29.5.21

നിഴൽവീണവഴികൾ ഭാഗം 128

 

 

റഷീദ് അവനെ എല്ലാ ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചു. ഹമീദിനും ആളെ നന്നായി ഇഷ്ടപ്പെട്ടു. എന്തായാലും തനിക്ക് ഒരു സഹായം ആവശ്യമാണ്. പെണ്ണുങ്ങളെക്കൊണ്ട് തന്നെ താങ്ങി എഴുന്നേൽപ്പിക്കാനൊന്നും പറ്റില്ല. റഷീദും അൻവറും ഇവിടില്ലതാനും.. അവരുടെ ജോലിക്ക് താനൊരു തടസ്സമാവാനും പാടില്ല... സന്തോഷപൂർവ്വം ഹമീദിനോടും മറ്റുള്ളവരോടും യാത്രപറഞ്ഞ് കുഞ്ഞു  പിരിഞ്ഞു..

കുറേദിവസങ്ങൾക്കു ശേഷമാണ് ഫസലിന് പുറത്തേയ്ക്ക് ഒരു കറക്കത്തിനുള്ള അവസരം കിട്ടിയത്. രാവിലെ തന്നെ കുളിച്ചു പുതു വസ്ത്രങ്ങളണിഞ്ഞ് കാപ്പികുടിക്കാനായി ഡൈനിംഗ് ടേബിളിലെത്തി.

”ഇന്നെവിടേയ്ക്കാ.” സഫിയ ചോദിച്ചു.

”അതുമ്മാ റഷീദ് മാമ പറ‍ഞ്ഞില്ലേ.. ഇന്ന് ടൗൺ വരെ പോകാൻ റഡിയാകാൻ പറഞ്ഞിരുന്നു.”

”ഓ...” അഭിമന്യുവിന്റെ കുടുംബവീട്ടിലൊന്നു പോകണം.. അവിടുത്തെ വില്ലേജാഫീസിൽ കരമൊടുക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ടെന്നറിഞ്ഞു. അതു ശരിയാക്കണം..

”ഓ. അതങ്ങു മറന്നുപോയി.. അതിന് റഷീദ്ക്ക റഡിയായോ...”

”റഡിയായില്ലേ...” അപ്പോഴേയ്ക്കും റഷീദ് കുഞ്ഞിനേയുമെടുത്ത് റൂമിന് പുറത്തേയ്ക്കിറങ്ങി.

”എന്താ ഉമ്മയും മോനുമായി..”

”ഇക്കാ.. ഇവൻ പറയുന്നു ഇന്ന് എവിടെയോ പോകാനായി ഇക്കാ ഇവനോട് പറഞ്ഞുവെന്ന്.”

”അതിന് നീ ഇപ്പോഴേ റഡിയായോ...”

”ഇപ്പോഴല്ലേ പോകേണ്ടത്..”

”നമുക്ക് പത്തുമണിക്ക് പോയാൽ മതി.. എന്തായാലും നീ റഡിയായില്ലേ... ജംഷ്നിൽ പോയി കുറച്ചു സാധനങ്ങൾ വാങ്ങിപോരേ..”

ഫസൽ ക്ലോക്കിലേയ്ക്ക് നോക്കി.. സമയം എട്ടുമണി ആയിട്ടേയുള്ളൂ.. താൻ വളരെ നേരത്തെ റഡിയായി... ചമ്മലടക്കിക്കൊണ്ട് അവൻ അവിടെനിന്നും എഴുന്നേറ്റു...

”എന്നാൽ എനിക്കും കുറച്ചു സാധനങ്ങൾ വാങ്ങണം ഫസലേ..” സഫിയ പറഞ്ഞു...

”അവന് ഒരു ലിസ്റ്റ് കൊടുത്തു. റഷീദ്ക്കാക്ക് കുറച്ച് സ്റ്റേഷനറി ഐറ്റംസും സഫിയക്ക് കുറച്ച് വീട്ടുസാധനങ്ങളുംവാങ്ങണം..”

അവൻ ലിസ്റ്റുമായി പുറത്തേയ്ക്കിറങ്ങി.. നല്ല തെളിഞ്ഞ കലാവസ്ഥ.. അവൻ ബൈക്കുമെടുത്ത് ഗേറ്റ് കടന്ന് പുറത്തേക്ക്. ഉപ്പ എഴുന്നേറ്റിട്ടില്ല ഉണർത്താൻ അവൻ നിന്നില്ല.  മരുന്നു കഴിക്കുന്നതിനാൽ അതിന്റെക്ഷീണം കാണും.. സാധാരണ അഞ്ചുമണിക്ക് ഉണരാറുള്ളതാണ്. ഡോക്ടറുടെ നിർദ്ദേശം കൂടുതൽ സമയം ഉറങ്ങണമെന്നാണ്. അതിനുള്ള ഗുളികയും നൽകിയിട്ടുണ്ട്. അതുകൊണ്ട് ആരും ഒൻപതു മണിക്കു മുന്നേ വിളിക്കാറില്ല...

അവൻ ബൈക്കിൽ പതുക്കെ ജംഗ്ഷനിലേയ്ക്ക് തിരിച്ചു. തന്റെ പുതിയ ഇരയുടെ വീടിനടുത്തെത്തി... ബൈക്കിന് വേഗത കുറച്ചു.. അകത്തേയ്ക്ക്നോക്കി. ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു. ഇതെന്തു പറ്റി.. ഇവരിവിടില്ലെ.. ഹോസ്പിറ്റലിൽ നിന്ന് തിരികെവരുമ്പോഴും നോക്കിയിരിരുന്നു. അപ്പോഴും പൂട്ടിയിട്ടിരിക്കുകയായിരുന്നു. താൻ അവരുമായി ബന്ധം സ്ഥാപിച്ചെങ്കിലും അവരുടെ കുടുംബകാര്യങ്ങളെക്കുറിച്ച് കൂടുതലൊന്നുമറിയില്ല. ടെലിഫോൺ നമ്പർചോദിച്ചെങ്കിലും കൊടുത്തില്ല. അവൻ നേരേ ജംഗ്ഷനിലെത്തി.

വീട്ടിൽ നിന്നും പറഞ്ഞതുപോലെ സാധനങ്ങൾ വാങ്ങി. വീട്ടിൽ നിന്ന് സഞ്ചി കൊണ്ടുവന്നിരുന്നു. അതു ഭദ്രമായി ബൈക്കിന്റെ ക്ലിപ്പിൽ തൂക്കിയിട്ടു. തിരികെ വീട്ടിലേയ്ക്ക്. തിരികെ വരുമ്പോൾ അവൻ അവളുടെ വീടിനു മുന്നിൽ ബൈക്ക് നിർത്തി. ഒരു സ്ത്രീ ഗേറ്റ് പൂട്ടി പുറത്തേയ്ക്കിറങ്ങുന്നു. അവനെ കണ്ടതും അവർ അവനോട് ചോദിച്ചു.

”ഇവിടെ വന്നതാണോ?”

”... ഇവിടാരുമില്ലേ...?”

”ഇല്ല... അവർ മരുമോളേയും കൂട്ടി അവരുടെ കുടുംബവീട്ടിലേയ്ക്ക് പോയി... അവൾക്ക് വിശേഷാ... എന്തേലും പറയണോ...”

”വേണ്ട ഒന്നും പറയേണ്ട... ചില ഇലക്ട്രിക് വർക്കുചെയ്യണമെന്ന് പറഞ്ഞിരുന്നു..”

”ങ്ഹാ.. അതിന്അവർ അടുത്തെങ്ങും വരുന്ന ലക്ഷണമില്ല... അവളുടെ ഭർത്താവ് കഴിഞ്ഞആഴ്ച പോയതേയുള്ളൂ... ഇവിടെ വയസ്സായ അമ്മായും മോളും മാത്രമല്ലേയുള്ളൂ.. അതിനാൽ അവരങ്ങുപോയതാ...”

അവന് വലുതായൊന്നും ചോദിക്കേണ്ടിവന്നില്ല... അവർ കാര്യങ്ങളെല്ലാം അവനോടു വിവരിച്ചു.

”എന്താ പേര്.. അവൾവൈകിട്ട് വിളിക്കും അപ്പോൾ പറഞ്ഞേക്കാം..”

”പറഞ്ഞാൽ മതി... ഇലക്ട്രിക് ജോലിചെയ്യുന്ന ഫസൽ വന്നിരുന്നുവെന്ന്... ഫോൺ നമ്പരുണ്ടോ..”

”അവരുടെ നമ്പർ കാണാതറിയില്ല... എന്റെ വീട്ടിലെ നമ്പർ തരാം.. വിളിച്ചാൽ മതി...”

അവരുടെ നമ്പർ ഫസലിന് പറഞ്ഞുകൊടുത്തു. ആ നാലക്ക നമ്പർ മനസ്സിൽ ഓർത്തുവച്ചു അവൻ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു. പ്രായം എഴുപത്തിയഞ്ചു വയസ്സുവരും... തൊട്ടയൽപക്കത്തുള്ളവരാ... അവരെ താക്കോൽ എൽപ്പിച്ച് പോയതാണ്.

അവൻ ബൈക്കിൽ വീട്ടിലേയ്ക്ക്.. വാങ്ങിയ സാധനങ്ങൾ അവൻ മേശപ്പുറത്തുവച്ചു. അപ്പോഴേയ്ക്കും റഷീദ് റഡിയായി എത്തിയിരുന്നു. രണ്ടാളും ഒരുമിച്ചിരുന്ന് കാപ്പികുടിച്ചു. റഷീദ് തന്റെ മോൾക്കും കുറേശ്ശേ ദോശ നൽകുന്നുണ്ടായിരുന്നു. അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേയ്ക്കും ഹമീദ് പ്രഭാതകൃത്യങ്ങൾ നടത്തി പുറത്തേയ്ക്കിറങ്ങി.. വീൽചെയറിൽ തന്നെ.. ഇപ്പോൾ അതിൽ കയറാനും ഇറങ്ങും സ്വയം ഓടിക്കാനും പഠിച്ചിരിക്കുന്നു. എന്നാലും അദ്ദേഹത്തിന്റെ സൈനബയുടെ സഹായം എല്ലാറ്റിനുമുണ്ട്..

”എങ്ങോട്ടാ റഷീദേ...”

”അഭിമന്യുവിന്റെ കുറച്ചു കാര്യങ്ങൾ ശരിയാക്കാനുണ്ട് വാപ്പാ..”

”ഉച്ചയ്ക്കുമുമ്പെത്തുമോ..”

”എത്തണം... വില്ലേജാഫീസിലേയ്ക്കാ യാത്ര.. സർക്കാർ കാര്യമല്ലേ... പോയി നോക്കട്ടെ..”

ഫസലും റഷീദും യാത്രപറഞ്ഞ് പിരിഞ്ഞു... റഷീദാണ് വണ്ടിയോടിച്ചത്. അവർ പരസ്പരം ഓരോ കാര്യങ്ങളും ചോദിച്ചും പറഞ്ഞും യാത്ര തുടർന്നു. ഒന്നരമണിക്കൂറെടുത്തു വില്ലേജാഫീസിലെത്താൻ. അവിടെ കാര്യങ്ങൾ ചെയ്തു തരുന്ന ഒരാളെ നേരത്തേ വിളിച്ച് പറഞ്ഞിരുന്നു. അവരെ കണ്ടയുടനെ അയാൾ പുറത്തേയ്ക്കിറങ്ങിവന്നു.

”സാറേ.. ഞാൻ എല്ലാം വില്ലേജാഫീസർക്ക് കൊടുത്തിട്ടുണ്ട്... കുറച്ചു താമസിച്ചാ എത്തിയത്.. ഒരു മീറ്റിംഗ് നടക്കുന്നു. അതു കഴിഞ്ഞാൽ ഒപ്പിട്ടു കിട്ടും... സാറിപ്പോൾ വണ്ടിയിൽ തന്നെ ഇരുന്നോ..”

അവർ അരമണിക്കൂറോളം കാറിൽത്തന്നെയിരുന്നു. അപ്പോഴേയ്ക്കും നേരത്തേ വന്ന ആൾ വില്ലേജാഫീസിനു പുറത്തു നിന്നും അവരെ കൈയ്യാട്ടി വിളിച്ചു. അവർ രണ്ടാളും വില്ലേജാഫീസിലേയ്ക്ക്... വില്ലേജാഫീസറുടെ റൂമിനു പുറത്തു നിന്നും. അവിടെനിന്നും ഒരാളിറങ്ങിയപ്പോൾ അവരോട് കയറിക്കള്ളാൻ പറഞ്ഞു.. മുന്നേ അയാൾ കയറി... അവിടെത്തി അയാൾ റഷീദിനെ പരിചയപ്പെടുത്തി... റഷീദ് അയാളെയൊന്നു നോക്കി...

”സുമേഷ്...”

”അതേ.... അറിയാമോ...”

”ഒന്നു സൂക്ഷിച്ചുനോക്കിയേ...”

”റഷീദ്... ഓ.. എത്രകാലമായി കണ്ടിട്ട്...” അദ്ദേഹം റഷീദിനടുത്തെത്തി ആലിംഗനം ചെയ്തു...

”എത്ര കാലമായി കണ്ടിട്ട്...”

”ശരിയാ.. വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഞാൻ ഇവിടെ സ്ഥലംമാറിവന്നിട്ട് മൂന്നു മാസങ്ങളേ അയിട്ടുള്ളൂ... അങ്ങ് ഇടുക്കിയിലായിരുന്നു.”

”നിങ്ങൾ ഇരിക്ക്.. എന്തുണ്ട് റഷീദേ വിവരങ്ങൾ...”

”അപ്പോൾ നിങ്ങൾ കൂട്ടുകാരായിരുന്നോ..” അവരെ സഹായിക്കാനെത്തിയ ആൾ ചോദിച്ചു.

”അതേ.. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ്... പത്താം ക്ലാസ്സുവരെ... പക്ഷേ കണ്ടിട്ട് ഒരുപാട് വർഷങ്ങളായിരിക്കുന്നു.”

”ഒരിക്കലും കാണുമെന്നു കരുതിയതല്ല... എന്തായാലും കാണാൻ സാധിച്ചത് വലിയ ഭാഗ്യം.. റഷീദ് നമ്മുടെ അഭിമന്യുവിനെക്കുറിച്ച് വല്ലതുമറിയുമോ..”

”അഭി ഇപ്പോൾ എന്നോടൊപ്പം ഗൾഫിലാ...”

”അതേയോ.... അന്ന് ഒരു സുപ്രഭാതത്തിൽ അവൻ നമ്മളോടൊക്കെ യാത്രപോലും പറയാതെ പോയതാ... എങ്ങനുണ്ട് ആൾ..”

”ഞാൻ വളരെ അപ്രതീക്ഷിതമായി ഗൾഫിൽ കണ്ടുമുട്ടി... അന്നുമുതൽ അവൻ എന്നോടൊപ്പമുണ്ട്... ഈയടുത്താ വിവാഹം നടന്നത്.. അന്ന് പലരേയും കണ്ടുപിടിക്കാൻ ഒരു ശ്രമം നടത്തി. കണ്ടെത്തനായില്ല... പിന്നെ തിരക്കുമായിരുന്നുവല്ലോ...”

അവർ പരസ്പരം കുടുംബകാര്യങ്ങളും സ്കൂളിലെ പഴയ കാലങ്ങളും അയവിറക്കി... അതിനിടയിൽ അവർക്ക് ചായയുമെത്തിയിരുന്നു...

”റഷീദ് ഞാനെന്താണ് ചെയ്യേണ്ടത്..”

അപ്പോഴേയ്ക്കും അവരുടെ ഫയൽ കൂടെവന്ന സഹായി എടുത്തു നൽകി...

”സുമേഷേ... ഇത് നമ്മുടെ അഭിമന്യുവിന്റെ പേപ്പറാ... അവന്റെ ബന്ധുക്കളാണല്ലോ അവന്റെ വസ്തുക്കളെല്ലാം കൈയ്യടക്കി വച്ചിരുന്നത്. അവസാനം അതെല്ലാം അവർ തിരികെനൽകി.. അതിന്റെ കരമടക്കാനായില്ലായിരുന്നു. അതിനായി അവൻ കഴിഞ്ഞപ്രാവശ്യം ശ്രമിച്ചിട്ട് നടന്നില്ല.. ഇത്തവണ അതുമായി ഞാനിങ്ങുപോന്നു..”

”അതിനെന്താ നമുക്കു ചെയ്യാമല്ലോ...” അയാൾ ഫയൽ ഒത്തുനോക്കി.. എല്ലാം കറക്ട്... ഒപ്പിട്ട് സീൽ ചെയ്തു... രജിസ്റ്ററിൽ രേഖപ്പെടുത്താൻ സഹായിയോട്പറഞ്ഞു... അദ്ദേഹം അതുമായി ഓഫീസ് ക്ലർക്കിനടുത്തേയ്ക്കു പോയി...”

”എവിടെയാ താമസം സുമേഷ്..”

”ഞാനിവിടെ കോർട്ടേഴ്‌സിലാ... വലിയ സൗകര്യങ്ങളൊന്നുമില്ല..”

”കുടുംബം...”

”ഭാര്യ രണ്ടു കുട്ടികൾ.. ഞാൻ സ്ഥലംമാറിപ്പോകുന്നതിനനുസരിച്ച് അവരും സ്കൂളുകൾ മാറും... മൂത്ത ആൾ ആറിൽ പഠിക്കുന്നു. രണ്ടാമത്തെയാൾ രണ്ടിലും..”

”റഷീദെന്നാ തിരികെപ്പോകുന്നത്..”

”രണ്ടാഴ്ചകാണും...”

”റഷീദിന്റെ വീട്..” റഷീദ് സ്ഥലം പറഞ്ഞുകൊടുത്തു..

”ങ്ഹാ.. എനിക്കറിയാം ആ സ്ഥലം.. ഭാര്യയുടെ ബന്ധുക്കളൊക്കെ ആ സ്ഥലത്താണ്...” ഞാൻ ഈ ഞായറാഴ്ച കുടുംബവുമായി അങ്ങോട്ടു വരാം..”

”സന്തോഷം.. എല്ലാവരേയും ഒന്നു പരിചയപ്പെടാമല്ലോ... നമ്മുടെ പഴയ സുഹൃത്തുക്കളെയൊക്കെയൊന്നു കണ്ടുപിടിക്കണം..”

”ഇവിടെവന്നതിനുശേഷം രണ്ടുമൂന്നുപേരെ കണ്ടിരുന്നു. അവരൊക്കെ കൂടെക്കൂടെ വരാറുണ്ട്... എന്തായാലും നമുക്ക് എല്ലാവരെയും കണ്ടുപിടിക്കാൻ ശ്രമിക്കാം..”

റഷീദിന് വീട്ടിലേയും ഓഫീസിലേയും നമ്പറുകൾ സുമേഷ് നൽകി. അവരെ യാത്രയാക്കാൻ സുമേഷ് പുറത്തേക്കുവന്നു.. അവർ രണ്ടാളും യാത്രപറഞ്ഞു പിരിഞ്ഞു... സഹായി അവരോടൊപ്പം പുറത്തേയ്ക്കിറങ്ങി... സന്തോഷത്തോടെ അവർ യാത്രപറഞ്ഞു.. കാറിൽ കയറിയിട്ട് സഹായിയെ അടുത്തേയ്ക്കു വിളിച്ചു... അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്ത് അദ്ദേഹത്തിന്റെ പോക്കറ്റിൽ വച്ചു.

”സർ ഇതുവേണ്ട സർ..”

”ഇതിരിക്കട്ടെ... എന്റെയൊരു സന്തോഷത്തിന്...”

”സർ സുമേഷ് സാററിഞ്ഞാൽ എന്നെ സസ്പെന്റെ ചെയ്യും..”

”അതിന് അവൻ അറിയില്ല..”

മനസ്സില്ലാ മനസ്സോടെ അയാളതു വാങ്ങി... അവർ രണ്ടാളും വാഹനം റിവേഴ്സെടുത്തു.. തിരികെ അഭിമന്യുവിന്റെ വീട്ടിലേയ്ക്ക്... അവിടെ കാടുപിടിച്ചു കിടക്കുന്നു. അവരവിടെ എത്തിയപ്പോൾ അടുത്ത വീട്ടിലെ ഒരാൾ പുറത്തേയ്ക്കിറങ്ങിവന്നു...

”അഭിമന്യു വന്നോ.”

”ഇല്ല...”

”മൊത്തം കാടുകയറി കിടക്കുന്നു. വന്നിരുന്നെങ്കിൽ ഇവിടൊക്കെ ഒന്നു വൃത്തിയാക്കാമായിരുന്നു.”

”അതിനെന്താ... ഞാൻ അവന്റെ സുഹൃത്താ...”

അവർ സംസാരിച്ചു നിൽക്കെ ഫസൽ താക്കോലെടുത്ത് വീടിന്റെ വാതിൽ തുറന്നു..

”നിങ്ങൾ അവിടാണോ താമസിക്കുന്നത്..”

”അതേ...”

എനിക്കൊരു ജോലിക്കാരനെ വേണമല്ലോ..”

”അതിനെന്താ സാറേ.. ഞാനാ ഇവിടെ സ്ഥിരമായി പുല്ലുചെത്തി വൃത്തിയാക്കുന്നത്.. ഞാൻ ചെയ്തുകൊള്ളാം..”

”എന്നാൽ നാളെ തുടങ്ങിക്കോ... എത്ര ദിവസം വേണ്ടിവരും..”

ഞാൻ രണ്ടാളെക്കൂടി വിളിക്കാം.. ഒരു മൂന്നു ദിവസം വേണ്ടിവരും തെങ്ങിൻമൂടും മറ്റും കിളക്കണമല്ലോ... പത്തറുപതു സെന്റില്ലേ..”

”ശരിയാ... അപ്പോൾ നാളെ ജോലി തുടങ്ങിക്കോളൂ... ഞാൻ മറ്റന്നാൾ വരാം..” റഷീദ് 500 രൂപയെടുത്ത് അദ്ദേഹത്തിനു നൽകി.. ഇത് അഡ്വാൻസ്... നിങ്ങളുടെ കൂലിയെത്രയാകും...

”ആയിരത്തിയഞ്ഞൂറ് രൂപാ...”

”ഓക്കെ... അപ്പോൾ പണിതുടങ്ങിക്കോളൂ..”

കാഴ്ചയിൽ വിശ്വസ്തനാണെന്നു തോന്നി... അദ്ദേഹത്തെ ജോലിയേൽപ്പിച്ച് അവർ യാത്ര തിരിച്ചു.. റഷീദ് തന്റെ ഫോൺ നമ്പരും നൽകി... മറ്റന്നാൾ വന്നിട്ട് ഒരാളെ വിളിച്ച് വീടിനകവും വൃത്തിയാക്കണം..

അവർ വരുന്നവഴിക്ക് ജംങ്ഷനിൽ നിന്നും കുറച്ച് ബേക്കറി സാധനങ്ങളും നാടൻ പലഹാരങ്ങും വാങ്ങി... നേരേ വീട്ടിലേയ്ക്ക്....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 06 05 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 30 05 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ