26.6.21

നിഴൽവീണവഴികൾ ഭാഗം 132

കഴിക്കാനുള്ള മരുന്നുകൾ കൃത്യമായി നൽകി... അവൻ യാത്രപറഞ്ഞു പിരി‍ഞ്ഞു.. അടുത്ത ദിവസം മുതൽ 6 മണിക്കെത്തും... ഒരു ദിവസം കൊണ്ടുതന്നെ എല്ലാവർക്കും അവന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടിരുന്നു. അവൻ പോയതിനുശേഷം എല്ലാവരും അവനെക്കുറിച്ചായിരുന്നു സംസാരിച്ചത്. റഷീദ് വിളിച്ചു കാര്യങ്ങൾ തിരക്കി. അൻവറും വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. ഇപ്പോൾ രണ്ടാളും ദിവസം രണ്ടുമൂന്നു തവണ വിളിക്കാറുണ്ട്. തന്നോടുള്ള മക്കളുടെ സ്നേഹത്തിൽ ഹമീദിന് അഭിമാനംതോന്നി...

ആ ദിവസം അഭിമന്യുവിന് വിളരെ സന്തോഷം നൽകുന്നതായിരുന്നു. അവനൊരു അച്ഛനാകാൻ പോകുന്നു. ഭാര്യ ചെവിൽ മന്ത്രിച്ചു... ലോകം മുഴുവൻ അവന് വിളിച്ചു പറയണമെന്നുണ്ട്.... അവളെ  കൈയ്യിൽ കോരിയെടുത്തു വട്ടം ചുറ്റിച്ചു. ആദ്യം വിളിച്ചത് റഷീദിനെ... അവനെ അനുമോദിച്ചു... അഭിമന്യുവിന്റെ സന്തോഷത്തിൽ റഷീദും പങ്കുചേർുന്നു. റഷീദ് ഉടനെ വിളിച്ച് നാട്ടിലും അൻവറിനോടും പറഞ്ഞു. അവരും വളരെ സന്തോഷിച്ചു. അഭിമന്യുവിന് ബന്ധുവെന്നു പറയാനാരാണ്... ഈ ഭൂമുഖത്ത് റഷീദല്ലാതെ ആരുടെ പേരാണെടുത്തു പറയേണ്ടത്. റഷീദിന്റെ കുടുംബം തന്റെയും കുടുംബത്തെപ്പോലെയാണ്.

തികച്ചും ഒറ്റപ്പെട്ടെന്നു കരുതിയ ഒരു കാലഘട്ടത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ് ഇതുവരെയെത്തി... സ്വന്തമെന്നു പറയാൻ ആരുമില്ലാതിരുന്ന ഒരു കാലം.. ആ കാലത്തുനിന്നും മാറി.. തനിക്കും സ്വന്തമെന്നു പറയാൻ ഒരു കുഞ്ഞു പിറക്കാൻ പോകുന്നു.അഭിമന്യുവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അന്ന് ഡ്യൂട്ടിക്ക് അവൾക്ക് പോകണമായിരുന്നു. അഭിമന്യുതന്നെയാണ് ഡ്രോപ്പ് ചെയ്തത്. അവിടെ ഗൈനക്കോളജിസ്റ്റ് കോട്ടയംകാരി ഒരച്ചായത്തിയായിരുന്നു. ഡയാന.... ഒരു ഡോക്ടറാണെങ്കിലും വളരെ ഫ്രെഡ്‌ലി ആയിരുന്നു. അവരോട് അവൾ കാര്യം പറഞ്ഞു. അപ്പോൾതന്നെ വേണ്ട പരിശോധനകൾ നടത്തി.. എല്ലാം പെർഫക്ട്...

”കൺഗ്രാഡ്യുലേഷൻസ്... അശ്വതി ... ഞാൻ കുറച്ച് വൈറ്റമിൻ മരുന്നുകൾ കുറിക്കുന്നു...”

”ശരി മാം..”

”പിന്നെ. ചിലവ് വേണം.... ട്ടോ”

”തരാലോ...”

”നാളെ വരുമ്പോൾ കേക്കുമായി പോരേ... അഭിമന്യുവിനോട് പ്രത്യേകം ചിലവ് വേണമെന്നു പറഞ്ഞേക്കണം...”

”ഉവ്വ്...”

കൂടെയുള്ള കൂട്ടുകാരുടെ സന്തോഷപ്രകടനവും ഒട്ടും കുറവായിരുന്നില്ല. അഭിമന്യുവിനെ അൻവറും വിളിച്ച് അനുമോദിച്ചു.

”അഭിമന്യുനമ്മുടെ കുടുംബത്തിലേയ്ക്കൊരതിഥികൂടി വരുന്നു... സന്തോഷായില്ലേ..”

”വളരെ സന്തോഷം... എനിക്ക് ബന്ധുക്കളായിട്ട് നിങ്ങളൊക്കെയല്ലേയുള്ളൂ.”

അവളുടെ വീട്ടുകാർക്കും വളരെ സന്തോഷമായി... മൂന്നു മക്കളിൽ ഇളയവൾ... മറ്റെല്ലാരെയും വിവാഹം കഴിച്ചയച്ചിരുന്നു. അവരും വലിയ പ്രശ്നങ്ങളില്ലാതെ ജീവിച്ചുപോകുന്നു. ഇവളുട കാര്യത്തിലായിരുന്നു എല്ലാവർക്കും വിഷമം... എന്തായാലും അവളും രക്ഷപ്പെട്ടല്ലോ എന്ന ചിന്ത.

ഇപ്പോൾ അഭിമന്യുതന്നെയാണ് നേരത്തെ എഴുന്നേറ്റ് വീട്ടുജോലികൾ ചെയ്യുന്നത്.. അവൾ ഉണർന്നുവരുമ്പോഴേയ്ക്കും എല്ലാം റഡിയായിരിക്കും. മത്രമല്ല. സ്റ്റീഫന്റെ മോളും അവിടെ ഉണ്ടാക്കുന്നതിൽ ഒരു വിഹിതം ഇവിടെ എത്തിക്കുന്നുണ്ട്. അവർ ഒരുമിച്ചാണല്ലോ യാത്രയും.. വളരെ സന്തോഷകരമായ ഒരു ബന്ധമായിരുന്നു അവർക്കെല്ലാം.

അഭിമന്യുവിന് പ്രചോദനം റഷീദായിരുന്നു. തന്റെ ജീവിതത്തെ മാറ്റി മറിച്ച മനുഷ്യൻ... വിവാഹത്തെക്കുറിച്ച് റഷീദിന്റെ ചിന്താഗതികളും വ്യത്യസ്തമായിരുന്നു. വിവാഹം കഴിക്കുന്നെങ്കിൽ ഒരു യത്തീമായ കുട്ടിയെമാത്രം... അതു അവന്റെ ജീവിതാഭിലാഷംതന്നെയായിരുന്നു. വീട്ടുകാർക്കും അതിൽ എതിരില്ലായിരുന്നു. അടുപ്പക്കാരിൽ പലർക്കും തന്റെ തീരുമാനത്തിൽ ഇഷ്ടമുണ്ടായിട്ടില്ലെങ്കിലും കൂടെനിന്നു. അനാഥാലയത്തിലെ ചുവരുകൾക്കുള്ളിൽ എത്തപ്പെട്ട അവന്റെ ഭാര്യ... റഷീദിന്റെ തീരുമാനം വളരെ ശരിയായിരുന്നെന്ന് വിവാഹശേഷം എല്ലാവർക്കും ബോധ്യപ്പെട്ടു. ബന്ധുബലത്തിലോ പണത്തിലോ അല്ല കാര്യം.. ബന്ധബലത്തിലാണ്... അവിടെ സ്നേഹത്തിന്റെ ശക്തിയും നിശ്ചയദാർഢഝ്യവുമുണ്ടെങ്കിൽ സന്തോഷകരമായ ഒരു ജീവിതമാകുമെന്നതിൽ സംശയമില്ല.

പെണ്ണിന്റെ ഭാരത്തിനൊത്ത് സ്വർണ്ണവുംപണവും ആവശ്യപ്പെടുന്ന ഇക്കാലത്ത് റഷീദ് തികച്ചും വ്യത്യസ്ഥനായിരുന്നു. സ്വന്തം പെങ്ങളെ വിവാഹം കഴിപ്പിച്ചയച്ചതിലെ പരാജയം അവനൊരു പാഠമായിരുന്നു. ഇന്ന് റഷീദ് എത്രയോ കുടുംബങ്ങൾക്ക് തുണയായിരിക്കുന്നു. പടച്ചോൻ തനിക്ക് നൽകിയ ഭാഗ്യം എല്ലാവർക്കുമായി വീതിച്ചുനൽകുന്നു. ഒരു ജീവനക്കാരന് പ്രയാസമുണ്ടാകുമ്പോൾ അവിടെയും റഷീദ് സഹായിയായെത്തും... അത് തിരിച്ചും റഷീദിന് അവരിൽ നിന്ന് ലഭിക്കുന്നു.

വൈകുന്നേരം അഭിമന്യു ഒരു വലിയ കേക്കുമായാണെത്തിയത്. വീട്ടിൽ വേണ്ട ഡെക്കറേഷനുകൾ നടത്തി... റഷീദും എത്താമെന്നറിയിച്ചിരുന്നു. സ്റ്റീഫന്റെ മോളും മരുമോനും അപ്പുറത്തുതന്നെയുണ്ടല്ലോ. അവരെ പ്രത്യേകം ക്ഷണിക്കേണ്ടല്ലോ... ഹോസ്പിറ്റൽ വണ്ടിയിലാണ് അഭിമന്യുവിന്റെ ഭാര്യയും സ്റ്റീഫന്റെ മകളും വരുന്നത്... അവർ എന്നത്തേയും പോലെ കൃത്യസമയത്തുതന്നെയെത്തി. വാതിൽ തുറന്നതും അവിടത്തെ ഒരുക്കങ്ങൾ കണ്ട് രണ്ടാളും അമ്പരന്നുപോയി... അപ്പോഴേയ്ക്കും റഷീദും അവിടെത്തി.... പിന്നെ ആഘോഷത്തിന്റെ നിമിഷങ്ങളായിരുന്നു. കേക്കുമുറിയും ഭക്ഷണവും അന്നത്തെ അത്താഴം എല്ലാവരും ഒരുമിച്ചായിരുന്നു.

ഇതിനിടയിൽ സഫിയ നാട്ടിൽ നിന്നും വിളിച്ച് അഭിമന്യുവിനോടും അശ്വതിയോടും സംസാരിച്ചു. തനിക്ക് നാത്തൂന്റെ സ്ഥാനമാണെന്നും... അതിനാൽ ഇനിയുള്ള ഓരോ കാര്യങ്ങളും തന്റെ നിർദ്ദേശപ്രകാരമായിരിക്കണമെന്നും അവളോട് പറഞ്ഞു.. ശരി നാത്തൂനേയേന്ന് അവളും തിരികെപ്പറഞ്ഞു...

അൻവറിന് ഒരു നല്ല സഹായിയെക്കിട്ടിയപ്പോൾ ചെറിയൊരാശ്വാസം തോന്നി... തിരക്കുകളിൽ നിന്ന്  അൽപ മോചനം.. പുതുതായി എത്തിയ ജീവനക്കാരൻ നല്ല ആത്മാർത്ഥതയുള്ളവനാണ്. കുറച്ചു ദിവസം നാട്ടിൽ പോയിവരാൻ റഷീദ് പലപ്പോഴായി പറയുന്നുണ്ടായിരുന്നു. വാപ്പയ്ക്കും ഉമ്മയ്ക്കും കാണണമെന്നുള്ള ആഗ്രഹം. ഭാര്യയ്ക്കും കുട്ടിക്കും അതിനേക്കാൾ ആഗ്രഹം. വന്നിട്ട് ഒന്നര വർഷമാകുന്നു. തന്നെസംബന്ധിച്ച് എപ്പോൾ വേണമെങ്കിലും നാട്ടിലേയ്ക്ക് പോകാം.. പക്ഷേ തിരക്കുകാരണം എല്ലാം നീട്ടിവയ്ക്കുകയായിരുന്നു. എന്തായാലും ഈ മാസം നാട്ടിൽ പോകണം. ഫസലിന് ക്ലാസ്സ് തുടങ്ങുന്നതിനു മുന്നേ എത്തണമെന്നാണ് ആഗ്രഹം.. അവനെ കൊണ്ടാക്കാനും മറ്റും ഒരാൾ വേണമല്ലോ.. റഷീദ് ഇപ്പോൾ വന്നതല്ലേയുള്ളൂ... ബിസ്സിനസ്സ് നന്നായി പോകുന്നു. മത്സരത്തിന് അവിടെ അടുത്തെങ്ങും വേറേ ബേക്കറികളില്ല. ഹോംഡെലിവറി നന്നായി നടക്കുന്നു. റഷീദിന്റെ അഭിപ്രായം അടുത്തയാഴ്ച പോകണമെന്നാണ്. രണ്ടാഴ്ചകഴിഞ്ഞാൽ ഫസലിന് ക്ലാസ്സ് തുടങ്ങും... അതു കണക്കാക്കി പോകാമെന്നു പറഞ്ഞിരിക്കുന്നത്. പുതിയ ജോലിയിൽ പ്രവേശിച്ചിട്ട് ആദ്യമായി പോകുകയല്ലേ.. കുറച്ച്പർച്ചേസിംഗ് നടത്തണം.. മകൾ നന്നായി സംസാരിക്കുന്നു. അവളും ആവശ്യമുള്ള സാധനങ്ങൾ അറിയിച്ചിട്ടുണ്ട്. ഓരോ ദിവസം വിളിക്കുമ്പോൾ എന്നാ വരികയെന്നാണ് ചോദിക്കുന്നത്.

ഫസൽ തന്റെ തയ്യാറെടുപ്പുകളിയിരുന്നു. ഐഷുവുമായി ദിവസവും വിളിക്കാറുണ്ട്. രണ്ടാൾക്കും ഒരേ ദിവസമാണ് ക്ലാസ്സ് തുടങ്ങുന്നത്... വേണ്ടതെന്തന്ന് അവൾ അവനോട് പറയുന്നുമുണ്ട്. അപ്രതീക്ഷിതമായാണ് ആസ്ട്രേലിയയിൽ നിന്ന് സ്മിതയുടെ ഫോൺ വന്നത്... അവൾ പോയിട്ട് രണ്ടുമൂന്നു പ്രാവശ്യം വിളിച്ചിരുന്നു. ഫസൽതന്നെയാണ് ഫോണെടുത്തത്....

”ഫസലേ... മുത്തേ ഇത് ഞാനാടാ..”

”എന്തുണ്ട് സ്മിതേച്ചീ വിശേഷം..”

”നീയെന്താ.. അന്യരെപ്പോലെ എന്നെ ചേച്ചീന്നു വിളിക്കുന്നേ.. പല പ്രാവശ്യം പറഞ്ഞിട്ടില്ലേ പേരുവിളിക്കാൻ..”

”ഞാൻ ശ്രമിക്കാം.. അവിടെ എങ്ങനുണ്ട്..”

”ഇവിടെ സുഖമാ... നല്ല ജോലി.. നല്ല ശമ്പളം... പിന്നെ ഞാൻ വിളിച്ചത് അനിയത്തിക്കും കോഴിക്കോടുതന്നെയാണല്ലോ.”

”അതേ അതവൾ പറഞ്ഞായിരുന്നല്ലോ...”

”നീ അവളെക്കൂടിയൊന്നു നോക്കണേ...”

”അതു പിന്നെ പറയണോ..”

”എന്നെ നോക്കിയതുപോലെ നോക്കല്ലേ...”

”ഇല്ലന്നേ...”

”അടുത്താരേലുമുണ്ടോ..”

”ഇല്ല... എല്ലാവരും മുറ്റത്താ...”

”ഇവിടെ ഒരുത്തൻ എന്റെ പിറകേ കൂടിയിട്ടുണ്ട്. ആത്മാർത്ഥ പ്രണയമാ... നല്ല ജോലിയൊക്കെയാ...”

”പിന്നെന്താ കൈകൊടുത്തൂടെ...”

”സ്വതന്ത്രമായി ചോദിക്കാനും പറയാനും എനിക്ക് നീയല്ലേയുള്ളൂ.. വീട്ടുകാരോട് നിന്നോട് ചോദിച്ചിട്ട് പറയാമെന്നു കരുതി..”

”അവിടൊന്നാരിളെ കെട്ടുന്നതാ നല്ലത്.. കാരണം രണ്ടാൾക്കും അവിടെ സെറ്റിൽ ചെയ്യാല്ലോ..”

”അതൊക്കെ ശരിതന്നെ...”

”ആളെങ്ങനെ..”

”കാണാൻ കുഴപ്പമൊന്നുമില്ല...”

”പിന്നെ നോക്കരുതോ.. ഒരു കാരണവരുടെ സ്ഥാനത്തുനിന്നും ഞാൻ നടത്തിത്തരില്ലേ..”

”പിന്നേ.. ഒരു കാരണവര്... കാരണവരുടെ സ്വരൂപം മുഴുവൻ ഞാൻ കണ്ടതല്ലേ...”

”ഇന്ന് പോയില്ലേ...”

”ഇല്ലടാ... അവധിയാ...”

”വീട്ടിലാണോ...”

”അതേ... ഒറ്റയ്ക്ക് ഒരു കട്ടിലിൽ നല്ല തണുപ്പത്ത് പുതച്ചുമൂടിക്കിടക്കുന്നു... കൂടെ നീയുണ്ടായിരുന്നെങ്കിൽ ഒന്നു ചൂടാകാമായിരുന്നു.”

അവളുടെ സംസാരത്തിൽ വികാരത്തിന്റെ വേലിയേറ്റമുണ്ടായിരുന്നു.

”ഞാൻ വരട്ടേ...”

”വാ.... നമുക്ക് സുഖിക്കാം...”

”കണ്ണടച്ചേ...”

”ഉം... ”

”ഇപ്പോൾ ഞാൻ ആ പുതപ്പ് ഉയർത്തി അതിനകത്തു കടന്നു...”

”ഉംംം....”

”ഇതെന്താ... ഒന്നും ഇട്ടിട്ടില്ലേ..”

”ഇല്ലെടാ... നിന്നോട് സംസാരിച്ചപ്പോൾതന്നെ ഞാൻ ചൂടായി... ബാക്കി പറ..”

”ഞാൻ ചുണ്ടുകളിൽ ഉമ്മവയ്ക്കട്ടേ...”

”ഉം...” ഫസൽ ചുറ്റും നോക്കി ശബ്ദം താഴ്ത്തിയാണ് സംസാരിക്കുന്നത്... എല്ലാവരും കുട്ടികൾക്കൊപ്പം പുറത്താണ്. അവരുടെ കുസൃതികൾ കണ്ടു ചിരിക്കുന്നു. ആരും ഇപ്പോഴൊന്നും വരാനുള്ള സാധ്യതയില്ല.. അവൻ അടുത്തിരുന്ന കസേരവലിച്ചിട്ട് ഇരുന്നു. അവന്റെ ഉള്ളിലും വികാരത്തിന്റെ വേലിയേറ്റം..”

”എന്റെ ചുണ്ടുകൾ നേരേ താഴേയ്ക്ക്.. ആ തവിട്ടു നിറത്തിലുള്ള മുലഞെട്ടുകൾ കുടിക്കുകയാണ്... മാറി മാറി... ഒരു കൈ അരക്കെട്ടിലൂടെ താഴേയ്ക്ക്...”

”ഹു... ഉം... ടാ.... നീ അടുത്തുള്ളതുപോലെ..”

”കണ്ണു തുറക്കരുത്..”

”ഇല്ലടാ...”

”തുടയിടുക്കിലെ രോമാവൃതമായിടത്ത് വിരലുകൾ പതുക്കെ തലോടുകയാണ്.”

”ഹും.. ഹാ.... വേഗം... വേഗം..”

അവന്റെ സംസാരം അവളെ വികാരത്തിന്റെ കൊടുമുടിയിലെത്തിച്ചു.... അവനും അത് ആസ്വദിക്കുകയായിരുന്നു... ഇടയ്ക്ക് പുറത്തേയ്ക്ക് നോക്കുന്നുണ്ടായിരുന്നു. അവളുടെ ശബ്ദം കൂടിക്കൂടി വന്നു.. അവനും തന്റെ പുരുഷത്വത്തെ താലോലിക്കുന്നുണ്ടായിരുന്നു. വിജ്രംഭിച്ച് നിൽക്കും ഇപ്പോൾ പൊട്ടുമെന്നുള്ള അവസ്ഥ.. അവളുടെ ഉച്ചത്തിലുള്ള വികാരത്തിന്റെ ഭാഷയായ ശ്ബദം അവനിലെ പുരുഷത്വവും പുറത്തേക്കൊഴുക്കി...

അവളുടെ ശബ്ദം നേർത്തുവന്നു.... പെട്ടെന്നൊരു ദീർഘനിശ്വാസം...

”ടാ.. പോയടാ...”

”എനിക്കും...”

നിനക്ക് അവിടിരുന്നും ഇതൊക്കെ സാധിക്കുമോ...... ആദ്യായിട്ടാ... എനിക്കിങ്ങനെയൊരു അനുഭവം.. നിനക്ക് എന്നേക്കാൾ പ്രായമുണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ കെട്ടിയേനേ...”

”ഉം..”

”സ്മിതേച്ചീ... എന്റെ നിക്കറ് നനഞ്ഞു.. വീട്ടുകാർ അകത്തേയ്ക്കു വരുന്നതിനുമുന്നേ  ഞാൻ പോയി കഴുകട്ടേ...”

”ഞാൻ തുടച്ചുതരട്ടേ...”

”എന്നാൽ അവൻ വീണ്ടും പൊങ്ങും... ഇനി വേറൊരു ദിവസമാകട്ടെ..”

”ഞാൻ ഇനിയും വിളിക്കും... ഉമ്മ...”

”ഉമ്മ...” അവനും തിരിച്ച് ഉമ്മ നൽകി..

നേരേ റൂമിലേയ്ക്ക്... ഫോണിലൂടാണെങ്കിലും നേരിൽ ബന്ധപ്പെട്ട സുഖം അനുഭവപ്പെട്ടതുപോലെ... ഫോണിന് ഇത്രയും വലിയ ഉപയോഗമുണ്ടായിരുന്നോ.... അങ്ങനെയെങ്കിൽ ഒരു മൊബൈൽ ഫോൺ അത്യാവശ്യമാണ്...

റൂമിലെത്തി നിക്കർ വെള്ളത്തിൽ കുതിർത്തുവച്ചു. കൈലിയെടുത്തുടുത്തു.. കിടക്കയിൽ വന്നു കിടന്നു. നല്ല ക്ഷീണം അറിയാതെ ഉറങ്ങിപ്പോയി....





തുടർന്നു വായിക്കുക അടുത്ത ഞയറാഴ്ച്ച 04 07 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 27 06 2021




 

19.6.21

നിഴൽവീണവഴികൾ ഭാഗം 131

 


അവർ യാത്ര പറഞ്ഞ് വണ്ടിയിൽ കയറി.. റോസിയും മമ്മിയും അവരെ ടാറ്റപറഞ്ഞു സ്റ്റീഫൻ  പുറത്തിറങ്ങിയില്ല... കൂടുതൽ നടക്കരുതെന്നു പറഞ്ഞിട്ടുണ്ട്. അവരുടെ വാഹനം ചെറുറോഡിൽ നിന്നും ഹൈവേയിലേയ്ക്ക് കയറി... നേരേ വീട്ടിലേയ്ക്ക്... വണ്ടിയിൽ കയറി അൽപം കഴിഞ്ഞപ്പോഴേയ്ക്കും കുട്ടികളും ഉറക്കം തുടങ്ങിയിരുന്നു....


വാഹനം വീട്ടിലെത്തി. സമയം 9 മണികഴിഞ്ഞിരിക്കുന്നു. എല്ലാവർക്കും നല്ല ക്ഷീണമുണ്ട്. പോയകാര്യങ്ങൾ റഷീദ് ഉപ്പയോട് വിശദീകരിച്ചു.


“അൽഹംദുലില്ല... വേറേ പ്രശ്നങ്ങളൊന്നുമില്ലല്ലോ..“


എല്ലാവരും ഫ്രഷായി അത്താഴം കഴിഞ്ഞ് കിടപ്പായി.


റഷീദ് തന്റെ യാത്രയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. എല്ലാവരും അദ്ദേഹത്തിന് കൊണ്ടുപോകുന്നതിനുള്ള പലഹാരങ്ങളുടെ പണിപ്പുരയിലാണ്. അവിടെ നല്ല പലഹാരങ്ങൾ ലഭിക്കുമെങ്കിലും നാട്ടിൽനിന്ന് കൊണ്ടുപോകുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് .. അതു കാത്തിരിക്കുന്നവരുമുണ്ടവിടെ. പ്രത്യേകിച്ച് സ്പോൺസർ...


നാളെക്കഴിഞ്ഞ് യാത്ര.. ഇന്നുതന്നെ പുതുതായി വരാമെന്നുപറഞ്ഞ പയ്യനെത്തും വാപ്പയുടെ കാര്യത്തിൽ അതിനൊരു ശാശ്വത പരിഹാരമാവും.. അവൻ ആദ്യം കുറച്ചുദിവസം പോയിവരാമെന്നു പറ‍ഞ്ഞിരിക്കുകയാണ്. അടുത്തആഴ്ച ഫസലന് കോളേജിൽ ജോയിൻ ചെയ്യണം. അവനും കൂടി പോയിക്കഴിഞ്ഞാൽ പിന്നെ വീട്ടിൽ പെണ്ണുങ്ങൾ മാത്രമാവും. അത് അവർക്ക് മാനേജ് ചെയ്യാനുള്ള ബുദ്ധിമുട്ടുമാവും. അപ്രതീക്ഷിതമായി ഐഷു വിളിച്ചിരുന്നു. അവളുമായി ഫസൽഏറെനേരം സംസാരിച്ചു. തങ്ങളുടെ ആദ്യത്തെ കോളേജ് ദിവസത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ഇരുവരും പങ്കുവച്ചത്.


പഠനത്തിൽ അത്ര വലിയ മിടുക്കനൊന്നുമായിരുന്നില്ല ഫസൽ.. പക്ഷേ ഐഷുവുമായുള്ള കൂട്ട്  അതാണ് തന്നെ ലക്ഷ്യബോധമുണ്ടാക്കാനും ആ ലക്ഷ്യത്തിലെത്തിക്കാനും കാരണമായത്. അവളുടെ സ്നേഹപൂർവ്വമായ ഉപദേശം.. അവളുടെ കുടുംബത്തോടുള്ള സഹകരണം തനിക്ക് കുറച്ചുകൂടി ഊർജ്ജം പകർന്നു. തളർത്താൻ ശ്രമിച്ചിടത്തുനിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു. തകർന്നുപോയെന്നു കരുതിയ വാപ്പയുടെ മരണത്തിൽ നിന്നും മുക്തനാകാൻ സാധിച്ചതും തന്റെ വിജയംതന്നെയാണ്. ഉള്ളിൽ ഇന്നും ഒരു നെരിപ്പോടായി തുടരുന്നുവെങ്കിലും അതിനൊരു സുഖമുണ്ട്. വീട്ടിൽനിന്നു കിട്ടുന്ന സപ്പോർട്ട്.. എല്ലാവരും തന്നിലർപ്പിച്ച വിശ്വാസം. ഉപ്പയില്ലായിരുന്നുവെങ്കിലും തന്നെ അതൊന്നുമറിയിക്കാതെ വളർത്തി  ഉമ്മ...വലിയുപ്പ... മാമമാർ എല്ലാവർക്കും തന്നിൽ പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷകൾക്ക് ചിറകുമുളക്കുവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. കോഴിക്കോട് മെഡിക്കൽകോളജ് വളരെ ഫേമസാണ്. അവിടെപ്പോലും തനിക്ക് സഹായത്തിന് ആളുണ്ട്. ഗോപിസാർ... അഡ്മിഷനു രണ്ടു ദിവസം മുന്നേ ഏത്താൻ പറഞ്ഞിരിക്കുന്നു. ഹോസ്റ്റലിൽ താമസം തീരുമാനിച്ചല്ലോ... അദ്ദേഹം ഹോസ്റ്റൽ വാർഡനും കൂടിയാണ് അതിനാൽ അവനിഷ്ടപ്പെട്ട റൂം നൽകാനുംകൂടിയാണ്.


നഷ്ടപ്പെട്ടുപോയ വാപ്പയുടെ സ്നേഹം മറ്റുള്ളവർ വാരിക്കോരി തരുന്നുണ്ടായിരുന്നുവെങ്കിലും ഹൃദയത്തിൽ എവിടെയൊക്കെയോ ഒരു നീറ്റലും വിങ്ങലും ഉണ്ടായിരുന്നു... ഓർമ്മകളിൽ മാത്രം തെളിഞ്ഞു നിന്നിരുന്ന ആ രൂപം വീണ്ടും കാണാനായത് ആ ആശുപത്രിക്കിടക്കയിൽ വച്ചാണ്. തന്നെപ്പോലെ സ്നേഹം ലഭിക്കാതെ വളർന്ന എത്രയോ കുട്ടികളുണ്ടാവാം... നഷ്ടസ്വപ്നങ്ങളുടെ വലിയൊരു ഭാണ്ഡകെട്ട് തന്റെ ചുമലിൽ ചുമയ്ക്കപ്പെട്ടുവെങ്കിലും.. അവർക്ക് ലഭിക്കാത്ത പലതും തനിക്കു ലഭിച്ചില്ലേ...  നിറകണ്ണുകൾ പലപ്പൊഴും കാഴ്ചകളെ മറയ്ക്കുന്നതിടയ്ക്കുംഅതിൽ സന്തോഷിക്കുകഎന്ന് സ്വയം മനസ്സിനെ പഠിപ്പിച്ചു കൊണ്ടേ ഇരുന്നു... ...


ഐഷു ഇതുവരേയും തന്റെ വാപ്പയെക്കുറിച്ചു  ചോദിച്ചിട്ടില്ല... അതു ചോദിക്കേണ്ട ഒരു സാഹചര്യവും അവളായിട്ട് ഉണ്ടാക്കിയിട്ടില്ല.. അവൾക്കറിയാമായിരിക്കും... അവൾ മനസ്സിലാക്കിയിരിക്കും. എന്തുകൊണ്ടും തന്നെ മനസ്സിലാക്കി പെരുമാറാനറിയാവുന്നവളാണവൾ... ഏതു പ്രശ്നവും തുറന്നു പറയാമായിരുന്നവളോട്.. എന്തുകൊണ്ടോ ഇതൊന്നും പറയാൻ സാധച്ചിട്ടില്ല.  അന്നത്തെദിവസം വീട്ടിൽ എല്ലാവരും നല്ല തിരക്കിലായിരുന്നു. ഇടയ്ക്ക് റഷീദ് ഫസലിനേയും കൂട്ടി പുറത്തേയ്ക്ക് പോയിരുന്നു. അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങുന്നതിനായി... ഉച്ചയ്ക്കു മുമ്പ് അവർ വീട്ടിലെത്തി.


കുറച്ചു നാളുകൾക്കു ശേഷമാണ് മൗലവിയുടെ  വിളിയെത്തിയത്. വിവരങ്ങൾ ചോദിച്ചു. മാമ നാട്ടിലെത്തിയ കാര്യവും തനിക്ക് ക്ലാസ്സ് തുടങ്ങുന്ന കാര്യങ്ങളും അദ്ദേഹത്തോട് പറഞ്ഞു. ഉപ്പയ്ക്ക് സുഖമില്ലാത്ത കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിനും വിഷമമായി. ഉപ്പയോടും അദ്ദേഹം സംസാരിച്ചു. രണ്ടുദിവസം കഴിഞ്ഞ് അദ്ദേഹം വീട്ടിലേയ്ക്ക് വരുമെന്നും പറഞ്ഞിട്ടുണ്ട്. തന്റെ വീടുപണി പൂർത്തിയാവാറായി... വീടുകൾ സ്വന്തമായി രണ്ടെണ്ണമുണ്ടെങ്കിലും രണ്ടു ഭാര്യമാർക്കും ഒരുമിച്ചു താമസിക്കാനുള്ള സൗകര്യം കുറവായിരുന്നു. ഭാര്യമാർ രണ്ടുപേരുംനല്ല സൗഹ‍‍ൃദത്തിലാണ്. അവരുടെ മക്കളും അതുപോലെതന്നെ... ആദ്യമൊക്കെ കുറച്ചു പ്രശ്നങ്ങളുണ്ടായെങ്കിലും പിന്നീട് അതൊക്കെ പരിഹരിക്കാനായി. അവരുടെ തന്നെ നിർദ്ദേശപ്രകാരമാണ് പുതിയ വീടുവയ്ക്കാൻ തീരുമാനിച്ചത്. അതെന്തായാലും പൂർത്തിയാകുന്നു. അതിൽ കുടുംബത്തോടെ ക്ഷണിക്കാനാണ് വരുന്നത്. ഇവിടെനിന്നും പോകാൻ താൻ മാത്രമേ കാണൂവെന്ന് ഫസലിനറിയാം.. എന്നാലും വിളിക്കേണ്ട ചുമതല അദ്ദേഹത്തിനാണല്ലോ...


എല്ലാപ്രാവശ്യത്തെപ്പോലെതന്നെ വാപ്പയെ വിട്ടുപിരിയുന്നതിൽ റഷീദിന്റെ മകൾക്ക് വിഷമമായിരുന്നു. വെളുപ്പാൻ കാലത്ത് കണ്ണുതിരുമ്മി ഉണർന്നിരുന്നു. വാപ്പ ഉമ്മകൊടുത്തപ്പോൾ അവൾ കരയാനാരംഭിച്ചു.. വിഷ്ണുവും ഫസലും സാധനങ്ങളൊക്കെ വണ്ടിയിൽ കയറ്റിയിരുന്നു. സമയം രണ്ടുമണി. ആറുമണിക്ക് റിപ്പോർട്ട് ചെയ്യണം.. വാപ്പയോട് യാത്രപറയുമ്പോൾ വാപ്പയുടെ കൈകൾ വിറയ്ക്കുന്നതും തൊണ്ടയിടറുന്നതും കണ്ണുകളിൽ കണ്ണുനീർ നിറയുന്നതും റഷീദ് അറിഞ്ഞു.. യാത്രപറഞ്ഞ് വണ്ടിയിൽ കയറി... എല്ലാവരോടും ടാറ്റപറഞ്ഞ് വണ്ടി ഗേറ്റ് കടന്ന് മുന്നോട്ട്. കുറേനേരത്തേയ്ക്ക് ആർക്കുമൊന്നും മിണ്ടാനായില്ല..


റഷീദ് തന്നെയാണ് നിശബ്ധതയ്ക്ക് വിരാമമിട്ടത്. “വിഷ്ണു വീട്ടിലേയ്ക്കും ഒരു ശ്രദ്ധ വേണം കേട്ടോ... “


“ഇക്കാ അതിലൊന്നും പേടിക്കേണ്ട...“


“ഇന്നുതന്നെ പുതിയ ആളെത്തും... വാപ്പാന്റെ കാര്യങ്ങൾ നോക്കാൻ ഒരാൾ ആവശ്യമാ... ഇപ്പോഴും സ്വന്തം കാര്യങ്ങൾ ചെയ്യുമെങ്കിലും സഹായം ആവശ്യമാണ്. ഉമ്മയ്ക്കാണെങ്കിൽ വലിയ ആരോഗ്യവുമില്ല.. ഉപ്പാനെ താങ്ങി എഴുന്നേൽപ്പിക്കാനുള്ള ആരോഗ്യവുമില്ല.... ഇതാവുമ്പോൾ നമുക്ക് ആറിയാവുന്ന ആളുമാണ്...“


“അതെന്തായാലും നന്നായി റഷീദ്ക്കാ...“


അവർ ഓരോ കാര്യങ്ങളും പറഞ്ഞ് ഇടയ്ക്ക് മയങ്ങിപ്പോയി. വാഹനം എയർപോർട്ടിലെത്തി വിഷ്ണു രണ്ടാളെയും വിളിച്ചുണർത്തി. പത്തുമിനിട്ട്  നേരത്തെ എത്തിയിരിക്കുന്നു. ഫസൽ ഓടിപ്പോയി ഒരു ട്രോളിയുമായെത്തി. ലഗ്ഗേജ് ട്രോളിയിലേയ്ക്ക് കയറ്റി.


“ഫസലേ.. നിന്റെ പുതിയ കോളേജ് ജീവിതം ആരംഭിക്കുകയാണ്. എല്ലാവിധ ആശംസകളും.. അതുപോലെ പഠനത്തിൽ വളരെയധികം ശ്രദ്ധിക്കണം. നിന്നിലെ പ്രതീക്ഷ വാനോളമുണ്ട്. പണത്തെക്കുറിച്ച് നീ ആലോചിക്കുകയേ വേണ്ട...“


അവൻ തലകുലുക്കി... റഷീദ് രണ്ടാളോടും യാത്രപറഞ്ഞു പിരിഞ്ഞു... അവർ കുറേ നേരംകൂടി അവിടെത്തന്നെ നിന്നു. പണ്ടുമുതലേയുള്ള ശീലമാണ്. യാത്രയായിക്കഴിഞ്ഞാലും അരമണിക്കൂർ അവിടെത്തെന്ന നിൽക്കാറുണ്ട്. ഇന്നത്തെപോലെ കൈയ്യിൽ ഫോണില്ലല്ലോ... ആയതിനാൽ എമിഗ്രേഷനുവേണ്ടിയുള്ള ഏകദേശ സമയം കഴിയാനായി എയർപോർട്ട് പരിസരത്തു തന്നെ ചിലവഴിക്കാറുണ്ട്...


മടക്കയാത്രയിൽ സ്ഥിരമായി കയറാറുള്ള ഹോട്ടലിൽ കയറി അവർ കാപ്പികുടിച്ചു. വീണ്ടും വാഹനത്തിൽ കയറി. അവർ പരസ്പരം ഓരോ കാര്യങ്ങളും സംസാരിച്ചിരുന്നു. ഞായറാഴ്ചയായതിനാൽ റോഡിൽ തിരക്കു കുറവായിരുന്നു. ടൗണിൽ നിന്നും കുറച്ച് സാധനങ്ങൾ വാങ്ങേണ്ടതുണ്ട്. കടകൾ തുറന്നു വരുന്നതേയുള്ളു.. അവർ അടുത്തുള്ള ഒരു മരച്ചോലയിൽ കാർ പാർക്ക് ചെയ്തു. കുറച്ചു നേരം രണ്ടാളും വണ്ടിയിലിരുന്നു മയങ്ങി.. ഉണർന്നപ്പോൾ സമയം 9.30 അത്യാവശ്യം കടകൾ തുറന്നിരിക്കുന്നു. ഫസലിന് ഒരു ഷൂ വാങ്ങണം.. നേരേ കടയിൽ കയറി. അവനിഷ്ടപ്പെട്ട ഷൂതന്നെ അവിടുണ്ടായിരുന്നു. ഹോസ്റ്റലിൽ ഉപയോഗിക്കുന്നതിനാൽ ഒരു ചെരുപ്പും വാങ്ങി... അവർ അടുത്ത കടയിലേയ്ക്ക് പോയി. രണ്ടു ലുങ്കികളും കുറച്ച് ഇന്നർവെയറുകളും വാങ്ങി...  അതുകഴിഞ്ഞ് പലവ്യഞ്ജനങ്ങൾ വാങ്ങുന്ന കടയിലെത്തി ലിസ്റ്റ് കൊടുത്തു. ആ സമയംകൊണ്ട് അവർ അടുത്ത കടയിൽ പോയി.. കുഞ്ഞിന്റെ സാധനങ്ങൾ വാങ്ങാനായിരുന്നു. അതും കഴിഞ്ഞ് മെഡിക്കൽഷോപ്പിൽനിന്നും മരുന്നുകളും വാങ്ങി തിരികെ കാറിലെത്തി. സമയം 11 കഴിഞ്ഞിരിക്കുന്നു. അവർ വാഹനം റിവേഴ്സെടുത്തു തിരികെ യാത്ര തുടർന്നു. പന്ത്രണ്ടുമണിയോടെ വീട്ടിലെത്തി.


പോയ കാര്യങ്ങളൊക്കെ എല്ലാവരോടും വിവരിച്ചു. ഫസലിന് നല്ല ഉറക്കക്ഷീണമുണ്ടായിരുന്നു. താൻ പോയി ഫ്രഷായിവരാമെന്നു പറഞ്ഞു പോയി... ഡ്രസ്സ് മാറി കിടക്കയിൽ കിടന്നു. അറിയാതെ ഉറങ്ങിപ്പോയി.. രണ്ടുമണിയായിട്ടും കാണാത്തതുകൊണ്ട് സഫിയ അവനെ വിളിച്ചു..


“വേണ്ട മോളേ വിളിക്കേണ്ട.. അവൻ ഉറക്കമൊഴിഞ്ഞതല്ലേ.. ഉറങ്ങട്ടെ..


ഹമീദാണ് സഫിയയോട് പറഞ്ഞത്... ന്നാലും അൽപ്പം  കഴിഞ്ഞപ്പോൾ അവൻ ഫ്രഷായി താഴെയെത്തി... എല്ലാവരും ആഹാരം കഴിച്ചു കഴിഞ്ഞിരുന്നു. അവനുള്ള ഭക്ഷണം മേശമേൽ വിളമ്പി വച്ചിട്ടുണ്ടായിരുന്നു. അതും കഴിച്ച് ഉപ്പയുടെ അടുത്തുവന്നിരുന്നു. അപ്പോഴേയ്ക്കും വാപ്പയുടെ കാര്യങ്ങൾ നോക്കാനുള്ള ആളെത്തിയിരുന്നു. വളരെപ്പെട്ടെന്നുതന്നെ അവൻ എല്ലാവരുമായി നല്ല പരിചയത്തിലായി. വീട്ടിലെ ഒരംഗത്തെപ്പോലെ പെരുമാറിത്തുടങ്ങി.. തൽക്കാലം വൈകുന്നേരം വീട്ടിൽ പോയിവരാമെന്നും അത്യാവശ്യ ഘട്ടങ്ങളി‍ൾ ഇവിടെ തങ്ങിയാൽ മതിയെന്നും പറഞ്ഞിട്ടുണ്ട്. ഹമീദിന്റെ തൊട്ടടുത്ത ചെറിയ മുറിയാണ് അവനായി നൽകിയിരിക്കുന്നത്. സാധാരണ ഗസ്റ്റുകൾ വരുമ്പോൾ നൽകുന്ന റൂമാണ്. ഇവിടെ അങ്ങനെ ഗസ്റ്റുകളാരും വന്ന് തങ്ങാറില്ലല്ലോ...


ഹമീദ് മരുന്നു കഴിക്കുന്ന സമയവും അതിന്റെ ഡോസും അവൻ തന്റെ ഡയറിയിൽ കുറിച്ചുവച്ചു. അവന്റെ കൈയ്യിൽ സ്റ്റെതസ്കോപ്പും പ്രഷർ എടുക്കുന്ന സാധനങ്ങളും പിന്നെ എന്തെല്ലാമോ ഉണ്ട്... യൂറിനിലെ ഷുഗർ അളക്കുന്നതിനുള്ള സ്ട്രിപ്പുമുണ്ട്. തീരുമ്പോൾ വാങ്ങിയാൽ മതിയല്ലോ... ഒരു ഹോം നേഴ്സിന്റെ  കൈയ്യിൽ ഇങ്ങനെയുള്ള സാധനങ്ങൾ സാധാരണ കാണാറില്ല.. ഏതോ വീട്ടിൽനിന്നും അവന് ഗിഫ്റ്റായി നൽകിയതാണെന്ന് അവൻ പറഞ്ഞു... ആദ്യം തന്നെ പ്രഷറും മറ്റും പരിശോധിച്ച് തന്റെ ഡയറിയിൽ രേഖപ്പെടുത്തി. കഴിക്കാനുള്ള ആഹാരരീതികളും മനസ്സിലാക്കി. എല്ലാറ്റിനും അവന് ഒരു അടുക്കുംചിട്ടയുമുണ്ടെന്ന് മനസ്സിലായി..


ഹമീദ് ചെറുമയക്കത്തിനു പോയി... വൈകുന്നേരം ആറുമണിക്ക് അവൻ ഹമീദിന് വീൽച്ചെയറിൽ തന്നെ തള്ളി പുറത്തെത്തിച്ചു.. അവിടെ കുറച്ചു സമയം ശുദ്ധമായി കാറ്റ് ഏൽക്കാമെന്നു പറഞ്ഞു. അവൻ പറഞ്ഞത് ഹമീദിനും ശരിയാണെന്നു തോന്നി.. സാധാരണ നാലു ചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടാറാണ് പതിവ്... പുറത്തിറങ്ങിയപ്പോൾ മനസ്സിനും നല്ല കുളിർമ... അരമണിക്കൂർ കഴിഞ്ഞപ്പോൾ ഹമീദിന്റെ അനുവാദം ചോദിച്ച് അകത്തേയ്ക്ക്. ഭക്ഷണം ഏഴുമണിക്ക് തന്നെ കഴിപ്പിക്കണമെന്ന് അവൻ പറഞ്ഞതുപ്രകാരം ഏഴുമണിക്ക് ഭക്ഷണം റഡ‍ിയായെത്തിയിരുന്നു. അവനെ വിളിച്ചപ്പോൾ വീട്ടിൽ പോയി കഴിക്കുമെന്നു പറഞ്ഞു. നിർബന്ധിച്ചപ്പോഴും അവനതുതന്നെയാണ് പറ‍ഞ്ഞത്.. ഉമ്മ കാത്തിരിക്കുമെന്നും വീട്ടിൽ എത്താൻ കഴിയുന്ന ദിവസങ്ങളിൽ എത്ര ലേറ്റായാലും അവിടെനിന്നു മാത്രമേകഴിക്കൂവെന്നും പറഞ്ഞപ്പോൾ പിന്നീടാരും നിർബന്ധിച്ചില്ല..


കഴിക്കാനുള്ള മരുന്നുകൾ കൃത്യമായി നൽകി... അവൻ യാത്രപറഞ്ഞു പിരി‍ഞ്ഞു.. അടുത്ത ദിവസം മുതൽ 6 മണിക്കെത്തും... ഒരു ദിവസം കൊണ്ടുതന്നെ എല്ലാവർക്കും അവന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടിരുന്നു. അവൻ പോയതിനുശേഷം എല്ലാവരും അവനെക്കുറിച്ചായിരുന്നു സംസാരിച്ചത്. റഷീദ് വിളിച്ചു കാര്യങ്ങൾ തിരക്കി. അൻവറും വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. ഇപ്പോൾ രണ്ടാളും ദിവസം രണ്ടുമൂന്നു തവണ വിളിക്കാറുണ്ട്. തന്നോടുള്ള മക്കളുടെ സ്നേഹത്തിൽ ഹമീദിന് അഭിമാനംതോന്നി...




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 27 06 2021 



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ  20 06 2021 


12.6.21

നിഴൽവീണവഴികൾ ഭാഗം 130


 “ങ്ഹാ.. ഫസലേ.. ഒരു ഡോക്ടറായാൽ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാ.... ഏതു നിമിഷവും സേവന സന്നദ്ധനായിരിക്കണം.. ഇതൊക്കെ പഠനം തുടങ്ങുമ്പോൾ മനസ്സിലാകും.. മറ്റുള്ളവരുടെ ജീവൻ നമ്മുടെ പക്കലാ... ജീവൻ നൽകുന്നത് ദൈവമാണെങ്കിലും അതു സംരക്ഷിക്കാൻ നമ്മളും പ്രയത്നിക്കണം...“
അവൻ തലകുലുക്കി...
“അപ്പോൾ ശരി.. ബൈൈ...“
വാഹനം റിവേഴ്സെടുത്ത് ടാറ്റപറഞ്ഞു പോയി...
അവർ വീട്ടിലേയ്ക്കും. ഫസൽ ഗേറ്റ് കുറ്റിയിട്ട് പൂട്ടി അവർക്ക് പിറകിലായി നടന്നു....

രണ്ടുദിവസത്തെ വിശ്രമം വിഷ്ണുവിന്റെ അസുഖം പൂർണ്ണമായും ഭേദമാക്കി. ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു. റഷീദ് അടുത്ത ആഴ്ച പോകാമെന്നുള്ള തീരുമാനത്തിലാണ്. അതിനു മുന്നേ സ്റ്റീഫന്റെ വീട്ടിലേയ്ക്കൊന്നു പോകണം പുള്ളിക്കാരൻ വന്ന കാര്യം അറിഞ്ഞെങ്കിലും എത്താനായിട്ടില്ല. ഒരു ചെറിയ സർജ്ജറിയുണ്ടായിരുന്നു. മകളെ അറിയിച്ചിട്ടില്ല, നാട്ടിൽ വന്ന് വിളിച്ചപ്പോഴാണ് അക്കാര്യമറിഞ്ഞത് തന്നെ പ്രത്യേകിച്ച് പറഞ്ഞതാ മകളെ അറിയിക്കരുതെന്ന്. സാധാരണ അദ്ദേഹം ഇവിടേയ്ക്ക് വരാറുള്ളതുമാണ്. വിഷ്ണുവിനോട് യാത്രപോകാമോ എന്നു ചോദിച്ചപ്പോൾ സമ്മതം മൂളി...

സഫിയയും, നാദിറയും, അഫ്സയും ഫസലും റഷീദും പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. രാവിലെ 7മണിക്കുതന്നെ അവർ യാത്ര തിരിച്ചു. ചെല്ലുന്ന കാര്യം അറിയിച്ചിരുന്നില്ല. വാപ്പാന്റെ കാര്യങ്ങളെല്ലം ഉമ്മ നോക്കാമെന്നേറ്റിട്ടുണ്ട്. പുതുതായി വരാമെന്നേറ്റപയ്യൻ നാളെ രാവിലെ എത്തുമെന്നും അറിയിച്ചു. അവൻ ജോലി ചെയ്യുന്ന സ്ഥാപനത്തോട് കാര്യം പറഞ്ഞപ്പോൾ ഒരുമാസം റിലീവിംഗ് പിരീഡ് എന്നുള്ളത് കുറച്ചുകൊടുത്തു. അതു മാത്രമല്ല കുറേനാളായി എല്ലാവരും കൂടി ഒന്നു പുറത്തേയ്ക്ക് പോയിട്ട്. അല്ലേലും ഉമ്മയ്ക്കും വാപ്പയ്ക്കും പുറത്തു പോകണമെന്നുള്ള ആഗ്രഹം പണ്ടേയില്ല. നാദിറയുടെ കുഞ്ഞിന് പ്രായം ഒരു വയസ്സായി. റഷീദിന്റെ കുട്ടിക്ക് രണ്ട് വയസ്സും. രണ്ടാളും നല്ല കൂട്ടാണ്. ഇടയ്ക്കിടയ്ക്ക് തല്ല് കൂടുന്നത് കാണാം... അവർക്കും യാത്ര വലിയ ഇഷ്ടമാണ്. പോകാനുള്ള തയ്യാറെടുപ്പിൽ അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ എടുത്തിരുന്നു. രാവിലെ കാപ്പി കുടിച്ചു. കുട്ടികൾക്കുള്ളത് പാഴ്സലായി എടുത്തു. ഉച്ചഭക്ഷണം വഴിയിൽ നിന്നും കഴിക്കാമെന്നുള്ള ഐഡിയ...

“വിഷ്ണു എങ്ങനുണ്ട്...“

“ഇപ്പോൾ കുഴപ്പമൊന്നുമില്ല.. രണ്ടു ദിവസം അമ്മ പുറത്തേയ്ക്കു വിട്ടില്ല... അതുകൊണ്ട് പൂർണ്ണമായും മാറി. ഇന്നലെ കുളിച്ചു. പൂർണ്ണ ആരോഗ്യവാനാ...“

“വണ്ടി ഓടിക്കാൻ കുഴപ്പമില്ലല്ലോ..“

“അതിക്ക... എന്തു അസുഖമാണെങ്കിലും ഞാൻ വണ്ടി ഓടിക്കും. അതെന്റെ ശീലമാ... വളയം പിടിച്ചു കഴിഞ്ഞാൽ ഒരസുഖവും ബാധിക്കില്ല....“

“ശരിയാ...“

വാഹനം ഇടവഴി വിട്ട് മെയിൻ റോഡിലൂടെ മുന്നോട്ട് നീങ്ങി... എല്ലാവരും വലിയ ഉത്സാഹത്തിലായിരുന്നു. റഷീദ് ഫ്രണ്ടിലായിരുന്നു ഇരുന്നത്. ബാക്കിയെല്ലാവരും പിറകിലും... റഷീദിന്റെ കുട്ടി ഫസലിന്റെ മടിയിലേ ഇരിക്കൂ.. ഓരോരോ കാര്യങ്ങളും അവനോടു ചോദിച്ചുകൊണ്ടിരിക്കുന്നു. പൂർണ്ണമായും തിരിയുന്നില്ലെങ്കിലും അവർക്ക് മനസ്സിലാകും..

“ഗോപി രാവിലെ വിളിച്ചിരുന്നു.“ റഷീദാണ് പറഞ്ഞത്...

“അതെന്താ ഇന്നലെ വിളിക്കാതിരുന്നത്“

“അത് അവനെത്തിയപ്പോൾ രാത്രി ഒരു മണി കഴിഞ്ഞിരുന്നു. നമ്മൾ ഉറങ്ങിക്കാണുമെന്ന് കരുതി പിന്നെ വിളിച്ചില്ല. എന്തായാലും സുഖമായെത്തിയെന്നു പറ‍ഞ്ഞു. പിന്നെ അവന് ഈ യാത്രയൊക്കെ പതിവുള്ളതാണ്.“

“നാളെ തിരിച്ചുപോകുമെന്നല്ലേ പറഞ്ഞിരിക്കുന്നത്...“

“അതേ.. ചിലപ്പോൾ ലീവ് നീട്ടിക്കിട്ടിയാൽ രണ്ടുദിവസം നിൽക്കാനാകുമെന്നും പറഞ്ഞിട്ടുണ്ട്. ഡോക്ടേഴ്സല്ലേ... നല്ല തിരക്കാണവരുടെ ജീവിതം.“

സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു. ഇനി ഒരു മണിക്കൂറത്തെ ഓട്ടം... ഇടയ്ക്ക് നിർത്തി കരുതിയ ചായയും ലഘു ഭക്ഷണങ്ങളുംകഴിച്ചിരുന്നു. കുട്ടികൾ രാവിലെ ഒന്നും കഴിച്ചിരുന്നില്ല. പോകുന്ന വഴിയിൽ ബേക്കറിയിൽ നിന്നും കുറച്ചു സാധനങ്ങൾ വാങ്ങി.. സ്റ്റീഫന്റെ വീട്ടിൽ  കൊടുക്കാനാ...  

വാഹനം മെയിൻ റോഡിൽ നിന്നും അവരുടെ വീട്ടിലേയ്ക്കുള്ള വളവ് തിരിഞ്ഞ് അൽപം കുണ്ടും കുഴിയും നിറഞ്ഞ റോഡിലേയ്ക്ക് തിരിഞ്ഞു. നേരേ വീടിനു മുന്നിൽ നിർത്തി... ഗേറ്റ് പൂട്ടിയിട്ടില്ല... റഷീദ് ഗേറ്റ് തുറന്ന് അകത്തേയ്ക്ക്... മുന്നിലെത്തി ബല്ലടിച്ചു. പുറത്തേയ്ക്ക് വന്നത് അദ്ദേഹത്തിന്റെ ഇളയ മകളായിരുന്നു.

“അമ്മാ... ദാ... ആരാ വന്നതെന്നു നോക്കിയേ...“

അവളുടെ അമ്മ പുറത്തേയ്ക്കു വന്നു.. ങ്ഹാ.. ഇതാരൊക്കെയാ.... “ദേ.... റഷീദും കുടുംബവും എത്തിയിട്ടുണ്ട്...“

“ഇതെന്താ വരുന്ന കാര്യം പറയാതിരുന്നത്...“

“എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെന്നു കരുതി...“

ഫസൽ ഓർക്കുകയായിരുന്നു. തനിക്ക് വളരെ പരിചിതമായ വഴിയായിരുന്നിത്... താനൊരിക്കലും മറക്കില്ല.. സ്റ്റീഫൻ അങ്കിളിന്റെ കൂടെ തന്റെ പിതാവിന്റെ കബറിടം സന്ദർശിക്കാൻ പോയതും. തിരികെ ഇവിടെ വന്നതും ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു.

“സ്റ്റീഫൻ ചേട്ടാ ഇപ്പോൾ എങ്ങനുണ്ട്...“

“കുറവുണ്ട് ... റഷീദേ...“

“കുറച്ചു നാളായി ഈ ഹെർണിയയുടെ ശല്യം തുടങ്ങിയിട്ട്.. പലപ്പോഴും നീണ്ട അവധി വേണ്ടതല്ലേയെന്നു കരുതി സർജ്ജറി നീട്ടിനീട്ടി കൊണ്ടുപോവുകയായിരുന്നു. മോളുടെ കല്യാണം കഴിഞ്ഞിട്ട് നടത്താമെന്നു കരുതി.. പക്ഷേ വീണ്ടും നീട്ടിവച്ചു. അവസാനം വേദന സഹിക്കവയ്യാതായപ്പോൾ ഡ്യൂട്ടിയിൽ നിന്നും തന്നെ തീയറ്ററിലേയ്ക്ക് കൊണ്ടുപോയി.. സർജ്ജറികഴിഞ്ഞാണ് ഇവിടെ വീട്ടിൽ കാര്യങ്ങൾ അറിയുന്നതുതന്നെ...“

“ഗൾഫിൽ രണ്ടാളും സുഖമായി സന്തോഷമായി കഴിയുന്നു..“

“മോള് ഇന്നു രാവിലെയും വിളിച്ചിരുന്നു. ഇന്നലെ നൈറ്റ് കഴിഞ്ഞതേയുള്ളൂ.. ഇന്നവൾക്ക് ഓഫാണ്... ഉറങ്ങാൻ പോകുന്നതിനു മുന്നേ വിളിച്ചു വിവരങ്ങൾ തിരക്കി...“

“റോസിയ്ക്ക് ബി.എസ്.സി.നഴ്സിംഗിന് അഡ്മിഷൻ റഡിയായി... സഭയുടെ കോളേജിലാ... അവൾക്കും നഴ്സിംഗ് മേഖല തന്നെ വേണമെന്ന് വാശി.. പിന്നെ എതിർത്തില്ല..“

“നല്ല മേഖലയല്ലേ....“

“അതേ... നന്നായി പഠിക്കും...  ഞാൻ പറഞ്ഞത് എഞ്ചിനീയറിംഗ് നോക്കാനാ.. അവള് പറയുവാ... എന്തേലും നല്ല കാര്യങ്ങൾ ചെയ്യണമെങ്കിൽ നഴ്സിംഗ് മേഖലയാണ് നല്ലതെന്ന്... പിന്നെ ഞാനെതിർത്തില്ല..“

അപ്പോഴേയ്ക്കും റോസി ജ്യൂസുമായെത്തി..

“ഞങ്ങൾ റോസിയെക്കുറിച്ചാ പറഞ്ഞുകൊണ്ടിരുന്നത്..“

“അപ്പാ...“

“ഇല്ല മോളേ... നിന്റെ പഠിത്തത്തെക്കുറിച്ചാ..“

“അങ്കിൾ.. ഇവിടുന്ന് പോയി വരാവുന്ന ദൂരമേയുള്ളൂ... ഒരു മൂന്നു വർഷം... അതു കഴിഞ്ഞാൽ ചേച്ചി കൊണ്ടുപോകാമെന്നാണ് പറഞ്ഞിരിക്കുന്നത്.. അപ്പൻ പറയുവാ.. നാട്ടിൽ നിന്നാൽ മതി...യെന്ന്.... അതിൽ ഞാനും അപ്പനും തെറ്റും..“

“അല്ല റഷീദേ... രണ്ടു മക്കളുള്ളതിൽ രണ്ടാളും ഗൾഫിലായാൽ പിന്നെ ഞങ്ങൾക്കാരാ...“

“അതൊക്കെ അപ്പന്റെ പേടിയല്ലേ അങ്കിളേ.. വലിയ ആർമീക്കാരനൊക്കെയാ.. പക്ഷേ... ഞങ്ങളെയോർത്ത് ഭയമാ..“

“ങ്ഹാ.. അതൊക്കെ പഠിത്തം കഴിഞ്ഞിട്ട് ആലോചിക്കാലോ... ചിലപ്പോൾ നാട്ടിൽ സർക്കാരിൽ നല്ല ജോലി കിട്ടിയാലോ..“

“എന്നാൽ ഇവിടെനിൽക്കും...“

എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. സ്റ്റീഫന്റെ ഭാര്യയും പെണ്ണുങ്ങളുമെല്ലാം ഉച്ചയൂണിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി... നല്ല മട്ടൻ കിട്ടി... മട്ടൻ ബിരിയാണിയും ബീഫ് ഫ്രൈയും... ഇടയ്ക്കിടയ്ക്ക്  കുട്ടികളുടെ ബഹളവുമുണ്ട്. ഫസലും അടുക്കളയിൽ സഹായത്തിനു കൂടി...

എല്ലാവരും അവനെ കളിയാക്കുന്നുണ്ടായിരുന്നു.

“ചേച്ചീ... വീട്ടിൽ അടുക്കളയുടെ പരിസരത്തുപോലും വരാത്തോനാ.. ദാ നോക്കിയേ... ഉള്ളി തൊലിക്കുന്നു...“

“കളിയാക്കാതെ ഉമ്മാ...“

“അവനതൊക്കെ പഠിക്കണ്ടേ... ഇനി കോളേജിൽ പോയിത്തുടങ്ങിയാൽ.. ഇതൊക്കെ ഉപകാരപ്പെടും. ഒറ്റയ്ക്കു താമസിച്ചാൽ ഉണ്ടാക്കി കഴിക്കുന്നതല്ലേ നല്ലത്..“

സമയം പോയതറിഞ്ഞില്ല... ഉച്ചഭക്ഷണം തയ്യാറായി... സ്റ്റീഫനെ പതുക്കെ എഴുന്നേൽപ്പിച്ച് ഡൈനിംഗ് ടേബിളിലെത്തിച്ചത് റഷീദാണ്... എല്ലാവരും ഇരുന്നു. വിശാലമായ ഹാളായിരുന്നത്. പഴക്കമുള്ള വീടാണെങ്കിലും റൂമുകളും മറ്റും വളരെ വലുതായിരുന്നു. സ്റ്റീഫന്റെ ഭാര്യയും റോസിയും സഫിയയും എല്ലാവർക്കും വിളമ്പിവച്ചു...

“സഫിയ ഇരിയ്ക്ക്...“

“എല്ലാവരും തിന്നു തുടങ്ങിയിട്ട് ഇരിക്കാം ചേച്ചീ..“

“അവൾ വീട്ടിലും അങ്ങനെയാ... എല്ലാവരും തുടങ്ങിയിട്ടേ ഇരിക്കൂ..“

“അതുമ്മ മറ്റുള്ളവർ കഴിച്ച് കുഴപ്പമില്ലെന്ന് ഉറപ്പായേ കഴിക്കൂ..“

“പോടാ കളിയാക്കാതെ...“ എല്ലാവരും ചിരിച്ചു.

“വിഷ്ണുവെന്താ മിണ്ടാതിരുന്ന് കഴിക്കുന്നത്..“

“ഇക്കാ... ഭക്ഷണത്തിലെ ശ്രദ്ധ പോകും..“

“ഉവ്വുവ്വേ...“

കുട്ടികൾ അവരുടെ ലോകത്തായിരുന്നു. ഓടിയും ചാടിയും കളിക്കുന്നു. റോസിയും അവർക്കൊപ്പം കൂടി... ചെറു സന്ദർശനം നടത്തി തിരിക്കാമെന്നു കരുതിയതാ... സമയം നാലുമണിയായിരിക്കുന്നു. എല്ലാവർക്കും ചായയും ഉണ്ടാക്കി നൽകി... ഇനി തിരിച്ചില്ലെങ്കിൽ അങ്ങെത്തുമ്പോൾ ഒരുപാട് ലേറ്റാവും.. അവിടുന്ന് ചക്കയും മാങ്ങയും പലഹാരങ്ങളും പൊതിഞ്ഞ് സ്റ്റീഫന്റെ ഭാര്യ കാറിൽ കൊണ്ടുവച്ചു. വേണ്ടെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. വീട്ടിൽ വരുമ്പോഴും ഇതുപോലെയാ...എല്ലാവരും യാത്ര പറഞ്ഞ് പുറത്തേയ്ക്കിറങ്ങി..

“ഹമീദ്ക്കാനോടും ഉമ്മയോടും അന്വേഷണം പറയണേ...“

“വാപ്പയ്ക്ക് നിർബന്ധമായിരുന്നു. ഇവിടെ വന്ന് നേരിട്ട് കണ്ട് സുഖവിവരം അറിയണമെന്ന്... പിന്നെ വാപ്പയൊന്നു ആരോഗ്യം വീണ്ടെടുക്കട്ടെയെന്നു കരുതി...“

അവർ യാത്ര പറഞ്ഞ് വണ്ടിയിൽ കയറി.. റോസിയും മമ്മിയും അവരെ ടാറ്റപറഞ്ഞു സ്റ്റീഫൻ  പുറത്തിറങ്ങിയില്ല... കൂടുതൽ നടക്കരുതെന്നു പറഞ്ഞിട്ടുണ്ട്. അവരുടെ വാഹനം ചെറുറോഡിൽ നിന്നും ഹൈവേയിലേയ്ക്ക് കയറി... നേരേ വീട്ടിലേയ്ക്ക്... വണ്ടിയിൽ കയറി അൽപം കഴിഞ്ഞപ്പോഴേയ്ക്കും കുട്ടികളും ഉറക്കം തുടങ്ങിയിരുന്നു....




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 20 06 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 13 06 2021



5.6.21

നിഴൽവീണവഴികൾ ഭാഗം 129

 

കാഴ്ചയിൽ വിശ്വസ്തനാണെന്നു തോന്നി... അദ്ദേഹത്തെ ജോലിയേൽപ്പിച്ച് അവർ യാത്ര തിരിച്ചു.. റഷീദ് തന്റെ ഫോൺ നമ്പറും നൽകി... മറ്റന്നാൾ വന്നിട്ട് ഒരാളെ വിളിച്ച് വീടിനകവും വൃത്തിയാക്കണം..

അവർ വരുന്നവഴിക്ക് ജംങ്ഷനിൽ നിന്നും കുറച്ച് ബേക്കറി സാധനങ്ങളും നാടൻ പലഹാരങ്ങും വാങ്ങി... നേരേ വീട്ടിലേയ്ക്ക്....

വീട്ടിലെത്തിയപ്പോഴേയ്ക്കും വൈകുന്നേരമായിരുന്നു. വാഹനം ഗേറ്റ് കടന്ന് വീട്ടുമുറ്റത്തെത്തി.

“ഫസലേ നമുക്ക് വിഷ്ണുവിനെ ഒന്നു കണ്ടിട്ടു വരാം. രണ്ടുദിവസമായി സുഖമില്ലാതിരിക്കുകയല്ലേ..“

“ശരി മാമാ...“  അവർ വാങ്ങിയ സാധനങ്ങൽ ഫസലും റഷീദുംകൂടി പെറുക്കി അകത്തു വച്ചു.

“എന്തായി റഷീദേ..“ ഹമീദ് ചോദിച്ചു.

“പോയകാര്യങ്ങലെല്ലാം നടന്നു വാപ്പാ..“

“ഇനി പ്രശ്നമൊന്നുമില്ലല്ലോ..“

“ഇല്ല വാപ്പാ.. വില്ലേജാഫീസർ പരിചയമുള്ള ആളായിരുന്നു. വാപ്പയ്ക്കറിയാം സുമേഷ്.. എന്റെകൂടെ പഠിച്ചതാ...“

“ഓർക്കുന്നില്ല... എന്തായാലും കാര്യം ഭംഗിയായി നടന്നല്ലോ...“

“വാപ്പാ. ഞാനും ഫസലും കൂടി വിഷ്ണുവിന്റെ വീട്ടിലേയ്ക്കൊന്നു പോയിട്ടു വരാം.. രണ്ടുദിവസമായി അവനെ കണ്ടിട്ട്... സുഖമില്ലെന്നു പറഞ്ഞതാ..“

“അതു ശരിയാ... ഞാൻ വയ്യാണ്ടായപ്പോ വളരെ കഷ്ടപ്പെട്ടതാ... നിങ്ങളൊന്നു പോയിട്ടു വാ...“

റഷീദും ഫസലും പുറത്തേയ്ക്കിറങ്ങി.. തൊട്ടയൽപക്കമാണ്. പക്ഷേ അവിടേയ്ക്കുള്ള വഴി കുറച്ചു ചുറ്റിയിട്ടാണ്. ഗേറ്റ് കടന്ന് അവർ നടന്നു...

“നീ ഇവിടെ വന്നിട്ടുണ്ടോ..“

“ഒന്നുരണ്ടുപ്രാവശ്യം..“

“ഞാൻ ആദ്യമാ..... സാധാരണ അവൻ അങ്ങോട്ടു വരുന്നതുകൊണ്ട് ഇങ്ങോട്ടു വരേണ്ടആവശ്യവുമില്ലായിരുന്നു.“

അവർ ഗേറ്റ് കടന്നപ്പോഴേ.. വാതിലിൽ ആളെത്തി.. വിഷ്ണുവിന്റെ അമ്മ... ഒരു കൊച്ചു വീട്... സാധാരണക്കാരായിരുന്നു അവർ. വിഷ്ണുവിന്റെ അച്ഛൻ നേരത്തേ മരിച്ചതാ.. അമ്മയായിരുന്നു വിഷ്ണുവിനേയും സഹോദരിയേയും നോക്കിയത്... അവരുടെ അധ്വാനത്തിന്റെ ഫലം ഇപ്പോൾ അവർ രക്ഷപ്പെട്ടു വരുന്നു. മകളെ നല്ലനിലയിൽ വിവാഹം കഴിപ്പിച്ചയച്ചു. സ്വന്തമായി വാങ്ങിയ വീടും പുരയിടവുമാണിത്... കൊച്ചു വീടെങ്കിലും നല്ല ഭംഗിയുള്ള വീടായിരുന്നു. മുറ്റത്ത് നല്ല ചെടികൾ വളർന്നുനിൽക്കുന്നു. വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞിട്ടില്ല..

“ങ്ഹാ.. സാറേ.. വാ സാറേ..“

“വിഷ്ണുവില്ലേ..“

“ഉണ്ട്... നല്ല ശരീരസുഖമില്ല.. അതാ അവൻ അങ്ങോട്ടൊന്നും വരാതിരുന്നത്..“

രണ്ടാളും വീടിനകത്തു കടന്നു. അപ്പോഴേയ്ക്കും ക്ഷീണിതനായി വിഷ്ണു അവന്റെ റൂമിനു പുറത്തേയ്ക്കിറങ്ങി..

“ങ്ഹാ.. ഇക്കാ... വിളിച്ചിരുന്നെങ്കിൽ ഞാനങ്ങോട്ടു വരില്ലായിരുന്നോ..“

“പിന്നെ. സുഖമില്ലാത്ത ആളല്ലേ അങ്ങോട്ടു വരാൻ..“

“എന്താ പ്രശ്നം..“

“രണ്ടുദിവസമായി നല്ല ശരീരംവേദനയും പനിയുമുണ്ട്..“

“ഡോക്ടറെ കാണിച്ചില്ലേ..“

“ഇല്ല. ഗുളികയുണ്ടായിരുന്നു. അതു കഴിച്ചു..“

“എന്നിട്ടു കുറവുണ്ടോ..“

“ഇല്ല.. എന്തായാലും രണ്ടുമൂന്നു ദിവസം എടുക്കും..“

“എന്നാൽ ഒരുങ്ങിക്കോ... ഞാൻ പോയി വണ്ടിയെടുത്തുകൊണ്ടു വരാം.. നമുക്ക് ജംഗ്ഷനിലെ ക്ലീനിക്കിലോട്ടു പോകാം..“

“വേണ്ടിക്കാ..“

“വേണോ വേണ്ടയോ എന്നു ഞാൻ തീരുമാനിക്കാം..“

“വിഷ്ണുവിന് മറുത്തൊന്നും പറയാനുള്ള അവസരം നൽകിയില്ല..“

“ഞാനും പറഞ്ഞതാ സാറേ. ഡോക്ടറെ കാണാൻ.. അവൻ പറഞ്ഞ് അതങ്ങ് മാറുമെന്ന്.. ഇപ്പോ പലതരത്തിലുള്ള പനിയല്ലേ സാറേ..“

“അമ്മ പേടിക്കേണ്ട.. ഇവനെ ഡോക്ടറെ കാണിച്ചിട്ടു പോരാം..“

റഷീദിനെ കുറിച്ച് അവർ കരുതിയത് വലിയ പണക്കാരൊക്കെയല്ലേ.. അതിന്റേതായ ഗമയൊക്കെ കാണുമെന്നാ.. എന്നാൽ സ്വന്തം മോനെപ്പോലെയാണ് അവന്റെ പെരുമാറ്റം ആ അമ്മയ്ക്ക് റഷീദിന്റെ പെരുമാറ്റത്തിൽ സന്തോഷം തോന്നി കൂടെ അത്ഭുതവും...

വിഷ്ണു റഡിയായി വന്നു...

“വിഷ്ണു ഇവിടെ നിൽക്ക്.. ഞാൻ പോയി വണ്ടിയെടുത്തുകൊണ്ടു വരാം... ഫസലേ നീയും ഇവിടെ നിന്നോ.. വണ്ടി വരുമ്പോൾ ഗേറ്റിനടുത്തേയ്ക്ക് വന്നാൽ മതി..“

“റഷീദ് വീട്ടിലേയ്ക്കു പോയി.. വീട്ടുകാരോട് കാര്യം പറഞ്ഞു..

“നല്ല കാര്യം റഷീദ്.. അവൻ നല്ല ആത്മാർത്ഥതയുള്ള ചെക്കനാ...“

“ശരിയാ വാപ്പാ..“

റഷീദ് വണ്ടിയുമായി ഗേറ്റിനടുത്തെത്തി.. അവർ രണ്ടാളും വണ്ടിയിൽ കയറി.. വിഷ്ണുവിന് നല്ല ക്ഷീണമുണ്ട്.

അൽപനേരത്തിനകം വാഹനം ക്ലീനിക്കിനടുത്തെത്തി.. ആ ഗ്രാമത്തിലെ ഒട്ടുമിക്ക ആൾക്കാരും എത്തുന്നൊരു ക്ലിനിക്കായിരുന്നത്. കുറച്ച് പ്രായംചെന്ന ഡോക്ടറാ... വലിയ തിരക്കില്ലായിരുന്നു. അവർ ഡോക്ടറുടെ അടുത്തെത്തി.

വിഷ്ണു കാര്യങ്ങൾ ഡോക്ടറോടു പറഞ്ഞു..

ഡോക്ടർ പരിശോധനയ്ക്കു ശേഷം അവരോടു പറഞ്ഞു.

“ഇത് വൈറൽ ഫിവറാ.. നാലഞ്ചു ദിവസം പനി കാണും. ചെറിയ കഫം ഉണ്ട്... ആന്റിബയോട്ടിക് അഞ്ചു ദിവസത്തേയ്ക്ക് എഴുതാം... പനിക്ക് ഒരു ഇഞ്ചക്ഷൻ എടുക്കാം...“

അവർ നഴ്സിംഗ് റൂമിലെത്തി.. ഒരു ഇഞ്ചക്ഷൻ എടുത്തു. അവിടെവച്ചുതന്നെ രണ്ടു ഗുളിയകളും നൽകി... ലൈറ്റ് ആഹാരം കഴിച്ചാൽ മതിയെന്നു പറഞ്ഞു.

അവർ അവിടെ നിന്നും തിരിച്ചു. വീട്ടിലെത്തിയപ്പോഴേയ്ക്കും വിഷ്ണുവിന് തെല്ലൊരാശ്വാസം തോന്നി... അവർ അവനെ വീട്ടിലെത്തിച്ചു. അമ്മയോട് കാര്യങ്ങൾ പറഞ്ഞു..

“എന്തേലും പ്രശ്നമുണ്ടെങ്കിൽ വിളിക്കണേ.. ഞങ്ങൾ തൊട്ടയൽപക്കത്തു കിടക്കുകയല്ലേ...“

“വിളിക്കാം സാർ..“

“ഈ സാർ വിളിയൊന്നു നിർത്താമോ.. വിഷ്ണുവിനെ പേരല്ലേ വിളിക്കുന്നത്...എന്നെയും പേര് വിളിച്ചാൽ മതി..“

“അത് സാർ..“

“ഒരു അതുമില്ല...“

“സാർ ശ്രമിക്കാം... ചായയിടട്ടോ സാർ..“

“വേണ്ട... ഇനിയൊരിക്കലാവാം..“

അവർ അവിടെനിന്നും യത്ര പറഞ്ഞിറങ്ങി..

വീട്ടിലെത്തിയപ്പോഴേയ്ക്കും അവിടെ ഒരു വാഹനം റോഡിൽ പാർക്ക് ചെയ്തിരിക്കുന്നു. ആരോ വീട്ടിൽ എത്തിയെന്നു തോന്നുന്നു... അവർ വാഹനം ഗേറ്റിനുള്ളിലൂടെ പാർക്കിംഗ് ഏരിയയിലെത്തിച്ചു. അപ്പോഴേയ്ക്കും സഫിയ പുറത്തേയ്ക്കിറങ്ങി വന്നു.

“ആരാ സഫിയാ...“

“ഗോപി ഡോക്ടറാ... അവർ നാട്ടിലേയ്ക്ക് പോകുന്നവഴിയാ.. പോകുന്ന വഴി ഇതുവഴി വന്നു.. അടുത്ത മാസം ഇവന് ക്ലാസ് തുടങ്ങുകയല്ലേ.. അതിനായി കുറച്ചു പുസ്തകങ്ങളും കൊണ്ടുവന്നു...“

അവർ തിടുക്കപ്പെട്ട് അകത്തേയ്ക്ക് കയറി..

“നമസ്കാരം ഡോക്ടർ.“

“റഷീദേ.. നമ്മൾതമ്മിൽ പ്രായവ്യത്യാസമൊന്നുമില്ല.. ഒരുമിച്ച് പഠിച്ചവർ.. ഞാൻ പണ്ടേ പറഞ്ഞതാ.. എന്നെ ഡോക്ടറെന്നു വിളിക്കരുതെന്ന്. പേര് വിളിച്ചാൽ മതി..“

“പിന്നേ.. ഡോക്ടറെ ഞാൻ ഡോക്ടറെന്നല്ലാതെ പിന്നെന്തു വിളിക്കാനാ..“

“അവിടെ ചെറിയൊരു കൂട്ടച്ചിരിയുയർന്നു.“

കുറേ നാളുകൾക്കു ശേഷമാണ് റഷീദും ഗോപിയും ഒരുമിച്ചു കാണുന്നത്. അവർ പലതും സംസാരിച്ചിരുന്നു. നാട്ടിലെ കാര്യങ്ങളും കോളേജിലെ കാര്യങ്ങളും. ഇതിനിടയിൽ ഫസലും ഹമീദ്ക്കയും മറ്റുള്ളവരും കേൾവിക്കാരായിരുന്നു. ഹമീദ് കഴിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. എക്സ്റേയും സ്കാനിംഗ് റിപ്പോർട്ടും കണ്ടു...

“ഇത് പേടിക്കാനൊന്നുമില്ലെന്നേ.. ചെറിയ പ്രശ്നങ്ങൾ അതിപ്പോൾ എന്നെ പരിശോധിച്ചാലും കാണും..“

“അതെന്നെ സമാധാനിപ്പിക്കാൻ പറയുകയല്ലേ ഡോക്ടറെ.. ഈ ഡോക്ടർമാരെല്ലാം ഇങ്ങനെയാ..“

“ങ്ഹാ.. ഇതാ കുഴപ്പം. ഇത്രയും നാൾ പേരു വിളിച്ച ആളിപ്പോൾ ഡോക്ടറേയെന്നു വിളിക്കുന്നു.“

“അത് ബഹുമാനവും സ്നേഹവും കൊണ്ടല്ലേ മോനേ..“

“ങ്ഹാ.. അങ്ങനെ വിളിക്ക്.. അതില് സ്നേഹവുമുണ്ട്.“

“ഫസലേ.. ഇനി ദിവസങ്ങളില്ല.. ഒരുമാസം തികച്ചില്ല... ചില പ്രത്യേക കാരണങ്ങളാലാണ് പുതിയ ക്ലാസ് തുടങ്ങാൻ താമസിച്ചത്... കോളേജ് വികസനവും ഹോസ്റ്റലിന്റെ പണിയും ഇടയ്ക്ക് മുടങ്ങിപ്പോയിരുന്നു. ആയതിനാലാണ് ഇത്രയും താമസിച്ചത്. ക്ലാസ് താമസിക്കുന്നതുകാണിച്ച് പത്രങ്ങളിലും വാർത്തവന്നിരുന്നു. എന്തായാലും പണികൾ വരും ദിവസങ്ങളിൽ തീർക്കാനുള്ള തത്രപ്പാടിലാണ്... ഫസലൊക്കെ പുതിയ ബ്ലോക്കിലായിരിക്കും.. താമസം...“

ഫസലും വളരെ സന്തോഷത്തിലായിരുന്നു. ക്ലാസ്സ് തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങളല്ലേയുള്ളൂ... പുതിയ കൂട്ടുകാർ.. പുതിയ വിഷയം... ഒരു ഡോക്ടറെന്ന ലേബൽ....

“പിന്നെ.. പഠിക്കാനുള്ളതെല്ലാം ഒന്നു റഫർ ചയ്തു വെക്കണേ ... ഞാൻ തന്നിരിക്കുന്ന പുസ്തകങ്ങൾ ഒന്ന് ഓടിച്ചു നോക്കിയാൽ ഏകദേശം ഒരു ഐഡിയ കിട്ടും.. ബാക്കി നീ അങ്ങോട്ടല്ലേ വരുന്നത്...“

“അതേ ഇവനെ ഒന്നു പിഴിഞ്ഞ് റഡിയാക്കണം...“..

“അതൊക്കെ ഞാനേറ്റു..“

അവർ ഇരുട്ടുന്നതുവരെ സംസാരിച്ചും പറഞ്ഞുമിരുന്നു. എല്ലാവരും കുറേ നാളുകൾക്കുശേഷമാണ് ഇങ്ങനെയൊരു ഒത്തുകൂടലുണ്ടായത്. ഇതിനിടയിൽ സഫിയയ്ക്കു വീടുവയ്ക്കുന്ന കാര്യങ്ങളും... ഗൾഫിലെ ബിസിനസ്സിനെക്കുറിച്ചും... അൻവറിന്റെ സ്ഥലമെഴുത്തിനെക്കുറുച്ചുമൊക്കെ അവർ സംസാരിച്ചു. പോകാൻ നേരം ഹമീദിന്റെ കരം ഗ്രഹിച്ചു അദ്ദേഹം പുറത്തേയ്ക്കിറങ്ങി.. എല്ലാവരോടും യാത്ര പറ‍ഞ്ഞു.. അവർ ഗേറ്റ് വരെ അദ്ദേഹത്തെ അനുഗമിച്ചു. സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു. ഇനി അവിടെ എത്തുമ്പോൾ എന്തായാലും പത്തു പന്ത്രണ്ടു മണിയാകുമല്ലേ...

“വലിയ ട്രാഫിക് കാണില്ല.. അതുകൊണ്ടു ഓടിച്ചു പോകാം.. പിന്നെ എന്റെ യാത്രയെല്ലാം രാത്രികളിൽ തന്നെയാണ്. ഇതിനിടയിൽ വല്ല എമർജൻസിയും വരാതിരുന്നാൽ ഭാഗ്യം.. കഴിഞ്ഞ ആഴ്ച വീട്ടിലേയ്ക്ക് പോകാനായി തിരിച്ചതാ.. പത്തറുപതു കിലോമീറ്റർ യാത്രചെയ്തു. അപ്പോഴാണ് ഹോസ്പിറ്റലിൽ നിന്നും വിളിവന്നത്.. മിനിസ്റ്ററെ എമർജൻസിയായിഅഡ്മിറ്റ് ചെയിതിരികുന്നു.. ചെറിയൊരു സ്ട്രോക്ക്... നമ്മൾ ന്യൂറോ ഡിപ്പാർട്ടുമെന്റായതിനാൽ തിരികെവന്നേപറ്റൂവെന്ന് സൂപ്രണ്ട്... പിന്നെ തിരികെവരേണ്ടിവന്നു. അന്നു ഞാൻ ചെല്ലുമെന്നുകരുതി വീട്ടുകാർ ഉണ്ടാക്കിവച്ച ഭക്ഷണം അടുത്തദിവസം എടുത്തു കളയേണ്ടിവന്നെന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞു...“

“ങ്ഹാ.. ഫസലേ.. ഒരു ഡോക്ടറായാൽ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാ.... ഏതു നിമിഷവും സേവന സന്നദ്ധനായിരിക്കണം.. ഇതൊക്കെ പഠനം തുടങ്ങുമ്പോൾ മനസ്സിലാകും.. മറ്റുള്ളവുടെ ജീവൻ നമ്മുടെ പക്കലാ... ജീനൻ നൽകുന്നത് ദൈവമാമണെങ്കിലും അതു സംരക്ഷിക്കാൻ നമ്മളും പ്രയത്നിക്കണം...“

അവൻ തലകുലുക്കി...

“അപ്പോൾ ശരി.. ബൈൈ...“

വാഹനം റിവേഴ്സെടുത്ത് ടാറ്റപറഞ്ഞു പോയി...

അവർ വീട്ടിലേയ്ക്കും. ഫസൽ ഗേറ്റ് കുറ്റിയിട്ട് പൂട്ടി അവർക്ക് പിറകിലായി നടന്നു....




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 13 06 2021



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 06 06 2021

29.5.21

നിഴൽവീണവഴികൾ ഭാഗം 128

 

 

റഷീദ് അവനെ എല്ലാ ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചു. ഹമീദിനും ആളെ നന്നായി ഇഷ്ടപ്പെട്ടു. എന്തായാലും തനിക്ക് ഒരു സഹായം ആവശ്യമാണ്. പെണ്ണുങ്ങളെക്കൊണ്ട് തന്നെ താങ്ങി എഴുന്നേൽപ്പിക്കാനൊന്നും പറ്റില്ല. റഷീദും അൻവറും ഇവിടില്ലതാനും.. അവരുടെ ജോലിക്ക് താനൊരു തടസ്സമാവാനും പാടില്ല... സന്തോഷപൂർവ്വം ഹമീദിനോടും മറ്റുള്ളവരോടും യാത്രപറഞ്ഞ് കുഞ്ഞു  പിരിഞ്ഞു..

കുറേദിവസങ്ങൾക്കു ശേഷമാണ് ഫസലിന് പുറത്തേയ്ക്ക് ഒരു കറക്കത്തിനുള്ള അവസരം കിട്ടിയത്. രാവിലെ തന്നെ കുളിച്ചു പുതു വസ്ത്രങ്ങളണിഞ്ഞ് കാപ്പികുടിക്കാനായി ഡൈനിംഗ് ടേബിളിലെത്തി.

”ഇന്നെവിടേയ്ക്കാ.” സഫിയ ചോദിച്ചു.

”അതുമ്മാ റഷീദ് മാമ പറ‍ഞ്ഞില്ലേ.. ഇന്ന് ടൗൺ വരെ പോകാൻ റഡിയാകാൻ പറഞ്ഞിരുന്നു.”

”ഓ...” അഭിമന്യുവിന്റെ കുടുംബവീട്ടിലൊന്നു പോകണം.. അവിടുത്തെ വില്ലേജാഫീസിൽ കരമൊടുക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ടെന്നറിഞ്ഞു. അതു ശരിയാക്കണം..

”ഓ. അതങ്ങു മറന്നുപോയി.. അതിന് റഷീദ്ക്ക റഡിയായോ...”

”റഡിയായില്ലേ...” അപ്പോഴേയ്ക്കും റഷീദ് കുഞ്ഞിനേയുമെടുത്ത് റൂമിന് പുറത്തേയ്ക്കിറങ്ങി.

”എന്താ ഉമ്മയും മോനുമായി..”

”ഇക്കാ.. ഇവൻ പറയുന്നു ഇന്ന് എവിടെയോ പോകാനായി ഇക്കാ ഇവനോട് പറഞ്ഞുവെന്ന്.”

”അതിന് നീ ഇപ്പോഴേ റഡിയായോ...”

”ഇപ്പോഴല്ലേ പോകേണ്ടത്..”

”നമുക്ക് പത്തുമണിക്ക് പോയാൽ മതി.. എന്തായാലും നീ റഡിയായില്ലേ... ജംഷ്നിൽ പോയി കുറച്ചു സാധനങ്ങൾ വാങ്ങിപോരേ..”

ഫസൽ ക്ലോക്കിലേയ്ക്ക് നോക്കി.. സമയം എട്ടുമണി ആയിട്ടേയുള്ളൂ.. താൻ വളരെ നേരത്തെ റഡിയായി... ചമ്മലടക്കിക്കൊണ്ട് അവൻ അവിടെനിന്നും എഴുന്നേറ്റു...

”എന്നാൽ എനിക്കും കുറച്ചു സാധനങ്ങൾ വാങ്ങണം ഫസലേ..” സഫിയ പറഞ്ഞു...

”അവന് ഒരു ലിസ്റ്റ് കൊടുത്തു. റഷീദ്ക്കാക്ക് കുറച്ച് സ്റ്റേഷനറി ഐറ്റംസും സഫിയക്ക് കുറച്ച് വീട്ടുസാധനങ്ങളുംവാങ്ങണം..”

അവൻ ലിസ്റ്റുമായി പുറത്തേയ്ക്കിറങ്ങി.. നല്ല തെളിഞ്ഞ കലാവസ്ഥ.. അവൻ ബൈക്കുമെടുത്ത് ഗേറ്റ് കടന്ന് പുറത്തേക്ക്. ഉപ്പ എഴുന്നേറ്റിട്ടില്ല ഉണർത്താൻ അവൻ നിന്നില്ല.  മരുന്നു കഴിക്കുന്നതിനാൽ അതിന്റെക്ഷീണം കാണും.. സാധാരണ അഞ്ചുമണിക്ക് ഉണരാറുള്ളതാണ്. ഡോക്ടറുടെ നിർദ്ദേശം കൂടുതൽ സമയം ഉറങ്ങണമെന്നാണ്. അതിനുള്ള ഗുളികയും നൽകിയിട്ടുണ്ട്. അതുകൊണ്ട് ആരും ഒൻപതു മണിക്കു മുന്നേ വിളിക്കാറില്ല...

അവൻ ബൈക്കിൽ പതുക്കെ ജംഗ്ഷനിലേയ്ക്ക് തിരിച്ചു. തന്റെ പുതിയ ഇരയുടെ വീടിനടുത്തെത്തി... ബൈക്കിന് വേഗത കുറച്ചു.. അകത്തേയ്ക്ക്നോക്കി. ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു. ഇതെന്തു പറ്റി.. ഇവരിവിടില്ലെ.. ഹോസ്പിറ്റലിൽ നിന്ന് തിരികെവരുമ്പോഴും നോക്കിയിരിരുന്നു. അപ്പോഴും പൂട്ടിയിട്ടിരിക്കുകയായിരുന്നു. താൻ അവരുമായി ബന്ധം സ്ഥാപിച്ചെങ്കിലും അവരുടെ കുടുംബകാര്യങ്ങളെക്കുറിച്ച് കൂടുതലൊന്നുമറിയില്ല. ടെലിഫോൺ നമ്പർചോദിച്ചെങ്കിലും കൊടുത്തില്ല. അവൻ നേരേ ജംഗ്ഷനിലെത്തി.

വീട്ടിൽ നിന്നും പറഞ്ഞതുപോലെ സാധനങ്ങൾ വാങ്ങി. വീട്ടിൽ നിന്ന് സഞ്ചി കൊണ്ടുവന്നിരുന്നു. അതു ഭദ്രമായി ബൈക്കിന്റെ ക്ലിപ്പിൽ തൂക്കിയിട്ടു. തിരികെ വീട്ടിലേയ്ക്ക്. തിരികെ വരുമ്പോൾ അവൻ അവളുടെ വീടിനു മുന്നിൽ ബൈക്ക് നിർത്തി. ഒരു സ്ത്രീ ഗേറ്റ് പൂട്ടി പുറത്തേയ്ക്കിറങ്ങുന്നു. അവനെ കണ്ടതും അവർ അവനോട് ചോദിച്ചു.

”ഇവിടെ വന്നതാണോ?”

”... ഇവിടാരുമില്ലേ...?”

”ഇല്ല... അവർ മരുമോളേയും കൂട്ടി അവരുടെ കുടുംബവീട്ടിലേയ്ക്ക് പോയി... അവൾക്ക് വിശേഷാ... എന്തേലും പറയണോ...”

”വേണ്ട ഒന്നും പറയേണ്ട... ചില ഇലക്ട്രിക് വർക്കുചെയ്യണമെന്ന് പറഞ്ഞിരുന്നു..”

”ങ്ഹാ.. അതിന്അവർ അടുത്തെങ്ങും വരുന്ന ലക്ഷണമില്ല... അവളുടെ ഭർത്താവ് കഴിഞ്ഞആഴ്ച പോയതേയുള്ളൂ... ഇവിടെ വയസ്സായ അമ്മായും മോളും മാത്രമല്ലേയുള്ളൂ.. അതിനാൽ അവരങ്ങുപോയതാ...”

അവന് വലുതായൊന്നും ചോദിക്കേണ്ടിവന്നില്ല... അവർ കാര്യങ്ങളെല്ലാം അവനോടു വിവരിച്ചു.

”എന്താ പേര്.. അവൾവൈകിട്ട് വിളിക്കും അപ്പോൾ പറഞ്ഞേക്കാം..”

”പറഞ്ഞാൽ മതി... ഇലക്ട്രിക് ജോലിചെയ്യുന്ന ഫസൽ വന്നിരുന്നുവെന്ന്... ഫോൺ നമ്പരുണ്ടോ..”

”അവരുടെ നമ്പർ കാണാതറിയില്ല... എന്റെ വീട്ടിലെ നമ്പർ തരാം.. വിളിച്ചാൽ മതി...”

അവരുടെ നമ്പർ ഫസലിന് പറഞ്ഞുകൊടുത്തു. ആ നാലക്ക നമ്പർ മനസ്സിൽ ഓർത്തുവച്ചു അവൻ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു. പ്രായം എഴുപത്തിയഞ്ചു വയസ്സുവരും... തൊട്ടയൽപക്കത്തുള്ളവരാ... അവരെ താക്കോൽ എൽപ്പിച്ച് പോയതാണ്.

അവൻ ബൈക്കിൽ വീട്ടിലേയ്ക്ക്.. വാങ്ങിയ സാധനങ്ങൾ അവൻ മേശപ്പുറത്തുവച്ചു. അപ്പോഴേയ്ക്കും റഷീദ് റഡിയായി എത്തിയിരുന്നു. രണ്ടാളും ഒരുമിച്ചിരുന്ന് കാപ്പികുടിച്ചു. റഷീദ് തന്റെ മോൾക്കും കുറേശ്ശേ ദോശ നൽകുന്നുണ്ടായിരുന്നു. അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേയ്ക്കും ഹമീദ് പ്രഭാതകൃത്യങ്ങൾ നടത്തി പുറത്തേയ്ക്കിറങ്ങി.. വീൽചെയറിൽ തന്നെ.. ഇപ്പോൾ അതിൽ കയറാനും ഇറങ്ങും സ്വയം ഓടിക്കാനും പഠിച്ചിരിക്കുന്നു. എന്നാലും അദ്ദേഹത്തിന്റെ സൈനബയുടെ സഹായം എല്ലാറ്റിനുമുണ്ട്..

”എങ്ങോട്ടാ റഷീദേ...”

”അഭിമന്യുവിന്റെ കുറച്ചു കാര്യങ്ങൾ ശരിയാക്കാനുണ്ട് വാപ്പാ..”

”ഉച്ചയ്ക്കുമുമ്പെത്തുമോ..”

”എത്തണം... വില്ലേജാഫീസിലേയ്ക്കാ യാത്ര.. സർക്കാർ കാര്യമല്ലേ... പോയി നോക്കട്ടെ..”

ഫസലും റഷീദും യാത്രപറഞ്ഞ് പിരിഞ്ഞു... റഷീദാണ് വണ്ടിയോടിച്ചത്. അവർ പരസ്പരം ഓരോ കാര്യങ്ങളും ചോദിച്ചും പറഞ്ഞും യാത്ര തുടർന്നു. ഒന്നരമണിക്കൂറെടുത്തു വില്ലേജാഫീസിലെത്താൻ. അവിടെ കാര്യങ്ങൾ ചെയ്തു തരുന്ന ഒരാളെ നേരത്തേ വിളിച്ച് പറഞ്ഞിരുന്നു. അവരെ കണ്ടയുടനെ അയാൾ പുറത്തേയ്ക്കിറങ്ങിവന്നു.

”സാറേ.. ഞാൻ എല്ലാം വില്ലേജാഫീസർക്ക് കൊടുത്തിട്ടുണ്ട്... കുറച്ചു താമസിച്ചാ എത്തിയത്.. ഒരു മീറ്റിംഗ് നടക്കുന്നു. അതു കഴിഞ്ഞാൽ ഒപ്പിട്ടു കിട്ടും... സാറിപ്പോൾ വണ്ടിയിൽ തന്നെ ഇരുന്നോ..”

അവർ അരമണിക്കൂറോളം കാറിൽത്തന്നെയിരുന്നു. അപ്പോഴേയ്ക്കും നേരത്തേ വന്ന ആൾ വില്ലേജാഫീസിനു പുറത്തു നിന്നും അവരെ കൈയ്യാട്ടി വിളിച്ചു. അവർ രണ്ടാളും വില്ലേജാഫീസിലേയ്ക്ക്... വില്ലേജാഫീസറുടെ റൂമിനു പുറത്തു നിന്നും. അവിടെനിന്നും ഒരാളിറങ്ങിയപ്പോൾ അവരോട് കയറിക്കള്ളാൻ പറഞ്ഞു.. മുന്നേ അയാൾ കയറി... അവിടെത്തി അയാൾ റഷീദിനെ പരിചയപ്പെടുത്തി... റഷീദ് അയാളെയൊന്നു നോക്കി...

”സുമേഷ്...”

”അതേ.... അറിയാമോ...”

”ഒന്നു സൂക്ഷിച്ചുനോക്കിയേ...”

”റഷീദ്... ഓ.. എത്രകാലമായി കണ്ടിട്ട്...” അദ്ദേഹം റഷീദിനടുത്തെത്തി ആലിംഗനം ചെയ്തു...

”എത്ര കാലമായി കണ്ടിട്ട്...”

”ശരിയാ.. വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഞാൻ ഇവിടെ സ്ഥലംമാറിവന്നിട്ട് മൂന്നു മാസങ്ങളേ അയിട്ടുള്ളൂ... അങ്ങ് ഇടുക്കിയിലായിരുന്നു.”

”നിങ്ങൾ ഇരിക്ക്.. എന്തുണ്ട് റഷീദേ വിവരങ്ങൾ...”

”അപ്പോൾ നിങ്ങൾ കൂട്ടുകാരായിരുന്നോ..” അവരെ സഹായിക്കാനെത്തിയ ആൾ ചോദിച്ചു.

”അതേ.. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ്... പത്താം ക്ലാസ്സുവരെ... പക്ഷേ കണ്ടിട്ട് ഒരുപാട് വർഷങ്ങളായിരിക്കുന്നു.”

”ഒരിക്കലും കാണുമെന്നു കരുതിയതല്ല... എന്തായാലും കാണാൻ സാധിച്ചത് വലിയ ഭാഗ്യം.. റഷീദ് നമ്മുടെ അഭിമന്യുവിനെക്കുറിച്ച് വല്ലതുമറിയുമോ..”

”അഭി ഇപ്പോൾ എന്നോടൊപ്പം ഗൾഫിലാ...”

”അതേയോ.... അന്ന് ഒരു സുപ്രഭാതത്തിൽ അവൻ നമ്മളോടൊക്കെ യാത്രപോലും പറയാതെ പോയതാ... എങ്ങനുണ്ട് ആൾ..”

”ഞാൻ വളരെ അപ്രതീക്ഷിതമായി ഗൾഫിൽ കണ്ടുമുട്ടി... അന്നുമുതൽ അവൻ എന്നോടൊപ്പമുണ്ട്... ഈയടുത്താ വിവാഹം നടന്നത്.. അന്ന് പലരേയും കണ്ടുപിടിക്കാൻ ഒരു ശ്രമം നടത്തി. കണ്ടെത്തനായില്ല... പിന്നെ തിരക്കുമായിരുന്നുവല്ലോ...”

അവർ പരസ്പരം കുടുംബകാര്യങ്ങളും സ്കൂളിലെ പഴയ കാലങ്ങളും അയവിറക്കി... അതിനിടയിൽ അവർക്ക് ചായയുമെത്തിയിരുന്നു...

”റഷീദ് ഞാനെന്താണ് ചെയ്യേണ്ടത്..”

അപ്പോഴേയ്ക്കും അവരുടെ ഫയൽ കൂടെവന്ന സഹായി എടുത്തു നൽകി...

”സുമേഷേ... ഇത് നമ്മുടെ അഭിമന്യുവിന്റെ പേപ്പറാ... അവന്റെ ബന്ധുക്കളാണല്ലോ അവന്റെ വസ്തുക്കളെല്ലാം കൈയ്യടക്കി വച്ചിരുന്നത്. അവസാനം അതെല്ലാം അവർ തിരികെനൽകി.. അതിന്റെ കരമടക്കാനായില്ലായിരുന്നു. അതിനായി അവൻ കഴിഞ്ഞപ്രാവശ്യം ശ്രമിച്ചിട്ട് നടന്നില്ല.. ഇത്തവണ അതുമായി ഞാനിങ്ങുപോന്നു..”

”അതിനെന്താ നമുക്കു ചെയ്യാമല്ലോ...” അയാൾ ഫയൽ ഒത്തുനോക്കി.. എല്ലാം കറക്ട്... ഒപ്പിട്ട് സീൽ ചെയ്തു... രജിസ്റ്ററിൽ രേഖപ്പെടുത്താൻ സഹായിയോട്പറഞ്ഞു... അദ്ദേഹം അതുമായി ഓഫീസ് ക്ലർക്കിനടുത്തേയ്ക്കു പോയി...”

”എവിടെയാ താമസം സുമേഷ്..”

”ഞാനിവിടെ കോർട്ടേഴ്‌സിലാ... വലിയ സൗകര്യങ്ങളൊന്നുമില്ല..”

”കുടുംബം...”

”ഭാര്യ രണ്ടു കുട്ടികൾ.. ഞാൻ സ്ഥലംമാറിപ്പോകുന്നതിനനുസരിച്ച് അവരും സ്കൂളുകൾ മാറും... മൂത്ത ആൾ ആറിൽ പഠിക്കുന്നു. രണ്ടാമത്തെയാൾ രണ്ടിലും..”

”റഷീദെന്നാ തിരികെപ്പോകുന്നത്..”

”രണ്ടാഴ്ചകാണും...”

”റഷീദിന്റെ വീട്..” റഷീദ് സ്ഥലം പറഞ്ഞുകൊടുത്തു..

”ങ്ഹാ.. എനിക്കറിയാം ആ സ്ഥലം.. ഭാര്യയുടെ ബന്ധുക്കളൊക്കെ ആ സ്ഥലത്താണ്...” ഞാൻ ഈ ഞായറാഴ്ച കുടുംബവുമായി അങ്ങോട്ടു വരാം..”

”സന്തോഷം.. എല്ലാവരേയും ഒന്നു പരിചയപ്പെടാമല്ലോ... നമ്മുടെ പഴയ സുഹൃത്തുക്കളെയൊക്കെയൊന്നു കണ്ടുപിടിക്കണം..”

”ഇവിടെവന്നതിനുശേഷം രണ്ടുമൂന്നുപേരെ കണ്ടിരുന്നു. അവരൊക്കെ കൂടെക്കൂടെ വരാറുണ്ട്... എന്തായാലും നമുക്ക് എല്ലാവരെയും കണ്ടുപിടിക്കാൻ ശ്രമിക്കാം..”

റഷീദിന് വീട്ടിലേയും ഓഫീസിലേയും നമ്പറുകൾ സുമേഷ് നൽകി. അവരെ യാത്രയാക്കാൻ സുമേഷ് പുറത്തേക്കുവന്നു.. അവർ രണ്ടാളും യാത്രപറഞ്ഞു പിരിഞ്ഞു... സഹായി അവരോടൊപ്പം പുറത്തേയ്ക്കിറങ്ങി... സന്തോഷത്തോടെ അവർ യാത്രപറഞ്ഞു.. കാറിൽ കയറിയിട്ട് സഹായിയെ അടുത്തേയ്ക്കു വിളിച്ചു... അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്ത് അദ്ദേഹത്തിന്റെ പോക്കറ്റിൽ വച്ചു.

”സർ ഇതുവേണ്ട സർ..”

”ഇതിരിക്കട്ടെ... എന്റെയൊരു സന്തോഷത്തിന്...”

”സർ സുമേഷ് സാററിഞ്ഞാൽ എന്നെ സസ്പെന്റെ ചെയ്യും..”

”അതിന് അവൻ അറിയില്ല..”

മനസ്സില്ലാ മനസ്സോടെ അയാളതു വാങ്ങി... അവർ രണ്ടാളും വാഹനം റിവേഴ്സെടുത്തു.. തിരികെ അഭിമന്യുവിന്റെ വീട്ടിലേയ്ക്ക്... അവിടെ കാടുപിടിച്ചു കിടക്കുന്നു. അവരവിടെ എത്തിയപ്പോൾ അടുത്ത വീട്ടിലെ ഒരാൾ പുറത്തേയ്ക്കിറങ്ങിവന്നു...

”അഭിമന്യു വന്നോ.”

”ഇല്ല...”

”മൊത്തം കാടുകയറി കിടക്കുന്നു. വന്നിരുന്നെങ്കിൽ ഇവിടൊക്കെ ഒന്നു വൃത്തിയാക്കാമായിരുന്നു.”

”അതിനെന്താ... ഞാൻ അവന്റെ സുഹൃത്താ...”

അവർ സംസാരിച്ചു നിൽക്കെ ഫസൽ താക്കോലെടുത്ത് വീടിന്റെ വാതിൽ തുറന്നു..

”നിങ്ങൾ അവിടാണോ താമസിക്കുന്നത്..”

”അതേ...”

എനിക്കൊരു ജോലിക്കാരനെ വേണമല്ലോ..”

”അതിനെന്താ സാറേ.. ഞാനാ ഇവിടെ സ്ഥിരമായി പുല്ലുചെത്തി വൃത്തിയാക്കുന്നത്.. ഞാൻ ചെയ്തുകൊള്ളാം..”

”എന്നാൽ നാളെ തുടങ്ങിക്കോ... എത്ര ദിവസം വേണ്ടിവരും..”

ഞാൻ രണ്ടാളെക്കൂടി വിളിക്കാം.. ഒരു മൂന്നു ദിവസം വേണ്ടിവരും തെങ്ങിൻമൂടും മറ്റും കിളക്കണമല്ലോ... പത്തറുപതു സെന്റില്ലേ..”

”ശരിയാ... അപ്പോൾ നാളെ ജോലി തുടങ്ങിക്കോളൂ... ഞാൻ മറ്റന്നാൾ വരാം..” റഷീദ് 500 രൂപയെടുത്ത് അദ്ദേഹത്തിനു നൽകി.. ഇത് അഡ്വാൻസ്... നിങ്ങളുടെ കൂലിയെത്രയാകും...

”ആയിരത്തിയഞ്ഞൂറ് രൂപാ...”

”ഓക്കെ... അപ്പോൾ പണിതുടങ്ങിക്കോളൂ..”

കാഴ്ചയിൽ വിശ്വസ്തനാണെന്നു തോന്നി... അദ്ദേഹത്തെ ജോലിയേൽപ്പിച്ച് അവർ യാത്ര തിരിച്ചു.. റഷീദ് തന്റെ ഫോൺ നമ്പരും നൽകി... മറ്റന്നാൾ വന്നിട്ട് ഒരാളെ വിളിച്ച് വീടിനകവും വൃത്തിയാക്കണം..

അവർ വരുന്നവഴിക്ക് ജംങ്ഷനിൽ നിന്നും കുറച്ച് ബേക്കറി സാധനങ്ങളും നാടൻ പലഹാരങ്ങും വാങ്ങി... നേരേ വീട്ടിലേയ്ക്ക്....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 06 05 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 30 05 2021

22.5.21

നിഴൽവീണവഴികൾ ഭാഗം 127

 

അന്നാ കുടുംബം സന്തോഷത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. വീണ്ടുമൊരു പെരുന്നാൾകൂടി കടന്നുപോയി...

ഹമീദിന് പൊതുവെ നല്ല ഉന്മേഷം തോന്നി. തിരികെവരുമെന്നു കരുതിയതല്ല.. എല്ലാവരുടേയും പ്രാർത്ഥന... എഴുന്നേൽക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് കാര്യങ്ങളൊക്കെ ചെയ്യുന്നത്. ഒരാളുടെ സഹായം വേണം. അന്നു റഷീദ് ഉള്ളതുകൊണ്ട് പ്രശ്നങ്ങളൊന്നു മില്ല വലിയൊരു സഹായം.. അന്നു വൈകുന്നേരം റഷീദും ഫസലുമൊഴിച്ച് ബാക്കിയെല്ലാവരേയും വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവർ ഇവിടെത്തന്നെയായിരുന്നു. ഉറക്കമില്ലാത്ത ദിനങ്ങൾ വീട്ടിൽപ്പോയി ഒന്നു ഫ്രഷായി വരട്ടെ. ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ താനും ഫസലും മതിയല്ലോ... ഫസൽ താഴെപ്പോയി എല്ലാവരേയും യാത്രയാക്കി. സഫിയയ്ക്കും ഉമ്മയ്ക്കും തീരെ താൽപര്യമില്ലായിരുന്നു. ഹമീദ് കൂടി പറഞ്ഞപ്പോൾ പിന്നെ അനുസരിക്കാതിരിക്കാനായില്ല.

ഫസൽ അവരെ യാത്രയാക്കി തിരികെയെത്തി. ഹമീദ് കാര്യങ്ങളോരോന്നും റഷീദിനോട് ചോദിച്ച് മനസ്സിലാക്കുന്നുണ്ടായിരുന്നു. തനിക്ക് എന്താണ് പറ്റിയതെന്നുള്ള ഓർമ്മയില്ല.. അപ്രതീക്ഷിതമായി കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നി അതു മാത്രം അതിനുശേഷം താൻ ഇവിടെ കിടക്കുന്നു. എത്ര ദിവസം കഴിഞ്ഞു പോയെന്നുമറിയില്ല..

രാത്രി ആഹാരം കാന്റീനിൽ നിന്നും കൊണ്ടുവന്നു. ഹമീദിന് കഞ്ഞിയായിരുന്നു പറ‍ഞ്ഞിരുന്നത്. ബഡ്ഡിൽ ചാരിയിരുത്തി ഫസൽ തന്നെയാണ് കോരിക്കോരി കൊടുത്തത്. സ്നേഹപൂർവ്വം നൽകിയ കഞ്ഞി ഹമീദ് സ്നേഹപൂർവ്വം കുടിക്കുന്നുണ്ടായിരുന്നു. വാപ്പയ്ക്ക് കഞ്ഞികൊടുത്ത് മരുന്നും കൊടുത്തു അവരും കഴിക്കാനിരുന്നു. ഇതിനിടയിൽ വീട്ടിൽ നിന്നും കാൾ എത്തി. അവർ സുഖമായി എത്തിയെന്നറിയിച്ചു. വാപ്പ എന്തു ചെയ്യുന്നെന്ന് ചോദിച്ചു. എല്ലാവർക്കും വളരെ സന്തോഷമായി.

അന്ന് രാത്രിയിൽ എല്ലാവരും സുഖമായി ഉറങ്ങി. രാവിലെ പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിച്ചു. അപ്പോഴേയ്ക്കും ഡോക്ടറെത്തി. വിശദമായ പരിശോധന. അന്നും ബ്ലഡ് ടെസ്റ്റിങ്ങിനായി എടുത്തു.

”ഡോക്ടറെ. എങ്ങനുണ്ടെനിക്ക്. വീട്ടിൽ പോകാറായോ..”

”ഹമീദിക്കാ... അതൊക്കെ ഞാൻ പറയും... ഇപ്പോൾ സുഖമായി റസ്റ്റെടുക്കുക..”

”ങ്ഹാ.. ഡോക്ടർ പറയുന്നത് കേട്ടല്ലേ പറ്റൂ..”

ഇതിനിടയിൽ ഐഷു വീട്ടിലേയ്ക്ക് വിളിച്ചിരുന്നു. വിവരങ്ങൾ തിരക്കി... വലിയ പ്രശ്നങ്ങൾ ഇല്ലെന്നറിയിച്ചു.

ഫസലിന് അടുത്ത മാസം ക്ലാസ്സ് തുടങ്ങുകയാണ്. അവിടുന്ന് അറിയിപ്പ് കിട്ടി. അതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതു കാരണം വേറെ പ്രശ്നങ്ങളൊന്നുമില്ല. സഫിയയ്ക്ക് വേണ്ടിയുള്ള വീടിന്റെ പണി പുരോഗമിക്കുന്നു. അടുത്ത രണ്ടുമാസം കൂടി കഴിയുമ്പോൾ പൂർത്തിയാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. കുടുംബത്തിൽ നഷ്ടപ്പെടുമെന്നു കരുതിയ സന്തോഷം വീണ്ടുമെത്തിയിരിക്കുന്നു.

അൻവർ രാവിലെ വിളിച്ചിരുന്നു. അവനോട് വിശദമായി വാപ്പാന്റെ അസുഖവിവരം സംസാരിച്ചു. അഭിമന്യുവിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. അവിടെ എല്ലാം സേഫ് ആണെന്നും വാപ്പാന്റെ കാര്യങ്ങൾ സേഫാക്കിയിട്ട് വന്നാൽ മതിയെന്നും അറിയിച്ചു.
ഹമീദിന്റെ കാര്യത്തിൽ ഇനി വളരെ കൂടുതൽ ശ്രദ്ധ വേണം. അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ സ്ത്രീകളെക്കൊണ്ടു മാത്രമാവില്ല.. ഫസലിപ്പോൾ പഠനത്തിനായി പോകും അതു കഴിഞ്ഞാൽ വീട്ടിൽ പിന്നീട് പെണ്ണുങ്ങൾ മാത്രമേ കാണുകയുള്ളൂ. ഒരാൺതുണ ആവശ്യമാണ്. ആരെ വിളിക്കും.. പലരും മനസ്സിലൂടെകടന്നുപോയി. വളരെ വിശ്വസ്തരും ആത്മാർത്ഥതയുള്ളവരുമായിരിക്കണം. വാപ്പാനെ ആരുടെയെങ്കിലും കൈകളിലേൽപ്പിക്കാനാവില്ല. അവസാനം നാദിറയുടെ ബന്ധത്തിൽ ഒരു ചെറുപ്പക്കാരൻ ഉണ്ടെന്നറിഞ്ഞു. ഹോംനഴ്സിംഗ് കഴിഞ്ഞു കുറച്ചുനാൾ പലയിടത്തും ജോലിചെയ്തു. അവനോട് സംസാരിക്കാൻ റഷീദ് തീരുമാനിച്ചു.

അവനുമായി സംസാരിച്ചു. വിദേശത്തുപകാനുള്ള ഉദ്ദേശത്തിൽ പഠിച്ചതാണ്. പഠനം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. ഇത് വെറും സർട്ടിഫിക്കറ്റ് കോഴ്സാണെന്ന്. വിദേശത്ത് ഇതിന് അംഗീകാരമില്ലെന്ന് കരുതി വിഷമിച്ചിരുന്നതൊന്നുമില്ല പലയിടത്തും ജോലിചെയ്തു. കുറച്ചുനാൾ ഒരു പാലിയേറ്റീവ് കെയറിലായിരുന്നു. അവിടെനിന്നും ഈയടുത്ത കാലത്താണ് ലീവിന് നാട്ടിലെത്തിയത്. റഷീദ് പറഞ്ഞു കഴിഞ്ഞപ്പോൾ അവനും സന്തോഷമായി. കാരണം വീട് അടുത്തുതന്നെയാണല്ലോ. ഇടയ്ക്ക് പോകാമെന്നുള്ള സന്തോഷം. പക്ഷേ ഒരുമാസത്തെ സാവകാശം വേണം. ഇപ്പോൾ ജോലിചെയ്യുന്നിടത്തുനിന്നും രാജിവയ്ക്കണം ഒരുമാസത്തെ നോട്ടീസ്. അതിനുള്ള സാവകാശം. റഷീദ് നോക്കിയപ്പോൾകുഴപ്പമില്ല.. ഫസലിന് ക്ലാസ്സ് തുടങ്ങാൻ എന്തായാലും ഒരുമാസം കഴിയും അതിനു മുന്നേ എത്താമെന്നേറ്റു.

റഷീദ് കാര്യങ്ങൾ സംസാരിച്ചതിനുശേഷമാണ് വാപ്പയോട് പറഞ്ഞത്.. ആദ്യം ഹമീദിന് അതൊട്ടും ഇഷ്ടപ്പെട്ടില്ല. അവസാനം വാപ്പാന്റെ ഇപ്പോഴത്തെ അവസ്ഥയും വീട്ടിലുള്ളവരുടെ അവസ്ഥയും പറഞ്ഞപ്പോൾ സമ്മതിച്ചു.

മൊത്തം രണ്ടാഴ്ചത്തെ ആശുപത്രിവാസം. ഹമീദിന് കുറേശ്ശേ നടക്കാനാവുന്നുണ്ട്. ന്നാലും ഒരു പരസഹായം എഴുന്നേൽക്കാൻ വേണം. കൂടുതൽ നടക്കാൻ ആരോഗ്യം അനുവദിക്കുന്നില്ല. ഹമീദിനും തോന്നി തനിക്കൊരു സഹായി വേണമെന്ന്. അന്ന് രാവിലെ ഡോക്ടർ വന്ന് പരിശോധനകളൊക്കെ നടത്തി..

”ഹമീദിക്കാ ഇന്ന് പോകാം..” ഹമീദിന് വലിയ സന്തോഷമായി. ഉമ്മയും സഫിയയുമുണ്ട്. സാധാരണ അവർ രാവിലെ വരും വൈകിട്ട് തിരികെ വീട്ടിൽ പറഞ്ഞയക്കും. വിഷ്ണുവുള്ളതുകൊണ്ട് വരവും പോക്കും പ്രശ്നമല്ല.

ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകളൊക്കെ വാങ്ങി. കൂടെ പിടിച്ചു നടക്കാൻ ഒരു വാക്കർ. റഷീദിന്റെ നിർദ്ദേശപ്രകാരം മടക്കിവക്കാവുന്ന ഒരു വീൽച്ചെയറും. കാറിലൊക്കെ യാത്രയ്ക്ക് പറ്റിയതാണ് അതുകൂടാതെ വീട്ടിലും ഉപയോഗിക്കാമല്ലോ...

അവർ ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടി എല്ലാവരോടും യാത്രപറഞ്ഞ് പിരിഞ്ഞു. കുറച്ചു ദിസത്തെ ആശുപത്രിവാസം ഹോസ്പിറ്റലിലെ എല്ലാവരുമായി ഒരു ആത്മബന്ധം സ്ഥാപിച്ചിരുന്നു. അവരോടെല്ലാം യാത്രപറഞ്ഞ് പിരിഞ്ഞു. ഹമീദും വളരെ സന്തോഷമായിരുന്നു. കുറച്ചുനാളത്തെ ഹോസ്പിറ്റൽ വാസത്തിനുശേഷം തിരികെ നാട്ടിലേയ്ക്ക്. മടക്കയാത്ര ഒരിക്കലും പ്രതീക്ഷിച്ചതല്ല മറ്റുള്ളവർ.. എല്ലാം അള്ളാഹുവിന്റെ കൃപ എന്നു പറഞ്ഞാൽ മതി.

വീട്ടിലെത്തി. വാങ്ങിയ പുതി വീൽച്ചെയറിലിരുത്തി വീട്ടിലേയ്ക്ക്.. ഹമീദിന് കുറച്ചുനേരം ഇരിക്കണമെന്ന് പറഞ്ഞു. വീൽച്ചെയറിൽ തന്നെ ഇരുന്നു. വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന് വലിയ ആശ്വാസമായി. പഴയതുപോലെ എഴുന്നേൽക്കാനും നടക്കാനുമാവില്ലെങ്കിലും മനസ്സിന് സന്തോഷം. റഷീദിന്റെ മകൾ ഓടി വാപ്പാന്റടുത്തെത്തി. കൂടെ നാദിറയുടെ മകളും.. രണ്ടാളെയും റഷീദ് എടുക്കണം. അവസാനം രണ്ടുപേരേയും രണ്ടു കൈകളിലായി എടുത്തു നടക്കാൻ തുടങ്ങി. വിജയിച്ചതുപോലെ രണ്ടു കുട്ടികൾ എല്ലാവരേയും നോക്കി ചിരിച്ചു. മൂത്തകുട്ടി റഷീദിന്റെ മോളാണ് അവൾക്ക് വയസ്സ് നാലായിരിക്കുന്നു. പഴയതുപോലല്ല.. എല്ലാ കാര്യങ്ങളുമറിയാം. അടുത്ത വർഷം സ്കൂളിൽ ചേർക്കണം.

അന്നത്തെ ദിവസം സന്തോഷകരമായി കഴിഞ്ഞുപോയി. റഷീദ് തന്റെ യാത്ര ഒരാഴ്ചകൂടി നീട്ടി. കാരണം സഫിയയുടെ വീടിന്റെ പണി എളുപ്പത്തിലാക്കണം. കൂടാതെ വാപ്പാനെ നോക്കാനെത്തുമെന്നു പറഞ്ഞ ചെറുപ്പക്കാരൻ വരാമെന്നു പറഞ്ഞിരിക്കുന്നു. അതു കൂടാതെ കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട്. അഭിമന്യുവിന്റെ വസ്തുവിന്റെ കരം അടയ്ക്കുന്ന കാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നറിഞ്ഞു അതു വില്ലേജാഫീസിൽ പോയി കണ്ട് ശരിയാക്കണം. അങ്ങനെ പലതും... ഗൾഫിലെ കാര്യത്തിൽ യാതൊരു ടെൻഷനുമില്ല. എല്ലാം മുറപോലെ നടക്കുന്നു. എല്ലാവരുടെയും ആത്മാർത്ഥമായ ശ്രമം.. എല്ലാറ്റിനും മുന്നിൽ അഭിമന്യുവുണ്ട്. തന്നേക്കാൾ ശ്രദ്ധ. ഓഫീസിലെ ഓരോ കാര്യങ്ങളും മുൻകൂട്ടി മനസ്സിലാക്കി വേണ്ട നടപടികൾ എടുക്കുന്നുണ്ട്. ലീവിൽ പോകേണ്ടവർക്ക് കൃത്യമായി ലീവനുവദിക്കുക. പുതുതായി എത്തുന്നവർക്ക് ട്രെയിനിംഗ് കെടുക്കുക. അങ്ങനെ നൂറുകൂട്ടം പണികൾ. ഭാര്യയ്ക്കും ജോലിയായതിനാൽ കുടുംബം ഫുൾടൈം തിരക്കുതന്നെ. അതുപോലെതന്നെയാണ് സ്റ്റീഫന്റെ മോളും ഭർത്താവും. അഭിമന്യുവും അവനും ഒരുമിച്ചാണ് ഓഫീസിൽ പോകുന്നത്. അഭിമന്യുവിന്റെ ഭാര്യയും സ്റ്റീഫന്റെ മോളും ഒരുമിച്ചാണ് ഹോസ്പിറ്റലിൽ പോകുന്നതും. അവരങ്ങനെ സന്തോഷപൂർവ്വം കഴിയുന്നു.

അൻവറിന് സൗദിയിലെത്താനാവില്ല. കാരണം നേരത്തെ ഉണ്ടായിരുന്ന സ്ഥാനപത്തിന്റെ മുതലാളി അൻവറിന്റെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരിക്കുകയാണ്. അതിനാൽ വിസ പാസാവില്ല.. അത് മാറ്റുന്നതിനായി അഭിമന്യു നന്നായി ശ്രമിക്കുന്നുണ്ട്. കുറച്ച് പണം ചെലവായാലും നടത്തിയെടുക്കണമെന്ന വാശി. അവരുടെ സ്പോൺസർ തന്നെ വേണ്ട കാര്യങ്ങൾ ചെയ്യാമെന്നു പറ‍ഞ്ഞിട്ടുണ്ട്. കുറച്ചുനാൾ ജയിലിലും കിടന്നതാണല്ലോ. അത് റഡിയായിക്കഴിഞ്ഞാൽ ഇടയ്ക്ക് അൻവറിന് ഇവിടെവന്നുപോകാം. ദുബായിൽ നിന്നും ഫ്ലൈറ്റിലോ കാറിലോ വരാവുന്നതേയുള്ളൂ. ഉടനെ അതു ശരിയാകും എന്നു പ്രതീക്ഷിക്കുന്നു.

സൗദിയിൽ തന്നെപുതിയ ഒരു ബ്രാഞ്ച് തുടങ്ങാനുള്ള തീരുമാനവുമുണ്ട്. സൗദിയോട് തൊട്ടടുത്ത് കിടക്കുന്ന ബഹറിനും വേണ്ട സഹാങ്ങൾ ചെയ്യാനാളുണ്ട്. കുറച്ചുകൂടി ബിസിനസ്സ് വ്യാപിപ്പിക്കണമെന്നാഗ്രഹമുണ്ട്. റഷീദിനോട് സംസാരിച്ചു റഷീദിനും താൽപര്യം. സൗദിയിലെ അറബികൾ തന്നെയാണ് ബഹറിനിൽ തുടങ്ങുന്നതിനെക്കുറിച്ച് അവരോട് സൂചിപ്പിച്ചത്. സൗദിയും ബഹറിനും തമ്മിൽ ഒരു പാലം കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ആയതിനാൽ പോക്കും വരവും പ്രശ്നമുള്ള കാര്യമല്ല. അവിടെ പുതുതായി ഒരു മാൾ തുടങ്ങിയിരിക്കുന്നു. അവിടെ കിട്ടിയാൽ രക്ഷപ്പെട്ടു. അതിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളെപ്പോലെതന്നെ മലയാളികൾ വളരെ കൂടുതലുള്ള രാജ്യമാണ് ബഹ്റൈൻ.

ദുബായിലെ രണ്ടു ബ്രാഞ്ചുകളും നന്നായി പോകുന്നു. അൻവറിന്റെ നേതൃപാടവം നന്നായി പ്രയോജനപ്പെടുത്താൻ സാധിക്കുന്നുണ്ട്. റഷീദിന്റെ നിർദ്ദേശപ്രകാരം അൻവറും ഒരു പുരവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാവരും അടുത്തടുത്തു തന്നെ വേണമെന്ന് ഹമീദിനും നിർബന്ധമുണ്ട്. സഫിയ വീടുവയ്ക്കുന്നതിനടുത്തായി ഒരു പുരയിടം ഉണ്ടെന്ന് റഷീദ് അറിയിച്ചിരുന്നു. അതു വാങ്ങണം എന്നുതന്നെയാണ് തീരുമാനം. നാദിറയ്ക്ക് എതിരഭിപ്രായമില്ല.. അല്ലെങ്കിലും എതിർത്താലും താൻ വാങ്ങുമെന്നറിയാം. പണ്ട് അവളുടെ വാക്കുകൾകേട്ട് ജീവിച്ചതിപ്പോഴും മറന്നിട്ടില്ല.. ഹമീദിനും മക്കളെല്ലാം ഒരിടത്തു താമസിക്കുന്നതിൽ സന്തോഷവുമുണ്ട്. അവനുകൂടി വീടാകുമ്പോൾ തന്റെ മൂന്നു മക്കൾക്കും സുരക്ഷിതമായ കൂരയാവുമല്ലോ.. വർഷങ്ങളോളം ഒരു വീടില്ലാതെ എവിടെല്ലാം അലഞ്ഞിട്ടുണ്ട്. ഇന്നിതാ മക്കളുടെ രൂപത്തിൽ അള്ളാഹു തനിക്ക് എല്ലാം തരുന്നു. ഇനി ഒരു പ്രാർത്ഥനയേയുള്ളൂ കഷ്ടപ്പെടാതെ അങ്ങു വിളിക്കണം...

നാദിറയുടെ ബന്ധുവായ ഹോംഴ്സ് ഒരു ദിവസം രാവിലെ എത്തി. റഷീദ് അയാളെ പരിചയപ്പെട്ടു. ആരോഗ്യവാൻ ഒറ്റനോട്ടത്തിൽ വളരെ പാവംതോന്നും. വിനയോന്വിതൻ.. ഹമീദിക്കയെ പരിചയപ്പെട്ടു... വീടും ചുറ്റുപാടുകളും അവനും ഇഷ്ടമായി.. നല്ല ശമ്പളം കൊടുക്കാമെന്ന റഷീദ് ഏൽക്കുകയും ചെയ്തു. രാത്രിയിൽ വീട്ടിൽ പോകണമെങ്കിൽ വീട്ടിൽ പോകാം.. കൂടാതെ ഇവിടെ വാപ്പാന്റെ മുറിയുടെ അടുത്തുതന്നെ അവനു റൂമും നൽകി. ഹുസൈൻ എന്നാണ് പേര്. എല്ലാവരും വിളിക്കുന്നത് കുഞ്ഞു.. കുഞ്ഞു.. എന്നാണ്. അവൻ റസിഗ്‌നേഷൻ ലറ്റർ സ്ഥാപനത്തിൽ കൊടുത്തു.. അടുത്ത ഒരുമാസമാണ് പറഞ്ഞിരിക്കുന്നത്. മാനേജരുമായി സംസാരിച്ചപ്പോൾ അതിനു മുന്നേതന്നെ കാര്യങ്ങൾ നീക്കാമെന്നു പറ‍ഞ്ഞിട്ടുണ്ട്.

റഷീദ് അവനെ എല്ലാ ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചു. ഹമീദിനും ആളെ നന്നായി ഇഷ്ടപ്പെട്ടു. എന്തായാലും തനിക്ക് ഒരു സഹായം ആവശ്യമാണ്. പെണ്ണുങ്ങളെക്കൊണ്ട് തന്നെ താങ്ങി എഴുന്നേൽപ്പിക്കാനൊന്നും പറ്റില്ല. റഷീദും അൻവറും ഇവിടില്ലതാനും.. അവരുടെ ജോലിക്ക് താനൊരു തടസ്സമാവാനും പാടില്ല... സന്തോഷപൂർവ്വം ഹമീദിനോടും മറ്റുള്ളവരോടും യാത്രപറഞ്ഞ് കുഞ്ഞു  പിരിഞ്ഞു..




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 30 05 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 23 05 2021 





15.5.21

നിഴൽവീണവഴികൾ ഭാഗം 126

 

രാത്രി എട്ടുമണിയോടെ റഷീദ് ഹോസ്പിറ്റലിലെത്തി... ആദ്യം ഡോക്ടറെ പോയി കണ്ടു.. ഡോക്ടറും റഷീദും ഐ.സി.യുവിലെത്തി.. വാപ്പാനെ കണ്ട് ഒരു നിമിഷം സ്തബ്ധനായി നിന്നു.. ഡോക്ടർ തോളിൽ തട്ടി ആശ്വസിപ്പിച്ചു... അവർ രണ്ടാളും ഡോക്ടറോടൊപ്പം ഡ്യൂട്ടി റൂമിലേയ്ക്ക് പോയി.... വിശദമായി സംസാരിച്ചു... പ്രതീക്ഷയുടെ വെളിച്ചം അവിടെ തെളിയും എന്നായിരുന്നു റഷീദിനും പ്രതീക്ഷ... ഡോക്ടറോട് സംസാരിച്ച് അവർ റൂമിലേയ്ക്ക് ഇറങ്ങി നടന്നു..

അപ്രതീക്ഷിതമായിരുന്നു റഷീദിന്റെ നാട്ടിലേയ്ക്കുള്ള വരവ്. വരാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നു. ഇത്രപെട്ടെന്ന് എത്തുമെന്നറിഞ്ഞില്ല. സഫിയയും ഉമ്മയും ഫസലും അപ്രതീക്ഷിതമായി റഷീദിനെ കണ്ട് ഞെട്ടിപ്പോയി. അവർക്ക് അൽപനിമിഷത്തോളം മിണ്ടാൻ സാധിച്ചില്ല. അവർക്ക് റഷീദിന്റെ സാമീപ്യം ധൈര്യം പകരുന്നതുമായിരുന്നു.

“മാമാ വരുന്ന കാര്യം പറഞ്ഞില്ല..“ ഫസലാണത് പറഞ്ഞത്.

“അവിടെ എല്ലാകാര്യങ്ങളും നോക്കാൻ ആളുണ്ടല്ലോ... പിന്നെ കുറച്ചുദിവസം ഇവിടെ വന്നു നിൽക്കാമെന്നും കരുതി. അവിടെ നിന്നാൽ ഒരു സമാധാനവും കിട്ടില്ല.. അൻവറും അതേ അഭിപ്രായമാണ് പറഞ്ഞത്.. അടുത്ത ആഴ്ച ഫസലിനും ക്ലാസ്സ് തുടങ്ങുകയല്ലേ... അതിനാലൊന്നു വന്നു പോകാമെന്നു കരുതി..“

“ഉമ്മയ്ക്കും സഫിയയും സുഖമാണോ.“

“അതേ ഇക്കാ...“

അവരുടെ കണ്ണുകളിൽ കണ്ണുനീർ ഊറിവന്നു.. എന്തോ പന്തികേടു മനസ്സിൽ തോന്നിത്തുടങ്ങിയിരുന്നു. ഇന്നേക്ക് ഇവിടെ അഡ്മിറ്റായിട്ട് നാലു ദിവസങ്ങളായിരിക്കുന്നു. ഇത്പോലെ ഇത്ര ദിവസം ഐസിയുവിൽ വാപ്പാ കിടന്നിട്ടില്ല...

“ഇക്കാ.. വാപ്പാന്റെ കാര്യത്തിൽ എന്തേലും പ്രശ്നമുണ്ടോ..“

“തല്ക്കാലം ഇല്ല... വാപ്പയ്ക്ക് പല പല അസുഖങ്ങളുള്ളതല്ലേ.. ഞാൻ കയറി കണ്ടിരുന്നു. നല്ല ഉറക്കത്തിലാ.. വിളിയ്ക്കണ്ടാന്ന് ഡോക്ടർ പറഞ്ഞു... ഇപ്പോൾ എല്ലാം ഓക്കെയാണ്...“

അവർ സംസാരിച്ചുകൊണ്ടിരിക്കെ ഡോക്ടർ റൂമിലേയ്ക്കു വന്നു. എല്ലാവരും ചാടിയെഴുന്നേറ്റു..

“റഷീദ്... എന്തുപറയുന്നു കുടുംബം... എല്ലാവർക്കും ഒരു സർപ്രൈസ് ആയല്ലോ...“

“അതേ... ഉമ്മ.. ഡോക്ടറും വരേണ്ടതില്ലെന്നു പറഞ്ഞതാ... പിന്നെ ഇവിടെ വന്നാലേ ഒരു സമാധാനം ഉള്ളൂ.. അതിനാലിങ്ങു പോന്നതാ.“

ഡോക്ടർ യാത്ര പറഞ്ഞു പിരിഞ്ഞു.

“ഫസലേ.. മാമയ്ക്ക് കഴിക്കാനൊന്നുമില്ലേടാ...“

“മാമാ നോമ്പു തുറന്നോ...“

“ഉവ്വ്...“ ഇവിടെ കാന്റീനുണ്ട്.. നമുക്ക് അങ്ങോട്ടു പോയാലോ..“

“ശരി.. നിങ്ങൾക്കുള്ളത് പാഴ്സലായി വാങ്ങാും...“

“കൂടുതലൊന്നും വാങ്ങല്ലേ റഷീദേ... വലിയ വിശപ്പില്ല..“

“ശരി ഉമ്മാ... നാളെ മാസംകണ്ടാൽ മറ്റന്നാൾ ചെറിയ പെരുന്നാളാ... ഇത്തവണ പടച്ചോന്റെ തീരുമാനം ഇവിടെ ആഘോഷിക്കാനാ...“

“അതേ...“

ഫസലും റഷീദും ക്യാന്റീനിലേയ്ക്കു പോയി.. അവിടെ കുറച്ചു തിരക്കുണ്ടായിരുന്നു. അവർ രണ്ടു സീറ്റുകണ്ടെത്തി. അവിടെ ഇരുന്നു.. അപ്പവും മുട്ടക്കറിയും റഷീദ് ഓർഡർ നൽകി.. ഫസൽ പെറോട്ടയും ബീഫും... സഫിയയ്ക്കും ഉമ്മയ്ക്കും കഴിക്കാൻ അപ്പവും മട്ടൻ സ്റ്റൂവും വാങ്ങി... അതും പാഴ്സലാക്കി അവർ റൂമിലേയ്ക്ക് പോയി...

അവിടെ അവർക്കുള്ള ഭക്ഷണം മേശപ്പുറത്തുവച്ചു.

“മാമാ.. മാമാ വന്നത് ഏതു വണ്ടിയിലാ...“

“നമ്മുടെ വണ്ടിയിൽ..“

“അപ്പോ വിഷ്ണുവേട്ടനോ..“

“അവനെ പറ‍ഞ്ഞയച്ചു. ഇവിടെ കയറിയാൽ ഇനിയും താമസിക്കും അതിനാൽ അവനോട് പോയിട്ടു രാവിലെ വരാൻ പറഞ്ഞു..“

“നാദിറാന്റിയെ വിളിച്ചിരുന്നോ..“

“ഇവിടെ വന്നിട്ട് വിളിച്ച് കാര്യം പറ‍ഞ്ഞു. അവിടെ രണ്ടാളും കുട്ടികളുമായി നല്ല ഗുസ്തിപിടുത്തമാ... ഇടയ്ക്കിടയ്ക്ക് ഇവിടെ വിളിക്കുന്നെന്നു പറഞ്ഞിരുന്നു. അവരെ വളരെ ടെൻഷനിലായിരുന്നു.“

“റഷീദേ നീ കട്ടിലിൽ കിടന്നോ... ഞാൻ താഴെക്കിടക്കാം...“ ഉമ്മ പറഞ്ഞു..

“വേണ്ട ഉമ്മ.. എനിക്ക് തൊട്ടടുത്ത് റൂം ഡോക്ടർ നൽകിയിട്ടുണ്ട്... ഇന്നവിടെയാകാം...“

അവർക്ക് റഷീദിന്റെ വരവ് ഒരൽപം ആശ്വാസം നൽകി... ഇതിനിടയിൽ അൻവർ വിളിച്ചിരുന്നു. അനുജനും ജ്യേഷ്ഠനും വിശദമായി സംസാരിച്ചു. വാപ്പയുടെ രോഗവിവരം കമ്പനിയിൽ എല്ലാവരും അറിഞ്ഞിരുന്നു. അഭിമന്യുവിനോടും കാര്യങ്ങളും വിശദമായി പറഞ്ഞിരുന്നു. എല്ലാവരും വാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.

അന്നത്തെ ദിവസം വളരെ വൈകുവോളം അവർ സംസാരിച്ചും പറഞ്ഞുമിരുന്നു. റഷീദ് ഉറങ്ങാനായി തൊട്ടടുത്ത റൂമിലേയ്ക്ക് പോയി... എന്തേലും ഉണ്ടെങ്കിൽ വിളിക്കണമെന്ന് ഫസലിനോട് പറഞ്ഞിരുന്നു.

അതി രാവിലെ തന്നെ അവർ ഉണർന്നു. നോമ്പു തുടങ്ങുന്നതിനു മുമ്പു കുറച്ചു ലഘു ഭക്ഷണം കഴിച്ചു... റഷീദും റൂമിലേയ്ക്ക് എത്തിയിരുന്നു. അവർ ഒരുമിച്ചായിരുന്നു ലഘുഭക്ഷണം കഴിച്ചത്. രാവിലെ 7 മണിക്ക് ഡോക്ടറെത്തും അപ്പോൾ കാര്യങ്ങൾ അറിയാം... അവർ വീണ്ടും ചെറിയൊരു മയക്കത്തിയേക്കു വീണു.

ഡ്യൂട്ടി റൂമിൽ നിന്ന് ഫോൺ വിളി കേട്ടാണ് റഷീദ് ഉണർന്നത്.. ഡോക്ടർ ഐസിയുവിൽ എത്താൻ പറ‍ഞ്ഞിരുന്നു.

അവൻ അപ്പോൾത്തനെ റഡിയായി ഐസിയുവിലേയ്ക്ക്. വാതിൽ തുറന്ന് അകത്തേയ്ക്ക്... അവിടെ ഡോക്ടർ നിൽപ്പുണ്ടായിരുന്നു.

“എന്താ ഡോക്ടർ..“

“വാ വാപ്പായ്ക്ക് മയക്കമൊക്കെ മാറി.. നീ വന്ന കാര്യം പറഞ്ഞു. അപ്പോൾ കാണണമെന്നു ആവശ്യപ്പെട്ടു..“

അവർ വാപ്പാന്റെ കിടയ്ക്കക്കരികിലേയ്ക്കു നീങ്ങി...

ഇന്നലെ കണ്ടതുപോലല്ല ഇന്ന്.. മൂക്കിലും വായിലുമുണ്ടായിരുന്ന ട്യൂബുകൾ നീക്കം ചെയ്തിരിക്കുന്നു... കൈയ്യിൽ ട്രിപ് മാത്രമേയുള്ളൂ... കണ്ണടച്ചിരിക്കുന്നു.

“റഷീദൊന്നു വിളിച്ചേ...“

“വാപ്പാ..“

ആ വിളിയിൽ അദ്ദേഹം ഞെട്ടിയുണർന്നു...

തല ചരിച്ചു നോക്കി.. “ങ്ഹാ.. റഷീദോ...“

“അതേ വാപ്പാ..“

റഷീദ് അടുത്തുചെന്നു. അവന്റെ കരം ഗ്രഹിച്ചു... “നീയെപ്പോഴെത്തി..“

“ഇന്നലെ...“

“ഞാനെന്നാ ഇവിടെ വന്നതെന്ന് ഓർക്കുന്നില്ല...“

“ഹമീദ്ക്കാ... നാലഞ്ചു ദിവസമായി..“

“അതേയോ... ഡോക്ടർ...“

“ഇക്കാ കുറച്ചു ടെൻഷൻ അടിപ്പിച്ചു കളഞ്ഞല്ലോ...“

“ഡോക്ടറെ ഞാൻ തിരികെ വരില്ലെന്നു കരുതിയതാ... പുണ്യമാസമല്ലേ.. പടച്ചോന്റെ തീരുമാനം അനുസരിക്കാനല്ലേ പറ്റൂ..“

“അങ്ങനൊന്നും പടച്ചോൻ ഹമീദിക്കാനെ തിരികെ വിളിക്കില്ല കേട്ടോ...“

ഹമീദിന്റെ മുഖത്ത് ചെറിയ ചിരിയുണർന്നു.

റഷീദിന് വളരെ സന്തോഷം തോന്നി... കുറച്ചു ദിവസമായി ഉരുണ്ടു കൂടിയ പിരിമുറുക്കത്തിന് അയവു വന്നിരിക്കുന്നു.

“റഷീദേ എന്നാ ചെറിയപെരുന്നാള്..“

“വാപ്പാ.. ഇന്നു മാസം കണ്ടാൽ നാളെയായിരിക്കും.. “

“ങ്ഹാ... ഇത്തവണ പടച്ചോൻ പറഞ്ഞിരിക്കുന്നത് ഇവിടെ ആഘോഷിക്കാനായിരിക്കും... ഡോക്ടറെ എന്നാ എനിക്ക് വീട്ടിലേയ്ക്ക് പോകാനാവുക..“

“ഹമീദിക്കാ.. രണ്ടു ദിവസം വേണ്ടിവരും.. നമുക്ക് ഇന്നു വൈകിട്ടോ നാളെ രാവിലെയോ റൂമിലേയ്ക്ക് മാറാം... ഒരുമിച്ച് പെരുന്നാൾ ഇവിടെ ആഘോഷിക്കാം...“

“ഹമീദൊന്നു ചിരിച്ചു...“

അപ്പോൾ കുറച്ചു വിശ്രമിച്ചോ.. ഞങ്ങൾ പോകട്ടെ...“

ഹമീദ് റഷീദിന്റ കൈ വിട്ടു... അവർ യാത്രപറഞ്ഞു പിരിഞ്ഞു... ഇപ്പോൾ അദ്ദേഹം കുറച്ച് ആരോഗ്യവാനായിരിക്കുന്നു.

അവർ പുറത്തേയ്ക്കിറങ്ങി..

“എങ്ങനുണ്ട് ഡോക്ടർ..“

“ഇവിടെ സമയത്ത് എത്തിക്കാൻ സാധിച്ചത് നന്നായി... കുറച്ച് ക്രിട്ടിക്കലായിരുന്നു. പക്ഷേ മരുന്നിനോട് വേഗം പ്രതികരിക്കുന്നുണ്ടായിരുന്നു. ഒരു സംശയം തോന്നി സി.റ്റി. എടുത്തു.. അതിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു അങ്ങനെ ഒരു പ്രതീക്ഷയായി... ഇനി പേടിക്കാനൊന്നുമില്ല... ഇപ്പോൾ എല്ലാം നോർമ്മലാ..“

റഷീദ് പടച്ചോനോട് നന്ദി പറഞ്ഞു...

ഡോക്ടർ ഡ്യൂട്ടി റൂമിലേയ്ക്കും റഷീദ് റൂമിലേയ്ക്കും പോയി.. അവിടെ ഡോറിൽ തട്ടി വിളിച്ചു. അപ്പോഴാണ് അവർ ഉണർന്നത്.. സമയം എട്ടു മണി കഴിഞ്ഞിരിക്കുന്നു.

“എന്തായിക്കാ...“

“ഞാൻ വാപ്പാനെ കണ്ടു... കുഴപ്പമൊന്നുമില്ല. മിക്കവാറും ഇന്നു വൈകിട്ടോ. നാളെ രാവിലെയോ റൂമിലേയ്ക്കു മാറ്റും..“

എല്ലാവരും ഒന്നു നെടുവീർപ്പിട്ടു.. അള്ളാഹുവിനോട് നന്ദി പറഞ്ഞു... എല്ലാവർക്കും കുറച്ച് ഉത്സാഹം തോന്നി...

“വാ ഫസലേ.. നമുക്ക് താഴെ ബൂത്തിലേയ്ക്ക് പോകാം.. ഗൾഫിൽ വിളിച്ച് അൻവറിനോട് അഭിമന്യുവിനോടും കാര്യം പറയണം...“

അവർ രണ്ടാളും പുറത്തേക്കിറങ്ങി.. ബൂത്തിലെത്തി അൻവറിനെ വിളിച്ചു കാര്യം പറഞ്ഞു.. ആ കുടുംബത്തിലുണ്ടായ പിരിമുറുക്കത്തിന് അയവു വന്നിരിക്കുന്നു. അഭിമന്യുവിനേ വിളിച്ചു കാര്യം പറഞ്ഞു. വീട്ടിലേയ്ക്കും വിളിച്ചു. നാദിറയാണ് ഫോണെടുത്തത്.. അവളോടും കാര്യം പറഞ്ഞു.. വിഷ്ണുവിനെ അയക്കണോ എന്നു ചോദിച്ചു. റഷീദ് വേണ്ടെന്നു പറഞ്ഞു..

“നാളെ നിങ്ങളെല്ലാവരും ഇങ്ങോട്ടു പോരേ... നമുക്ക് പെരുന്നാൾ ഇവിടെ കൂടാം.. വാപ്പാ ഇവിടല്ലേ..“

“അവരെല്ലാം സമ്മതിച്ചു....“

രാവിലെ തന്നെ സ്റ്റീഫനും ഭാര്യയും ഹോസ്പിറ്റലിൽ എത്തിയിരുന്നു. അവർ ഗൾഫിൽ നിന്നും വിവരങ്ങൾ അറിഞ്ഞെത്തിയതാ... അന്നത്തെ ദിവസം വൈകുന്നേരം വരെ റൂമിൽ തിരക്കായിരുന്നു. അഭിമന്യുവിന്റെ കുടുംബത്തിൽ നിന്നും ആളെത്തിയിരുന്നു. കൂടാതെ നാട്ടിൽ നിന്നും ആളെത്തി. മൗലവിയും വന്നിരുന്നു. അവരെല്ലാം ഹമീദിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിച്ചാണ് മടങ്ങിയത്... വൈകുന്നേരം നോമ്പു തുറകഴിഞ്ഞ് ഡോക്ടർ എത്തിയിരുന്നു. പെരുന്നാൾ നാളെയെന്ന് അറിയിപ്പു കിട്ടി. എല്ലാവർക്കും കുറച്ച് ഉത്സാഹം തോന്നി...

“റഷീദേ.. വാപ്പാനേ റൂമിലേയ്ക്കു കൊണ്ടുവരാൻ പോകയാ...“

അവർക്കെല്ലാവർക്കും സന്തോഷം പകരുന്ന വാർത്തയായിരുന്നത്... റൂമിൽ എല്ലാം അടുക്കിപ്പെറുക്കിവച്ചു.. കഴിഞ്ഞ അഞ്ചു ദിവസങ്ങൾ പോയതെങ്ങനെയെന്നറിയില്ല. റഷീദും ഫസലും ഐസിയുവിനു പുറത്തെത്തി... അൽപനേരത്തിനകം വാതിൽ തുറന്ന് വാപ്പാനേയും വഹിച്ചുള്ള സ്റെക്ചർ പുറത്തേയ്ക്ക്... വാപ്പാ ചുറ്റും നോക്കുന്നുണ്ടായിരുന്നു. അവരെ രണ്ടാളേയും കണ്ട് സന്തോഷത്തോടെ ചിരിച്ചു... നേരേ റൂമിലേയ്ക്ക്... ഹമീദിന്റെയും സഫിയയുടെയും ഉമ്മയുടെയും കണ്ണുകൽ നിറഞ്ഞിരുന്നു...

“നിങ്ങളെന്തിനാ വിഷമിക്കുന്നേ... ഞാനിങ്ങെത്തിയില്ലേ...“

റഷീദും ഫസലും തള്ളിക്കൊണ്ടുവന്ന സ്ട്രക്ച്ചറിൽ നിന്നും ഹമീദിനെ കിടക്കയിലേയ്ക്ക് കിടത്തി... യൂറിൻ പോകാൻ ട്യൂബിട്ടിട്ടുണ്ട്.

“എങ്ങനുണ്ട് വാപ്പാ...“ സഫിയയാണ് ചോദിച്ചത്..

“എനിക്ക് കുഴപ്പമൊന്നുമില്ല... നല്ലൊരു വിശ്രമം കിട്ടി... പടച്ചോന്റെ നിയോഗമല്ലേ..“

അവരെ സന്തോഷിപ്പിക്കുന്ന വാക്കുകളായിരുന്നത്... മരണത്തിന്റെ കൈയ്യിൽനിന്നും തിരികെയെത്തിയതാണെന്നവർക്കറിയാം.. വാപ്പാന്റെ നല്ല പ്രവർത്തികൾ അദ്ദേഹത്തെ എപ്പോഴും തുണച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും ആയുസ്സു കൊടുക്കണേ എന്നാണവരുടെ പ്രാ‍ർത്ഥന... കുടുംബത്തിന്റെ നട്ടെല്ല്... അദ്ദേഹമില്ലാത്തൊരു ജിവിതം അവർക്ക് ഓർക്കാൻകൂടി കഴിയില്ലായിരുന്നു...

ഫസൽ ഹമീദിന്റെ കിടക്കയുടെ തലയ്ക്കൽ തന്നെ സ്ഥാനം പിടിച്ചിരുന്നു. റഷീദിനും ആശ്വാസമായി. ഇടയ്ക്ക് അൻവർ വിളിച്ചിരുന്നു. ഫോൺ ഹമീദന്റെ കൈകളിൽ കൊടുത്തു.. അദ്ദേഹം അൻവറിനോട് കുറച്ചു നേരം സംസാരിച്ചു.

ആശ്വാസത്തിന്റെ കിരണങ്ങൾ നാളെ വിശ്വാസികളുടെ പെരുന്നാളാണ്... ആശുപത്രിയിലാണെങ്കിലും ഒരുമിച്ച് ഇവിടെ കൂടാമെന്നാണ് പടച്ചോന്റെ തീരുമാനം..

രാവിലെ പത്തു മണിക്കുതന്നെ നാദിറയും മറ്റുമെത്തിയിരുന്നു. കാന്റീനിൽ പ്രത്യേകിച്ച് ബിരിയാണി പറഞ്ഞിരുന്നു. ഹമീദിന് ചോറും കറിയുമാണ് പറഞ്ഞത്.. കട്ടിയാഹാരം കഴിക്കേണ്ടെന്ന് ഡോക്ടറുടെ നിർദ്ദേശമുണ്ടായിരുന്നു. കുട്ടികൾ അവരുടെ ലോകം എവിടെയായിലും കണ്ടെത്തും.. തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു.

അന്നാ കുടുംബം സന്തോഷത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. വീണ്ടുമൊരു പെരുന്നാൾകൂടി കടന്നുപോയി... സഹനത്തിന്റെ സാഹോദര്യത്തിന്റെ സ്നേഹത്തിന്റെ... ദുഃഖങ്ങളും അസുഖങ്ങളുമില്ലാത്ത ഒരു നാളേയ്ക്കായി കാത്തിരിക്കാം... അകന്നിരുന്ന് ആഘോഷിക്കാം.. മനസ്സുകൾകൊണ്ടുള്ള അടുപ്പം.. അതുമതി ഇക്കാലത്ത്... തിരിച്ചുവരും ഈ ലോകം...



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 23 05 20201

സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 16 05 2021



8.5.21

നിഴൽവീണ വഴികൾ ഭാഗം 125

 

വീണ്ടും ഫസൽ വാതിൽ ചേർത്തടച്ചു പുറത്തേയ്ക്കിറങ്ങി... അവിടെ അദ്ദേഹമിരുന്ന സീറ്റിൽ നോക്കി.. അവിടാരുമില്ല. ഐ.സി.യുവിന്റെ മുന്നിലെ ചുവന്ന ലൈറ്റിൽ അദ്ദേഹത്തെ അവിടെ തിരഞ്ഞു.. കണ്ടില്ല. ചിലപ്പോൾ ചായകുടിക്കാനായി പോയതായിരിക്കും.. അവൻ ഇരുന്ന സീറ്റിൽ തന്നെ ചെന്നിരുന്നു.... പ്രതീക്ഷയോടെ കാത്തിരിക്കുന്ന രോഗികളുടെ ബന്ധുക്കൾ... അറിയാതെ ഫസൽ അവിടിരുന്ന് ഉറങ്ങിപ്പോയി...

വിങ്ങിപ്പൊട്ടിക്കൊണ്ട് ഒരു കരം തന്നെ വരിഞ്ഞു മുറുക്കുന്നതു മനസ്സിലക്കിയാണ് ഫസൽ ഞെട്ടിയുണർന്നത്. തന്റെ അടുത്തു കഴിഞ്ഞ രാത്രിയുണ്ടായിരുന്ന ആ മനുഷ്യൻ തന്നെ കെട്ടിപ്പിടിച്ച് കരയുന്നു. അവന് കാര്യം മനസ്സിലായി... പലരും അദ്ദേഹത്തെ കരുണയോടെ ദയയോടെ നോക്കുന്നു.

”കുഞ്ഞേ എല്ലാം പോയി... കുഞ്ഞേ എല്ലാം..”

”വിഷമിക്കേണ്ട.. വിഷമിക്കാതിരിക്കൂ...”

അദ്ദേഹത്തിന്റെ വിഷമം ആർക്കും മനസ്സിലാവും.. താൻ പ്രതീക്ഷയോടെ വളർത്തിയ കുഞ്ഞ്.. വയസ്സാം കാലത്ത് ഒരു തണലാകുമെന്നു കരുതിയ കുട്ടി.... ഒരു ബൈക്ക് തളർത്തിയ ജീവിതം... അപ്പോഴേയ്ക്കു അദ്ദേഹത്തിന്റെ അകന്ന ബന്ധത്തിലുള്ള രണ്ടുപേർ അവിടെ എത്തിയിരുന്നു. നടപടിക്രമങ്ങൾ പലതും പൂർത്തിയാക്കാനുണ്ട്. അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു. കൂടെയുള്ളതിൽ ഒരാൾ ഡോക്ടറുടെ അടുത്തേയ്ക്ക് പോയി കാര്യങ്ങൾ സംസാരിക്കാനായി.

ഫസലിന്റെ മുറുക്കിപ്പിടിച്ച കൈ അദ്ദേഹം വിടുവിക്കാൻ തയ്യാറായിരുന്നില്ല. അവിടെനിന്നും എഴുന്നേൽപ്പിച്ചപ്പോഴും അദ്ദേഹം അവന്റെ കൈയ്യിൽ താങ്ങിയാണ് എഴുന്നേറ്റത്... ഗദ്ഗദകണ്ഢനായി എന്തൊക്കെയോ പറയുന്നു. കഴിഞ്ഞ രാത്രിയും വളരെയധികം പ്രതീക്ഷയോടെ അവൻ തിരികെവരുമെന്നു കരുതി കാത്തിരുന്നതാണ്. പക്ഷേ... അദ്ദേഹത്തിന്റെ നിലവിളിയിൽ ഫസലും കരഞ്ഞുപോയി.. മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കിയ നിമിഷം.. മരണം അർദ്ധരാത്രിയിൽ കൺഫേം ചെയ്തിരുന്നു. രാവിലെ ബന്ധുക്കൾ വരാൻ കാത്തുനിന്നതാണ്. പോലീസിന്റെ നടപടിക്രമങ്ങൾ കഴിഞ്ഞു... എത്രയും വേഗം ബോഡി വിട്ടുനൽകാമെന്ന് ഡോക്ടറും അറിയിച്ചു. മണിക്കൂറുകൾ കഴിഞ്ഞു... മകന്റെ ചേതനയറ്റ ശരീരം വഹിച്ചുകൊണ്ടുപോകുന്നതിനായി ആംബുലൻസ് റഡിയായതായി ബന്ധുവന്ന് അറിയിച്ചു. അവർ താഴേയ്ക്ക് അപ്പോഴും ഫസലിന്റെ കൈയ്യിലെ പിടി വിട്ടിരുന്നില്ല.. പത്തുമണി കഴിഞ്ഞിരിക്കുന്നു... അവനും അവരെ അനുഗമിച്ചു. ഹൃദയഭേദകമായ ആ മനുഷ്യന്റെ കരച്ചിൽ അവിടെ കൂടിയവരുടെ മനസ്സു പിടയ്ക്കുന്നതായിരുന്നു. അദ്ദേഹത്തെ ആമ്പുലൻസിൽ കയറ്റി യാത്രയാക്കി അവൻ തിരികെ ഹോസ്പിറ്റലിലേയ്ക്ക്. ഇതിനിടയിൽ തന്റെ ഉപ്പയുടെ കാര്യം താൻ മറന്നതുപോലെ..

നേരേ റൂമിലേയ്ക്ക്.. ചാരിയ വാതിൽ തുറന്നു. സഫിയയും ഉമ്മയും നല്ല ഉറക്കം.. ഇന്നലത്തെ ക്ഷീണം കാണും.. അവരെ അവൻ വിളിച്ചില്ല.. ഡ്രസ്സ് മാറ്റി ഒന്നു ഫ്രഷായി. നേരേ ഡോക്ടറുടെ റൂമിലേയ്ക്ക് പോയി.. അവിടെ കുറച്ചു തിരക്കുണ്ടായിരിന്നു. കുറച്ചുനേരം കാത്തിരുന്നു. ഡോക്ടർ വിളിപ്പിച്ചതുപ്രകാരം അവൻ അകത്തേയ്ക്ക് കയറി..

”ങ്ഹാ.. ഫസൽ.. ഞാൻ രാവിലെ അന്വേഷിച്ചു... ഉപ്പാന്റെ കാര്യത്തിൽ പുരോഗതിയുണ്ട്. മരുന്നിനോട് റസ്പോണ്ട് ചെയ്യുന്നു. ഒരു എം.ആർഐ. എടുത്തിരുന്നു. അത്രസന്തോഷകരമല്ലത്.. ഫസലിനോട് ധൈര്യമായി പറയാമല്ലോ...”

”ഉവ്വ്.. ഡോക്ടർ..”

”രാവിലെ റഷീദ് വിളിച്ചിരുന്നു ഞാൻ കാര്യം പറഞ്ഞിട്ടുണ്ട്.. എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. ചെറിയൊരു സ്ട്രോക്ക് ഉണ്ടായിട്ടുണ്ട്. അതിന്റെ പരിണിതഫലം എത്രയെന്ന് വെന്റിലേറ്റർ മാറ്റിയാലേ അറിയാനാവൂ... ശരിക്കും പറഞ്ഞാൽ ശ്വസനമുൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോൾ മിഷ്യന്റെ സഹായത്താലാണ് നടക്കുന്നത്. അതിനാലാണ് നിങ്ങളെ ആരേയും കാണിക്കാതിരുന്നത്. ഇന്ന് ഞാൻ ഫസലിന് കാണാനുള്ള സംവിധാനം ഉണ്ടാക്കാം.

”ഫസലിന്റെ ധൈര്യമൊക്കെ ഒരുനിമിഷം ചോർന്നുപോകുന്നതുപോലെ തോന്നി.. താനും ഒരു മെഡിക്കൽ സ്റ്റുഡന്റാവേണ്ടതല്ലേ... ധൈര്യം സംഭരിക്കാൻ ശ്രമിച്ചു...”

”എന്താ ഫസലൊന്നും മിണ്ടാത്തത്...”

”ഒന്നുമില്ല. ഡോക്ടർ...”

”പേടിക്കേണ്ട... ഉപ്പാനെ തിരികെ നടത്തിക്കൊണ്ടുതന്നെ പോകാനാകുമെന്നു പ്രതീക്ഷയുണ്ട്. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുമുണ്ട്.”

അപ്പോഴേയ്ക്കും ഡോക്ടർക്ക് ഒരുകാൾ വന്നു. അത് റഷീദായിരുന്നു...

”എന്തായി റഷീദ്..”

അപ്പുറത്തുനിന്നും മറുപടി വന്നു. അൽപനേരം സംസാരിച്ചിട്ട് ഫോൺ ഫസലിനു നൽകി...

”ഫസലേ... ഞാൻ ഇപ്പോൾ നാട്ടിലേയ്ക്ക് തിരിക്കുകയാണ്. വിഷ്ണുവിനോട് വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്. നിന്നോട് രാവിലെ പറയാമെന്നു കരുതിയിരിക്കുകയായിരുന്നു. വിഷമിക്കേണ്ട തൽക്കാലം സഫിയയോടും വീട്ടുകാരോടുമൊന്നും പറയേണ്ട.. നാട്ടിൽ വന്നിട്ട് അറിഞ്ഞാൽ മതി..”

”ഫസൽ മൂളി... ഞാൻ രാത്രിയോടെ അവിടെത്തും... പേടിക്കാനൊന്നുമില്ല.. ഉപ്പ തിരിച്ചുവരും ഫസലേ.. നീ ധൈര്യമായിരിക്കണം. അവർക്ക് നീ മാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്... റൂമിലേയ്ക്ക് പൊയ്ക്കോ... ബാക്കിയെല്ലാം നാട്ടിൽ വന്നിട്ട് സംസാരിക്കാം..”

ഫസലിന് കുറച്ചുകൂടി ധൈര്യം വന്നതുപോലെ..

”ഫസലേ.. ഇന്നലെ റഷീദ് വിളിച്ചപ്പോൾ ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. ഇവിടുത്തെ പ്രശ്നം ഇങ്ങനെ കിടക്കുമ്പോൾ റഷീദിന് അവിടെ സമാധാനത്തിൽ നിൽക്കാനാവില്ലെന്ന് ഇന്നലെ പറഞ്ഞിരുന്നു. അൻവറും വരാൻ തയ്യാറായതാണ്. റഷീദ് വേണ്ടെന്നു പറഞ്ഞു... താൻ നാട്ടിലേയ്ക്ക് പോകുന്നെന്നും അവിടെ ബാപ്പാന്റെ അസുഖം ഭേദമായതിനുശേഷം തിരികെ വരാമെന്നും പറഞ്ഞു.. റഷീദിന്റെ ഓഫീസിലെ കാര്യങ്ങൾ നോക്കാൻ ആളുണ്ടല്ലോ... അതുകൊണ്ട് അതിനെക്കുറിച്ച് വിഷമിക്കേണ്ടതുമില്ല..”

ഫസൽ എല്ലാം കേട്ടിരുന്നു...

”എന്നാൽ ഫസൽ റൂമിലേയ്ക്ക് പൊയ്ക്കോ... ഉപ്പാനെ കാണാനുള്ള സമയത്ത് വിളിക്കാം...”

അവൻ ഡോക്ടറോട് യാത്രപറഞ്ഞ് പുറത്തേയ്ക്കിറങ്ങി... നേരേ സ്റ്റെപ്പ് കയറി മുകളിലേയ്ക്ക്... റൂമിൽ പോകുന്നതിനു പകരം അവൻ ടെറസ്സിലേയ്ക്കാണ് പോയത്.. അവിടെ ഡ്രസ്സൊക്കെ ഉണക്കിയിട്ടിരിക്കുന്നു. ആരുമില്ല.. ഒരൊഴിഞ്ഞ കോണിൽ പോയിരുന്ന് അവൻ വാവിട്ടു കരഞ്ഞു.. സഹിക്കാനാവുന്നതിലും അപ്പുറമാണ് ഡോക്ടറിൽ നിന്നും അവൻ കേട്ടത്... പടച്ചോനെ പ്രതീക്ഷകൾ അസ്തമിക്കുകയാണോ.. എപ്പോഴും ഡോക്ടർമാർ പോസിറ്റീവായേ സംസാരിക്കാറുള്ളൂ... ന്നാലും ഇത്ര പെട്ടെന്ന് ഉപ്പാ..... അവൻ വിങ്ങിപ്പൊട്ടി...ആരും കേൾക്കാതിരിക്കാൻ അവൻ ശ്രമിച്ചു. കുറച്ചു കരഞ്ഞു കഴിഞ്ഞപ്പോൾ അവന് വല്ലാത്ത ആശ്വാസം തോന്നി... സാവധാനം അവിടെ നിന്നിറങ്ങി.. തൊട്ടടുത്തു കണ്ട ബാത്ത്റൂമിൽ കയറി മുഖം കഴുകി... കുറച്ച് സമാധാനം തോന്നുന്നു...

നേരേ റൂമിലേയ്ക്ക് അവിടെ സഫിയയും ഉമ്മയും ഉണർന്നിരിക്കുന്നു.

”നീയെവിടായിരുന്നു... ഞങ്ങൾ ഇവിടെല്ലാം നോക്കി. സിസ്റ്റർപറഞ്ഞു ഐ.സി.യുവിനു മുന്നിൽ ഉണ്ടായിരുന്നെന്ന്.”

”ഉമ്മാ.. ഞാൻ ഡോക്ടറെ കാണാൻ പോയതാ..”

”എന്തുപറഞ്ഞു..”

”കുഴപ്പമില്ലെന്നു പറഞ്ഞു.. കുറച്ച് ചികിൽസ ആവശ്യമാണ്. അതിനുള്ള സംവിധാനം ഐ.സി.യു.വിലാണുള്ളത് അതു കഴിഞ്ഞാൽ റൂമിലേയ്ക്ക് കൊണ്ടുവരാമെന്നും പറഞ്ഞു..”

”പടച്ചോനേ ഒന്നും വരുത്തരുതേ വാപ്പയ്ക്ക്..” സഫിയ മനമുരുകി പ്രാർത്ഥിച്ചു.

ഫസൽ റൂമിൽ കൂടുതൽ നേരം ഇരുന്നില്ല.. അവരുടെ സ്നേഹത്തിനു മുന്നിൽ താൻ ചിലപ്പോൾ വിതുമ്പിപ്പോകുമെന്നു തോന്നി... അവൻ പുറത്തിറങ്ങി.. അങ്ങോട്ടും ഇങ്ങോട്ടും ലക്ഷ്യമില്ലാതെ നടന്നു. ഇതിനിടയിൽഡോക്ടർ തന്നെ വിളിക്കുന്നതായി സിസ്റ്റർ വന്നു പറഞ്ഞു. അവൻ അവിടെത്തി. ഡോക്ടർ അവനെ ഐ.സി.യുവിലേയ്ക്ക് വിളിച്ചു. അവൻ ധൈര്യപൂർവ്വം അവിടേയ്ക്ക് പോയി...

ഉപ്പാന്റെ മുന്നിൽ... പലതരം മെഷീനുകൾ ആ വൃദ്ധ ശരീരത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു. ഹാർട്ട് ബീറ്റും.. പൾസുമെല്ലാമുണ്ട്.. വായിലൂടെ ചില പൈപ്പുകൾ ഘടിപ്പിച്ചിരിക്കുന്നു. കണ്ണടച്ചു കിടക്കുന്നു. അവൻ അദ്ദേഹത്തിന്റെ ചുളുവുകൾ വീണ കൈകളിൽ പതിയെ പിടിച്ചു...

”ഫസലേ.. ഉപ്പാനെ ഒന്നു വിളിച്ചേ...”

”അവൻ ഉപ്പാ.. ഉപ്പാ എന്നു വിളിച്ചു..” ഒരു അനക്കവുമില്ല..

”നല്ല മയക്കത്തിലാ ഫസലേ... ഉള്ളിൽ ബോധമുണ്ട്... എല്ലാം കേൾക്കുന്നുണ്ട്. എല്ലാം ഭേദമാകാൻ മനമുരുകി പ്രാർത്ഥിക്കുക... പടച്ചോൻ കൈവിടില്ല...”

അവൻ അവിടെനിന്നും മനമുരുകി പ്രാർത്ഥിച്ചു... പടച്ചോൻ കരുണയ്ക്കായി യാചിച്ചു.. കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരായിയി ഒഴുകിവരുന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും ഡോക്ടർ ഇടപെട്ടു.. അവനെ ചേർത്തുനിർത്തി.. അവൻ കൺട്രോൾ ചെയ്യാൻ ശ്രമിച്ചു..

”പേടിക്കേണ്ട ഫസലേ... ഇങ്ങനെ ധൈര്യം കൈവിടരുത്.. എല്ലാം ശരിയാകും.. ഒരു ഡോക്ടറാവേണ്ടതല്ലേ.. അവിടെ നമ്മൾ മറ്റുള്ളവർക്ക് ധൈര്യം നൽകേണ്ടതുമാണ്...

അവനെയും കൂട്ടി ഡോക്ടർ പുറത്തേയ്ക്കുവന്നു.. അവൻ കണ്ണുകൾ തുടച്ചു...

”ഫസൽ നമുക്ക് റൂമിലേയ്ക്കു പോകാം..”

അവർ രണ്ടാളും റൂമിലേയ്ക്ക്....

”വീട്ടുകാരോടൊന്നും ഇത്രയും കാര്യങ്ങളൊന്നും പറയേണ്ട.. ഉപ്പാനെ വിളിച്ചു. വിളികേട്ടു നല്ല മയക്കത്തിലാണെന്നു പറയാം..”

അവൻ മൂളി...

”നേരേ റൂമിലേയ്ക്ക്.. ഡോർ തട്ടി അകത്തുകടന്നു.. സഫിയയും ഉമ്മയും ചാടി എഴുന്നേറ്റു..”

”എങ്ങനുണ്ട് ഡോക്ടർ..”

”കുഴപ്പമില്ല.. എല്ലാം നേരേയാകും.. ഇപ്പോൾ ഫസൽ കണ്ടിട്ടിറങ്ങിയതേയുള്ളു.. നല്ല മയക്കത്തിലാണ്..”

”ഇന്നു റൂമിലേയ്ക്ക് കൊണ്ടുവരാമോ..”

”ഇല്ലില്ല... പൂർണ്ണമായും അസുഖം മാറണ്ടേ... കുറച്ചു വിശ്രമം ആവശ്യമാണ്.. അത് അവിടാകുംപോൾ സ്വസ്തമായി കിടക്കാമല്ലോ..”

അവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ നിഴലാട്ടം കാണാമായിരുന്നു..... ഡോക്ടർ അവരെ ആശ്വസിപ്പിച്ച് പുറത്തേയ്ക്കിറങ്ങി.. ഫസലും തൊട്ടു പിറകേ... അന്നത്തെ ദിവസം ഫസൽ കൂടുതൽ നേരം റൂമിൽ ചിലവഴിച്ചില്ല.. വൈകുന്നേരം നോമ്പുതുറക്കുന്ന സമയത്ത് അവൻ നോമ്പുതുറക്കാനുള്ള പലഹാരങ്ങളുമായി റൂമിലെത്തി.. എല്ലാവരും പ്രാർത്ഥനയോടെ നോമ്പുതുറന്നു... നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ ഫസൽ അറിയാതെ അവിടെ കിടന്നുറങ്ങിപ്പോയി.

രാത്രി എട്ടുമണിയോടെ റഷീദ് ഹോസ്പിറ്റലിലെത്തി... ആദ്യം ഡോക്ടറെ പോയി കണ്ടു.. ഡോക്ടറും റഷീദും ഐ.സി.യുവിലെത്തി.. വാപ്പാനെ കണ്ട് ഒരു നിമിഷം സ്തബ്ധനായി നിന്നു.. ഡോക്ടർ തോളിൽ തട്ടി ആശ്വസിപ്പിച്ചു... അവർ രണ്ടാളും ഡോക്ടറോടൊപ്പം ഡ്യൂട്ടി റൂമിലേയ്ക്ക് പോയി.... വിശദമായി സംസാരിച്ചു... പ്രതീക്ഷയുടെ വെളിച്ചം അവിടെ തെളിയും എന്നായിരുന്നു റഷീദിനും പ്രതീക്ഷ... ഡോക്ടറോട് സംസാരിച്ച് അവർ റൂമിലേയ്ക്ക് ഇറങ്ങി നടന്നു.. 





തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 16 05 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 09 05 2021

1.5.21

നിഴൽവീണവഴികൾ ഭാഗം 124


ഫസൽ വിഷ്ണുവിനെ അവിടെ നിർത്തി പുറത്തേയ്ക്കിറങ്ങി.. ബൂത്തിലെത്തി ഐ.എസ്.ഡി കാൾ ചെയ്തു. റഷീദിനോട് വിവരം പറഞ്ഞു.. അൻവർ മാമയോട് കാര്യം പറയാൻ പറഞ്ഞു.. റഷീദ് വളരെ ടെൻഷനിലായി..

“ഫസലേ.. ഞാൻ അടുത്ത ഫ്ലൈറ്റിൽ നാട്ടിലേയ്ക്ക് വരാം..“

“അതു വേണ്ട മാമാ..“

“അതു കുഴപ്പമില്ല.. ഇവിടെ വലിയ തിരക്കൊന്നുമില്ല..“

“മാമാ അതിനുംവേണ്ടിയുള്ള പ്രശ്നങ്ങളില്ല.. എനിക്ക് മാനേജ് ചെയ്യാവുന്നതേയുള്ളൂ..“

“ശരി... ഞാൻ ഡോക്ടറുമായി സംസാരിക്കട്ടെ..“ റഷീദ് ഫോൺ വച്ചു..

അവൻ തിരിച്ച് ഐസിയുവിന് മുന്നിലെത്തി... സഫിയയുടെ കണ്ണുകളിൽ നിന്നും കണ്ണുനിർ വീഴുന്നു.. അവൻ അടുത്തെത്തി...


മണിക്കൂറുകൾ കടന്നുപോയതറിഞ്ഞില്ല.. നോമ്പു തുറക്കേണ്ട സമയമായി.. പക്ഷേ ഇതിനിടയിൽ അതിനുള്ള സമയവും ലഭിച്ചില്ല... എല്ലാവരും ആ മനുഷ്യനുവേണ്ടി പ്രാർത്ഥിക്കുകാണ്.


നിശ്ശബ്ദമായ ഐ.സി.യു. വിന് മുന്നിൽ നിന്നും ഡോർ തുറന്ന്ഡോക്ടർ പുറത്തേയ്ക്കു വന്നു... ഫസലിനെ അടുത്തു വിളിച്ചു. സഫിയയും കൂടെ എത്തി... ഫസലിന്റെ തോളിൽ കൈയ്യിട്ടുകൊണ്ട് ഡോക്ടർ പറഞ്ഞു.


“ഫസലേ. ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. ബാക്കിയെല്ലാം പടച്ചോന്റെ കൈകളിലാണ്. ഈ പുണ്യമാസത്തിൽ അദ്ദേഹത്തെ പടച്ചോൻ സംരക്ഷിച്ചുകൊള്ളും.. നമ്മുടെ കൈകളിലല്ലല്ലോ ഇതൊക്കെ... സയൻസ് പഠിച്ച് ഡോക്ടറായാലും ആയുസു നീട്ടിക്കൊടുക്കാൻ പടച്ചോൻതന്നെ വിചാരിക്കണം. ഇപ്പോൾ ചെറിയ പുരോഗതി കാണുന്നു. അതു നിങ്ങളുടെ പ്രാർത്ഥനയുടെ ഫലമാണ്. എല്ലാം നേരേയാകും. പടച്ചോനെ വിളിച്ചു പ്രാർത്ഥിക്കുക..“


“ഡോക്ടർ ഒന്നു കാണാനാകുമോ...“


“കാണിക്കാം. കുറച്ചു മണിക്കൂറുകൾ കഴിയട്ടെ.. എവിടെ ഉമ്മ..“


“അതാ അവിടിരിക്കുന്നു.“


“നിങ്ങൾ ഇവിടെ നിൽക്കണമെന്നില്ല... റൂമിലേയ്ക്കുപോകാം.. അതിനു മുന്നേ നിങ്ങൾ എന്നോടൊപ്പം പോന്നോള്ളൂ...“


അവർ നടന്ന് ഡോക്ടറുടെ റൂമിലെത്തി.. അപ്പോൾ നോമ്പു തുറക്കാനുള്ള സമയമായിരിക്കുന്നു... അവർ മൂവരും ഡോക്ടറുടെ റൂമിൽ കയറി.. കൺസൾട്ടേഷൻ ഏരിയയ്ക്ക് അപ്പുറത്തായി ഒരു വലിയ ഹാൾ അവിടെ ടേബിളിൽ നോമ്പുവിഭവങ്ങൾ ഒരുക്കിയിരിക്കുന്നു.


ഈ പുണ്യമാസത്തിൽ നോമ്പു പിടിക്കുകയെന്നുള്ളത് ഓരോ മുസൽമാന്റെയും ഉത്തരവാദിത്വമാണ്.. അത് തുറക്കേണ്ട  സമയത്ത് ആ കടമ ചെയ്യുകയും വേണം... എന്തായാലും ഹമീദിന്റെ കാര്യം എനിക്കു വിട്ടേരേ.. നമുക്ക് ഒരുമിച്ച് നോമ്പു തുറക്കാം... മനസ്സില്ലാ മനസ്സോടെ അവർ ഡേബിളിനു ചുറ്റുമിരുന്നു. ആർക്കും ഒന്നും സംസാരിക്കാനായില്ല.. ഡോക്ടർ എല്ലാവർക്കും ഭക്ഷണം വിളമ്പി... നാരങ്ങാവെള്ളവും ഈത്തപ്പഴവും കഴിച്ച് അവർ നോമ്പുതുറന്നു . കൂടാതെ... മറ്റുള്ളവരെ ഡോക്ടർ തന്നെ നിർബന്ധിച്ചു കഴിപ്പിച്ചു.


ഹമീദ് ഒഴിച്ച് ബാക്കിയെല്ലാവർക്കും നോമ്പായിരുന്നു. ഇന്നത്തെ ഓട്ടംകൊണ്ട് എല്ലാവരും ക്ഷീണിതരുമായിരുന്നു. അവർക്ക് അവിടെ ഒരു റൂം ഡോക്ടറ്‍ അറൈ‍ഞ്ച് ചെയ്തിരുന്നു.


“റഷീദ് വിളിച്ചിരുന്നു. റഷീദിനോട് ഞാൻ കാര്യങ്ങൾ വിശദമായി സംസാരിച്ചിരുന്നു. വരാൻ തയ്യാറായിരുന്നു. ഞാൻ പറഞ്ഞു അതിന്റെ ആവശ്യമില്ല.. ഇവിടെ നമ്മളെല്ലാമുണ്ടല്ലോ... നിങ്ങളുടെ റൂമിലേയ്ക്ക് വിളിക്കും. അവിടത്തെ എക്സ്റ്റൻഷൻ നമ്പർ അവന് ഞാൻ നൽകിയിട്ടുണ്ട്. കൂടെ വന്ന ഡ്രൈവറോ..“


“ഞങ്ങൾക്ക് കുറച്ച് ഡ്രസ്സ് എടുക്കണമായിരുന്നു. അതിനാൽ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു.“


“ശരി.. അതു നന്നായി... എന്തായാലും സന്തോഷമായിരിക്കുക.. എല്ലാം അള്ളാഹുവിന്റെ പരീക്ഷണങ്ങളാണ്.. ആരും ടെൻഷനടിക്കേണ്ട... സന്തോഷമായി റൂമിലേയ്ക്കു പോയി ഫ്രഷാവുക.. കാന്റീനിൽ ഞാൻ ഭക്ഷണ കാര്യം പറഞ്ഞിട്ടുണ്ട്. സമയാസമയത്ത് അതവിടെ എത്തിക്കും. എന്തേലും അധികം വേണമെങ്കിൽ അവിടെ വിളിച്ചു പറഞ്ഞാൽ മതി..“


ഡോക്ടർ  അടുത്തറിയാവുന്ന ആളായതിനാൽ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.. എല്ലാം അദ്ദേഹം തന്നെ ഇടപാട് ചെയ്തിരുന്നു. റൂമിലേക്ക് പോയി ഫ്രഷായി. പ്രാർത്ഥനയും നടത്തി... അല്പംകഴിഞ്ഞപ്പോൾ വിഷ്ണു പറഞ്ഞയച്ച സാധനങ്ങളുമായെത്തി...


“എങ്ങനുണ്ട് ഹമീദിക്കയ്ക്ക്.“


“ഡോക്ടർ പറഞ്ഞു കുഴപ്പമൊന്നുമില്ലെന്ന്... എന്തായാലും ജീവനോടെ തിരികെക്കിട്ടാനാണ് പ്രാർത്ഥന...“


മണിക്കൂറുകൾ കടന്നുപൊയ്ക്കൊണ്ടിരുന്നു. ഇതിനിടയിൽ റഷീദ് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഡോക്ടറുമായി സംസാരിച്ച കാര്യങ്ങൾ അവരെ ധരിപ്പിച്ചു. രാത്രി 9 മണിയോടെ ഡ്യൂട്ടി നഴ്സ് വിളിച്ചിരുന്നു. ഡോക്ടർ കാണണമെന്ന് പറഞ്ഞതിനാൽ ഫസൽ നേരേ ഡോക്ടറുടെ മുറിയിലേയ്ക്ക് പോയി.


“എന്താ ഡോക്ടർ.. എങ്ങനുണ്ട്..“


“ഇപ്പോൾ സ്റ്റേബിളായിട്ടുണ്ട്. നല്ല മയക്കത്തിലാണ്. എല്ലാം നോർമലാണ്... ആസ്ത്മയുടെ പ്രശ്നമുള്ളതിനാൽ ഉണ്ടാകുന്ന ശ്വാസംമുട്ടാണ്. അത് സാധാരണ സ്പ്രേയിൽ നിൽക്കുന്നില്ല... നമുക്ക് മരുന്നുകളും മാറ്റാം...“


“ഇപ്പോൾ കാണാനാകുമോ..“


“ഇല്ലില്ല.. ഇനി നമുക്കു നാളെ കാണാം. അദ്ദേഹത്തിന് സംസാരിക്കാനുള്ള കഴിവായിട്ടില്ല. നല്ല ക്ഷീണിതനാണ്. 24 മണിക്കൂറുകൾ കഴിയണം.. എല്ലാം നേരെയാകും.. ഇപ്പോൾ ശുഭപ്രതീക്ഷതന്നെയാണ്... എന്തായാലും നാളെ രാവിലെ എം.ആർ.ഐ എടുക്കും.. അതിനു ശേഷം വേണ്ട ട്രീറ്റുമെന്റുകളിൽ തീരുമാനമാകും... ഓക്സിജന്റെ കുറവുണ്ടായത് തലച്ചോറിൽ എന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിച്ചോ എന്നറിയേണ്ടേ... ഇന്നെടുത്ത എം.ആർ.ഐ. കുഴപ്പമില്ലായിരുന്നു. നാളെ വീണ്ടുമൊരെണ്ണം എടുക്കണം. വേറേ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ നമുക്കു രണ്ടുമൂന്നു ദിവസങ്ങൾക്കകം റൂമിലേയ്ക്കു കൊണ്ടുവരാം.. ഇപ്പോൾ വെന്റിലേറ്ററിൽ നിന്നും മാറ്റാറായിട്ടില്ല...ഇതൊന്നും അവരോട് പറയേണ്ട... ഡോക്ടർമാർക്ക് എല്ലാ കാര്യങ്ങളും ബൈസ്റ്റാന്ററോട് പറയാനാവില്ലല്ലോ...“


“എന്തായാലും ഇപ്പോൾ സ്റ്റേബിളായല്ലോ ഡോക്ടർ..“


“എസ്. ഷുവർ.. ഓക്കെയാണ്... പ്രതീക്ഷയുണ്ട്...“


“അതു മതി ഡോക്ടർ...“


അപ്പോഴേയ്ക്കും സഫിയയും അവിടെ എത്തിയിരുന്നു. ഡോക്ടർ അവളോടും നല്ല കാര്യങ്ങൾ തന്നെയാണ്. പറഞ്ഞത്.. നാളെ രാവിലെ ബാപ്പാനെ കാണിക്കാമെന്നും പറഞ്ഞു.


അവർ കുറച്ചു സന്തോഷത്തിലാണ് തിരികെ റൂമിലെത്തിയത്. ഉമ്മയോട് വിവരം പറഞ്ഞു. ഉമ്മ പടച്ചോന് നന്ദി പറഞ്ഞു... അവർ വളരെ ക്ഷീണിതരായിരുന്നു. അറിയാതെ ഉറങ്ങിപ്പോയി.. ഇടയ്ക്ക് റഷീദ് വിളിച്ചിരുന്നു. വിവരം റഷീദിനോട് പറഞ്ഞു. എന്തായാലും അവർക്ക് പ്രതീക്ഷയുടെ നല്ലൊരു നാളെയാകട്ടെയന്നു പ്രാർത്ഥിച്ച് ഉറങ്ങാൻ കിടന്നു. ഫസലിന് ഉറക്കം വരുന്നില്ലായിരുന്നു. അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണടയ്ക്കുമ്പോഴും ഉപ്പയുടെ മുഖം ഓർമ്മകളിൽ ഓടിവരുന്നു.


പലയിടത്തുനിന്നും ആട്ടിയിറക്കിയപ്പോഴും കൈത്താങ്ങായി നിന്ന മനുഷ്യനായിരുന്നു ആ തണുത്ത മുറിയിൽ കിടക്കുന്നത്... ഉപ്പയ്ക്ക ഒന്നും വരാതിരിക്കട്ടെ എന്നാണവന്റെ പ്രാർത്ഥന... ജനിച്ച അന്നുമുതൽ കാണുന്ന മനുഷ്യനാണ്. വാപ്പാന്റെ സ്നേഹം കിട്ടിയിട്ടില്ല.. എല്ലാം തനിക്ക് ഉപ്പയായിരുന്നു. ആ മനുഷ്യന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് താനീ കഷ്ടപ്പെട്ട് പഠിച്ചതുപോലും... തന്നെ ഒരു ഡോക്ടറായി കണ്ടതിനു ശേഷം അല്ലാഹുവിനടുത്തേയ്ക്ക് പൊയ്ക്കോട്ടെ.. അതുവരെയെങ്കിലും ഉപ്പാനെ കൂടെ തന്നുകൂടെ.. അവന്റെ മനസ്സ് പ്രാർത്ഥനകളാൽ മുഖരിതമായിരുന്നു. തീരെ ഉറക്കം വരാതായപ്പോൾ അവൻ പതുക്കെ റൂം തുറന്ന് പുറത്തു നിന്നും ചാരി... ഉമ്മയും.. ഉമ്മൂമ്മയും നല്ല ഉറക്കത്തിലാണ്. നേരേ ഐ.സി.യുവിന്റെ മുന്നിലെത്തി.. അവിടെ പലരും കസേരയിൽ ഇരുന്നു ഉറങ്ങുന്നു. അകത്തു ജീവനുവേണ്ടി തുടിക്കുമ്പോൾ ഇവിടെ അവരുടെ ജീവനായി പ്രാർത്ഥിക്കുന്നവർ.. അവർ തളർന്നുറങ്ങുകയായിരിക്കും. അവനും ഒരു കസേരയിൽ ഇടം പിടിച്ചു...


അവന്റെ തൊട്ടടുത്തായി പ്രായം തോന്നിക്കുന്ന മനുഷ്യൻ...  അവനെ നോക്കി ചിരിച്ചു... അവനും ചിരിച്ചു...


“ആരാ ഇവിടെ കിടക്കുന്നേ...“ അദ്ദേഹം അവനോട് ചോദിച്ചു..


“ഉപ്പയാ... ഉമ്മയുടെ വാപ്പാ...“


“എന്താ.. അസുഖം..“


“ശ്വാസംമുട്ടാണ്..“


“അങ്കിളെന്താ ഇവിടെ..“


“എന്റെ മകനൊരു ആക്സിഡന്റ് പറ്റിയതാ...“


“എങ്ങനെ...“


“അവന്റെ നിർബന്ധം സഹിക്കവയ്യാതെ ഒരു സ്കൂട്ടറെടുത്തു കൊടുത്തു... അതിലായിരുന്നു അവന്റെ അഭ്യാസമൊക്കെ.. രണ്ടു ദിവസം മുന്നേ.. അവൻ മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചു... കാലും കയ്യുമൊക്കെ ഒടിവുണ്ട്... രണ്ടു ദിവസമായി ഇവിടെ ഐ.സി.യുവിലാണ്... ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.. “


“കൂടെയാരുമില്ലേ..“


“ഇല്ല.. അവന്റെ അമ്മ നേരത്തെ മരിച്ചതാ... എന്റെ ബന്ധുക്കൾക്കൊപ്പമാണ് കഴിയുന്നത്.. എല്ലാവരും കുറച്ചു ലാളിച്ചു വളർത്തി...“ ആ ഇരുണ്ട വെളിച്ചത്തിൽ അദ്ദേഹത്തിന്റെ കണ്ണു നിറയുന്നതും ആ കണ്ണുനീർ കൈകൾകൊണ്ടു തുടയ്ക്കുന്നതും അവൻ കണ്ടു...


“ആരേയും കൂടെ നിർത്തിയില്ല... എന്തായാലും ഞാനിവിടെ ഉണ്ടല്ലോ... മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടാകേണ്ടെന്നു കരുതി... മോൻ വണ്ടി ഓടിക്കാറുണ്ടോ.“


“ഉണ്ട്..“


“വളരെ സൂക്ഷിക്കണം... വാഹനം അറിഞ്ഞു വേണം ഓടിക്കാൻ... അതിനെ മെരുക്കാനറിഞ്ഞില്ലെങ്കിൽ അപകടമാണ്... അവനും അതാ സംഭവിച്ചത്.. നാട്ടുകാർ അഹങ്കാരമെന്നല്ലേ പറയൂ.. അവരുടെ വായടയ്ക്കാനാവില്ലല്ലോ..“


“ശരിയാ.. വിഷമിക്കാതിരിക്കൂ എല്ലാം ശരിയാകും..“


“ആ പ്രതീക്ഷയാ.. അവനുവേണ്ടിയാ ജീവിച്ചത്.. അവസാനകാലത്ത് തണലാകുമെന്നു കരുതിയതാ.. ഇന്നിപ്പോൾ അവനു തണലാകേണ്ട അവസ്ഥയായി... ങ്ഹാ.. എല്ലാം വിധി..“


അവർ രണ്ടാളും വളരെ അടുത്തു.. പല കാര്യങ്ങളും സംസാരിച്ചു. മകനെക്കുറിച്ചു ധാരാളം പ്രതീക്ഷയുണ്ടായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്നു. പക്ഷേ ഡിഗ്രിയ്ക്ക് കോളേജിൽ ചേർത്തതോടെ അവന്റെ സ്വഭാവം മാറി.. പഠനത്തിൽ ഉഴപ്പാൻ തുടങ്ങി. ചില മോശം കൂട്ടുകെട്ടുകൾ ഉണ്ടെന്ന് അവന്റെ സുഹൃത്തുക്കളും പറയുന്നു.. എനിക്കൊന്നുമറിയില്ല മോനേ...


അദ്ദേഹത്തിന്റെ അവസ്ഥയോർത്ത് അവന് വിഷമം തോന്നി.. നാളെ ഡോക്ടറോട് അവനെക്കുറിച്ച് ചോദിക്കണമെന്നു മനസ്സിൽ വിചാരിച്ചു.. അവർ പല കാര്യങ്ങളും സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.. ബാങ്ക് വിളികേട്ടാണ് അവൻ സമയത്തെക്കുറിച്ച് ഓർമ്മവന്നത്. നേരേ കാന്റീനിലേയ്ക്ക് പോയി... എല്ലാവർക്കും നോമ്പു തുടങ്ങുന്നതിനു മുന്നേ കഴിക്കാനുള്ള ലൈറ്റായുള്ള ഭക്ഷണം വാങ്ങി.. നേരേ റൂമിലേയ്ക്ക് അദ്ദേഹത്തെ ചായകുടിക്കാൻ വിളിച്ചിട്ട് വന്നതുമില്ല..


റൂമിലെത്തിയപ്പോഴും അവരെല്ലാം ഉറക്കമായിരുന്നു. അവൻ ലൈറ്റിട്ട് എല്ലാവരേയും വിളിച്ചുണർത്തി.. അവർ പ്രാർത്ഥന കഴിഞ്ഞ് ലഘുവായി ഭക്ഷണം കഴിച്ചു.. നോമ്പ് ഈ പുണ്യമാസത്തിൽ മുടക്കാതിരിക്കാൻ ശ്രമിക്കണം.. ഇതുവരെ മുടങ്ങിയിട്ടില്ല.. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും വേണ്ടി എല്ലാവരും പ്രാർത്ഥിച്ചു. ഫസൽ ഒരുപോള കണ്ണടച്ചിരുന്നില്ല... ഭക്ഷണം കഴിഞ്ഞ് അവർ വീണ്ടുമൊരു മയക്കത്തിലേയ്ക്കു വഴുതി വീണു.. വീണ്ടും ഫസൽ വാതിൽ ചേർത്തടച്ചു പുറത്തേയ്ക്കിറങ്ങി... അവിടെ അദ്ദേഹമിരുന്ന സീറ്റിൽ നോക്കി.. അവിടാരുമില്ല. ഐ.സി.യുവിന്റെ മുന്നിലെ ചുവന്ന ലൈറ്റിൽ അദ്ദേഹത്തെ അവിടെ തിരഞ്ഞു.. കണ്ടില്ല. ചിലപ്പോൾ ചായകുടിക്കാനായി പോയതായിരിക്കും.. അവൻ ഇരുന്ന സീറ്റിൽ തന്നെ ചെന്നിരുന്നു.... പ്രതീക്ഷയോടെ കാത്തിരിക്കുന്ന രോഗികളുടെ ബന്ധുക്കൾ... അറിയാതെ ഫസൽ അവിടിരുന്ന് ഉറങ്ങിപ്പോയി...


തുടർന്നു വായിക്കുക അടുത്ത ഞായറാച്ച 09 04 2021


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 02 04 2021

24.4.21

നിഴൽവീണവഴികൾ ഭാഗം 123

 

അവനൊന്നും മിണ്ടിയില്ല.. ശരിയാണ്. അവള് തന്നതാണ് ഏതവളെന്ന് ഉമ്മയ്ക്ക് അറിയില്ലല്ലോ... വിശുദ്ധ മാസമാണ്.. വെറുതെ കള്ളം പറയേണ്ട.. നിശ്ശബ്ധനായിരുന്നു.
“അവൻ നേരേ മുകളിലേയ്ക്ക് കയറി... ഫ്രഷായി... തന്റെ ശേഖരത്തിൽ നിന്നും ഒരു പുസ്തകമെടുത്ത് വായിക്കാനായിരുന്നു. സമയം ഉച്ചയ്ക്ക് 2 മണി കഴിഞ്ഞിരിക്കുന്നു. വായനയ്ക്കിടയിൽ അറിയാതെ ഉറങ്ങിപ്പോയി...“

താഴെ ഉമ്മയുടെ വിളികേട്ടാണ് ഉണർന്നത്. അവൻ താഴേയ്ക്കിറങ്ങിവന്നു.

“എന്താ ഉമ്മാ...“

“ഉപ്പയ്ക്ക് നല്ല സുഖമില്ല... വലിയ ശ്വാസംമുട്ടാണ്. നീയൊന്ന് വിഷ്ണുവിനെ വിളിച്ചേ..“

“സ്പ്രേ അടിച്ചില്ലേ...“

“അതിൽ നിൽക്കുന്നില്ല.. എനി എന്തായാലും ഹോസ്പിറ്റലിൽ കൊണ്ടുപോകാം...“

“അന്ന് വിഷ്ണു വണ്ടിയെടുത്തിരുന്നില്ല. ഓടി വിഷ്ണുവിന്റെ വീട്ടിലേയ്ക്ക്. വിഷ്ണു നിന്ന വേഷത്തിൽ ഫസലിന്റെ കൂടെ വീട്ടിലേയ്ക്ക്..

എല്ലാവരും കൂടി അദ്ദേഹത്തെ എടുത്ത് വണ്ടിയിൽകിടത്തി.. ഫസലും സഫിയയും ഉമ്മയും വണ്ടിയിൽകയറി. വളരെവേഗത്തിൽ വിഷ്ണു വണ്ടി ഹോസ്പിറ്റലിലിലേയ്ക്ക് പായിച്ചു.

ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. ആരും പരസ്പരം സംസാരിക്കുന്നില്ല. ഹമീദിന് സംസാരിക്കാൻപോലും കഴിയുന്നില്ല.. ശ്വാസമെടുക്കാൻ വളരെ ബുദ്ധിമുട്ടുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണുകൾ തുറിച്ചു വരും.. വീണ്ടും കണ്ണുകളടയ്ക്കും. വല്ലാത്തൊരു പേടിപ്പെടുത്തുന്ന അവസ്ഥ...

വാഹനം വളരെ വേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു. ലക്ഷ്യം ഹോസ്പിറ്റൽ... വിചാരിച്ചതിലും നേരത്തേ ഹോസ്പിറ്റലിലെത്തി.. അവിടെ അത്യാഹിത വിഭാഗത്തിൽ വാഹനം നിർത്തി... വിഷ്ണു ഇറങ്ങി.. അപ്പോഴേയ്ക്കും സ്ട്രേക്ചർ തള്ളി ഒരാളവരിടെയെത്തി. അതിൽ കിടത്തി നേരേ അകത്തേയ്ക്ക്.. ഡ്യൂട്ടി ഡോക്ടറുണ്ടായിരുന്നു കാര്യങ്ങൾ പറഞ്ഞു... നില പന്തികേടാണെന്നു തോന്നിയതിനാൽ നേരേ ഐസിയുവിലേയ്ക്ക് കൊണ്ടുപോയി...

ശരീരത്തിൽ ഓക്സിജന്റെ അളവ് വളരെ കുറഞ്ഞിരിക്കുന്നു. വളരെ ക്രിട്ടിക്കൽ സിറ്റ്യൂവേഷൻ.. അവരുടെ ഡോക്ടർ പരിശോധന തുടങ്ങിയരുന്നു. ഐസിയുവിൽ നിന്നും ഒരാൾ പുറത്തേയ്ക്കിറങ്ങി.. എല്ലാവരും പ്രാർത്ഥനയോടെ കാത്തിരുന്നു. ആർക്കും ഒന്നും സംസാരിക്കാൻ വയ്യ..

“ഹമീദിന്റെ ആരേലുമിവിടുണ്ടോ..“

“ഉണ്ട്...“

സഫിയ അടുത്തേയ്ക്കു ചെന്നു... “എന്താ സിസ്റ്ററേ.“

“ഹമീദിന് വെന്റിലേറ്റർ ഉപയോഗിക്കേണ്ടിവരും.. അതിന് ബന്ധുക്കളുടെ സമ്മതപത്രം വേണം.“ മനസ്സിലാവാതെ സഫിയ ഫസലിനെ നോക്കി..

“പേടിക്കേണ്ട ഉമ്മാ. ഒപ്പിട്ടോ.. ഉപ്പയ്ക്ക് ഓക്സിജൻ കൊടുക്കുന്നതിനുവേണ്ടിയാ..“

അവൻ പൂർണ്ണമായും കാര്യങ്ങൾ ഉമ്മയോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചില്ല.. ഫസലിന് ധൈര്യമൊക്കെ ചോർന്നുപോകുന്നതുപോലെ തോന്നി.. ഉപ്പയ്ക്ക് സ്വയം ശ്വസിക്കാനാവാത്ത അവസ്ഥ.. പൂർണമായും മിഷ്യനെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു. അതിനാലാവും വെന്റിലേറ്ററിലേയ്ക്ക് മാറ്റുന്നത്... അവന്റെ ഉള്ളം പിടയ്ക്കുകയായിരുന്നു. ആരോടാ ഒന്നു സമാധാനത്തിവേണ്ടി സംസാരിക്കുക. തളർന്നിരിക്കുന്ന ഉമ്മയോട് പറയാനാവില്ല.. അവിരിപ്പോൾ പൊട്ടുമെന്നുള്ള പരുവത്തിലാണ്. അവൻ അവിടെ നിന്നും പുറത്തേയ്ക്കിറങ്ങി... എന്തു വന്നാലും നേരിടുക.. സാവധാനം ഡോക്ടറുടെ റൂമിലേയ്ക്ക എത്തിനോക്കി.. ഡോക്ടറവിടില്ല.. അവിടെ ചുറ്റിപ്പറ്റി നിന്നു. എന്തു ചെയ്യണമെന്നറിയില്ല. അവൻ നേരേ ടെലിഫോൺ ബൂത്തിലേയ്ക്ക് പോയി. പെട്ടെന്ന് ഓർമ്മവന്നത് ഗോപി ഡോക്ടറെയാണ് അവൻ ഡയൽചെയ്തു. അദ്ദേഹം ക്ലീനിക്കിലില്ല എന്നു പറഞ്ഞു. പിന്നീട് അവൻ വിളിച്ചത് ഐഷുവിനെയാണ്...

“ഐഷു.. ഞാനിവിടെ ഉപ്പാനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു... കുറച്ചു സീരിയസാണ്..“

“ഏതു ഹോസ്പിറ്റലിലാണ്.“

അവൻ വിശദമായി പറഞ്ഞുകൊടുത്തു.

“ഓ.. ഡോക്ടർ സാമുവൽ... നമുക്കറിയാം.. വാപ്പാന്റെ ഉറ്റ ചങ്ങാതിയാ... എന്തായാലും ഞങ്ങളതുവഴി  വരാം.. വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങുകയായിരുന്നു. അവിടെ കയറിയിട്ട് പോകാം. .. നീ ധൈര്യമായിരിക്ക്. ഉപ്പയ്ക്ക് ഒന്നും സംഭവിക്കില്ല.. ഇതൊരു ട്രീറ്റ്മെന്റിന്റെ ഭാഗമാണ്.“

അവന്റെ സംഭാഷണത്തിൽ നിന്നും അവൾക്ക് കാര്യം പിടികിട്ടിയിരുന്നു. ഫസലിന് ഉള്ളിൽ ഭയം ഉടലെടുത്തു തുടങ്ങിയിരുന്നു. ഈ അടുത്ത കാലത്തായി ഉപ്പ വളരെയൊന്നും സംസാരിക്കാറില്ല..  പണ്ട് എന്തിനും ഏതിനും അഭിപ്രായം പറയാറുള്ള ആളായിരുന്നു ഇപ്പോൾ അതൊക്കെ നിർത്തി... എന്തിനെങ്കിലും അഭിപ്രായം പറഞ്ഞാലായി പറഞ്ഞില്ലെങ്കിലായി. ഉപ്പയെന്ന ഒരു മനുഷ്യന്റെ ചങ്കുറപ്പിലാ ഞാനും ഉമ്മയും ഇന്നിവിടെവരെ എത്തിയത്. ആ മനുഷ്യന് എന്തെങ്കിലും സംഭവിച്ചാൽ.

അവൻ ബൂത്തിൽ പണം കൊടുത്തു വീണ്ടും ഐസിയുവിനടുത്തെത്തി..

“നീയെവിടെ പോയിരുന്നു.. ഡോക്ടർ നിന്നെ തിരക്കി..“

“അങ്ങോട്ടു ചെല്ലാൻ പറഞ്ഞു..“

“റൂമിൽ കാണുമെന്നു പറഞ്ഞു..“

അവൻ വേഗത്തിൽ അങ്ങോട്ടേയ്ക്കു പോയി.. ഡോറിൽ തട്ടി...

“ഫസൽ വരൂ...“

“എന്താ ഡോക്ടർ ഉപ്പയ്ക്ക് എന്തുപറ്റി..“

“നിനക്കറിയാലോ.. മെഡിക്കൽ മേഖലയ്ക്ക് ചില പരിമിതികളുണ്ട്... വളരെ ക്രിറ്റിക്കൽ സിറ്റ്യൂവേഷനാണ്. വെന്റിലേറ്ററിന്റെ സഹായത്താലാണ് ഇപ്പോൾ അദ്ദേഹം ജീവിച്ചിരിക്കുന്നത്.“ അവന്റെ ധൈര്യമെല്ലാം വീണ്ടും ചോർന്നൊലിച്ചു... അതു മനസ്സിലാക്കി ഡോക്ടർ അവനോടു പറഞ്ഞു.

“ഭയപ്പെടേണ്ട... മുകളിലുള്ളവനാണല്ലോ... എല്ലാം തീരുമാനിക്കുന്നത്. നല്ലതേ സംഭവിക്കു എന്നു നമുക്ക് പ്രതീക്ഷിക്കാം...പ്രാർത്ഥിക്കാം“

“എന്താ യഥാർത്ഥത്തിൽ സംഭവിച്ചത്.“

“ഞാൻ അന്നേ പറഞ്ഞിരുന്നതല്ലേ... ശ്വാസകോശം അതിന്റെ വായു അറകൾ ചുരുങ്ങുന്ന ഒരസുഖമാണ് അദ്ദേഹത്തിന്.. അതിനെത്തുടർന്നുള്ള പ്രശ്നങ്ങളാണ്... മരുന്നും മറ്റുമായി കുറേനാൾ പിടിച്ചുനിൽക്കാം. സർജ്ജറി നടത്തിയാൽ ഈ പ്രായത്തിൽ ബുദ്ധിമുട്ടുമാണ്. അതുകൊണ്ടാണ് നമ്മൾ വളരെ സൂക്ഷിച്ച് വന്നത്... ഇപ്പോൾ കുറച്ചു കോംപ്ലിക്കേറ്റഡ് ആയിട്ടുണ്ട്. സാരമില്ല.. എല്ലാം നേരേയാകും...“

“ഫസൽ പേടിക്കേണ്ട. ഞാനിതൊക്കെ തുറന്നു പറഞ്ഞത് ഫസൽ ഒരു മെഡിക്കൽ സ്റ്റുഡന്റ് ആകാൻ പോകയാണ്. അവിടെ യഥാർ‌ത്ഥ്യം നമ്മൾ ഉൾക്കൊള്ളാൻ ശ്രമിക്കണം. ബന്ധത്തെക്കാളുപരി നാം കാണേണ്ടത് രോഗത്തെയാണ്... അതായിരിക്കണം ഒരു ഡോക്ടർ പ്രാധാന്യം കൽപിക്കേണ്ടത്...“

അപ്പോഴേയ്ക്കും ഐഷുവും ഉമ്മയും അവിടെ എത്തിയിരുന്നു. അവർ വന്ന പാടേ ഡോക്ടറുടെ റൂമിലേക്കെത്തി.

“ങ്ഹാ ഇതാര് ഐഷുവോ. എന്താ ഇതുവഴി..“

“ഡോക്ടർ ഫസൽ വിളിച്ച് കാര്യം പറഞ്ഞിരുന്നു.“

“ഫസലിനെ അറിയാമോ..“

“അറിയാം ഡോക്ടർ. ഞങ്ങൾ ഒരുമിച്ചാ സ്കൂളിൽ പഠിച്ചത്. അതുകൂടാതെ എൻഡ്രൻസും ഒരുമിച്ചായിരുന്നു. ഞാൻ അഡ്മിഷൻ ബാംഗ്ലൂരിൽ റഡിയാക്കി..“

“ഒക്കെ...“

“എങ്ങനുണ്ട് ഇപ്പോൾ ഉപ്പയ്ക്ക്..“

“ഒന്നും പറയാറായിട്ടില്ല.. ഞങ്ങൾ അതാണ് പറ‍ഞ്ഞുകൊണ്ടിരുന്നത്... വെന്റിലേറ്ററിലാണ്.. പൾസ് വീക്കാണ്... എച്ച്. ബി. കുറഞ്ഞിരിക്കുന്നു. ബ്ലഡ് കൊടുക്കാനുള്ള സംവിധാനം നോക്കുന്നു. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു..“

ഫസൽ എഴുന്നേറ്റു...

“ഡോക്ടർ ഞാനൊന്നു ഫസലിന്റെ ഉമ്മയെ കണ്ടിട്ട് വരാം..“

“ശരി... വാപ്പയ്ക്ക് സുഖമാണോ..“

“സുഖമാണ്. ഡോക്ടർ...“

അവൾ ഫസലിനേയും കൂട്ടി ഐസിയുവിനടുത്തെത്തി... സഫിയയ്ക്ക് ഐഷുവിനെ കണ്ടപ്പോൾ നിയന്ത്രണംവിട്ടപോലെ തോന്നി. അവളുടെ തോളിയേക്ക് ചാരി... സൈനബ ഇതൊന്നുമറിയാതെ കുറച്ചകലെ മാറി ഇരുന്നു തേങ്ങുകയായിരുന്നു. ഐഷു അവളെ ആശ്വസിപ്പിച്ചു... കൂടെ ഫസലും...

“പേടിക്കേണ്ട ഉമ്മാ.. ഞങ്ങളിപ്പോൾ ഡോക്ടറുമായി സംസാരിച്ചു.. കുഴപ്പമില്ലെന്നു പറഞ്ഞു... എല്ലാം നേരേയാകും...“

“ഐഷു ഇന്നല്ലേ പോകുന്നത്..“

“അതേ ഞങ്ങൾ പോകാനുള്ള വഴിയിലാ... നീ വിളിച്ചതുകൊണ്ടാ ഇങ്ങോട്ടു കയറിയത്...“

“എത്രമണിക്കാ ഫ്ലൈറ്റ്..“

“7 മണിക്കാണ്..“

“അപ്പോൾ തിരിക്കാനുള്ള സമയമായി ഐഷു..“

“ഫസൽ ഞാൻ വേണമെങ്കിൽ ഇവിടെ നിൽക്കാം... നിങ്ങൾക്കൊരു ധൈര്യമാവുമെങ്കിൽ..“

“വേണ്ട ഐഷു... ഇവിടെ ഞാൻ മാനേജ് ചെയ്തുകൊള്ളാം.. നീ ഉമ്മയുമായി ആ ഫ്ലൈറ്റിൽ തന്നെ പോകാൻ നോക്ക്..“

സഫിയയും അവളെ നിർബന്ധിച്ചു. അവിടെ അവൾക്കും നിൽക്കണമെന്നുണ്ട്. പക്ഷേ അന്നു തന്നെ ബാംഗ്ലൂരിൽ എത്തുകയും വേണം. അവിടെ ഇവിടെ നിന്നും കൊണ്ടുപോകുന്ന ചില പേപ്പറുകൾ നാളെത്തന്നെ അവിടെ സബ്മിറ്റ് ചെയ്യണം. അങ്ങനെ മനസ്സില്ലാ മനസ്സോടെ ഐഷു യാത്ര പറഞ്ഞിറങ്ങി. പോകുന്ന വഴിയ്ക്ക് ഡോക്ടറെ കണ്ടു.“

“ഡോക്ടർ എങ്ങനുണ്ടിപ്പോൾ..“

“ഇപ്പോൾ കുറച്ച് ബെറ്ററായിട്ടുണ്ട്. പ്രഷർ നോർമ്മലായി.. ഷുഗർ കുറച്ചു കൂടിനിൽക്കുന്നു. ചെറിയൊരു അറ്റാക്കുണ്ടായോ എന്നൊരു സംശയമുണ്ട്. എന്തായാലും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.“ ഫസൽ അവരുടെ കൂടെ ഇല്ലാത്തതിനാൽ ഡോക്ടർ പറഞ്ഞത് അവനറിഞ്ഞുമില്ല...

അവർ ഡോക്ടറോട് യാത്ര പറഞ്ഞിറങ്ങി..

“ഡോക്ടർ ഞങ്ങളെ വളരെ വേണ്ടപ്പെട്ട ആളാണ്..“

“ഒന്നുകൊണ്ടും പേടിക്കണ്ട.. ഞാൻ നോക്കിക്കൊള്ളാം...“

അവർ യാത്രപറഞ്ഞിറങ്ങി...

ഐസിയുവിന്റെ മുന്നിൽ ഓരോ നിമിഷവും ദൈർഘ്യമേറിയതാണെന്നവർക്കു തോന്നി.. ആർക്കും  പരസ്പരം ആശ്വസിപ്പിക്കാനാവുന്നില്ല.. ഒരിടത്ത് വിഷ്ണു നിൽക്കുന്നു. ഉമ്മ കസേരയിൽ ചാരി കുനിഞ്ഞിരിക്കുന്നു. ഉമ്മുമ്മ.. തൊട്ടപ്പുറത്ത് ഐസുവിന്റെ വാതിലിലേയ്ക്ക് നോക്കിയിരിക്കുന്നു. ആകാംക്ഷയുടെ നിമിഷങ്ങൾ.. എല്ലാവരുടെയും മനസ്സി്ൽ പ്രാർത്ഥനമാത്രം..എന്തും സംഭവിക്കാം...

ഫസൽ വിഷ്ണുവിനെ അവിടെ നിർത്തി പുറത്തേയ്ക്കിറങ്ങി.. ബൂത്തിലെത്തി ഐ.എസ്.ഡി കാൾ ചെയ്തു. റഷീദിനോട് വിവരം പറഞ്ഞു.. അൻവറ്‍ മാമയോട് കാര്യം പറയാൻ പറഞ്ഞു.. റഷീദ് വളരെ ടെൻഷനിലായി..

“ഫസലേ.. ഞാൻ അടുത്ത ഫ്ലൈറ്റിലേയ്ക്ക് നാട്ടിലേയ്ക്ക വരാം..“

“അതു വേണ്ട മാമാ..“

“അതു കുഴപ്പമില്ല.. ഇവിടെ വലിയ തിരക്കൊന്നുമില്ല..“

“മാമാ അതിനുംവേണ്ടിയുള്ള പ്രശ്നങ്ങളില്ല.. എനിക്ക് മാനേജ് ചെയ്യാവുന്നതേയുള്ളൂ..“

“ശരി... ഞാൻ ഡോക്ടറുമായി സംസാരിക്കട്ടെ..“ റഷീദ് ഫോൺ വച്ചു..

അവൻ തിരിച്ച് ഐസിയുവിന് മുന്നിലെത്തി... സഫിയയുടെ കണ്ണുകളിൽ നിന്നും കണ്ണുനിർ വീഴുന്നു.. അവൻ അടുത്തെത്തി...




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 02 04 2021

സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 25 04 2021