തി. അവൻ ഒരു സർട്ടിഫിക്കറ്റുമായി ഉപ്പാന്റെ അടുത്തെത്തി.. അത് അദ്ദേഹത്തിന്റെ കൈകളിലേയ്ക്ക് വച്ചുകൊടുത്തു..

“ഉപ്പാ ഇതാണ് എനിക്ക് കോളേജിൽ നിന്ന് കിട്ടിയത്. എല്ലാവർക്കും വളരെ സന്തോഷമായി..“ അവൻ വിശദമായി കാര്യങ്ങളൊക്കെ അവതരിപ്പിച്ചു.

“മോനേ.. നീ വല്ലതും കഴിച്ചോ..“

“കഴിച്ചു... ഞാനൊന്നു കുളിച്ചിട്ടു വരാം..“

അവൻ മുകളിലേയ്ക്ക്. ബാത്ത്റൂമിൽ ഷവറിനു താഴെ നിന്നു.. തണുത്ത വെള്ളം ശരീരത്തിലേയ്ക്ക് വീണു.. സോപ്പു തേച്ചപ്പോൾ ശരീരത്തിലെവിടെയോ നീറ്റലുണ്ടായിരുന്നു. അവൻ കുറച്ചു മുമ്പു നടന്ന സംഭവങ്ങളെക്കുറിച്ച് ഓർത്തപ്പോൾ വീണ്ടും പുരുഷത്വം ഉയരാൻ തുടങ്ങി. ആ ചിന്തകളിൽ നിന്നും പെട്ടെന്ന് മുക്തനായി അവൻ തല തോർത്തി പുതിയ ഡ്രസ്സുമിട്ട് താഴേയ്ക്ക്. അവിടെ എല്ലാവരുമുണ്ടായിരുന്നു. ഭാവി പരിപാടികളെക്കുറിച്ചായിരുന്നു ചർച്ച.

ഗോപിയങ്കിൾ വിളിച്ച കാര്യം സഫിയ പറഞ്ഞു.. അടുത്ത ആഴ്ച നാട്ടിലേയ്ക്ക് വരുന്നുണ്ടെന്നും അപ്പോൾ വേണ്ട ഡോക്കിമെന്റുകളുമായി എത്തുമെന്നും അറിയിച്ചിരുന്നു. സ്റ്റുഡിയോയിൽ പോയി ഫോട്ടെയെടുക്കണം മറ്റു സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പിയും ആവശ്യമുണ്ട്. ഫസൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം സഫിയ അവനോടു പറഞ്ഞു. നാളെത്തന്നെ അതൊക്കെ ചെയ്യാമെന്ന് സമ്മതിച്ചു.

“കോഴിക്കോട് അഡ്മിഷൻ കിട്ടിയാൽ അമ്മായിയുടെ വീട്ടിൽ നിൽക്കാമെന്നല്ലേ സഫിയ പറഞ്ഞിരുന്നത്.“ ഹമീദ് ചോദിച്ചു.

“വാപ്പ.. അത് ഞാൻ അന്ന് സമ്മതിച്ചതാ.. പക്ഷെ എനിക്കിവിടം വിട്ടു പോകാൻ വയ്യ.. അമ്മായിയോട് ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം.“

“ഉമ്മാ ഞാനൊറ്റയ്ക്ക് അവിടെ നിൽക്കില്ല. അങ്ങനെയെങ്കിൽ  ഞൻ ഹോസ്റ്റലിൽ നിൽക്കാം.“

“അതുമതി.. ഞാൻ വല്ലപ്പോഴും വന്നുനിൽക്കാം.. ഇവിടം വിട്ടു പോകാൻ വയ്യാത്തോണ്ടാ..“

“ഹമീദ് അവളെ നിർബന്ധിച്ചില്ല.. ഫസലും എതിർത്ത് പറയാൻ പോയില്ല..“

അവർ വളരെ നേരം പല കാര്യങ്ങളും സംസാരിച്ചിരുന്നു. പെട്ടെന്നാണ് ഫോൺബെല്ലടിച്ചത്. ഫസൽ ഓടിച്ചെന്നു ഫോണെടുത്തു.

ജീവന്റെ വിലയുള്ള ജാഗ്രത...



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 08 11 2020 



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 15 11 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ